hai
PUTHIYA JANADHIPATHYAM
ഭാരത രക്ഷ നമ്മുടെ രക്ഷ
6/21/2016
6/15/2016
കേന്ദ്ര സർക്കാരിന്റെ പുതിയ വ്യോമയാന നയം
marunadanmalayali.com
ആഭ്യന്തര സർവീസിൽ ഒരു മണിക്കൂർ യാത്രയ്ക്കു പരമാവധി ഈടാക്കാവുന്നതു 2500 രൂപ; ബാഗേജ് നിര...
ആഭ്യന്തര സർവീസിൽ ഒരു മണിക്കൂർ യാത്രയ്ക്കു പരമാവധി ഈടാക്കാവുന്നതു 2500 രൂപ; ബാഗേജ് നിരക്കുകളിൽ ഇളവ്; രാജ്യാന്തര സർവീസ് ചട്ടത്തിലും മാറ്റം: കേന്ദ്ര സർക്കാരിന്റെ പുതിയ വ്യോമയാന നയം പ്രവാസികൾക്കും ആശ്വാസമേകും
June 15, 2016 | 07:36 PM | Permalink
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ആകാശയാത്രയിൽ പുതു പാതകൾ
വെട്ടിത്തുറന്നു സർക്കാരിന്റെ പുതിയ വ്യോമയാന നയം. വ്യോമയാന മേഖലയിൽ
മാറ്റങ്ങൾക്ക് സാധ്യത തുറന്നാണു കേന്ദ്ര സർക്കാർ പുതിയ വ്യോമയാന നയം
പ്രഖ്യാപിച്ചത്.
ആഭ്യന്തര സർവീസിൽ ഒരു മണിക്കൂർ യാത്രയ്ക്ക് പരമാവധി 2,500 രൂപ മാത്രമേ ഈടാക്കാവൂ എന്നതാണ് ഒരു വ്യവസ്ഥ. ബാഗേജ് നിരക്കുകളിൽ ഇളവിനു പുറമെ രാജ്യാന്തര സർവീസ് ചട്ടത്തിലും മാറ്റം വരും.
കേന്ദ്ര സർക്കാരിന്റെ പുതിയ വ്യോമയാന നയം പ്രവാസികൾക്കാകും ഏറെ ആശ്വാസമാകുക. ആഭ്യന്തര സർവീസ് നിരക്കു കുറയുന്നതിലൂടെ വിമാന യാത്രക്കാരുടെ എണ്ണം കൂട്ടാൻ കഴിയുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. രാജ്യത്തെ കൂടുതൽ നഗരങ്ങളെ ബന്ധിപ്പിച്ച് സർവ്വീസുകളുടെ എണ്ണം കൂട്ടും. ഇത്തരം പുതിയ റൂട്ടുകളിൽ ഹ്രസ്വദൂര സർവീസുകൾ നടത്തുന്നതു വഴി വിമാനക്കമ്പനികൾക്ക് നഷ്ടമുണ്ടാവുകയാണെങ്കിൽ അത് നികത്തുന്നതിന് കേന്ദ്ര സർക്കാർ പ്രത്യേക ഫണ്ട് നീക്കിവെക്കും. ആഭ്യന്തര സർവീസുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന സെസിലും മാറ്റം വരുത്തും.
ആഭ്യന്തര സർവ്വീസിലെ എണ്ണം കൂടുന്നതിലൂടെ 2022 ഓടെ പ്രതിവർഷം 30 കോടി ടിക്കറ്റുകൾ വിൽക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. 2027 ആകുമ്പേഴേക്കും ഇത് 50 കോടിയായി ഉയർത്തുകയാണ് ലക്ഷ്യം. രാജ്യാന്തര ടിക്കറ്റുകളിൽ 2027 ആകുമ്പോഴേക്കും 20 കോടിയായി ഉയർത്താനും നയം ലക്ഷ്യമിടുന്നു. രാജ്യാന്തര സർവീസ് നടത്തുന്നതിനുള്ള 5/20 വ്യവസ്ഥകളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് വർഷം സർവീസ് നടത്തണമെന്നും 20 ഫ്ളൈറ്റുകളെങ്കിലും ഉണ്ടായിരിക്കണമെന്നുമുള്ള വ്യവസ്ഥയിലാണ് ഇളവ് വരുത്തിയിട്ടുള്ളത്. 20 ഫ്ളൈറ്റുകളിൽ കൂടുതലുള്ള കമ്പനികൾക്കോ, ആഭ്യന്തര സർവീസിന്റെ 20ശതമാനം ഉപയോഗപ്പെടുത്തുന്നതോ ആയ കമ്പനികൾക്ക് രാജ്യാന്തര സർവീസ് നടത്താമെന്ന് പുതിയ നയത്തിൽ വ്യക്തമാക്കുന്നു. എയർ ഏഷ്യ, എയർ വിസ്താര തുടങ്ങിയ പുതിയ കമ്പനികൾക്ക് രാജ്യാന്തര സർവീസ് നടത്താൻ സൗകര്യപ്പെടുന്നതാണ് ഈ ഭേദഗതി. എയർ കേരള എന്ന കേരളത്തിന്റെ സ്വന്തം വിമാന കമ്പനി യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെങ്കിൽ രാജ്യാന്തര സർവീസ് നടത്തുന്നതിനുള്ള ഈ ഇളവിന്റെ പ്രയോജനം ലഭിച്ചേക്കും.
