സത്യപ്രതിജ്ഞക്കിടെ കുറിപ്പ് നൽകിയ സംഭവം വിഎസിന് നാണക്കേടായി മാറി; മുമ്പ് പാർട്ടി വാഗ്ദാനം ചെയ്തപ്പോൾ മിണ്ടാതിരുന്ന വി എസ് അധികാര മോഹിയെന്ന് തെളിഞ്ഞതായി ആരോപണം; മനം മടുത്ത വി എസ് പദവി സ്വീകരിക്കില്ലെന്ന് റിപ്പോർട്ടുകൾ
ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിന്റെ പിണക്കത്തിലാണ് വി എസ് അച്യുതാനന്ദൻ എന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ്. വിഎസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ചില പദവികൾ പാർട്ടി നേതൃത്വം വാഗ്ദാനം ചെയ്യുകയുമുണ്ടായി. എന്നാൽ അന്ന് ഇത് നിരസിച്ച വി എസ് വീണ്ടും അധികാര പദവിക്കായി കുറിപ്പ് നൽകിയത് അദ്ദേഹത്തിന് തന്നെ തിരിച്ചടിയായി. പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ തന്റെ കൈയിൽ ലഭിച്ച കുറിപ്പ് വി എസ് സീതാറാം യെച്ചൂരിക്ക് നൽകുകയായിരുന്നു. ഇക്കാര്യം ജനറൽ സെക്രട്ടറിയും സ്ഥിരീകരിച്ചതോടെ വിഎസിന് നാണക്കേടായി മാറി. ഇതോടെ അധികാര മോഹിയാണ് വി എസ് എന്ന പ്രതീതി പൊതുവിൽ ഉയരുകയും ചെയ്തു. സംഭവം വിവാദമായതോടെ വി എസ് ഇനി സർക്കാർ നൽകുന്ന പദവി വേണ്ടെന്ന് വെക്കുമെന്നാണ് സൂചന.
അധികാര പദവി ആവശ്യപ്പെട്ട് വി എസ് നൽകിയ കുറിപ്പ് 29 നു ചേരുന്ന പി.ബിയും പരിഗണിക്കും. ഇതോടെ ഇത് വിവാദങ്ങൾക്കും ഇടയാക്കിയേക്കും. എൽഡിഎഫ് മന്ത്രിസഭയുടെ ഉപദേശകസ്ഥാനം ക്യാബിനറ്റ് പദവിയോടെ വേണമെന്നും എൽ.ഡി.എഫ്. അധ്യക്ഷസ്ഥാനവും സിപിഐ(എം). സംസ്ഥാന സെക്രട്ടറിയേറ്റിൽ അംഗത്വവും വേണമെന്നുമുള്ള ആവശ്യമാണ് കുറിപ്പിൽ. വി.എസിന്റെ പഴ്സണൽ സ്റ്റാഫാണ് കുറിപ്പ് വി.എസിന് നൽകിയതെന്നും അദ്ദേഹം അത് തനിക്ക് കൈമാറുകയായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു. വി.എസിന്റെ മകൻ അരുൺകുമാറാണ് കുറിപ്പ് തയാറാക്കിയതെന്നാണു പാർട്ടി കേന്ദ്രങ്ങളിൽനിന്നുള്ള സൂചന.
