mathrubhumi.com
മലയാള സിനിമാ ഗാനങ്ങളുടെ പാരഡികള്‍ നിറഞ്ഞ കഥാപ്രസംഗങ്ങളാണ് വി.ഡി രാജപ്പനെ ജനകീയനാക്കിയത്.
ചരിത്രത്തിലാദ്യമായി വാഹനങ്ങളുടെ ഹാസ്യപ്രണയകഥയുമായെത്തിയ(അവളുടെ പാര്‍ട്സുകള്‍), കോട്ടയം വേലുക്കുഴിയില്‍ ദേവദാസിന്റെ മകന് രാജപ്പന് മൂന്ന് പതിറ്റാണ്ടിലേറെ കേരളത്തിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ ഹാസ്യപരിപാടി അവതരിപ്പിച്ചു. 74-ല്‍ തവളയും നീര്‍ക്കോലിയുമായി നടന്ന പ്രണയം, 'മാക് മാക്' എന്ന പേരില്‍ ആദ്യ ഹാസ്യകഥാപ്രസംഗമായി. ചികയുന്ന സുന്ദരി, പ്രിയേ നിന്റെ കുര, പൊത്തുപുത്രി, കുമാരി എരുമ, എന്നെന്നും കുരങ്ങേട്ടന്റെ, അക്കിടിപ്പാക്കരന്‍, അമിട്ട്, ആനമയക്കി, നമുക്കുപാര്‍ക്കാന്‍ ചന്ദനത്തോപ്പുകള്‍ തുടങ്ങി 37 കോമഡി കാസറ്റുകള്‍ പുറത്തുവന്നു. കഥാപ്രസംഗമായി അവ വേദികളിലും അവതരിപ്പിക്കപ്പെട്ടു.
വി.ഡി.രാജപ്പന്റെ കുട്ടിക്കാലം പട്ടിണിയുടേതും കഷ്ടപ്പാടിന്റേതുമായിരുന്നു. അന്ന് കോട്ടയം ഗവ. മോഡല്‍ സ്കൂളിന് സമീപത്തെ പിള്ളച്ചേട്ടന്റെ കടയില്‍ വീട്ടില്‍നിന്ന് തരപ്പെടുത്തിയ നാണയത്തുട്ടുകളുമായി ചായ കുടിക്കാനെത്തി. ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ 'കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി' എന്ന ഗാനത്തിന്റെ ഈണത്തില്‍
'കാപ്പി...കടുംകാപ്പിചായ...കടും ചായ...കാശു തരൂ...എന്റെ കാശു തരൂ...'
എന്നൊരു പാട്ടുപാടി. അതായിരുന്നു തുടക്കം. താന്‍ പാടിയ പാരഡി, കേട്ടവര്‍ക്ക് രസകരമാകുന്നുവെന്ന് മനസ്സിലാക്കിയ രാജപ്പന് പിന്നീട് പാട്ടുകള്‍ക്ക് പാരഡി മെനയാന്‍ ശ്രമിച്ചുതുടങ്ങി. ഒടുവില്‍ തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗാനമേള കഴിഞ്ഞ് ബാലെ തുടങ്ങാന്‍ താമസം വന്നപ്പോള്‍ ഇടയില്‍ നടത്തിയ ഹാസ്യകലാപ്രകടനമാകട്ടെ ആദ്യ അരങ്ങേറ്റമായി.
വി.സാംബശിവന്, കൊല്ലം ബാബു തുടങ്ങിയ പ്രതിഭാധനന്മാര് വിരാജിക്കുന്ന കാലത്ത് തവളയും നീര്‍ക്കോലിയും ഒക്കെ വി.ഡി രാജപ്പന്റെ കഥാപാത്രങ്ങളായി. കുറേ സിനിമകളിലും രാജപ്പന് 'കോമഡിയുടെ തമ്പുരാനായി' അവതരിച്ചു. 'കാട്ടുപോത്ത്', 'ഞാനും വരുന്നു' തുടങ്ങിയ സിനിമകള്‍ റിലീസായില്ലെങ്കിലും കക്ക, കുയിലിനെത്തേടി, പഞ്ചവടിപ്പാലം, ആനക്കൊരുമ്മ, എങ്ങനെ നീ മറക്കും, വീണ്ടും ചലിക്കുന്ന ചക്രം, ആട്ടക്കലാശം, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങി 150 ഓളം സിനിമകളിലും രാജപ്പന് ചിരിയുടെ അമിട്ടുപൊട്ടിച്ചു.
mathrubhumi.com
പാരഡികളുടെ തമ്പുരാന് വി.ഡി. രാജപ്പന് അന്തരിച്ചു
കോട്ടയം: പാരഡി ഗാനങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ പ്രമുഖ കാഥികനും ചലച്ചിത്രതാരവുമായ വി.ഡി രാജപ്പന്(68) അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഒരുകാലത്ത് മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഈ ഹാസ്യതാരത്തിന്റെ അവസാനകാലം തീര്‍ത്തും ദുരിതമയമായിരുന്നു.മലയാള സിനിമാ ഗാനങ്ങളുടെ പാരഡികള്‍ നിറഞ്ഞ കഥാപ്രസംഗങ്ങളാണ് വി.ഡി രാജപ്പനെ ജനകീയനാക്കിയത്.
ചരിത്രത്തിലാദ്യമായി വാഹനങ്ങളുടെ ഹാസ്യപ്രണയകഥയുമായെത്തിയ(അവളുടെ പാര്‍ട്സുകള്‍), കോട്ടയം വേലുക്കുഴിയില്‍ ദേവദാസിന്റെ മകന് രാജപ്പന് മൂന്ന് പതിറ്റാണ്ടിലേറെ കേരളത്തിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ ഹാസ്യപരിപാടി അവതരിപ്പിച്ചു. 74-ല്‍ തവളയും നീര്‍ക്കോലിയുമായി നടന്ന പ്രണയം, 'മാക് മാക്' എന്ന പേരില്‍ ആദ്യ ഹാസ്യകഥാപ്രസംഗമായി. ചികയുന്ന സുന്ദരി, പ്രിയേ നിന്റെ കുര, പൊത്തുപുത്രി, കുമാരി എരുമ, എന്നെന്നും കുരങ്ങേട്ടന്റെ, അക്കിടിപ്പാക്കരന്‍, അമിട്ട്, ആനമയക്കി, നമുക്കുപാര്‍ക്കാന്‍ ചന്ദനത്തോപ്പുകള്‍ തുടങ്ങി 37 കോമഡി കാസറ്റുകള്‍ പുറത്തുവന്നു. കഥാപ്രസംഗമായി അവ വേദികളിലും അവതരിപ്പിക്കപ്പെട്ടു.
വി.ഡി.രാജപ്പന്റെ കുട്ടിക്കാലം പട്ടിണിയുടേതും കഷ്ടപ്പാടിന്റേതുമായിരുന്നു. അന്ന് കോട്ടയം ഗവ. മോഡല്‍ സ്കൂളിന് സമീപത്തെ പിള്ളച്ചേട്ടന്റെ കടയില്‍ വീട്ടില്‍നിന്ന് തരപ്പെടുത്തിയ നാണയത്തുട്ടുകളുമായി ചായ കുടിക്കാനെത്തി. ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ 'കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി' എന്ന ഗാനത്തിന്റെ ഈണത്തില്‍
'കാപ്പി...കടുംകാപ്പിചായ...കടും ചായ...കാശു തരൂ...എന്റെ കാശു തരൂ...'
എന്നൊരു പാട്ടുപാടി. അതായിരുന്നു തുടക്കം. താന്‍ പാടിയ പാരഡി, കേട്ടവര്‍ക്ക് രസകരമാകുന്നുവെന്ന് മനസ്സിലാക്കിയ രാജപ്പന് പിന്നീട് പാട്ടുകള്‍ക്ക് പാരഡി മെനയാന്‍ ശ്രമിച്ചുതുടങ്ങി. ഒടുവില്‍ തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗാനമേള കഴിഞ്ഞ് ബാലെ തുടങ്ങാന്‍ താമസം വന്നപ്പോള്‍ ഇടയില്‍ നടത്തിയ ഹാസ്യകലാപ്രകടനമാകട്ടെ ആദ്യ അരങ്ങേറ്റമായി.
വി.സാംബശിവന്, കൊല്ലം ബാബു തുടങ്ങിയ പ്രതിഭാധനന്മാര് വിരാജിക്കുന്ന കാലത്ത് തവളയും നീര്‍ക്കോലിയും ഒക്കെ വി.ഡി രാജപ്പന്റെ കഥാപാത്രങ്ങളായി. കുറേ സിനിമകളിലും രാജപ്പന് 'കോമഡിയുടെ തമ്പുരാനായി' അവതരിച്ചു. 'കാട്ടുപോത്ത്', 'ഞാനും വരുന്നു' തുടങ്ങിയ സിനിമകള്‍ റിലീസായില്ലെങ്കിലും കക്ക, കുയിലിനെത്തേടി, പഞ്ചവടിപ്പാലം, ആനക്കൊരുമ്മ, എങ്ങനെ നീ മറക്കും, വീണ്ടും ചലിക്കുന്ന ചക്രം, ആട്ടക്കലാശം, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങി 150 ഓളം സിനിമകളിലും രാജപ്പന് ചിരിയുടെ അമിട്ടുപൊട്ടിച്ചു.
mathrubhumi.com
കല്ലെടുത്ത് കീച്ചരുതേ നാട്ടാരേ
'സഹൃദയരേ,
പ്രിയ കലാസ്നേഹികളേ...' മുഴങ്ങുന്ന ശബ്ദം. കാഥികന് ശ്രോതാക്കളുടെ
ശ്രദ്ധ ക്ഷണിച്ചു. ഇന്നിവിടെ അവതരിപ്പിക്കുന്ന കഥ, 'ചികയുന്ന സുന്ദരി'.
ഹാര്‍മോണിയവും തബലയും ഡംബലും ഒരുമിച്ച് മുഴങ്ങി. സ്റ്റേജില്‍ ഒരു
വെടിക്കെട്ടിന്റെ ബഹളം. പ്രിയമുള്ളവരേ, ഈ കഥ നടക്കുന്നത് അങ്ങ്
മലബാറിനപ്പുറത്തുള്ള പ്രശാന്തസുന്ദരമായ ഒരു കൊച്ചുഗ്രാമത്തിലാണ്. അതാ
അവിടേക്ക് നോക്കൂ. 'കാട്ടരുവികള്‍, കാട്ടുവള്ളികള്‍ നെടുതായി
വളര്ന്നുനില്ക്കും കൊന്നതെങ്ങുകള്‍' ഇങ്ങനെയുള്ള മലബാറില്‍ ഒരു
കൊച്ചുഗ്രാമമുണ്ട്്. അതിന്റെ പേരാണ് പൊന്നിയം.(വീണ്ടും ഡംബല്‍ ഉറക്കെ
കരഞ്ഞു) ആ ഗ്രാമത്തിന്റെ മധ്യഭാഗത്തുകൂടെ ശാലീന സുന്ദരിയായ പൊന്നിയം പുഴ
ഒഴുകുകയാണ്. ആ പുഴയുടെ തിട്ടയില്‍ ഒരു കൊച്ചുവള്ളിക്കുടില്. ആ കുടിലില്‍
നിന്നും സുന്ദരിയായൊരു പെണ്ണ് പതിയെ വെളിയിലേക്ക് ചാടി. ആ
പെണ്കുട്ടിയാരെന്നറിയാമോ. അവളുടെ പേരാണ് പെട. ഛ്ലിംംംംം..വീണ്ടും ഡംബ ല്‍
ശബ്ദമുണ്ടാക്കി.
