4/02/2016

എന്‍.ഐ.ടി പ്രവേശനം: പ്ലസ്ടു മാര്‍ക്കിന് ഇനി 'വില'യില്ല

mathrubhumi.com


ന്യൂഡല്‍ഹി:  എന്‍.ഐ.ടി പ്രവേശനത്തിന് പ്ലസ് ടൂവിന് കിട്ടുന്ന മാര്‍ക്കിന്റെ 40% വെയിറ്റേജ് നല്‍കുന്ന നിബന്ധന വേണ്ടെന്ന് വയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.  നിലവില്‍ രാജ്യത്തെ 31 എന്‍.ഐടികളിലും പ്രവേശനം നേടുന്നതിന് ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ(ജെ.ഇ.ഇ)യില്‍ 60% വെയിറ്റേജ് മാര്‍ക്കും പ്ലസ്ടു മാര്‍ക്കിന്റെ 40 ശതമാനം വെയിറ്റേജുമാണ് കണക്കാക്കിയിരുന്നത്. ഇതില്‍  ഭേദഗതി വരുത്താനാണ് കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ തീരുമാനം. തീരുമാനം നടപ്പാക്കിക്കൊണ്ടുള്ള നോട്ടിഫിക്കേഷന്‍ ഉടന്‍ പുറത്തിറങ്ങുമെന്നാണ് വിവരം. 2017ല്‍ തീരുമാനം നടപ്പാക്കാനാണ് മന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയില്‍ കൂടിയ എന്‍.ഐ.ടി കൗണ്സിലിന്റെ തീരുമാനം
ഇനി മുതല്‍ പ്രവേശനത്തിനായി ഐ.ഐ.ടികള്‍ തുടരുന്ന രീതിയാകും എന്‍.ഐ.ടികളും പിന്തുടരുക. ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയില്‍(ജെ.ഇ.ഇ) നിശ്ചിത ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്കാണ് ഐ.ഐ.ടികളില്‍ പ്രവേശനം. ഇതേരീതി അനുവര്‍ത്തിക്കാനാണ് എന്‍.ഐ.ടി കൗണ്‍സിലിന്റെ തീരുമാനം. രണ്ട് എന്‍ട്രന്‍സുകളാണ് ജെ.ഇ.ഇക്കുള്ളത്. ജെ.ഇ.ഇ മെയിന്‍, ജെ.ഇ.ഇ അഡ്വാന്‍സ് എന്നിങ്ങനെ. ഇതില്‍ ജെ.ഇ.ഇ. മെയിനില്‍ നിശ്ചിത ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്കായിരിക്കും ജെ.ഇ.ഇ. അഡ്വാന്‍സ് എഴുതാന്‍ സാധിക്കുക. ഈ കടമ്പയും കടക്കുന്നവരില്‍നിന്ന് തയ്യാറാക്കുന്ന റാങ്ക് പട്ടികയില്‍നിന്നാണ് പ്രവേശനം നടത്തുക.
യു.പി.എ. സര്‍ക്കാരിന്റെ കാലത്താണ് ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിച്ചത്. സമിതിയുടെ ശുപാര്‍ശകള്‍ പ്രകാരം ഈ വര്‍ഷം മുതല്‍ ഇത് നടപ്പാക്കേണ്ടതായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇതിനായി കൂടിയ എന്‍.ഐ.ടി. കൗണ്‍സിലില്‍ അധ്യക്ഷയായ  മന്ത്രി സ്മൃതി ഇറാനി പരിഷ്‌കാരത്തിന് അനുമതി നല്‍കിയില്ല. പകരം അടുത്ത വര്‍ഷം മുതല്‍ പുതിയ രീതിയില്‍ പ്രവേശനം നടത്താമെന്നാണ് മന്ത്രി നിലപാടെടുത്തത്. മാത്രമല്ല എന്‍ട്രന്‍സ് പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ കൂടുതലായി കോച്ചിങ് സെന്ററുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനായി പ്ലസ്ടു സിലബസ് അനുസരിച്ച് ചോദ്യങ്ങള്‍ കൊണ്ടുവരാനും  എന്‍.ഐ.ടി കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്.

വേഗത്തില്‍ ഓടാന്‍ റയില്‍വേയുടെ 'ഗതിമാന്‍'

mathrubhumi.com


ആഗ്ര: ഇന്ത്യന്‍ റയില്‍വേയുടെ വേഗത്തിന്റെ രാജാവാകാന്‍ ഗതിമാന്‍ എക്‌സ്പ്രസ് ചൊവ്വാഴ്ചമുതല്‍ ഓടിത്തുടങ്ങും.
റയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്യുന്ന ഗതിമാന്‍ ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദീന്‍ മുതല്‍ ആഗ്ര വരെയാണ് ഉദ്ഘാടനയാത്ര നടത്തുകയന്ന് ഡിവിഷണല്‍ മാനേജരുടെ ഓഫീസ് അറിയിച്ചു.
റയില്‍വേ മന്ത്രി തന്റെ ഓഫീസില്‍ നിന്ന് റിമോര്‍ട്ട് കണ്‍ട്രോളിലൂടെ രാവിലെ പത്ത് മണിക്ക് ആദ്യ യാത്ര ഉദ്ഘാടനം ചെയ്യും.
പ്രത്യേകമായി തയ്യാറാക്കിയ കോച്ചുകളാണ് ട്രെയിനിലുള്ളത്. സൗജന്യ വൈ ഫൈ സംവിധാനം, ഓട്ടോമാറ്റിക് ഡോറുകള്‍, സഹായത്തിനായി ഹോസ്റ്റസുമാര്‍ എന്നിവയുമുള്ള ഗതിമാനില്‍ പന്ത്രണ്ട് എ.സി കോച്ചുകളുണ്ടാകും.
ടിക്കറ്റ് നിരക്ക് ശദാബ്ദിയേക്കാള്‍ കൂടുതലാണ്. വെള്ളിയാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസം ട്രെയിന്‍ യാത്ര നടത്തും. നൂറ് മിനുട്ടാണ് യാത്രാ സമയം. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലോടുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രെയിനായിരിക്കും ഇത്.
ശക്തിയേറിയ അടിയന്തിരബ്രേക്കിങ് സംവിധാനം, സ്വയം പ്രവര്‍ത്തിക്കുന്ന ഫയര്‍ അലാം, ജി.പി.എസ് സംവിധാനം, ടെലവിഷന്‍ എന്നിവയൊക്കെ ഗതിമാനിലുണ്ടാകും. ഭക്ഷണത്തിന്റെ കാര്യത്തിലും ഉന്നതനിലവാരം പുലര്‍ത്തും ഇന്ത്യന്‍-പാശ്ചാത്യഭക്ഷണങ്ങളില്‍ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുമാകും. 200 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ ശതാബ്ദി 120 മിനിറ്റ് എടുക്കുമ്പോള്‍ ഗതിമാന്‍ 105 മിനിറ്റ് മാത്രമാണെടുക്കുക.