സംസ്ഥാന സെക്രട്ടേറിയറ്റിലെ അംഗത്വമൊഴികെ കുറിപ്പിലെ മറ്റ് ആവശ്യങ്ങൾ സിപിഐ(എം). കേന്ദ്രനേതൃത്വം അനുരഞ്ജനത്തിന്റെ ഭാഗമായി വി.എസിനു നൽകാമെന്നു നേരത്തേ തന്നെ അറിയിച്ചതാണ്. എന്നാൽ താൻ അധികാരമോഹിയല്ലെന്നു പ്രഖ്യാപിച്ച് സമ്മതം മൂളാൻ അന്ന് വി എസ്. തയാറായില്ല. എന്നാൽ പുതിയ സാഹചര്യത്തിൽ കുറിപ്പ് വിവാദമായതോടെ വി.എസിനുള്ള മേൽക്കൈ നഷ്ടമായെന്നും സൂചനകളുണ്ട്. അതുകൊണ്ട് ആവശ്യങ്ങൾ എളുപ്പത്തിൽ അംഗീകരിക്കാനുള്ള സാധ്യത മങ്ങുകയാണെന്നും വിലയിരുത്തലുണ്ട്. വി.എസിനുള്ള പദവി പി.ബി. യോഗത്തിൽ തീരുമാനമായാൽ തന്നെ സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകേണ്ടതുമുണ്ട്. ഇതേപ്പറ്റി വി എസ്. പ്രതികരിച്ചിട്ടില്ല.
അതേസമയം വിഎസിന് കാബിനറ്റ് റാങ്കോടെ സർക്കാരിന്റെ ഉപദേശകനായി ആനൂകൂല്യങ്ങൾ പറ്റണമെങ്കിൽ ഇനി നിയമ ഭേദഗതിയെന്ന കടമ്പ കൂടി കടക്കണം. നിയമസഭാ സാമാജികനെന്ന നിലയിൽ കൈപ്പറ്റുന്ന ശമ്പളത്തിനു പുറമെ മറ്റേതെങ്കിലും സർക്കാർ പദവികളിൽ പ്രതിഫലത്തോടെ പ്രവർത്തിക്കുന്നതിനുള്ള തടസ്സം നീക്കാനാണു നിയമ ഭേദഗതി വേണ്ടിവരിക.
ആദ്യ സമ്മേളനത്തിൽ തന്നെ ഭേദഗതി അവതരിപ്പിച്ചു പാസാക്കാനാകുമെങ്കിലും നിയമന തീരുമാനം ഇനിയുമുണ്ടാകാത്തതിനാൽ നിയമ ഭേദഗതിക്കുള്ള തയ്യാറെടുപ്പുകളും വൈകും. ഓർഡിനൻസ് ഇറക്കുകയാണു മറ്റൊരു മാർഗം. മന്ത്രിമാർ, സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ് തുടങ്ങിയവർക്കാണ് എംഎൽഎ എന്ന നിലയിൽ വാങ്ങുന്നതിനു പുറമെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റാൻ നിയമപ്രകാരം അർഹതയുള്ളത്. ഔദ്യോഗിക വസതി, പഴ്‌സനൽ സ്റ്റാഫ്, കാബിനറ്റ് റാങ്കിൽ ശമ്പളം എന്നിവ വേണ്ടെന്നുവച്ചു പദവി മാത്രമാണു സ്വീകരിക്കുന്നതെങ്കിൽ വിഎസിനായി ചട്ടം ഭേദഗതി ചെയ്യേണ്ട ആവശ്യമില്ല.
ചുരുക്കൽ വിവാദങ്ങൾക്ക് ഇടനൽകുന്നതാണ് വിഎസിന്റെ പദവി. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ കുറിപ്പ് കൈമാറൽ വിവാദം രാഷ്ട്രീയമായി വി.എസിനേറ്റ തിരിച്ചടിയാണ് താനും. വി.എസിന് പുതിയ പദവി നൽകുന്ന കാര്യം ഞായറാഴ്ച ഡൽഹിയിൽ ചേരുന്ന പാർട്ടി പോളിറ്റ് ബ്യൂറോ യോഗം ചർച്ച ചെയ്യുമെന്നറിയുന്നു. ആ ചർച്ചയുടെ അടിസ്ഥാനത്തിൽ മന്ത്രിസഭ ആലോചിച്ചാകും പുതിയ പദവി
© Copyright 2016 Manoramaonline. All rights reserved.നിശ്ചയിക്കുക.
