ഹോങ്കോങ് ∙ മുംബൈ ഭീകരാക്രമണത്തിൽ പാക്കിസ്ഥാനു പങ്കുണ്ടായിരുന്നുവെന്നു ചൈനയുടെ വെളിപ്പെടുത്തൽ. ഭീകരാക്രമണത്തിനു നേതൃത്വം നൽകിയത് പാക്കിസ്ഥാനാണെന്ന് ആദ്യമായാണ് ചൈന സമ്മതിക്കുന്നത്. ചൈനീസ് ടെലിവിഷൻ ചാനലായ സിസിടിവി 9 അടുത്തിടെ പ്രക്ഷേപണം ചെയ്ത ഡോക്യുമെന്ററിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ലോകത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തെക്കുറിച്ചും അതിൽ ഭീകര സംഘടനയായ ലഷ്കറെ തയിബയുടെയും പാക്കിസ്ഥാന്റെയും പങ്കിനെക്കുറിച്ചും വ്യക്തമാക്കുന്നതായിരുന്നു ഡോക്യുമെന്ററി.
പാക്കിസ്ഥാനുമായി അടുത്ത ബന്ധം പുലർത്തുന്ന ചൈന ഇത്തരമൊരു ഡോക്യുമെന്റി സംപ്രേക്ഷണം ചെയ്തതിനു പിന്നിലെ ഉദ്ദേശ ശുദ്ധിയെക്കുറിച്ച് ലോകരാജ്യങ്ങൾക്ക് ചില സംശയങ്ങളുമുണ്ട്. എന്നാൽ ഭീകരപ്രവർത്തനങ്ങളിൽ പാക്കിസ്ഥാനെ എപ്പോഴും പിന്തുണയ്ക്കുന്നത് രാജ്യത്തിന്റെ യശസ്സിനെ ബാധിക്കുമെന്നു ചൈന തിരിച്ചറിഞ്ഞതായാണ് ചില വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന സൂചന.
2008 ലാണ് രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണമുണ്ടായത്. വിദേശികളടക്കം 160 ലധികം പേർ ആക്രമണത്തിൽ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ലോകത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തെക്കുറിച്ചും അതിൽ ഭീകര സംഘടനയായ ലഷ്കറെ തയിബയുടെയും പാക്കിസ്ഥാന്റെയും പങ്കിനെക്കുറിച്ചും വ്യക്തമാക്കുന്നതായിരുന്നു ഡോക്യുമെന്ററി.
പാക്കിസ്ഥാനുമായി അടുത്ത ബന്ധം പുലർത്തുന്ന ചൈന ഇത്തരമൊരു ഡോക്യുമെന്റി സംപ്രേക്ഷണം ചെയ്തതിനു പിന്നിലെ ഉദ്ദേശ ശുദ്ധിയെക്കുറിച്ച് ലോകരാജ്യങ്ങൾക്ക് ചില സംശയങ്ങളുമുണ്ട്. എന്നാൽ ഭീകരപ്രവർത്തനങ്ങളിൽ പാക്കിസ്ഥാനെ എപ്പോഴും പിന്തുണയ്ക്കുന്നത് രാജ്യത്തിന്റെ യശസ്സിനെ ബാധിക്കുമെന്നു ചൈന തിരിച്ചറിഞ്ഞതായാണ് ചില വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന സൂചന.
2008 ലാണ് രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണമുണ്ടായത്. വിദേശികളടക്കം 160 ലധികം പേർ ആക്രമണത്തിൽ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
© Copyright 2016 Manoramaonline. All rights reserved.