4/01/2016

വീയെസ്സിന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു ( ചൂടുള്ള വാര്‍ത്ത )

എന്ന് നിങ്ങള്‍ക്ക് തോന്നിയെങ്കില്‍ കഷ്ടം  ഇന്ന് ഏപ്രില്‍ ഒന്നല്ലേ നമ്മള്‍ ഫൂളല്ലേ

ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉള്ള ലാപ്ടോപ് Wifi-Hotspot ആക്കാന്‍ ഒരു എളുപ്പ വഴി


windows-8-wifi-hotspot ആദ്യം തന്നെ നിങ്ങളുടെ ലാപ്ടോപ്പില്‍ Command Prompt -Administrator മോഡില്‍ തുറക്കുക.
ഇതിനായി Command Prompt ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Run as administrator ക്ലിക്ക് ചെയ്യുക
ഇപ്പോള്‍ ഓപ്പണ്‍ ആയ വിന്‍ഡോയില്‍ താഴെ പറയുന്ന Commands ക്രമപ്രകാരം ടൈപ്പ് ചെയ്ത് Enter ചെയ്യുക
netsh wlan show drivers
ഇപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉള്ള wireless network ലിസ്റ്റും Properties ഉം കാണാം …
netsh wlan set hostednetwork mode=allow
ഇപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉള്ള Wifi Network Shared ആയി …..
netsh wlan set hostednetwork ssid=<name>
നിങ്ങളുടെ Wifi Network ന് ഒരു പേര് കൊടുക്കുക ….
netsh wlan set hostednetwork key=<password>
നിങ്ങളുടെ Wifi Network ന് ഒരു പാസ്സ്‌വേഡ്‌  കൊടുക്കുക ….
netsh wlan start hostednetwork
ഇപ്പോള്‍ നിങ്ങളുടെ Wifi Active ആയി….

ഇനി Network സ്റ്റോപ്പ്‌ ചെയ്യണമെങ്കില്‍ താഴെ കാണുന്ന കമാന്‍ഡ് ടൈപ്പ് ചെയ്യുക
netsh wlan stop hostednetwork എന്നിട്ട് Enter കീ പ്രസ്‌ ചെയ്യുക ….
ഇപ്പോള്‍ നിങ്ങളുടെ Wifi നെറ്റ്‌വര്‍ക്ക് STOP ആയിക്കയിഞ്ഞു

