12/28/2014

60 കഴിഞ്ഞോ, നേടാം നിങ്ങള്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍


60 കഴിഞ്ഞോ, നേടാം നിങ്ങള്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍
മാതൃഭുമി 2 8 / 1 2 / 2 0 1 4

എസ്. രാജ്യശ്രീ


സര്‍ക്കാര്‍ ജോലിയില്ലെന്ന വിഷമം വേണ്ട, മരണംവരെ നിങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ പെന്‍ഷന്‍ ഉറപ്പാക്കാന്‍ ഇപ്പോള്‍ അവസരം ഉണ്ട്. വയസ് 60 കഴിയണം എന്നു മാത്രം. വാര്‍ധക്യജീവിതത്തിനായി സ്ഥിരതയുള്ള വരുമാനം ആഗ്രഹിക്കുന്നവര്‍ക്കായി മോദി സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്ന നിക്ഷേപ പദ്ധതിയാണ് വരിഷ്ട പെന്‍ഷന്‍ ബീമ യോജനവിപിബിവൈ. 60 കഴിയാത്തവര്‍ക്ക് മാതാപിതാക്കള്‍ക്കള്‍ക്ക് സമ്മാനിക്കാവുന്ന നല്ലൊരു പദ്ധതിയായും ഇതിനെ വിനിയോഗിക്കാം.

നിക്ഷേപിക്കുന്ന തുകയ്ക്ക് 9.38 % വാര്‍ഷിക പലിശ ഉറപ്പാണെന്നതാണ് ഏറ്റവും വലിയ ആകര്‍ഷണീയത. പലിശ നിരക്കിലെ ചാഞ്ചാട്ടം വരുമാനത്തെ ബാധിക്കില്ലെന്നര്‍ത്ഥം. ജീവിതാവസാനം വരെ സ്ഥിരതയുള്ള പെന്‍ഷനുറപ്പ്.മാത്രമല്ല നിക്ഷേപിക്കുന്ന തുക മരണാന്തരം അനന്തരാവകാശിക്കു ലഭിക്കുകയും ചെയ്യും. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനത്തിലാണ് വിപിബിവൈ അവതരിപ്പിച്ചത്.

വാര്‍ധക്യത്തിലേയ്ക്ക് കടന്ന താഴ്ന്ന വരുമാനക്കാരായ കോടിക്കണക്കിനു സാധാരണക്കാര്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം. സര്‍ക്കാര്‍ പദ്ധതിയായതിനാല്‍ നിക്ഷേപത്തിനും വരുമാനത്തിനും ഉറപ്പുണ്ട്. നിലവില്‍ 2015 ആഗസ്ത് വരെ നിക്ഷേപം നടത്താം.

നടത്തിപ്പ് ചുമതല എല്‍ഐസിക്കായതിനാല്‍ എല്‍ഐസി ഓഫീസുകള്‍ വഴിയോ ഏജന്റുമാര്‍ വഴിയോ പദ്ധതിയില്‍ ചേരാം. 3% ത്തോളം സര്‍വീസ് ചാര്‍ജുണ്ട് . പെന്‍ഷന്‍ പണം ബാങ്ക് അക്കൗണ്ടിലേയ്ക്ക് വരും. മാസം 500 രൂപ കിട്ടാന്‍ 66665 രൂപ ഇടണം. പരമാവധി നിക്ഷേപമായ 6.66 ലക്ഷം രൂപയ്ക്ക് മാസം 5000 രൂപ വീതം കിട്ടും. 60 കഴിഞ്ഞാല്‍ ആര്‍ക്കും ചേരാമെങ്കിലും ഒരു കുടുംബത്തിന് പരമാവധി മാസം 5000 രൂപയെ പെന്‍ഷനായി കിട്ടൂ. മാസം തോറുമോ മൂന്ന്, ആറ്, മാസത്തിലൊ വര്‍ഷത്തിലൊ പെന്‍ഷന്‍ കൈപറ്റാം. ഈ കാലയളവ് തെരഞ്ഞെടുക്കുന്നതനുസരിച്ച് പെന്‍ഷന്‍ കിട്ടി തുടങ്ങും. പ്രതിമാസ പെന്‍ഷനാണെങ്കില്‍ പണമിട്ട് ഒരു മാസം കഴിയുമ്പോള്‍ പെന്‍ഷന്‍ കിട്ടിതുടങ്ങും.

നിക്ഷേപകന്റെ മരണാനന്തരം നിക്ഷേപതുക അന്തരാവകാശിക്ക് കിട്ടും. 15 വര്‍ഷം കഴിഞ്ഞാല്‍ വേണമെങ്കില്‍ പിന്‍വലിക്കാം. അതിനു മുമ്പ് പിന്‍വലിച്ചാല്‍ രണ്ടു ശതമാനം പിഴയുണ്ട്. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ നിക്ഷേപത്തിന്റെ 75 % വരെ വായ്പയായി എടുക്കാം. ഇതിന്റെ പലിശ കഴിച്ചുള്ള തുകയേ പിന്നെ പെന്‍ഷനായി കിട്ടൂ. പോളിസിയുടമയുടെ മരണാന്തരം, അല്ലെങ്കില്‍ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ വായ്പ തുക എടുത്ത ശേഷം ബാക്കിയുള്ളത് തിരിച്ചു കിട്ടും. വാര്‍ധക്യ കാലവരുമാനം കിട്ടുന്ന പോസ്റ്റ് ഓഫീസ് , ബാങ്ക് പദ്ധതികളെ അപേക്ഷിച്ച് ചില മികവുകളുണ്ടിതിന്. ഒരു തവണ നിക്ഷേപിച്ചാല്‍ ജീവിതകാലം മുഴുവന്‍ സ്ഥിരതയുള്ള പെന്‍ഷന്‍ ഉറപ്പാക്കാം. പലിശ നിരക്കിലെ ചാഞ്ചാട്ടം വരുമാനത്തെ ബാധിക്കില്ല. പലിശ വരുമാനത്തിന് ആദായനികുതി നല്‍കണമെങ്കിലും പെന്‍ഷന്‍ പദ്ധതിയില്‍ നികുതി ടിഡിഎസായി പിടിക്കില്ല.

പക്ഷേ നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതി ഇളവു കിട്ടില്ലെന്നു മാത്രമല്ല കിട്ടുന്ന പലിശയ്ക്ക് നികുതി ബാധകവുമാണ്. അതിനാല്‍ നികുതി ദായകരായവര്‍ക്ക് അത്ര ആകര്‍ഷകമല്ല. എന്നാല്‍ 6.6 ലക്ഷത്തോളം രൂപ നിക്ഷേപിച്ചാല്‍ ആജീവനനാന്തം 5000 രൂപ പെന്‍ഷന്‍ കിട്ടുന്ന, 9.38 % വാര്‍ഷിക പലിശ ഉറപ്പാക്കാവുന്ന മറ്റൊരു സുരക്ഷിത പദ്ധതി കണ്ടെത്താന്‍ പ്രയാസമാണെന്നതു പരിഗണിക്കുമ്പോള്‍ ഇടത്തരകാര്‍ക്കും സമ്പന്നര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.

12/27/2014

ഇന്റര്‍നെറ്റ് വിളി വെറുതെ നടപ്പില്ല


ഇന്റര്‍നെറ്റ് വിളി വെറുതെ നടപ്പില്ല
 സ്വന്തം ലേഖകന്‍
മനോരമ 2 7 / 1 2 / 2 0 1 4

ന്യൂഡല്‍ഹി . സ്കൈപ്, വൈബര്‍, ലൈന്‍ തുടങ്ങിയ ഇന്റര്‍നെറ്റ് ആപ്ളിക്കേഷനുകള്‍ ഉപയോഗിച്ചുള്ള ഫോണ്‍വിളികള്‍ക്കു പ്രത്യേക നിരക്കുമായി മൊബൈല്‍ സേവനദാതാക്കളായ എയര്‍ടെല്‍. 75 രൂപയ്ക്ക് 250 മിനിറ്റു വരെ ഇന്റര്‍നെറ്റ് വിളി നടത്താവുന്ന ഓഫര്‍ പാക്കുകളാണ് ആദ്യഘട്ടത്തില്‍ കമ്പനി അവതരിപ്പിക്കുന്നത്.

ഇതിന് 75 എംബി പരിധിയുമുണ്ടാകും. ഈ നിരക്കില്‍ ഒരു ജിബി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ 10,24 രൂപ ചെലവാകും. ഒരു ജിബിയില്‍ ഏകദേശം 10 മണിക്കൂര്‍ സംസാര സമയം ലഭിക്കും.

നിലവില്‍ എയര്‍ടെല്ലിന്റെ ത്രി ജി ഇന്റര്‍നെറ്റ് ഒരു ജിബിക്ക് 249 രൂപയാണ് ഈടാക്കുന്നത്. ഇത്തരം സാധാരണ ഇന്റര്‍നെറ്റ് പാക്കില്‍ സൌജന്യമായി നടത്തിയിരുന്ന വിളികള്‍ക്കാണു പുതിയ തീരുമാനപ്രകാരം അധിക നിരക്കു നല്‍കേണ്ടിവരിക. ഇതോടെ, സാധാരണ ഇന്റര്‍നെറ്റ് പാക്കുകള്‍ ബ്രൌസിങ്ങിനു മാത്രമുള്ളതാകും. ഇന്ത്യയില്‍ ആദ്യമായാണ് ഇന്റര്‍നെറ്റ് ഫോണ്‍വിളികള്‍ക്കു പ്രത്യേക നിരക്ക് ഈടാക്കുന്നത്. വാട്സ് ആപ് ഉപയോഗത്തിനു നിരക്ക് ഈടാക്കണമെന്നു മുന്‍പു ടെലികോം കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ട്രായ് ഇതിന് അനുകൂല തീരുമാനമെടുത്തിരുന്നില്ല.

12/26/2014

HAPPY NEW YEAR 2015

എല്ലാവര്‍ക്കും നന്മകളുടെയും പ്രതീക്ഷകളുടെയും പുതിയൊരു വര്‍ഷത്തിലേക്ക് സ്വാഗതം
എല്ലാവര്‍ക്കും ഊഷ്മളമായ പുതു വത്സരാശംസകള്‍  2 0 1 5 

12/22/2014

കൈവിട്ട ആയുധവും ഇനി കൈപ്പിടിയിലൊതുക്കാം


കൈവിട്ട ആയുധവും ഇനി കൈപ്പിടിയിലൊതുക്കാംട ട ട+

കൈവിട്ട ആയുധം തിരിച്ചെടുക്കാനാകില്ലെന്ന പഴമൊഴി തിരുത്തിക്കുറിക്കുന്ന ഗവേഷണമാണ് അമേരിക്കയിലെ ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട് ഏജന്‍സിയില്‍ (ഡി.എ.ആര്‍.പി.എ.) നടക്കുന്നത്. തോക്കില്‍ നിന്ന് ഉതിര്‍ക്കുന്ന വെടിയുണ്ടയെ പാതിവഴിയില്‍ വെച്ച് ശത്രുവിനെ തകര്‍ക്കാനുള്ള മറ്റൊരു ലക്ഷ്യത്തിലേക്ക് വഴി തിരിച്ചുവിടുന്ന സംവിധാനമാണ് ഇവിടെ വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ദി എക്‌സ്ട്രീം ആക്യുറസി ടാസ്‌ക്ഡ് ഓര്‍ഡനന്‍സ് (എക്‌സാറ്റോ) എന്ന പേരിലാണ് ഗവേഷണം നടക്കുന്നത്. പോയിന്റ് 50 തോക്കിന്‍ കുഴലില്‍ നിന്ന് ഉതിര്‍ത്ത വെടിയുണ്ടയെ മറ്റൊരു ലക്ഷ്യ സ്ഥാനത്തേക്ക് വഴിതിരിച്ചു വിടുന്നതിലാണ് ഗവേഷകര്‍ വിജയം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ഇതിന്റെ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോഴും രഹസ്യമാക്കി വെച്ചിരിക്കുകയാണ്.

ഒളിപ്പോര്‍ പോരാളികള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ് പുതിയ കണ്ടുപിടിത്തമെന്ന് ഡി.എ.ആര്‍.പി.എ.യുടെ വെബ്‌സൈറ്റില്‍ പറയുന്നു. ഗവേഷണഫലം മെച്ചപ്പെടുത്താനുള്ള കൂടുതല്‍ പരീക്ഷണങ്ങള്‍ തുടരുകയാ

ബുള്ളറ്റ് ട്രെയിനിനെ വെല്ലാന്‍ സൂപ്പര്‍ട്യൂബ്; വേഗം മണിക്കൂറില്‍ 1223 കി.മീ.


ബുള്ളറ്റ് ട്രെയിനിനെ വെല്ലാന്‍ സൂപ്പര്‍ട്യൂബ്; വേഗം മണിക്കൂറില്‍ 1223 കി.മീ.ട ട ട+



ന്യൂയോര്‍ക്ക്: വേഗത്തിന്റെ കാര്യത്തില്‍ ബുള്ളറ്റ് തീവണ്ടിയെ പിന്നിലാക്കുന്ന സാങ്കേതികവിദ്യയുമായി സൂപ്പര്‍ട്യൂബെത്തുന്നു. മണിക്കൂറില്‍ 1223 കി.മീ. വേഗമുള്ള ആദ്യ സൂപ്പര്‍!ട്യൂബ് പത്തുവര്‍ഷത്തിനകം സാന്‍ഫ്രാന്‍സിസ്‌കോയ്ക്കും ലോസ്ആഞ്ജലിസിനും ഇടയില്‍ ഓടിത്തുടങ്ങും.

ഇപ്പോള്‍ തീവണ്ടി 12 മണിക്കൂറും കാര്‍ ആറ് മണിക്കൂറും (റോഡും കാറും അമേരിക്കയിലേതാണെന്ന് മറക്കരുത്) എടുക്കുന്ന ദൂരം സൂപ്പര്‍ട്യൂബ് 35 മിനിറ്റില്‍ പാഞ്ഞെത്തും. നിലവില്‍ ബുള്ളറ്റ് തീവണ്ടിയുടെ പരമാവധി വേഗം മണിക്കൂറില്‍ 430 കി.മീ. ആണ്. ബോയിങ് വിമാനത്തിന്റേത് 485 കി.മീറ്ററും.

ആറോ എട്ടോ യാത്രക്കാര്‍ക്ക് കയറാവുന്നതാണ് സൂപ്പര്‍ട്യൂബിന്റെ ക്യാപ്‌സൂള്‍ (ബോഗി). ഇത്തരം മൂന്ന് ക്യാപ്‌സൂളാണ് ഒരു ട്രെയിനില്‍ ഉണ്ടാവുക. പരമ്പരാഗത പാളത്തിനുപകരം ഒരു വലിയ കൂഴലിലൂടെയാണ് ഈ ക്യാപ്‌സൂളുകള്‍ സഞ്ചരിക്കുക. കടുത്ത ചൂടും സമ്മര്‍ദവും താങ്ങാന്‍ ശേഷിയുള്ള 'ഇന്‍കണല്‍' എന്ന ലോഹക്കൂട്ടാണ് ക്യാപ്‌സൂളിന്റെ നിര്‍മാണത്തിന് ഉപയോഗിക്കുക. കാന്തിക ശക്തിയാണ് ക്യാപ്‌സൂളിനെ കുഴലിലൂടെ തെന്നിനീങ്ങാന്‍ സഹായിക്കുന്നത്. കുഴലിനുള്ളിനുള്ളില്‍ ക്യാപ്‌സൂളിന് മുന്നിലുള്ള വായുവിനെ കംപ്രസ്സര്‍ വഴി ക്യാപ്‌സൂളിനു പിന്നിലേക്ക് നീക്കിയാണ് വേഗത്തിലുള്ള യാത്ര സാധ്യമാക്കുന്നത്.

അമേരിക്കയിലെ 'സ്‌പേസ് എക്‌സ്' എന്ന സ്ഥാപന ഉടമയും ടെസ്ല മോട്ടോഴ്‌സ് സി.ഇ.ഒ.യുമായ എലണ്‍ മസ്‌ക് എന്ന 43കാരനാണ് ഈ സ്വപ്‌നപദ്ധതിയുടെ ഉപജ്ഞാതാവ്. മസ്‌കിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള ഹൈപ്പര്‍ ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സാങ്കേതികവിദ്യയുടെ പണിപ്പുരയിലാണ് നൂറോളം എന്‍ജിനീയര്‍മാര്‍.

12/12/2014

കണക്കു ഇനി കൂട്ടണ്ട വരച്ചു കാണാം

http://www.youtube.com/watch?v=icpJi8_mmvo

പുതിയ രക്ത ഗ്രൂപ്പ് കണ്ടെത്തി


ബോംബെ രക്ത ഗ്രൂപ്പുമായി ജനിച്ച യുപി ബാലന്റെ ശസ്ത്രക്രിയ വിജയം
 മനോരമ 12/12/1/4/

മുംബൈ. അപൂര്‍വ രക്ത ഗ്രൂപ്പായ ബോംബെ ഗ്രൂപ്പുള്ള 15 മാസം പ്രായമായ കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയകരം. ഉത്തര്‍പ്രദേശിലെ ഘൊരഗ്പൂറില്‍ കര്‍ഷകനായ സന്ദേശ് കുമാറിന്റെ മകന്‍ അരുണാണ് ഈ അപൂര്‍വ രക്ത ഗ്രൂപ്പുമായി ജനിച്ചത്. ഹൃദയത്തില്‍ തകരാറുണ്ടായിരുന്ന കുട്ടിയെ ഉടന്‍ തന്നെ ശസ്ത്രക്രിയ ചെയîണമെന്നായിരുന്നു ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അപൂര്‍വ രക്ത ഗ്രൂപ്പ് വിലങ്ങുതടിയായി.

ഡല്‍ഹിയിലെ ഒരു ബ്ലഡ് ബാങ്കിലും ബോംബെ ഗ്രൂപ്പിന്റെ ഒരു യൂണിറ്റ് പോലുമില്ലായിരുന്നു. ചിലര്‍ അങ്ങനെയൊരു രക്തഗ്രൂപ്പിനെ കുറിച്ച് കേട്ടിട്ടു പോലുമില്ലായിരുന്നെന്ന് സന്ദേശ് കുമാര്‍ പറഞ്ഞു. തുടര്‍ന്ന് സന്ദേശ് കുമാറിന്റെ അഭ്യുദയകാംക്ഷികള്‍ ഓണ്‍ലൈനിലൂടെ നടത്തിയ തിരച്ചിലില്‍ മഹാരാഷ്ട്രയിലെ സന്നദ്ധ സംഘടനയായ തിങ്ക് ഫൌണ്ടേഷനും പങ്കുകൊണ്ടു.

തിരച്ചിലിന് ഫലം കണ്ടു. മഹാരാഷ്ട്രയില്‍ നിന്നുള്ള മൂന്നുപേര്‍ രക്തം ദാനം ചെയ്യാന്‍ തയാറായി. പുണെയില്‍ നിന്നുള്ള പ്രബോധ് യത്നല്‍കര്‍, ചെമ്പൂരില്‍ നിന്നുള്ള അലക്സ് ഫെര്‍ണാണ്ടസ്, ബോറിവില്ലിയില്‍ നിന്നുള്ള മെഹുല്‍ ഭേല്‍ക്കര്‍ എന്നിവരാണ് ഡല്‍ഹി എഐഐഎംഎസില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് രക്തം ദാനം ചെയ്തത്. യത്നല്‍ക്കര്‍ ആദ്യമായാണ് രക്തദാനം ചെയîുന്നത്. ഫെര്‍ണാണ്ട്സ് സ്ഥിരമായി രക്തദാനം ചെയîുന്നയാളാണ്.

ബോംബെ രക്ത ഗ്രൂപ്പ്
. എച്ച്/എച്ച് ബ്ലഡ് ഗ്രൂപ്പ്, ബോംബെ ബ്ലഡ് ഗ്രൂപ്പ് എന്ന പേരുകളില്‍ അറിയപ്പെടുന്നു.
. ആദ്യം കണ്ടെത്തിയത് 1952ല്‍ മുംബൈയില്‍.
. മറ്റേതെങ്കിലും രക്തഗ്രൂപ്പില്‍ നിന്ന് രക്തം സ്വീകരിക്കാനോ രക്തം കൊടുക്കാനോ കഴിയില്ല.
. ഇന്ത്യയില്‍ 17,600 പേരില്‍ ഒരാള്‍ക്കും ലോകത്ത് 25,000 പേരില്‍ ഒരാള്‍ക്കുമാണ് ഈ രക്തഗ്രൂപ്പ് കാണുന്നത്.
. ഇന്ത്യയില്‍ ഇതുവരെ ബോംബെ ഗ്രൂപ്പുള്ള 190 പേരെയാണ് കണ്ടെത്തിയിരിക്കുന്നത്.

12/07/2014

യുടുബിനെ തകര്‍ത്ത പാട്ട്


യൂട്യൂബിന്റെ പരിധിയും കടന്ന് 'ഗന്നം സ്‌റ്റൈല്‍'!
  മാതൃഭുമി 7/12/2014


എന്തി നും ഒരു പരിധിയുണ്ടെന്ന് പറയാറില്ലേ. അതുപോലെ യൂട്യൂബിനുമുണ്ടായിരുന്നു പരിധി. ഒരു വീഡിയോ 2,147,483,647 തവണ പ്ലേ ചെയ്യുന്നത് സൂചിപ്പിക്കാനേ കഴിയൂ എന്നതായിരുന്നു ആ പരിധി.

സൈ ( ഛറസ്ര ) എന്ന ദക്ഷിണകൊറിയന്‍ ഗായകന്റെ 'ഗന്നം സ്‌റ്റൈല്‍' എന്ന മ്യൂസിക് വീഡിയോ '32ബിറ്റ് പരിധി' ( 32ധയര്‍ വയശയര്‍ ) എന്നറിയപ്പെടുന്ന ആ യൂട്യൂബ് പരിധി കടന്നിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.

'ഗന്നം സ്‌റ്റൈല്‍' വീഡിയോ ആ പരിധി കടന്നതിനെ തുടര്‍ന്ന്, പരമാവധി വ്യൂ പരിധി 9,223,372,036,854,775,808 ആയി യൂട്യൂബ് പുതുക്കിനിശ്ചയിച്ചു.

2012 ല്‍ യൂട്യൂബിലെത്തിയ 'ഗന്നം സ്‌റ്റൈല്‍' ജനപ്രീതിയുടെ കാര്യത്തില്‍ മുമ്പ് തന്നെ റിക്കോര്‍ഡിട്ട വീഡിയോ ആണ്. ഇപ്പോള്‍ യൂട്യൂബിനെക്കൊണ്ട്, അതിന്റെ വ്യൂ പരിധി തന്നെ മാറ്റിച്ചിരിക്കുകയാണ് ആ മ്യൂസിക് വീഡിയോ.

യൂട്യൂബിന്റെ കൗണ്ടര്‍ ഉപയോഗിച്ചിരുന്നത് ഒരു 32ബിറ്റ് സംഖ്യയാണ്. അതുപ്രകാരം യൂട്യൂബിന് എണ്ണാന്‍ കഴിയുന്ന പരമാവധി വ്യൂ എണ്ണം 2,147,483,647 ആയിരുന്നു.


32ബിറ്റ് സംഖ്യയെക്കാള്‍ കൂടുതല്‍ തവണ ഒരു വീഡിയോ പ്ലേ ചെയ്യുമെന്ന് ഞങ്ങളൊരിക്കലും കരുതിയില്ലെന്ന് ഡിസംബര്‍ ഒന്നിന് യൂട്യൂബ് പോസ്റ്റ് ചെയ്ത ഒരു പ്രസ്താവന പറയുന്നു. 'അതുപക്ഷേ, ഞങ്ങള്‍ സൈ യെ കാണുംമുമ്പായിരുന്നു'.

ഗൂഗിളിന്റെ വീഡിയോ പങ്കിടല്‍ സര്‍വീസാണ് യൂട്യൂബ്. ഗൂഗിളിലെ എന്‍ജിനിയര്‍മാര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പുതന്നെ 'ഗന്നം സ്റ്റൈല്‍' പരിധി ലംഘിക്കാന്‍ പോകുന്ന കാര്യം ശ്രദ്ധിച്ചിരുന്നു. അതെ തുടര്‍ന്ന്, യുൂട്യൂബിലെ വീഡിയോ കൗണ്ടര്‍ 64ബിറ്റ് സംഖ്യയായിക്കി പരിഷ്‌ക്കരിക്കുകയായിരുന്നു.



എന്നുവെച്ചാല്‍, 9.22 ക്വാഡ്രില്യണ്‍ (9,223,372,036,854,775,808) തവണ വരെ വീഡിയോ പ്ലേ ചെയ്ത കാര്യം യൂട്യൂബില്‍ ഇനി കാണാന്‍ കഴിയും.

'ഗന്നം സ്റ്റൈല്‍' കഴിഞ്ഞാല്‍ യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ തവണ പ്ലേ ചെയ്യപ്പെട്ട വീഡിയ 'ആദധസ്ര ധസ്ര കന്റര്‍യഷ ആയഫധഫഴ' ആണ്. അതുപക്ഷേ, 'ഗന്നം സ്റ്റൈലി'നെക്കാള്‍ വളരെ പിന്നിലാണ്. ഇതെഴുതുന്ന വേളയില്‍ 1,117,692,273 തവണ അത് യൂട്യൂബില്‍ പ്ലേ ചെയ്തുകഴിഞ്ഞു.