ടിക്കറ്റ് കാൻസലേഷൻ നിരക്ക് ഒരു കാരണവശാലും അടിസ്ഥാന നിരക്കിനേക്കാൾ കൂടുതലാകരുതെന്നു പുതിയ നയം അനുശാസിക്കുന്നു. റീഫണ്ട് നടപടിക്രമങ്ങൾക്കായി കമ്പനികൾ മറ്റ് അധിക നിരക്കുകൾ ഈടാക്കരുതെന്നും നയത്തിൽ വ്യക്തമാക്കുന്നു. വിമാനം റദ്ദാക്കപ്പെടുകയാണെങ്കിൽ യാത്രക്കാരിൽനിന്ന് ഈടാക്കിയ എല്ലാ നികുതി നിരക്കുകളും കമ്പനികൾ റീ ഫണ്ട് ചെയ്യണം. വിദേശ യാത്രകൾക്കുള്ള ബാഗേജ് നിരക്കിലും ഇളവുകളും പുതിയ വ്യവസ്ഥയും കൊണ്ടുവന്നിട്ടുണ്ട്. 15 കിലോയിൽ കൂടുതൽ വരുന്ന ബാഗേജുകൾക്ക് ഒരു കിലോയ്ക്ക് 100 രൂപയിൽ കൂടുതൽ ഈടാക്കരുത്. 20 കിലോവരെ ഈ നിരക്ക് തുടരണം. നിലവിൽ 15 കിലോയിൽ അധികം വരുന്ന ഓരോ കിലോയ്ക്കും 300 രൂപയായിരുന്നു ഈടാക്കുന്നത്. ഏയർ ഇന്ത്യയിൽ 23 കിലോ വരെ ഫ്രീ ബാഗേജ് സൗകര്യമുണ്ട്. എന്നാൽ, 20 കിലോയിൽ കൂടുതൽ വരുന്ന ബാഗേജുകൾക്ക് അധിക നിരക്ക് എത്രവേണമെന്ന് നിശ്ചയിക്കാനുള്ള അവകാശം കമ്പനികൾക്ക് വിട്ടുകൊടുത്തിട്ടുണ്ട്. ബുക്ക് ചെയ്ത വിമാനത്തിന്റെ യാത്ര തടസ്സപ്പെടുന്ന ഘട്ടത്തിൽ ഹോട്ടൽ ചെലവുകൾക്കായി സർക്കാർ 20,000 രൂപവരെ അനുവദിക്കും. വിമാനം റദ്ദാക്കുന്ന വിവരം രണ്ട് ആഴ്ച മുമ്പ് യാത്രക്കാരെ അറിയിക്കുകയാണെങ്കിൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകില്ല.
ആഭ്യന്തര സർവീസിൽ ഒരു മണിക്കൂർ യാത്രയ്ക്ക് പരമാവധി 2,500 രൂപ മാത്രമേ ഈടാക്കാവൂ എന്നതാണ് ഒരു വ്യവസ്ഥ. ബാഗേജ് നിരക്കുകളിൽ ഇളവിനു പുറമെ രാജ്യാന്തര സർവീസ് ചട്ടത്തിലും മാറ്റം വരും.
കേന്ദ്ര സർക്കാരിന്റെ പുതിയ വ്യോമയാന നയം പ്രവാസികൾക്കാകും ഏറെ ആശ്വാസമാകുക. ആഭ്യന്തര സർവീസ് നിരക്കു കുറയുന്നതിലൂടെ വിമാന യാത്രക്കാരുടെ എണ്ണം കൂട്ടാൻ കഴിയുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. രാജ്യത്തെ കൂടുതൽ നഗരങ്ങളെ ബന്ധിപ്പിച്ച് സർവ്വീസുകളുടെ എണ്ണം കൂട്ടും. ഇത്തരം പുതിയ റൂട്ടുകളിൽ ഹ്രസ്വദൂര സർവീസുകൾ നടത്തുന്നതു വഴി വിമാനക്കമ്പനികൾക്ക് നഷ്ടമുണ്ടാവുകയാണെങ്കിൽ അത് നികത്തുന്നതിന് കേന്ദ്ര സർക്കാർ പ്രത്യേക ഫണ്ട് നീക്കിവെക്കും. ആഭ്യന്തര സർവീസുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന സെസിലും മാറ്റം വരുത്തും.