Post Your Valuable Comments Below

3/31/2016

നികുതി ബാധകമല്ലാത്ത വസ്തുക്കള്‍ക്ക് ഇനി മുതല്‍ കസ്റ്റംസ് ഫോം വേണ്ട

mathrubhumi.com


ന്യൂഡല്‍ഹി: വിമാനമാര്‍ഗം വിദേശത്തുനിന്ന് ഇന്ത്യയിലെത്തുമ്പോള്‍, നികുതി ബാധകമായ സാധനങ്ങള്‍ കൈവശമില്ലെങ്കില്‍ ഇനി മുതല്‍ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കേണ്ടതില്ല. ഇന്ത്യക്കാര്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഫ്രീ അലവന്‍സും വര്‍ദ്ധിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ ഒന്നുമുതലാണ് മാറ്റങ്ങള്‍ നിലവില്‍ വരിക.  2016-17 ബജറ്റില്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ച  ഇളവുകളാണ് നടപ്പിലാക്കുന്നത്.
നേരത്തെ വിദേശത്തുനിന്ന് എത്തിച്ചേരുന്നവരെല്ലാം നിര്‍ബന്ധമായും ഫോം പൂരിപ്പിച്ചു നല്‍കണമായിരുന്നു. നികുതിബാധകമായ ഉത്പന്നങ്ങളുമായി എത്തിച്ചേരുന്നവര്‍ക്ക് ഇനി മുതല്‍ വിമാനത്തില്‍ വെച്ചുതന്നെ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കാമെന്ന് ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് കമ്മീഷണര്‍ സഞ്ജയ് മംഗള്‍ അറിയിച്ചു. എല്ലാ വിമാനക്കമ്പനികളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന ശേഷം നീണ്ട ക്യൂവില്‍ നില്‍ക്കുന്ന ബുദ്ധിമുട്ട് ഇതോടെ യാത്രികര്‍ക്ക് ഒഴിവാക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവില്‍ ഒരിന്ത്യാക്കാരന് വിദേശരാജ്യങ്ങളില്‍ നിന്ന് 45,000 രൂപയുടെ ഉത്പന്നങ്ങള്‍ വരെ നികുതിയില്ലാതെ ഇന്ത്യയിലേക്ക് കൊണ്ടുവരാം. ഏപ്രില്‍ ഒന്നുമുതല്‍ 50,000 രൂപയുടെ സാധനങ്ങള്‍ക്കു വരെ നികുതിയിളവ് ലഭ്യമാകും. ഇന്ത്യന്‍ പൗരന് ചൈനയില്‍ നിന്നു വരുമ്പോള്‍ 6000 രൂപയാണ് ഡ്യൂട്ടി ഫ്രീ അലവന്‍സ് അനുവദിക്കാറ്. ഇതും ഭേദഗതി ചെയ്തിട്ടുണ്ട്.
ഇതോടൊപ്പം വിദേശീയര്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഫ്രീ അലവന്‍സ് പരിധി 8000 രൂപയില്‍ നിന്ന് 15000 രൂപയാക്കി ഉയര്‍ത്തി. രണ്ടു ലിറ്റര്‍ മദ്യം, 125 സിഗററ്റ്, 50 സിഗാര്‍, 125 ഗ്രാം പുകയില എന്നീ പരിധികള്‍ അതേപോലെ നിലനിര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു.
ആകാശയാത്രയ്ക്കു മാത്രമേ ഈ ഇളവുകള്‍ ബാധകമാകുകയുള്ളൂ. കര-ജല മാര്‍ഗങ്ങളിലൂടെ ഇന്ത്യയില്‍ പ്രവേശിക്കുന്നവര്‍ക്ക് പഴയ രീതിയില്‍ തന്നെ നികുതി അടയ്‌ക്കേണ്ടിവരും.

3/28/2016

ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച് ലോംഫോയുടെ 'ബെക്കാം ഗോള്‍'

mathrubhumi.com

ഗ്രൗണ്ടിന്റെ പകുതിയ്ക്കിപ്പുറത്തു നിന്ന് എതിരാളിയുടെ കാലില്‍ നിന്ന് റാഞ്ചിയ പന്ത് ലോംഫോ നിമിഷാര്‍ധം കൊണ്ട് എതിര്‍ പോസ്റ്റിലേക്ക് തൊടുത്തു. വെടിയുണ്ട പോലെ പാഞ്ഞ പന്ത് മുന്നോട്ട് കയറിനിന്ന ഗോള്‍ കീപ്പറെ കാഴ്ചക്കാരനാക്കി പന്ത് കൃത്യമായി വലയില്‍! കളിക്കാരും കണ്ടുനിന്നവരും സ്തബ്ധര്‍.
ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ക്വാളിഫയറില്‍ കഴിഞ്ഞ ദിവസം നടന്ന ദക്ഷിണാഫ്രിക്ക-കാമറൂണ്‍ മത്സരത്തിലാണ് ഈ വണ്ടര്‍ ഗോള്‍ പിറന്നത്. ദക്ഷിണാഫ്രിക്കന്‍ താരം ലോംഫെ കെക്കാനയുടെ (Hlompho Kekana) കാലില്‍ നിന്നാണ് ഫുട്‌ബോള്‍ ലോകത്തെ അദ്ഭുതപ്പെടുത്തിയ ഗോള്‍ പിറന്നത്.
എഴുപത് വാരയിലേറെ അകലെ നിന്നാണ് ലിംഫോ ഷോട്ട തൊടുത്തത്. മുപ്പതുകാരനായ ലിംഫോയുടെ മൂന്നാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.
1996ല്‍ വിമ്പിള്‍ഡണെതിരെ ഇംഗ്ലീഷ് സൂപ്പര്‍താരം ഡേവിഡ് ബെക്കാം ഹാഫ് ലൈനിന് ഇപ്പുറത്തു നിന്ന് നേടിയ ഗോളിനോടാണ് ലോംഫെയുടെ ഗോള്‍ ഉപമിക്കപ്പെടുന്നത്. വര്‍ഷത്തെ മികച്ച ഗോളുകളുടെ പട്ടികയില്‍ ലിംഫോയുടെ ഗോള്‍ ഇടംപിടിക്കുമെന്ന് ഫുട്‌ബോള്‍ വിദഗ്ധര്‍ ഉറപ്പുപറയുന്നു.
വണ്ടര്‍ ഗോള്‍ നേടിയെങ്കിലും നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ ലിംഫോയ്ക്കായില്ല. ആദ്യ പകുതിയില്‍ 1-1 എന്ന സ്‌കോറിനാണ് മത്സരം അവസാനിച്ചത്. 49-ാം മിനിറ്റില്‍ ലിംഫോയുടെ ഗോളോടെ 2-1ന് മുന്നിലെത്തിയെങ്കിലും കാമറൂണ്‍ തിരിച്ചടിച്ചതോടെ മത്സരം 2-2ന് സമനിലയിലാവുകയായിരുന്നു.