12/03/2014

പോളിഹൌസ് ഉണ്ടാക്കാം ഏകദേശം രണ്ട് ലക്ഷം രൂപ ചെലവ് വരും.


പച്ചക്കറി കൃഷികൊണ്ട് പണമുണ്ടാക്കാന്‍ പോളിഫാമിങ്?
 സ്വന്തം ലേഖകന്‍
 മനോരമ 3/12/2014/
ഇന്ന് കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന കൃഷിരീതിയായ പോളിഫാമിങ്ങിനെക്കുറിച്ച് കൂടുതല്‍ അറിയാം.

പച്ചക്കറികള്‍ ഭൂമിയിലാണോ വിളയുന്നത്? പച്ചക്കറികള്‍ക്കെല്ലാം വിത്തുണ്ടോ? പച്ചക്കറികള്‍ ഉണ്ടാക്കാന്‍ ഹൈടെക് വിദ്യകള്‍ വേണ്ടേ? ഇന്നലെവരെ ഇങ്ങനെയെല്ലാം ചോദിച്ചുനടന്നവര്‍പോലും ഇപ്പോള്‍ കൃഷിക്കാരായിക്കൊണ്ടിരിക്കുകയാണ്. കാരണം 'ഹൌ ഓള്‍ഡ് ആര്‍ യൂ എന്ന സിനിമ തന്നെ. നായികയായ നിരുപമ കൃഷ്ണന്‍ ഇനിയെന്ത് എന്ന ചോദ്യവുമായി ടെറസിലിരുന്നപ്പോള്‍ കിട്ടിയ ഉത്തരം പച്ചക്കറിക്കൃഷി എന്നതായിരുന്നു. നിരുപമ കൃഷ്ണന്റെ മാത്രമല്ല, മറ്റൊട്ടനവധിപേരുടെ ജീവിതത്തെ സ്വാധീനിച്ചു ഈ സിനിമ. പക്ഷേ, സിനിമ കണ്ടിറങ്ങിയപ്പോഴും ഈ പോളിഫാമിങ് എന്താണ് എന്ന സംശയം ബാക്കിയായി. പക്ഷേ, പോളിഫാമിങ് ജനകീയമാകുന്നതിനു മുമ്പുതന്നെ പലരും ഇതിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടായിരുന്നു. വീട്ടിലേക്കു വേണ്ട പച്ചക്കറി എന്നതിലുപരി, പച്ചക്കറിക്കൃഷികൊണ്ട് പണമുണ്ടാക്കാമെന്നു തെളിയിച്ചു ജനപ്രിയമായിക്കൊണ്ടിരിക്കുന്നു ഈ കൃഷിരീതി.

എന്തിന് പോളിഫാമിങ്?
. കൂടുതല്‍ വിളവ്.
. വിത്തിട്ട് വിളവെടുപ്പുവരെയുള്ള കാലയളവ് കുറവുമതി.
. കീടബാധയും അണുബാധയും കുറവ്.
. ജൈവകീടനാശിനികളും ജൈവവളങ്ങളും വളരെ ഫലപ്രദം.
. കടുത്ത മഴയോ വെയിലോ വിളവിനെ ബാധിക്കുന്നില്ല.
. ഏതു സീസണിലും ഏതുതരം പച്ചക്കറിയും കൃഷിചെയ്യാം.
ഇതെല്ലാമാണ് പോളിഫാമിങ്ങിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.

അത്യുല്‍പാദനശേഷിയുള്ള വിത്ത്, ആവശ്യത്തിന് സൂര്യപ്രകാശം, കൃത്യമായ ഇടവേളകളില്‍ വെള്ളവും വളവും, കീടങ്ങളില്‍ നിന്നു സംരക്ഷണം ഇത്രയേ ആവശ്യമുള്ളൂ പച്ചക്കറിക്കൃഷി വിജയിപ്പിക്കാന്‍. ഈ നിബന്ധനകളെല്ലാം കൃത്യമായി പാലിക്കാനുള്ള സൌകര്യമൊരുക്കിക്കൊടുക്കുന്നതാണ് പോളിഫാമിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. പോളിഹൌസ് എന്ന ഒരു കൂടാരത്തിനുള്ളില്‍ കൃഷി ചെയ്ത് കൂടുതല്‍ വിളവുണ്ടാക്കിയെടുക്കലാണ് പോളിഫാമിങ്.

വെറും അഞ്ച് സെന്റ് മതി
 
പോളിഫാമിങ് ചെയ്യാന്‍ ചുരുങ്ങിയത് അഞ്ച് സെന്റ് സ്ഥലം മതി. അഞ്ചു സെന്റ് സ്ഥലത്ത് 200 സ്ക്വയര്‍മീറ്റര്‍ കൃഷിസ്ഥലം ലഭിക്കും. ടെറസിലോ പറമ്പിലോ ആകാമിത്.

പോളിഹൌസിനകം വൃത്തിയാക്കി, തടം കോരി പച്ചക്കറി വിത്തു നടാം. വിളയുടെ സ്വഭാവമനുസരിച്ച് വിത്ത് നേരിട്ടോ തൈ ആക്കിയോ നടാം. പോളിഹൌസില്‍ നടാനുള്ള വിത്തു തിരഞ്ഞെടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ക്ളോസ്ഡ് പോളി ഹൌസ് ആണെങ്കില്‍ പുറത്തുനിന്ന് പരാഗണം നടക്കില്ല എന്നതു കണക്കിലെടുക്കേണ്ടതുണ്ട്. പോളിനേറ്റഡ് വിത്തുകള്‍ ഈ ആവശ്യത്തിനായി പ്രത്യേകം ലഭിക്കും. വഴുതിന, പയര്‍, സാലഡ് കുക്കുംബര്‍, തക്കാളി, കാപ്സിക്കം തുടങ്ങിയ പച്ചക്കറികളെല്ലാം പോളിഹൌസില്‍ വളര്‍ത്തിയെടുക്കാം. നാടന്‍ അല്ലാത്ത പച്ചക്കറികളും പോളിഹൌസില്‍ നന്നായി വളരും. ഇവയില്‍ പയറിനു മാത്രം പുറത്തുനിന്ന് പോളിനേഷന്‍ ആവശ്യമില്ല. അതുകൊണ്ട് പയറുമാത്രം അത്യുല്‍പാദന ശേഷിയുള്ള സാധാരണതന്നെ വിത്ത് ഉപയോഗിക്കാം.

വിത്തു നടാനുള്ള തടമൊരുക്കുമ്പോള്‍ ചകിരിച്ചോറ്, ചാണകപ്പൊടി, വെര്‍മി കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക് ഇവ കൂട്ടിയിളക്കിവേണം തടമൊരുക്കാന്‍. ഡ്രിപ് ഇറിഗേഷനാണ് പോളിഫാമിങ്ങില്‍ ഉപയോഗിക്കുന്നത്. തടമെടുത്ത ശേഷം നനയ്ക്കുള്ള പൈപ്പ് ഘടിപ്പിക്കണം. അതിനു മുകളില്‍ സോയില്‍ കവര്‍കൂടി പിടിപ്പിച്ചതിനുശേഷം വിത്തു നടാന്‍ ഉദ്ദേശിക്കുന്നിടത്ത് ദ്വാരങ്ങള്‍ ഉണ്ടാക്കി വിത്തിടാം. മുകളില്‍ കുമിള്‍നാശിനികളായ അസോഫോയിലോ സ്യൂഡോമോണാസോ കലക്കിയൊഴിക്കുന്നത് അണുബാധയേല്‍ക്കാതിരിക്കാന്‍ സഹായിക്കും. 30 സെമീ അകലത്തില്‍ വേണം വിത്തിടാന്‍, പയറിനാണെങ്കില്‍ 40 സെമീ വേണം അകലം.

ടെറസിലാണെങ്കില്‍ ഗ്രോബാഗുകളില്‍ വളര്‍ത്തുന്നതാണുത്തമം. ബാഗില്‍ ചകിരിച്ചോറും വെര്‍മികമ്പോസ്റ്റും ചാണകപ്പൊടിയുമിട്ട് അതില്‍ വിത്തു നടാം. വിത്തു നട്ടാല്‍ പിന്നെയുള്ള വളര്‍ച്ച പെട്ടെന്നാണ്. മൂന്നാംപക്കം മുളയ്ക്കും, അഞ്ചാം പക്കം പൂവിടും എന്ന രീതിയില്‍ ദ്രുതഗതിയിലാണ് കാര്യങ്ങളുടെ പോക്ക്.

പുറത്തു നടുന്ന പച്ചക്കറികളേക്കാള്‍ മൂന്നിരട്ടി വിളവാണ് പോളിഫാമിങ്ങിലൂടെ ലഭിക്കുന്നത്. മഴ കൂടുന്നതുകൊണ്ടോ വെയില്‍ കൂടുന്നതുകൊണ്ടോ ഉണ്ടാകുന്ന പ്രശ്നങ്ങളും പോളിഫാമിങ്ങില്‍ ബാധകമല്ല. കീടങ്ങളുടെ ആക്രമണവും കുറവാണ്.

പോളിഹൌസ് ഉണ്ടാക്കാം

'ടി സ്ട്രക്ചറിലാണ് സാധാരണയായി പോളിഹൌസ് ഉണ്ടാക്കുന്നത്. ജിഐ പൈപ്പ് ഉപയോഗിച്ച് ഫ്രെയിമും അലൂമിനിയം സെക്ഷനുകളുമുണ്ടാക്കി അതില്‍ അള്‍ട്രാവയലറ്റ് (ള്ളര്‍) സ്റ്റെബിലൈസ്ഡ് ഫിലിം കൊണ്ട് മറയുണ്ടാക്കുകയാണ് പോളിഹൌസ് നിര്‍മാണത്തിന്റെ ആദ്യപടി. ക്ളിയര്‍, മാറ്റ് ഫിനിഷുകളിലുള്ള യുവി ഫിലിം വിപണിയില്‍ ലഭ്യമാണ്. സ്ക്വയര്‍മീറ്ററിന് 30 രൂപയാണ് ഏകദേശവില. മാറ്റ് ഫിനിഷ്ഡ് യുവി ഫിലിം ഉപയോഗിക്കുന്നത് ചൂടു കുറയ്ക്കാന്‍ സഹായിക്കും. സള്‍ഫര്‍ കോട്ടിങ്ങുള്ള യുവി ഫിലിമും വിപണിയിലുണ്ട്. ഇതിനു വില കൂടും. ചെറിയ രീതിയില്‍ പോളിഫാമിങ് ചെയ്യാന്‍ ക്ളിയര്‍-മാറ്റ് ഫിനിഷുകള്‍ മതിയാകും.

പോളിഫാമിങ് രണ്ടു തരത്തിലുള്ളവയുണ്ട്. ഓപന്‍ പോളിഹൌസ് ഉപയോഗിച്ചുള്ളതും ക്ളോസ്ഡ് പോളിഹൌസ് ഉപയോഗിച്ചുള്ളതും. മുകള്‍വശം പോലെത്തന്നെ മറ്റു നാലുവശവും പോളിഷീറ്റ് ഉപയോഗിച്ചു മൂടുന്നതാണ് ക്ളോസ്ഡ് പോളിഹൌസ് കൊണ്ടുദ്ദേശിക്കുന്നത്. മേല്‍ക്കൂര മാത്രം യുവി ഷീറ്റ് കൊണ്ടുണ്ടാക്കി നാലുവശവും തുറന്നിരിക്കുന്നത് ഓപന്‍ പോളിഹൌസ്. അഞ്ച് സെന്റില്‍ പോളിഹൌസ് ഉണ്ടാക്കാന്‍ ഏകദേശം രണ്ട് ലക്ഷം രൂപ ചെലവ് വരും.

ജൈവവളം ധാരാളം

കൃത്യമായ ഇടവേളകളില്‍ വളം ചെയ്യണം. രാസവളവും ജൈവവളവും പോളിഫാമിങ്ങില്‍ അനുയോജ്യമാണ്. ജൈവവളം ഉപയോഗിക്കുകയാണെങ്കില്‍ ചാണകം, ഗോമൂത്രം എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പഞ്ചഗവ്യം, അമൃതം ലായനി എന്നിവയെല്ലാം അനുയോജ്യമാണ്. കമ്പോസ്റ്റും പിണ്ണാക്ക് വളങ്ങളും ഉപയോഗിക്കാം. കീടങ്ങളെ തുരത്താന്‍ വേപ്പെണ്ണയും പുകയിലക്കഷായവും മറ്റും തന്നെയാണ് ഉപയോഗിക്കുന്നത്.

രാസവളം ചേര്‍ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നനയ്ക്കൊപ്പംതന്നെ അതും നല്‍കാം. മോട്ടോറിനൊപ്പം ഘടിപ്പിക്കാവുന്ന വെന്‍ച്വറിഫിറ്റ് രാസവളം കലര്‍ത്തിവച്ച ബക്കറ്റില്‍ മുക്കിവച്ച് വളം ഡ്രിപ്പിനൊപ്പം ഒരുമിച്ചു നല്‍കാം.

ക്ളോസ്ഡ് പോളിഫാമിങ്ങാണെങ്കില്‍ കഴിവതും ഒരാള്‍ മാത്രം പരിചരണത്തിനു നില്‍ക്കുന്നതാണു നല്ലത്. പോളിഹൌസിനകത്തേക്കു കടക്കുന്നവര്‍ ഇതിനായി അണുബാധയില്ലാത്ത പ്രത്യേക വസ്ത്രങ്ങള്‍ കരുതേണ്ടതാണ്. കൈകളും കാലുകളും പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനിയില്‍ മുക്കി അണുവിമുക്തമാക്കിയതിനു ശേഷം വേണം അകത്തുകയറാന്‍.

വളരെയധികം ശ്രദ്ധിക്കണമെങ്കിലും മുഴുവന്‍ സമയവും പോളിഫാമിങ്ങിനായി നീക്കിവയ്ക്കണമെന്നില്ല. രാവിലെയും വൈകിട്ടും ഒന്നോ ഒന്നരയോ മണിക്കൂര്‍ മതി കൃഷിക്കുവേണ്ടി. പോളിഹൌസ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആദ്യം ഏതെങ്കിലും ട്രെയിനിങ്ങിനു പോകുന്നതു നല്ലതാണ്.

11/21/2014

കഥ 1 സ്വഭാവം പകരും

http://www.youtube.com/watch?v=v2dmvRb4aiohttp://www.youtube.com/watch?v=v2dmvRb4aio

അയ്യപ്പന് കാണിക്ക 3.17 കോടിയുടെ സ്വര്‍ണ പൂജാപാത്രം


അയ്യപ്പന് കാണിക്ക 3.17 കോടിയുടെ സ്വര്‍ണ പൂജാപാത്രം
 സ്വന്തം ലേഖകന്‍
21/11/14/മനോരമ

അയ്യപ്പസ്വാമിയുടെ പൂജകള്‍ക്കായി ഹരിപ്പാട് കരുവാറ്റ പാലാഴി ജഗദമ്മ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നടയ്ക്കുവച്ച 3.17 കോടി രൂപയുടെ സ്വര്‍ണപ്പാത്രങ്ങള്‍.
അയ്യപ്പ സ്വാമിക്കു കാണിക്കയായി 3.17 കോടി രൂപയുടെ സ്വര്‍ണ പൂജാപാത്രങ്ങള്‍ ഹരിപ്പാട് കരുവാറ്റ പാലാഴി ജഗദമ്മ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് സമര്‍പ്പിച്ചു. താലം, കിണ്ടി, കൊടി വിളക്ക്, കര്‍പ്പൂരത്തട്ട്, മണി, കളഭ പാത്രം, ശംഖ് കാല്‍, ധൂപക്കുറ്റി എന്നിവയാണ് സ്വര്‍ണത്തില്‍ നിര്‍മിച്ചു നല്‍കിയത്.

അയ്യപ്പസ്വാമിയുടെ പൂജകള്‍ക്ക് സ്വര്‍ണപ്പാത്രങ്ങള്‍ ഉപയോഗിക്കണമെന്നു ദേവപ്രശ്നത്തില്‍ കണ്ടിരുന്നു. ട്രസ്റ്റിന്റെ ചെലവില്‍ മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ കൂടി ഏര്‍പ്പെടുത്തിയാണ് ഇന്നലെ ദീപാരാധനയ്ക്ക് തിരുനടയില്‍ സമര്‍പ്പിച്ചത്.

free ഇന്റര്‍നെറ്റ്


ചെറിയൊരു ആന്റിനയില്‍ വൈറ്റ് സ്പേസ് ഇന്റര്‍നെറ്റ്
 ബെര്‍ളി തോമസ്
 21/11/2014/മനോരമ


ഇന്റര്‍നെറ്റ് പ്രസരണം ചെയ്യുന്ന കൂറ്റന്‍ ബലൂണുകളുമായി ഗൂഗിളിന്റെ പ്രോജക്ട് ലൂണ്‍ ആണ് ആദ്യമെത്തിയത്. ഇന്റര്‍നെറ്റ് ഡോട് ഒാര്‍ഗ് പദ്ധതിയുമായി പിന്നാലെ ഫെയ്സ്ബുക്കും സംഘവും എത്തി. സ്വപ്നപദ്ധതികള്‍ രണ്ടും യാഥാര്‍ഥ്യമാകും മുന്‍പേ, ഏറ്റവും പ്രായോഗികമായ വൈറ്റ് സ്പേസ് ഇന്റര്‍നെറ്റ് പദ്ധതിയുമായി എത്തിയ മൈക്രോസോഫ്റ്റ് സൌജന്യ ഇന്റര്‍നെറ്റ് എന്ന സ്വപ്നവുമായി ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലേക്ക് ചുവടു വയ്ക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഒാഗസ്റ്റ് 30ന് അംഗീകാരം
നല്‍കിയ വൈറ്റ് സ്പേസ് ഇന്റര്‍നെറ്റ് പരീക്ഷണാടിസ്ഥാനത്തില്‍ ബെംഗളുരുവില്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് മൈക്രോസോഫ്റ്റ്.

സര്‍ക്കാരിന്റെയും ദൂരദര്‍ശന്റെയും ഉടമസ്ഥതയിലുള്ള, ഉപയോഗശൂന്യമായിക്കിടക്കുന്ന സ്പെക്ട്രത്തിലെ വൈറ്റ് സ്പേസ് അഥവാ ഒഴിഞ്ഞു കിടക്കുന്ന ചാനലുകളാണ് സൌജന്യ ഇന്റര്‍നെറ്റ് നല്‍കാന്‍ മൈക്രോസോഫ്റ്റ് ഉപയോഗിക്കുക. വൈഫൈ വഴി പരമാവധി 100 മീറ്റര്‍ വരെ മാത്രം ഇന്റര്‍നെറ്റ് നല്‍കാനാവുമ്പോള്‍ 200-300 മെഗാഹെര്‍ട്സ് സ്പെക്ട്രം വഴി 10 കിലോമീറ്റര്‍ വരെ നെറ്റ് ലഭ്യത ഉറപ്പാക്കാനാവുമെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ ചെയര്‍മാന്‍ ഭാസ്കര്‍ പ്രമാണിക് പറഞ്ഞു. ബെംഗളുരുവിലെ പരീക്ഷണം വിജയിച്ചാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് മൈക്രോസോഫ്റ്റ് പദ്ധതി വ്യാപിപ്പിക്കും. ദൂരദര്‍ശന്‍ ടവറുകള്‍ വഴിയോ സമാന്തരമായി മൈക്രോസോഫ്റ്റ് സ്ഥാപിക്കുന്ന ടവറുകള്‍ വഴിയോ ഇന്റര്‍നെറ്റ് സംപ്രേഷണം ചെയ്യപ്പെടും.

ടവറിന്റെ പരിധിയിലുള്ളവര്‍ ടിവി കാണാന്‍ ആന്റിന വയ്ക്കുന്നതുപോലെ ഇന്റര്‍നെറ്റ് ലഭിക്കാനും ചെറിയൊരു ആന്റിന ഘടിപ്പിച്ചാല്‍ മതി. 16 എംബിപിസ് ആണ് വൈറ്റ് സ്പേസ് ഇന്റര്‍നെറ്റില്‍ പ്രതീക്ഷിക്കാവുന്ന പരമാവധി വേഗം. മൈക്രോസോഫ്റ്റ് റിസേര്‍ച്ച് വികസിപ്പിച്ചെടുത്തതാണ് വൈറ്റ് സ്പേസ് ഇന്റര്‍നെറ്റ് പദ്ധതി. യുഎസിലെ വിര്‍ജിനിയയില്‍ 2009ലാണ് ടിവി വൈറ്റ് സ്പേസ് ഉപയോഗിച്ച് മൈക്രോസോഫ്റ്റ് ആദ്യമായി ഇന്റര്‍നെറ്റ് നല്‍കിയത്. ബിബിസി, നോക്കിയ, ബിടി തുടങ്ങിയ കമ്പനികളുമായി സഹകരിച്ച് 2011ല്‍ യുകെ യിലെ കേംബ്രിജിലും 2013ല്‍ കെനിയ, ടാന്‍സാനിയ, ദക്ഷിണാഫ്രിക്ക, ഫിലിപ്പൈന്‍ സ് എന്നിവടങ്ങളിലും മൈക്രോസോഫ്റ്റ് വൈറ്റ് സ്പേസ് ഇന്റര്‍നെറ്റ് അവതരിപ്പിച്ചു.

ആഗോളതലത്തില്‍ വൈറ്റ് സ്പേസ് സാങ്കേതികവിദ്യ വ്യാപകമായി സ്വീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ കൂടുതലാളുകളിലേക്ക് കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് എത്തിക്കാന്‍ പര്യാപ്തമാണ് ഇത്.

11/19/2014

വികസനവരള്‍ച്ചയില്‍ നിന്ന് ഹൈടെക്കിലേക്ക്: ഗുജറാത്ത്‌ മോഡല്‍


വികസനവരള്‍ച്ചയില്‍ നിന്ന് ഹൈടെക്കിലേക്ക്:  ഗുജറാത്ത്‌  മോഡല്‍


ഗുജറാത്തിലെ പുന്‍സാരി ഗ്രാമം. എട്ട് വര്‍ഷം മുമ്പ് വരെ ഇവിടെ ശുദ്ധജലമോ കൃത്യമായി വൈദ്യുതിയോ നല്ല റോഡുകളോ ഒന്നുമല്ലാതിരുന്ന ഗ്രാം. വികസനം തിരിഞ്ഞുനോക്കാത്ത പുന്‍സാരി ഗ്രാമം ഇന്ന് വികസനത്തിന്റെ പുതിയ പാഠങ്ങള്‍ രചിക്കുകയാണ്. ഗുജറാത്തിലെ അഹമ്മദബാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള പുന്‍സാരിയെ മാറ്റത്തിന്റെ പുതുയഗത്തിലേക്ക് നയിച്ചത് യുവ സര്‍പഞ്ചായ ഹിമാന്‍ഷു പട്ടേല്‍ എന്ന 31 കാരനാണ്.

നോര്‍ത്ത് ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ ഹിമാന്‍ഷു പട്ടേല്‍ 2006 ല്‍ 28 ാമത്തെ വയസ്സില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതോടെയാണ് മാറ്റത്തിന്റെ യുഗം തുടങ്ങിയത്. കാര്യമായ ഫണ്ടൊന്നുമില്ലാതെ പ്രതിസന്ധിയിലായിരുന്നു 2006 ല്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനം. വരുമാനമാര്‍ഗങ്ങളുണ്ടെങ്കിലും കൃത്യമായ വിനിയോഗമില്ലാത്തതാണ് പ്രതിസന്ധിയെന്ന് മനസ്സിലാക്കിയ ഹിമാന്‍ഷു ഒരു പൊളിച്ചെഴുത്തിന് തയ്യാറായി.

എട്ട് വര്‍ഷം ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് യോജിച്ചുള്ള പ്രവര്‍ത്തനം. ജില്ലാ ആസൂത്രണ കമ്മീഷന്‍, പിന്നാക്ക പ്രദേശങ്ങള്‍ക്കുള്ള ഗ്രാന്റ്, 12 ാം ധനകാര്യ കമ്മീഷന്റെ ഭാഗമായ ഫണ്ട്, സ്വയം സഹായ ഗ്രൂപ്പുകള്‍, എല്ലാവരും കൈകോര്‍ത്തു. ഫലം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു.

ഇന്ന് ഗ്രാമം സിസിടിവിയുടെ വലയത്തില്‍ സുരക്ഷിതമാണ്, ജല ശുദ്ധീകരണ പ്ലാന്റുകള്‍, സ്‌കൂളുകളില്‍ എസി സൗകര്യം, വൈഫൈ, ബയോമെട്രിക് യന്ത്രങ്ങള്‍, മിനി ബസ്സുകള്‍ അടങ്ങുന്ന സ്വന്തം ഗതാഗത സംവിധാനം ഇവയെല്ലാം ഈ ഗ്രാമത്തിന് ഇന്ന് സ്വന്തം. ഗ്രാമം മുഴുവന്‍ ലൗഡ് സ്പീക്കറുകള്‍, ശുചിത്വമുള്ള പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, എട്ട് കിന്‍ഡര്‍ ഗാര്‍ട്ടന്‍ സ്‌കൂളുകള്‍, ടോള്‍ ഫ്രീ പരാതി സെല്ലുകള്‍.