അധികാര പദവി ആവശ്യപ്പെട്ട് വി എസ് നൽകിയ കുറിപ്പ് 29 നു ചേരുന്ന പി.ബിയും പരിഗണിക്കും. ഇതോടെ ഇത് വിവാദങ്ങൾക്കും ഇടയാക്കിയേക്കും. എൽഡിഎഫ് മന്ത്രിസഭയുടെ ഉപദേശകസ്ഥാനം ക്യാബിനറ്റ് പദവിയോടെ വേണമെന്നും എൽ.ഡി.എഫ്. അധ്യക്ഷസ്ഥാനവും സിപിഐ(എം). സംസ്ഥാന സെക്രട്ടറിയേറ്റിൽ അംഗത്വവും വേണമെന്നുമുള്ള ആവശ്യമാണ് കുറിപ്പിൽ. വി.എസിന്റെ പഴ്സണൽ സ്റ്റാഫാണ് കുറിപ്പ് വി.എസിന് നൽകിയതെന്നും അദ്ദേഹം അത് തനിക്ക് കൈമാറുകയായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു. വി.എസിന്റെ മകൻ അരുൺകുമാറാണ് കുറിപ്പ് തയാറാക്കിയതെന്നാണു പാർട്ടി കേന്ദ്രങ്ങളിൽനിന്നുള്ള സൂചന.
സംസ്ഥാന സെക്രട്ടേറിയറ്റിലെ അംഗത്വമൊഴികെ കുറിപ്പിലെ മറ്റ് ആവശ്യങ്ങൾ സിപിഐ(എം). കേന്ദ്രനേതൃത്വം അനുരഞ്ജനത്തിന്റെ ഭാഗമായി വി.എസിനു നൽകാമെന്നു നേരത്തേ തന്നെ അറിയിച്ചതാണ്. എന്നാൽ താൻ അധികാരമോഹിയല്ലെന്നു പ്രഖ്യാപിച്ച് സമ്മതം മൂളാൻ അന്ന് വി എസ്. തയാറായില്ല. എന്നാൽ പുതിയ സാഹചര്യത്തിൽ കുറിപ്പ് വിവാദമായതോടെ വി.എസിനുള്ള മേൽക്കൈ നഷ്ടമായെന്നും സൂചനകളുണ്ട്. അതുകൊണ്ട് ആവശ്യങ്ങൾ എളുപ്പത്തിൽ അംഗീകരിക്കാനുള്ള സാധ്യത മങ്ങുകയാണെന്നും വിലയിരുത്തലുണ്ട്. വി.എസിനുള്ള പദവി പി.ബി. യോഗത്തിൽ തീരുമാനമായാൽ തന്നെ സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകേണ്ടതുമുണ്ട്. ഇതേപ്പറ്റി വി എസ്. പ്രതികരിച്ചിട്ടില്ല.
അതേസമയം വിഎസിന് കാബിനറ്റ് റാങ്കോടെ സർക്കാരിന്റെ ഉപദേശകനായി ആനൂകൂല്യങ്ങൾ പറ്റണമെങ്കിൽ ഇനി നിയമ ഭേദഗതിയെന്ന കടമ്പ കൂടി കടക്കണം. നിയമസഭാ സാമാജികനെന്ന നിലയിൽ കൈപ്പറ്റുന്ന ശമ്പളത്തിനു പുറമെ മറ്റേതെങ്കിലും സർക്കാർ പദവികളിൽ പ്രതിഫലത്തോടെ പ്രവർത്തിക്കുന്നതിനുള്ള തടസ്സം നീക്കാനാണു നിയമ ഭേദഗതി വേണ്ടിവരിക.