'സ്റ്റാര്‍വാര്‍' മോഡല്‍ ആയുധങ്ങളുമായി ഇന്ത്യ

mathrubhumi.com


ന്യൂഡല്‍ഹി:  ജോര്‍ജ് ലൂക്കയുടെ 'സ്റ്റാര്‍ വാര്‍' എന്ന ഹോളിവുഡ് സിനിമയെക്കുറിച്ച് അറിയാത്തവര്‍ കുറവാണ്. ഗ്രഹാന്തര യുദ്ധങ്ങളുടെ കഥപറയുന്ന ചിത്രത്തിലെ അതിശക്തമായ ആയുധങ്ങളാണ് സിനിമാപ്രേമികളെ ആകര്‍ഷിച്ചത്. ഉന്നത ഊര്‍ജത്തിലുള്ള ലേസര്‍ കിരണങ്ങള്‍കൊണ്ട് എതിരാളികളെ തകര്‍ക്കുന്ന ആയുധങ്ങള്‍ 1977ല്‍ 'സ്റ്റാര്‍ വാര്‍' പരമ്പരയിലെ ആദ്യ സിനിമ പുറത്തിറങ്ങിയപ്പോള്‍ ഭാവന മാത്രമായിരുന്നെങ്കില്‍ 2015 ല്‍ ഏഴാമത്തെ സിനിമ പുറത്തിറങ്ങിയപ്പോഴേക്കും യാഥാര്‍ഥ്യമാകുന്ന തരത്തിലേക്ക് എത്തിയിരിക്കുന്നു.
ലോക ശക്തികളായ അമേരിക്കയും റഷ്യയും ചൈനയുമൊക്കെ ഇത്തരത്തിലുള്ള ആയുധങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കെ സമാനമായ ഡയറക്ട് എനര്‍ജി ആയുധം ഇന്ത്യയും നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിരോധ വികസന ഏജന്‍സിയായ ഡി.ആര്‍.ഡി.ഒ ആണ് പുതിയ ആയുധത്തിന്റെ പണിപ്പുരയിലുള്ളത്. ഇതിനോടകം തന്നെ 800 മീറ്റര്‍ പ്രഹര പരിധിയുള്ള ആയുധത്തിന്റെ പരീക്ഷണം ഹൈദരാബാദിലും ഹരിയാനയിലെ രാംഗഡിലും നടത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. 10 കിലോവാട്ട് ശക്തിയുള്ളതാണ് ഡി.ആര്‍.ഡി.ഒ നിര്‍മിച്ച ആയുധം.
ഭാവിയിലെ ആയുധങ്ങള്‍ എന്നാണ് ഇത്തരത്തിലുള്ള ഡയറക്ട് എനര്‍ജി ആയുധങ്ങളെ വിശേഷിപ്പിക്കുന്നത്. ഉന്നതോര്‍ജത്തിലുള്ള ലേസര്‍ കിരണങ്ങള്‍ അല്ലെങ്കില്‍ അതിശക്തമായ മൈക്രോവേവ് തരംഗങ്ങള്‍ എന്നിവയാകും ആയുധത്തില്‍ ഉപയോഗിക്കുക. ഡ്രോണുകള്‍, മിസൈലുകള്‍ എന്നിവയെ തകര്‍ക്കാന്‍ ഡി.ആര്‍.ഡി.ഒ നിര്‍മിച്ച ഈ ആയുധം ഉപയോഗിച്ച് സാധിക്കും. ഇതോടെ സമീപ ഭാവിയില്‍ തന്നെ 'സ്റ്റാര്‍ വാര്‍'  മോഡല്‍ ആയുധങ്ങള്‍ സ്വന്തമായുള്ള രാജ്യമായി ഇന്ത്യ മാറും.
അതിവേഗം കൃത്യതയോടെ ശത്രുവിനെ പ്രഹരിക്കാന്‍ സാധിക്കുമെന്നതാണ് ഡയറക്ട് എനര്‍ജി ആയുധങ്ങളുടെ സവിശേഷത. ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് ആക്രമണം നടത്താം. ശബ്ദം ഒട്ടും തന്നെ ഉണ്ടാവുകയുമില്ല. മിസൈലുകളെ അപേക്ഷിച്ച് എങ്ങനെ വേണമെങ്കിലും പ്രയോഗിക്കാം. പരിമിതികളില്ല, കൂടുതല്‍ നാശങ്ങളുണ്ടാക്കുകയും ചെയ്യും തുടങ്ങിയവയാണ് ഡയറക്ട് എനര്‍ജി ആയുധങ്ങളുടെ പ്രത്യേകതകള്‍. ആയുധത്തിനാവശ്യമായ ശക്തമായ ലേസര്‍ നിര്‍മ്മിക്കാനായി 115 കോടിയാണ് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.
ഇത്തരം ഡയറക്ട് എനര്‍ജി ആയുധങ്ങള്‍ വികസിപ്പിക്കാന്‍ ഡി.ആര്‍.ഡി.ഒ ഏറെ സമയവും പണവും ചിലവഴിക്കുന്നത് നേരത്തെ സൈനിക കേന്ദ്രങ്ങളുടെ വിമര്‍ശനത്തിന് കാരണമായിരുന്നു. അമേരിക്കയുടെ പക്കല്‍ 33 കിലോവാട്ടിന്റെ ആയുധമുണ്ടെന്നാണ് വിവരങ്ങള്‍. ചെറിയ കപ്പലുകളെയും ബോട്ടുകളേയും ഡ്രോണുകളേയും ഇതുപയോഗിച്ച് തകര്‍ക്കാനാകും. ഇത്തരത്തിലൊന്നാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