ആഭ്യന്തര സർവ്വീസിലെ എണ്ണം കൂടുന്നതിലൂടെ 2022 ഓടെ പ്രതിവർഷം 30 കോടി ടിക്കറ്റുകൾ വിൽക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. 2027 ആകുമ്പേഴേക്കും ഇത് 50 കോടിയായി ഉയർത്തുകയാണ് ലക്ഷ്യം. രാജ്യാന്തര ടിക്കറ്റുകളിൽ 2027 ആകുമ്പോഴേക്കും 20 കോടിയായി ഉയർത്താനും നയം ലക്ഷ്യമിടുന്നു. രാജ്യാന്തര സർവീസ് നടത്തുന്നതിനുള്ള 5/20 വ്യവസ്ഥകളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് വർഷം സർവീസ് നടത്തണമെന്നും 20 ഫ്ളൈറ്റുകളെങ്കിലും ഉണ്ടായിരിക്കണമെന്നുമുള്ള വ്യവസ്ഥയിലാണ് ഇളവ് വരുത്തിയിട്ടുള്ളത്. 20 ഫ്ളൈറ്റുകളിൽ കൂടുതലുള്ള കമ്പനികൾക്കോ, ആഭ്യന്തര സർവീസിന്റെ 20ശതമാനം ഉപയോഗപ്പെടുത്തുന്നതോ ആയ കമ്പനികൾക്ക് രാജ്യാന്തര സർവീസ് നടത്താമെന്ന് പുതിയ നയത്തിൽ വ്യക്തമാക്കുന്നു. എയർ ഏഷ്യ, എയർ വിസ്താര തുടങ്ങിയ പുതിയ കമ്പനികൾക്ക് രാജ്യാന്തര സർവീസ് നടത്താൻ സൗകര്യപ്പെടുന്നതാണ് ഈ ഭേദഗതി. എയർ കേരള എന്ന കേരളത്തിന്റെ സ്വന്തം വിമാന കമ്പനി യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെങ്കിൽ രാജ്യാന്തര സർവീസ് നടത്തുന്നതിനുള്ള ഈ ഇളവിന്റെ പ്രയോജനം ലഭിച്ചേക്കും.
ടിക്കറ്റ് കാൻസലേഷൻ നിരക്ക് ഒരു കാരണവശാലും അടിസ്ഥാന നിരക്കിനേക്കാൾ കൂടുതലാകരുതെന്നു പുതിയ നയം അനുശാസിക്കുന്നു. റീഫണ്ട് നടപടിക്രമങ്ങൾക്കായി കമ്പനികൾ മറ്റ് അധിക നിരക്കുകൾ ഈടാക്കരുതെന്നും നയത്തിൽ വ്യക്തമാക്കുന്നു. വിമാനം റദ്ദാക്കപ്പെടുകയാണെങ്കിൽ യാത്രക്കാരിൽനിന്ന് ഈടാക്കിയ എല്ലാ നികുതി നിരക്കുകളും കമ്പനികൾ റീ ഫണ്ട് ചെയ്യണം. വിദേശ യാത്രകൾക്കുള്ള ബാഗേജ് നിരക്കിലും ഇളവുകളും പുതിയ വ്യവസ്ഥയും കൊണ്ടുവന്നിട്ടുണ്ട്. 15 കിലോയിൽ കൂടുതൽ വരുന്ന ബാഗേജുകൾക്ക് ഒരു കിലോയ്ക്ക് 100 രൂപയിൽ കൂടുതൽ ഈടാക്കരുത്. 20 കിലോവരെ ഈ നിരക്ക് തുടരണം. നിലവിൽ 15 കിലോയിൽ അധികം വരുന്ന ഓരോ കിലോയ്ക്കും 300 രൂപയായിരുന്നു ഈടാക്കുന്നത്. ഏയർ ഇന്ത്യയിൽ 23 കിലോ വരെ ഫ്രീ ബാഗേജ് സൗകര്യമുണ്ട്. എന്നാൽ, 20 കിലോയിൽ കൂടുതൽ വരുന്ന ബാഗേജുകൾക്ക് അധിക നിരക്ക് എത്രവേണമെന്ന് നിശ്ചയിക്കാനുള്ള അവകാശം കമ്പനികൾക്ക് വിട്ടുകൊടുത്തിട്ടുണ്ട്. ബുക്ക് ചെയ്ത വിമാനത്തിന്റെ യാത്ര തടസ്സപ്പെടുന്ന ഘട്ടത്തിൽ ഹോട്ടൽ ചെലവുകൾക്കായി സർക്കാർ 20,000 രൂപവരെ അനുവദിക്കും. വിമാനം റദ്ദാക്കുന്ന വിവരം രണ്ട് ആഴ്ച മുമ്പ് യാത്രക്കാരെ അറിയിക്കുകയാണെങ്കിൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകില്ല.