ഗ്രാമത്തിന്റെ സ്വന്തം മിനി ബസ്സില്‍ സഞ്ചരിക്കാന്‍ ഒരു രൂപയാണ് ടിക്കറ്റ് ചാര്‍ജ്. വനിതാ വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗജന്യം. 120 ലൗഡ്‌സ്പീക്കറുകളാണ് ഗ്രാമത്തിലുള്ളത്. രാവിലെ ഗ്രാമവാസികള്‍ പ്രഭാതീയം കേട്ട് തുടങ്ങുന്നു. വൈകുന്നേരമായാല്‍ ഭജനുകള്‍, ഭക്തിഗാനങ്ങള്‍ ഒക്കെ കേള്‍ക്കാം. ടെലിഫോണ്‍ ബില്ലുകള്‍, വൈദ്യുതി ബില്ലുകള്‍, 10, 12 ക്ലാസ്സുകളിലെ പരീക്ഷാ ഫലം വരെ ലൗഡ്‌സ്പീക്കറിലൂടെയാണ് വിളംബരം ചെയ്യുന്നത്. സര്‍പാഞ്ചിന് സ്വന്തം മൊബൈലില്‍ നിന്ന് ലൗഡ്‌സ്പീക്കറിലൂടെ എപ്പോള്‍ വേണമെങ്കിലും അറിയിപ്പുകള്‍ നല്‍കാം. ജലശുദ്ധീകരണ പ്ലാന്റില്‍ നിന്ന് നാല് രൂപയ്ക്ക് 20 ലിറ്ററിന്റെ കാന്‍ വീടുകളിലേക്ക് ന

11/08/2014

യജമാനത്തിക്ക് കുതിരയുടെ അന്ത്യചുംബനം


യജമാനത്തിക്ക് കുതിരയുടെ അന്ത്യചുംബനം
8/11/14 കൌമുദി
ഇംഗ്ലണ്ട്: കാൻസർ ബാധിച്ച് മരണക്കിടക്കിയിലായ ഷീല മാർഷ് എന്ന എഴുപത്തിയേഴ്കാരി ആശുപത്രി അധികൃതരോട് അവസാനമായി ഒരു ആഗ്രഹം പ്രകടിപ്പിച്ചു. തന്റെ പ്രിയപ്പെട്ട കുതിരയെ ഒരു നോക്ക് കാണണമെന്ന്. ഇതനുസരിച്ച് വീട്ടുകാരും ആശുപത്രി അധികൃതരും ചേർന്ന് ഷീലയുടെ ബ്രൗണി എന്ന കുതിരയെ ആശുപത്രിയിലെത്തിച്ചു.

തന്റെ യജമാനത്തിയെക്കണ്ട കുതിര ഷീലയുടെ മുഖത്ത് തന്റെ മുഖം ഉരസി സൗഹൃദം പങ്കു വച്ചു.  കിടക്കിയിൽ നിന്ന് എഴുന്നേൽക്കാനോ തന്നെ ഓമനിക്കാനോ ഇനി തന്റെ യജമാനത്തിക്കാവില്ലെന്ന് മനസിലാക്കിയ ബ്രൗണി യജമാനത്തിയുടെ കവിളത്ത് ചുംബനം നൽകി. ഈ കാഴ്ച കണ്ടുനിന്നവരുടെയെല്ലാം കണ്ണുകൾ

11/07/2014

ഒറ്റത്തണ്ടില്‍ 110 കിലോ മരച്ചീനി..


ഒറ്റത്തണ്ടില്‍ 110 കിലോ മരച്ചീനി...ട ട ട+

അങ്കമാലി: ഒറ്റത്തണ്ടില്‍ വിളഞ്ഞ 110 കിലോ മരച്ചീനി കൗതുകക്കാഴ്ചയായി. ആഗോള കാര്‍ഷിക സംഗമത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള സ്റ്റാളിലാണ് കൂറ്റന്‍ മരച്ചീനി പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. പെരുമ്പാവൂര്‍ അശമന്നൂര്‍ സ്വദേശി സുബ്രഹ്മണ്യന്റെ തോട്ടത്തിലാണ് കൂറ്റന്‍ മരച്ചീനി വിളഞ്ഞത്. ബഡ് ചെയ്ത തണ്ടിലാണ് 110 കിലോ വിളഞ്ഞത്. ഒമ്പത് മാസം കൊണ്ട് വിള പാകമായി. മുളന്തുരുത്തി സ്വദേശി ജോര്‍ജിന്റെ തോട്ടത്തില്‍ വിളഞ്ഞ കൂറ്റന്‍ മരച്ചീനിയും പ്രദര്‍ശനത്തിനുണ്ടായിരുന്നു. നടാനായി ഉപയോഗിക്കുന്ന മരച്ചീനിത്തണ്ടിന്റെ ഏതാണ്ട് മധ്യഭാഗത്തായി വട്ടത്തില്‍ തൊലി ചെത്തിക്കളഞ്ഞ ശേഷം നട്ടാല്‍ കൂടുതല്‍ വിളവുണ്ടാകുമെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. തൊലി ചെത്തിക്കളഞ്ഞ ഭാഗത്തും കടഭാഗത്തും വേര് പൊട്ടും. അതിനാല്‍ രണ്ട് നിരയിലായി മരച്ചീനി ഉണ്ടാകും.

MODIYUDE പ്രഭാഷണം മലയാളം 2/11/2014 video

MODIYUDE പ്രഭാഷണം മലയാളം 2/11/2014 മറുനാടന്‍ മലയാളിയില്‍നിന്നു http://www.marunadanmalayali.com/opinion/sociopolitical/modi-speech-in-air-6534

11/06/2014

വിന്‍ഡോസ് 7, 8 എന്നിവ പിന്‍വലിക്കുന്നു


വിന്‍ഡോസ് 7, 8 എന്നിവ പിന്‍വലിക്കുന്നു
 സ്വന്തം ലേഖകന്‍
6/11/2014

വിന്‍ഡോസ് 7 നും 8 ഉം വിപണിയില്‍നിന്ന് പിന്‍വലിക്കുന്നു. പുതിയ ഒാപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 10 അടുത്ത വര്‍ഷം പുറത്തിറക്കുന്നതിന് മുന്നോടിയായിട്ടാണ് പഴയ പതിപ്പുകള്‍ പിന്‍വലിക്കുന്നത്. ഇനി വാങ്ങുന്ന കംപ്യൂട്ടറുകളില്‍ വിന്‍ഡോസ് 8.1 ആയിരിക്കും ഇന്‍സ്റ്റാള്‍ ചെയ്യുക. കംപ്യൂട്ടര്‍ ഉപയോക്താക്കളില്‍ 53ശതമാനവും വിന്‍ഡോസ് 7 ആണ് ഉപയോഗിക്കുന്നത്. വിന്‍ഡോസ് 8നാകട്ടെ വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. 6 ശതമാനം പേര്‍ മാത്രമാണ് വിന്‍ഡോസ് 8 ഉപയോഗിക്കുന്നത്?.

ജന ധന യോജന ഫോം

11/05/2014

അവസാനത്തെ അടവ്

അവസാനത്തെ അടവ്
ഇപ്പോള്‍ നിങ്ങള്‍ എനിക്ക് വോട്ട് തന്നില്ലങ്കില്‍  ഇനി നിങ്ങള്‍ക്ക് ഈ നൂറ്റാണ്ടില്‍  വേറെ മുഖ്യമന്ത്രി ഉണ്ടാകില്ല ഇനിയുള്ള എല്ലാ എലക്ഷനിലും BJP മാത്രമേ ജയിക്കു മുഖ്യമന്ത്രി ആകൂ എന്ന് പ്രജരിപ്പിക്കും  അതുകൊണ്ട് അവസാന ആഗ്രഹമായി ഒരു തവണ  കൂടി പ്ലീസ് 

10/22/2014

VS നു ആശംസകള്‍


കേരളത്തിനും ജൈവം പ്രിയങ്കരം


കേരളത്തിനും ജൈവം പ്രിയങ്കരം
 

കേരളത്തിലും ജൈവ കൃഷിക്ക് പ്രചാരം വര്‍ധിക്കുന്നു. 2007ല്‍ 7,000 ഹെക്ടര്‍ സ്ഥലത്തായിരുന്നു ജൈവകൃഷിയെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ഇത് 16,000 ഹെക്ടറായി വര്‍ധിച്ചു. ജൈവ കൃഷിക്ക് സംസ്ഥാന സര്‍ക്കാരും നബാര്‍ഡും സഹായം നല്‍കുന്നു. വലിയ മുടക്കുമുതലില്ലാതെ തന്നെ ജൈവകൃഷി നടത്തി വിജയം കൊയ്യുന്ന കൂട്ടായ്മകളുണ്ട്. കോഴിക്കോട് വേങ്ങേരിയിലെ നിറവ് ഉദാഹരണം. അഞ്ചു സെന്റും പത്തു സെന്റും ഭൂമിയുള്ള സാധാരണക്കാരുടെ കൂട്ടായ്മയാണ് നിറവ്.

101 കുടുംബങ്ങളാണ് അംഗങ്ങള്‍. മട്ടുപ്പാവിലും വീട്ടുമുറ്റത്തുമായാണ് ഇവരുടെ കൃഷി. ദിവസം കൃഷിക്കായി മാറ്റിവയ്ക്കുന്നത് വെറും ഒരു മണിക്കൂര്‍. അടുക്കളയില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും ചാണകവും ഗോമൂത്രവുമാണ് വളം. വീട്ടിലേക്ക് ആവശ്യമുള്ളതെടുത്ത് ബാക്കി നിറവിന്റെ ജൈവ പച്ചക്കറി ഔട്ട്ലെറ്റിലൂടെ വിറ്റഴിക്കുന്നു. വിപണി വിലയേക്കാള്‍ കുറവേ ഈടാക്കുന്നുള്ളൂ. മാസം ഓരോ വീട്ടുകാരും സമ്പാദിക്കുന്നത് 5000 രൂപ മുതല്‍ 12,000 രൂപ വരെ.

വലിയ പരിചരണമൊന്നും ആവശ്യമില്ലാത്ത പച്ചക്കറികളാണ് ഇവര്‍ തിരഞ്ഞെടുക്കുന്നത്. ജൂണ്‍, ജൂലൈ മാസത്തില്‍ തനിയെ മുളയ്ക്കുന്ന തകര വിറ്റ് നിറവിലെ സത്യന്‍ നേടിയത് 2800 രൂപയാണ്. മത്തന്‍, കുമ്പളം, ചീര, പടവലം, വെള്ളരി, പയര്‍ എന്നിവയെല്ലാം ഇവര്‍ ഉല്‍പാദിപ്പിക്കുന്നു. വിത്തുകള്‍ കയറ്റിയയ്ക്കുന്നു. പച്ചക്കറി കയറ്റുമതി ചെയ്യാനുള്ള പദ്ധതിയുമുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ പെസ്റ്റിസൈഡ് റെസിഡ്യു ലബോറട്ടറി നിറവിന്റെ ഉല്‍പന്നങ്ങള്‍ വിഷരഹിതമെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ജൈവ ഉല്‍പന്നങ്ങള്‍ക്കുള്ള സ്വീകാര്യത മുതലെടുക്കാന്‍ കള്ളനാണയങ്ങളും രംഗത്തുണ്ട്. ജൈവ പച്ചക്കറിയെന്ന ലേബലില്‍ വിറ്റഴിക്കുന്ന പലതിലും മാരക വിഷമുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി കേരള കാര്‍ഷിക സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി. അതു കൊണ്ടു തന്നെ സര്‍ട്ടിഫൈഡ് പച്ചക്കറികള്‍ക്കേ ഇപ്പോള്‍ ആവശ്യക്കാരുള്ളൂ.

ആകാശത്തെ കൃഷി


ആകാശത്തെ കൃഷി
 ടി. അജീഷ്




. വീടിനു മുകളില്‍ കൃഷിയിടങ്ങള്‍ വ്യാപകമാവുകയാണ്. മട്ടുപ്പാവിലെ കൃഷിയില്‍ എന്തൊക്കെ ശ്രദ്ധിക്കാം

സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറികള്‍ സ്വന്തമായി ഉല്‍പാദിപ്പിക്കുകയെന്നതു മലയാളിയുടെ ശീലമായി മാറുകയാണ്. സ്വന്തമായി ഭൂമിയില്ലാത്തവരുടെ കൃഷിയിടം ഇന്നു ടെറസുകളാണ്. മട്ടുപ്പാവ് കൃഷിയിലേക്കിറങ്ങുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്നു നോക്കാം:

ഒരുക്കങ്ങള്‍
നന്നായി സൂര്യപ്രകാശം ലഭിക്കുന്ന മട്ടുപ്പാവുകളിലാണു കൃഷിചെയ്യേണ്ടത്. ജലസേചനത്തിനുള്ള സൌകര്യവും അവിടെത്തന്നെ വേണം.മട്ടുപ്പാവില്‍ കൃഷി ചെയ്യുമ്പോള്‍കോണ്‍ക്രീറ്റിനു ചോര്‍ച്ച വരുമോ എന്നതാണുപലരുടെയും ആശങ്ക. വളരെ ശ്രദ്ധയോടെ കൃഷിചെയ്താല്‍ ചോര്‍ച്ചയുണ്ടാകില്ല എന്ന് ഉറപ്പിച്ചു പറയാം. ജൈവവളം ഉപയോഗിച്ചു കൃഷിചെയ്യുകയാണെങ്കില്‍ നൈട്രജന്‍ കാരണമുള്ള കോണ്‍ക്രീറ്റ് ചോര്‍ച്ച ഇല്ലാതാക്കാം.

കാലിത്തീറ്റയുടെ ചാക്കുകളും ഗ്രോ ബാഗുകളുമാണു പച്ചക്കറിക്കു വേണ്ടത്. മറ്റുള്ളവ മണ്ണിട്ടു വളര്‍ത്തിയെടുക്കാം. മണ്ണിടുന്നതിനു മുന്‍പു നല്ല കട്ടിയുള്ള ഷീറ്റ് വിരിക്കണം. ഇല്ലെങ്കില്‍ കോണ്‍ക്രീറ്റിനുചോര്‍ച്ച വരും. ഒരടി മണ്ണാണു ചേമ്പ്, ചേനഎന്നിവ കൃഷിചെയ്യാന്‍ മട്ടുപ്പാവില്‍ നിറയ്ക്കേണ്ടത്. ചാക്കിനും ബാഗിനും നീര്‍വാര്‍ച്ചയുണ്ടായിരിക്കണം. ഇല്ലെങ്കില്‍ വെള്ളം കെട്ടിക്കിടന്ന് കൃഷി ചീഞ്ഞുപോകും.

അതേ സമയം, മട്ടുപ്പാവില്‍ വെള്ളം കെട്ടിനില്‍ക്കരുത്. ചാക്കിനും ഗ്രോ ബാഗിനുമടിയില്‍ വയ്ക്കാനുള്ള പ്ലാസ്റ്റിക് പാത്രം ഇപ്പോള്‍ ലഭിക്കാനുണ്ട്. അമിതമായി വെള്ളം ഒഴിച്ചുകൊടുക്കാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാം.

മണ്ണൊരുക്കം
മേല്‍മണ്ണ്, ചാണകപ്പൊടി, മണല്‍ എന്നിവ തുല്യ അനുപാതത്തിലെടുക്കണം. മണല്‍കിട്ടാന്‍ പ്രയാസമാണെങ്കില്‍ ചകിരിച്ചോര്‍ ഉപയോഗിച്ചാലും മതി. ഇതില്‍ സ്യൂഡോമോണാസ്, ട്രൈക്കോഡെര്‍മ എന്നീജീവാണുക്കള്‍ ചേര്‍ക്കണം. (രണ്ടും വളംവില്‍ക്കുന്ന കടകളില്‍നിന്നു ലഭിക്കും). കുമിള്‍രോഗങ്ങള്‍ക്കെതിരെ ഫലപ്രദമായ ജീവാണുവാണ് സ്യൂഡോമോണാസ്. കുമിള്‍രോഗത്തിനും നിമാവിരകളുടെ ആക്രമണംതടയാനും ട്രൈക്കോഡെര്‍മ ഫലവത്താണ്.വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കുന്നതും നിമാവിരശല്യം ഇല്ലാതാക്കാന്‍ ഉത്തമമാണ്.മണ്ണിലെ കാല്‍സ്യക്കുറവു പരിഹരിക്കാന്‍അല്‍പ്പം കുമ്മായവും ചേര്‍ക്കണം.നടീല്‍പയര്‍, പാവല്‍, വെണ്ട എന്നിവയെല്ലാം ഒാരോ ബാഗില്‍ ഒാരോ വിത്തുവീതം നടാം.

ചീര, തക്കാളി, വഴുതന എന്നിവയെല്ലാം തൈകള്‍ മുളപ്പിച്ച് നാലിലയാകുമ്പോള്‍ പറിച്ചു നടണം. ഇലകള്‍ തമ്മില്‍ തൊടാത്തഅകലത്തിലായിരിക്കണം ബാഗുകള്‍ നിരത്തേണ്ടത്. എന്നാല്‍ ടെറസിലെ മണ്ണിലാണുകൃഷിയെങ്കില്‍ കൃത്യമായ അകലം വേണം.വെണ്ട, വഴുതന എന്നിവയ്ക്കു ചെടികള്‍ തമ്മില്‍ രണ്ടടിയാണ് അകലം വേണ്ടത്.പാവലിനും പയറിനും ചെടികള്‍ തമ്മില്‍ ഒന്നര അടിയും ചീരയ്ക്ക് 20 സെന്റീമീറ്ററുമാണ് അകലം വേണ്ടത്.വളപ്രയോഗംചെടികള്‍ വലുതായാല്‍ പത്തുദിവസംകൂടുമ്പോള്‍ വളപ്രയോഗം നടത്തണം. വീട്ടില്‍ തന്നെയുണ്ടാക്കാവുന്ന ജൈവവളം തന്നെയാണ് ഉത്തമവും ചെലവു കുറവും.

ചാണകം (അഞ്ച് കിലോ) ഗോമൂത്രം (10 ലീറ്റര്‍),കടലപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക് (രണ്ടും അര കിലോഗ്രാം), ശര്‍ക്കര (അര കിലോഗ്രാം), പാളയംകോടന്‍ പഴം (അഞ്ച് എണ്ണം) എന്നിവകൊണ്ടുണ്ടാക്കാവുന്ന വളച്ചായ വളരെ ഉത്തമമാണ്. ചാണകവും മൂത്രവും നന്നായി ചേര്‍ത്ത് കടലപ്പിണ്ണാക്കുംവേപ്പിന്‍പിണ്ണാക്കും അതിലിട്ട് ഇളക്കുക.ശര്‍ക്കര ലായനിയാക്കി, പഴം നന്നായി ഉട
ച്ച് ഇതിലേക്കു ചേര്‍ക്കുക. 50 ലീറ്റര്‍ വെള്ളമുള്ള ടാങ്കിലേക്ക് ഇതൊഴിച്ച് വായഭാഗം നന്നായി കെട്ടിവയ്ക്കുക. പത്തുദിവസം കഴിഞ്ഞാല്‍ നന്നായി ഇളക്കി ചെടികള്‍ക്ക് ഒഴിച്ചുകൊടുക്കാം.

ഫിഷ് അമിനോ ആസിഡും നല്ലൊരുജൈവവളവും കീടനാശിനിയുമാണ്. മത്തി (ചാള) ഒരു കിലോ, ശര്‍ക്കര ഒരു കിലോഎന്നിവയാണ് ഫിഷ് അമിനോ ആസിഡിനു വേണ്ടത്. ശര്‍ക്കര നന്നായി പൊടിക്കുക. മത്തി ചെറുതായി മുറിച്ച് ശര്‍ക്കരപ്പൊടിയോടു ചേര്‍ത്ത് പാത്രത്തിലിട്ട് നന്നായി അടച്ചുവയ്ക്കുക. 20 ദിവസം വായുസമ്പര്‍ക്കമില്ലാതെ സൂക്ഷിക്കണം. അഞ്ചുലീറ്റര്‍ വെള്ളത്തില്‍ 10 മില്ലീലീറ്റര്‍ ഫിഷ്അമിനോ ആസിഡ് ചേര്‍ത്തു ചെടികള്‍ക്കുചുവട്ടില്‍ ഒഴിച്ചുകൊടുക്കുക. ഇലകളില്‍തളിച്ചാല്‍ കീടങ്ങള്‍ ഇല്ലാതാകും.മണ്ണിരക്കമ്പോസ്റ്റും ചെടികള്‍ക്ക് ഉത്തമമാണ്.


കീടനാശിനികള്‍
.വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം ഒരു ലീറ്റര്‍ വെള്ളത്തില്‍ അഞ്ചുഗ്രാം ബാര്‍ സോപ്പ് ലയിപ്പിച്ചശേഷം 25 ഗ്രാം വെളുത്തുള്ളി അരച്ചുചേര്‍ക്കുക. 25 മില്ലി വേപ്പെണ്ണ ചേര്‍ത്ത്, അരിച്ച് ആറിരട്ടി വെള്ളംചേര്‍ത്തു ചെടികള്‍ക്കു തളിച്ചുകൊടുക്കാം.
. കാന്താരി - ഗോമൂത്ര മിശ്രിതം 10 കാന്താരി മുളക് അരച്ച് ഒരു ലീറ്റര്‍ ഗോമൂത്രത്തില്‍ കലക്കി അരിച്ചെടുക്കുക. ഇതില്‍ 60 ഗ്രാം ബാര്‍ സോപ്പ് ലയിപ്പിച്ച് പത്തിരട്ടി വെള്ളം ചേര്‍ത്തു തളിച്ചാല്‍ കീടങ്ങള്‍ അകലും.

കൃഷിവകുപ്പ് സഹായിക്കും
മട്ടുപ്പാവ് കൃഷിക്കു കൃഷിവകുപ്പ് സഹായം നല്‍കുന്നുണ്ട്. 2000 രൂപ വിലവരുന്ന 25ഗ്രോ ബാഗുകള്‍ക്ക് 500 രൂപയാണു കൃഷിവകുപ്പ് ഇൌടാക്കുന്നത്. മണ്ണുനിറച്ച ഗ്രോബാഗും അതിലേക്കുള്ള തൈകളും കൃഷിവകുപ്പ് നല്‍കും. അതതു കൃഷിഭവനുകളുമാ യി ഇതിനായി ബന്ധപ്പെടണം. (കടപ്പാട്: സുജ കാരാട്ട്, കൂത്തുപറമ്പ് കൃഷി ഒാഫിസര്‍. ഫോണ്‍: 9495561622)

10/15/2014

ലോകത്തിലെ ആദ്യത്തെ പറക്കും കാർ ഇതാ വരുന്നു


ലോകത്തിലെ ആദ്യത്തെ പറക്കും കാർ ഇതാ വരുന്നു
15/10/2014/


യൂറോപ്പ്: തിരക്ക് പിടിച്ച റോഡുകളിലെ ഭ്രാന്ത് പിടിപ്പിക്കുന്ന ഗതാഗതക്കുരുക്കിൽ അകപ്പെടുന്പോൾ അതിനിടയിൽ നിന്നും നമ്മൾ സഞ്ചരിക്കുന്ന കാർ മറ്റ് വാഹനങ്ങളുടെ മുകളിലൂടെ പറന്ന് നമ്മെ ലക്ഷ്യ സ്ഥാനത്തെത്തിച്ചാൽ എങ്ങനെയിരിക്കും. എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം എന്നു പറയാൻ വരട്ടെ. അങ്ങനെയൊരു അത്ഭുത വാഹനം തയ്യാറായിക്കഴിഞ്ഞു. സിനിമയിലല്ലന്നേ, യഥാർത്ഥ ജീവിതത്തിൽ.

ഏറോമൊബിൽ എന്ന കന്പനിയുടെ സഹസ്ഥാപകനും പ്രധാന എഞ്ചിനീയറുമായ സ്റ്റീഫൻ ക്ലീൻ ഇരുപത് വർഷത്തോളമെടുത്താണ് പറക്കുന്ന കാർ എന്ന ആശയം യാഥാർത്ഥമാക്കിയെടുത്തിരിക്കുന്നത്. ഏറോമൊബീൽ 2.5 എന്നാണ് ഈ വിമാനക്കാറിന്റെ പേര്. ഒരു വർഷം മുന്പ് ഈ കാറിന്റെ പരീക്ഷണപ്പറക്കൽ വളരെ വിജയകരമായി നടന്നിരുന്നു. ഇപ്പോൾ ഇതേ കാറിന്റെ പുതിയ പതിപ്പായ ഏറോമൊബീൽ 3.0 യാണ്  വിൽപ്പനയ്ക്കായി പുറത്തിറക്കാനൊരുങ്ങുന്നത്. ആസ്ട്രിയയിൽ ഒക്ടോബർ 29ന് നടക്കുന്ന പയനീഴ്സ് ഫെസ്റ്റിവലിൽ വച്ച് കന്പനി ലോകത്തിലെ ആദ്യത്തെ പറക്കുന്ന കാറിനെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തും.
         




പറക്കുന്ന കാറുകൾ നിർമ്മിക്കാനുള്ള ആശയം 1990 മുതലാണ് ഏറോമൊബീൽ കന്പനി ആരംഭിച്ചത്. ആദ്യം നിർമ്മിച്ച കാറിന്റെ മോഡൽ വളരെ വിചിത്രവും സ്ഥിര ഉപയോഗത്തിന് പറ്റാത്തതുമായിരുന്നു. പിന്നീട് പതുക്കെ പതുക്കെ മാറുന്ന സാഹചര്യത്തിനനുസരിച്ച് കാറിന്റെ ഘടനയിൽ മാറ്റം വരുത്തിയാണ് പുതിയ മോഡൽ തയ്യാറാക്കിയിരിക്കുന്നത്.