2015 ലെ കേന്ദ്ര സിനിമാ അവാര്‍ഡുകള്‍

mathrubhumi.com

ബാഹുബലി ചിത്രം, ബച്ചനും കങ്കണയും താരങ്ങള്‍

national awardന്യൂഡല്‍ഹി: അറുപത്തിമൂന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളം ഫീച്ചര്‍ സിനിമാ വിഭാഗത്തില്‍ ഏഴും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മൂന്നും അവാര്‍ഡ് നേടി.
'സുസു സുധി വാത്മീക'ത്തിലെയും 'ലുക്ക ചുപ്പി'യിലെയും അഭിനയത്തിന് ജയസൂര്യ മികച്ച അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശം നേടി. 'എന്നു നിന്റെ മൊയ്തീനി'ലെ 'കാത്തിരുന്ന് കാത്തിരുന്ന്...' എന്ന ഗാനം ചിട്ടപ്പെടുത്തിയ എം. ജയചന്ദ്രന്‍ മികച്ച സംഗീത സംവിധായകനായി.
'ബെന്നി'ലെ അഭിനയത്തിന് ഗൗരവ് മേനോന് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് ലഭിച്ചു. വിനോദ് മങ്കര സംവിധാനം ചെയ്ത 'പ്രിയമാനസ'മാണ് മികച്ച സംസ്‌കൃത ചിത്രം.
വി.കെ. പ്രകാശ് സംവിധാനം ചെയ്ത 'നിര്‍ണായകം' മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി. ഡോ. ബിജു സംവിധാനം ചെയ്ത 'വലിയ ചിറകുള്ള പക്ഷി' മികച്ച പരിസ്ഥിതി ചിത്രമായി.
ക്രിസ്‌റ്റോ ടോമി (മികച്ച ഹ്രസ്വചിത്രം), നീലന്‍ (മികച്ച ഡോക്യുമെന്ററി), പ്രൊഫ.അലിയാര്‍ (വിവരണം) എന്നിവരാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ അവാര്‍ഡ് നേടിയത്.
എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണഡ ചിത്രമായ 'ബാഹുബലി'യാണ് ഏറ്റവും മികച്ച ചിത്രം. ഹിന്ദി ചിത്രമായ 'പിക്കു'വിലെ അഭിനയത്തിന് അമിതാഭ് ബച്ചന്‍ മികച്ച നടനായി. 'തനു വെഡ്‌സ് മനു റിട്ടേണ്‍സി'ലെ അഭിനയത്തിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കങ്കണ റണാവത്ത് മികച്ച നടിക്കുള്ള പുരസ്‌കാരം നേടി.
ബാജിറാവു മസ്താനി ഒരുക്കിയ 'സഞ്ജയ് ലീല ബന്‍സാലി'യാണ് മികച്ച സംവിധായകന്‍.
സലീം അഹമ്മദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ 'പത്തേമാരി'യാണ് മികച്ച മലയാള ചിത്രം. വിനോദ് മങ്കര സംവിധാനം ചെയ്ത 'പ്രിയമാനസ'മാണ് മികച്ച സംസ്‌കൃത ചിത്രം. ഇളയരാജ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ് നേടി.

പുളിയാറില

Chandrika Kallampilly to Krishi(Agriculture)
8 hrs ·

Oxalis corniculata എന്ന്ശാസ്ത്രനാമമുള്ള,ഈസസ്യത്തിന്അമ്ല രസമാണ്. ദഹനസംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും നല്ലൊരുമരുന്നാണ്ഇത്.രണ്ടു ഭാഗങ്ങളുള്ല മൂന്നിലകള്‍ ആണ് ഒരു തണ്ടിലുണ്ടാവുക. കണ്ടാല്‍ ആറിലയാണെന്നേ ഒറ്റ നോട്ടത്തില്‍ തോന്നു. രൂക്ഷഗുണവും വർദ്ധിച്ച ഉഷ്ണഗുണവും മൂലം വാതകഫങ്ങളെ ക്ഷയിപ്പിച്ച് പിത്തവർദ്ധനയുണ്ടാക്കുന്നു. രുചിയുണ്ടാക്കുക, മുഖവൈരസ്യമകറ്റുക എന്നിവയോടൊപ്പം വയറിളക്കം, അർശസ്സ്, ഗ്രഹണി, ത്വക്‌രോഗങ്ങൾ, നേത്രരോഗങ്ങൾ, ആർത്തവ സമ്പന്ധമായ പ്രശ്നങ്ങൾ, കുടലിലെ പ്രശ്നങ്ങൾ, വിശപ്പില്ലായ്മ എന്നീ അവസ്ഥകളിലും പുളിയാരില ഉപയോഗിക്കുന്നു. ജീവകം സി, ജീവകം ബി, പൊട്ടാസ്യം ഓക്സലേറ്റ്, ഇരുമ്പ്, കാൽസ്യം തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട്.പുളിയാറില ജ്യൂസായും, ചട്നിയായും, മോരിൽ കാച്ചിയും ഉപയോഗിക്കാറുണ്ട്. ഈ കുഞ്ഞു സസ്യം. സമൂലം ഔഷധഗുണമുള്ലതാണ്. ഇല അങ്ങനെ തന്നെ ചവച്ചരച്ചു കഴിക്കാനും നല്ലതാണ്. ചമ്മന്തി അരയ്ക്കുമ്പോള്‍ പുളിക്കു പകരം ഈ ഇല ഉപയോഗിക്കുന്നത് സ്വാദും ഗുണ്മേന്മയും കൂട്ടും.സാമ്പാറിലോ അവിയലിലോ രസത്തിലോ ഒക്കെ പുളിക്കായി ഈ ഇല ചേര്‍ക്കാകുന്നതാണ്. ഇതരച്ചു ചേര്‍ത്ത് പുളിശ്ശേരി ഉണ്ടാക്കുകയും ആവാം. ദിവസവും ഇതു കഴിക്കുന്നതുമൂലം ദഹനസംബന്ധമായ പ്രശ്നങ്ങളൊക്കെ പരിഹരിക്കാന്‍ കഴിയുന്നതാണ്.
തണ്ട് ഒടിച്ചു നട്ടോ, വിത്തുപാകിയോ-ചട്ടിയിലോ, വെറും മണ്ണിലോ വളര്‍ത്താ വുന്നതാണ്. വലിയപരിചരണമൊന്നുംകൂടാതെ വളരുന്ന ഈസുന്ദരിയെ നമുക്ക് നമ്മുടെ വീട്ടിലും വളര്‍ത്താം, അല്ലെ?
കടപ്പാട്.

