നമ്മുടെ നാടിന്റെ പുണ്യം
കൊരട്ടി ∙ കടുത്ത വേനലിൽ ചുട്ടുപഴുക്കുമ്പോൾ ചിറങ്ങര ക്ഷേത്രക്കുളത്തിലെ തെളിനീരു പോലുള്ള വെള്ളം കണ്ടാൽ ഒന്നു ചാടിക്കുളിക്കുവാൻ തോന്നും. ചിറങ്ങര ഭഗവതി ക്ഷേത്രത്തിനും ശ്രീകൃഷ്ണ ക്ഷേത്രത്തിനും മധ്യേയാണ് വേനലിലും വർഷക്കാലത്തും ഒരേ അളവിൽ ജലസമൃദ്ധമായ ക്ഷേത്രക്കുളം. ഭഗവാന് കിഴക്കേ കടവിൽ നീരാട്ടിന് പ്രത്യേകയിടമുണ്ട്. വടക്കേ കടവിൽ ക്ഷേത്രശുദ്ധി നിലനിർത്തി ആർക്കും കുളിക്കാം.57 ലക്ഷം രൂപ വിനിയോഗിച്ച് നാലു വർഷം മുൻപാണ് കുളം കെട്ടി നവീകരിച്ചത്. ഇറങ്ങുവാൻ രണ്ട് പടവുകൾ, വെള്ളം ഒഴുകിപ്പോകുവാനായി പടിഞ്ഞാറു വശത്ത് ചെറിയ തുരങ്കം. ഉറവകളെ പൂർണമായും സംഭരിക്കുവാനുള്ള വിധമാണ് കുളത്തിന്റെ പുനരുദ്ധാരണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