marunadanmalayali.com
ആദ്യം വോട്ട് ചെയ്ത സന്തോഷത്തിൽ സെൽഫിയെടുത്ത് ആഘോഷിച്ച് സൗദി സ്ത്രീകൾ; ഇന്നലെ പശ്ചിമേഷ...
ആദ്യം വോട്ട് ചെയ്ത സന്തോഷത്തിൽ സെൽഫിയെടുത്ത് ആഘോഷിച്ച് സൗദി സ്ത്രീകൾ; ഇന്നലെ പശ്ചിമേഷ്യയുടെ ചരിത്രം വഴിമാറിയത് ഇങ്ങനെ
December 13, 2015 | 08:42 AM | Permalink
സ്വന്തം ലേഖകൻ
സ്ത്രീകളോട്
കടുത്ത വിവേചനം കാണിക്കുന്നതിന്റെ പേരിൽ സൗദി അറേബ്യയെ ലോകം മുഴുവൻ കുറ്റം
പറയുന്നത് പതിവാണ്. എന്നിട്ടും തങ്ങളുടെ കർക്കശമായ നിയമങ്ങളിൽ യാതൊരു
വിധത്തിലുള്ള ഇളവും വരുത്താൻ കർക്കശമായ മുസ്ലിം ചിട്ടവട്ടങ്ങൾ പിന്തുടരുന്ന
ഈ രാജ്യം തയ്യാറാകാറുമില്ല. എന്നാൽ ഇനി സ്ത്രീ വിവേചനത്തിന്റെ പേരിൽ
സൗദിയെ വിമർശിക്കുന്നതിന് അൽപം അയവ് വരുത്താമെന്നാണ് രാജ്യം
നടത്തിയിരിക്കുന്ന പുതിയ നീക്കങ്ങൾ സൂചിപ്പിക്കുന്നത്. ചരിത്രത്തിലാദ്യമായി
ഇവിടെ സ്ത്രീകളെ വോട്ട് ചെയ്യാൻ അനുവദിച്ചിരിക്കുന്നത് സൗദിയെ
സംബന്ധിച്ചിടത്തോളം വിപ്ലവാത്മകായ നീക്കമാണ്. ജീവിതത്തിലാദ്യമായി വോട്ട്
ചെയ്യാൻ അവസരം ലഭിച്ചതിനെ ഇവിടുത്തെ സ്ത്രീകൾ സെൽഫിയെടുത്താണ്
ആഘോഷിച്ചിരിക്കുന്നത്. ഇത്തരത്തിൽ പശ്ചിമേഷ്യയുടെ ചരിത്രം വഴിമാറിയ
സംഭവമാണ് ഇന്നലെ അരങ്ങേറിയിരിക്കുന്നത്.
ഇന്നലെ നടന്ന ലോക്കൽ മുനിസിപ്പൽ തെരഞ്ഞെടുപ്പിലാണ് ഇവിടെ സ്ത്രീകൾ കന്നി വോട്ട് ചെയ്തിരിക്കുന്നത്. എന്നാൽ 10 ശതമാനത്തിൽ കുറവ് സ്ത്രീകൾ മാത്രമെ ഇതിൽ ഭാഗഭാക്കിയിരുന്നുള്ളുവെങ്കിലും സൗദിയെ സംബന്ധിച്ച് ഇതൊരു വിപ്ലവമാണ്. ഇതിന് പുറമെ 900 സ്ത്രീകൾ സ്ഥാനാർത്ഥികളായി നിൽക്കുകയുംചെയ്തിരുന്നു. എന്നാൽ 6000 പുരുഷ സ്ഥാനാർത്ഥികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെകുറവാണ്.2100 കൗൺസിൽ സീറ്റുകളിലാണിവർ മത്സരിച്ചിരിക്കുന്നത്. ഇതിന് പുറമെ രാജാവിന്റെ പ്രത്യേക അനുവാദത്തോടെ 1050 സീറ്റുകളിലും മത്സരം നടന്നിട്ടുണ്ട്. ഇതോടെ സൗദി സമൂഹത്തിലെ സ്ത്രീകളുടെ നിലയിൽ മാററത്തിന് തുടക്കമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സ്ത്രീകളും പുരുഷന്മാരും പ്രത്യേകം പ്രത്യേകം പോളിങ് സ്റ്റേഷനുകളിലാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രചാരണ റാലികളിൽ വനിതാ സ്ഥാനാർത്ഥികളെ പുരുഷ വോട്ടർമാരോട് നേരിട്ട് വോട്ട് ചോദിക്കാനും അനുവദിച്ചിരുന്നില്ല.അതിന് പകരം തങ്ങൾക്ക് വേണ്ടി വോട്ട് പിടിക്കാനായി ഒരു പുരുഷ പ്രതിനിധിയെ അയയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. അതുമല്ലെങ്കിൽ ഒരു സ്ക്രീനിന് പുറകിൽ നിന്ന് വോട്ട് ചോദിക്കാനായിരുന്നു അവർക്ക് അനുവാദം നൽകിയിരുന്നത്.