3/27/2016

തട്ടിയെടുത്തതു പാവപ്പെട്ടവരുടെ പണം; രാജ്യത്തെ കൊള്ളയടിച്ചു കടക്കുന്നവരെ വെറുതെ വിടില്ല: വിജയ് മല്യ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചു മോദി

marunadanmalayali.com



March 27, 2016 | 08:20 PM | Permalink


സ്വന്തം ലേഖകൻ

ഗുവാഹത്തി: രാജ്യത്തെ കൊള്ളയടിച്ചു കടക്കുന്നവരെ വെറുതെ വിടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിൽ തെരഞ്ഞെടുപ്പു പ്രചാരണ വേദിയിലാണു വിജയ് മല്യയുടെ കാര്യം പരാമർശിച്ചു മോദിയുടെ പ്രസ്താവന.
ബാങ്കുകളെ വെട്ടിച്ച് കടന്നു കളയുന്നവർ രാജ്യത്തെ കൊള്ളയടിച്ച് പോകുന്നവരാണ്. ഇത്തരക്കാരെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
കർഷകരുടേയും പാവപ്പെട്ടവരുടേയും പണമാണ് വിജയ് മല്യ തട്ടിയെടുത്തത്. ഇത്തരത്തിൽ രാജ്യത്തെ കൊള്ളയടിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവും. ആസാമിലെ രംഗപരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടയിലാണ് വിജയ് മല്യ വിഷയത്തിൽ പ്രധാനമന്ത്രി ആദ്യ പ്രതികരണം നടത്തിയത്.
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച പ്രധാനമന്ത്രി ബാങ്കുകളെ വെട്ടിച്ച് കടന്നു കളഞ്ഞ വിജയ് മല്യയ്ക്ക് സഹായങ്ങൾ നൽകിയത് കോൺഗ്രസാണെന്നും പറഞ്ഞു. മല്യയ്ക്ക് ബാങ്കുകളെ കൊണ്ട് കനത്ത വായ്പ അനുവദിപ്പിച്ചതിൽ കോൺഗ്രസിന് പങ്കുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ ആരോപണം. ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ജയിലിൽ പോകേണ്ടി വരുമെന്ന അവസ്ഥ വന്നതോടെയാണ് ഇത്തരക്കാർ നാടുവിട്ടതെന്നാണ് മോദിയുടെ വിശദീകരണം.
വിവിധ ബാങ്കുകളിൽ നിന്നെടുത്ത 9000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെയാണ് വിജയ് മല്യ നാടുവിട്ടത്. ഈ വായ്പകൾ തിരിച്ചടപ്പിക്കുന്നതിന് വേണ്ട കർശന നടപടി കേന്ദ്രസർക്കാർ സ്വീകരിക്കുമെന്നും മോദി പറഞ്ഞു. രാജ്യത്തെ പാവപ്പെട്ടവരുടെ പണവുമായി കടന്നു കളഞ്ഞവരിൽ നിന്ന് ഓരോ പൈസയും തിരിച്ചെടുക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി.

സൗദിയില്‍ നാല് സ്വര്‍ണ്ണഖനികള്‍ കൂടി കണ്ടെത്തി

mangalam.com


alantechnologies.net

mangalam malayalam online newspaperജിദ്ദ: സൗദി അറേബ്യയില്‍ നാല് സ്വര്‍ണ്ണ ഖനികള്‍ കൂടി കണ്ടെത്തിയതായി പെട്രോളിയം ,മിനറല്‍സ് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എന്‍ഞ്ചിനീയര്‍ സുല്‍ത്താന്‍ ശൗലി അറിയിച്ചു.
ഇതോടെ സൗദിയിലെ സ്വര്‍ണ്ണ ഖനികളുടെ എണ്ണം പത്തായി.ആറ് ഖനികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതായും വൈകാതെ നാല് ഖനികളുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.ദേശീയ സമ്പദ് വ്യവസ്ഥക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന മേഖലയാണ് സ്വര്‍ണ്ണ ഖനനം.65,000 പേര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. നേരിട്ടും അല്ലാതെയുമായി 2,60,000 പേര്‍ ഖനന മേഖലയില്‍ ജോലി നോക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ഒന്നര ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ലാബുകളിലും ഫാക്ടറികളിലും വനിതകള്‍ക്കും ജോലി ലഭ്യമാക്കും.
ഖനന മേഖലയില്‍ 857 നിക്ഷേപകര്‍ക്ക് 2045 ലൈസന്‍സുകള്‍ മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളില്‍ ഖനന മേഖലയില്‍ നിക്ഷേപകര്‍ക്ക് ഏറ്റവും കൂടുതല്‍ സ്ഥലം അനുവദിച്ചിട്ടുളള രാജ്യം സൗദി അറേബ്യയാണ്.
ചെറിയാന്‍ കിടങ്ങന്നൂര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി

mangalam.com

 

mangalam malayalam online newspaperഡെറാഡൂണ്‍: ഭരണപ്രതിസന്ധി രൂക്ഷമായ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. കോണ്‍ഗ്രസില്‍ നിന്നും ഒന്‍പത് എം.എല്‍.എമാര്‍ കൂറുമാറിയ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഗവര്‍ണറുടെ ശിപാര്‍ശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു. ഇന്നലെ രാത്രി ചേര്‍ന്ന കേന്ദ്ര ക്യാബിനറ്റാണ് രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്തത്.
മുഖ്യമന്ത്രി ഹരീഷ് റാവത്തിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ നാളെയാണ് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ വിശ്വാസ വോട്ടിന് കാത്ത് നില്‍ക്കാതെ കേന്ദ്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ന് തന്നെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപണം.
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിജയ് ബഹുഗുണയുടെ നേതൃത്വത്തിലാണ് ഒന്‍പത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ വിമത നീക്കം നടത്തിയത്. ഇവരെ ഇന്നലെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയതോടെ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുമെന്ന പ്രതീക്ഷയിലിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