ഏറോമൊബീൽ 3.0യിൽ റോടാക്സ് 912 എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. പറക്കുന്പോൾ 15 ലിറ്റർ ഇന്ധനം ഉപയോഗിച്ച്  700 കിലോമീറ്ററും, റോഡിൽ 12 ലിറ്റർ ഇന്ധനം ഉപയോഗിച്ച് 875 കിലോമീറ്ററും സഞ്ചരിക്കാനാകും. വായുവിൽ 200 കിലോമീറ്ററും റോഡിൽ 160 കിലോമീറ്ററുമാണ് ഏറോമൊബീൽ 3.0യുടെ പരമാവധി വേഗം. വിമാനം പറന്നുയരാനുള്ള വേഗത കിലോമീറ്ററിൽ 130 കിലോ മീറ്ററാണ്.

റോഡിലൂടെ സഞ്ചരിക്കുന്പോൾ വിമാനത്തിന്റെ ചിറകുകൾ മുന്നിലുള്ള സീറ്റിന്റെ വശത്തേക്ക് മടങ്ങിയിരിക്കും. കാറിന്റെ രൂപഘടനയിൽ ഇനിയും കുറച്ച് കൂടി മാറ്റം വരുത്തേണ്ടതുണ്ട് എന്നാണ് കന്പനി കരുതുന്നത്. വൈകാതെ പുതിയ മാറ്റങ്ങളുമായി ആകാശത്തിലും ഭൂമിയിലും സഞ്ചരിക്കുന്ന കാർ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

10/14/2014

ഒരു സിഗരറ്റ് വലിക്കുമ്പോൾ നിങ്ങളുടെ ജീവിതത്തിൽ നിന്നും കൊഴിഞ്ഞു പോകുന്നത് 14 മിനുട്ട്; ഒരു ലാർജ് അടിച്ചാൽ ആയുസ് നഷ്ടം ഏഴ് മണിക്കൂറൂം


ഒരു സിഗരറ്റ് വലിക്കുമ്പോൾ നിങ്ങളുടെ ജീവിതത്തിൽ നിന്നും കൊഴിഞ്ഞു പോകുന്നത് 14 മിനുട്ട്; ഒരു ലാർജ് അടിച്ചാൽ ആയുസ് നഷ്ടം ഏഴ് മണിക്കൂറൂം


പുകവലി അനാരോഗ്യകരമായ ഒരു ശീലമാണെന്ന് അറിയാത്തവരില്ല. എന്നാലും ഒരു സിഗരറ്റ് വലിച്ചു എന്നു വച്ച് ഒരു ദോഷവും വരാനില്ലെന്നായിരിക്കും പലരുടെയും ധാരണ. എന്നാൽ ഒരു സിഗരറ്റ് വലിക്കുമ്പോൾ നിങ്ങൾ ഊതി പുകയാക്കിക്കളയുന്നത് വിലപ്പെട്ട ജീവിതത്തിലെ 14 മിനിറ്റുകളാണ്. പുകവലിക്കാരുടെയും മദ്യപാനികളുടെയും മയക്കു മരുന്ന് അടിക്കുന്നവരുടെയും ജീവിതത്തിൽ നിന്ന് ഈ ലഹരി പദാർത്ഥങ്ങൾ അപഹരിക്കുന്ന സമയത്തെക്കുറിച്ച് ട്രീറ്റ്‌മെന്റ് ഫോർ അഡിക്ഷൻ ഡോട്ട് കോം എന്ന വെബ്‌സൈറ്റ് നടത്തിയ പഠനം കണ്ണു തുറപ്പിക്കുന്നതാണ്. ഒരു ഡോസ് മദ്യം 6.6 മണിക്കൂറും, കൊക്കെയ്ൻ 5.1 മണിക്കൂറും ഹെറോയിൻ 22.8 മണിക്കൂറും മെഥഡോൺ 12.6 മണിക്കൂറും ജീവിതത്തിൽ് നിന്ന് അപഹരിക്കും.

ഒരു ദിവസം 20 സിഗരറ്റുകൾ വലിക്കുന്ന ചെയിൻ സ്‌മോക്കറായ ഒരാളുടെ ജീവിതത്തിൽ നിന്ന് പുകയായി പോകുന്നത് 10 വർഷമായിരിക്കുമെന്ന് വെബ്‌സൈറ്റിലെ കണക്കുകൾ പറയുന്നു. ഒരു സ്ഥിരം മദ്യപാനിക്ക് 23 വർഷവും കൊക്കെയ്ൻ അടിമയായവർക്ക് 34 വർഷവും ജീവിതത്തിൽ നിന്ന് നഷ്ടമാകുന്നു. യു എസിലെ സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി ഡി എസ്), മെന്റൽ ഹെൽത്ത് സർവീസസ്് അഡ്‌മിനിസ്‌ട്രേഷൻ, നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‌മിനസ്‌ട്രേഷൻ തുടങ്ങിയ എജൻസികളിൽ നന്ന് ശേഖരിച്ച വിവരങ്ങൾ വിലയിരുത്തിയാണ് ഈ കണക്കുകൾ തയാറാക്കിയിരിക്കുന്നത്. കൊക്കെയ്ൻ അടിമയായവർക്ക് 34 വർഷവും മെതഡോൻ ഉപയോഗിക്കുന്നവർക്ക് 38 വർഷവും നഷ്ടമാകും. ശരാശരി 41 വയസ്സാകുമ്പോഴേക്ക്ു ഇവർ മരണത്തിനു കീഴടങ്ങും. ഹീറോയിന് അടിമയായാൽ ജീവിതത്തിലെ വിലപ്പെട്ട 42 വർഷങ്ങൾ അപഹരിക്കപ്പെടുകയും ശരാശരി 38 വയസ്സിൽ കീഴടങ്ങുകയും ചെയ്യുമെന്നും വെബ്‌സൈറ്റിലെ കണക്കുകൾ പറയുന്നു.

ളേമറധണല സമഴ ബടസ ാധപണ
ബ്രാൻഡ് സുധീരനുണ്ടാക്കി അവർ രക്ഷപ്പെടട്ടേ: ഈഴവൻ വാറ്റും നായർ തെങ്ങുചെത്തും ക്രൈസ്തവൻ വീഞ്ഞും ഉണ്ടാക്കട്ടെ!
മയക്കുമരുന്ന് ഉപയോഗവും കള്ളവാറ്റും വ്യാപകമാകും; പൊതുസ്ഥലങ്ങളിൽ മദ്യപാനം പതിവാകും; സർക്കാർ ഖജനാവിൽ നിന്നും 1800 കോടി ചോരും: മദ്യനിയന്ത്രണത്തിന്റെ മറുപുറം ഇങ്ങനെ
ഹാസ്യനടൻ പുരസ്‌കാരം നൽകി അഭിനേതാവിനെ അപമാനിക്കരുതെന്ന് അടൂർ ഗോപാലകൃഷ്ണൻ സമിതി; മദ്യപാനവും പുകവലിയും സിനിമയിൽ നിന്നും ഒഴിവാക്കണമെന്നും നിർദ്ദേശം
കർക്കിടകത്തിലെ മരുന്നുകഞ്ഞി; ചിട്ടകൾ നിർബന്ധം
ആയുർവേദത്തിലൂടെ കൊളസ്‌ട്രോളിനെ മെരുക്കാം
പുകവലിക്കുന്നത് ഒരാളുടെ ആയുസ്സിൽ നിന്ന് എത്ര കുറയ്ക്കും എന്ന സാധാരണ പപ്പോഴും കേൾക്കാറുള്ള ഒരു ചോദ്യമാണ് ഇത്തരമൊരു പഠനം നടത്താൻ പ്രേരകമായതെന്ന് പ്രൊജക്ട് മാനേജരായ ജെയ്ക് ട്രൈ പറയുന്നു. ഒരു സിഗരറ്റ് വലിച്ചാലോ അൽപം മദ്യപിച്ചാലോ ജീവിതത്തിൽ നിന്ന ഒരാൾക്ക് എത്ര സമയം നഷ്ടമാകുമെന്നത് സംബന്ധിച്ച് നുറു ശതമാനം കൃത്യമായ കണക്ക് ലഭിക്കാൻ മറ്റു പല ഘടകങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്. തങ്ങൾ അവതരിപ്പിച്ചത് ഒരു ഏകദേശ കണക്കാണെന്നും അദ്ദേഹം പറഞ്ഞു.

10/11/2014

ലോകഭാഷകള്‍ ആറു കീകളില്‍ ഭദ്രം; നളിന് ഗൂഗിളിന്റെ അംഗീകാരം


ലോകഭാഷകള്‍ ആറു കീകളില്‍ ഭദ്രം; നളിന് ഗൂഗിളിന്റെ അംഗീകാരം
 


കമ്പ്യൂട്ടര്‍ കീബോര്‍ഡിലെ ആറക്ഷരങ്ങള്‍കൊണ്ട് ലോകത്തിലെ ഏത് ഭാഷയും ടൈപ്പ് ചെയ്യാന്‍ കഴിയുന്ന ഓപ്പണ്‍ സോഫ്റ്റ്‌വെയറുമായി കാസര്‍കോടുനിന്നും കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി. കാഴ്ചയില്ലാത്തവര്‍ക്കുവേണ്ടിയുള്ള ബ്രെയില്‍ ലിപിയുടെ സവിശേഷതകള്‍ ഉള്‍ക്കൊണ്ട്് നളിന്‍ സത്യന്‍ നിര്‍മ്മിച്ച ഐബസ്ശാരദ ബ്രെയില്‍ എന്ന സോഫ്റ്റ്‌വേറിനാണ് ഗൂഗിളിന്റെ അംഗീകാരം ലഭിച്ചത്.

എ, ഉ, ഞ, ക, ഖ, ഗ എന്നീ കീകള്‍ ഉപയോഗിച്ചാണ് എല്ലാ ഭാഷയും ടൈപ്പ് ചെയ്യാവുന്ന ഓപ്പണ്‍ സോഫ്റ്റ്‌വേര്‍ നളിന്‍ വികസിപ്പിച്ചത്. ആറു കുത്തുകള്‍ (പസര്‍റ) ഉപയോഗിച്ചുള്ള ബ്രെയില്‍ ലിപി നിര്‍മ്മിതിയുടെ അടിസ്ഥാന തത്വമാണ് ഇവിടേയും സ്വീകരിച്ചിരിക്കുന്നത്. ഈ കണ്ടു പിടിത്തത്തിന് ഗൂഗിള്‍ 10,500 ഡോളര്‍(6.76ലക്ഷം രൂപ) സഹായധനം നല്‍കിക്കഴിഞ്ഞു.

കാസര്‍കോട് വിദ്യാനഗര്‍ ഗവ. അന്ധവിദ്യാലയത്തിലെ അധ്യാപകന്‍ കെ.സത്യശീലന്റെയും ശാരദയുടെയും മകനാണ് നളിന്‍. കാഴ്ചയില്ലാത്തവര്‍ എഴുതാനും വായിക്കാനും ഉപയോഗിക്കുന്ന ബ്രെയില്‍ ലിപിയുടെ സാങ്കേതികവശം കീബോര്‍ഡിലേക്ക് പകരാന്‍ പൂര്‍ണ അന്ധനായ അച്ഛന്റെ കൈത്താങ്ങുണ്ടായിരുന്നു. ഈ നേട്ടത്തിന്റെ മുഴുവന്‍ കടപ്പാടും അഛനാണെന്ന് നളിന്‍ പറയുന്നു.

കാസര്‍കോട് ദേളി സഅദിയ കോളേജിലെ ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് നളിന്‍ സത്യന്‍.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് മുഖേനയാണ് പ്രോജക്ട് ഗൂഗിളിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്.

2013ല്‍ ടക്‌സ് ഫോര്‍ കിഡ്‌സിന്റെ ടക്‌സ് ടൈപ്പ്, ടക്‌സ് മാത്‌സ് എന്നീ സോഫ്റ്റ്‌വേറുകള്‍ കാഴ്ചവൈകല്യമുള്ളവര്‍ക്കും ഉപകാരപ്രദമാകുന്ന തരത്തില്‍ ശബ്ദപിന്തുണ നല്‍കിയ നളിനിന്റെ പ്രോജക്ടിന് ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിന്റെ അംഗീകാരം ലഭിച്ചിരുന്നു.

10/10/2014

ആണുങ്ങള്‍ക്ക് ഒരെണ്ണം ഉള്ളത് പെണ്ണുങ്ങള്‍ക്ക്‌ രണ്ടെണ്ണം ഉണ്ട്

ആണുങ്ങള്‍ക്ക്  ഒരെണ്ണം ഉള്ളത് പെണ്ണുങ്ങള്‍ക്ക്‌ രണ്ടെണ്ണം ഉണ്ട്  .
ഉത്തരം   " ണ "
ആണുങ്ങള്‍ക്ക്  ഒരു  ണ
പെണ്ണിന്          രണ്ടു  ണ   =   ണ്ണ

10/09/2014

ഹരിവരാസനം വിശ്വമോഹനം


ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമര്‍ദ്ദനം നിത്യ നര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണ കീര്‍ത്തനം ഭക്തമാനസം
ഭരണലോലുപം നര്‍ത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ
പ്രണയസത്യകം പ്രാണനായകം
പ്രണതകല്പകം സുപ്രഭാഞ്ചിതം
പ്രണവ മന്ദിരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവവര്‍ണ്ണിതം
ഗുരുകൃപാകരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
ത്രിഭുവനാര്‍ച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ
ഭവഭയാവഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ
കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ
ശ്രിത ജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ

10/08/2014

വീട് വെക്കാൻ ഒരുങ്ങുകയാണോ? നൂലാമാലകളില്ലാതെ നിർമ്മാണ പെർമിറ്റ് കിട്ടാൻ ഓൺലൈൻ സംവിധാനം; അപേക്ഷകൻ അറിയേണ്ട കാര്യങ്ങൾ വായിക്കൂ..


വീട് വെക്കാൻ ഒരുങ്ങുകയാണോ? നൂലാമാലകളില്ലാതെ നിർമ്മാണ പെർമിറ്റ് കിട്ടാൻ ഓൺലൈൻ സംവിധാനം; അപേക്ഷകൻ അറിയേണ്ട കാര്യങ്ങൾ വായിക്കൂ..

October 08, 2014 | 03:54 PM | Permalink



സ്വന്തം ലേഖകൻ

കിടക്കാൻ സ്വന്തമായൊരിടം-ശരാശരി മലയാളിയുടെ വലിയ മോഹമാണിത്. എന്നാൽ ലോണും കടവുമെല്ലാമെടുത്ത് വീട് വയ്ക്കാൻ ഇടത്തരക്കാരിറങ്ങിയാൽ വലയും. അതു മിതും പറഞ്ഞ് കെട്ടിട നിർമ്മാണത്തിന് ലൈസൻസ് പോലും കിട്ടില്ല.
കേരള കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ലംഘനം ഇല്ലായെന്ന് ഉറപ്പായാൽ ആർക്കും വീടുവയ്ക്കാൻ ഉടൻ അനുമതി നൽകണമെന്നാണ് വ്യവസ്ഥ. പക്ഷേ കൈക്കൂലിയുടെ സാധ്യത ഏറെയുള്ളതിനാൽ ഒരിടത്തും അത് അത്ര പെട്ടെന്ന് നടക്കില്ല. കൈമടക്ക് കിട്ടിയാലെ കോർപ്പറേഷനിലേയും മുനിസിപ്പാലിറ്റിയിലേയും പഞ്ചായത്തിലേയും ഉദ്യോഗസ്ഥർകണ്ണു തുറക്കൂ.
രേഖകൾ എല്ലാം ശരിയെങ്കിൽ ഒറ്റദിവസം കൊണ്ട് കെട്ടിട നിർമ്മാണത്തിന് അനുമതി നൽകണമെന്നാണ് ചട്ടം. അതിനായി ഒരു ചെക് ലിസ്റ്റും തയാറാക്കിയിട്ടുണ്ട്. ചെക് ലിസ്റ്റ് പരിശോധിച്ച് അതേ കൗണ്ടറിൽനിന്നു തന്നെ ലൈസൻസ് ഫീസ് ഈടാക്കിയ ശേഷം അനുവാദ പത്രവും അംഗീകൃത പ്‌ളാനും ഒപ്പുവച്ച് നൽകുന്നതാണ്. അപേക്ഷയിന്മേൽ സ്ഥല പരിശോധന നിർബന്ധമല്ലവുമില്ല. ഇതിനെ വൺഡേ പെർമിറ്റ് എന്നുവിളിക്കുന്നു.
സ്ഥല പരിശോധന ഇല്ലാതെ അനുവാദം നൽകുമ്പോൾ നിർമ്മാണത്തിൽ വ്യതിയാനം ഉണ്ടായാൽ ഉദ്യോഗസ്ഥർക്കു മേൽഉത്തരവാദിത്വം ഒഴിവാകുന്നതും മറിച്ച് അനധികൃത നിർമ്മാണം പൊളിച്ച് നീക്കുന്നതിന് അപേക്ഷകന് മേൽ നടപടികൾ സ്വീകരിക്കുന്നതുമാണ്. വൺഡേ പെർമിറ്റിനെ സംബന്ധിച്ചുള്ള പൂർണ ഉത്തരവാദിത്വം അപേക്ഷകനിൽ നിക്ഷിപ്തമാണ്. എന്നിട്ടും കാര്യങ്ങൾഒന്നും നടക്കുന്നില്ല. കെട്ടിട നിർമ്മാണ ലൈസൻസുകൾ നൽകുന്നതിൽ സുതാര്യത ഉറപ്പാക്കാൻ പുതിയ പദ്ധതി സർക്കാർ അവതരിപ്പിക്കുന്നത് ഈ സാഹചര്യത്തിലാണ്.
കേരള മുനിസിപ്പൽകെട്ടിട നിർമ്മാണച്ചട്ടത്തിന്റെ  ( കെ. എം. ബി. ആർ) അടിസ്ഥാനത്തിൽകെട്ടിടം രൂപകല്പന ചെയ്യുന്നവർക്കുള്ള ലൈസൻസടക്കം കെട്ടിട നിർമ്മാണത്തിന്റെ മുഴുവൻകാര്യങ്ങളും ഓൺലൈനാക്കുകയാണ് സർക്കാർ. നഗരസഭകളിലെ കെട്ടിടനിർമ്മാണ പെർമിറ്റ് വിതരണവും ഇനി ഓൺലൈനായിട്ടായിരിക്കും.
ഇതിനായി നഗരാകാര്യ വകുപ്പിന്റെയും നഗര ഗ്രാമാസുത്രണവകുപ്പിന്റെയും സഹായത്തോടെ ഇൻഫർമേഷൻകേരള മിഷൻരൂപകല്പന ചെയ്ത സങ്കേതം എന്ന സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നത്. കേരള മുനിസിപ്പൽകെട്ടിടനിർമ്മാണച്ചട്ടം  അടിസ്ഥാനമാക്കി കെട്ടിടം രൂപകല്പന ചെയ്യുന്നവർക്കു് കെട്ടിട നിർമ്മാണത്തിനുള്ള അനുമതിക്ക് അപേക്ഷ സമർപ്പിക്കേണ്ടത് ഇനി മുതൽസങ്കേതം അപ്‌ളിക്കേഷൻവഴിയാണ്. ലൈസൻസ് ലഭ്യമാകുന്നതു വരെയുള്ള എല്ലാ നടപടിക്രമങ്ങളും സുതാര്യവും  കാര്യക്ഷമവുമാക്കുന്നതിന്  സഹായകമാവുന്ന  സംവിധാനമാണ് ഇതു വഴി നിലവിൽവരുന്നത്.
നവംബർ ഒന്നുമുതൽ കെട്ടിടനിർമ്മാണ അപേക്ഷകൾ ഓൺലൈൻ വഴി സ്വീകരിക്കും. കെട്ടിട നിർമ്മാണ അപേക്ഷകളുമായി ഒരാളും നഗരസഭകളിലേക്ക് പോകേണ്ടതില്ല. ഓൺലൈൻ വഴി സമർപ്പിക്കുന്ന അപേക്ഷകൾക്ക് ഒരാഴ്ചക്കകം മറുപടി ലഭിക്കുന്ന സംവിധാനത്തിലേക്ക് നഗരസഭയുടെ കെട്ടിട നിർമ്മാണവിഭാഗം മാറുകയാണ്. സോഫറ്റ്‌വെയർ നിലവിൽ വരുന്നതോടെ (റൂൾ) കെട്ടിട നിർമ്മാണ ചട്ടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും കാലതാമസം ഒഴിവാക്കാനുമാകും.

www.buildingpermit.lsgkerala.gov.in എന്ന വെബ് സൈറ്റിലൂടെയാണ് ഇതിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. അതിനുള്ള ഘട്ടങ്ങൾ ചുവടെ

പുതുതായി രജിസ്‌ട്രേഷൻ പ്രക്രിയ ചെയ്യുന്ന വിധം
1. ലോഗിൻ സ്‌ക്രീനിലെ New User Sign Up എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
2. തുടർന്ന് ലഭിക്കുന്ന സ്‌ക്രീനിൽ Name, Email ID, Phone Number, Verification Code എന്നിവ ബന്ധപ്പെട്ട കോളങ്ങളിൽ ടൈപ്പ് ചെയ്തശേഷം Register Now എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
3. അപ്പോൾ ഇമെയിൽ അഡ്രസിലേക്ക് പാസ് വേർഡും, മൊബൈൽ ഫോണിലേക്ക് വെരിഫിക്കേഷൻ കോഡും ലഭിക്കും.
4. ഇമെയിലിൽ ലഭിക്കുന്ന പാസ്സ് വേർഡ്, മൊബൈൽ ഫോണിലേക്ക് ലഭിക്കുന്ന വെരിഫിക്കേഷൻ കോഡ് എന്നിവ ഉപയോഗിച്ച് ആപ്ലിക്കേഷനിലേക്ക് പ്രവേശിക്കാവുന്നതാണ്.
5. ഇങ്ങനെ ആദ്യമായി ആപ്ലിക്കേഷനിലേക്ക് പ്രവേശിച്ച് കഴിഞ്ഞാൽ ആദ്യം ലഭിക്കുന്ന സ്‌ക്രീനിൽ പാസ് വേർഡ്  മാറ്റാനുള്ള ഓപ്ഷൻ ആണ് ലഭിക്കുന്നത്. ഉപയോക്താവ് നിർബന്ധമായും ലഭിച്ചിരിക്കുന്ന പാസ് വേർഡ് മാറ്റേണ്ടതാണ്.
പുതിയ പാസ് വേർഡ് നൽകുമ്പോൾ ശ്രദ്ധിക്കേണ്ടവ
A. പാസ് വേർഡിൽ കുറഞ്ഞത് ആറ് ക്യാരക്ടറുകൾ ഉണ്ടാവണം.
B. പാസ് വേർഡിൽ കുറഞ്ഞത് ഒരു വലിയ അക്ഷരം (Capital Letter) ചേർത്തിരിക്കണം.
C. ഒരു ഡിജിററ് ഉണ്ടായിരിക്കണം. (0-9)
D. ഒരു സ്‌പെഷ്യൽ ക്യാരക്ടർ വേണം(.,'~@ )
E. പുതിയ പാസ് വേർഡ് ലഭിച്ചു കഴിഞ്ഞാൽ പെർമിറ്റിനുള്ള ആപ്ലിക്കേഷനുകൾ അയയ്ക്കാവുന്നതാണ്.

അപേക്ഷകൾ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് അയയ്‌ക്കേണ്ട വിധം
1. യൂസർ നെയിമും പാസ് വേർഡും ഉപയോഗിച്ച് ആപ്ലിക്കേഷനിലേക്ക് പ്രവേശിച്ച ശേഷം Application for building permit APPENDIXA എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക,
2. ഏത് തദ്ദേശഭരണ സ്ഥാപനത്തിലേക്കാണോ ആപ്ലക്കേൻ അയ്‌ക്കേണ്ടത് എന്ന് Ditsrict, Type of  Local Government, Local Governmetn എന്നീ കോംബോ ബോക്‌സുകൾ ്ഉപയോഗിച്ച് തെരഞ്ഞെടുക്കുക.
3. തുടർന്ന് ലഭിക്കുന്ന ആപ്ലക്കേഷൻ ഫോറം പൂര്ണ്ണമായും പൂരിപ്പിക്കേണ്ടതാണ്. FAR, Coverage എന്നീ വിവരങ്ങൾ  ആപ്ലക്കേഷനിൽ ഓട്ടോമാറ്റിക് ആയി സെറ്റ് ചെയ്യും.
4. അതിന് ശേഷം ഡ്രായിങ് സെറ്റ് ചെയ്തിരിക്കുന്ന ബിൽഡിങ് ഡിസൈനേഴ്‌സ്, ബിൽഡിങ് ആർക്കിടെക്റ്റ് എന്നിവയുടെ പേരു വിവരങ്ങൾ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തേണ്ടതാണ്.
5. തുടര്ന്ന് save ബട്ടണ്ക്ലിക്ക് ചെയ്യുക അപ്പോൾ Successfuly Saved എന്ന മെസേജ് ലഭ്യമാകും
6. രേഖപ്പെടുത്തിയിരുക്കുന്ന വിവരങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകൾ ഉണ്ടെങ്കിൽ Submit ബട്ടൺ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് അവസരം ഉണ്ടായിരിക്കും. തിരുത്തലുകൾ പൂർണ്ണമാക്കി തെറ്റ് സംഭവിച്ചില്ലെന്ന് ഉറപ്പാക്കിയ ശേഷം submit ബട്ടൺ ക്ലിക്ക് ചെയ്യുക.
7. ഇത്രയും പ്രക്രിയ പൂർണ്ണമായാൽ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിൽ ഇലക്ട്രോണിക് ഡാറ്റായായി ആപ്ലിക്കേഷൻ എത്തിയിരിക്കും.
8. തുടർന്ന് അക്‌നോളജ്‌മെന്റ് പ്രിന്റെടുത്ത് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.