ഇത്തരമൊരു അവസരത്തിന് വേണ്ടി തങ്ങൾ കഴിഞ്ഞ പത്ത് വർഷങ്ങളായി കാത്തിരിക്കുകയാണെന്നാണ് ഇതിലൂടെ രാഷ്ട്രീയവും സാമൂഹികവുമായ തീരുമാനങ്ങളിൽ തങ്ങൾക്കും ഭാഗഭാക്കാകാൻ അവസരം ലഭിച്ചിരിക്കുകയുമാണെന്നാണ് റിയാദിലെ ഒരു സ്ഥാനാർത്ഥിയായ ഫാവേയ്സ് അൽ ഹുർദി പറയുന്നത്.പൊതുസ്ഥലത്ത് പോയി വോട്ട് പിടിക്കാൻ പരിമിതികളുള്ളതിനാൽ താൻ മാളുകൾ പോലുള്ള സ്ഥലങ്ങളിൽ പോയും സോഷ്യൽമീഡിയയിലൂടെയുമാണ് വോട്ട് പിടിച്ചതെന്നും അവർ വെളിപ്പെടുത്തുന്നു. വനിതാ സ്ഥാനാർത്ഥികൾ വിജയിക്കുകയെന്നതല്ല ആത്യന്തിക ലക്ഷ്യമെന്നും മറിച്ച് അവരെ തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഭാഗഭാക്കുകയാണെന്നുമാണ് ഇതിന്റെ കോ ഓർഡിനേറ്ററായ ഹാററൂൻ അൽ ഫാസി പറയുന്നത്. മുനിസിപ്പൽ കൗൺസിലുകൾക്ക് നിയമനിർമ്മാണ അധികാരമില്ലെങ്കിലും സാമുദായി പ്രശ്നങ്ങൾ മേൽനോട്ടം നടത്താൻ കൗൺസിലുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതായത് ബജറ്റുകളും പൊതുജനത്തിനുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ഇവയുടെ ചുമതലയാണ്. എല്ലാ സുപ്രധാനമായ തീരുമാനങ്ങളും സൽമാൻ രാജാവിന്റെയും കാബിനറ്റിലെ പുരുഷ മന്ത്രിമാരുടെയും കരങ്ങളിലാണുള്ളത്.
നിയമപരമായ കാര്യങ്ങൾ മാത്രമല്ല സ്ത്രീകളെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തടസമായി വർത്തിച്ചിരുന്നത്. യാഥാസ്ഥിതികരായ പുരുഷ വോട്ടർമാരിൽ ചിലർക്ക് സ്ത്രീകൾ സ്ഥാനാർത്ഥികളാകുന്നതിൽ കടുത്ത വെറുപ്പുണ്ടായിരുന്നു. വീട്ടുകാര്യങ്ങൾ നോക്കി നടത്തുകയും പുതിയ തലമുറയ്ക്ക് ജന്മം നൽകുകയും മാത്രമാണ് സ്ത്രികളുടെ ജോലിയെന്ന് വിശ്വസിക്കുന്ന നിരവധി യാഥാസ്ഥിതികർ സൗദിയിലുണ്ട്.