Readers Comments
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കമന്റ്
ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ
ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും
മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം
ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ്
ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക്
ചെയ്യുന്നതാണ് - എഡിറ്റര്‍
6/14/2016
നമ്മള്‍ ഒരു പാട് ആളുകളുടെ ഒരുപാട് ഡാന്‍സ് കണ്ടി ട്ടുണ്ടായിരിക്കാം പക്ഷെ ഇത് പോലെ വേറെ എവിടെയും കണ്ടിട്ടുണ്ടാകില്ല . തീര്‍ച്ച . അങ്ങനെ യുള്ള ആ ഡാന്‍സ് കാണാന്‍ നമ്മള്‍ക്ക് തയ്യാറാകാം
മരുന്നിനു 75 % വരെ വിലക്കുറവു അടുത്തുള്ള കട അറിയാന്‍
കേന്ദ്ര സർക്കാരിന്റെ ജന ഔഷധി സാധാരണക്കാരന് ആശ്വാസം; കേരളത്തിലെ ജന ഔഷധി ഷോപ്പുകളുടെ പട്ടിക കാണാം
കേന്ദ്ര സർക്കാരിന്റെ ജന ഔഷധി എന്ന മെഡിക്കൽ ഷോപ്പുകൾ ഇപ്പോള്‍ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രവര്‍ത്തനം ആരംഭിച്ചു. സാധാരണ രോഗികള്‍ക്കു വലിയൊരു ആശ്വാസമാണ് ഈ സംഭ്രഭം. വളരെ തുച്ഛമായ വിലക്കാണ് നമുക്ക് ഇവിടെ നിന്ന് മരുന്നുകൾ ലഭിക്കുന്നത്. ശരാശരി 1350 രൂപ വില വരുന്ന ഒരു മാസത്തെ മരുന്നുകൾക്ക് ഇവിടെ വില ആകെ 320 രൂപയാണ്. ഇതുപോലുള്ള ആനുകൂല്യം കിട്ടുന്ന ഷോപ്പുകളിൽ നിന്ന് വാങ്ങാൻ ശ്രമിച്ചാല്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് വളരെ വലിയ ആശ്വാസമാകും ഈ പദ്ധതി.
ഈ പദ്ധതിയില്‍ തുടങ്ങിയിട്ടുള്ള മരുന്നുഷോപ്പുകളുടെ വിലാസം ഇവയാണ്.
1. കോഴിക്കോട്
ജന ഔഷധി സ്റ്റോര്‍
കെ. എം. സി. ടി മെഡിക്കല്‍ കോളേജ് ഫാര്‍മസി, പി ഒ
മനശ്ശേരി, മുക്കം , കോഴിക്കോട് , കേരള- 673602
ജന ഔഷധി സ്റ്റോര്‍
കെ. എം. സി. ടി മെഡിക്കല്‍ കോളേജ് ഫാര്‍മസി, പി ഒ
മനശ്ശേരി, മുക്കം , കോഴിക്കോട് , കേരള- 673602
2.തൃശൂര്‍
ജന ഔഷധി സ്റ്റോര്‍
റൂം നമ്പര്‍ – 19/44/6, ഗ്രൗണ്ട് ഫ്ലോര്‍
സെന്‍റര്‍ പോയിന്റ്, തൃശൂര്‍, കേരള – 680004
ജന ഔഷധി സ്റ്റോര്‍
റൂം നമ്പര്‍ – 19/44/6, ഗ്രൗണ്ട് ഫ്ലോര്‍
സെന്‍റര്‍ പോയിന്റ്, തൃശൂര്‍, കേരള – 680004
3. കൊല്ലം
ജന ഔഷധി സ്റ്റോര്‍
ആയൂര്‍ , കൊല്ലം , കേരള – 691533
ജന ഔഷധി സ്റ്റോര്‍
ആയൂര്‍ , കൊല്ലം , കേരള – 691533
4.അങ്കമാലി
