localnews.manoramaonline.com
കുട്ടികൾ മാറിപ്പോയാലും കുറ്റം സാറിന്
by സ്വന്തം ലേഖകൻ
‘ഒരു
കുടുംബം പുലർത്താൻ പെടുന്ന പാട് എനിക്കേ അറിയൂ. ഇതിനിടെ, അടുത്ത വീട്ടിലെ
പെൺകുട്ടികൾ കൂടി എന്റേതാണെന്നു പറഞ്ഞാൽ?’ - രോഷം കൊണ്ടു വീട്ടുകാരൻ
പുകഞ്ഞപ്പോൾ സെൻസസ് എടുക്കാൻ വന്ന അധ്യാപകൻ പതിയെ വലിഞ്ഞു.
കൂത്താട്ടുകുളത്തിനു സമീപമുള്ള ഒരു ഗ്രാമത്തിൽ ജനസംഖ്യാ കണക്കെടുപ്പിനു പോയ
അധ്യാപകനാണു വെട്ടിലായത്. സർക്കാർ തന്ന അടിസ്ഥാന വിവര പ്രകാരം ഓരോ
കുടുംബാംഗത്തിന്റെയും ആധാർ കാർഡ് പരിശോധിച്ചു കൊണ്ടിരുന്ന അധ്യാപകൻ
പെൺമക്കളുടെ ആധാർ കാർഡ് എവിടെയെന്നു ചോദിച്ചതാണു പ്രശ്നമായത്.
രണ്ട് ആൺകുട്ടികൾ മാത്രമുള്ള ഗൃഹനാഥൻ അധ്യാപകന്റെ കയ്യിലിരുന്ന അടിസ്ഥാന വിവരങ്ങൾ കണ്ടു ഞെട്ടി. അടുത്ത വീട്ടിലെ മൂന്നു പെൺകുട്ടികൾ തന്റെ മക്കളാണെന്നാണു രേഖയിൽ. കോപം കൊണ്ടു ചുവന്ന ഗൃഹനാഥൻ അധ്യാപകനെ നിർത്തിപ്പൊരിച്ചു. താൻ നിരപരാധിയാണെന്നും ലഭിച്ച രേഖയിലെ വിവരങ്ങൾ ഇപ്രകാരമായിരുന്നെന്നും അധ്യാപകൻ പറഞ്ഞുനോക്കിയിട്ടും രക്ഷയില്ല. അധ്യാപകനും കുറ്റക്കാരനാണെന്നും പരാതി നൽകുമെന്നുമായി ഗൃഹനാഥൻ. തടികേടാക്കാതെ എങ്ങനെയോ അധ്യാപകൻ സ്ഥലം കാലിയാക്കി. കോപം അടങ്ങിയ ഗൃഹനാഥൻ രണ്ടു ദിവസത്തിനകം അധ്യാപകൻ ജോലി ചെയ്യുന്ന സ്കൂളിലെത്തി. തല്ലാനായിരുന്നില്ല ആ വരവ്; വിവരങ്ങൾ നൽകി സെൻസസ് നടപടികൾ പൂർത്തീകരിക്കാൻ! സംഗതി ശുഭം.
രണ്ട് ആൺകുട്ടികൾ മാത്രമുള്ള ഗൃഹനാഥൻ അധ്യാപകന്റെ കയ്യിലിരുന്ന അടിസ്ഥാന വിവരങ്ങൾ കണ്ടു ഞെട്ടി. അടുത്ത വീട്ടിലെ മൂന്നു പെൺകുട്ടികൾ തന്റെ മക്കളാണെന്നാണു രേഖയിൽ. കോപം കൊണ്ടു ചുവന്ന ഗൃഹനാഥൻ അധ്യാപകനെ നിർത്തിപ്പൊരിച്ചു. താൻ നിരപരാധിയാണെന്നും ലഭിച്ച രേഖയിലെ വിവരങ്ങൾ ഇപ്രകാരമായിരുന്നെന്നും അധ്യാപകൻ പറഞ്ഞുനോക്കിയിട്ടും രക്ഷയില്ല. അധ്യാപകനും കുറ്റക്കാരനാണെന്നും പരാതി നൽകുമെന്നുമായി ഗൃഹനാഥൻ. തടികേടാക്കാതെ എങ്ങനെയോ അധ്യാപകൻ സ്ഥലം കാലിയാക്കി. കോപം അടങ്ങിയ ഗൃഹനാഥൻ രണ്ടു ദിവസത്തിനകം അധ്യാപകൻ ജോലി ചെയ്യുന്ന സ്കൂളിലെത്തി. തല്ലാനായിരുന്നില്ല ആ വരവ്; വിവരങ്ങൾ നൽകി സെൻസസ് നടപടികൾ പൂർത്തീകരിക്കാൻ! സംഗതി ശുഭം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