കാഥികന്റെ മുഖത്ത് ശൃംഗാരം വിരിഞ്ഞു. സദസ്സില്‍ ചിരിയുടെ അമിട്ടുകള്‍ പൊട്ടി. പൂവന്റെയും പിടയുടെയും കഥ കൊഴുക്കുകയാണ്. വി.ഡി.രാജപ്പന് എന്നുകേള്‍ക്കുമ്പോള്‍തന്നെ ആളുകള്‍ ചിരിച്ച് കുന്തംമറിഞ്ഞു. 'പ്രിയേ നിന്റെ കുര'യും 'കുമാരി എരുമ'യും 'എന്നെന്നും എന്റെ കുരങ്ങേട്ടനു'മൊക്കെ സൂപ്പര്ഡ്യൂപ്പര്ഹിറ്റുകളായി. കാലം എഴുപത്, എണ്‍പതുകള്‍. ഓര്‍ക്കുമ്പോള്‍ മലയാളി മനസ്സില്‍ ഇന്നും ചെറുചിരി ഊറി വരും.
ഏറ്റുമാനൂരിനടുത്ത് പേരൂരിലെ വീട്ടുമുറ്റത്തേക്ക് കയറുമ്പോള്‍ ആ പഴയ കിരുകിരുപ്പന്‍ ശബ്ദം ചെവിയില്‍ മുഴങ്ങി. വി.ഡി. രാജപ്പന് എന്ന പാരഡി രാജപ്പന് അകത്ത് വിശ്രമജീവിതമാണ്. എങ്കിലും ചിരിയുടെ അമിട്ടിന് ഒട്ടും മുട്ടില്ല. 'മീറ്റ് ടു ഗ്ലാഡ് ടു യു...'രാജപ്പന് പാരഡി തുടങ്ങി. ഞങ്ങള്‍ പുള്ളിയെ കസ്റ്റഡിയിലെടുത്തു.
ഇതെന്നാ...പുറത്തോട്ടൊന്നും പോവാറില്ലേ?
ഈയെടയ്ക്കെങ്ങാണ്ടോ പോയിരുന്നു. ഓര്‍മയില്ല. രാജപ്പന് നിഷ്കളങ്കനായി ചിരിച്ചു. ഓര്‍മയില്‍ ഇടയ്ക്കും തലയ്ക്കുമൊക്കെയുള്ള കാര്യങ്ങളേ ഉള്ളൂ.'സുലോമി...'രാജപ്പന് ഉച്ചത്തില്‍ വിളിച്ചു.'കൂയ്...'അടുക്കളയില്‍നിന്ന് ഭാര്യ സുലോചന കൂവി. 'ഞങ്ങളേ ഇവിടെയുള്ളൂ. മക്കളില്‍ മൂത്തവന് എം.ജി. യൂണിവേഴ്സിറ്റിയിലാ. രണ്ടാമത്തവന് ബഹ്റിനിലും.'അപ്പോഴേക്കും ഒരുവടി കുത്തി സുലോമി എന്ന സുലോചന വന്നു.'എന്റെ കാലില്കമ്പിയിട്ടിരിക്കയാ. തെന്നിവീണ് കാലൊടിഞ്ഞു. 24 കുത്തിക്കെട്ടുണ്ട്.'സുലോമി ആരോഗ്യത്തിന്റെ രഹസ്യം പരസ്യമാക്കി. 'ഇതാണ് എന്റെ എല്ലാം'. രാജപ്പന് ഭാര്യയെ പരിചയപ്പെടുത്തി.
എത്ര വര്‍ഷമായി ഈ പിടയെ കണ്ടെത്തിയിട്ട്?
32 ആണെന്നാ തോന്നുന്നത്,അല്ലേ ചേട്ടായി.
അന്ന് പെണ്ണ് കാണാന്‍ ചെല്ലുമ്പോ ചേട്ടന് വല്യ സ്റ്റാര്‍ ആയിരുന്നല്ലോ?
ആണോടീ....സുലോമി നീട്ടി ചിരിച്ചു.
രാജപ്പന്: ഒരു ക്ഷേത്രത്തില്‍ ഞാനൊരു കഥ പറഞ്ഞുകൊണ്ടിരിക്കയാണ്. നോക്കുമ്പോള്‍ ദൂരെ ഒരു മരത്തിന്റെ ചുവട്ടില്‍ ഒരാള്‍ ഒറ്റയ്ക്കിരുന്ന് എന്നെ ശ്രദ്ധിക്കുന്നു. ഞാനും നോക്കി. ആ കൊച്ചിന് ജോലി കുത്തിവെപ്പായിരുന്നു. നഴ്സാണ്. എനിക്ക് അഡ്രസൊക്കെ തന്നു. പിന്നെ ഇടയ്ക്കൊക്കെ പോയി കാണും. കണ്ടുകണ്ട്് ഒരിക്കല്‍ ഞാന്‍ പറഞ്ഞു, വീട്ടിലേക്ക് പോന്നോളാന്‍. ഹഹഹഹ...
കുറച്ചുകഴിഞ്ഞാണ് കല്യാണം ഉറപ്പിച്ചത്. രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമിടയിലായിരുന്നു മുഹൂര്‍ത്തം. തലേന്ന് ഞാന്‍ മദ്രാസിലെ സ്വാമീസ് ലോഡ്ജിലാണ്. കവി വയലാറും നടന് രതീഷും ഉണ്ടായിരുന്നു ഒപ്പം. രാത്രി ഞങ്ങളങ്ങ് കൂടി. പിറ്റേന്ന് രാവിലെ എണീറ്റ് ഞാന്‍ എയര്‍പോര്‍ട്ടിലെത്തുമ്പോഴേക്കും വിമാനം പൊങ്ങിപ്പോയി. അവിടെനിന്ന് ട്രെയിനില്‍ കേറി സ്ഥലത്തെത്തുമ്പോഴേക്കും ഒരുദിവസം കഴിഞ്ഞു. വീട്ടില്‍ ചെന്നപ്പൊ പെണ്ണിന്റെ അച്ഛന് പറഞ്ഞു, ഇന്ന് പന്ത്രണ്ടിനൊരു മുഹൂര്‍ത്തമുണ്ട്. അങ്ങ് കെട്ടിക്കോ എന്ന്.(രണ്ടുപേരും കുലുങ്ങിച്ചിരിച്ചു).
സുലോമി: അന്ന് ഒരുപാട് തിരക്കുള്ള ആളല്ലേ. വല്യ സ്റ്റാറാ, കോളേജിലൊക്കെ പരിപാടി അവതരിപ്പിക്കാന്‍ വന്നപ്പോ പുള്ളിയെ ഒന്ന് തൊടാനൊക്കെ കൊതിച്ചിട്ടുണ്ട്്. പിന്നെ എന്റേ തലേലായിപ്പോയി....ഹഹഹഹ...'എടീ എനിക്കൊരു സിഗരറ്റ് തര്വോ'. രാജപ്പന് ചോദിച്ചു. മുക്കാലും ഒഴിഞ്ഞ കൂടില്‍ ഒരെണ്ണം മിച്ചമുണ്ട്്. സുലോമി അതെടുത്ത് ചുണ്ടില്‍ വെച്ചുകൊടുത്തു. 'ഏതുനേരവും ഇതാ പണി. ദിവസം അഞ്ച് പാക്കറ്റെങ്കിലും ചുരുങ്ങിയത് വേണം.'അവര്‍ കണ്ണുരുട്ടി.
പഴയ പോലെ പാട്ടൊക്കെ വരാറില്ലേ ഇപ്പോള്‍? പിന്നേ...രാജപ്പന്റെ ശബ്ദം ഉയര്‍ന്നു.
സുലോമി: ഓര്മ ഇച്ചിരി പുറകോട്ടാ. ഒന്നുരണ്ടുവരി കേള്‍പ്പിച്ചാ മതി. ആളങ്ങ് പാടിക്കോളും. സുലോചന ഒരു ഈണമിട്ടു. തൂക്കണാംകുരുവിയിലെ താരിളം കുരുന്നോ എന്ന പാട്ടിന്റേതാണ്. രാജപ്പന് പാട്ടുതുടങ്ങി.
കാട്ടിലുള്ള കരളേ/നീ നാട്ടിലുള്ള കരളോ.
മങ്കിപെറ്റ മകളോ/കരിമാന്തി പെറ്റ മകളോ.
ആരുനീ ആരുനീ...
ഇപ്പോ,യൂ ടൂബിലും ചേട്ടന് സ്റ്റാറല്ലേ...
രാജപ്പന്: അതെന്നാ ട്യൂബാ.. കണ്ണുമിഴിച്ചുകൊണ്ടൊരു മിമിക്രി
ഇപ്പൊ ഇറങ്ങുന്ന പാട്ടുകള്‍ക്കൊന്നും പാരഡി എഴുതാത്തതെന്ത്?
പഴയ പാട്ടാണ് നല്ലത്. അതാണ് ഹൃദയഹാരിയായത്. അന്നത്തെ പോലുള്ള പാട്ടുകളൊക്കെ ഇപ്പൊ ഇറങ്ങേണ്ടെ പൊന്നുസഹോദരാ...
ഈ ചേച്ചിയെക്കുറിച്ച് എഴുതിയിട്ടുണ്ടോ?
പൂമുഖ വാതില്ക്കല്/പുച്ഛിച്ചുനില്‍ക്കുന്ന
പൂതനയാണെന്റെ ഭാര്യ/നല്ല മനുഷ്യനെ
നാണം കെടുത്തുന്ന/താടകയാണെന്റെ ഭാര്യ
എത്രയൊഴിച്ചാലും എണ്ണ കാണാത്തൊരു
പാട്ട വിളക്കാണെന്‍ ഭാര്യ
എണ്ണിയാല്‍ തീരാത്ത/കുറ്റങ്ങളുള്ളൊരു
കോങ്കണ്ണിയാണെന്റെ ഭാര്യ. രാജപ്പന് ഭാര്യയെ തോണ്ടി 'ബാക്കിയെന്നാടീ...'