14.8 ലക്ഷം പൗരന്മാരാണ് വോട്ടര്‍മാരായുള്ളത്. ഇവരില്‍ രജിസ്റ്റര്‍ ചെയ്ത വനിതാവോട്ടര്‍മാരുടെ എണ്ണം 1,30,637 ആണ്. 979 വനിതകളടക്കം 6,917 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വോട്ടുചെയ്യുന്നതിന് വെവ്വേറെ ബൂത്തുകള്‍ ഒരുക്കിയിരുന്നു.
ആദ്യമായി വോട്ടുചെയ്യാന്‍ ലഭിച്ച അവസരത്തെ സൗദിയിലെ സ്ത്രീകള്‍ അഭിമാനത്തോടെയാണ് സ്വീകരിച്ചത്. നിരവധി പോളിങ് സ്റ്റേഷനുകളില്‍ സ്ത്രീകളുടെ മികച്ച പ്രാതിനിധ്യം കാണാമായിരുന്നു. സൗദി ചരിത്രത്തിലെ നാഴികക്കല്ലാണിതെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് മിഡിലീസ്റ്റ് ഡയറക്ടര്‍ സാറാ ലിയ വിറ്റ്സണ്‍ അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ മുന്നേറ്റത്തിന് വഴിവെക്കുന്ന നടപടികള്‍ തുടര്‍ന്നും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് കരുതുന്നതായും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്നലെ നടന്ന ലോക്കൽ മുനിസിപ്പൽ തെരഞ്ഞെടുപ്പിലാണ് ഇവിടെ സ്ത്രീകൾ കന്നി വോട്ട് ചെയ്തിരിക്കുന്നത്. എന്നാൽ 10 ശതമാനത്തിൽ കുറവ് സ്ത്രീകൾ മാത്രമെ ഇതിൽ ഭാഗഭാക്കിയിരുന്നുള്ളുവെങ്കിലും സൗദിയെ സംബന്ധിച്ച് ഇതൊരു വിപ്ലവമാണ്. ഇതിന് പുറമെ 900 സ്ത്രീകൾ സ്ഥാനാർത്ഥികളായി നിൽക്കുകയുംചെയ്തിരുന്നു. എന്നാൽ 6000 പുരുഷ സ്ഥാനാർത്ഥികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെകുറവാണ്.2100 കൗൺസിൽ സീറ്റുകളിലാണിവർ മത്സരിച്ചിരിക്കുന്നത്. ഇതിന് പുറമെ രാജാവിന്റെ പ്രത്യേക അനുവാദത്തോടെ 1050 സീറ്റുകളിലും മത്സരം നടന്നിട്ടുണ്ട്. ഇതോടെ സൗദി സമൂഹത്തിലെ സ്ത്രീകളുടെ നിലയിൽ മാററത്തിന് തുടക്കമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സ്ത്രീകളും പുരുഷന്മാരും പ്രത്യേകം പ്രത്യേകം പോളിങ് സ്റ്റേഷനുകളിലാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രചാരണ റാലികളിൽ വനിതാ സ്ഥാനാർത്ഥികളെ പുരുഷ വോട്ടർമാരോട് നേരിട്ട് വോട്ട് ചോദിക്കാനും അനുവദിച്ചിരുന്നില്ല.അതിന് പകരം തങ്ങൾക്ക് വേണ്ടി വോട്ട് പിടിക്കാനായി ഒരു പുരുഷ പ്രതിനിധിയെ അയയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. അതുമല്ലെങ്കിൽ ഒരു സ്ക്രീനിന് പുറകിൽ നിന്ന് വോട്ട് ചോദിക്കാനായിരുന്നു അവർക്ക് അനുവാദം നൽകിയിരുന്നത്.