ഖത്തറില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ നിരോധിച്ചു

mangalam.com


ദോഹ: കാന്‍സറിന് കാരണമാകുമെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഖത്തറില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന്റെ വില്‍പന നിരോധിച്ചു. നിരോധനത്തെ തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ വില്‍പന നിര്‍ത്തി. അമേരിക്കയില്‍ മധ്യവയസ്‌കയുടെ മരണത്തിന് കാരണമായത് ജോണ്‍സണ്‍ ബേബി പൗഡറാണെന്ന ഹര്‍ജിയെ തുടര്‍ന്ന് കമ്പനിക്കെതിരെ വിധി വന്ന സാഹചര്യത്തിലാണ് നടപടി.
ബേബി പൗഡറിന്റെ സുരക്ഷ പരിശോധിക്കാനുള്ള സമിതിയെ നിയോഗിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബേബി പൗഡറുകള്‍ക്കു മാത്രമാണു നിരോധനം ഏര്‍പ്പെടുത്തിയത്. ലോഷനുകളും ബോഡിവാഷുകളും മറ്റ് ഉല്‍പ്പന്നങ്ങളും വില്‍പ്പന നടക്കുന്നുണ്ട്. അതേസമയം തങ്ങളുടെ ബേബി പൗഡര്‍ സുരക്ഷിതമാണെന്ന് തെളിയിക്കുമെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

ലാഹോറിൽ ചാവേറാക്രമണം 64 മരണം

mathrubhumi.com


ലാഹോർ: പാകിസ്താനിലെ ലാഹോറിൽ ഞായറാഴ്ച വൈകിട്ടുണ്ടായ ചാവേറാക്രമണത്തിൽ 64 പേർ കൊല്ലപ്പെട്ടു. ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റു.  മരിച്ചവരും പരിക്കേറ്റവരും  കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരില്‍ നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ലാഹോറിലെ പ്രധാന പാർപ്പിടമേഖലയായ ഇക്ബാൽ ടൗണിലെ ഗുൽഷൻ ഇ ഇക്ബാൽ പാർക്കിലാണ് സ്ഫോടനമുണ്ടായത്. ഈസ്റ്റർ ദിനമായതിനാൽ പാർക്കിൽ സ്ത്രീകളും കുട്ടികളുമുൾപ്പടെ നിരവധി കുടുംബങ്ങൾ ഒത്തുകൂടിയിരുന്നു. ഈസ്റ്റർ ആഘോഷിക്കാനെത്തിയ ക്രിസ്ത്യാനികളായിരുന്നു കൂടുതലും.  പാർക്കിന്റെ പ്രധാന കവാടത്തിനു തൊട്ടടുത്തായാണ് ചാവേർ പൊട്ടിത്തെറിച്ചതെന്ന് ഇക്ബാൽ ടൗൺ പോലീസ് സൂപ്രണ്ട് ഡോ. മുഹമ്മദ് ഇക്ബാൽ പറഞ്ഞു.
 pakistanപാർക്കിൽ സുരക്ഷാസംവിധാനങ്ങൾ കുറവായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. നിരവധി പ്രവേശനകവാടങ്ങളുള്ള വലിയ പാർക്കാണ് ഇക്ബാൽ പാർക്ക്. ദുരന്തത്തിനിരയായവരെ ടാക്സിയിലും റിക്ഷകളിലുമാണ് ആസ്പത്രികളിൽ എത്തിച്ചത്.
 സ്ഫോടനത്തെത്തുടർന്ന് സ്ഥലത്തിന്റെ നിയന്ത്രണം സുരക്ഷാസേന ഏറ്റെടുത്തു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ തട്ടകമാണ് പാക് പഞ്ചാബ് പ്രവശ്യയുടെ തലസ്ഥാനമായ ലാഹോർ. സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു.

 