ആദ്യ സമ്മേളനത്തിൽ തന്നെ ഭേദഗതി അവതരിപ്പിച്ചു പാസാക്കാനാകുമെങ്കിലും നിയമന തീരുമാനം ഇനിയുമുണ്ടാകാത്തതിനാൽ നിയമ ഭേദഗതിക്കുള്ള തയ്യാറെടുപ്പുകളും വൈകും. ഓർഡിനൻസ് ഇറക്കുകയാണു മറ്റൊരു മാർഗം. മന്ത്രിമാർ, സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ് തുടങ്ങിയവർക്കാണ് എംഎൽഎ എന്ന നിലയിൽ വാങ്ങുന്നതിനു പുറമെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റാൻ നിയമപ്രകാരം അർഹതയുള്ളത്. ഔദ്യോഗിക വസതി, പഴ്‌സനൽ സ്റ്റാഫ്, കാബിനറ്റ് റാങ്കിൽ ശമ്പളം എന്നിവ വേണ്ടെന്നുവച്ചു പദവി മാത്രമാണു സ്വീകരിക്കുന്നതെങ്കിൽ വിഎസിനായി ചട്ടം ഭേദഗതി ചെയ്യേണ്ട ആവശ്യമില്ല.
ചുരുക്കൽ വിവാദങ്ങൾക്ക് ഇടനൽകുന്നതാണ് വിഎസിന്റെ പദവി. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ കുറിപ്പ് കൈമാറൽ വിവാദം രാഷ്ട്രീയമായി വി.എസിനേറ്റ തിരിച്ചടിയാണ് താനും. വി.എസിന് പുതിയ പദവി നൽകുന്ന കാര്യം ഞായറാഴ്ച ഡൽഹിയിൽ ചേരുന്ന പാർട്ടി പോളിറ്റ് ബ്യൂറോ യോഗം ചർച്ച ചെയ്യുമെന്നറിയുന്നു. ആ ചർച്ചയുടെ അടിസ്ഥാനത്തിൽ മന്ത്രിസഭ ആലോചിച്ചാകും പുതിയ പദവി
ആ ചിത്രം കിട്ടിയതിങ്ങനെ; വി.എസ് കുറിപ്പിന്റെ ചുരുൾ നിവരുന്നു
ചർച്ചയായി, ചരിത്രമായ ആ ചിത്രമെടുത്തതിനെകുറിച്ച് മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ മനോജ് ചേമഞ്ചേരി എഴുതുന്നു..പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്നു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപിണറായി വിജയനു ശേഷം ഓരോരുത്തരായി വേദിയിൽ ഗവർണർ പി. സദാശിവത്തിനരികിലെത്തി പ്രതിജ്ഞ ചൊല്ലുന്നു.
ഇങ്ങുതാഴെ സദസിന്റെ മുൻനിരയിൽ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രങ്ങളും സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, ഇപ്പോഴത്തെ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, മുൻ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി, മുൻ പ്രധാനമന്ത്രി ദേവെ ഗൗഡ തുടങ്ങിയവർ ചടങ്ങ് വീക്ഷിച്ചുകൊണ്ടിരിക്കുന്നു.
വേദിയിലെ സത്യപ്രതിജ്ഞയുടെ പടങ്ങളെടുക്കുന്നതിനിടയിലും താഴെ സദസിന്റെ മുൻനിരയിൽ ഇടയ്ക്കിടെ ശ്രദ്ധിക്കാതിരിക്കാനാവില്ല. കാരണം, അതുവരെ പരസ്പരം ആരോപണങ്ങളുന്നയിച്ചു തിരഞ്ഞെടുപ്പിനെ നേരിട്ട രണ്ടു മുൻ മുഖ്യമന്ത്രിമാർ അടുത്തടുത്ത് ഇരിക്കുന്നു. കൂടെ സിപിഎമ്മിന്റെ രണ്ടു ദേശീയ നേതാക്കളും.അതിനിടയിൽ സി. രവീന്ദ്രനാഥിനെ സത്യപ്രതിജ്ഞയ്ക്കായി വിളിക്കുന്നു. അതിന്റെ കുറച്ചു പടമെടുത്തു വീണ്ടും ശ്രദ്ധ സദസിലേക്ക്. പ്രകാശ് കാരാട്ടും യച്ചൂരിയും സംസാരിച്ചു ചിരിച്ചുകൊണ്ടിരിക്കുന്നു. വിഎസും ഉമ്മൻ ചാണ്ടിയും ഗൗരവത്തിൽ തന്നെ. അതിനിടയിലാണ് ഒരാളെത്തി വിഎസിന്റെ ചെവിയിൽ എന്തോ പറഞ്ഞത്. അതിനുശേഷം അദ്ദേഹത്തിന്റെ കൈകളിൽ മടക്കിയ ഒരു കടലാസ് ഏൽപ്പിക്കുന്നു.
