കൊല്‍ക്കത്ത: കേരളത്തെയും ബംഗാളിനെയും വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാജ്യത്ത് കേരളവും ബംഗാളും മാത്രമാണ് ധനക്കമ്മി നേരിടുന്ന സംസ്ഥാനങ്ങളെന്ന് ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. ഈ രണ്ട് സംസ്ഥാനങ്ങളുടെയും ശാപം ഇടതു പാര്‍ട്ടികളാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. അന്താരാഷ്ട്ര സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയില്‍ എത്തിയതായിരുന്നു അദ്ദേഹം.
സമ്പദ്ഘടനയ്ക്കു പുറമെ രാജ്യസുരക്ഷ മാത്രമാണ് തങ്ങളുടെ ഉത്കണ്ഠ. ദേശീയ സുരക്ഷയെ ബാധിക്കുന്ന ഒന്നിലും സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ല. ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏതൊക്കെ പാര്‍ട്ടികള്‍ തമ്മില്‍ സഖ്യമുണ്ടാവുമെന്ന് അറിയില്ല. പക്ഷെ, ഒരു കാര്യം ഉറപ്പാണ്. ബി.ജെ.പി. ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.