1/08/2016

മൾട്ടിപ്ലക്സ് സിനിമ, ഇപ്പോൾ തൃശൂരിലും

localnews.manoramaonline.com

മൾട്ടിപ്ലക്സ് സിനിമ, ഇപ്പോൾ തൃശൂരിലും

by സ്വന്തം ലേഖകൻ
തൃശൂർ ∙ ദൃശ്യ വിസ്മയമായി ഐനോക്സിന്റെ മൾട്ടിപ്ളക്സ് തിയറ്റർ സമുച്ചയം. ഐനോക്സ് എന്നും പറയാറുള്ളതുപോലെ സിനിമ കാണാനുള്ളതു മാത്രമല്ല അനുഭവിക്കാനുള്ളതുകൂടിയാണെന്നു ഐനോക്സ് കാണിച്ചു തരുന്നു. സിനിമയെക്കാളുപരി ഐനോക്സിലെ ദൃശ്യ ഭംഗി അനുഭവിച്ചറിയാനെത്തുന്നവരാണ് പലരും. പുഴയ്ക്കൽ ശോഭ മാളിൽ ഐനോക്സ് പ്രദർശനം തുടങ്ങിയത് ആറു തിയറ്ററുകളാണ്.
ജർമനിയിൽനിന്നു ഇറക്കുമതി ചെയ്ത ആധുനിക പ്രൊജക്റ്റർ സംവിധാനത്തോടെയുള്ള ഐനോക്സ് ദൃശ്യ, ശ്രവ്യ വിസ്മയമാണ്. പണം കൂടുതൽ വാങ്ങുന്നുവെന്നു തോന്നുന്നുവെന്ന പരാതിയുള്ളവർപോലും ഐനോക്സിൽ സിനിമ കണ്ടിറങ്ങിയാൽ പരാതി മറക്കും. മൂത്രം നാറുന്ന തിയറ്ററുകളും വിയർപ്പു മണക്കുന്ന ക്യൂവും അകത്തു കയറാനും പുറത്തിറങ്ങാനുള്ള തിരക്കും നിറഞ്ഞ സിനിമാക്കാലം തൃശൂരിലും അവസാനിക്കുകയാണെന്നു ഐനോക്സ് കാണിച്ചു തരുന്നു.
ആറു തിയറ്ററുള്ള ഐനോക്സിൽ പത്തു സിനിമകൾവരെ പ്രദർശിപ്പിക്കും. ഒരു ദിവസം 30 ഷോ. രാത്രി 10.30നു പോലും ഷോ തുടങ്ങുന്നുണ്ട്. ഓരോ സിനിമയുടെയും തിരക്ക് അനുസരിച്ചാണു സമയം ക്രമീകരിക്കുന്നത്.അതുകൊണ്ടുതന്നെ യുദ്ധം ചെയ്തു അകത്തു കയറേണ്ടതില്ല. സീറ്റിങ് സംവിധാനം എല്ലാംതന്നെ രാജ്യാന്തര നിലവാരത്തിലുള്ളതാണ്. കടന്നു പോകുമ്പോൾ കാൽ മുട്ടാതെ, തട്ടാതെ കടന്നുപോകാം. കൂടുതൽ പണം മുടക്കിയാൽ ചാരിക്കിടന്നും സിനിമ കാണാം. 1368 സീറ്റുകളാണ് ആറു തിയറ്ററുകളിലായുള്ളത്. ഒരു സിനിമയ്ക്കു തിരക്കാണെങ്കിൽ അടുത്ത സിനിമ തിരഞ്ഞെടുക്കാമെന്നതാണു മൾട്ടിപ്ളക്സുകളുടെ മെച്ചം.
ഐനോക്സ് മൾട്ടിപ്ലക്സ് തിയറ്ററിന്റെ ഉൾവശം.
സിനിമയുടെ കൂടെ പോപ്പ് കോൺ എന്നതാണു പണ്ടുമുതലെയുള്ള രീതി. ഐനോക്സിനു പല തരത്തിലുള്ള പോപ്പ്കോണുകളുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴെ ഭക്ഷണവും ബുക്ക് ചെയ്യാം. ആവശ്യപ്പെട്ടാൽ ഇതു സീറ്റിൽ കൊണ്ടുവന്നു തരും. തിരക്കു കൂടുതലു|ള്ള സമയത്തു ആവശ്യക്കാരനെത്തേടി ഭക്ഷണം ബുക്ക് ചെയ്യുന്ന ആൾ എത്തുന്ന ബ്ളൂ ടൂത്ത് സംവിധാനവും ഉണ്ട്. വലിയ തിരക്കിലും ഐനോക്സിലെ ബാത്ത് റൂമുകൾ പോലും വളരെ കൃത്യമായി ശുചിയാക്കുന്നവയാണ്. പൊട്ടിയ ടാപ്പുകളും വെള്ളം നിറഞ്ഞ തറയുമുള്ള ടോയ്‌ലറ്റുകൾ എന്നും തിയറ്ററുകളുടെ ശാപമായിരുന്നു.
ഓൺലൈനായോ ശോഭ മാളിൽ ഐനോക്സ് ഏർപ്പെടുത്തിയ കൗണ്ടറുകളിലൂടെയോ ടിക്കറ്റ് റിസർവ് ചെയ്യാം. രാവിലെ 9.30 മുതൽ രാത്രി 10.30വരെ ബുക്കിങ് ഉണ്ടാകും. രണ്ടു ദിവസം മുൻപുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം. തിരക്കു കുറഞ്ഞാൽ പുതിയ സിനിമ എത്തിക്കുക എന്നതാണു ഐനോക്സിന്റെ രീതി. അതുകൊണ്ടുതന്നെ ഏതു സമയത്തും പുതിയ സിനിമ എത്താം. ഇംഗ്ളിഷ്, ഹിന്ദി സിനിമകളുടെ വലിയ റിലീസ് ക്യൂവാണ് ഐനോക്സിൽ കാത്തുനിൽക്കുന്നത്. രാജ്യത്തു 55 നഗരങ്ങളിലായി 412 തിയറ്ററുകളുള്ള ഐനോക്സിനു ലോകത്തെ എല്ലാ വൻകിട സിനിമാ കമ്പനികളുമായും ധാരണകളുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1