ജന ഔഷധി സ്റ്റോര്‍
ഡോര്‍ നമ്പര്‍ : V/478/G/5
കെ. പി. ബി. എസ് പ്രൈം ട്രേഡ് സെന്‍റര്‍, അങ്കമാലി,
കേരള – 683572
ജന ഔഷധി സ്റ്റോര്‍
ഡോര്‍ നമ്പര്‍ : V/478/G/5
കെ. പി. ബി. എസ് പ്രൈം ട്രേഡ് സെന്‍റര്‍, അങ്കമാലി,
കേരള – 683572
5. എറണാകുളം
ജന ഔഷധി സ്റ്റോര്‍
35/1015 C3, വി. എം ടവേര്‍സ്,
ആക്സിസ് ബാങ്കിന് എതിര്‍വശം,
എം. കെ കെ നായര്‍ റോഡ്, പാലാരിവട്ടം
എറണാകുളം, കേരള – 682025
ജന ഔഷധി സ്റ്റോര്‍
35/1015 C3, വി. എം ടവേര്‍സ്,
ആക്സിസ് ബാങ്കിന് എതിര്‍വശം,
എം. കെ കെ നായര്‍ റോഡ്, പാലാരിവട്ടം
എറണാകുളം, കേരള – 682025
6. തൃശൂര്‍
ജന ഔഷധി സ്റ്റോര്‍
ജയശ്രീ കാസ്റ്റില്‍, 27/7/B2,
കരുണാകരന്‍ നമ്പ്യാര്‍ റോഡ് ,
അശ്വനി ജംക്ഷന്‍, തൃശൂര്‍
കേരള – 680020
ജന ഔഷധി സ്റ്റോര്‍
ജയശ്രീ കാസ്റ്റില്‍, 27/7/B2,
കരുണാകരന്‍ നമ്പ്യാര്‍ റോഡ് ,
അശ്വനി ജംക്ഷന്‍, തൃശൂര്‍
കേരള – 680020
7. തൃശൂര്‍
ജന ഔഷധി സ്റ്റോര്‍
ഷിഫാസ്, ശ്രിങ്കപുരം,
കൊടുങ്ങല്ലൂര്‍, തൃശൂര്‍
കേരള – 680664
ജന ഔഷധി സ്റ്റോര്‍
ഷിഫാസ്, ശ്രിങ്കപുരം,
കൊടുങ്ങല്ലൂര്‍, തൃശൂര്‍
കേരള – 680664
8. എറണാകുളം
ജന ഔഷധി സ്റ്റോര്‍
ഡോര്‍ നമ്പര്‍. 44/488/ B2, പെന്റ ടവര്‍,
കലൂര്‍, എറണാകുളം
കേരള – 682017
ജന ഔഷധി സ്റ്റോര്‍
ഡോര്‍ നമ്പര്‍. 44/488/ B2, പെന്റ ടവര്‍,
കലൂര്‍, എറണാകുളം
കേരള – 682017
9. കൊല്ലം
ജന ഔഷധി സ്റ്റോര്‍
മയ്യനാട് റോഡ് കൊട്ടിയം പി. ഒ, കൊല്ലം,
കേരള – 691571
ജന ഔഷധി സ്റ്റോര്‍
മയ്യനാട് റോഡ് കൊട്ടിയം പി. ഒ, കൊല്ലം,
കേരള – 691571
10. മഞ്ചേരി
ജന ഔഷധി സ്റ്റോര്‍
20/2625 F,
മെയിന്‍ ഗേറ്റ് മെഡിക്കല്‍ കോളേജിനു എതിര്‍വശം,
മഞ്ചേരി , കേരള – 676121
ജന ഔഷധി സ്റ്റോര്‍
20/2625 F,
മെയിന്‍ ഗേറ്റ് മെഡിക്കല്‍ കോളേജിനു എതിര്‍വശം,
മഞ്ചേരി , കേരള – 676121
11. തൃശൂര്‍
ജന ഔഷധി സ്റ്റോര്‍
10/789/5,
ന്യു നമ്പര്‍: 16/880, മണ്ണുത്തി പി. ഒ,
തൃശൂര്‍, കേരള – 680651
ജന ഔഷധി സ്റ്റോര്‍
10/789/5,
ന്യു നമ്പര്‍: 16/880, മണ്ണുത്തി പി. ഒ,
തൃശൂര്‍, കേരള – 680651
12. തിരുവനന്തപുരം
ജന ഔഷധി സ്റ്റോര്‍
NMC 11/484E, പാര്‍ക്ക് വ്യൂ ബില്‍ഡിംഗ് ,
നെയ്യാറ്റിന്‍കര പി. ഒ, തിരുവനന്തപുരം
കേരള – 695121
ജന ഔഷധി സ്റ്റോര്‍
NMC 11/484E, പാര്‍ക്ക് വ്യൂ ബില്‍ഡിംഗ് ,
