11/27/2015

കോടതി വിധി മറയാക്കി പമ്പയില്‍നിന്നു തുണി കടത്ത്

mangalam.com

കോടതി വിധി മറയാക്കി പമ്പയില്‍നിന്നു തുണി കടത്ത്

ശബരിമല: തീര്‍ഥാടകര്‍ പമ്പയില്‍ വസ്‌ത്രങ്ങള്‍ ഉപേക്ഷിക്കുന്നതുതടയണമെന്ന ഹൈക്കോടതി ഉത്തരവ്‌ മറയാക്കി ഭക്‌തര്‍ വലിച്ചെറിയുന്ന വസ്‌ത്രങ്ങള്‍ ശേഖരിച്ചു കടത്തുന്നു. പമ്പയില്‍ തള്ളുന്ന വസ്‌ത്രങ്ങള്‍ നീക്കാനുള്ള അവകാശം ലേലം ചെയ്യേണ്ടതില്ലെന്ന്‌ ദേവസ്വം ബോര്‍ഡ്‌ തീരുമാനിച്ചിരുന്നു. തീര്‍ഥാടകര്‍ പമ്പയില്‍ തുണി വലിച്ചെറിയുന്നതിനെ നിരുത്സാഹപ്പെടുത്താനാണ്‌ ഇക്കുറി ലേലം വേണ്ടെന്നു നിര്‍ദേശിച്ചത്‌. എന്നാല്‍ പമ്പയില്‍ ഉപേക്ഷിക്കുന്ന വസ്‌ത്രങ്ങള്‍ എന്തുചെയ്യണമെന്ന്‌ കോടതി പറഞ്ഞില്ല. കഴിഞ്ഞ വര്‍ഷം 36 ലക്ഷത്തിന്‌ കരാര്‍ നല്‍കിയ പ്രവൃത്തിയായിരുന്നു ഇത്‌. പമ്പയില്‍ ത്രിവേണിക്ക്‌ സമീപം ദേവസ്വം ബോര്‍ഡിന്റേയോ വനം വകുപ്പിന്റേയോ അനുമതിയില്ലാതെ സ്‌ഥാപിച്ച ഷെഡിലാണ്‌ തുണികള്‍ സൂക്ഷിച്ചിരിക്കുന്നത്‌. സംശയിക്കാതിരിക്കാന്‍ ദേവസ്വം ബോര്‍ഡ്‌ എന്നും ഷെഡില്‍ എഴുതിയിട്ടുണ്ട്‌. മുന്‍ കരാറുകാരന്റെ തൊഴിലാളികളാണ്‌ വസ്‌ത്രങ്ങള്‍ പമ്പയില്‍ നിന്ന്‌ ശേഖരിക്കുന്നത്‌. ഫലത്തില്‍ ദേവസ്വത്തിന്റെ പേരില്‍ തട്ടിപ്പ്‌ നടക്കുന്നതായാണ്‌ ആരോപണം. ഈ വസ്‌ത്രങ്ങള്‍ ഇതര സംസ്‌ഥാനങ്ങളിലേക്കാണ്‌ കൊണ്ടുപോകുന്നത്‌. കരാറിലൂടെ ദേവസ്വം ബോര്‍ഡിന്‌ ലഭിക്കേണ്ട ലക്ഷങ്ങള്‍ ഇവിടെ ചില ഉദ്യോഗസ്‌ഥര്‍ക്കും അപ്രഖ്യാപിത കരാറുകാരനും കിട്ടുന്ന സാഹചര്യമാണിപ്പോഴുള്ളത്‌.
ബംഗളുരു, തിരുപ്പതി തുടങ്ങിയ സ്‌ഥലങ്ങളിലേക്കാണു തുണി കടത്തുന്നത്‌. ഇതില്‍ ഏറെയും വസ്‌ത്ര നിര്‍മാണ ശാലകള്‍ക്കു തന്നെ നല്‍കുന്നുവെന്നാണു സൂചന. ഷര്‍ട്ടുകള്‍ കഴുകി വൃത്തിയാക്കി പിന്നീട്‌ കേരളത്തിലേക്കും എത്തിക്കുന്നു. വഴിയോരങ്ങളിലും കടത്തിണ്ണകളിലും മറ്റും കുറഞ്ഞ വിലയ്‌ക്ക്‌ ഈ വസ്‌ത്രങ്ങള്‍ ലഭിക്കും. അതേസമയം നദിയില്‍ നിന്നും തൊഴിലാളികളെ ഉപയോഗിച്ച്‌ വാരുന്ന തുണികള്‍ ഒരു സ്‌ഥലത്ത്‌ സൂക്ഷിക്കുകയാണെന്നും ഒടുവിലിത്‌ ലേലം ചെയ്ുമയെന്നുമാണ്‌ ദേവസ്വം അധികൃതര്‍ പറയുന്നത്‌. വസ്‌ത്രങ്ങള്‍ ഇവിടെ നിന്നും കൊണ്ടുപോകുന്നില്ലെന്നും ദേവസ്വം അധികൃതര്‍ പറയുന്നു.


