വാഷിങ്ടൺ ∙ ഇന്ത്യയിൽനിന്ന് പലപ്പോഴായി മോഷ്ടിക്കപ്പെട്ട 660 കോടിയോളം വിലമതിക്കുന്ന സാംസ്കാരിക കരകൗശല ഉൽപന്നങ്ങൾ യുഎസ് അധികൃതർ ഇന്ത്യയ്ക്ക് കൈമാറി. യുഎസിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്ലെയർ ഹൗസിൽ നടന്ന ചടങ്ങിലാണ് ഇവ തിരികെ നൽകിയത്. വിഗ്രഹങ്ങള്‍ ഉള്‍പ്പടെ ഇരുന്നൂറോളം വിലപിടിപ്പുള്ള വസ്തുക്കളാണ് തിരികെ നല്‍കിയത്.
ഇന്ത്യയുടെ പൈതൃകത്തെ മാനിച്ചതിന് ബറാക്ക് ഒബാമയോട് രാജ്യത്തിന്റെ നന്ദി അറിയിക്കുന്നതായി മോദി പറഞ്ഞു. പണത്തിന്റെ മൂല്യം മാത്രമല്ല, ഇവ ഞങ്ങൾക്ക് അതിലും വലുതാണ്. ഇതു ഞങ്ങളുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ നിന്നു പലപ്പോഴായി മോഷ്ടിക്കപ്പെട്ടവയാണ് ഇത്തരം കരകൗശല ഉൽപന്നങ്ങൾ. ആരാധനയുമായി ബന്ധപ്പെട്ട വിഗ്രഹങ്ങൾ, വെങ്കലത്തിൽ പണിത കരകൗശല ഉൽപ്പന്നങ്ങൾ, കളിമൺ പ്രതിമകൾ തുടങ്ങിയവാണ് ഇന്ത്യയ്ക്ക് തിരികെ നൽകിയത്. ചിലതിന് 2000 വർഷത്തിലധികം പഴക്കം വരും. ഇവയെല്ലാം ഇന്ത്യയുടെ വിവിധ ആരാധനാലയങ്ങളിൽ നിന്നു മോഷണം പോയതാണ്.
ചോള രാജാക്കൻമാരുടെ കാലത്തുണ്ടായിരുന്ന(എഡി 850- എഡി 1250) ഹിന്ദു കവിയും സന്യാസിയുമായ മാണിക്യവചകറിന്റെ വിഗ്രഹവും യുഎസ് തിരികെ നൽകിയതിൽ ഉൾപ്പെടുന്നു. ചെന്നൈയിലെ ശിവക്ഷേത്രത്തിൽ നിന്നു മോഷ്ടിക്കപ്പെട്ടതാണിത്. ഏതാണ്ട് 1.5 മില്യൺ യുഎസ് ഡോളറിന്റെ മൂല്യമാണ് കണക്കാകുന്നത്.
ഇന്ത്യയിൽ നിന്നു പലപ്പോഴായി മോഷ്ടിക്കപ്പെട്ടവയാണ് ഇത്തരം കരകൗശല ഉൽപന്നങ്ങൾ. ആരാധനയുമായി ബന്ധപ്പെട്ട വിഗ്രഹങ്ങൾ, വെങ്കലത്തിൽ പണിത കരകൗശല ഉൽപ്പന്നങ്ങൾ, കളിമൺ പ്രതിമകൾ തുടങ്ങിയവാണ് ഇന്ത്യയ്ക്ക് തിരികെ നൽകിയത്. ചിലതിന് 2000 വർഷത്തിലധികം പഴക്കം വരും. ഇവയെല്ലാം ഇന്ത്യയുടെ വിവിധ ആരാധനാലയങ്ങളിൽ നിന്നു മോഷണം പോയതാണ്.
ചോള രാജാക്കൻമാരുടെ കാലത്തുണ്ടായിരുന്ന(എഡി 850- എഡി 1250) ഹിന്ദു കവിയും സന്യാസിയുമായ മാണിക്യവചകറിന്റെ വിഗ്രഹവും യുഎസ് തിരികെ നൽകിയതിൽ ഉൾപ്പെടുന്നു. ചെന്നൈയിലെ ശിവക്ഷേത്രത്തിൽ നിന്നു മോഷ്ടിക്കപ്പെട്ടതാണിത്. ഏതാണ്ട് 1.5 മില്യൺ യുഎസ് ഡോളറിന്റെ മൂല്യമാണ് കണക്കാകുന്നത്.
© Copyright 2016 Manoramaonline. All rights reserved.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