വി.എസ്. അതെടുത്തു വായിക്കുമ്പോഴാണ് അദ്ദേഹത്തിന് ആരോ കൊടുത്തുവിട്ട കുറിപ്പാണെന്ന് എനിക്കു മനസ്സിലായത്. അപ്പോഴും അതിന്റെ പ്രാധാന്യം എത്രയുണ്ടെന്നു കണക്കുകൂട്ടാനാവില്ലായിരുന്നു. വി.എസ് വായിക്കുമ്പോൾ സീതാറാം യച്ചൂരിയും കടലാസിലേക്കു നോക്കുന്നുണ്ടായിരുന്നു.അതിനിടയിലാണ് ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടത്. കുറിപ്പ് വായിച്ചശേഷം വി.എസ്., യച്ചൂരിയെ ഒന്നു നോക്കി. ആ നോട്ടത്തിൽ എല്ലാമുണ്ടായിരുന്നു. അതായിരുന്നു ഈ സംഭവങ്ങൾക്കിടയിലെ ഏറ്റവും നല്ല ദൃശ്യവും എനിക്കു കുറിപ്പിലെന്തെന്നു സംശയം തോന്നാനുള്ള കാരണവും. പക്ഷേ, ആ നോട്ടം പകർത്താനുള്ള ശ്രമം പാളി. മുന്നിൽ ആളു കയറിയതോടെ അതു നഷ്ടമായി. പിന്നെ കുറിപ്പ് മടക്കി വി.എസ്. സ്വന്തം പോക്കറ്റിലിടുന്ന ദൃശ്യമാണ് എനിക്കു കിട്ടിയത്. അതിലാവട്ടെ, യച്ചൂരി കുറിപ്പൊന്നും കാണാത്തപോലെ ഇപ്പുറത്തും. അപ്പോഴേക്കും സി. രവീന്ദ്രനാഥിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞിരുന്നു.
ചടങ്ങിനു ശേഷം കത്തിലെ ഉള്ളടക്കമെന്തന്നറിയാനുള്ള കൗതുകവുമായി ഓഫിസിലെത്തി. കത്തിലെ ഉള്ളടക്കം കടലാസിന്റെ പിറകിലൂടെ വായിക്കാൻ കഴിയുമോ എന്നുള്ള സംശയം കുറേനേരത്തേക്കുണ്ടായിരുന്നു.പ്രധാനപ്പെട്ട മറ്റു ചിത്രങ്ങൾ കൊടുക്കാനുണ്ടെന്ന വേവലാതിക്കിടയിലും അതൊന്നു നോക്കാനായി മനസ്സ് പറഞ്ഞു. കുറിപ്പ് വായിക്കുന്ന ആദ്യചിത്രം നോക്കി; വലുതാക്കിയിട്ടും അക്ഷരങ്ങൾ തെളിയുന്നില്ല. പിന്നെ അടുത്തതും വായിക്കുന്നതിൽ അവസാനത്തേതുമായ ചിത്രം......ഫോട്ടോ വിഎസിനു മുന്നിൽ നിന്നെടുത്തതിനാൽ കടലാസിലെ അക്ഷരങ്ങൾ പിറകിൽ നിന്ന് നിഴൽ പോലെയേ കാണാനാവുമായിരുന്നുള്ളു.