നെയ്യാറ്റിന്‍കര പി. ഒ, തിരുവനന്തപുരം
കേരള – 695121
13. എറണാകുളം
ജന ഔഷധി സ്റ്റോര്‍
ഡോര്‍ നമ്പര്‍: 8/262 A1,
നോര്‍ത്ത് പറവൂര്‍ മുനിസിപ്പാലിറ്റി,
നോര്‍ത്ത് പറവൂര്‍, എറണാകുളം
കേരള – 683513
ജന ഔഷധി സ്റ്റോര്‍
ഡോര്‍ നമ്പര്‍: 8/262 A1,
നോര്‍ത്ത് പറവൂര്‍ മുനിസിപ്പാലിറ്റി,
നോര്‍ത്ത് പറവൂര്‍, എറണാകുളം
കേരള – 683513
14. പെരിന്തല്‍മണ്ണ
ജന ഔഷധി സ്റ്റോര്‍
ജില്ലാ സര്‍ക്കാര്‍ ആശുപത്രി , ഹൗസിംഗ് ബോര്‍ഡ് കോളനി റോഡ്,
പെരിന്തല്‍മണ്ണ, കേരള – 679322
ജന ഔഷധി സ്റ്റോര്‍
ജില്ലാ സര്‍ക്കാര്‍ ആശുപത്രി , ഹൗസിംഗ് ബോര്‍ഡ് കോളനി റോഡ്,
പെരിന്തല്‍മണ്ണ, കേരള – 679322
15. തിരുവനന്തപുരം
ജന ഔഷധി സ്റ്റോര്‍
മിസ്പ , പണ്ടാരവിള, പൊഴിയൂര്‍ പി. ഒ, തിരുവനന്തപുരം
കേരള – 695513
ജന ഔഷധി സ്റ്റോര്‍
മിസ്പ , പണ്ടാരവിള, പൊഴിയൂര്‍ പി. ഒ, തിരുവനന്തപുരം
കേരള – 695513
Copyright © 2016 by East Coast Daily
ലേബലുകള്‍:
അറിവ്,
ധനകാര്യം,
പ്രകൃതി,
മോഡി,
രാഷ്ട്രീയം,
വികസനം,
സ്ത്രീ,
സ്പോര്‍ട്സ്,
arogyam
ഓരോ പഞ്ചായത്തിലും ഹെലിപാഡുകൾ
ന്യൂഡൽഹി ∙ ഓരോ പഞ്ചായത്തിലും ഹെലിപാഡുകൾ, ഓരോ ജില്ലയിലും മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിയും എയർ ആംബുലൻസ് സൗകര്യവും, ഇന്ത്യ വികസിപ്പിച്ച വിമാനങ്ങളിൽ കുറഞ്ഞ ചെലവിൽ യാത്ര – സ്വപ്നമല്ല, 2035ൽ ഇതെല്ലാം യാഥാർഥ്യമാക്കുമെന്നു കേന്ദ്രസർക്കാർ. സാങ്കേതിക വിദ്യയുടെ കൈപിടിച്ച്, ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ അടുത്ത രണ്ടു പതിറ്റാണ്ടിനുള്ളിൽ യാഥാർഥ്യമാകുമെന്നു കേന്ദ്ര ശാസ്ത്ര–സാങ്കേതിക മന്ത്രാലയമാണു പ്രതീക്ഷിക്കുന്നത്.
മന്ത്രാലയത്തിനു കീഴിലുള്ള ടെക്നോളജി ഇൻഫർമേഷൻ ഫോർകാസ്റ്റിങ് ആൻഡ് അസസ്മെന്റ് കൗൺസിലാണു (ടിഫാക്) ജനജീവിതം 2035ൽ എങ്ങനെയാകുമെന്നു പ്രവചിക്കുന്നത്. ഡോ. അനിൽ കകോദ്കറാണു ടിഫാകിന്റെ അധ്യക്ഷൻ. സാങ്കേതികവിദ്യ പ്രായോഗിക തലത്തിൽ ഉപയോഗിക്കുന്നതിലൂടെയാണു പുതിയ സംവിധാനങ്ങൾ സാധ്യമാകുന്നത്. അനുബന്ധമായി ‘ടെക്നോളജി വിഷൻ 2035’ എന്ന റിപ്പോർട്ടും പുറത്തിറക്കിയിട്ടുണ്ട്.
റിപ്പോർട്ടിൽ പറയുന്നത്:
∙ ഇന്ത്യക്കാർ 2035ൽ സമ്പൂർണ സാക്ഷരത നേടും. അക്ഷരജ്ഞാനം മാത്രമല്ല, ഇലക്ട്രോണിക് ഉപകരണങ്ങളിലും മറ്റു യന്ത്രസംവിധാനങ്ങളിലും സാക്ഷരരാകും.
