4/08/2016

ട്വീറ്റുകൾ ഇനി നേരിട്ട് സ്വകാര്യ സന്ദേശമായി അയയ്ക്കാം

manoramaonline.com


by സ്വന്തം ലേഖകൻ
മെസേജിങ് കൂടുതൽ ആകർഷകമാക്കുന്നതിനായി അടുത്തിടെ ആരംഭിച്ച ഇമോട്ടിക്കോൺ, ജിഫ് ചിത്രങ്ങൾ തുടങ്ങിയ അപ്ഡേറ്റുകൾക്കു ശേഷം പുതിയൊരു ഫീച്ചറുമായി ട്വിറ്ററെത്തുന്നു. ട്വീറ്റുകൾ വ്യക്തിഗത സന്ദേശങ്ങളായി നേരിട്ട് അയയ്ക്കുന്നതിനു വഴിയൊരുക്കുന്നതാണു പുതിയ ഫീച്ചർ. ഇനി മുതൽ ട്വീറ്റുകൾക്കു താഴെയായി കാണുന്ന 'More' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ഷെയർ എ ട്വീറ്റ് വിയ ഡയറക്ട് മെസേജ് (share a Tweet via Direct Message) ഫീച്ചർ പ്രത്യക്ഷപ്പെടും.
സുഹൃത്തുക്കൾക്കും ഗ്രൂപ്പിലുമൊക്കെയായി ദിവസേന ദശലക്ഷക്കണക്കിനു സ്വകാര്യ സന്ദേശങ്ങളാണ് ട്വിറ്ററിൽ ഓരോ ദിവസവും ഉപയോക്താക്കൾ അയയ്ക്കുന്നത്. 2015 ൽ സ്വകാര്യ സന്ദേശങ്ങളുടെ എണ്ണത്തിൽ 60 ശതമാനം വർധനയുണ്ടായെന്ന് ട്വിറ്റർ അവകാശപ്പെടുന്നു. അതേ സമയം ട്വീറ്റുകൾ സ്വകാര്യ സന്ദേശമായി അയയ്ക്കുന്നതിൽ 200 ശതമാനം വളർച്ചയുണ്ടായെന്നും കമ്പനി തങ്ങളുടെ ഔദ്യോഗിക ബ്ലോഗിൽ കുറിച്ചു.
ട്വീറ്റുകൾ നേരിട്ട് സന്ദേശമായി അയയ്ക്കാൻ സഹായിക്കുന്ന ഫീച്ചറിന് ഏറെനാളായി ആവശ്യം ഉയരുന്നുണ്ടായിരുന്നു. ഇതാണ് തങ്ങളെ പുതിയ ഫീച്ചർ നൽകാൻ പ്രേരിപ്പിച്ചതെന്നു ട്വിറ്റർ വെളിപ്പെടുത്തി. ട്വീറ്റുകളിൽ നിന്ന് ഡയറക്ടായി സ്വകാര്യ സന്ദേശമയയ്ക്കുന്നതിനു ഇനി മുതൽ ഏതാനും ക്ലിക്കുകൾ മതിയാകും. പുതിയ ഫീച്ചറിലൂടെ ട്വിറ്റർ മെസേജിങ്ങിന്റെ സ്വീകാര്യത വർധിപ്പിക്കാനാകുമെന്ന് കമ്പനി കണക്കുകൂട്ടുന്നു.
2016 ഫെബ്രുവരി 17-ാം തീയതി ജിഫ് ചിത്രങ്ങൾക്കായുള്ള അപ്ഡേഷന്‍ ട്വിറ്റർ നടത്തിയിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുൻപ് 2015, ഒക്ടോബർ ആറാം തീയതി ഇമോജി ഫീച്ചറും നൽകിയിരുന്നു. ഇതിനു മുൻപായി സ്വകാര്യ സന്ദേശങ്ങൾക്കായി നിശ്ചയിച്ചിരുന്ന 140 ക്യാരക്ടർ പരിധിയും ഒഴിവാക്കി. ഓഗസ്റ്റ് മാസത്തിലാണ് ഈ പരിധി എടുത്തു കളഞ്ഞത്. ഗ്രൂപ്പിൽ വലിയ സന്ദേശങ്ങൾ അയക്കുന്നതിനുള്ള ഫീച്ചർ, മൊബൈൽ വിഡിയോ ഫീച്ചർ എന്നിവയ്ക്കു പുറമെ കസ്റ്റമർ സപ്പോർട്ട് ഫീച്ചറുകളും അവതരിപ്പിച്ചിരുന്നു.
ആൻഡ്രോയ്ഡിലും ഐഫോണിലും ഏപ്രിൽ 5-ാം തിയതി മുതൽ ലഭ്യമായ ഈ സേവനം ആസ്വദിക്കുന്നതിന് ഉപയോക്താക്കൾ ട്വിറ്റർ ആപ്പ് അപ്ഡേറ്റു ചെയ്താൽ മതിയാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1