localnews.manoramaonline.com
കുഴൂരിൽ സുമേഷിന്റെ കരവിരുതിൽ മയൂരനൃത്തം
കുഴൂർ
∙ ശ്രീമുരുകനു സന്നിധിയിൽ മയൂരശിൽപങ്ങൾകൊണ്ട് കണിയൊരുക്കി സുമേഷ് എന്ന യുവ
ശിൽപി. കുഴൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിനു മുൻവശത്തെ നിർമാണശാലയിൽ
വിരിയുന്നത് മാസ്മരിക സൗന്ദര്യം നിറഞ്ഞ മയൂര ശിൽപങ്ങൾ. നൃത്തം ചെയ്യുന്നതും
മരക്കൊമ്പുകളിൽ ഇരിക്കുന്നുമൊക്കെയായി അനേകം ശിൽപങ്ങൾ ഇവിടെ
ഉടലെടുക്കുന്നു. അഞ്ച് അടിയോളം ഉയരമുള്ള പീലിവിരിച്ചാടുന്ന ആൺ മയിലാണ്
സുമേഷിന്റെ ഏറ്റവും പുതിയ ശിൽപം. വിടർന്ന പീലികൾ കൊത്തിയെടുക്കുന്ന അവസാന
മിനുക്ക് പണിയിലാണ് ഈ യുവാവ്. മഹാഗണിയിലാണ് ഇതിന്റെ നിർമാണം.
തേക്ക്, വീട്ടി തുടങ്ങിയ മരങ്ങളിലും സുമേഷ് തന്റെ കലാവിരുത് പ്രകടമാക്കിയിട്ടുണ്ട്. സ്വീകരണ മുറിയിലും ഗോവണികൾക്ക് അലങ്കാരമായും മറ്റും ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇവയുടെ നിർമാണം. കൊച്ചുകടവ് തച്ചറുകാട്ടിൽ സുധാകരന്റെ മകനാണ് സുമേഷ്. ചെറുപ്രായം മുതലെ കൊത്തുപണികളിൽ തൽപരനായിരുന്നെങ്കിലും പതിശേരി വേലായുധൻ എന്ന ശിൽപിയോടൊപ്പം ചേർന്നതോടെയാണ് ശിൽപനിർമാണം ഗൗരവമായി ആരംഭിച്ചത്. ആദ്യമായി നിർമിച്ച മയൂര ശിൽപം വർഷങ്ങൾക്കു മുൻപ് കുഴൂർ മുരുകസ്വാമിക്ക് സമർപ്പിച്ചു. മുരുക സ്വാമിയുടെ സാമിപ്യമാണ് തന്റെ മനസിലും സർഗ്ഗ ക്രിയയിലും മയിലിന് ഇടം നൽകിയതെന്ന് സുമേഷ് പറയുന്നു.
മാസങ്ങൾകൊണ്ടാണ് ഓരോ ശിൽപവും പൂർത്തിയാകുന്നത്. യന്ത്രങ്ങൾ ഒന്നും ഉപയോഗിക്കാതെ കരവിരുത് മാത്രം കൈമുതലാക്കിയാണ് സൃഷ്ടികർമം നടത്തുന്നത്. സുമേഷ് നിർമിച്ച സുബ്രഹ്മണ്യന്റേയും ഭദ്രകാളിയുടേയും ശിൽപങ്ങൾ ഗുരുനാഥനായ വേലായുധൻ പൂജാമുറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. കൂടാതെ കമനീയമായ കാവടികളും മറ്റ് കൊത്തുപണികളും ചെയ്യുന്നതിൽ ഏറെ വൈദഗ്ധ്യം ഈ യുവാവിനുണ്ട്.
തേക്ക്, വീട്ടി തുടങ്ങിയ മരങ്ങളിലും സുമേഷ് തന്റെ കലാവിരുത് പ്രകടമാക്കിയിട്ടുണ്ട്. സ്വീകരണ മുറിയിലും ഗോവണികൾക്ക് അലങ്കാരമായും മറ്റും ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇവയുടെ നിർമാണം. കൊച്ചുകടവ് തച്ചറുകാട്ടിൽ സുധാകരന്റെ മകനാണ് സുമേഷ്. ചെറുപ്രായം മുതലെ കൊത്തുപണികളിൽ തൽപരനായിരുന്നെങ്കിലും പതിശേരി വേലായുധൻ എന്ന ശിൽപിയോടൊപ്പം ചേർന്നതോടെയാണ് ശിൽപനിർമാണം ഗൗരവമായി ആരംഭിച്ചത്. ആദ്യമായി നിർമിച്ച മയൂര ശിൽപം വർഷങ്ങൾക്കു മുൻപ് കുഴൂർ മുരുകസ്വാമിക്ക് സമർപ്പിച്ചു. മുരുക സ്വാമിയുടെ സാമിപ്യമാണ് തന്റെ മനസിലും സർഗ്ഗ ക്രിയയിലും മയിലിന് ഇടം നൽകിയതെന്ന് സുമേഷ് പറയുന്നു.
മാസങ്ങൾകൊണ്ടാണ് ഓരോ ശിൽപവും പൂർത്തിയാകുന്നത്. യന്ത്രങ്ങൾ ഒന്നും ഉപയോഗിക്കാതെ കരവിരുത് മാത്രം കൈമുതലാക്കിയാണ് സൃഷ്ടികർമം നടത്തുന്നത്. സുമേഷ് നിർമിച്ച സുബ്രഹ്മണ്യന്റേയും ഭദ്രകാളിയുടേയും ശിൽപങ്ങൾ ഗുരുനാഥനായ വേലായുധൻ പൂജാമുറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. കൂടാതെ കമനീയമായ കാവടികളും മറ്റ് കൊത്തുപണികളും ചെയ്യുന്നതിൽ ഏറെ വൈദഗ്ധ്യം ഈ യുവാവിനുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