∙ പിഴവുകളില്ലാത്തതും അതിവേഗത്തിലുമുള്ള കുറ്റാന്വേഷണവും നീതിനിർവഹണവും സാധ്യമാകും.
∙ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ ഉൾപ്പെടെ എല്ലാ വീടുകളിലും ശുദ്ധജലം ലഭ്യമാകും.
∙ ഗ്രാമപഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ആധുനിക സൗകര്യങ്ങളോടെ ജില്ലാ തലത്തിലെ ആശുപത്രികളും വികസിപ്പിക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വിദഗ്ധ സഹായം ലഭ്യമാക്കും. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ഹെലികോപ്റ്ററിൽ എത്തിക്കാനാണു ഹെലിപാഡുകൾ നിർമിക്കുന്നത്. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളിൽ വിദഗ്ധ വൈദ്യസേവനം ലഭ്യമാക്കും.
∙ എല്ലാ കാലാവസ്ഥയെയും അതിജീവിക്കുന്ന റോഡുകൾ എല്ലാ പഞ്ചായത്തുകളിലും നിർമിക്കും. വീട്ടിൽ നിന്നു പരമാവധി ഒരു കിലോമീറ്റർ ദൂരത്തിൽ പൊതുഗതാഗത സംവിധാനം ലഭ്യമാകും.
∙ കാലാവസ്ഥാ വ്യതിയാനത്തെയും ദുരന്തങ്ങളെയും അതിജീവിക്കുന്ന വീടുകൾ നിർമിക്കും.
∙ നഗര അടിസ്ഥാന സകൗര്യ വികസനപദ്ധതി അടുത്ത 20 വർഷത്തിൽ വിപുലപ്പെടുത്തും.
∙ നിലവിലെ കൃഷിരീതി അടിമുടി പരിഷ്കരിക്കും. വെർട്ടിക്കൽ ഫാമിങ് വ്യാപകമാക്കും.
∙ വൈദ്യുതി ഉൽപാദനം 1000 ഗിഗാവാട്ടാകും (10 ലക്ഷം മെഗാവാട്ട്). എല്ലാ വീടുകളിലും വൈദ്യുതി.
∙ ചേരികളുടെ നാടെന്ന ഇന്ത്യയുടെ ദുഷ്പേര് ഇല്ലാതാക്കും.
മന്ത്രാലയത്തിനു കീഴിലുള്ള ടെക്നോളജി ഇൻഫർമേഷൻ ഫോർകാസ്റ്റിങ് ആൻഡ് അസസ്മെന്റ് കൗൺസിലാണു (ടിഫാക്) ജനജീവിതം 2035ൽ എങ്ങനെയാകുമെന്നു പ്രവചിക്കുന്നത്. ഡോ. അനിൽ കകോദ്കറാണു ടിഫാകിന്റെ അധ്യക്ഷൻ. സാങ്കേതികവിദ്യ പ്രായോഗിക തലത്തിൽ ഉപയോഗിക്കുന്നതിലൂടെയാണു പുതിയ സംവിധാനങ്ങൾ സാധ്യമാകുന്നത്. അനുബന്ധമായി ‘ടെക്നോളജി വിഷൻ 2035’ എന്ന റിപ്പോർട്ടും പുറത്തിറക്കിയിട്ടുണ്ട്.
റിപ്പോർട്ടിൽ പറയുന്നത്:
∙ ഇന്ത്യക്കാർ 2035ൽ സമ്പൂർണ സാക്ഷരത നേടും. അക്ഷരജ്ഞാനം മാത്രമല്ല, ഇലക്ട്രോണിക് ഉപകരണങ്ങളിലും മറ്റു യന്ത്രസംവിധാനങ്ങളിലും സാക്ഷരരാകും.
∙ പിഴവുകളില്ലാത്തതും അതിവേഗത്തിലുമുള്ള കുറ്റാന്വേഷണവും നീതിനിർവഹണവും സാധ്യമാകും.
∙ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ ഉൾപ്പെടെ എല്ലാ വീടുകളിലും ശുദ്ധജലം ലഭ്യമാകും.
∙ ഗ്രാമപഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ആധുനിക സൗകര്യങ്ങളോടെ ജില്ലാ തലത്തിലെ ആശുപത്രികളും വികസിപ്പിക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വിദഗ്ധ സഹായം ലഭ്യമാക്കും. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ഹെലികോപ്റ്ററിൽ എത്തിക്കാനാണു ഹെലിപാഡുകൾ നിർമിക്കുന്നത്. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളിൽ വിദഗ്ധ വൈദ്യസേവനം ലഭ്യമാക്കും.