സുലോമി: കാഴ്ചയില്‍ കള്ളിയും കര്‍മത്തില്‍ പിശുക്കിയും
രൂപത്തില്‍ യക്ഷിയും ഭാര്യ(രണ്ടുപേരും പൊട്ടിച്ചിരിച്ചു. ) പുള്ളിയെ കാണാനായി വരുന്നവരെല്ലാം എന്നെ സൂക്ഷിച്ചുനോക്കും, കണ്ണിന് കുഴപ്പമൊന്നുമില്ലല്ലോയെന്ന്.
രാജപ്പന്: ഇവള്ക്കേയ്,ദേഷ്യം വരുമ്പോള്‍ കോങ്കണ്ണാവും.
സുലോമി: കോങ്കണ്ണുള്ളവരെ നഴ്സിങ്ങിന് എടുക്ക്വോ.
എങ്ങനെ വന്നു ഇത്രയും പാട്ടുകള്‍?
അന്നൊക്കെ പുതിയ പാട്ടുകേള്‍ക്കുമ്പോള്‍ നമുക്കങ്ങ് തോന്നും. ചുമ്മാ ബസ്സേല് പോവുമ്പോ ഞാന്‍ ഓരോ തുണ്ടില്‍ എഴുതും. പേപ്പറിന്റെ ചെറിയ കഷ്ണം,സിഗരറ്റ് പാക്കറ്റില്‍. വീട്ടില്‍ വന്നാല്‍ പുലര്ച്ചെയിരുന്നാണ് എഴുത്ത്. രണ്ടരയ്ക്ക് എഴുന്നേല്ക്കും. അപ്പോ നല്ല മൂഡാവും.
മൃഗങ്ങളെക്കുറിച്ചല്ലേ അധികമെഴുതിയത്. എന്താ മനുഷ്യരെ പേടിയായിരുന്നോ?
അന്ന് വലിയ കാഥികന്മാര് കിടക്കുകയല്ലേ. സാംബശിവന്, കൊല്ലം ബാബു അണ്ണന്, കെടാമംഗലം. അവരൊക്കെ ടോപ്പ് പോസ്റ്റില്‍ അല്ലേ. അവരുടെ ഇടയ്ക്ക് ഞാന്‍ ചെന്നാല്‍ ഒന്നുമാകത്തില്ല. അപ്പോ പാരഡിയുണ്ടാക്കാന്‍ തോന്നി. പിന്നെ എനിക്കെല്ലാം ദൈവം തന്നു. 88 പടത്തില്‍ അഭിനയിച്ചു. ചിലപ്പോ അതിലുംകൂടുതല്‍ കാണും. 'സുലോമീ...'രാജപ്പന് വീണ്ടും വിളിച്ചു.'ശകലം ഇങ്ങുതാടീ.'
സുലോമി: അതില്‍ ശകലമേ ഇരിപ്പുള്ളൂ. 'അതുമതി' വലിയ കുപ്പിയില്‍ നിന്ന് അവര്‍ ചുവന്ന ദ്രാവകം ഗ്ലാസിലേക്ക് ഒഴിച്ചുകൊടുത്തു. 'ഒഴിച്ചോ,ഒഴിച്ചോ..' രാജപ്പന് പ്രോത്സാഹിപ്പിച്ചു. 'മകനേ...സുലോ...ഞാനിത് തീര്‍ത്തേക്കട്ടെ....'രാജപ്പന് അനുമതി ചോദിച്ചു, സുലോമി പച്ചക്കൊടി വീശി.
രാജപ്പന്: ഒരു സിറ്റ്വേഷന് ക്രിയേറ്റ് ചെയ്ത് ഞാനങ്ങ് പാരഡി ഉണ്ടാക്കും. അവസാനം ഞാന്‍ മൃഗങ്ങളുടെ കാഥികനായി.
എരുമേ നിന്നെ മറന്നതുമല്ല/മനസ്സാല്‍ നിന്നെ വെറുത്തതുമല്ല
കൊതിയാണിന്നും ഒന്നിച്ചുറങ്ങാന്‍/വിധിയാണെല്ലാം സഹിക്കുക നമ്മള്
ഇനിയൊരു ജന്മമുണ്ടെങ്കില് അന്നുവേണം കണ്ടിടാന്‍
കഴിഞ്ഞത് മറക്കുക നീ/എന്റെ എരുമപ്പെണ്ണേ
എന്റെ കൊച്ചുകറുമ്പിപ്പെണ്ണേ/നിന്നെയോര്‍ത്ത് ഞാനും/എന്നെയോര്ത്ത്നീയും...'കുമാരി എരുമയിലെ വരികള്‍ വീണ്ടും ജനിച്ചു.
ധാരാളം വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടല്ലോ?
ഞാന്‍ അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന് അങ്ങനെ കുറെ രാജ്യങ്ങള്‍ ചുറ്റിയിട്ടുണ്ട്. ഒരിക്കല്‍ അമേരിക്കയില്‍ ചെന്നപ്പോ ഒരുമദാമ്മയും സായിപ്പും കൂടെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നത് കണ്ടു. അവിടെയൊക്കെ വഴിയില്‍നിന്ന് പരസ്യമായിട്ടാണ് കെട്ടിപ്പിടിത്തം.
സുലോമി: ഈ പുള്ളി നോക്കിനിന്നു. സായിപ്പ് എന്നാ ചെയ്തെന്ന് അറിയാമോ. ഒരു ടിന് ബീറെടുത്ത് ഒറ്റയേറ്. ഈ പുള്ളി ഒഴിഞ്ഞുമാറിയതുകൊണ്ട് രക്ഷപ്പെട്ടു. അല്ലേല്‍ ചത്തുപോയേനെ.
രാജപ്പന്: ഞാന്‍ 84ല്‍ അമേരിക്കയില്‍ പോയിരുന്നു. അന്ന് എനിക്ക്വലിയൊരു ആഗ്രഹം. അവിടുത്തെ ഏറ്റവും വലിയ കെട്ടിടത്തില്താമസിക്കണം. സീയസ് ടവറിലാണ് റൂമെടുത്തത്. രാവിലെ ഒരുസുഹൃത്ത് വന്ന് ഞങ്ങളെയെല്ലാം വണ്ടിയില്‍ കയറ്റി കറങ്ങാന്‍പോയി. തിരിച്ചുവന്നപ്പോള്‍ ഹോട്ടലിലെ ലിഫ്റ്റ് വര്‍ക്ക് ചെയ്യുന്നില്ല. ഞങ്ങളുടെ മുറി 111-ാം നിലയിലാണ്. ഞാനും പാര്ട്ടിക്കാരുംനടന്നുകയറാന് തീരുമാനിച്ചു.110-ാം നിലയിലെത്തിയപ്പോഴാണ് എന്റെ തബലിസ്റ്റ് പൊട്ടിക്കരഞ്ഞത്്. എന്തുപറ്റി? പുള്ളി പറയുകയാണ്,ആശാനേ മുറിയുടെ താക്കോല്‍ താഴെ കൗണ്ടറില്‍ വെച്ച് മറന്നുപോയെന്ന്...ഹഹഹഹ
രാജപ്പന് വിശ്രമത്തിലേക്ക് തിരിഞ്ഞു. അകത്ത് കൂര്‍ക്കംവലിയുടെ താളം.
സുലോമി: പുള്ളി കുറെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാലും ഇവിടെ സിനിമാക്കാരൊന്നും വരത്തില്ല. അമ്മയില്‍നിന്നുള്ള പെന്ഷന് കിട്ടുന്നുണ്ട്. മാസം അയ്യായിരം രൂപ. പണ്ട് ഈ പുള്ളി കുറെ കാശുണ്ടാക്കി. പക്ഷേ എല്ലാം കൂട്ടുകാര്‍ ചേര്‍ന്ന് നശിപ്പിച്ചു. ഒന്നും സൂക്ഷിച്ചുവെച്ചില്ല. പിള്ളാരെ പഠിപ്പിക്കാനുള്ള കഴിവ് പോലുമുണ്ടായില്ല.'സുലോമി ദീര്‍ഘമായി നിശ്വസിച്ചു. ജീവിതത്തില്‍ അവര്‍ അധികം ചിരിച്ചിട്ടില്ലെന്ന് തോന്നുന്നു. 'കല്യാണം കഴിഞ്ഞ് എന്നെ ജോലിക്ക് വിട്ടില്ല. കാരണം അന്ന് പുള്ളിക്ക് ദിവസം മൂന്നും നാലും കഥയുണ്ടല്ലോ. പിന്നീടാണ് ഞാന്‍ വീണ്ടും ജോലി ചെയ്തുതുടങ്ങിയത്. എനിക്ക് കിട്ടുന്ന നക്കാപ്പിച്ച കാശുകൊണ്ടാണ് കുടുംബം മുന്നോട്ട് കൊണ്ടുപോയത്. കടം കയറി വിറ്റ വീടാണത്'അവര്‍ നേരെ മുന്നിലുള്ള വലിയൊരു വീട്ടിലേക്ക് വിരല്‍ ചൂണ്ടി. 'എന്തോ'ഇടയ്ക്ക് മയക്കത്തില്‍നിന്ന് രാജപ്പന് ഒന്ന് വെറുതെ മുരണ്ടു. സുലോമി പുറത്ത് തലോടിക്കൊടുത്തു.
സുലോമി: ചേട്ടന് ഇപ്പോ 65 ആയി. എനിക്ക് 58. മൂത്തമോന് കല്യാണമൊക്കെ കഴിഞ്ഞ് വേറെ താമസിക്കുകാ. രണ്ടാമത്തെ പുള്ളി കിടന്ന് കയറുപൊട്ടിക്കുകയാണ്. കെട്ടണം,കെട്ടണം എ്ന്നുപറഞ്ഞ്.'കോമഡിയില്‍ സുലോമി രാജപ്പന്റെ നല്ലപാതി തന്നെ. 'സുലോമീ' രാജപ്പന് പാതിമയക്കത്തില്‍ വീണ്ടും വിളിച്ചു.'ശകലം ഒഴിച്ചുതാ...'ഇനിയില്ല ചേട്ടായി,പോയി വാങ്ങിക്കണം' സുലോചന ആശ്വസിപ്പിച്ചു.
സുലോമി: ഇത് കള്ളല്ല,ആംമ്നേറ്റി മിക്സചര്‍ എന്നുപറയും. നമ്മള് പണ്ട് ആസ്പത്രിയില്‍ ചെല്ലുമ്പോ കിട്ടുന്നൊരു മരുന്നാണ്. ഗ്യാസിനും പനിക്കും എ്ന്നതായാലും വേണ്ടില്ല, ഒരു കുപ്പിയും കൊണ്ട് ചെന്നാല്‍ അങ്ങ് ഒഴിച്ചുകൊടുക്കും. ഇപ്പോ ഇതായാലും മതിയെന്ന് പറഞ്ഞു. ഇടയ്ക്കൊരു ഫോണ്‍. രാജപ്പന് ഞെട്ടിയുണര്‍ന്നു.'ആരാ...'