കോടതി വിധി മറയാക്കി പമ്പയില്‍നിന്നു തുണി കടത്ത്

mangalam malayalam online newspaperശബരിമല: തീര്‍ഥാടകര്‍ പമ്പയില്‍ വസ്‌ത്രങ്ങള്‍ ഉപേക്ഷിക്കുന്നതുതടയണമെന്ന ഹൈക്കോടതി ഉത്തരവ്‌ മറയാക്കി ഭക്‌തര്‍ വലിച്ചെറിയുന്ന വസ്‌ത്രങ്ങള്‍ ശേഖരിച്ചു കടത്തുന്നു. പമ്പയില്‍ തള്ളുന്ന വസ്‌ത്രങ്ങള്‍ നീക്കാനുള്ള അവകാശം ലേലം ചെയ്യേണ്ടതില്ലെന്ന്‌ ദേവസ്വം ബോര്‍ഡ്‌ തീരുമാനിച്ചിരുന്നു. തീര്‍ഥാടകര്‍ പമ്പയില്‍ തുണി വലിച്ചെറിയുന്നതിനെ നിരുത്സാഹപ്പെടുത്താനാണ്‌ ഇക്കുറി ലേലം വേണ്ടെന്നു നിര്‍ദേശിച്ചത്‌.
എന്നാല്‍ പമ്പയില്‍ ഉപേക്ഷിക്കുന്ന വസ്‌ത്രങ്ങള്‍ എന്തുചെയ്യണമെന്ന്‌ കോടതി പറഞ്ഞില്ല. കഴിഞ്ഞ വര്‍ഷം 36 ലക്ഷത്തിന്‌ കരാര്‍ നല്‍കിയ പ്രവൃത്തിയായിരുന്നു ഇത്‌. പമ്പയില്‍ ത്രിവേണിക്ക്‌ സമീപം ദേവസ്വം ബോര്‍ഡിന്റേയോ വനം വകുപ്പിന്റേയോ അനുമതിയില്ലാതെ സ്‌ഥാപിച്ച ഷെഡിലാണ്‌ തുണികള്‍ സൂക്ഷിച്ചിരിക്കുന്നത്‌. സംശയിക്കാതിരിക്കാന്‍ ദേവസ്വം ബോര്‍ഡ്‌ എന്നും ഷെഡില്‍ എഴുതിയിട്ടുണ്ട്‌.
മുന്‍ കരാറുകാരന്റെ തൊഴിലാളികളാണ്‌ വസ്‌ത്രങ്ങള്‍ പമ്പയില്‍ നിന്ന്‌ ശേഖരിക്കുന്നത്‌. ഫലത്തില്‍ ദേവസ്വത്തിന്റെ പേരില്‍ തട്ടിപ്പ്‌ നടക്കുന്നതായാണ്‌ ആരോപണം. ഈ വസ്‌ത്രങ്ങള്‍ ഇതര സംസ്‌ഥാനങ്ങളിലേക്കാണ്‌ കൊണ്ടുപോകുന്നത്‌. കരാറിലൂടെ ദേവസ്വം ബോര്‍ഡിന്‌ ലഭിക്കേണ്ട ലക്ഷങ്ങള്‍ ഇവിടെ ചില ഉദ്യോഗസ്‌ഥര്‍ക്കും അപ്രഖ്യാപിത കരാറുകാരനും കിട്ടുന്ന സാഹചര്യമാണിപ്പോഴുള്ളത്‌.
ബംഗളുരു, തിരുപ്പതി തുടങ്ങിയ സ്‌ഥലങ്ങളിലേക്കാണു തുണി കടത്തുന്നത്‌. ഇതില്‍ ഏറെയും വസ്‌ത്ര നിര്‍മാണ ശാലകള്‍ക്കു തന്നെ നല്‍കുന്നുവെന്നാണു സൂചന. ഷര്‍ട്ടുകള്‍ കഴുകി വൃത്തിയാക്കി പിന്നീട്‌ കേരളത്തിലേക്കും എത്തിക്കുന്നു. വഴിയോരങ്ങളിലും കടത്തിണ്ണകളിലും മറ്റും കുറഞ്ഞ വിലയ്‌ക്ക്‌ ഈ വസ്‌ത്രങ്ങള്‍ ലഭിക്കും. അതേസമയം നദിയില്‍ നിന്നും തൊഴിലാളികളെ ഉപയോഗിച്ച്‌ വാരുന്ന തുണികള്‍ ഒരു സ്‌ഥലത്ത്‌ സൂക്ഷിക്കുകയാണെന്നും ഒടുവിലിത്‌ ലേലം ചെയ്ുമയെന്നുമാണ്‌ ദേവസ്വം അധികൃതര്‍ പറയുന്നത്‌. വസ്‌ത്രങ്ങള്‍ ഇവിടെ നിന്നും കൊണ്ടുപോകുന്നില്ലെന്നും ദേവസ്വം അധികൃതര്‍ പറയുന്നു.
Advertisement
- See more at: http://www.mangalam.com/religion/381621#sthash.EG5dMFMI.dpuf

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1