ഓഫീസ് നടപടിക്രമങ്ങൾ 
1, അപേക്ഷാ ഫീസ് അടയ്ക്കുന്നതിനായി ഫ്രണ്ട് ഓഫീസിൽ ഒറിജിനൽ ഡോക്കുമെന്റുകളുമായി അപേക്ഷകൻ എത്തേണ്ടതാണ്. അല്ലെങ്കിൽ ഇപേമെന്റ് സംവിധാനം ഉപയോഗിക്കാവുന്നതാണ്.
2. ഫ്രണ്ട് ഓഫീസിൽ സാംഖ്യ ആപ്ലിക്കേഷനിൽ Transaction Type-Application Fee for Grant of Permit-Town Planning എന്നത് തെരഞ്ഞെടുക്കുമ്പോൾ കിട്ടുന്ന സ്‌ക്രീനിൽ അപേക്ഷകന്റെ വിവരങ്ങൾ രേഖപ്പെടുത്തി റസീപ്റ്റ് പ്രിന്റ് ചെയ്യാവുന്നതാണ്.
3. അതിന് ശേഷം സെക്ഷൻ ക്ലർക്കിന്റെ ലോഗിനിൽ process Menuവിൽ നിന്നും Receipt Details തെരഞ്ഞെടുക്കുക. റസീപ്റ്റ് വിവരങ്ങൾ രേഖപ്പെടുത്തുക.
4. റസീപ്റ്റ് വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ, സെഷൻ ക്ലാർക്കന്റെ ഇന്‌ബോക്‌സിൽ വിവരങ്ങൾ ലഭ്യമായിട്ടുണ്ടാകും. എല്ലാ രേഖകളും സൂക്ഷമായി പരിശോധിച്ച് ഉദ്യോഗസ്ഥർ തീരുമാനം എടുക്കും. അപേക്ഷ നിരസിക്കാനും കഴിയും. അതു ചെയ്യുമ്പോൾ വ്യക്തമായ കാരണവും രേഖപ്പെടുത്തണം. ഇവ പ്രോസസ് ചെയ്യുന്നത് പൂർത്തിയാകുമ്പോൾ അപേക്ഷകൻ എസ്.എം.എസ് സന്ദേശം കിട്ടും.

5 തുടർന്ന് ഫ്രണ്ട് ഓഫീസ് വഴി/ഇപേമെന്റ് വഴി പെര്മിറ്റ് ഫീസ് അടയ്ക്കാവുന്നതാണ്.

ഇ പേമെന്റ്
a,ആപ്ലിക്കേഷനിലേയ്ക്ക് പ്രവേശിച്ച ശേഷം Process Menu - E-Payment എന്നത് തെരഞ്ഞെടുക്കുക. തുടർന്ന് രണ്ട് ഭാഗങ്ങളിലായി Application fee for Building Permit, Permit fee for Building Permti വിവരങ്ങൾ കാണാനാകും
b. ഇവിടെ അപേക്ഷകന്റെ പേര്, അഡ്രസ്സ് തുടങ്ങിയ വിവരങ്ങളും ഉണ്ടാകും- ഇതിനു വലതു ഭാഗത്തുള്ള എന്ന ബട്ടൺ് ക്ലിക്ക് ചെയ്യുക.
c. തുടർന്ന് ലഭിക്കുന്ന സ്‌ക്രീനിൽ അപേക്ഷയുടെയും, അപേക്ഷകന്റെയും വിവരങ്ങളുണ്ടാകും, തുടർന്ന  എന്ന ബട്ടണ് ക്ലിക്ക് ചെയ്യുക.
d. ഇനി് കാഷ് പേമെന്റ് നടത്താവുന്നതാണ്. (ഡബിറ്റ് കാർഡ്, ക്രഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് എന്നീ ഉപാധികളിലൂടെ ആപ്ലിക്കേഷൻ/പെർമിറ്റ് ഫീസ് അടയ്ക്കാവുന്നതാണ്)

അപേക്ഷകൻ ഫീസടച്ചാൽ അതു സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തും. തുടർന്ന് അസിസ്റ്റന്റ് എഞ്ചിനിയർ കെട്ടിട നിർമ്മാണ പ്ലാനിന് അനുമതി നൽകും. ഇലക്ട്രോണിക് ആയി ജനറേറ്റ് ചെയ്യപ്പെടുന്ന Building Permit Report പ്രിന്റ് ചെയ്യുന്നതിന് സോഫ്റ്റ് വെയറിൽ വ്യവസ്ഥയുണ്ട്. ഉദ്യോഗസ്ഥർക്ക് ഡൗൺലോഡ് ചെയ്ത് അപേക്ഷകൻ അയച്ചു കൊടുക്കുകയും ചെയ്യാം.

കംപ്ലീഷൻ സർട്ടിഫിക്കറ്റ്
പ്ലാനിന് അപ്രൂവൽ കിട്ടിയാൽ കംപ്ലീഷൻ സർട്ടിഫിക്കറ്റിനുള്ള നടപടികൾ തുടങ്ങാം. അപേക്ഷകന്റെ ലോഗിനിലാണ് ഇതിനുള്ള സംവിധാനമുള്ളത്. ബിൽഡിങ് ഡിസൈനറുടെ ലോഗിനിൽ നിന്നും ഇത് ചെയ്യാം.

1. Process മെനുവിൽ നിന്നും Completion Certificate തെരഞ്ഞെടുക്കുക.
2. തുടർന്ന് General Permit/Oneday Permit, Month & Year, File No എന്നിവയുടെ സഹായത്തോടെ പെർമിറ്റ് അപ്രൂവ് ആയിരിക്കുന്ന ഫയൽ ്‌തെരഞ്ഞെടുക്കുക.
3. അതിനു ശേഷം Work Start Date & Work End Date എന്നിവ രേഖപ്പെടുത്തി സേവ് ചെയ്യുക.

ഇങ്ങനെ സേവ് ചെയ്താൽ മാത്രമേ സെക്രട്ടറിക്ക് കംപ്ലീഷൻ സര്ട്ടിഫിക്കേറ്റ് അംഗീകരിക്കുന്നതിന് സാധിക്കുകയുള്ളു. അതിന് ശേഷം നടപടി ക്രമങ്ങൾ പൂർത്തിയാക്കി സോഫ്റ്റ് വെയറിന്റെ സഹായത്തോടെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് തയ്യാറാക്കും. അതും വെബ് സൈറ്റിൽ നിന്ന് പ്രിന്റ് ചെയ്യാം. എല്ലാ സർട്ടിഫിക്കറ്റുകൾക്കും ഡിജിറ്റൽ സിഗ്നേച്ചറുകളാകും ഉപയോഗിക്കുക.

10/07/2014

ഇന്ത്യയില്‍ സ്‌കൈപ്പ് വഴിയുള്ള ഫോണ്‍വിളി നവംബര്‍ 10 വരെ മാത്രം


ഇന്ത്യയില്‍ സ്‌കൈപ്പ് വഴിയുള്ള ഫോണ്‍വിളി നവംബര്‍ 10 വരെ മാത്രം
  മാതൃഭൂമി ഒക്ടോബർ 07, 2014


സ്‌കൈപ്പ് വഴി ഇന്ത്യയ്ക്കകത്ത് ഫോണ്‍ വിളിക്കുന്നത് അടുത്ത നവംബര്‍ 10 മുതല്‍ നടക്കില്ല. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ആ സേവനം സ്‌കൈപ്പ് അവസാനിപ്പിക്കുകയാണ്. ടെലകോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) ആണ് ഇക്കാര്യത്തില്‍ വില്ലനാകുന്നത്.

മറ്റ് രാജ്യങ്ങളില്‍ സ്‌കൈപ്പ് സേവനങ്ങള്‍ മാറ്റമില്ലാതെ തുടരുമെങ്കിലും, ഇന്ത്യയില്‍ സേവനങ്ങള്‍ കുറയ്ക്കാന്‍ സ്‌കൈപ്പ് തീരുമാനിച്ചത് ട്രായ് നടത്തുന്ന നിയന്ത്രണം മൂലമാണ്.

ഇന്ത്യയ്ക്കകത്തുനിന്ന് ഇന്ത്യയിലെ തന്നെ മൊബൈല്‍ ഫോണുകളിലേക്കും ലാന്‍ഡ് ലൈനുകളിലേക്കും വിളിക്കാനുള്ള സേവനമാണ് സ്‌കൈപ്പ് അവസാനിപ്പിക്കുന്നത്. സ്‌കൈപ്പില്‍നിന്ന് സ്‌കൈപ്പിലേക്കുള്ള കോളുകള്‍ ഇന്ത്യയ്ക്കകത്തും സാധ്യമാകും.

ഇന്ത്യയില്‍നിന്ന് അന്താരാഷ്ട്ര കോളുകള്‍ വിളിക്കുന്നതിനുള്ള സൗകര്യവും മാറ്റമില്ലാതെ തുടരും. മറ്റു രാജ്യങ്ങളില്‍ നിന്നും സ്‌കൈപ്പ് ഉപയോഗിച്ച് ഇന്ത്യന്‍ നമ്പറുകളിലേക്ക് വിളിക്കുകയുമാകാം. രാജ്യത്തിനകത്തെ എസ്എംഎസ് സേവനങ്ങളും നിലനിര്‍ത്തുമെന്ന് സ്‌കൈപ്പിന്റെ ഉടമസ്ഥരായ മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്.

ഇന്റര്‍നെറ്റ് ഡാറ്റാ ചാര്‍ജിന്റെ മാത്രം ചെലവില്‍ ലാന്‍ഡ് ലൈന്‍ നമ്പറുകള്‍, മൊബൈല്‍ നമ്പറുകള്‍ മറ്റ് സ്‌കൈപ്പ് അക്കൗണ്ടുകള്‍ എന്നവയിലേക്ക് കോള്‍ ചെയ്യാന്‍ അനുവദിക്കുന്ന സംവിധാനമാണ് സ്‌കൈപ്പ്. അന്താരാഷ്ട്ര കോളുകള്‍ ഉള്‍പ്പെടെ ഇതുപയോഗിച്ച് ചെയ്യാം. വീഡിയോ കോളുകളും വോയ്‌സ് കോളുകളും ചെയ്യാനുള്ള സംവിധാനവും സ്‌കൈപ്പിലുണ്ട്.

അതേസമയം, എന്തുകൊണ്ടാണ് ഇന്ത്യയ്ക്കകത്തെ പരസ്പരമുള്ള കോളിങ് സേവനം അവസാനിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

സ്‌കൈപ്പ്, വൈബര്‍, വാട്‌സ്ആപ്പ്, വീചാറ്റ് തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ട്രായ് നീക്കമാണ് മൈക്രോസോഫ്റ്റിനെ പുതിയ നീക്കത്തിന് പ്രേരിപ്പിച്ചിരിക്കുന്നത് എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

എൽ.ഇ.ഡി ലൈറ്റുകളുടെ കണ്ടുപിടിത്തത്തിന് ഭൗതികശാസ്ത്ര നോബൽ


എൽ.ഇ.ഡി ലൈറ്റുകളുടെ കണ്ടുപിടിത്തത്തിന് ഭൗതികശാസ്ത്ര നോബൽ മൂന്നു പേർക്ക്
ഛസറര്‍ഫപ സഷ: ടന്‍ഫറപദരു, 07 ചനര്‍സധഫഴ 2014

സ്റ്റോക്ക്ഹോം: കുറഞ്ഞ ഊർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ എൽ.ഇ.ഡി ലൈറ്റ് കണ്ടുപിടിച്ചതിന് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം മൂന്നു പേർ പങ്കിട്ടു. ജപ്പാൻ ശാസ്ത്രജ്ഞരായ ഇസാമു അകസാക്കി, ഹിരോഷി അമാന, അമേരിക്കക്കാരനായ ഷുജി നകമുറ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.

സാധാരണ ഉപയോഗിക്കുന്ന ബൾബ്, ട്യൂബ്‌ലൈറ്റ് എന്നിവയെക്കാൾ കൂടുതൽ ഫലപ്രദവും ദീർഘകാലം നീണ്ടു നിൽക്കുന്നതുമാണ് എൽ.ഇ.ഡി ലൈറ്റുകൾ. ചുവപ്പ്, പച്ച നിറങ്ങളിലുള്ള പ്രകാശം പുറത്തുവിടുന്ന ഡയോഡുകൾ നമുക്ക് ചുറ്റിലും ഉണ്ട്. എന്നാൽ  മൂവരും ചേർന്ന് 1990ൽ നീല നിറത്തിലുള്ള പ്രകാശം പുറത്തുവിടുന്ന ഡയോഡ് രൂപപ്പെടുത്തിയത് പ്രകാശ സാങ്കേതിക വിദ്യയിൽ അടിസ്ഥാനപരമായ മാറ്റത്തിനാണ് വഴി തുറന്നതെന്ന് നോബൽ സമ്മാന സമിതി വിലയിരുത്തി.  എല്ലാവരും പരാജയപ്പെട്ട മേഖലയിൽ മൂവരും വിജയം കണ്ടു എന്നും കമ്മിറ്റി  കൂട്ടിച്ചേർ

10/02/2014

410 likes


സൗരവൈദ്യുതി ഉത്പാദിപ്പിച്ചാല്‍ യൂണിറ്റിന് ഒരുരൂപ പ്രോത്സാഹനം


സൗരവൈദ്യുതി ഉത്പാദിപ്പിച്ചാല്‍ യൂണിറ്റിന് ഒരുരൂപ പ്രോത്സാഹനംട ട ട+
തിരുവനന്തപുരം: വൈദ്യുതി മീറ്ററിന്റെ വാടക കുറച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവായി. സൗരോര്‍ജ വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് ഒരുരൂപ പ്രോത്സാഹനത്തുക നല്‍കും. മറ്റ് വിഭാഗങ്ങള്‍ക്ക് ഇളവുനല്‍കുന്നതിന്റെ നഷ്ടം പരിഹരിക്കാന്‍ വ്യാവസായിക ഉപഭോക്താക്കള്‍ ഇനി ക്രോസ് സബ്ഡിഡി ചാര്‍ജ് നല്‍കേണ്ടതില്ല.

സിംഗിള്‍ ഫെയ്‌സ് മീറ്ററിന്റെ മാസംതോറുമുള്ള വാടക പത്തില്‍നിന്ന് ആറുരൂപയായിട്ടും ത്രീഫെയ്‌സ് മീറ്ററിന് 20 ല്‍ നിന്ന് 15 രൂപയുമായിട്ടാണ് കുറച്ചത്. എന്നാല്‍ വന്‍കിട ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ദിവസത്തെ ഓരോ സമയത്തെയും ഉപയോഗം കാണിക്കുന്ന (ടൈം ഓഫ് ദ ഡേ) മീറ്ററുകള്‍ക്ക് 75 ല്‍നിന്ന് 30 രൂപയായി കുറച്ചു. കുറഞ്ഞനിരക്കുകള്‍ ബുധനാഴ്ചമുതല്‍ നിലവില്‍വന്നു.

വൈദ്യുതി ലൈനില്‍ ബന്ധിപ്പിക്കാതെ സൗരോര്‍ജ വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്നവര്‍ക്കാണ് യൂണിറ്റിന് ഒരു രൂപ പ്രോത്സാഹനത്തുക നല്‍കുന്നത്. സൗരവൈദ്യുതി അളക്കുന്നതിനുള്ള മീറ്റര്‍ സ്വന്തംചെലവില്‍ ഉപഭോക്താക്കള്‍ നിലവിലുള്ള വൈദ്യുതി മീറ്ററിനുസമീപം സ്ഥാപിക്കണം. ഇവര്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്കനുസരിച്ചുള്ള പ്രോത്സാഹനത്തുക ബോര്‍ഡ് പ്രതിമാസ ബില്ലില്‍ കുറവുചെയ്യണം.

വീട്ടാവശ്യത്തിനും കൃഷിക്കും ഉള്ള വൈദ്യുതിക്ക് വില കുറച്ചുനല്‍കാന്‍ പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരുന്ന വ്യാവസായികവാണിജ്യ ഉപഭോക്താക്കളില്‍നിന്ന് അധിക തുക ഈടാക്കാറുണ്ടായിരുന്നു. ക്രോസ് സബ്‌സിഡി സര്‍ചാര്‍ജ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കളെ ഒഴിവാക്കി. വാണിജ്യ ഉപഭോക്താക്കള്‍ മാത്രം ഇനി ക്രോസ് സബ്‌സിഡി സര്‍ചാര്‍ജ് നല്‍കിയാല്‍ മതി. ഹൈടെന്‍ഷന്‍ വാണിജ്യ ഉപഭോക്താക്കള്‍ യൂണിറ്റിന് 2.30 രൂപയും എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ 2.10 രൂപയുമാണ് നല്‍കേണ്ടത്. റെയില്‍വേ, കൃഷി എന്നീ വിഭാഗങ്ങളെയും ഈ സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബോര്‍ഡിന്റെ സബ്ഡിഡി ബാധ്യത വര്‍ദ്ധിപ്പിക്കുന്ന തീരുമാനമാണിത്.

പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരുന്നതിന് ബോര്‍ഡിന്റെ പ്രസരണ വിതരണ ശൃംഖല ഉപയോഗിക്കുന്നതിനുള്ള ട്രാന്‍സ്മിഷന്‍ ചാര്‍ജ് യൂണിറ്റൊന്നിന് 26 പൈസയായും വീലിങ് ചാര്‍ജ് 32 പൈസയായും കൂട്ടി.

പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചശേഷമാണ് ടി.എം.മനോഹരന്‍ അധ്യക്ഷനും മാത്യുജോര്‍ജ് അംഗവുമായുള്ള കമ്മീഷന്‍ ഈ തീരുമാനങ്ങളിലെത്തിയത്.

9/26/2014

ലോക സമ്പത്തിന്റെ കാൽഭാഗം ഉണ്ടായിരുന്ന ഭാരതത്തെ കൊള്ളയടിച്ച് വളർന്ന നിങ്ങൾക്ക് ഇന്ത്യയെ അപമാനിക്കാൻ എന്ത് അവകാശം? ലണ്ടനിൽ എത്തിയ ശശി തരൂരിന്റെ ചോദ്യത്തിന് മുന്നിൽ പകച്ച് സായിപ്പന്മാർ


ലോക സമ്പത്തിന്റെ കാൽഭാഗം ഉണ്ടായിരുന്ന ഭാരതത്തെ കൊള്ളയടിച്ച് വളർന്ന നിങ്ങൾക്ക് ഇന്ത്യയെ അപമാനിക്കാൻ എന്ത് അവകാശം? ലണ്ടനിൽ എത്തിയ ശശി തരൂരിന്റെ ചോദ്യത്തിന് മുന്നിൽ പകച്ച് സായിപ്പന്മാർ




സ്വന്തം ലേഖകൻ


സമ്പന്നതയുടെ മറുവാക്കയാണ് ലോക രാജ്യങ്ങൾക്കിടയിൽ ബ്രിട്ടന്റെ സ്ഥാനം. അടുത്ത കാലത്തായി ഈ നിലയ്ക്ക് അൽപ്പം ഇടിവ് ഉണ്ടായിട്ടുണ്ടെങ്കിലും ബ്രിട്ടന്റെ കരുതൽ ധനം ഇന്നും ഊഹിക്കാൻ കഴിയുന്നതിലും വലുതാണ്. ഈ ധനം മുഴുവൻ എവിടെ നിന്ന് വന്നു എന്ന് ഏവർക്കും അറിവുള്ള കാര്യവും ആണ്. എന്നാൽ പതിനാറാം നൂറ്റാണ്ടിൽ ലോകത്തെ ധന ശേഖരത്തിൽ 23% കൈവശം വച്ചിരുന്ന ഇന്ത്യയുടെ സമ്പത്തിൽ 200 വർഷത്തെ അടിച്ചമർത്തലിന് ശേഷം ബ്രിട്ടൺ മടങ്ങുമ്പോൾ ഇന്ത്യയുടെ ധന വിഹിതം വെറും 4% ആയി കുറയുക ആയിരുന്നു. ഈ തുകയത്രയും ബ്രിട്ടൺ കൊള്ളയടിക്കുക ആയിരുന്നു എന്നാണ് കഴിഞ്ഞ ആഴ്ച ലണ്ടനിൽ നടന്ന ഒരു സംവാദത്തിൽ ഐക്യ രാഷ്ട്ര സഭ മുൻ അണ്ടർ സെക്രട്ടറി ജനറലും തിരുവനന്തപുരം എംപിയുമായ ശശി തരൂർ വ്യക്തമാക്കിയിരിക്കുന്നത്.

നാനൂറു വർഷം മുൻപ് ബ്രിട്ടന്റെ കൈവശം ഉണ്ടായിരുന്നത് 6000 മില്ല്യൻ ഡോളർ ആയിരുന്നെ ങ്കിൽ ഇന്ത്യയുടെ കൈവശം ഉണ്ടായിരുന്നത് 74250 മില്യൻ ഡോളർ ആയിരുന്നു. ബ്രിട്ടനെക്കാൾ സാമ്പത്തികമായി പത്തിരട്ടി മുന്നിലായിരുന്നു അന്ന് ഇന്ത്യ എന്ന് ചുരുക്കം. സ്വർണ്ണങ്ങളും രത്‌നങ്ങളും നിറഞ്ഞ ഇന്ത്യയുടെ അക്ഷയ ഖനികൾ മുഴുവൻ വൈദേശിക ആക്രമണത്തിൽ കൊള്ളയടിക്കപ്പെട്ടതോടെയാണ് ഇന്ത്യ ദാരിദ്ര്യത്തിലേക്ക് തള്ളിയിടപ്പെട്ടത്. രണ്ടു നൂറ്റാണ്ടിലെ കൊളോണിയൽ ഭരണ ശേഷം ബ്രിട്ടന്റെ ആസ്തി ഒരു ലക്ഷം മില്യൻ ഡോളർ ആയി ഉയരുക ആയിരുന്നു. ലോകത്തെ ആകെ ധന വിഹിതത്തിൽ ഒരു ശതമാനം മാത്രം കൈവശം വച്ചിരുന്ന ബ്രിട്ടന്റെ വളർച്ച 9 ശതമാനം ആയി ഉയർന്നു. ഇന്നത്തെ ലോക ക്രമത്തിൽ ഇന്ത്യ ഇവ്വിധം  കൊള്ളയടിക്കപ്പെട്ടില്ലാ യിരുന്നുവെങ്കിൽ ഏതു സ്ഥാനം വഹിച്ചേനെ എന്ന ചോദ്യമാണ് പ്രസക്തം ആകുന്നത്.


ഇന്ത്യയിലെ ബ്രിട്ടീഷ് സാന്നിധ്യത്തിന്റെ 400 വാർഷികം പ്രമാണിച്ച് നടന്ന സംവാദത്തിലാണ് ചരിത്രത്തിന്റെ ഏടുകളിൽ മറഞ്ഞു കിടന്ന സത്യങ്ങൾ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കാൻ തരൂർ തയ്യാറായത്. ജഹാംഗീറിന്റെ കൊട്ടാരത്തിൽ 1614 ലിൽ കിങ് ജെയിംസ് ഒന്നാമന്റെ ദൂതനായി സർ തോമസ് റോ എത്തിയതിന്റെ വാർഷികം പ്രമാണിച്ച് നടന്ന സംവാദത്തിൽ ആണ് തരൂർ ബ്രിട്ടന്റെ അധിനിവേശം ഇന്ത്യയെ സാമ്പത്തികമായി എത്രത്തോളം തകർത്തു എന്ന് ചൂണ്ടിക്കാട്ടിയത്. ബ്രിട്ടൺ ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്‌നത്തെ കുറിച്ച് ഏറെ സംവാദങ്ങൾ നടന്നിട്ടുണ്ടെങ്കിലും യഥാർത്ഥത്തിൽ കൊള്ളയടിക്കപ്പെട്ട മുതലിനെ കുറിച്ച് ഇന്നും വേണ്ടത്ര ചർച്ചകൾ നടന്നിട്ടില്ല എന്നതിലേക്ക് കൂടി വിരൽ ചൂണ്ടുകയാണ് ശശി തരൂരിന്റെ വാക്കുകൾ. ഇൻഡോ ബ്രിട്ടീഷ് ഹെറിറെജ്ജ് മുൻകൈ എടുത്തു ബ്രിട്ടീഷ് സുപ്രീം കോടതി ചേംബറിൽ സംഘടിപ്പിച്ചതാണ് സംവാദം.