സുലോമി: പുള്ളിക്ക് പണ്ട് മുടിവെട്ടായിരുന്നു. അപ്പോ പഴയ സിനിമാപ്പാട്ടൊക്കെ പാടിപ്പാടി പാരഡി പോലങ്ങാക്കി. പിന്നെയങ്ങ് ഫേമസായി. പുള്ളി ഒമ്പതാം ക്ലാസ് വരെയാണ് പഠിച്ചത്. അതുതന്നെ കട്ടപ്പൊകയാ. പരീക്ഷ കഴിഞ്ഞ് റിസള്‍ട്ട് അറിയുന്ന ദിവസം, സ്കൂളിനടുത്തൊരു മരമുണ്ട്. അതിന്റെ മുകളില്‍ കേറി, സാറേ എന്നെ ജയിപ്പിച്ചില്ലേല്‍ താഴേക്ക് ചാടും എന്ന് ഭീഷണിപ്പെടുത്തിയത്രേ. അങ്ങനെ മാഷ് ജയിപ്പിച്ചതാണ്.' ചിരിയുടെ അമിട്ട് സുലോമിയുടെ കൈയില്‍ കൊടുത്തിരിക്കുകയാണ് രാജപ്പന്. അദ്ദേഹം പതുക്കെ ഒന്ന് നടുനിവര്‍ത്തി. രാവിലെ എണീറ്റ് വരുന്ന മട്ടില്‍ കണ്ണൊന്ന് തിരുമ്മി.
'പാവം വിശക്കുന്നുണ്ടാവും. രണ്ട് പൊറോട്ട ഇരിപ്പുണ്ട്. അതൊന്ന് ചൂടാക്കി കൊടുക്കട്ടെ', സുലോമി അടുക്കളയിലേക്ക് തിരിഞ്ഞു. ഞങ്ങള്‍ യാത്ര പറഞ്ഞു. ഇറങ്ങുമ്പോള്‍ പിന്നില്‍നിന്ന് ഒരു പാട്ടുകേട്ട പോലെ. 'ഹൗ ഓള്‍ഡ് ആര് യു'വിലെ വിജനതയില്‍ എന്ന പാട്ടിന്റെ അതേ ട്യൂണ്‍. 'എരുമകളായി രണ്ടുപേര്‍ വന്നല്ലോ പൊരിവെയിലില്‍ ദാഹിച്ചുപോയല്ലോ...'സംശയമില്ല, ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്.
(ലേഖനം 2014 ആഗസ്തില്‍ ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)
mathrubhumi.com
പാരഡി കൈമുതലാക്കി മലയാള സിനിമാ ഹാസ്യ രംഗത്ത് നിറഞ്ഞുനിന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് വി.ഡി രാജപ്പന് ജീവന്‍നല്‍കി. മുത്താരുംകുന്ന് പി.ഒയില്‍ വി.ഡി രാജപ്പന്റെ സഹദേവന് എന്ന ചായക്കടക്കാരനും നകുലന് എന്ന ജഗതിയുടെ ചായക്കടക്കാരനും തമ്മിലുള്ള വഴക്കുകളും വെല്ലുവിളികളും ചിരിയുടെ പൂത്തിരിസൃഷ്ടിച്ചു. കുസൃതിക്കാറ്റിലെ ഭാര്യയെ സംശയിക്കുന്ന കറിയാച്ചന്, പുതുക്കോട്ടയിലെ പുതുമണവാളനിലെ ഗുരുക്കള്‍, ഇതാ ഇന്നുമുതലിലെ തച്ചോളി തങ്കപ്പന്..അങ്ങനെ വി.ഡി രാജപ്പനെ ചിരിപടര്‍ത്തിയ ചിത്രങ്ങള്‍ നിരവധി. സുരാസു, ജോണ്‍ ഏബ്രഹാം എന്നിവരുമായുള്ള സൗഹൃദമാണ് വി.ഡി രാജപ്പന് സിനിമയിലേക്ക് വഴിതുറന്നത്. ജോണ്‍ ഏബ്രഹാമിന്റെ ശുപാര്‍ശയില്‍ അടൂര്‍ഭാസിയെ കാണുകയും അവിടെവച്ച് 'മരുതുമലൈ മാമുനിയേ മുരുകയ്യാ.. എന്ന ഈണത്തിനൊപ്പിച്ച് 'കല്ലെടുത്ത് കീച്ചരുതേ നാട്ടാരേ'.. എന്ന ഒറ്റ പാരഡികൊണ്ട് അദ്ദേഹത്തെ ഭാസിയുടെ മനം കവര്‍ന്നു. അങ്ങനെ അടൂര്‍ ഭാസിയാണ് വി.ഡി രാജപ്പനെ നസീറിന് പരിചയപ്പെടുത്തിയത്.
പക്ഷേ വി.ഡി രാജപ്പന് അഭിനയിച്ച ആദ്യത്തെ രണ്ട് സിനിമകളും റിലീസായില്ല. കാട്ടുപോത്തിലാണ് ആദ്യം വേഷമിട്ടത്. രഘുവരനും രോഹിണിയും മുഖ്യവേഷങ്ങള്‍ ചെയ്ത കക്കയിലൂടെയാണ് വി.ഡി.രാജപ്പനെ അഭ്രപാളിയില്‍ ജനം ആദ്യം കാണുന്നത്. നാലാമത്തെ ചിത്രമായ 'കുയിലിനെ തേടി' റിലീസായതോടെ വി.ഡി രാജപ്പന് സിനിമയുടെ ഹാസ്യത്തിന് അഭിവാജ്യഘടകമായി.
എങ്ങനെ നീ മറക്കും. വീണ്ടും ചലിക്കുന്ന ചക്രം, പഞ്ചവടിപ്പാലം, ഇതാ ഇന്നുമുതല്‍, ആട്ടക്കലാശം, ന്യായവിധി, പൂച്ചയ്ക്കൊരു മൂക്കുത്തി, മുത്താരംകുന്ന് പി.ഒ കുസൃതിക്കാറ്റ്, പുതുക്കോട്ടയിലെ പുതുമണവാളന്, മേലേപ്പറമ്പില്‍ ആണ്‍വീട്, മംഗലംവീട്ടില്‍ മാനസേശ്വരി ഗുപ്ത തുടങ്ങി 150 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. അഭിനയത്തിന് പുറമെ അദ്ദേഹം സിനിമയില്‍ ഗായകനായി, സംഗീത സംവിധായകനുമായി. സഖാവ് എന്ന ചിത്രത്തില്‍ മുന്‍മന്ത്രി പന്തളം സുധാകരന്റെ വരികള്‍ക്ക് ഈണമിട്ടു. സഖാവ് കൂടാതെ ആനയ്ക്കൊരുമ്മ എന്ന സിനിമയിലും പാട്ടിന് ട്യൂണിട്ടു.
'സഖാവിന്' സംഗീതസംവിധാനം ചെയ്യാമോ എന്ന സംവിധായകന്റെ ചോദ്യത്തിന് ഒരു ഫുള്ളും ടേപ് റിക്കോര്‍ഡറും തീപ്പെട്ടിയും തന്നാല്‍ ട്യൂണിടാമെന്ന മറുപടിയിലും ഒരു ഹാസ്യകലാകാരനെ കാണാന്‍ കഴിയും. തീപ്പെട്ടിയെന്തിന് എന്ന് ചോദിച്ചവര്‍ക്ക് ഉണ്ണിമേരി അവതരിപ്പിച്ച കാബറെ ഡാന്‍സ് കണ്ടവര്‍ക്ക് ഉത്തരം കിട്ടും. സുരലോകം നിറയുന്നു എന്ന ആ ഗാനത്തിന് തീപ്പെട്ടികൊണ്ടാണ് രാജപ്പന് താളമിട്ടത്.
mathrubhumi.com
പാരഡിയെന്ന പടുപാട്ടിന് ഒരു സിനിമാഗാനത്തോളം അല്ലെങ്കില്‍ അതിലേറെ ജനപ്രീതിയും മാന്യതയും നല്‍കിയതില്‍ രാജപ്പനുള്ള പങ്ക് പറഞ്ഞാല്‍ തീരുന്നതല്ല. രാജപ്പന്റെ പാരഡികള്‍ അവയുടെ ഒറിജിനലുകളെ പോലും കളിയാക്കി പാടി പിന്തള്ളിയ ചരിത്രം എത്ര വേണമെങ്കിലുമുണ്ട്. പാരഡിയെന്നു കേട്ടാല്‍ നെറ്റി ചുളിക്കുന്ന അരസിക മാന്യന്മാരുടെ ചുണ്ടില്‍ പോലും പാരഡി ഈണങ്ങള്‍ തത്തിക്കളിപ്പിക്കാന്‍ കഴിഞ്ഞതാണ് രാജപ്പന്റെ വിജയം.
പ്രിയേ നിന്റെ കുരയും കുമാരി എരുമയും മാക് മാക്കും ചികയുന്ന സുന്ദരിയും എന്നെന്നും കുരങ്ങേട്ടന്റെയും പോലുള്ള പാരഡികളും കഥാപ്രസംഗങ്ങളും ഒരുകാലത്ത് മലയാളത്തിന്റെ ആവേശമായിരുന്നു.
മൃഗങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളായ ഇൗ പരിഹാസപ്പാട്ടുകളിലൂടെ അതിശക്തമായ സാമൂഹിക വിമര്‍ശം കൂടിയാണ് രാജപ്പന് നടത്തിയത്. വി.സാംബശിവനും കെടാമംഗലം സദാനന്ദനും കൊല്ലം സാബുവും പോലുള്ള അതികായന്മാര് വേദിയില്‍ കെടാവിളക്കായി കത്തിനില്‍ക്കുന്ന കാലത്തായിരുന്നു കഥാപ്രസംഗകലയില്‍ രാജപ്പന്റെയും അരങ്ങേറ്റം. അതികായരെ പിന്തള്ളുക എളുപ്പമല്ലെന്ന് അറിയുന്നത് കൊണ്ടുതന്നെ സമര്‍ഥമായി മറ്റൊരു ട്രാക്ക് പിടിക്കുകയായിരുന്നു കാണാന്‍ അത്രയ്ക്കൊന്നും ഗ്ലാമര്‍ ഇല്ലാതിരുന്ന, പത്ത് പാസാവാത്ത രാജപ്പന്. മനുഷ്യര്‍ക്ക് പകരം മൃഗങ്ങളെയാക്കി കഥാപാത്രങ്ങള്‍. വെറും പാട്ടിനു പകരം ഹിറ്റ്ഗാനങ്ങളുടെ പാരഡികളെ കൂട്ടുപിടിച്ചു. സാംബശിവന്റെയും കെടാമംഗലത്തിന്റെയും വൈകാരികമുഹൂര്‍ത്തങ്ങള്‍ക്കിടയില്‍ രാജപ്പന്റെ കോഴിയും എരുമയും പോത്തും എലിയും തവളയുമെല്ലാം തകര്‍ത്താടുന്നതാണ് പിന്നീട് കണ്ടത്. രാജപ്പന്റെ പാട്ടും ഹാസ്യവും പരിഹാസവും കേട്ട് നൂറുകണക്കിന് ആളുകള്‍ ക്ഷമയോടെ ഇരുന്നു.
