manoramaonline.com
by സ്വന്തം ലേഖകൻ
ഉറുമ്പുകള്‍
സാമൂഹ്യജീവികളാണ്.പരസ്പരം സഹായവും സഹകരണവും ഇല്ലാതെ അവക്ക്
ജീവിക്കാനാകില്ല. സൈനികര്‍, തൊഴിലാളികള്‍, രാജ്ഞി ഇങ്ങനെ പലതായി
വിഭജിക്കപ്പെട്ടതാണ് അവയുടെ സമൂഹം. പ്രതിസന്ധികളുണ്ടാകുമ്പോഴും അതിനെ
ഒറ്റക്കെട്ടായി നേരിടുന്നവരാണ് ഉറുമ്പുകള്‍. ഇതിന് ഉദാഹരണണമാണ് വെള്ളം
കയറുമ്പോള്‍ പന്തായി രൂപപ്പെട്ട് പ്രതിസന്ധിയെ അതിജീവിക്കാന്‍ ഉറുമ്പുകള്‍
ശ്രമിക്കുന്നത്.
എങ്ങനെ ഉറുമ്പുകള്‍ പന്തുകളായി മാറി വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നു എന്ന് പഠനം നടത്തിയപ്പോള്‍ അത്ഭുതകരമായ കാര്യങ്ങളാണ് ഗവേഷകര്‍ക്ക് കണ്ടെത്താനായത്.വെള്ളം കയറുമ്പോള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന ഉറുമ്പുകള്‍ വൈകാതെ പല ഗോളങ്ങളായി രൂപം കൊള്ളും.വെള്ളത്തിന് മുകളില്‍ കനം കുറവ് മൂലം ഈ ഗോളങ്ങള്‍ പൊങ്ങിക്കിടക്കും. അതേസമയം തന്നെ ഈ ഗോളങ്ങള്‍ കറങ്ങിക്കൊണ്ടേയിരിക്കും. വെള്ളത്തോട് ചേര്‍ന്ന ഭാഗത്ത് സ്ഥിരമായി ഒരു ഉറുമ്പ് കുടുങ്ങിപ്പോകാതിരിക്കാനാണ് ഇങ്ങനെ കറങ്ങുന്നത്.
വെള്ളത്തില്‍ വീഴുമ്പോള്‍ ഉറുമ്പുകള്‍ ഉത്പാദിപ്പിക്കുന്ന ആസിഡാണ് അവയെ വെള്ളത്തില്‍ ഒഴുകി നില്‍ക്കാന്‍ സഹായിക്കുന്നത്.മാത്രമല്ല വെള്ളത്തില്‍ പന്തായി മാറുന്നതിന് മുന്‍പേ കൃത്യമായ പദ്ധതികളും ഉറുമ്പുകള്‍ക്ക് ഉണ്ടാകും. പ്രത്യേകിച്ചും ഏത് ഉറുമ്പ് പന്തിന്‍റെ ഏത് ഭാഗത്ത് നില്‍ക്കണമെന്നതുള്‍പ്പടെ.ഉറുമ്പുകള്‍ക്ക് പ്രത്യേക നിറം നല്‍കി നടത്തിയ പരീക്ഷണത്തിലാണ് ഉറുമ്പകളുടെ ഈ ചിട്ടകള്‍ ശാസ്ത്രലോകം തിരിച്ചറിഞ്ഞത്.
തെക്കന്‍ അമേരിക്കയിലെയും ആഫ്രിക്കയിലെയും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ കണ്ട് വരുന്ന ഉറുമ്പ് വര്‍ഗ്ഗങ്ങളിലാണ് ഈ പരീക്ഷണം നടത്തിയത്.ലോകത്തെ ചുരുക്കം വിഭാഗങ്ങളൊഴികം ഭൂരിഭാഗവും വെള്ളപ്പൊക്കത്തെ അതീജവിക്കാന്‍ പന്തുകളായി കൂട്ടത്തോടെ മാറുന്നവയാണ്.റോബോട്ടിക്സിലും നാനോ ടെക്നോളജിയിലും ഉറുമ്പുകളുടെ ഈ വിദ്യ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പരിശോധിക്കുന്നത്. വൈദ്യശാസ്ത്രമേഖലയില്‍ ശസ്ത്രക്രിയ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് ഈ കണ്ടത്തല്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എങ്ങനെ ഉറുമ്പുകള്‍ പന്തുകളായി മാറി വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നു എന്ന് പഠനം നടത്തിയപ്പോള്‍ അത്ഭുതകരമായ കാര്യങ്ങളാണ് ഗവേഷകര്‍ക്ക് കണ്ടെത്താനായത്.വെള്ളം കയറുമ്പോള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന ഉറുമ്പുകള്‍ വൈകാതെ പല ഗോളങ്ങളായി രൂപം കൊള്ളും.വെള്ളത്തിന് മുകളില്‍ കനം കുറവ് മൂലം ഈ ഗോളങ്ങള്‍ പൊങ്ങിക്കിടക്കും. അതേസമയം തന്നെ ഈ ഗോളങ്ങള്‍ കറങ്ങിക്കൊണ്ടേയിരിക്കും. വെള്ളത്തോട് ചേര്‍ന്ന ഭാഗത്ത് സ്ഥിരമായി ഒരു ഉറുമ്പ് കുടുങ്ങിപ്പോകാതിരിക്കാനാണ് ഇങ്ങനെ കറങ്ങുന്നത്.
വെള്ളത്തില്‍ വീഴുമ്പോള്‍ ഉറുമ്പുകള്‍ ഉത്പാദിപ്പിക്കുന്ന ആസിഡാണ് അവയെ വെള്ളത്തില്‍ ഒഴുകി നില്‍ക്കാന്‍ സഹായിക്കുന്നത്.മാത്രമല്ല വെള്ളത്തില്‍ പന്തായി മാറുന്നതിന് മുന്‍പേ കൃത്യമായ പദ്ധതികളും ഉറുമ്പുകള്‍ക്ക് ഉണ്ടാകും. പ്രത്യേകിച്ചും ഏത് ഉറുമ്പ് പന്തിന്‍റെ ഏത് ഭാഗത്ത് നില്‍ക്കണമെന്നതുള്‍പ്പടെ.ഉറുമ്പുകള്‍ക്ക് പ്രത്യേക നിറം നല്‍കി നടത്തിയ പരീക്ഷണത്തിലാണ് ഉറുമ്പകളുടെ ഈ ചിട്ടകള്‍ ശാസ്ത്രലോകം തിരിച്ചറിഞ്ഞത്.
തെക്കന്‍ അമേരിക്കയിലെയും ആഫ്രിക്കയിലെയും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ കണ്ട് വരുന്ന ഉറുമ്പ് വര്‍ഗ്ഗങ്ങളിലാണ് ഈ പരീക്ഷണം നടത്തിയത്.ലോകത്തെ ചുരുക്കം വിഭാഗങ്ങളൊഴികം ഭൂരിഭാഗവും വെള്ളപ്പൊക്കത്തെ അതീജവിക്കാന്‍ പന്തുകളായി കൂട്ടത്തോടെ മാറുന്നവയാണ്.റോബോട്ടിക്സിലും നാനോ ടെക്നോളജിയിലും ഉറുമ്പുകളുടെ ഈ വിദ്യ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പരിശോധിക്കുന്നത്. വൈദ്യശാസ്ത്രമേഖലയില്‍ ശസ്ത്രക്രിയ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് ഈ കണ്ടത്തല്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