പ്രഭാഷണത്തിന്റെ ചില സന്ദർഭങ്ങളിൽ തരൂർ ശക്തമായ ഭാഷയിലാണ് ബ്രിട്ടണെ വിമർശിച്ചത്. താൻ നിൽക്കുന്ന ഈ കെട്ടിടത്തിൽ ഉള്ളവർ പോലും ബ്രിട്ടന്റെ കൊളോനിയസം വഴി ഇന്ത്യക്ക് ഏറെ ഗുണം കിട്ടി എന്ന് വിശ്വസിക്കുന്നവരാണ്. എന്നാൽ കിട്ടിയതുമായി താരതമ്യം ചെയ്യുമ്പോൾ നഷ്ടം ആയതിന് തന്നെയാണ് മുൻതൂക്കം. ഇന്ത്യ വിരുദ്ധർ എന്നറിയപ്പെടുന്ന എഴുത്തുകാരനായ വില്യം ഡാല്രിമ്പിൽ, നിക്ക് റോബിൻസ്, എഡിറ്റർ കൂടിയായ പാക്കിസ്ഥാൻ വംശജ ആയ നിലോഫർ ഭക്ത്യാർ, മുൻ ബിബിസി ലേഖകൻ മാർട്ടിൻ ബെൽ, കൺസർവേറ്റീവ് പാർട്ടി എംപിയും ആഫ്രികാൻ വംശജനും ആയ ക്വാസി ക്വർറെൻഗ് എന്നിവരായിരുന്നു പ്രധാന പ്രസംഗികർ.

കീത്ത്‌വ്യാസ് എംപി പ്രധാന റോൾ ഏറ്റെടുത്ത ചടങ്ങിൽ തുടക്കത്തിൽ ബ്രിട്ടീഷ് അനുകൂലികൾക്ക് മുൻതൂക്കം ലഭിച്ചെങ്കിലും തരൂർ ഉൾപ്പെടെയുള്ളവരുടെ പ്രസംഗം അവസാനിച്ചപ്പോൾ ബ്രിട്ടീഷ് കോളനി വാഴ്ചയെ എതിർക്കുന്നവർക്കായി മുൻതൂക്കം. തുടക്കത്തിൽ 35, 28 എന്ന നിലയിൽ നിന്ന വോട്ടിങ് അവസാന ഘട്ടത്തിൽ 26, 42 എന്നതിലേക്ക് തകിടം മറിഞ്ഞു. തന്റെ വാദമുഖങ്ങൾ ശക്തമായി തരൂരിന് അവതരിപ്പിക്കാൻ കഴിഞ്ഞതോടെ ബ്രിട്ടീഷ് അനുകൂലികൾക്ക് മൊഴി മുട്ടുക ആയിരുന്നു. ഇന്ത്യയുടെ ഭരണകാലം ബ്രിട്ടനെ സംബന്ധിച്ചിടത്തോളം സ്വത്തു സംമ്പാദനത്തിനുള്ള അവസരം ആയി മാറുക ആയിരുന്നു എന്ന് തരൂർ വ്യക്തമാക്കി. യൂറോപ്പ് മുഴുവൻ ചേർന്നാലും ലഭ്യമയതിനെക്കാൾ അധികം പണം ഇന്ത്യയിൽ ഉണ്ടായിരുന്നു. എന്നാൽ ബ്രിട്ടൺ ഉപേക്ഷിച്ച ഇന്ത്യ സാമ്പത്തികമായി തകർന്ന നിലയിലായിരുന്നു. ബ്രിട്ടൺ ഇക്കാലത്ത് വ്യാവസായികമായി മുന്നേറിയപ്പോൾ ഇന്ത്യ വ്യാവസായികമായി തകരുക ആയിരുന്നു എന്നദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ വസ്ത്ര വ്യവസായം ബ്രിട്ടണിലേക്ക് പറിച്ചു നട്ടു അസംസ്‌കൃത വസ്തുക്കൾ ഇവടെ എത്തിച്ചു വീണ്ടും ഉൽപ്പന്നം ഇന്ത്യയിലേക്ക് കയറ്റി അയക്കുന്ന കൗശലം ആണ് ബ്രിട്ടൺ കാട്ടിയത്. ബംഗാളിലെ നെയ്ത്തുകാർ ലോകത്തിലെ ഏറ്റവും മികച്ച വസ്ത്രങ്ങൾ ആയിരുന്നു നെയ്തിരുന്നത്. എന്നാൽ നെയ്ത്തുകാരുടെ കൈവിരലുകൾ മുറിച്ചു മാറ്റുന്ന ക്രൂരതയാണ് ബ്രിട്ടൺ പകരം നൽകിയത്. കൂടാതെ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന വസ്ത്രങ്ങൾക്ക് നികുതിയും ഓർപ്പെടുത്തി.

നെയ്ത്തുകാരെ ഭിക്ഷാടകരാക്കി മാറ്റുവാൻ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് സാധിച്ചു. ധാക്ക കേന്ദ്രമാക്കി ഉണ്ടായിരുന്ന വസ്ത്ര നിർമ്മാണം 90% തകർന്നു. മികച്ച വസ്ത്രങ്ങൾ കയറ്റി അയച്ചിരുന്ന ഇന്ത്യ ഇതോടെ വസ്ത്രങ്ങൾ ഇറക്കുമതി ചെയ്യുന്ന അവസ്ഥയിലയി. ലോക വസ്ത്ര നിർമ്മാണത്തിൽ 27% പങ്ക് ഉണ്ടായിരുന്ന രാജ്യത്തിന് പിന്നീട് അത് കേവലം 2% ആയി മാറിയത് കണ്ടു നിൽക്കേണ്ടി വന്നു. ഇത് ഒരുദാഹരണം മാത്രം. തരൂർ വാക്കുകകൾ കോർത്തിണക്കി കേൾവിക്കാരെ ഒരു കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുക ആയിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ആയപ്പോഴേക്കും സകലതും ഉയർന്ന വിലയ്ക്ക് ബ്രിട്ടണിൽ നിന്നും തള്ളുന്ന കമ്പോളം ആയി ഇന്ത്യ മാറിക്കഴിഞ്ഞിരുന്നു. ഉയർന്ന ശമ്പളം നൽകി സർക്കാർ ജീവനക്കാരെ സ്വന്തം ചെലവിൽ നിയമികേണ്ടി വന്നു ഇന്ത്യക്ക്. ഒരർത്ഥത്തിൽ അസ്വാതന്ത്ര്യത്തിന് വില പണമായി തന്നെ നൽകുക എന്ന അസാധാരണ പ്രതിഭാസമാണ് ബ്രിട്ടീഷ് ഇന്ത്യയിൽ നടന്നിരുന്നത്, എല്ലാം മർക്കട ഭരണത്തിന്റെ സ്വാധീനം മൂലം. ഇത്തരത്തിൽ ചൂഷണം ചെയ്തിട്ടും മൂന്നു കോടിയോളം ജനങ്ങൾ പട്ടിണി മരണത്തിന് വിധേയരായത് കണ്ട് നിൽക്കുക ആയിരുന്നു ബ്രിട്ടീഷ് ഭരണക്കാർ. ഇത്തരം മരണം അതിന് മുൻപോ പിൻപോ ഇന്ത്യയിൽ ഉണ്ടായിട്ടില്ല.

1943 ലെ കുപ്രസിദ്ധ ബംഗാളിന്റെ പട്ടിണി ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിൻസന്റ് ചർച്ചിലിന്റെ സൃഷ്ടി ആല്ലാതെ മറ്റൊന്നായിരുന്നില്ല. മരണത്തിന്റെ വ്യാപ്തി വളരെ വലുതാണെന്ന് ഇന്ത്യയിൽ നിന്ന് ഉദ്യോഗസ്ഥർ ചർച്ചിലെ കമ്പിയടിച്ചു അറിയിച്ചപ്പോൾ പരിഹാസ രൂപത്തിൽ എത്തിയ മറുപടി എങ്കിൽ എന്തുകൊണ്ട് ഗാന്ധി ഇതുവരെ മരിച്ചില്ല എന്നായിരുന്നു. തന്റെ പ്രസംഗത്തിൽ ഉടനീളം ആക്രമണ ശൈലിയിൽ ആയിരുന്നു ശശി തരൂർ. ബ്രിട്ടീഷ് പക്ഷക്കാർക്ക് ഒരു ഘട്ടത്തിലും അദ്ദേഹത്തിന്റെ വാക്കുകള ഖണ്ഡിക്കാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.

ഒരു മണിക്കൂറിലെ നീണ്ട പ്രസംഗത്തിൽ സ്‌കോട്ട്‌ലന്റ് ബ്രിട്ടണിൽ നിന്ന് വിട്ടു പോകാൻ നടത്തിയ ശ്രമത്തെയും പരാമർശിച്ചു. ഇന്ത്യൻ ഭരണം വഴി സമ്പന്നം ആയ സ്‌കോട്ട്‌ലന്റ് സാമ്പത്തിക ക്ഷയം അനുഭവപ്പെട്ടു തുടങ്ങിയതോടെ ആണ് ബ്രിട്ടീഷ് ബന്ധം അവസാനിപ്പിക്കാൻ തയ്യാറായത്. ഒരു കാലം ലോകത്തിന്റെ നല്ല പങ്ക് അടക്കി വാണ ബ്രിട്ടണ് ഇനി ഒരിക്കലും സ്വന്തം രാജ്യ പ്രവിശ്യകളെ പോലും പിടിച്ചു നിർത്താൻ കഴിഞ്ഞേക്കില്ല എന്ന സൂചനയും താക്കീത് രൂപത്തിൽ നൽകിയാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

9/19/2014

ചരിത്രം കുറിക്കുന്ന വിധി


ഉറവിടം വ്യക്തമാക്കാത്ത സിഡികളും ടേപ്പുകളും തെളിവായി സ്വീകരിക്കില്ല; ഏറനാട് എംഎൽഎയ്‌ക്കെതിരെയുള്ള പരാതി തള്ളി സുപ്രീം കോടതി നടത്തിയത് ചരിത്രം കുറിക്കുന്ന വിധി



ന്യൂഡൽഹി: ഉറവിടം വ്യക്തമാക്കാത്ത ഇലക്ട്രോണിക് രേഖകൾ കേസിന്റെ തെളിവായി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷണം. ഏറനാട് എംഎൽഎ പി കെ ബഷീറിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്.

സ്വതന്ത്ര സ്ഥാനാർഥിയായ പി വി അൻവറാണ് ബഷീറിനെതിരായി ഹർജി സമർപ്പിച്ചത്. ഈ ഹർജി പിഴയോടെ കോടതി തള്ളുകയും ചെയ്തു.


സിബിഐ ഡയറക്ടറുടെ സന്ദർശക ഡയറി നൽകിയതാരെന്ന് വെളിപ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതിയിൽ പ്രശാന്ത് ഭൂഷൺ ; പേരു പുറത്തുപറഞ്ഞാൽ നൽകിയ ആളുടെ ജീവന് ഭീഷണിയെന്ന് വിശദീകരണം.
തെരഞ്ഞെടുപ്പിൽ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ പ്രചാരണം നടത്തിയെന്നായിരുന്നു അൻവറിന്റെ ആരോപണം. തെളിവായി അൻവർ കോടതിയിൽ സിഡി സമർപ്പിച്ചിരുന്നു. മനാഫ് എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ തന്നെ കോടതി കുറ്റവിമുക്തനാക്കിയിട്ടും അത് മറച്ചുവച്ച് ലഘുലേഖകളും മറ്റും ബഷീർ വിതരണംചെയ്‌തെന്ന് അൻവർ ആരോപിച്ചിരുന്നു. എന്നാൽ ഇത് തെളിയിക്കാൻ നൽകിയ സിഡികളുടെ ഉറവിടം കോടതിയിൽ വ്യക്തമാക്കിയിരുന്നില്ല.

അതിനാൽ ഈ സിഡി തെളിവായി സ്വീകരിക്കാൻ കോടതി തയ്യാറായില്ല. ഉറവിടം വ്യക്തമാക്കാത്തതിനാലാണ് കോടതി സിഡി സ്വീകരിക്കാതിരുന്നത്. ഉറവിടം വ്യക്തമാക്കാത്ത ഇലക്ട്രോണിക് രേഖകൾ തെളിവായി സ്വീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ആർ എം ലോധയുടെ നേതൃത്വത്തിലുള്ള ബഞ്ച് ഹർജി തള്ളിയത്.

നേരത്തെ ഹൈക്കോടതിയും അൻവറിന്റെ ഹർജി തള്ളിയിരുന്നു. തെരഞ്ഞെടുപ്പു ക്രമക്കേടിന്റെ പേരിൽ വിജയം റദ്ദാക്കണമെന്നും ഹർജിക്കാരനെ വിജയിയായി പ്രഖ്യാപിക്കണമെന്നുമുള്ള ആവശ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് അൻവർ സുപ്രീംകോടതിയെ സമീപിച്ചത്.

9/13/2014

malayali വിദ്യാര്‍ഥി കളുടെ അത്ഭുത കണ്ടുപിടുത്തം


ആംഫി ബിഎക്സ് കരയിലല്ല വെള്ളത്തിലും ഓടും
 എം.എ. അനൂജ്
 മനോരമ 13 സെപ് 2014


കരയിലും വെള്ളത്തിലും ഓടിക്കാവുന്ന ആംഫി ബിഎക്സ് എന്ന വാഹനവുമായി നൂറനാട് അര്‍ച്ചന കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍
ആലപ്പുഴ . ആലപ്പുഴ - ചങ്ങനാശേരി റോഡില്‍ സായിപ്പു നീന്തുന്ന പടം കണ്ടപ്പോള്‍ കരുതിയിട്ടില്ലേ, മഴക്കാലത്തു വെള്ളത്തിലൂടെ ഓടുന്ന ബൈക്ക് ഉണ്ടായിരുന്നെങ്കിലെന്ന്? ആ ആഗ്രഹം സഫലമാക്കുകയാണ് നൂറനാട് അര്‍ച്ചന കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ കെ.എ. അബുതാഹിര്‍, കെ.വി. അഖില്‍, കെ.വി. അനില്‍, അരുണ്‍ ബാബു, കെ.കെ. നവീന്‍, നിതിന്‍ മാത്യു തോമസ് എന്നിവര്‍. 200 കിലോഗ്രാം വരെ ഭാരവുമായി കരയിലും വെള്ളത്തിലും സുഖമായി ഓടിക്കാവുന്ന ആംഫി ബിഎക്സ് എന്ന വാഹനമാണ് ഈ സംഘം വികസിപ്പിച്ചത്.

150 സിസി ബൈക്കിനുപയോഗിക്കുന്ന പെട്രോള്‍ എന്‍ജിന്‍  ആണ് ആംഫി ബിഎക്സിനെ റോഡില്‍ പറപ്പിക്കുക. വെള്ളത്തിലെത്തുമ്പോള്‍ ബിവെല്‍ ഗിയര്‍ ഉപയോഗിച്ചു ഡ്രൈവിങ് ഷാഫ്റ്റിനോടു ബന്ധിപ്പിച്ചിട്ടുള്ള പ്രൊപ്പല്ലര്‍ പണിതുടങ്ങും. ഗാല്‍വനൈസ്ഡ് ഇരുമ്പിന്റെ സ്ക്വയര്‍ ട്യൂബ് ആണ് ഫ്രെയിം നിര്‍മിക്കാന്‍ ഉപയോഗിച്ചത്. പ്രാദേശികമായി ലഭിച്ച വസ്തുക്കളും വിലകുറഞ്ഞതുമായ അസംസ്കൃതവസ്തുക്കള്‍ കൊണ്ടാണ് വിദ്യാര്‍ഥികള്‍ ഈ വാഹനം നിര്‍മിച്ചത്. ഏതാണ്ട് 70,000 രൂപ ചെലവായി.

കുട്ടനാട് പോലെയുള്ള ഒരു പ്രദേശത്തു പൊലീസിനും ഇത്തരം വാഹനങ്ങള്‍ പ്രയോജനപ്പെടും. കള്ളന്മാര്‍ റോഡിലൂടെ ഓടിയശേഷം ആറ്റിലേക്കു ചാടി നീന്തിയാല്‍ ബൈക്കില്‍ പിന്തുടരുന്ന പൊലീസിനു നിഷ്പ്രയാസം വെള്ളത്തിലേക്കു ബൈക്ക് ചാടിച്ചു പ്രതികളെ പിടികൂടാന്‍ കഴിയുമെന്നു നിര്‍മാണത്തിനു മേല്‍നോട്ടം വഹിച്ച വിദ്യാര്‍ഥികള്‍ പറയുന്നു. കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ജി. രാജേഷ് ആണ് പ്രോജക്ടിനു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.

8/28/2014

പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോളുമായി ഒരിന്ത്യന്‍ വംശജ

പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോളുമായി ഒരിന്ത്യന്‍ വംശജ 




ഭാവിയില്‍ ലോകത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന രണ്ടു പ്രധാന പ്രശ്‌നങ്ങളാണ് പ്ലാസ്റ്റിക് മാലിന്യത്തിന്റെ വര്‍ദ്ധനവും പെട്രോളിന്റെ ദൗര്‍ലഭ്യവും. അപ്പോള്‍ പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോള്‍ ഉണ്ടാക്കാന്‍ സാധിച്ചാലോ? അതൊരു ചരിത്ര മുന്നേറ്റം തന്നെയായിരിക്കും. അതാണ് പി.കെ.ക്ലീന്‍ ചെയ്യുന്നത്. 
ദുഷിപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും ഭൂമിക്ക് മോചനം നേടിക്കൊടുക്കുക എന്ന ലക്ഷ്യവുമായാണ് പി.കെ.ക്ലീന്‍ പ്രവര്‍ത്തിക്കുന്നത്. അതിനവര്‍ സ്വീകരിച്ച മാര്‍ഗമാണ് പ്ലാസ്റ്റിക്കില്‍ നിന്നുണ്ടാക്കാവുന്ന പെട്രോള്‍. പ്രിയങ്ക ബകായ എന്ന ഇന്ത്യന്‍ വംശജയാണ് പി.കെ.ക്ലീനിന്റെ സ്ഥാപക.
പ്രിയങ്കക്ക് ഇത്തരമൊരു ആശയം ലഭിക്കുന്നത് കുടുംബസുഹൃത്തായ പെര്‍സി കീനില്‍ നിന്നാണ്. പെര്‍സി കീന്‍ പ്രിയങ്കക്ക് തന്റെ മുത്തശ്ശനെ പോലെയായിരുന്നു. ഒരു കെമിസ്ട്രി ലാബു പോലെയായിരുന്നു അദ്ദേഹത്തിന്റെ ഭവനം. അദ്ദേഹം നടത്തിയിരുന്ന കണ്ടുപിടുത്തങ്ങളുടെ നിശബ്ദ സാക്ഷിയായിരുന്നു പ്രിയങ്ക. അവളുടെ കുട്ടിക്കാലത്ത് അവള്‍ കണ്ട, ആരുമറിയാതെ പോയ ഒരു ചെറുശാസ്ത്രഞ്ജനായിരുന്നു പെര്‍സി. പുറന്തളളുന്ന മാലിന്യങ്ങളില്‍ നിന്ന് എണ്ണയുണ്ടാക്കി കൊച്ചു പ്രിയങ്കയെ വിസ്മയിപ്പിച്ചിരുന്നു അദ്ദേഹം. 
ബിരുദ പഠനമെല്ലാം കഴിഞ്ഞ് ഊര്‍ജ അപഗ്രഥയായി പ്രിയങ്ക ജോലി നോക്കിക്കൊണ്ടിരുന്ന സമയത്താണ് പെര്‍സി മരണപ്പെടുന്നത്. പെര്‍സിക്കൊരിക്കലും തന്റെ കണ്ടുപിടുത്തങ്ങള്‍ ലോകത്തെ അറിയിക്കാന്‍ സാധിച്ചിരുന്നില്ല. അതേ സമയത്താണ് പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ഏറാന്‍ തുടങ്ങിയതും മാലിന്യം കൊണ്ട് ലോകം കഷ്ടപ്പെടാന്‍ ആരംഭിച്ചതും. അതോടെ പ്രിയങ്ക പെര്‍സിയുടെ കണ്ടുപിടിത്തവുമായി മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചു. അദ്ദേഹം സൂക്ഷിച്ചിരുന്ന കുറിപ്പുകളുടെ സഹായത്തോടെ തന്റെ ഒഴിവുവേളകള്‍ പഠനങ്ങള്‍ക്കായി ചെലവഴിച്ചു.സമയം തികയാതെ വന്നപ്പോള്‍ താല്ക്കാലികമായി ജോലിയില്‍ നിന്നും അവധിയെടുത്തു. പെര്‍സിയുടെ ടെക്‌നോളജിയുടെ പേറ്റന്റിനുവേണ്ടി ശ്രമിച്ചു.
പ്രിയങ്ക തന്റെ ഉദ്യമത്തില്‍ വിജയിക്കുക തന്നെ ചെയ്തു. ഇന്ന് യു.എസിലെ യൂറ്റായില്‍ സ്ഥതി ചെയ്യുന്ന പി.കെ.ക്ലീനിന്റെ തുടക്കം അവിടെ നിന്നായിരുന്നു. പെര്‍സി കീന്‍ എന്ന പേരിന്റെ ചുരുക്കെഴുത്തായിരുന്നു പി.കെ. 
ദശലക്ഷക്കണക്കിന് കാര്‍ബണ്‍ മോളിക്ക്യൂളുകള്‍ ചേര്‍ന്നകണ്ണികള്‍ കൊണ്ടാണ് പ്ലാസ്റ്റിക് ഉണ്ടാക്കിയിരിക്കുന്നത്. ഈ കാര്‍ബണ്‍ മോളിക്യൂള്‍ ചെയിനുകളെ പത്തോ ഇരുപതോ മോളിക്യൂളുകള്‍ അടങ്ങുന്ന ചെറിയ കണ്ണികളാക്കി രൂപാന്തരപ്പെടുത്തുമ്പോള്‍ പ്ലാസ്റ്റിക് എണ്ണയായി മാറുന്നു. അത്യധികം ചൂടും രാസപ്രവര്‍ത്തനത്തെ സഹായിക്കുന്ന കാറ്റലിസ്റ്റും കടത്തിവിട്ടാണ് ഈ രൂപാന്തരീകരണം നടത്തുന്നത്. ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ 75 ശതമാനത്തോളം എണ്ണയായും 20 ശതമാനം പ്രകൃതി വാതകമായും മാറുന്നു. പ്ലാസ്റ്റിക് കുപ്പികളില്‍ ഒട്ടിക്കുന്ന ലേബലുകളാണത്രേ അവശിഷ്ടമായി മാറുന്നത്.
ഒരുദിവസം പി.കെ ക്ലീനില്‍ റീസൈക്കിള്‍ ചെയ്യാത്ത 20,000 പൗണ്ട് (ഏതാണ്ട് 9 ടണ്‍ ) പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് 60 ബാരല്‍ (9530 ലിറ്റര്‍ ) എണ്ണ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നുണ്ട്. ഇന്ന് യുഎസിലുളള 7 ശതമാനം പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ മാത്രമാണ് ഇവര്‍ പരിവര്‍ത്തനം ചെയ്യുന്നത്. പ്രവര്‍ത്തനം കാര്യക്ഷമമാകുന്നതോടെ യു.എസിനാവശ്യമായ 25 ശതമാനത്തോളം ഇന്ധനം ഉല്‍പാദിപ്പിക്കാന്‍ സാധിക്കും എന്നാണ് പ്രിയങ്കയുടെ കണക്കുകൂട്ടല്‍.

പൂര്‍ണ്ണമായും ഓട്ടോമാറ്റിക് ആയ പ്ലാസ്റ്റിക് പ്രൊസസിംഗ് യൂണിറ്റുകളടങ്ങുന്ന റീസൈക്ക്‌ളേഴ്‌സ് കൂടുതല്‍ നിര്‍മ്മിക്കുക എന്നതാണ് പി.കെയുടെ ഇനിയുളള ലക്ഷ്യം. മാത്രമല്ല ഇന്ന് യൂറ്റായില്‍ മാത്രമുളള പി.കെ.ക്ലീന്‍ പത്തുവര്‍ഷങ്ങള്‍ക്കകം ലോകം മുഴുവന്‍ എത്തിക്കാനും ഇവര്‍ക്ക് ഉദ്ദേശമുണ്ട്.
തന്റെ ജന്മനാടായ ഇന്ത്യയിലും ഇത്തരമൊരു യൂണിറ്റ് തുടങ്ങാന്‍ പ്രിയങ്ക ലക്ഷ്യമിടുന്നുണ്ട്. പൂനയാണ് പ്രിയങ്ക ഇതിനായി മനസ്സില്‍ കണ്ടിരിക്കുന്ന സ്ഥലം. പ്രിയങ്കയുടെ മാതാപിതാക്കള്‍ക്ക് പണ്ട് പൂനയില്‍ ഒരു കമ്പനി ഉണ്ടായിരുന്നുവത്രേ. അതിന്റെ ഓര്‍മ്മക്കായാണ് പൂനയില്‍ തന്നെ കമ്പനി തുടങ്ങുന്നത്. 
പാസ്റ്റിക് ഇല്ലായിരുന്നിങ്കില്‍ നാം എന്തു ചെയ്‌തേനെ എന്ന ചോദ്യത്തിനുപോലും പ്രസക്തിയില്ലാത്ത രീതിയില്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നാം അടിമപ്പെട്ടു കഴിഞ്ഞിരിക്കുന്നു. വില കുറഞ്ഞതും ദീര്‍ഘകാലം ഈടു നില്‍ക്കുന്നതുമായ ഉത്പന്നങ്ങള്‍ക്ക് പകരം വെക്കാന്‍ മറ്റൊന്ന് ഉണ്ടാകാത്തിടത്തോളം കാലം എത്രയേറെ വിപത്തുണ്ടാക്കുന്നതാണെങ്കിലും പ്ലാസ്റ്റിക്കിനെ നാം കൈവെടിയാന്‍ പോകുന്നില്ല. അപ്പോള്‍ പിന്നെ ചെയ്യാനാവുക പ്ലാസ്റ്റിക്കിനെ റീസൈക്കിള്‍ ചെയ്തു വീണ്ടും പുതിയ പ്ലാസ്റ്റിക് നിര്‍മിക്കുക മാത്രമായിരുന്നു ഇത്രയും നാള്‍ നമുക്ക് മുന്നിലുണ്ടായിരുന്ന പോംവഴി. 
മാലിന്യത്തില്‍ നിന്ന് വീണ്ടും പഴയ വസ്തു തന്നെ ഉണ്ടാക്കുന്ന പഴയ രീതി പാടെ മാറ്റുന്ന പുതിയ ടെക്‌നോളജിക്ക് രൂപം നല്‍കി അതിനെ ലോകം മുഴുവന്‍ അവതരിപ്പിക്കുക എന്നുളളത് കാലമെടുക്കുന്ന ഒരു കഠിന പ്രയത്‌നം തന്നെയാണ്. ആ വെല്ലുവിളി ഏറ്റെടുത്ത് പ്രിയങ്ക യാത്ര തുടരുകയാണ്.