അയ്യാറെട്ടിന് നെന്മണി കണ്ടാല്‍ എന്റമ്മച്ചീ
എങ്ങിനെ ഞാനിട്ടേച്ചുപോരും
എന്നും
പൂമുഖ വാതില്ക്കല് പുച്ഛിച്ചു നില്ക്കുന്ന
പൂതനയാണെന്റെ ഭാര്യയെന്നുമെല്ലാം കേട്ട് ജനങ്ങള്‍ തല തല്ലിച്ചിരിച്ചു. മൂന്ന് പതിറ്റാണ്ട് അങ്ങിനെ ചരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും രാജപ്പന് വേദികളിലും കാസറ്റ് ടേപ്പുകളിലും നിറഞ്ഞങ്ങിനെ നിന്നു.
പ്രിയേ നിന്റെ കരയും നമുക്ക് പാര്‍ക്കാന്‍ ചന്ദനക്കാടുകളും കുമാരി എരുമയും എന്നെന്നും കുരങ്ങേട്ടനും കിഡ്നിയും അമിട്ടും അവളുടെ പാര്‍ട്സുകളുമെല്ലാം വേദികളില്‍ തകര്‍ത്തോടുമ്പോള്‍ ഗൗരമേറിയ കഥാപ്രസംഗക്കാര്‍ പോലും ഒന്നു വിറച്ചു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇതിനിടെ പത്ത് കാസറ്റുകളും പുറത്തിറക്കി. ഗള്‍ഫ് രാജ്യങ്ങളിലും വലിയ ഡിമാന്റായിരുന്നു രാജപ്പന്റെ പാട്ടിന്.
പത്ത് പാസായിട്ടില്ല രാജപ്പന്. എങ്ങിനെ പാസാവും. ക്ലാസില്‍, പഠിക്കുന്ന കവിതകള്‍ക്ക് പാരഡിയുണ്ടാക്കലായിരുന്നു വിനോദം. പിന്നെയാണ് സിനിമാഗാനങ്ങളെ പിടിച്ചത്. കോട്ടയം ചന്തയ്ക്കകത്തെ ബാര്‍ബര്‍ഷോപ്പില്‍ വരുന്ന സുഹൃത്തുക്കളെ പാടിരസിപ്പിക്കലായി പിന്നത്തെ പണി. പിന്നെ സൈക്കിള്‍യജ്ഞക്കാരുടെ കൂടെയായി ചില്ലറ ഹാസ്യ പൊടിക്കൈകളുമായി യാത്ര. ഇടയ്ക്ക് ചില നാടകങ്ങള്‍. അങ്ങിനെ ഇതെല്ലാം കൂടി ചേര്‍ത്ത് സ്വന്തമാക്കി കഥാപ്രസംഗമാക്കി. കോട്ടയം തിരുനക്കര ക്ഷേത്ര മൈതാനിയില്‍ ആംഗ്ലോ ഇന്ത്യന്‍ തവളയെ നായികയാക്കിയ മാക്... മാക്... ആയിരുന്നു ആദ്യ കഥാപ്രസംഗം. തന്റെ കോപ്രായങ്ങള്‍ ജനങ്ങള്‍ എങ്ങിനെ സ്വീകരിക്കും എന്നൊരു ഭയമുണ്ടായിരുന്നതായി രാജപ്പന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പക്ഷേ, രാജപ്പനെ മലയാളം തഴഞ്ഞില്ല. തന്റെ നല്ല പാട്ടുകളെ പാടി നശിപ്പിച്ചുവെന്ന് യേശുദാസ് പരിതപ്പിച്ചിട്ടും അവര്‍ ഗാനഗന്ധര്‍വനെപ്പോലെ തന്നെ രാജപ്പനുവേണ്ടിയും കാത്തുകെട്ടിക്കിടന്നു. രണ്ട് മണിക്കൂര്‍ വരെ ഒറ്റനില്‍പ്പില്‍ നിന്ന് കഥ പറഞ്ഞു രാജപ്പന്. മനപ്പാഠമാക്കിയാണ് ഇക്കണ്ട പാരഡിയൊക്കെ പാടിയത്. രാജപ്പന്റെ ചുവടുപിടിച്ച് പിന്നീട് പാരഡിപ്പാട്ടുകളുടെ ഒരു കുത്തൊഴുക്കായിരുന്നു നാദിര്‍ഷായെ പോലുള്ള അപൂര്‍വം ചിലരെ മാറ്റിനിര്‍ത്തിയാല്‍ അശ്ലീലം കൊണ്ടും നിലവാരമില്ലായ്മ കൊണ്ടും പലരും പാരഡിയെ കൊല്ലാതെ കൊന്നു. അപ്പോഴും രാജപ്പന്റെ പാട്ടുകള്‍ കാലത്തിന്റെ പോറലേല്‍ക്കാതെ നിന്നു. ഒടുക്കം രോഗം തളര്‍ത്തി കട്ടിലില്‍ ഒതുങ്ങിപ്പോയപ്പോഴും ജീവിതത്തെ ഒരു പാരഡിയായി തന്നെ കണ്ടു രാജപ്പന്. ദൈന്യത ചുളിവുവീഴ്ത്തിയ ചുണ്ടുകൊണ്ട് അവസാന കാലത്തും ഒരു പാരഡി മൂളാന്‍ ശ്രമിച്ചുകൊണ്ടിരുന്നു പാരഡികളുടെ ഈ പെരുന്തച്ചന്.
കാഥികന്റെ മുഖത്ത് ശൃംഗാരം വിരിഞ്ഞു. സദസ്സില്‍ ചിരിയുടെ അമിട്ടുകള്‍ പൊട്ടി. പൂവന്റെയും പിടയുടെയും കഥ കൊഴുക്കുകയാണ്. വി.ഡി.രാജപ്പന് എന്നുകേള്‍ക്കുമ്പോള്‍തന്നെ ആളുകള്‍ ചിരിച്ച് കുന്തംമറിഞ്ഞു. 'പ്രിയേ നിന്റെ കുര'യും 'കുമാരി എരുമ'യും 'എന്നെന്നും എന്റെ കുരങ്ങേട്ടനു'മൊക്കെ സൂപ്പര്ഡ്യൂപ്പര്ഹിറ്റുകളായി. കാലം എഴുപത്, എണ്‍പതുകള്‍. ഓര്‍ക്കുമ്പോള്‍ മലയാളി മനസ്സില്‍ ഇന്നും ചെറുചിരി ഊറി വരും.
ഏറ്റുമാനൂരിനടുത്ത് പേരൂരിലെ വീട്ടുമുറ്റത്തേക്ക് കയറുമ്പോള്‍ ആ പഴയ കിരുകിരുപ്പന്‍ ശബ്ദം ചെവിയില്‍ മുഴങ്ങി. വി.ഡി. രാജപ്പന് എന്ന പാരഡി രാജപ്പന് അകത്ത് വിശ്രമജീവിതമാണ്. എങ്കിലും ചിരിയുടെ അമിട്ടിന് ഒട്ടും മുട്ടില്ല. 'മീറ്റ് ടു ഗ്ലാഡ് ടു യു...'രാജപ്പന് പാരഡി തുടങ്ങി. ഞങ്ങള്‍ പുള്ളിയെ കസ്റ്റഡിയിലെടുത്തു.
ഇതെന്നാ...പുറത്തോട്ടൊന്നും പോവാറില്ലേ?
ഈയെടയ്ക്കെങ്ങാണ്ടോ പോയിരുന്നു. ഓര്‍മയില്ല. രാജപ്പന് നിഷ്കളങ്കനായി ചിരിച്ചു. ഓര്‍മയില്‍ ഇടയ്ക്കും തലയ്ക്കുമൊക്കെയുള്ള കാര്യങ്ങളേ ഉള്ളൂ.'സുലോമി...'രാജപ്പന് ഉച്ചത്തില്‍ വിളിച്ചു.'കൂയ്...'അടുക്കളയില്‍നിന്ന് ഭാര്യ സുലോചന കൂവി. 'ഞങ്ങളേ ഇവിടെയുള്ളൂ. മക്കളില്‍ മൂത്തവന് എം.ജി. യൂണിവേഴ്സിറ്റിയിലാ. രണ്ടാമത്തവന് ബഹ്റിനിലും.'അപ്പോഴേക്കും ഒരുവടി കുത്തി സുലോമി എന്ന സുലോചന വന്നു.'എന്റെ കാലില്കമ്പിയിട്ടിരിക്കയാ. തെന്നിവീണ് കാലൊടിഞ്ഞു. 24 കുത്തിക്കെട്ടുണ്ട്.'സുലോമി ആരോഗ്യത്തിന്റെ രഹസ്യം പരസ്യമാക്കി. 'ഇതാണ് എന്റെ എല്ലാം'. രാജപ്പന് ഭാര്യയെ പരിചയപ്പെടുത്തി.
എത്ര വര്‍ഷമായി ഈ പിടയെ കണ്ടെത്തിയിട്ട്?
32 ആണെന്നാ തോന്നുന്നത്,അല്ലേ ചേട്ടായി.
അന്ന് പെണ്ണ് കാണാന്‍ ചെല്ലുമ്പോ ചേട്ടന് വല്യ സ്റ്റാര്‍ ആയിരുന്നല്ലോ?
ആണോടീ....സുലോമി നീട്ടി ചിരിച്ചു.
രാജപ്പന്: ഒരു ക്ഷേത്രത്തില്‍ ഞാനൊരു കഥ പറഞ്ഞുകൊണ്ടിരിക്കയാണ്. നോക്കുമ്പോള്‍ ദൂരെ ഒരു മരത്തിന്റെ ചുവട്ടില്‍ ഒരാള്‍ ഒറ്റയ്ക്കിരുന്ന് എന്നെ ശ്രദ്ധിക്കുന്നു. ഞാനും നോക്കി. ആ കൊച്ചിന് ജോലി കുത്തിവെപ്പായിരുന്നു. നഴ്സാണ്. എനിക്ക് അഡ്രസൊക്കെ തന്നു. പിന്നെ ഇടയ്ക്കൊക്കെ പോയി കാണും. കണ്ടുകണ്ട്് ഒരിക്കല്‍ ഞാന്‍ പറഞ്ഞു, വീട്ടിലേക്ക് പോന്നോളാന്‍. ഹഹഹഹ...