ഹോങ്കോങ്: ലോകത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താന് പങ്കുണ്ടെന്ന് സമ്മതിച്ച് ചൈന. ഇതാദ്യമായാണ് ഈ വിഷയത്തില്‍ പാകിസ്താന്റെ ഉറ്റമിത്രം കൂടിയായ ചൈന പാകിസ്താനെതിരെ നിലപാടെടുക്കുന്നത്. 2008 നവംബര്‍ 26, 27 ദിവസങ്ങളില്‍ നടന്ന ഭീകരാക്രമണത്തില്‍ 164 പേര് കൊല്ലപ്പെടുകയും 308 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ചൈന സ്റ്റേറ്റ് ടെലിവിഷന്‍ സിസിടിവി9 പ്രക്ഷേപണം ചെയ്ത ഡോക്യുമെന്ററിയിലാണ് ലഷ്കര്‍ ഇ തൊയ്ബയ്ക്കും പാകിസ്താനിലെ സംഘടനയുടെ നേതാക്കള്‍ക്കുമുള്ള പങ്കിനെ കുറിച്ച് പരാമര്‍ശിക്കുന്നത്. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇതുവരെ പാക്കിസ്താന് അനുകൂലമായ നിലപാടാണ് ചൈന സ്വീകരിച്ചിരുന്നത്.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ സഖിയൂര്‍ റഹ്മാന് ലഖ്വിയുടെ മോചനത്തിനെതിരായ യു.എന്‍ ഇടപെടലിനെതിരെ നേരത്തെ ചൈന രംഗത്ത് വന്നിരുന്നു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് തടസം നിന്നതും ചൈനയായിരുന്നു.
ഹാഫിസ് സയ്യിദ് അടക്കമുള്ള തീവ്രവാദികള്‍ക്കെതിരെയുള്ള യു.എന്‍ നടപടികളെ എതിര്‍ക്കുകയും പാകിസ്താന് പിന്തുണ നല്‍കുകയും ചെയ്യുന്ന നിലപാടാണ് ചൈന ഇതുവരെ സ്വീകരിച്ചിരുന്നത്.
മുംബൈ ഭീകരാക്രമണം: പാകിസ്താന് പങ്കുണ്ടെന്ന് ചൈനയുടെ പരസ്യ സമ്മതം
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇതുവരെ പാക്കിസ്താന് അനുകൂലമായ നിലപാടാണ് ചൈന സ്വീകരിച്ചിരുന്നത്.
June 7, 2016, 04:47 PM ISTഹോങ്കോങ്: ലോകത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താന് പങ്കുണ്ടെന്ന് സമ്മതിച്ച് ചൈന. ഇതാദ്യമായാണ് ഈ വിഷയത്തില്‍ പാകിസ്താന്റെ ഉറ്റമിത്രം കൂടിയായ ചൈന പാകിസ്താനെതിരെ നിലപാടെടുക്കുന്നത്. 2008 നവംബര്‍ 26, 27 ദിവസങ്ങളില്‍ നടന്ന ഭീകരാക്രമണത്തില്‍ 164 പേര് കൊല്ലപ്പെടുകയും 308 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ചൈന സ്റ്റേറ്റ് ടെലിവിഷന്‍ സിസിടിവി9 പ്രക്ഷേപണം ചെയ്ത ഡോക്യുമെന്ററിയിലാണ് ലഷ്കര്‍ ഇ തൊയ്ബയ്ക്കും പാകിസ്താനിലെ സംഘടനയുടെ നേതാക്കള്‍ക്കുമുള്ള പങ്കിനെ കുറിച്ച് പരാമര്‍ശിക്കുന്നത്. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇതുവരെ പാക്കിസ്താന് അനുകൂലമായ നിലപാടാണ് ചൈന സ്വീകരിച്ചിരുന്നത്.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ സഖിയൂര്‍ റഹ്മാന് ലഖ്വിയുടെ മോചനത്തിനെതിരായ യു.എന്‍ ഇടപെടലിനെതിരെ നേരത്തെ ചൈന രംഗത്ത് വന്നിരുന്നു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് തടസം നിന്നതും ചൈനയായിരുന്നു.
ഹാഫിസ് സയ്യിദ് അടക്കമുള്ള തീവ്രവാദികള്‍ക്കെതിരെയുള്ള യു.എന്‍ നടപടികളെ എതിര്‍ക്കുകയും പാകിസ്താന് പിന്തുണ നല്‍കുകയും ചെയ്യുന്ന നിലപാടാണ് ചൈന ഇതുവരെ സ്വീകരിച്ചിരുന്നത്.
© Copyright Mathrubhumi 2016. All rights reserved.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