8/20/2014

വീപ്പയ്ക്കുള്ളില്‍ ടവര്‍ മാതൃക.


മൊബൈലിനല്ല ഈ ടവര്‍
 ജോസ് കെ. വയലില്‍



വീപ്പയ്ക്കുള്ളില്‍ ടവര്‍ മാതൃക.
ചാക്കില്‍ കൃഷി നമുക്ക് അപരിചിതമല്ല. എന്നാല്‍ ഒരു വലിയ ചാക്കില്‍ പല വിളകള്‍ തട്ടുകളായി ഒരേസമയം കൃഷിചെയ്താലോ. വെജിറ്റബിള്‍ ടവര്‍ ലക്ഷ്യംവയ്ക്കുന്നത് ഇതാണ്. വലിയ നൈലോണ്‍ ഷീറ്റ്, രണ്ടോ മൂന്നോ പ്ലാസ്റ്റിക് ചാക്ക് അഴിച്ചതിനു ശേഷം ചേര്‍ത്തുതുന്നിയെടുത്തത്, കെട്ടിടങ്ങളും മറ്റുനിര്‍മിക്കുമ്പോള്‍ മറയായി ഉപയോഗിക്കുന്ന പച്ച എന്നിവയെല്ലാം ടവര്‍ നിര്‍മാണത്തിന് ഉപയോഗിക്കാം.

മരങ്ങളും മറ്റും നടുമ്പോള്‍ ഷെയ്ഡ് നല്‍കാനുപയോഗിക്കുന്ന നെറ്റ് ആദ്യം വൃത്താകൃതിയില്‍വെട്ടിയെടുക്കണം. അതില്‍ പ്ലാസ്റ്റിക്ഷീറ്റ് ചേര്‍ത്ത് പിടിപ്പിച്ച് കുഴല്‍പോലെയാക്കുക. മൂന്നോ നാലോ ഇഞ്ച് വ്യാസമുള്ള, രണ്ടു മീറ്റര്‍ നീളമുള്ള ഒരു പിവിസിപൈപ്പ് എടുത്ത് ഒരുവശം അടയ്ക്കുക.ഇതില്‍ മുകള്‍ മുതല്‍ താഴെ വരെ ധാരാളംതുളകളിടുക. വെജിറ്റബിള്‍ ടവറിനുവേണ്ടി തയാറാക്കിയ ചാക്കുകുഴല്‍നേരെ നിര്‍ത്തി അതിന്റെ നടു ഭാഗത്ത് അടച്ച ഭാഗം അടിയില്‍ വരത്തക്കവിധംപൈപ്പ് വയ്ക്കുക.

ചാണകപ്പൊടി കലര്‍ത്തി തയാറാക്കിയ മണ്ണ് ചാക്ക്കുഴലില്‍പൈപ്പിന് ചുറ്റും നിറയ്ക്കുക. പൈപ്പില്‍വെള്ളമൊഴിച്ചാല്‍ വശങ്ങളിലെ ദ്വാരങ്ങളിലൂടെ എല്ലാഭാഗത്തും ഒരുപോലെ നനവ്എത്തും. ടവറിന്റെ വശങ്ങളില്‍ വട്ടത്തില്‍ദ്വാരങ്ങളിട്ട് പച്ചക്കറി ചെടികള്‍ നടാം. ചെടികള്‍ക്ക് ആവശ്യമായ വളം വെള്ളത്തില്‍ നേര്‍മയായി കലക്കി പൈപ്പ് വഴിഒഴിച്ചുകൊടുത്താല്‍ മതി. മലപ്പുറം ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വെജിറ്റബിള്‍ ടവര്‍ മാതൃകകള്‍നിര്‍മിച്ചിട്ടുണ്ട്.(ഫോണ്‍: 9496365211)

8/08/2014

വാട്ട്സ് ആപ്പിന് ഇനി പണം നല്‍കേണ്ടി വരും

http://www.manoramaonline.com/cgi-bin/MMONline.dll/portal/ep/malayalamContentView.do?contentId=17327917&programId=1073753760&BV_ID=@@@&tabId=11                                                 വാട്ട്സ് ആപ്പിന് ഇനി പണം നല്‍കേണ്ടി വരും
 സ്വന്തം ലേഖകന്‍


ന്യൂഡല്‍ഹി . വാട്ട്സ് ആപ്പും സ്കൈപ്പുമുള്‍പ്പെടെയുള്ള സേവനങ്ങളെ നിയന്ത്രിക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഒാഫ് ഇന്ത്യ (ട്രായ്) ഒരുങ്ങുന്നു. ടെലികോം കമ്പനികള്‍ക്ക് വലിയ നഷ്ടമുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം. വാട്ട്സ് ആപ്, വിബര്‍, സ്കൈപ്പ്, വി ചാറ്റ് തുടങ്ങിയ സേവനങ്ങള്‍ക്ക് kകണക്ടിവിറ്റി ചാര്‍ജ് ഈടാക്കാനാണ് പദ്ധതി. ഇവ ഉപയോഗിക്കുന്നതു മൂലം മൊബൈല്‍ കമ്പനികള്‍ക്ക് ബാന്‍ഡ് വിഡ്ത് ഉപയോഗം കൂടുതലാകുന്നു. ഇതിനാല്‍ കമ്പനികളില്‍ നിന്ന് സേവനത്തിന്റെ ചാര്‍ജ് ഈടാക്കാനാണ് നീക്കം. ഈ വരുമാനത്തിന്റെ ഒരു പങ്ക് സര്‍ക്കാരിന് നല്‍കും.

വാട്ട്സ് ആപ് പോലുള്ള സേവനങ്ങള്‍ വന്നതോടെ ഫോണ്‍കോളുകളും എസ്എംഎസുകളും കുറഞ്ഞു. ഇത് കമ്പനികളുടെ വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കി. ആപ്ളിക്കേഷനുകള്‍ സൌജന്യമാക്കിയതിലൂടെ മൊബൈല്‍ കമ്പനികള്‍ക്ക് വര്‍ഷത്തില്‍ 5000 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അടുത്ത രണ്ടു വര്‍ഷം കൊണ്ട് ഇത് 16400 കോടിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഇത് മുന്നില്‍ കണ്ടാണ് പുതിയ നീക്കത്തിന് ട്രായ് ഒരുങ്ങുന്നത്.

8/01/2014

മൂത്രചികില്‍സയിലൂടെ വൃക്കരോഗത്തില്‍നിന്ന് മുക്തി


മൂത്രചികില്‍സയിലൂടെ വൃക്കരോഗത്തില്‍നിന്ന് മുക്തി
ശ്രീലത സ്വാമിനാഥന്‍
31 കന്‍വ 2014
രാജസ്ഥാനിലെ ബന്‍സ്‌വാര ജില്ലയില്‍ ആദിവാസികളെ സംഘടിപ്പിക്കുന്നതിനായി ജീവിതമര്‍പ്പിച്ച മാര്‍ക്‌സിസ്റ്റ്  ലെനിനിസ്റ്റ് പ്രവര്‍ത്തകയും നേതാവുമായ ശ്രീലത സ്വാമിനാഥന്‍ ഒഫദവര്‍മ സബ ര്‍മഫ ഘയവവയസഷറ മാസികയുടെ 1990 ഫിബ്രവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്ന്.


ഏറെ വര്‍ഷങ്ങളായി വൃക്കരോഗംകൊണ്ട് നീര്‍വീക്കം ബാധിച്ച അവസ്ഥയിലായിരുന്നു ഞാന്‍. 1982ല്‍ ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പരിശോധന നടത്തിയപ്പോള്‍ അവിടുത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ എന്നെ അറിയിച്ചത് വൃക്ക മാറ്റിവെക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്നും അങ്ങനെ ചെയ്യാത്തപക്ഷം രണ്ടു വര്‍ഷത്തിലേറെ ഞാന്‍ ജീവിച്ചിരിക്കില്ലെന്നുമായിരുന്നു. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി രാജസ്ഥാനിലെ ബന്‍സ്‌വാര ജില്ലയില്‍ ഭില്‍ ഗോത്രത്തില്‍പ്പെട്ട ആദിവാസികള്‍ക്കിടയില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയുമായിരുന്നു ഞാന്‍. പട്ടിണിപ്പാവങ്ങളായ ആദിവാസികള്‍ക്കിടയില്‍ ജീവിക്കുന്ന ഞാന്‍ എന്റെ വൃക്ക മാറ്റിവെക്കുന്നതിനുവേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കുന്നത് തികച്ചും പരിഹാസ്യവും അധാര്‍മികവുമായി എനിക്കു തോന്നി..

യൂറിന്‍ തെറാപ്പി വാങ്ങാം

എന്റെ ശാരീരികാവസ്ഥ ക്രമേണ വഷളായിക്കൊണ്ടിരുന്നു. പണിയെടുക്കാനും യാത്രചെയ്യാനും തീരെ വയ്യാത്ത സ്ഥിതിയായി. ശരീരഭാരം കൂടി. ഉത്സാഹമില്ലായ്മയും ജാഡ്യതയും എന്നെ പിടികൂടി. ശരീരംപോലെ മനസ്സും കനത്തു. തൊട്ടതിനൊക്കെ ദേഷ്യം. അമിതവികാരത്തിനടിപ്പെടുക, മനസ്സിന് എളുപ്പം മുറിവേല്ക്കുക, കൊച്ചുപ്രശ്‌നങ്ങള്‍പോലും പെരുപ്പിച്ചെടുത്ത് പരിഹരിക്കാന്‍ പറ്റാത്തതായി കരുതുക, നീര്‍വീക്കം, പൊണ്ണത്തടി, സന്ധിവേദന, ക്ഷീണം, ശ്വാസതടസ്സം, മൂത്രം തനിയെ പോവുക, ആര്‍ത്തവത്തിന് മുമ്പുള്ള അസ്വാസ്ഥ്യം കാരണം അപസ്മാരബാധിതയാവുക, ചിലപ്പോള്‍ മലബന്ധം, മറ്റുചിലപ്പോള്‍ വയറിളക്കം... ഇങ്ങനെ എണ്ണമറ്റ വ്യാധികള്‍ എന്നെ നിരന്തരം വേട്ടയാടി. എന്റെ ശാരീരികവ്യവസ്ഥയാകെ ജഡാവസ്ഥയെ പ്രാപിച്ച് ഒരു ആകസ്മികനിശ്ചലതയിലെത്തുകയാണെന്ന് എനിക്ക് തോന്നി. ശാരീരികപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് എനിക്ക് അത്യന്തം ക്ലേശിക്കേണ്ടിവന്നു.

മൂത്രചികിത്സയെക്കുറിച്ച് അറിവ് ലഭിച്ചതെങ്ങനെ?
ഞാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഗോത്രവര്‍ഗ മേഖലയില്‍ പല ആദിവാസികളും വെട്ട്, ചതവ്, ഉളുക്ക്, മുറിവ്, ചീഞ്ഞളിഞ്ഞ ചര്‍മം (ഗാംഗ്രീന്‍) തുടങ്ങിയവയ്ക്ക് മൂത്രം വളരെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കൊച്ചുകുട്ടികള്‍ക്കുണ്ടാകുന്ന ചുമ, മഞ്ഞപ്പിത്തം, ഉദരരോഗങ്ങള്‍ എന്നിവയെല്ലാം മൂത്രചികിത്സയിലൂടെ ആദിവാസികള്‍ ഭേദമാക്കിയിരുന്നു. എന്റെ സഹജവാസനയ്ക്ക് വിരുദ്ധമായി മൂത്രത്തിന് ചില ഗുണവശങ്ങളുണ്ടെന്ന് അംഗീകരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയായി. അതുകൊണ്ട്, ഏതാണ്ട് ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ മൊറാര്‍ജി ദേശായിയെ കാണാന്‍ അഹമ്മദാബാദിലേക്ക് പോയി. മൂത്രചികിത്സയെക്കുറിച്ച് പ്രതിപാദിക്കുന്ന ആധികാരികഗ്രന്ഥങ്ങള്‍ ഏതൊക്കെയാണെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു മനസ്സിലാക്കി. അദ്ദേഹം നിര്‍ദേശിച്ച പുസ്തകങ്ങള്‍ കണ്ടെത്തി ഞാന്‍ പഠനമാരംഭിച്ചു. സ്വമൂത്രചികിത്സയുടെ ശാസ്ത്രീയയുക്തിയെക്കുറിച്ച് ഞാന്‍ സംശയാലുവായിരുന്നു. ആ ഗ്രന്ഥങ്ങള്‍ സംശയനിവാരണം വരുത്തുന്നതും ദൃഢബോധ്യമുളവാക്കുന്നതും വായനയെ ഉത്തേജിപ്പിക്കുന്നവയുമായി എനിക്കു തോന്നി. അലോപ്പതിയില്‍ അമീബിയാസിസ് എന്ന് വിളിക്കുന്ന രോഗം എന്നെ ബാധിച്ച സമയമായിരുന്നു അത്. വായിച്ച പുസ്തകങ്ങളിലെ നിര്‍ദേശമനുസരിച്ച് ഒരു മാസക്കാലം തുടര്‍ച്ചയായി ഞാന്‍ അതിരാവിലെ ഒഴിക്കുന്ന മൂത്രം ദിവസേന സേവിച്ചു. പിന്നീടൊരിക്കലും ഈ രോഗത്തിന്റെ ശല്യം എനിക്ക് അനുഭവിക്കേണ്ടിവന്നിട്ടില്ല.

സ്വമൂത്രചികിത്സ തികച്ചും ഫലപ്രദമാണെന്ന് പൂര്‍ണബോധ്യം വന്നിരുന്നെങ്കിലും 1988ല്‍ തീര്‍ത്തും ശയ്യാവലംബിയായിത്തീരുന്നതുവരെ ഒരു ചികിത്സാപദ്ധതിയെന്ന നിലയില്‍ ഞാന്‍ അത് ഗൗരവമായെടുത്തിരുന്നില്ല. 1988 സപ്തംബറോടെ എന്റെ ശരീരം മുഴുവന്‍ നീര് വന്ന് വീര്‍ത്തു. എന്റെ കാലുകളിലും പാദങ്ങളിലും നിറയെ കുരുവന്ന് പഴുത്ത് ചലം പുറത്തൊഴുകുന്നുണ്ടായിരുന്നു. കടുത്ത വേദനകൊണ്ട് എനിക്ക് നടക്കാനോ പണിയെടുക്കാനോ കഴിഞ്ഞില്ല. സപ്തംബര്‍ 28 മുതല്‍ 1989 ജനവരി 5 വരെ ഒറ്റ രാത്രിപോലും എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന കാര്യം ഞെട്ടലോടെ ഞാനോര്‍ക്കുന്നു. ബെഡ്ഷീറ്റോ മറ്റെന്തെങ്കിലും തുണിയോ ശരീരത്തില്‍ മെല്ലെയൊന്ന് തൊട്ടാല്‍പ്പോലും തുളഞ്ഞുകയറുന്ന വേദനകൊണ്ട് ഞാന്‍ പുളഞ്ഞു. എന്റെ ഹോമിയോ ഡോക്ടറെ കണ്ട് ചികിത്സിക്കാന്‍ ഞാന്‍ ഡല്‍ഹിക്ക് പോയി. അദ്ദേഹത്തിന്റെ അറിവ്, ക്ഷമാശീലം,വിവേകം എന്നീ ഗുണങ്ങളെ ഞാന്‍ അത്യന്തം ആദരിക്കുന്നു. എന്നാല്‍ ഒന്നര മാസത്തെ ചികിത്സയ്ക്കിടയില്‍ തന്റെ ഔഷധപ്രയോഗമൊന്നും ഫലിക്കുന്നില്ലെന്ന് ബോധ്യപ്പെട്ട ഡോക്ടര്‍ തനിക്കിനി ഒന്നും ചെയ്യാനില്ലെന്ന് എന്നെ അറിയിച്ചു. പിന്നീട് ഞാന്‍ ജയ്പൂരില്‍ പോയി ഒരു ആയുര്‍വേദ ഡോക്ടറുടെ ചികിത്സ സ്വീകരിച്ചു. കുറച്ചു ദിവസത്തേക്ക് എന്റെ സ്ഥിതി മെച്ചപ്പെട്ടതായി തോന്നി. എന്നാല്‍ പിന്നീട് തൊലിപ്പുറത്തെ കുരുവും വ്രണങ്ങളും കൂടുതല്‍ രൂക്ഷതയോടെ പൊട്ടിയൊലിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ എന്റെ പ്രവര്‍ത്തനമേഖലയായ ഘണ്ടാലി എന്ന കൊച്ചു ഗോത്രവര്‍ഗ ഗ്രാമത്തിലേക്ക് മടങ്ങി. ഇനി ഏറെക്കാലം ജീവിക്കില്ലെന്ന വിശ്വാസത്തോടെ ഞാന്‍ എന്റെ വേദനയുടെ അന്ത്യം കാത്തുകഴിഞ്ഞു. മരുന്നുകളൊന്നും ഫലിക്കുന്നില്ലെന്ന് കണ്ടതോടെ അതൊക്കെ ഞാന്‍ നിര്‍ത്തി.

അങ്ങനെയിരിക്കേ ഡിസംബര്‍ മാസത്തിലൊരു ദിവസം ഞാന്‍ വാങ്ങിവെച്ച സ്വമൂത്രചികിത്സയെക്കുറിച്ചുള്ള പുസ്തകങ്ങളെക്കുറിച്ചോര്‍ത്തു. ആ പുസ്തകങ്ങള്‍ ഒരാവര്‍ത്തി കൂടി ഞാന്‍ വായിക്കാന്‍ തുടങ്ങി. കാന്‍സര്‍, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ ആപല്‍ക്കരമായ രോഗങ്ങളില്‍നിന്ന് യൂറിന്‍ തെറാപ്പിയിലൂടെ ശാശ്വതമുക്തി നേടിയ നിരവധി രോഗികളുടെ അനുഭവകഥകള്‍ ഞാന്‍ വായിച്ചു. ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളെല്ലാം അസ്തമിച്ച സ്ഥിതിക്ക് അവസാനത്തെ ആശ്രയമെന്ന നിലയില്‍ യൂറിന്‍ തെറാപ്പി പരീക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

1989 ജനവരി ഒന്നിന് ഞാന്‍ ഒരു സമ്പൂര്‍ണ ഉപവാസം ആരംഭിച്ചു. ഒഴിക്കുന്ന മൂത്രം മുഴുവനായി കഴിക്കുകയും ഇടയ്ക്കിടെ ശുദ്ധജലം മാത്രം കുടിക്കുകയും ചെയ്തു. തുടര്‍ച്ചയായി അഞ്ചു ദിവസം ഉപവസിച്ചപ്പോഴേക്കും എന്റെ കാലിലും കണങ്കാലിലും പാദങ്ങളിലുമുള്ള കടുത്ത വേദന പാടേ ശമിച്ചതായി ഞാനറിഞ്ഞു. ശാന്തമായി ഉറങ്ങാന്‍ എനിക്ക് കഴിഞ്ഞു. മുറിക്കുള്ളില്‍ മുടന്തി നടക്കാനുള്ള ശേഷി കൈവന്നു. എന്നാല്‍ കാലിലും പാദങ്ങളിലുമുള്ള നീരും പുണ്ണും മാറാതെ നിന്നു. അതുകൊണ്ട് ജനവരി 15ന് അനിശ്ചിതകാല നിരാഹാരത്തിലേക്ക് നീങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. രോഗം മാറുന്നതുവരെ ഉപവാസവും മൂത്രചികിത്സയും. തുടര്‍ച്ചയായി പതിനഞ്ചു ദിവസത്തെ ഉപവാസം കഴിഞ്ഞപ്പോഴേക്കും എന്റെ ശരീരത്തിലെ നീരും തടിപ്പുമെല്ലാം മാറിക്കഴിഞ്ഞിരുന്നു. മുഖത്തും കൈകാലുകളിലും സന്ധികളിലുമെല്ലാമുണ്ടായിരുന്ന നീര്‍ക്കെട്ട് അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. കാലുകളിലുണ്ടായിരുന്ന വ്രണവും ഏതാണ്ട് ഉണങ്ങിയിരുന്നു. ഉപവാസം തുടങ്ങി നാലാംനാള്‍തന്നെ മുറിക്കകത്ത് മുടന്താതെ സാധാരണപോലെ നടക്കാനും ജോലിയിലേര്‍പ്പെടാനും എനിക്ക് കഴിഞ്ഞു. ഉപവാസവും യൂറിന്‍ തെറാപ്പിയും തുടര്‍ന്നുകൊണ്ടിരിക്കെ ഓരോ ദിവസം കഴിയുംതോറും എന്റെ നില കൂടുതല്‍ മെച്ചപ്പെടുക മാത്രമല്ല, ശാരീരികമായ ശക്തി വര്‍ധിച്ചുവരികയും ചെയ്തു. തുടക്കത്തില്‍ എന്റെ നാഡിമിടിപ്പ് ക്രമരഹിതമായിരുന്നു. നേരിയ പനിയുമുണ്ടായിരുന്നു. എന്നാല്‍ ക്രമത്തില്‍ എന്റെ നാഡിമിടിപ്പും രക്തസമ്മര്‍ദവും തികച്ചും സാധാരണസ്ഥിതിയിലായിത്തീര്‍ന്നു. എന്റെ ശരീരവും മനസ്സും വര്‍ധിച്ച ഊര്‍ജസ്വലത കൈവരിക്കുന്നത് ഞാനറിഞ്ഞു.

ഉപവാസവും യൂറിന്‍ തെറാപ്പിയും നടത്തിയിട്ട് ഇപ്പോള്‍ മാസങ്ങളേറെ കഴിഞ്ഞു. ഇന്ന് ഞാന്‍ ഏറെ ചെറുപ്പമായപോലെ തോന്നുന്നു. വളരെ കര്‍മോത്സുകയാണിപ്പോള്‍ ഞാന്‍. എത്ര നേരം വേണമെങ്കിലും എനിക്ക് ജോലി ചെയ്യാം. യാതൊരു ക്ഷീണവും ബാധിക്കാതെ എട്ടുപത്തു കിലോമീറ്റര്‍ ദൂരം നടക്കാനും പ്രയാസമില്ല...

ഏതെല്ലാം തരത്തിലാണ് യൂറിന്‍ തെറാപ്പി എനിക്ക് പ്രയോജനപ്പെട്ടതെന്ന കാര്യം ഞാന്‍ നിങ്ങളെ അറിയിക്കട്ടെ. ഇപ്പോള്‍ എനിക്ക് കണ്ണട വെക്കാതെ വായിക്കാനും എഴുതാനും കഴിയും. എന്റെ മുടികൊഴിച്ചില്‍ പൂര്‍ണമായി നിലച്ചു.പല്ലുവേദന ശമിച്ചു. മോണകളില്‍ നിന്നുള്ള ചോരയൊലിപ്പ് മാറി. ദേഹത്ത് വീക്കമില്ല. മൂലക്കുരുവും മലബന്ധവും നിശ്ശേഷം ഇല്ലാതായി. ശരീരഭാരം കുറഞ്ഞു. ഓര്‍മശക്തി ഏറെ വര്‍ധിച്ചു. എളുപ്പം കോപിക്കുന്ന ശീലത്തില്‍ മാറ്റം വന്നു. ഖിന്നത ഒഴിഞ്ഞു. യുവത്വമാര്‍ജിച്ച് പുനര്‍നവീകരിക്കപ്പെട്ട അനുഭവം. ജീവിതത്തോടും പ്രവര്‍ത്തനത്തോടും ആഭിമുഖ്യം. എന്റെ മുടി പഴയതുപോലെ നരച്ചതല്ലെന്നും കൂടുതല്‍ കറുത്തുവന്നിട്ടുണ്ടെന്നുപോലും ചില സുഹൃത്തുക്കള്‍ പറഞ്ഞു. എന്തായാലും വധശിക്ഷയില്‍നിന്ന് രക്ഷപ്പെട്ട് ജീവിക്കാനുള്ള മറ്റൊരു അവസരംകൂടി എനിക്ക് ലഭിച്ചിരിക്കുകയാണെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. മാത്രമല്ല, എനിക്കിനി ജീവിക്കാന്‍ ഡോക്ടര്‍മാരെയോ ആശുപത്രികളെയോ വിലപിടിച്ച മരുന്നുകളെയോ ഉപകരണങ്ങളെയോ ആശ്രയിക്കേണ്ടതില്ല. ഒരു ബഹുരാഷ്ട്ര മരുന്നുകമ്പനിക്കും അതിന്റെ ലാഭക്കൊയ്ത്തില്‍ എന്നെ ഇരയാക്കാന്‍ കഴിയില്ല എന്ന കാര്യത്തില്‍ ആഹ്ലാദവതിയാണ് ഞാന്‍!