കുറച്ചുകഴിഞ്ഞാണ് കല്യാണം ഉറപ്പിച്ചത്. രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമിടയിലായിരുന്നു മുഹൂര്‍ത്തം. തലേന്ന് ഞാന്‍ മദ്രാസിലെ സ്വാമീസ് ലോഡ്ജിലാണ്. കവി വയലാറും നടന് രതീഷും ഉണ്ടായിരുന്നു ഒപ്പം. രാത്രി ഞങ്ങളങ്ങ് കൂടി. പിറ്റേന്ന് രാവിലെ എണീറ്റ് ഞാന്‍ എയര്‍പോര്‍ട്ടിലെത്തുമ്പോഴേക്കും വിമാനം പൊങ്ങിപ്പോയി. അവിടെനിന്ന് ട്രെയിനില്‍ കേറി സ്ഥലത്തെത്തുമ്പോഴേക്കും ഒരുദിവസം കഴിഞ്ഞു. വീട്ടില്‍ ചെന്നപ്പൊ പെണ്ണിന്റെ അച്ഛന് പറഞ്ഞു, ഇന്ന് പന്ത്രണ്ടിനൊരു മുഹൂര്‍ത്തമുണ്ട്. അങ്ങ് കെട്ടിക്കോ എന്ന്.(രണ്ടുപേരും കുലുങ്ങിച്ചിരിച്ചു).
സുലോമി: അന്ന് ഒരുപാട് തിരക്കുള്ള ആളല്ലേ. വല്യ സ്റ്റാറാ, കോളേജിലൊക്കെ പരിപാടി അവതരിപ്പിക്കാന്‍ വന്നപ്പോ പുള്ളിയെ ഒന്ന് തൊടാനൊക്കെ കൊതിച്ചിട്ടുണ്ട്്. പിന്നെ എന്റേ തലേലായിപ്പോയി....ഹഹഹഹ...'എടീ എനിക്കൊരു സിഗരറ്റ് തര്വോ'. രാജപ്പന് ചോദിച്ചു. മുക്കാലും ഒഴിഞ്ഞ കൂടില്‍ ഒരെണ്ണം മിച്ചമുണ്ട്്. സുലോമി അതെടുത്ത് ചുണ്ടില്‍ വെച്ചുകൊടുത്തു. 'ഏതുനേരവും ഇതാ പണി. ദിവസം അഞ്ച് പാക്കറ്റെങ്കിലും ചുരുങ്ങിയത് വേണം.'അവര്‍ കണ്ണുരുട്ടി.
പഴയ പോലെ പാട്ടൊക്കെ വരാറില്ലേ ഇപ്പോള്‍? പിന്നേ...രാജപ്പന്റെ ശബ്ദം ഉയര്‍ന്നു.
സുലോമി: ഓര്മ ഇച്ചിരി പുറകോട്ടാ. ഒന്നുരണ്ടുവരി കേള്‍പ്പിച്ചാ മതി. ആളങ്ങ് പാടിക്കോളും. സുലോചന ഒരു ഈണമിട്ടു. തൂക്കണാംകുരുവിയിലെ താരിളം കുരുന്നോ എന്ന പാട്ടിന്റേതാണ്. രാജപ്പന് പാട്ടുതുടങ്ങി.
കാട്ടിലുള്ള കരളേ/നീ നാട്ടിലുള്ള കരളോ.
മങ്കിപെറ്റ മകളോ/കരിമാന്തി പെറ്റ മകളോ.
ആരുനീ ആരുനീ...
ഇപ്പോ,യൂ ടൂബിലും ചേട്ടന് സ്റ്റാറല്ലേ...
രാജപ്പന്: അതെന്നാ ട്യൂബാ.. കണ്ണുമിഴിച്ചുകൊണ്ടൊരു മിമിക്രി
ഇപ്പൊ ഇറങ്ങുന്ന പാട്ടുകള്‍ക്കൊന്നും പാരഡി എഴുതാത്തതെന്ത്?
പഴയ പാട്ടാണ് നല്ലത്. അതാണ് ഹൃദയഹാരിയായത്. അന്നത്തെ പോലുള്ള പാട്ടുകളൊക്കെ ഇപ്പൊ ഇറങ്ങേണ്ടെ പൊന്നുസഹോദരാ...
ഈ ചേച്ചിയെക്കുറിച്ച് എഴുതിയിട്ടുണ്ടോ?
പൂമുഖ വാതില്ക്കല്/പുച്ഛിച്ചുനില്‍ക്കുന്ന
പൂതനയാണെന്റെ ഭാര്യ/നല്ല മനുഷ്യനെ
നാണം കെടുത്തുന്ന/താടകയാണെന്റെ ഭാര്യ
എത്രയൊഴിച്ചാലും എണ്ണ കാണാത്തൊരു
പാട്ട വിളക്കാണെന്‍ ഭാര്യ
എണ്ണിയാല്‍ തീരാത്ത/കുറ്റങ്ങളുള്ളൊരു
കോങ്കണ്ണിയാണെന്റെ ഭാര്യ. രാജപ്പന് ഭാര്യയെ തോണ്ടി 'ബാക്കിയെന്നാടീ...'
സുലോമി: കാഴ്ചയില്‍ കള്ളിയും കര്‍മത്തില്‍ പിശുക്കിയും
രൂപത്തില്‍ യക്ഷിയും ഭാര്യ(രണ്ടുപേരും പൊട്ടിച്ചിരിച്ചു. ) പുള്ളിയെ കാണാനായി വരുന്നവരെല്ലാം എന്നെ സൂക്ഷിച്ചുനോക്കും, കണ്ണിന് കുഴപ്പമൊന്നുമില്ലല്ലോയെന്ന്.
രാജപ്പന്: ഇവള്ക്കേയ്,ദേഷ്യം വരുമ്പോള്‍ കോങ്കണ്ണാവും.
സുലോമി: കോങ്കണ്ണുള്ളവരെ നഴ്സിങ്ങിന് എടുക്ക്വോ.
എങ്ങനെ വന്നു ഇത്രയും പാട്ടുകള്‍?
അന്നൊക്കെ പുതിയ പാട്ടുകേള്‍ക്കുമ്പോള്‍ നമുക്കങ്ങ് തോന്നും. ചുമ്മാ ബസ്സേല് പോവുമ്പോ ഞാന്‍ ഓരോ തുണ്ടില്‍ എഴുതും. പേപ്പറിന്റെ ചെറിയ കഷ്ണം,സിഗരറ്റ് പാക്കറ്റില്‍. വീട്ടില്‍ വന്നാല്‍ പുലര്ച്ചെയിരുന്നാണ് എഴുത്ത്. രണ്ടരയ്ക്ക് എഴുന്നേല്ക്കും. അപ്പോ നല്ല മൂഡാവും.
മൃഗങ്ങളെക്കുറിച്ചല്ലേ അധികമെഴുതിയത്. എന്താ മനുഷ്യരെ പേടിയായിരുന്നോ?
അന്ന് വലിയ കാഥികന്മാര് കിടക്കുകയല്ലേ. സാംബശിവന്, കൊല്ലം ബാബു അണ്ണന്, കെടാമംഗലം. അവരൊക്കെ ടോപ്പ് പോസ്റ്റില്‍ അല്ലേ. അവരുടെ ഇടയ്ക്ക് ഞാന്‍ ചെന്നാല്‍ ഒന്നുമാകത്തില്ല. അപ്പോ പാരഡിയുണ്ടാക്കാന്‍ തോന്നി. പിന്നെ എനിക്കെല്ലാം ദൈവം തന്നു. 88 പടത്തില്‍ അഭിനയിച്ചു. ചിലപ്പോ അതിലുംകൂടുതല്‍ കാണും. 'സുലോമീ...'രാജപ്പന് വീണ്ടും വിളിച്ചു.'ശകലം ഇങ്ങുതാടീ.'
സുലോമി: അതില്‍ ശകലമേ ഇരിപ്പുള്ളൂ. 'അതുമതി' വലിയ കുപ്പിയില്‍ നിന്ന് അവര്‍ ചുവന്ന ദ്രാവകം ഗ്ലാസിലേക്ക് ഒഴിച്ചുകൊടുത്തു. 'ഒഴിച്ചോ,ഒഴിച്ചോ..' രാജപ്പന് പ്രോത്സാഹിപ്പിച്ചു. 'മകനേ...സുലോ...ഞാനിത് തീര്‍ത്തേക്കട്ടെ....'രാജപ്പന് അനുമതി ചോദിച്ചു, സുലോമി പച്ചക്കൊടി വീശി.
രാജപ്പന്: ഒരു സിറ്റ്വേഷന് ക്രിയേറ്റ് ചെയ്ത് ഞാനങ്ങ് പാരഡി ഉണ്ടാക്കും. അവസാനം ഞാന്‍ മൃഗങ്ങളുടെ കാഥികനായി.
എരുമേ നിന്നെ മറന്നതുമല്ല/മനസ്സാല്‍ നിന്നെ വെറുത്തതുമല്ല
കൊതിയാണിന്നും ഒന്നിച്ചുറങ്ങാന്‍/വിധിയാണെല്ലാം സഹിക്കുക നമ്മള്
ഇനിയൊരു ജന്മമുണ്ടെങ്കില് അന്നുവേണം കണ്ടിടാന്‍
കഴിഞ്ഞത് മറക്കുക നീ/എന്റെ എരുമപ്പെണ്ണേ
എന്റെ കൊച്ചുകറുമ്പിപ്പെണ്ണേ/നിന്നെയോര്‍ത്ത് ഞാനും/എന്നെയോര്ത്ത്നീയും...'കുമാരി എരുമയിലെ വരികള്‍ വീണ്ടും ജനിച്ചു.
ധാരാളം വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടല്ലോ?
ഞാന്‍ അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന് അങ്ങനെ കുറെ രാജ്യങ്ങള്‍ ചുറ്റിയിട്ടുണ്ട്. ഒരിക്കല്‍ അമേരിക്കയില്‍ ചെന്നപ്പോ ഒരുമദാമ്മയും സായിപ്പും കൂടെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നത് കണ്ടു. അവിടെയൊക്കെ വഴിയില്‍നിന്ന് പരസ്യമായിട്ടാണ് കെട്ടിപ്പിടിത്തം.
സുലോമി: ഈ പുള്ളി നോക്കിനിന്നു. സായിപ്പ് എന്നാ ചെയ്തെന്ന് അറിയാമോ. ഒരു ടിന് ബീറെടുത്ത് ഒറ്റയേറ്. ഈ പുള്ളി ഒഴിഞ്ഞുമാറിയതുകൊണ്ട് രക്ഷപ്പെട്ടു. അല്ലേല്‍ ചത്തുപോയേനെ.
രാജപ്പന്: ഞാന്‍ 84ല്‍ അമേരിക്കയില്‍ പോയിരുന്നു. അന്ന് എനിക്ക്വലിയൊരു ആഗ്രഹം. അവിടുത്തെ ഏറ്റവും വലിയ കെട്ടിടത്തില്താമസിക്കണം. സീയസ് ടവറിലാണ് റൂമെടുത്തത്. രാവിലെ ഒരുസുഹൃത്ത് വന്ന് ഞങ്ങളെയെല്ലാം വണ്ടിയില്‍ കയറ്റി കറങ്ങാന്‍പോയി. തിരിച്ചുവന്നപ്പോള്‍ ഹോട്ടലിലെ ലിഫ്റ്റ് വര്‍ക്ക് ചെയ്യുന്നില്ല. ഞങ്ങളുടെ മുറി 111-ാം നിലയിലാണ്. ഞാനും പാര്ട്ടിക്കാരുംനടന്നുകയറാന് തീരുമാനിച്ചു.110-ാം നിലയിലെത്തിയപ്പോഴാണ് എന്റെ തബലിസ്റ്റ് പൊട്ടിക്കരഞ്ഞത്്. എന്തുപറ്റി? പുള്ളി പറയുകയാണ്,ആശാനേ മുറിയുടെ താക്കോല്‍ താഴെ കൗണ്ടറില്‍ വെച്ച് മറന്നുപോയെന്ന്...ഹഹഹഹ
രാജപ്പന് വിശ്രമത്തിലേക്ക് തിരിഞ്ഞു. അകത്ത് കൂര്‍ക്കംവലിയുടെ താളം.