ഇത്തരമൊരു അവസരത്തിന് വേണ്ടി തങ്ങൾ കഴിഞ്ഞ പത്ത് വർഷങ്ങളായി കാത്തിരിക്കുകയാണെന്നാണ് ഇതിലൂടെ രാഷ്ട്രീയവും സാമൂഹികവുമായ തീരുമാനങ്ങളിൽ തങ്ങൾക്കും ഭാഗഭാക്കാകാൻ അവസരം ലഭിച്ചിരിക്കുകയുമാണെന്നാണ് റിയാദിലെ ഒരു സ്ഥാനാർത്ഥിയായ ഫാവേയ്സ് അൽ ഹുർദി പറയുന്നത്.പൊതുസ്ഥലത്ത് പോയി വോട്ട് പിടിക്കാൻ പരിമിതികളുള്ളതിനാൽ താൻ മാളുകൾ പോലുള്ള സ്ഥലങ്ങളിൽ പോയും സോഷ്യൽമീഡിയയിലൂടെയുമാണ് വോട്ട് പിടിച്ചതെന്നും അവർ വെളിപ്പെടുത്തുന്നു. വനിതാ സ്ഥാനാർത്ഥികൾ വിജയിക്കുകയെന്നതല്ല ആത്യന്തിക ലക്ഷ്യമെന്നും മറിച്ച് അവരെ തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ഭാഗഭാക്കുകയാണെന്നുമാണ് ഇതിന്റെ കോ ഓർഡിനേറ്ററായ ഹാററൂൻ അൽ ഫാസി പറയുന്നത്. മുനിസിപ്പൽ കൗൺസിലുകൾക്ക് നിയമനിർമ്മാണ അധികാരമില്ലെങ്കിലും സാമുദായി പ്രശ്നങ്ങൾ മേൽനോട്ടം നടത്താൻ കൗൺസിലുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതായത് ബജറ്റുകളും പൊതുജനത്തിനുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ഇവയുടെ ചുമതലയാണ്. എല്ലാ സുപ്രധാനമായ തീരുമാനങ്ങളും സൽമാൻ രാജാവിന്റെയും കാബിനറ്റിലെ പുരുഷ മന്ത്രിമാരുടെയും കരങ്ങളിലാണുള്ളത്.
നിയമപരമായ കാര്യങ്ങൾ മാത്രമല്ല സ്ത്രീകളെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തടസമായി വർത്തിച്ചിരുന്നത്. യാഥാസ്ഥിതികരായ പുരുഷ വോട്ടർമാരിൽ ചിലർക്ക് സ്ത്രീകൾ സ്ഥാനാർത്ഥികളാകുന്നതിൽ കടുത്ത വെറുപ്പുണ്ടായിരുന്നു. വീട്ടുകാര്യങ്ങൾ നോക്കി നടത്തുകയും പുതിയ തലമുറയ്ക്ക് ജന്മം നൽകുകയും മാത്രമാണ് സ്ത്രികളുടെ ജോലിയെന്ന് വിശ്വസിക്കുന്ന നിരവധി യാഥാസ്ഥിതികർ സൗദിയിലുണ്ട്.
സൗദി തിരഞ്ഞെടുപ്പില്‍ വനിതകള്‍ വോട്ടുചെയ്തു
979 വനിതകള്‍ മത്സരരംഗത്ത് ഫലപ്രഖ്യാപനം ഞായറാഴ്ച
റിയാദ്: സൗദി അറേബ്യയിലെ 284 മുനിസിപ്പല്‍ കൗണ്സിലുകളിലേക്ക് ശനിയാഴ്ച തിരഞ്ഞെടുപ്പ് നടന്നു. ചരിത്രത്തില്‍ ആദ്യമായി സൗദി വനിതകള്‍ വോട്ടുരേഖപ്പെടുത്തിയ തിരഞ്ഞെടുപ്പാണിത്. ആദ്യമായി വനിതാസ്ഥാനാര്‍ഥികള്‍ പൊതുതിരഞ്ഞെടുപ്പില്‍ മാറ്റുരച്ചുവെന്ന സവിശേഷതയുമുണ്ട്. ഫലം ഞായറാഴ്ച പ്രഖ്യാപിക്കും .