അതുകൊണ്ടുതന്നെ തലതിരിഞ്ഞതും അവ്യക്തവുമായിരുന്നു.കംപ്യൂട്ടർ സഹായത്തോടെ ചിത്രം തിരിച്ചിട്ടു. അപ്പോഴാണു കുറിപ്പിലെ ഉള്ളടക്കങ്ങൾ കുറെയൊക്കെ വായിച്ചെടുക്കാനായത്.അക്ഷരങ്ങൾ തെളിഞ്ഞതോടെയാണ് അതിന്റെ ഗൗരവവും മനസ്സിലായത്. അപ്പോഴും മനസ്സിൽ ഒരു സംശയം ബാക്കിയായിരുന്നു. വി.എസിന് ഈ കുറിപ്പ് ആരെങ്കിലും നൽകിയതാണോ, അതോ അദ്ദേഹം ആർക്കെങ്കിലും കൊടുക്കാനായി തയാറാക്കിയതാണോ? അറിയില്ലായിരുന്നു...
ഇങ്ങുതാഴെ സദസിന്റെ മുൻനിരയിൽ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രങ്ങളും സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, ഇപ്പോഴത്തെ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, മുൻ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി, മുൻ പ്രധാനമന്ത്രി ദേവെ ഗൗഡ തുടങ്ങിയവർ ചടങ്ങ് വീക്ഷിച്ചുകൊണ്ടിരിക്കുന്നു.
കുറിപ്പ് വി.എസ്. തന്നതെന്ന് യെച്ചൂരി; 'ക്യാബിനറ്റ് പദവി, അധ്യക്ഷസ്‌ഥാനം'കുറിപ്പ് വഴി വി.എസിനു മാനഹാനി
ന്യൂഡല്‍ഹി:പുതിയ സര്‍ക്കാരില്‍ അധികാര പദവി ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ കുറിപ്പ് നല്‍കിയതായി സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്‌ഥിരീകരിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഇടതു സര്‍ക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങിനിടെയാണു വി.എസ്. യെച്ചൂരിക്കു കുറിപ്പ് കൈമാറിയത്. കുറിപ്പ് അന്നുതന്നെ ചര്‍ച്ചയായിരുന്നെങ്കിലും യെച്ചൂരി പാര്‍ട്ടി തീരുമാനം വി.എസിനെ അറിയിച്ചതാണെന്നാണു കരുതിയിരുന്നത്. എന്നാല്‍ വി.എസ്. തനിക്കാണു കുറിപ്പ് കൈമാറിയതെന്ന് യെച്ചൂരി തന്നെ വ്യക്‌തമാക്കിയത് വി.എസിനു തിരിച്ചടിയായി. 29 നു ചേരുന്ന പി.ബിയില്‍ കുറിപ്പ് വിവാദമാകുമെന്നും സൂചനയുണ്ട്.
എല്‍.ഡി.എഫ്. മന്ത്രിസഭയുടെ ഉപദേശകസ്ഥാനം ക്യാബിനറ്റ് പദവിയോടെ വേണമെന്നും എല്‍.ഡി.എഫ്. അധ്യക്ഷസ്‌ഥാനവും സി.പി.എം. സംസ്‌ഥാന സെക്രട്ടറിയേറ്റില്‍ അംഗത്വവും വേണമെന്നുമുള്ള ആവശ്യമാണ് കുറിപ്പില്‍. വി.എസിന്റെ പഴ്‌സണല്‍ സ്‌റ്റാഫാണ് കുറിപ്പ് വി.എസിന് നല്‍കിയതെന്നും അദ്ദേഹം അത് തനിക്ക് കൈമാറുകയായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു. വി.എസിന്റെ മകന്‍ അരുണ്‍കുമാറാണ് കുറിപ്പ് തയാറാക്കിയതെന്നാണു പാര്‍ട്ടി കേന്ദ്രങ്ങളില്‍നിന്നുള്ള സൂചന.