സുലോമി: പുള്ളി കുറെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാലും ഇവിടെ സിനിമാക്കാരൊന്നും വരത്തില്ല. അമ്മയില്‍നിന്നുള്ള പെന്ഷന് കിട്ടുന്നുണ്ട്. മാസം അയ്യായിരം രൂപ. പണ്ട് ഈ പുള്ളി കുറെ കാശുണ്ടാക്കി. പക്ഷേ എല്ലാം കൂട്ടുകാര്‍ ചേര്‍ന്ന് നശിപ്പിച്ചു. ഒന്നും സൂക്ഷിച്ചുവെച്ചില്ല. പിള്ളാരെ പഠിപ്പിക്കാനുള്ള കഴിവ് പോലുമുണ്ടായില്ല.'സുലോമി ദീര്‍ഘമായി നിശ്വസിച്ചു. ജീവിതത്തില്‍ അവര്‍ അധികം ചിരിച്ചിട്ടില്ലെന്ന് തോന്നുന്നു. 'കല്യാണം കഴിഞ്ഞ് എന്നെ ജോലിക്ക് വിട്ടില്ല. കാരണം അന്ന് പുള്ളിക്ക് ദിവസം മൂന്നും നാലും കഥയുണ്ടല്ലോ. പിന്നീടാണ് ഞാന്‍ വീണ്ടും ജോലി ചെയ്തുതുടങ്ങിയത്. എനിക്ക് കിട്ടുന്ന നക്കാപ്പിച്ച കാശുകൊണ്ടാണ് കുടുംബം മുന്നോട്ട് കൊണ്ടുപോയത്. കടം കയറി വിറ്റ വീടാണത്'അവര്‍ നേരെ മുന്നിലുള്ള വലിയൊരു വീട്ടിലേക്ക് വിരല്‍ ചൂണ്ടി. 'എന്തോ'ഇടയ്ക്ക് മയക്കത്തില്‍നിന്ന് രാജപ്പന് ഒന്ന് വെറുതെ മുരണ്ടു. സുലോമി പുറത്ത് തലോടിക്കൊടുത്തു.
സുലോമി: ചേട്ടന് ഇപ്പോ 65 ആയി. എനിക്ക് 58. മൂത്തമോന് കല്യാണമൊക്കെ കഴിഞ്ഞ് വേറെ താമസിക്കുകാ. രണ്ടാമത്തെ പുള്ളി കിടന്ന് കയറുപൊട്ടിക്കുകയാണ്. കെട്ടണം,കെട്ടണം എ്ന്നുപറഞ്ഞ്.'കോമഡിയില്‍ സുലോമി രാജപ്പന്റെ നല്ലപാതി തന്നെ. 'സുലോമീ' രാജപ്പന് പാതിമയക്കത്തില്‍ വീണ്ടും വിളിച്ചു.'ശകലം ഒഴിച്ചുതാ...'ഇനിയില്ല ചേട്ടായി,പോയി വാങ്ങിക്കണം' സുലോചന ആശ്വസിപ്പിച്ചു.
സുലോമി: ഇത് കള്ളല്ല,ആംമ്നേറ്റി മിക്സചര്‍ എന്നുപറയും. നമ്മള് പണ്ട് ആസ്പത്രിയില്‍ ചെല്ലുമ്പോ കിട്ടുന്നൊരു മരുന്നാണ്. ഗ്യാസിനും പനിക്കും എ്ന്നതായാലും വേണ്ടില്ല, ഒരു കുപ്പിയും കൊണ്ട് ചെന്നാല്‍ അങ്ങ് ഒഴിച്ചുകൊടുക്കും. ഇപ്പോ ഇതായാലും മതിയെന്ന് പറഞ്ഞു. ഇടയ്ക്കൊരു ഫോണ്‍. രാജപ്പന് ഞെട്ടിയുണര്‍ന്നു.'ആരാ...'
സുലോമി: പുള്ളിക്ക് പണ്ട് മുടിവെട്ടായിരുന്നു. അപ്പോ പഴയ സിനിമാപ്പാട്ടൊക്കെ പാടിപ്പാടി പാരഡി പോലങ്ങാക്കി. പിന്നെയങ്ങ് ഫേമസായി. പുള്ളി ഒമ്പതാം ക്ലാസ് വരെയാണ് പഠിച്ചത്. അതുതന്നെ കട്ടപ്പൊകയാ. പരീക്ഷ കഴിഞ്ഞ് റിസള്‍ട്ട് അറിയുന്ന ദിവസം, സ്കൂളിനടുത്തൊരു മരമുണ്ട്. അതിന്റെ മുകളില്‍ കേറി, സാറേ എന്നെ ജയിപ്പിച്ചില്ലേല്‍ താഴേക്ക് ചാടും എന്ന് ഭീഷണിപ്പെടുത്തിയത്രേ. അങ്ങനെ മാഷ് ജയിപ്പിച്ചതാണ്.' ചിരിയുടെ അമിട്ട് സുലോമിയുടെ കൈയില്‍ കൊടുത്തിരിക്കുകയാണ് രാജപ്പന്. അദ്ദേഹം പതുക്കെ ഒന്ന് നടുനിവര്‍ത്തി. രാവിലെ എണീറ്റ് വരുന്ന മട്ടില്‍ കണ്ണൊന്ന് തിരുമ്മി.
'പാവം വിശക്കുന്നുണ്ടാവും. രണ്ട് പൊറോട്ട ഇരിപ്പുണ്ട്. അതൊന്ന് ചൂടാക്കി കൊടുക്കട്ടെ', സുലോമി അടുക്കളയിലേക്ക് തിരിഞ്ഞു. ഞങ്ങള്‍ യാത്ര പറഞ്ഞു. ഇറങ്ങുമ്പോള്‍ പിന്നില്‍നിന്ന് ഒരു പാട്ടുകേട്ട പോലെ. 'ഹൗ ഓള്‍ഡ് ആര് യു'വിലെ വിജനതയില്‍ എന്ന പാട്ടിന്റെ അതേ ട്യൂണ്‍. 'എരുമകളായി രണ്ടുപേര്‍ വന്നല്ലോ പൊരിവെയിലില്‍ ദാഹിച്ചുപോയല്ലോ...'സംശയമില്ല, ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്.
(ലേഖനം 2014 ആഗസ്തില്‍ ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)
mathrubhumi.com
ചിരിയുടെ 'അമിട്ട്'
പാരഡി കൈമുതലാക്കി മലയാള സിനിമാ ഹാസ്യ രംഗത്ത് നിറഞ്ഞുനിന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് വി.ഡി രാജപ്പന് ജീവന്‍നല്‍കി. മുത്താരുംകുന്ന് പി.ഒയില്‍ വി.ഡി രാജപ്പന്റെ സഹദേവന് എന്ന ചായക്കടക്കാരനും നകുലന് എന്ന ജഗതിയുടെ ചായക്കടക്കാരനും തമ്മിലുള്ള വഴക്കുകളും വെല്ലുവിളികളും ചിരിയുടെ പൂത്തിരിസൃഷ്ടിച്ചു. കുസൃതിക്കാറ്റിലെ ഭാര്യയെ സംശയിക്കുന്ന കറിയാച്ചന്, പുതുക്കോട്ടയിലെ പുതുമണവാളനിലെ ഗുരുക്കള്‍, ഇതാ ഇന്നുമുതലിലെ തച്ചോളി തങ്കപ്പന്..അങ്ങനെ വി.ഡി രാജപ്പനെ ചിരിപടര്‍ത്തിയ ചിത്രങ്ങള്‍ നിരവധി. സുരാസു, ജോണ്‍ ഏബ്രഹാം എന്നിവരുമായുള്ള സൗഹൃദമാണ് വി.ഡി രാജപ്പന് സിനിമയിലേക്ക് വഴിതുറന്നത്. ജോണ്‍ ഏബ്രഹാമിന്റെ ശുപാര്‍ശയില്‍ അടൂര്‍ഭാസിയെ കാണുകയും അവിടെവച്ച് 'മരുതുമലൈ മാമുനിയേ മുരുകയ്യാ.. എന്ന ഈണത്തിനൊപ്പിച്ച് 'കല്ലെടുത്ത് കീച്ചരുതേ നാട്ടാരേ'.. എന്ന ഒറ്റ പാരഡികൊണ്ട് അദ്ദേഹത്തെ ഭാസിയുടെ മനം കവര്‍ന്നു. അങ്ങനെ അടൂര്‍ ഭാസിയാണ് വി.ഡി രാജപ്പനെ നസീറിന് പരിചയപ്പെടുത്തിയത്.
പക്ഷേ വി.ഡി രാജപ്പന് അഭിനയിച്ച ആദ്യത്തെ രണ്ട് സിനിമകളും റിലീസായില്ല. കാട്ടുപോത്തിലാണ് ആദ്യം വേഷമിട്ടത്. രഘുവരനും രോഹിണിയും മുഖ്യവേഷങ്ങള്‍ ചെയ്ത കക്കയിലൂടെയാണ് വി.ഡി.രാജപ്പനെ അഭ്രപാളിയില്‍ ജനം ആദ്യം കാണുന്നത്. നാലാമത്തെ ചിത്രമായ 'കുയിലിനെ തേടി' റിലീസായതോടെ വി.ഡി രാജപ്പന് സിനിമയുടെ ഹാസ്യത്തിന് അഭിവാജ്യഘടകമായി.
എങ്ങനെ നീ മറക്കും. വീണ്ടും ചലിക്കുന്ന ചക്രം, പഞ്ചവടിപ്പാലം, ഇതാ ഇന്നുമുതല്‍, ആട്ടക്കലാശം, ന്യായവിധി, പൂച്ചയ്ക്കൊരു മൂക്കുത്തി, മുത്താരംകുന്ന് പി.ഒ കുസൃതിക്കാറ്റ്, പുതുക്കോട്ടയിലെ പുതുമണവാളന്, മേലേപ്പറമ്പില്‍ ആണ്‍വീട്, മംഗലംവീട്ടില്‍ മാനസേശ്വരി ഗുപ്ത തുടങ്ങി 150 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. അഭിനയത്തിന് പുറമെ അദ്ദേഹം സിനിമയില്‍ ഗായകനായി, സംഗീത സംവിധായകനുമായി. സഖാവ് എന്ന ചിത്രത്തില്‍ മുന്‍മന്ത്രി പന്തളം സുധാകരന്റെ വരികള്‍ക്ക് ഈണമിട്ടു. സഖാവ് കൂടാതെ ആനയ്ക്കൊരുമ്മ എന്ന സിനിമയിലും പാട്ടിന് ട്യൂണിട്ടു.