വിന്‍ഡീസിനെ വിറപ്പിച്ച് വീഴ്ത്തി അഫ്ഗാന്റെ ചുണക്കുട്ടികള്‍

athrubhumi.com

നാഗ്പൂര്‍: വിന്‍ഡീസിനെതിരെ അട്ടിമറി വിജയവുമായി അഫ്ഗാനിസ്ഥാന് ലോക ട്വന്റി-20യില്‍ നിന്ന് വിട. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത് 123 റണ്‍സിലൊതുങ്ങിയെങ്കിലും വിന്‍ഡീസിനെ നിശ്ചിത 20 ഓവറില്‍ 117 റണ്‍സിലൊതുക്കിയാണ് അഫ്ഗാന്‍ ആറ് റണ്‍സിന്റെ വിജയമാഘോഷിച്ചത്. സ്‌കോര്‍: അഫ്ഗാനിസ്ഥാന്‍- 123/7 (20 ഓവര്‍); വെസ്റ്റിന്‍ഡീസ്- 117/8 (20 ഓവര്‍).
ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകള്‍ക്കെതിരെ തുടര്‍ച്ചയായ ജയങ്ങളുമായി സെമി ഉറപ്പിച്ച വെസ്റ്റിന്‍ഡീസിന്റെ അജയ്യരായി മുന്നേറാമെന്ന പ്രതീക്ഷ പൊലിഞ്ഞപ്പോള്‍ ടൂര്‍ണമെന്റിലുടനീളം ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച അഫ്ഗാന്‍ അര്‍ഹിച്ച ജയമായി ഇത്.
ഉദ്വേഗം നിറഞ്ഞുനിന്ന മത്സരത്തിനൊടുവിലാണ് അഫ്ഗാന്‍ ശക്തരായ വിന്‍ഡീസിനെ അട്ടിമറിച്ചത്. അവസാന ഓവറില്‍ 10 റണ്‍സ് വേണ്ടിയിരുന്ന വിന്‍ഡീസിനെ ഒതുക്കിയത് സ്പിന്നര്‍ മുഹമ്മദ് നബിയാണ്.
Afg
കൂറ്റനടികളുമായി നിന്ന ബ്രാത്ത്വെയ്റ്റിന് ആദ്യ രണ്ട് പന്തിലും റണ്‍സൊന്നുമെടുക്കാന്‍ കഴിഞ്ഞില്ല. ഫുള്‍ടോസായ മൂന്നാം പന്ത് ബ്രാത്ത്വെയ്റ്റ് ഉയര്‍ത്തി അടിച്ചെങ്കിലും ബൗണ്ടറിയില്‍ ഒരു മനോഹര ഡൈവിങ് ക്യാച്ചിലൂടെ നജീബുളള കൈപിടിയിലൊതുക്കി. പിന്നീടെറിഞ്ഞ മൂന്ന് പന്തുകളില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നബി ടീമിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു.
നേരത്തേ, സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ രണ്ട് സ്പെഷിലിസ്റ്റ് സ്പിന്നര്‍മാരുമായിറങ്ങിയ വിന്‍ഡീസ്, അഫ്ഗാന്‍ ബാറ്റ്സ്മാന്‍മാരെ വെളളം കുടിപ്പിച്ചു. മത്സരത്തിലെ രണ്ടാം ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ ഉസ്മാന്‍ ഘാനിയുടെ (4) വിക്കറ്റ് നേടി സാമുവല്‍ ബദ്രി അഫ്ഗാന് ആദ്യ പ്രഹരമേല്‍പ്പിച്ചു.
മൂന്നാമനായെത്തിയ ക്യാപ്റ്റന്‍ അസ്ഗര്‍ സ്റ്റാന്‍സ്‌ക്സായിയും (16) ഓപ്പണര്‍ മുഹമ്മദ് ഷഹസാദും (24) ചേര്‍ന്ന് അഫ്ഗാന്‍ സ്‌കോര്‍ മുന്നോട്ട് ചലിപ്പിച്ചു. എന്നാല്‍ ആറാം ഓവറിലെ അവസാന പന്തില്‍ ഷഹസാദിന്റെ വിക്കറ്റ് സ്വന്തമാക്കി ബദ്രി അഫ്ഗാന്‍ സ്‌കോറിങ്ങിന് കടിഞ്ഞാണിട്ടു.
Najibullah Zadran
പിന്നീട് വന്നവരെല്ലാം വിന്‍ഡീസ് ബൗളിങ്ങിന് മുന്‍പില്‍ അടിയറവു പറഞ്ഞെങ്കിലും ആറാമനായിറങ്ങിയ നജീബുള്ളാ സദ്രാന്റെ ഒറ്റയാള്‍ പോരാട്ടമാണ് അഫ്ഗാന്‍ സ്‌കോര്‍ 120 കടത്തിയത്. 40 പന്തില്‍ നിന്ന് നാല് ഫോറുകളും ഒരു സിക്സറുമുള്‍പ്പടെ പുറത്താകാതെ 48 റണ്‍സാണ് നജീബുളള സദ്രാന്‍ നേടിയത്.
വിന്‍ഡീസ് ബൗളര്‍മാരില്‍ സാമുവല്‍ ബദ്രി നാല് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അന്‍ഡ്രേ റസല്‍ രണ്ട് വിക്കറ്റും സുലൈമാന്‍ ബെന്‍ ഡാരന്‍സമി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസിന്റെയും തുടക്കം തകര്‍ച്ചയോടെയായിരുന്നു 38 റണ്‍സ് നേടുന്നതിനിടെ മൂന്ന് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരെ അഫ്ഗാന്‍ ബൗളര്‍മാരെ കൂടാരം കയറ്റി.
Afg
നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബ്രാവോ-രാംദിന്‍ കൂട്ടുക്കെട്ട് വിന്‍ഡീസിനെ അനായാസ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ 14-ാം ഓവര്‍ എറിയാനെത്തിയ മുഹമ്മദ് നബി ഡ്വയ്ന്‍ ബ്രാവോയെ(28) വിക്കറ്റിന് മുമ്പില്‍ കുടുക്കി അഫ്ഗാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
10 റണ്‍സ് കൂടെ കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ രാംദിനെ (18) കൂടെ നഷ്ടമായത് വിന്‍ഡീസിന് ഇരട്ട പ്രഹരമായി. പിന്നീടെത്തിയ അന്‍ഡ്രേ റസല്‍ അനാവശ്യ റണ്ണിന്‌ ശ്രമിച്ച് റണ്‍ ഔട്ടായതും വിന്‍ഡീസിന് തിരിച്ചടിയായി.
അഫ്ഗാന്‍ ബൗളിങ് നിരയില്‍ റാഷിദ് ഖാന്‍ മുഹമ്മദ് നബി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും അമീര്‍ ഹംസ ഹമീദ് ഹസന്‍ ഗുല്‍ബാദിന്‍ നയ്ബ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1