സംസ്ഥാന സെക്രട്ടേറിയറ്റിലെ അംഗത്വമൊഴികെ കുറിപ്പിലെ മറ്റ് ആവശ്യങ്ങള്‍ സി.പി.എം. കേന്ദ്രനേതൃത്വം അനുരഞ്ജനത്തിന്റെ ഭാഗമായി വി.എസിനു നല്‍കാമെന്നു നേരത്തേ തന്നെ അറിയിച്ചതാണ്. എന്നാല്‍ താന്‍ അധികാരമോഹിയല്ലെന്നു പ്രഖ്യാപിച്ച് സമ്മതം മൂളാന്‍ അന്ന് വി.എസ്. തയാറായില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കുറിപ്പ് വിവാദമായതോടെ വി.എസിനുള്ള മേല്‍ക്കൈ നഷ്‌ടമായെന്നും സൂചനകളുണ്ട്. അതുകൊണ്ട് ആവശ്യങ്ങള്‍ എളുപ്പത്തില്‍ അംഗീകരിക്കാനുള്ള സാധ്യത മങ്ങുകയാണെന്നും വിലയിരുത്തലുണ്ട്.
വി.എസിനുള്ള പദവി പി.ബി. യോഗത്തില്‍ തീരുമാനമായാല്‍ തന്നെ സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കേണ്ടതുമുണ്ട്. ഇതേപ്പറ്റി വി.എസ്. പ്രതികരിച്ചിട്ടില്ല.
എല്‍.ഡി.എഫ്. മന്ത്രിസഭയുടെ ഉപദേശകസ്ഥാനം ക്യാബിനറ്റ് പദവിയോടെ വേണമെന്നും എല്‍.ഡി.എഫ്. അധ്യക്ഷസ്‌ഥാനവും സി.പി.എം. സംസ്‌ഥാന സെക്രട്ടറിയേറ്റില്‍ അംഗത്വവും വേണമെന്നുമുള്ള ആവശ്യമാണ് കുറിപ്പില്‍. വി.എസിന്റെ പഴ്‌സണല്‍ സ്‌റ്റാഫാണ് കുറിപ്പ് വി.എസിന് നല്‍കിയതെന്നും അദ്ദേഹം അത് തനിക്ക് കൈമാറുകയായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു. വി.എസിന്റെ മകന്‍ അരുണ്‍കുമാറാണ് കുറിപ്പ് തയാറാക്കിയതെന്നാണു പാര്‍ട്ടി കേന്ദ്രങ്ങളില്‍നിന്നുള്ള സൂചന.
സംസ്ഥാന സെക്രട്ടേറിയറ്റിലെ അംഗത്വമൊഴികെ കുറിപ്പിലെ മറ്റ് ആവശ്യങ്ങള്‍ സി.പി.എം. കേന്ദ്രനേതൃത്വം അനുരഞ്ജനത്തിന്റെ ഭാഗമായി വി.എസിനു നല്‍കാമെന്നു നേരത്തേ തന്നെ അറിയിച്ചതാണ്. എന്നാല്‍ താന്‍ അധികാരമോഹിയല്ലെന്നു പ്രഖ്യാപിച്ച് സമ്മതം മൂളാന്‍ അന്ന് വി.എസ്. തയാറായില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കുറിപ്പ് വിവാദമായതോടെ വി.എസിനുള്ള മേല്‍ക്കൈ നഷ്‌ടമായെന്നും സൂചനകളുണ്ട്. അതുകൊണ്ട് ആവശ്യങ്ങള്‍ എളുപ്പത്തില്‍ അംഗീകരിക്കാനുള്ള സാധ്യത മങ്ങുകയാണെന്നും വിലയിരുത്തലുണ്ട്.
വി.എസിനുള്ള പദവി പി.ബി. യോഗത്തില്‍ തീരുമാനമായാല്‍ തന്നെ സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കേണ്ടതുമുണ്ട്. ഇതേപ്പറ്റി വി.എസ്. പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
© Copyright Mangalam 2013. All rights reserved. Powered By : Alan Technologies
www.marunadanmalayali.com © Copyright 2016. All rights reserved
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