എല്ലാ ദിവസവും അതിരാവിലെ ആദ്യത്തെ മൂത്രം കുടിക്കുന്ന ശീലം ഞാന്‍ ഇപ്പോഴും തുടരുന്നു. പകല്‍വേളയില്‍ സാധ്യമാകുമ്പോഴൊക്കെ മൂന്നോ നാലോ തവണ ഞാന്‍ സ്വമൂത്രപാനം നടത്താറുണ്ട്. മൂത്രവും വെള്ളവും മാത്രം കുടിച്ചുകൊണ്ട് ആഴ്ചയിലൊരിക്കല്‍ ഞാന്‍ ഉപവസിക്കുന്നു. രോഗാവസ്ഥയില്‍ എന്നെ കണ്ടിട്ടുള്ളവരെല്ലാം ഊര്‍ജസ്വലമായ എന്റെ ഇന്നത്തെ അവസ്ഥ കണ്ട് അദ്ഭുതസ്തബ്ധരാവുകയാണ്. സ്വമൂത്രചികിത്സയിലൂടെ മറ്റുള്ളവരുടെ, പ്രത്യേകിച്ച് ഈ മേഖലയിലെ ആദിവാസികളുടേയും ദളിതരുടേയും രോഗശാന്തി വരുത്തുന്ന സുപ്രധാന പ്രവര്‍ത്തനങ്ങള്‍ ഞാനിപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്. സ്വന്തം മൂത്രം കുടിക്കുന്ന കാര്യം ആലോചിക്കുമ്പോള്‍ത്തന്നെ പലര്‍ക്കും അറപ്പും വെറുപ്പും തോന്നുന്നുണ്ട് എന്ന കാര്യം എനിക്കറിയാം. കാരണം മൂത്രം മലിനവും വൃത്തികെട്ടതുമായ വിസര്‍ജ്യപദാര്‍ഥമാണ് എന്ന ആശയത്താല്‍ മസ്തിഷ്‌കപ്രക്ഷാളനം ചെയ്യപ്പെട്ടവരാണ് നാമെല്ലാം. എന്നാല്‍ ഈ ധാരണ ശരിയല്ലെന്ന് ശാസ്ത്രീയമായി തെളിയിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ഞാന്‍ വായിച്ച പുസ്തകങ്ങളില്‍ നിന്നും പരിമിതമായ എന്റെ അനുഭവങ്ങളില്‍ നിന്നും യൂറിന്‍ തെറാപ്പിയെക്കുറിച്ച് മനസ്സിലാക്കിയ ചില വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

സ്വമൂത്രപാനം
1. ഗുരുതരവും ദീര്‍ഘകാലം നീണ്ടുനില്ക്കുന്നതുമായ വ്യാധികള്‍ക്കടിപ്പെട്ടവര്‍ രോഗശമനം കൈവരുവോളം ഒഴിക്കുന്ന മൂത്രം മുഴുവനായി സേവിക്കണം.
2. കുടിക്കാനുള്ള മൂത്രം കുപ്പികളിലോ ഗ്ലാസ്, പിച്ചള, ചെമ്പ്, സ്റ്റെയ്ന്‍ലസ് സ്റ്റീല്‍ പാത്രങ്ങളിലോ മണ്‍പാത്രത്തിലോ ശേഖരിക്കാം.
3. യൂറിന്‍ തെറാപ്പി ചെയ്യുന്നവര്‍ അകത്തും പുറത്തും മറ്റു മരുന്നുകള്‍ പ്രയോഗിക്കുന്നത് നിര്‍ത്തുന്നതാണ് അഭികാമ്യം.

4. രോഗശമനം വന്നുകഴിഞ്ഞ രോഗി അതിരാവിലെ ഒഴിക്കുന്ന ആദ്യത്തെ മൂത്രം മാത്രം കുടിച്ചാല്‍ മതിയാകും. ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് ഒടുവില്‍ ഒഴിക്കുന്ന മൂത്രവും ഉച്ചഭക്ഷണത്തിനു ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ഒഴിക്കുന്ന മൂത്രവും കുടിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. എത്ര കൂടുതല്‍ മൂത്രം അകത്താക്കുന്നുവോ അത്രയും നല്ലതാണ്.

5. മൂത്രതടസ്സം മൂലം മൂത്രം ഒഴിക്കാന്‍ പറ്റാതെ വരുന്ന സന്ദര്‍ഭങ്ങളില്‍, രോഗിക്ക് ആരോഗ്യമുള്ള മറ്റൊരാളുടെ മൂത്രം കുടിക്കാന്‍ കൊടുക്കാവുന്നതാണ്. മൂത്രത്തില്‍ ഹോര്‍മോണുകള്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് പുരുഷന്മാര്‍ പുരുഷന്മാരുടെയും സ്ത്രീകള്‍ സ്ത്രീകളുടെയും മൂത്രം മാത്രമേ കുടിക്കാവൂ. രോഗിയുടെ മൂത്രതടസ്സം നീങ്ങിയാലുടന്‍ എത്ര കുറച്ചായാലും സ്വന്തം മൂത്രം തന്നെ കുടിക്കണം.
6. മൂത്രം കലങ്ങിയതോ, രൂക്ഷതയുള്ളതോ, പഴുപ്പും ചോരയും കലര്‍ന്നതോ കട്ടിയായതോ ആവട്ടെ ധൈര്യപൂര്‍വം കുടിക്കാവുന്നതാണ്. ആന്തരികപ്രവര്‍ത്തനത്തിനിടയില്‍ അത് തെളിഞ്ഞതായി മാറും.

7. ചികിത്സ തുടങ്ങിക്കഴിഞ്ഞാല്‍ മൂത്രം ശരീരത്തിനകത്ത് അടിഞ്ഞുകൂടിയ വിഷപദാര്‍ഥങ്ങളെയും അന്യവസ്തുക്കളെയും കഴുകി വൃത്തിയാക്കുന്നതിന്റെ ഭാഗമായി രോഗിക്ക് വയറിളക്കം, ഛര്‍ദി, തൊലിപ്പുറത്ത് കുരു, പുണ്ണ് തുടങ്ങിയവ ഉണ്ടായേക്കും. ഇത് താത്കാലികം മാത്രമാണ്. ഒട്ടും പരിഭ്രമിക്കേണ്ടതില്ല. ഇത് മാറ്റുന്നതിന് അകത്തോ പുറത്തോ മറ്റു മരുന്നുകള്‍ പ്രയോഗിക്കരുത്. ആന്തരികശുദ്ധീകരണം പൂര്‍ത്തിയാകുന്നതോടെ ഈ ലക്ഷണങ്ങളെല്ലാം അപ്രത്യക്ഷമാകും.

മൂത്രം കുടിച്ചുള്ള ഉപവാസം
1. ഇത് രോഗശമനം ദ്രുതഗതിയിലാക്കുന്നു. ഉപവാസം കൂടാതെയുള്ള മൂത്രപാനത്തിലൂടെ രോഗശമനം താരതമ്യേന സാവധാനത്തിലേ നടക്കൂ. ഗുരുതരവും ദീര്‍ഘകാലം നിലനില്ക്കുന്നതും പഴക്കം ചെന്നതുമായ രോഗങ്ങളുടെ കാര്യത്തില്‍ മൂത്രവും ശുദ്ധജലവും മാത്രം കുടിച്ചുകൊണ്ടുള്ള ഉപവാസം അനിവാര്യമാണ്. അമ്പതു മുതല്‍ അറുപതു ദിവസം വരെ ഉപവസിക്കേണ്ടിവന്ന രോഗികളുണ്ട്. എന്നാല്‍ 10 മുതല്‍ 15 ദിവസം വരെയുള്ള ഉപവാസംകൊണ്ടുതന്നെ ശരാശരി രോഗങ്ങളെല്ലാം ഭേദമാകും.

2. മൂത്രവും ശുദ്ധജലവും മാത്രം കുടിച്ചുകൊണ്ട് ഉപവസിക്കുമ്പോള്‍ ശരീരത്തിന് ക്ഷീണം സംഭവിക്കുകയോ, നാഡിമിടിപ്പ് കൂടുകയോ, രക്തസമ്മര്‍ദത്തിന്റെ സമതുലിതാവസ്ഥയില്‍ താളഭംഗം സംഭവിക്കുകയോ ചെയ്യുന്നില്ല. വെള്ളം മാത്രം കുടിച്ചുകൊണ്ടുള്ള ഉപവാസത്തില്‍ ഇത്തരം ക്രമക്കേടുകള്‍ കാണാറുണ്ട്. ശരീരത്തില്‍ ജലനഷ്ടംകൊണ്ടുള്ള പ്രശ്‌നങ്ങളും സംഭവിക്കുന്നില്ല.

3. ഒന്നിച്ച് ദീര്‍ഘകാലം ഉപവസിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് അഞ്ചു ദിവസം വീതം ഇടവിട്ടിടവിട്ട് ഉപവാസം അനുഷ്ഠിക്കാം. എന്നാല്‍ ഇടവേളകളില്‍ രോഗി കര്‍ശനമായ ഭക്ഷണനിയന്ത്രണം പാലിക്കേണ്ടതാണ്.
4. ഉപവാസത്തോടെയുള്ള മൂത്രചികിത്സയോടൊപ്പം രോഗി ദിവസേന ശരീരം മുഴുവന്‍ മൂത്രം ഉപയോഗിച്ച് തടവിത്തുടയ്ക്കണം. ആവശ്യമെങ്കില്‍ മൂത്രത്തില്‍ കുതിര്‍ത്ത തുണികൊണ്ട് ദേഹം പൊതിഞ്ഞുകെട്ടണം.
5. രോഗി സുഖം പ്രാപിച്ചുകഴിഞ്ഞാലും ആഴ്ചയില്‍ ഒരു ദിവസം മൂത്രോപവാസം നടത്തുന്നത് നല്ലതാണ്.

6. ഉപവാസത്തിനിടയില്‍ ആവശ്യമെങ്കില്‍ രോഗിക്ക് മൂത്രത്തില്‍ ഇളംചൂടുവെള്ളം ചേര്‍ത്ത് വസ്തി (എനിമ) ചെയ്യാവുന്നതാണ്. ഇതിനായി സോപ്പുവെള്ളം ഒരിക്കലും ഉപയോഗിക്കരുത്.

മൂത്രംകൊണ്ടുള്ള ഉഴിച്ചിലും പൊതിയലും
1. മൂത്രം ശരീരമാസകലം പുരട്ടി ഉരച്ചുപിടിപ്പിക്കുന്നത് ചികിത്സയുടെ സുപ്രധാന ഘടകമാണ്. ഇത് രോഗശമനം ദ്രുതഗതിയിലാക്കുന്നു. കൂടാതെ ഇങ്ങനെ ചെയ്യുമ്പോള്‍ രോഗിക്ക് ശരീരക്ഷീണം ബാധിക്കുന്നില്ല.
2. ഉപവാസകാലത്ത് ദിവസേന രണ്ടു മണിക്കൂര്‍ നേരം രോഗിയുടെ ദേഹത്ത് മൂത്രം പുരട്ടി ഉഴിയണം. ഇത് രോഗിക്ക് സ്വയംതന്നെ ചെയ്യാവുന്നതാണ്. സ്വയം തേച്ചുപിടിപ്പിക്കാന്‍ കഴിയാത്തത്ര ക്ഷീണിതനാണ് രോഗിയെങ്കില്‍ മറ്റൊരാള്‍ രോഗിയുടെ ദേഹത്ത് മൂത്രം തടവിപ്പിടിപ്പിക്കേണ്ടതാണ്.

3. രോഗിയുടെ ദേഹത്ത് ഉരച്ചുപിടിപ്പിക്കേണ്ടത് അയാളുടെ സ്വന്തം മൂത്രം തന്നെയായിരിക്കണം. മൂത്രം കലങ്ങിയതോ, ചോര കലര്‍ന്നതോ ആയാലും കുഴപ്പമില്ല. രോഗിക്ക് മൂത്രതടസ്സമുള്ള പക്ഷം ഒരേലിംഗത്തില്‍പ്പെട്ട ആരോഗ്യമുള്ള മറ്റൊരു വ്യക്തിയുടെ മൂത്രം ലേപനത്തിനായി ഉപയോഗിക്കാം.

4. ശരീരത്തില്‍ തേച്ചുപിടിപ്പിക്കുന്നതിന് ഏറ്റവും ഉത്തമമായത് നാല് മുതല്‍ ഒമ്പതു ദിവസം വരെ പഴക്കമുള്ള മൂത്രമാണ്. എല്ലാ ദിവസവും കുപ്പികളില്‍ മൂത്രം ശേഖരിച്ച് നന്നായി അടച്ചുവെക്കണം. ജാലകത്തിനടുത്തോ നന്നായി സൂര്യപ്രകാശം തട്ടുന്ന സ്ഥലത്തോ മൂത്രം സൂക്ഷിച്ചുവെക്കണം. ഉപയോഗിക്കുന്നതിനു മുമ്പ് കുപ്പി നന്നായി കുലുക്കണം.

5. മുഖം, തല, കഴുത്ത്, പാദത്തിന്റെ അടിവശം എന്നിവയാണ് മൂത്രം ഉരച്ചുപിടിപ്പിക്കേണ്ടുന്ന പ്രധാന ഭാഗങ്ങള്‍. വേദനയുള്ള ഭാഗങ്ങളിലും സന്ധികളിലും തടവുന്നതില്‍ പ്രത്യേകം ശ്രദ്ധവെക്കണം. ഒരു മണിക്കൂറില്‍ കുറയാത്ത സമയം ഈ ഭാഗങ്ങളില്‍ തടവുന്നതിനായി മാത്രം ഉപയോഗിക്കണം.

വായ് വിസ്താരമുള്ള ഒരു ചെറിയ പാത്രത്തില്‍ മൂത്രമെടുക്കണം. കൈക്കുടന്നയില്‍ കുറേശ്ശ മൂത്രമെടുത്ത് കരതലംകൊണ്ട് ദേഹത്ത് നന്നായി പുരട്ടണം. വല്ലാതെ ശക്തിയില്‍ തേക്കരുത്. കൈത്തലംകൊണ്ട് ഉരച്ച് പിടിക്കുമ്പോഴുള്ള ഉരസലില്‍ ചര്‍മത്തിലേക്ക് മൂത്രം ആഗിരണം ചെയ്യപ്പെടും. മൂത്രം തേച്ചുപിടിപ്പിച്ചുകഴിഞ്ഞാല്‍ രോഗി രണ്ടു മണിക്കൂര്‍ വിശ്രമിക്കണം. പിന്നീട് ഇളംചൂടുള്ള വെള്ളത്തില്‍ കുളിക്കാം. സോപ്പ്, ഷാമ്പൂ, ക്രീം, പൗഡര്‍, സുഗന്ധദ്രവ്യങ്ങള്‍ മുതലായവ ഉപയോഗിക്കരുത്. ചെറുപയര്‍പൊടി, കടലമാവ്, തേങ്ങാപ്പിണ്ണാക്ക്, ഭസ്മം തുടങ്ങിയവ ഉപയോഗിക്കാം. (ഞാന്‍ ഉപവാസമനുഷ്ഠിച്ചതും മൂത്രലേപനം നടത്തിയതും മഞ്ഞുകാലത്തായിരുന്നു. എണ്ണകളോ ക്രീമുകളോ ഒന്നും ഉപയോഗിക്കാതിരുന്നിട്ടും എന്റെ തൊലി വരളുകയോ വിണ്ടുകീറുകയോ ഉണ്ടായില്ല.ഇപ്പോഴും ഞാന്‍ എണ്ണകളോ ക്രീമുകളോ ഉപയോഗിക്കാറില്ല. എന്റെ ചര്‍മവും മുടിയും തികച്ചും ആരോഗ്യമുള്ളതായി നിലനില്‍ക്കുന്നു. ഇതുകൊണ്ട് ശാരീരികമായി മാത്രമല്ല, സാമ്പത്തികമായും എനിക്ക് നേട്ടമാണുണ്ടായത്.)

വൃത്തിയായ തുണി രണ്ടോ മൂന്നോ മടക്കാക്കി പഴകിയതും ചെറുതായി ചൂടാക്കിയതുമായ മൂത്രത്തില്‍ കുതിര്‍ത്തുവെച്ചിട്ടാണ് 'മൂത്രപ്പൊതിയല്‍' (ഡൃശില ുമരസ) ഉണ്ടാക്കുന്നത്. ഇത് വേദനിക്കുന്ന സന്ധികളിലും മുറിവുകളിലും വ്രണങ്ങളിലും പൊള്ളലുകളിലും ഒക്കെ പൊതിഞ്ഞുവെക്കണം. തേച്ചുതടവാന്‍ പറ്റാത്ത ഇത്തരം ദേഹഭാഗങ്ങളിലാണ് സാധാരണയായി മൂത്രപ്പൊതിയല്‍ കെട്ടിവെക്കേണ്ടത്.
മൂത്രം ഒരു മികച്ച അണുനാശിനിയാണ്. അത് ശരീരകോശങ്ങളെ അതിവേഗം രോഗമുക്തമാക്കുന്നു.

ഭക്ഷണക്രമം
1. ആരോഗ്യപ്രദമായ നല്ല ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്ന് അമിതമായ ഊന്നല്‍ നല്കാന്‍ കഴിയാതെയായിട്ടുണ്ട്. നമ്മുടെ ആരോഗ്യത്തിനും അനാരോഗ്യത്തിനും പ്രധാന ഉത്തരവാദി നാം കഴിക്കുന്ന ഭക്ഷണമാണ്. എന്നാല്‍ നല്ല ഭക്ഷ്യപദാര്‍ഥങ്ങള്‍ എന്നത് ഇന്ന് പഴയകാലത്തിന്റെ ഓര്‍മ മാത്രമായിത്തീര്‍ന്നിരിക്കുന്നു. ഇന്ന് ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പാലുത്പന്നങ്ങള്‍, മാംസം എല്ലാംതന്നെ ഹാനികരമായ രാസവിഷങ്ങള്‍ നിറഞ്ഞവയാണ്. രാസവളങ്ങളും കീടനാശിനികളും അണുനാശിനികളും എല്ലാം ചേര്‍ന്ന് പ്രകൃതിവിഭവങ്ങളുടെ ഗുണമേന്മ തകര്‍ത്തുകളഞ്ഞിരിക്കുന്നു. ഈ വിഷാംശങ്ങളെല്ലാം മനുഷ്യശരീരത്തില്‍ പ്രവേശിച്ച് പുറത്തുപോകാന്‍ പറ്റാതെ കെട്ടിക്കിടന്ന് രോഗകാരണങ്ങളായിത്തീരുന്നു. ഇവിടെയാണ് സ്വമൂത്രചികിത്സ ഏറെ സഹായകരമായിത്തീരുന്നത്.

2. മൈദയും മൈദ ഉത്പന്നങ്ങളും, പഞ്ചസാര, പാസ്ചറൈസ് ചെയ്ത പാല്‍, പാല്‍പ്പൊടി, ചായം പൂശിയ പദാര്‍ഥങ്ങള്‍, കൃത്രിമ രുചിദായകവസ്തുക്കള്‍ ചേര്‍ത്ത പലഹാരങ്ങള്‍, അച്ചാര്‍, ഉപ്പിലിട്ടത്, ചായ,കാപ്പി, യന്ത്രത്തില്‍ പോളിഷ് ചെയ്ത അരി, മദ്യം, പുകയില, കൊക്കോ, ചോക്കലേറ്റ് തുടങ്ങിയവയെല്ലാം ആരോഗ്യത്തിന് അത്യന്തം ഹാനികരമാണെന്ന് നമുക്കറിയാം. ചുരുക്കത്തില്‍ ഇന്ന് അങ്ങാടികളില്‍ വ്യാപകമായി ഉണ്ടാക്കിവെച്ചിരിക്കുന്നതും സാധാരണക്കാര്‍ വാങ്ങി കഴിക്കുന്നതുമായ ഭക്ഷ്യവസ്തുക്കളില്‍ മിക്കവയും ശരീരത്തിന്റെ ആന്തരികാവയവങ്ങള്‍ക്ക് ഹാനികരമായ ഒന്നല്ലെങ്കില്‍ മറ്റൊരു രൂപത്തിലുള്ള വിഷവസ്തുക്കള്‍ മാത്രമാണ്.

3. ഉപവാസം അവസാനിപ്പിച്ചുകഴിഞ്ഞാല്‍ കര്‍ശനമായ ഭക്ഷണക്രമം പാലിക്കണമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സാധാരണ ഭക്ഷണക്രമത്തിലേക്കെത്തുന്നത് സാവകാശത്തിലായിരിക്കണം. അതിനു മുന്‍പ് ഉപവാസമനുഷ്ഠിച്ച അത്രയും ദിവസം ഭക്ഷണം നിയന്ത്രിതമായി കഴിക്കണം.

4. ഉപവാസം നിര്‍ത്തുന്ന ദിവസം പഴച്ചാറ് മാത്രമേ കഴിക്കാവൂ. രണ്ടാം ദിവസം പഴച്ചാറിനോടൊപ്പം പപ്പായ, തണ്ണിമത്തന്‍, ഓറഞ്ച്, സപ്പോട്ട മുതലായ പഴങ്ങളില്‍ ഏതെങ്കിലുമൊന്ന് പരിമിതമായ തോതില്‍ കഴിക്കണം. മൂന്നാം ദിവസം രാവിലെ പഴങ്ങള്‍, ഉച്ചയ്ക്ക് കഞ്ഞിവെള്ളം, വൈകീട്ട് കുറച്ച് പഴങ്ങളും നേര്‍പ്പിച്ച പാലും എന്ന ക്രമത്തില്‍ കഴിക്കാം.
അടുത്ത ദിവസം മുതല്‍ കട്ടിയാഹാരത്തിലേക്ക് വരാം. എന്നാല്‍ മസാല, എണ്ണ എല്ലാം ഒഴിവാക്കണം. മൂത്രപാനവും മൂത്രലേപനവും ഇതിനിടയില്‍ തുടരണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. രോഗിക്ക് ധാരാളം ശുദ്ധജലവും സൂര്യപ്രകാശവും ലഭിക്കണം.
2. കൃത്രിമനൂലുകൊണ്ട് നിര്‍മിച്ചതും പ്രത്യേകിച്ച് ശരീരചര്‍മത്തോട് ഒട്ടിച്ചേര്‍ന്ന് നില്ക്കുന്നതുമായ വസ്ത്രങ്ങള്‍ ഒഴിവാക്കണം.
3. ഭക്ഷണം പാകംചെയ്യുന്നതിനും കഴിക്കുന്നതിനും അലൂമിനിയം പാത്രങ്ങള്‍ ഉപയോഗിക്കരുത്.
4.സുഗന്ധകേശതൈലങ്ങള്‍, സോപ്പുകള്‍, പൗഡറുകള്‍, ക്രീമുകള്‍ മുതലായവ ഒഴിവാക്കണം. സ്വമൂത്രചികിത്സയും മൂത്രലേപനവും ചെയ്യുന്നതിലൂടെ മുടിക്ക് അതിന്റെ സ്വാഭാവികശോഭയും ചര്‍മത്തിന് മൃദുത്വവും ലഭിക്കും.
5. രാവിലെയുള്ള മൂത്രം അര ഗ്ലാസ് ശേഖരിച്ച് അതിനോടൊപ്പം ശുദ്ധജലവും ചേര്‍ത്ത് പല്ലുകള്‍ ശുചിയാക്കാന്‍ ഉപയോഗിക്കാം. അതുപയോഗിച്ച് മോണകള്‍ തടവുന്നത് നല്ലതാണ്. ഈ മിശ്രിതം ചെവികളില്‍ കുറച്ച് ഇറ്റിക്കുന്നതും കണ്ണുകള്‍ കഴുകുന്നതും നസ്യം ചെയ്യുന്നതും അതാത് അവയവങ്ങളുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് സഹായകമാണ്.
യൂറിന്‍ തെറാപ്പിയിലൂടെ താഴെ പറയുന്ന രോഗങ്ങളും മറ്റ് ഒട്ടനവധി അസുഖങ്ങളും പൂര്‍ണമായി മാറിയതിന് നിരവധി തെളിവുകളുണ്ട്. വിവിധതരം ചര്‍മരോഗങ്ങള്‍ പൊള്ളല്‍, മുഖക്കുരു, ഉദരസംബന്ധവും ദഹനസംബന്ധവുമായ തകരാറുകള്‍, അള്‍സര്‍, കാന്‍സര്‍, രക്തസമ്മര്‍ദം, ആസ്ത്മ, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍, ക്ഷയം, വൃക്കരോഗം, കരള്‍രോഗങ്ങള്‍, ക്ഷീണം, വിളര്‍ച്ച, മൂലക്കുരു, നേത്രരോഗങ്ങള്‍, ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടല്‍, മലേറിയ, വിവിധതരം പനികള്‍ തുടങ്ങിയവ.

(യൂറിന്‍ തെറാപ്പി എന്ന പുസ്തകത്തില്‍ നിന്ന്)

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1