ജാതി സംവരണം കാലഹരണപ്പെട്ടോ?
18 മാർച്ച് 2015/ മാതൃഭൂമി
ജാതി മാത്രം അടിസ്ഥാനമാക്കി സംവരണം കണക്കാക്കുന്ന നിലവിലെ രീതിയില്‍ നിന്ന് വ്യത്യസ്തമായി പിന്നാക്കാവസ്ഥ കണക്കാക്കുന്നതിന് പുതിയ മാനദണ്ഡവും രീതിയും സമ്പ്രദായവും കണ്ടെത്തണമെന്ന് സുപ്രീംകോടതി. ജാട്ട് സമുദായത്തെ പിന്നാക്കവിഭാഗങ്ങളുടെ കേന്ദ്രപട്ടികയില്‍ ഉള്‍പ്പെടുത്തി തൊഴില്‍വിദ്യാഭ്യാസ സംവരണത്തിന് പരിഗണിക്കാനുള്ള മുന്‍ യു.പി.എ. സര്‍ക്കാറിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ടുള്ള വിധിയിലാണ് സുപ്രീംകോടതി ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, റോഹിങ്ടണ്‍ നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ വിധി.
പിന്നാക്കാവസ്ഥ കണക്കാക്കുന്നതിന് പുതിയ മാനദണ്ഡവും രീതിയും സമ്പ്രദായവും കണ്ടെത്തിയാല്‍ മാത്രമേ, അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് ആശ്വാസമേകുന്ന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിന് കഴിയൂവെന്നും കോടതി ചൂണ്ടിക്കാട്ടി.
ജാതിയുടെയും തൊഴിലിന്റെയും അടിസ്ഥാനത്തില്‍ തുല്യലക്ഷണമുള്ള വിഭാഗങ്ങളെപ്പോലെ വൈകല്യത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തില്‍ ഭിന്നഗുണങ്ങളുള്ള വിഭാഗങ്ങളെയും സംവരണത്തിന് പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