'സഖാവിന്' സംഗീതസംവിധാനം ചെയ്യാമോ എന്ന സംവിധായകന്റെ ചോദ്യത്തിന് ഒരു ഫുള്ളും ടേപ് റിക്കോര്‍ഡറും തീപ്പെട്ടിയും തന്നാല്‍ ട്യൂണിടാമെന്ന മറുപടിയിലും ഒരു ഹാസ്യകലാകാരനെ കാണാന്‍ കഴിയും. തീപ്പെട്ടിയെന്തിന് എന്ന് ചോദിച്ചവര്‍ക്ക് ഉണ്ണിമേരി അവതരിപ്പിച്ച കാബറെ ഡാന്‍സ് കണ്ടവര്‍ക്ക് ഉത്തരം കിട്ടും. സുരലോകം നിറയുന്നു എന്ന ആ ഗാനത്തിന് തീപ്പെട്ടികൊണ്ടാണ് രാജപ്പന് താളമിട്ടത്.
mathrubhumi.com
ദു:ഖങ്ങളെ പാരഡിയാക്കിയ പെരുന്തച്ചന്
ആരായിരുന്നു വി.ഡി. രാജപ്പന് എന്ന ചോദ്യത്തിന് ആരല്ല രാജപ്പന് എന്ന മറുചോദ്യമാണ് ഏറ്റവും ഉചിതമായ ഉത്തരം. നടനായിരുന്നു. കാഥികനായിരുന്നു. ഗായകനായിരുന്നു. ഗാനരചയിതാവായിരുന്നു. ഇതെല്ലാം കൂടി ചേര്‍ത്തരച്ച അതിഗംഭീരനായ പാരഡിക്കാരനുമായിരുന്നു.പാരഡിയെന്ന പടുപാട്ടിന് ഒരു സിനിമാഗാനത്തോളം അല്ലെങ്കില്‍ അതിലേറെ ജനപ്രീതിയും മാന്യതയും നല്‍കിയതില്‍ രാജപ്പനുള്ള പങ്ക് പറഞ്ഞാല്‍ തീരുന്നതല്ല. രാജപ്പന്റെ പാരഡികള്‍ അവയുടെ ഒറിജിനലുകളെ പോലും കളിയാക്കി പാടി പിന്തള്ളിയ ചരിത്രം എത്ര വേണമെങ്കിലുമുണ്ട്. പാരഡിയെന്നു കേട്ടാല്‍ നെറ്റി ചുളിക്കുന്ന അരസിക മാന്യന്മാരുടെ ചുണ്ടില്‍ പോലും പാരഡി ഈണങ്ങള്‍ തത്തിക്കളിപ്പിക്കാന്‍ കഴിഞ്ഞതാണ് രാജപ്പന്റെ വിജയം.
പ്രിയേ നിന്റെ കുരയും കുമാരി എരുമയും മാക് മാക്കും ചികയുന്ന സുന്ദരിയും എന്നെന്നും കുരങ്ങേട്ടന്റെയും പോലുള്ള പാരഡികളും കഥാപ്രസംഗങ്ങളും ഒരുകാലത്ത് മലയാളത്തിന്റെ ആവേശമായിരുന്നു.
മൃഗങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളായ ഇൗ പരിഹാസപ്പാട്ടുകളിലൂടെ അതിശക്തമായ സാമൂഹിക വിമര്‍ശം കൂടിയാണ് രാജപ്പന് നടത്തിയത്. വി.സാംബശിവനും കെടാമംഗലം സദാനന്ദനും കൊല്ലം സാബുവും പോലുള്ള അതികായന്മാര് വേദിയില്‍ കെടാവിളക്കായി കത്തിനില്‍ക്കുന്ന കാലത്തായിരുന്നു കഥാപ്രസംഗകലയില്‍ രാജപ്പന്റെയും അരങ്ങേറ്റം. അതികായരെ പിന്തള്ളുക എളുപ്പമല്ലെന്ന് അറിയുന്നത് കൊണ്ടുതന്നെ സമര്‍ഥമായി മറ്റൊരു ട്രാക്ക് പിടിക്കുകയായിരുന്നു കാണാന്‍ അത്രയ്ക്കൊന്നും ഗ്ലാമര്‍ ഇല്ലാതിരുന്ന, പത്ത് പാസാവാത്ത രാജപ്പന്. മനുഷ്യര്‍ക്ക് പകരം മൃഗങ്ങളെയാക്കി കഥാപാത്രങ്ങള്‍. വെറും പാട്ടിനു പകരം ഹിറ്റ്ഗാനങ്ങളുടെ പാരഡികളെ കൂട്ടുപിടിച്ചു. സാംബശിവന്റെയും കെടാമംഗലത്തിന്റെയും വൈകാരികമുഹൂര്‍ത്തങ്ങള്‍ക്കിടയില്‍ രാജപ്പന്റെ കോഴിയും എരുമയും പോത്തും എലിയും തവളയുമെല്ലാം തകര്‍ത്താടുന്നതാണ് പിന്നീട് കണ്ടത്. രാജപ്പന്റെ പാട്ടും ഹാസ്യവും പരിഹാസവും കേട്ട് നൂറുകണക്കിന് ആളുകള്‍ ക്ഷമയോടെ ഇരുന്നു.
അയ്യാറെട്ടിന് നെന്മണി കണ്ടാല്‍ എന്റമ്മച്ചീ
എങ്ങിനെ ഞാനിട്ടേച്ചുപോരും
എന്നും
പൂമുഖ വാതില്ക്കല് പുച്ഛിച്ചു നില്ക്കുന്ന
പൂതനയാണെന്റെ ഭാര്യയെന്നുമെല്ലാം കേട്ട് ജനങ്ങള്‍ തല തല്ലിച്ചിരിച്ചു. മൂന്ന് പതിറ്റാണ്ട് അങ്ങിനെ ചരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും രാജപ്പന് വേദികളിലും കാസറ്റ് ടേപ്പുകളിലും നിറഞ്ഞങ്ങിനെ നിന്നു.
പ്രിയേ നിന്റെ കരയും നമുക്ക് പാര്‍ക്കാന്‍ ചന്ദനക്കാടുകളും കുമാരി എരുമയും എന്നെന്നും കുരങ്ങേട്ടനും കിഡ്നിയും അമിട്ടും അവളുടെ പാര്‍ട്സുകളുമെല്ലാം വേദികളില്‍ തകര്‍ത്തോടുമ്പോള്‍ ഗൗരമേറിയ കഥാപ്രസംഗക്കാര്‍ പോലും ഒന്നു വിറച്ചു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇതിനിടെ പത്ത് കാസറ്റുകളും പുറത്തിറക്കി. ഗള്‍ഫ് രാജ്യങ്ങളിലും വലിയ ഡിമാന്റായിരുന്നു രാജപ്പന്റെ പാട്ടിന്.
പത്ത് പാസായിട്ടില്ല രാജപ്പന്. എങ്ങിനെ പാസാവും. ക്ലാസില്‍, പഠിക്കുന്ന കവിതകള്‍ക്ക് പാരഡിയുണ്ടാക്കലായിരുന്നു വിനോദം. പിന്നെയാണ് സിനിമാഗാനങ്ങളെ പിടിച്ചത്. കോട്ടയം ചന്തയ്ക്കകത്തെ ബാര്‍ബര്‍ഷോപ്പില്‍ വരുന്ന സുഹൃത്തുക്കളെ പാടിരസിപ്പിക്കലായി പിന്നത്തെ പണി. പിന്നെ സൈക്കിള്‍യജ്ഞക്കാരുടെ കൂടെയായി ചില്ലറ ഹാസ്യ പൊടിക്കൈകളുമായി യാത്ര. ഇടയ്ക്ക് ചില നാടകങ്ങള്‍. അങ്ങിനെ ഇതെല്ലാം കൂടി ചേര്‍ത്ത് സ്വന്തമാക്കി കഥാപ്രസംഗമാക്കി. കോട്ടയം തിരുനക്കര ക്ഷേത്ര മൈതാനിയില്‍ ആംഗ്ലോ ഇന്ത്യന്‍ തവളയെ നായികയാക്കിയ മാക്... മാക്... ആയിരുന്നു ആദ്യ കഥാപ്രസംഗം. തന്റെ കോപ്രായങ്ങള്‍ ജനങ്ങള്‍ എങ്ങിനെ സ്വീകരിക്കും എന്നൊരു ഭയമുണ്ടായിരുന്നതായി രാജപ്പന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പക്ഷേ, രാജപ്പനെ മലയാളം തഴഞ്ഞില്ല. തന്റെ നല്ല പാട്ടുകളെ പാടി നശിപ്പിച്ചുവെന്ന് യേശുദാസ് പരിതപ്പിച്ചിട്ടും അവര്‍ ഗാനഗന്ധര്‍വനെപ്പോലെ തന്നെ രാജപ്പനുവേണ്ടിയും കാത്തുകെട്ടിക്കിടന്നു. രണ്ട് മണിക്കൂര്‍ വരെ ഒറ്റനില്‍പ്പില്‍ നിന്ന് കഥ പറഞ്ഞു രാജപ്പന്. മനപ്പാഠമാക്കിയാണ് ഇക്കണ്ട പാരഡിയൊക്കെ പാടിയത്. രാജപ്പന്റെ ചുവടുപിടിച്ച് പിന്നീട് പാരഡിപ്പാട്ടുകളുടെ ഒരു കുത്തൊഴുക്കായിരുന്നു നാദിര്‍ഷായെ പോലുള്ള അപൂര്‍വം ചിലരെ മാറ്റിനിര്‍ത്തിയാല്‍ അശ്ലീലം കൊണ്ടും നിലവാരമില്ലായ്മ കൊണ്ടും പലരും പാരഡിയെ കൊല്ലാതെ കൊന്നു. അപ്പോഴും രാജപ്പന്റെ പാട്ടുകള്‍ കാലത്തിന്റെ പോറലേല്‍ക്കാതെ നിന്നു. ഒടുക്കം രോഗം തളര്‍ത്തി കട്ടിലില്‍ ഒതുങ്ങിപ്പോയപ്പോഴും ജീവിതത്തെ ഒരു പാരഡിയായി തന്നെ കണ്ടു രാജപ്പന്. ദൈന്യത ചുളിവുവീഴ്ത്തിയ ചുണ്ടുകൊണ്ട് അവസാന കാലത്തും ഒരു പാരഡി മൂളാന്‍ ശ്രമിച്ചുകൊണ്ടിരുന്നു പാരഡികളുടെ ഈ പെരുന്തച്ചന്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