3/04/2016

ജെ.എന്‍.യുവിനും വിദ്യാര്‍ഥിസമൂഹത്തിനും ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശം

ജെ.എന്‍.യുവിനും വിദ്യാര്‍ഥിസമൂഹത്തിനും ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശം

ന്യൂഡല്‍ഹി: വിദ്യാര്‍ഥിയൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിന് ഇടക്കാലജാമ്യം അനുവദിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവില്‍ ജെ.എന്‍.യുവിനും വിദ്യാര്‍ഥിസമൂഹത്തിനും വിമര്‍ശം. ജെ.എന്‍.യുവില്‍ ഉയര്‍ന്ന ദേശവിരുദ്ധ മുദ്രാവാക്യങ്ങളുടെ പിന്നിലെ ചിന്തയെയും പരിപാടിയില്‍ പങ്കെടുത്തവരുടെ മനോഭാവത്തെയും മൗലികാവകാശത്തിന്റെ പേരില്‍ സംരക്ഷിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

കാമ്പസുകളില്‍ വളര്‍ന്നുവരുന്ന ദേശവിരുദ്ധ മനോഭാവത്തിലും ജസ്റ്റിസ് പ്രതിഭാറാണി അധ്യക്ഷയായ ബെഞ്ച് ആശങ്കപ്രകടിപ്പിച്ചു. ഫിബ്രവരി ഒമ്പതിന് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ ചിത്രങ്ങളില്‍ മുഖംമറച്ച് പോസ്റ്ററുകള്‍ പിടിച്ചുനില്‍ക്കുന്നവരെ കാണാം. ഇവര്‍ ആരാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടില്ല.
ഇവരെ തിരിച്ചറിഞ്ഞ് അവര്‍ക്ക് പരിപാടിയുമായുള്ള ബന്ധം എന്താണെന്ന് കണ്ടെത്തണം. തന്റെ നിരീക്ഷണങ്ങള്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാന്‍വേണ്ടി മാത്രമാണെന്നും കേസിന്റെ മെറിറ്റിനെ സംബന്ധിക്കുന്നതല്ലെന്നും ജസ്റ്റിസ് പ്രതിഭാറാണി പറഞ്ഞു. പ്രധാന പരമാര്‍ശങ്ങള്‍:

* അഫ്‌സല്‍ ഗുരുവിന്റെ രക്തസാക്ഷിത്വദിനം ആചരിച്ച് മുദ്രാവാക്യം വിളിച്ചവരുടെ ദേശവിരുദ്ധ കാഴ്ചപ്പാടുകള്‍ക്ക് പിന്നിലെ കാരണം കണ്ടെത്തണം. തിരുത്താനുള്ള നടപടി സ്വീകരിക്കണം
* ദേശവിരുദ്ധമായ മുദ്രാവാക്യങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കും
* ജീവവായുപോലും കിട്ടാത്തത്ര ഉയരത്തിലുള്ള മലനിരകളില്‍പ്പോലും നമ്മുടെ സൈനികര്‍ ഉള്ളതുകൊണ്ടാണ് സര്‍വകലാശാലകളിലെ സുരക്ഷിതമായ അന്തരീക്ഷത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ കഴിയുന്നതെന്ന് ഓര്‍ക്കണം
* അഫ്‌സല്‍ ഗുരുവിന്റെയും മഖ്ബൂല്‍ ഭട്ടിന്റെയും പോസ്റ്ററുകള്‍ നെഞ്ചില്‍ ചേര്‍ത്തുപിടിക്കുകയും ദേശവിരുദ്ധ മുദ്രാവാക്യങ്ങളിലൂടെ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് വിദ്യാര്‍ഥിസമൂഹം ആത്മപരിശോധന നടത്തണം
* അഫ്‌സല്‍ ഗുരുവിനെപ്പോലുള്ളവരെ രക്തസാക്ഷികളായി ആദരിച്ച് അവരുടെ ചിത്രങ്ങള്‍ നെഞ്ചില്‍ച്ചേര്‍ത്തു പിടിക്കുന്നവര്‍ക്ക് പട്ടാളക്കാര്‍ ജീവിക്കുന്ന സാഹചര്യത്തില്‍ ഒരു മണിക്കൂര്‍പോലും പിടിച്ചുനില്‍ക്കാനാകില്ല
* ഇത്തരം മുദ്രാവാക്യങ്ങള്‍ ത്രിവര്‍ണപതാകയില്‍ പൊതിഞ്ഞ ശവപ്പെട്ടികളില്‍ വീട്ടിലെത്തിയ രക്തസാക്ഷികളുടെ കുടുംബത്തിന്റെ മനോവീര്യം കെടുത്തും
* ഇത്തരം ബാധകള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധിയാകുന്നതിനുമുമ്പ് നിയന്ത്രിക്കുകയോ ചികിത്സിച്ച് ഭേദമാക്കുകയോ വേണം
* ഏതെങ്കിലും അവയവത്തിന് അണുബാധയുണ്ടായാല്‍ ആദ്യഘട്ടത്തില്‍ വായിലൂടെ കഴിക്കാവുന്ന ആന്റിബയോട്ടിക്കുകള്‍ കൊടുക്കും. അത് ഫലിക്കുന്നില്ലെങ്കില്‍ ശസ്ത്രക്രിയതന്നെ വേണ്ടിവന്നേക്കാം. അവയവത്തെ ബാധിക്കുമെന്നുകണ്ടാല്‍ മുറിച്ചുമാറ്റുക മാത്രമാണ് പ്രതിവിധി
* ജെ.എന്‍.യു. ഭരണാധികാരികള്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം
* കാമ്പസിലെ ദേശവിരുദ്ധമായ പ്രവൃത്തികള്‍ നിയന്ത്രിക്കാനുള്ള അധികാരം വിദ്യാര്‍ഥിയൂണിയനെ നയിക്കുന്ന കനയ്യകുമാറിനുണ്ട്
* വിദ്യാര്‍ഥിയൂണിയനെ നയിക്കുന്ന ആളെന്നനിലയില്‍ അദ്ദേഹം കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1