റിയാദ്: സൗദി അറേബ്യയിലെ 284 മുനിസിപ്പല്‍ കൗണ്സിലുകളിലേക്ക് ശനിയാഴ്ച തിരഞ്ഞെടുപ്പ് നടന്നു. ചരിത്രത്തില്‍ ആദ്യമായി സൗദി വനിതകള്‍ വോട്ടുരേഖപ്പെടുത്തിയ തിരഞ്ഞെടുപ്പാണിത്. ആദ്യമായി വനിതാസ്ഥാനാര്‍ഥികള്‍ പൊതുതിരഞ്ഞെടുപ്പില്‍ മാറ്റുരച്ചുവെന്ന സവിശേഷതയുമുണ്ട്. ഫലം ഞായറാഴ്ച പ്രഖ്യാപിക്കും .
14.8 ലക്ഷം പൗരന്മാരാണ് വോട്ടര്‍മാരായുള്ളത്. ഇവരില്‍ രജിസ്റ്റര്‍ ചെയ്ത വനിതാവോട്ടര്‍മാരുടെ എണ്ണം 1,30,637 ആണ്. 979 വനിതകളടക്കം 6,917 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വോട്ടുചെയ്യുന്നതിന് വെവ്വേറെ ബൂത്തുകള്‍ ഒരുക്കിയിരുന്നു.
2011-ല്‍ അന്നത്തെ ഭരണാധികാരിയായിരുന്ന അബ്ദുല്ല
രാജാവിന്റെ ഉത്തരവിലൂടെയാണ് വനിതകള്‍ക്ക് വോട്ടുചെയ്യാനും തിരഞ്ഞെടുപ്പില്‍
മത്സരിക്കാനുമുള്ള അവകാശം അനുവദിച്ചുകിട്ടിയത്. കൗണ്‍സിലുകളിലെ മൂന്നില്‍
രണ്ട് അംഗങ്ങളെയും വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നുവെന്ന പ്രത്യേകതയും
മൂന്നാമത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനുണ്ട്. മുന്‍ തിരഞ്ഞെടുപ്പുകളില്‍
പാതി അംഗങ്ങളെയാണ് വോട്ടിങ്ങിലൂടെ തിരഞ്ഞെടുത്തിരുന്നത്. അവശേഷിക്കുന്ന
അംഗങ്ങളെ മുനിസിപ്പല്‍കാര്യമന്ത്രി നിയമിക്കും. വോട്ടുരേഖപ്പെടുത്താനുള്ള
കുറഞ്ഞ പ്രായം 21-ല്‍ നിന്ന് 18 ആക്കിയെന്നതും ഇത്തവണത്തെ മറ്റൊരു
സവിശേഷതയാണ്.
ആദ്യമായി വോട്ടുചെയ്യാന്‍ ലഭിച്ച അവസരത്തെ സൗദിയിലെ സ്ത്രീകള്‍ അഭിമാനത്തോടെയാണ് സ്വീകരിച്ചത്. നിരവധി പോളിങ് സ്റ്റേഷനുകളില്‍ സ്ത്രീകളുടെ മികച്ച പ്രാതിനിധ്യം കാണാമായിരുന്നു. സൗദി ചരിത്രത്തിലെ നാഴികക്കല്ലാണിതെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് മിഡിലീസ്റ്റ് ഡയറക്ടര്‍ സാറാ ലിയ വിറ്റ്സണ്‍ അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ മുന്നേറ്റത്തിന് വഴിവെക്കുന്ന നടപടികള്‍ തുടര്‍ന്നും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് കരുതുന്നതായും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