∙ എല്ലാ കാലാവസ്ഥയെയും അതിജീവിക്കുന്ന റോഡുകൾ എല്ലാ പഞ്ചായത്തുകളിലും നിർമിക്കും. വീട്ടിൽ നിന്നു പരമാവധി ഒരു കിലോമീറ്റർ ദൂരത്തിൽ പൊതുഗതാഗത സംവിധാനം ലഭ്യമാകും.
∙ കാലാവസ്ഥാ വ്യതിയാനത്തെയും ദുരന്തങ്ങളെയും അതിജീവിക്കുന്ന വീടുകൾ നിർമിക്കും.
∙ നഗര അടിസ്ഥാന സകൗര്യ വികസനപദ്ധതി അടുത്ത 20 വർഷത്തിൽ വിപുലപ്പെടുത്തും.
∙ നിലവിലെ കൃഷിരീതി അടിമുടി പരിഷ്കരിക്കും. വെർട്ടിക്കൽ ഫാമിങ് വ്യാപകമാക്കും.
∙ വൈദ്യുതി ഉൽപാദനം 1000 ഗിഗാവാട്ടാകും (10 ലക്ഷം മെഗാവാട്ട്). എല്ലാ വീടുകളിലും വൈദ്യുതി.
∙ ചേരികളുടെ നാടെന്ന ഇന്ത്യയുടെ ദുഷ്പേര് ഇല്ലാതാക്കും.
© Copyright 2016 Manoramaonline. All rights reserved
6/10/2016
ഓണമിന്നല്ലെങ്കിലും ഇനിയെനിക്കെന്നും പൊന്നോണം
കാഞ്ഞിരത്തിന്‍ കുരുവിനൊക്കെ മധുരം ഇന്ന് മധുരം
കാരിരുമ്പിന്‍ കൊളുത്തുകളിന്നു മൃദുലം ഇന്ന് മൃദുലം
കാട്ടുപൂവിന്‍ ചെണ്ടിനൊക്കെ സുഗന്ധം ഇന്ന് സുഗന്ധം
കാത്തിരിക്കും നിമിഷമെല്ലാം ആനന്ദം ഇന്ന് ആനന്ദം
അറിഞ്ഞ വാര്‍ത്തകള്‍ നിറഞ്ഞത് മനം നിറഞ്ഞത്
അറിയാത്തവാര്‍ത്തകള്‍ തേനൂറും വാര്‍ത്തകള്‍ ആണെനിക്ക് ഇന്ന് തേനൂറും വാര്‍ത്തകള്‍ ആണെനിക്ക്
കണ്ട നേരമെന്റെ നാട് സ്വര്‍ഗമാകും ഇന്നെന്റെ നാട് സ്വര്‍ഗമാകും
ഉണ്ടനേരമെന്റെ വീട് കൊട്ടാരമാകും ഇന്നെന്റെ വീട് രാജ കൊട്ടാരമാകും
തൊട്ടനേരമെന്റെ ഭാര്യ എന്താകും എല്ലാമാകും ഇന്നെല്ലാമാകും
കവിളത്തൊരു നുള്ള് കൊടുത്തനേരം എന്റെ മകന്‍ രാജകുമാരനാകും ഇന്ന് രാജകുമാരനാകും
ഓണമിന്നല്ലെങ്കിലും ഇനിയെനിക്കെന്നും പൊന്നോണം ഇനിയെനിക്കെന്നും പൊന്നോണം
നാട്ടിലെത്തും പ്രവാസിഞാന്‍ വെറും പ്രവാസി ഞാന്‍
ഓരോശരാശരി മലയാളി പ്രവാസിയുടെയും ഉള്ളിലെ
പൊള്ളുന്നമോഹങ്ങള്‍ ആണീ മോഹങ്ങള്‍ ഒക്കെയുംമോഹങ്ങളായെങ്കിലും നില്‍ക്കണേ എന്ന്മോഹിക്കുന്നതൊരു വ്യാമോഹമാണോ?
6/09/2016
ഫെയ്‌സ് ബുക്ക് ഉപയോഗിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
ഇഷ്ടപ്പെടാത്ത പോസ്റ്റുകളും നിങ്ങൾക്കെതിരെയുള്ള വാർത്തകളും നിങ്ങളുടെ വാളിൽ വരാതിരിക്കാൻ എന്തുചെയ്യണം? വഴിപോക്കർ നിങ്ങളുടെ പോസ്റ്റിന് കീഴെ കമന്റ് ഇടുന്നതും ലിങ്കുകൾ പോസ്റ്റ് ചെയ്യുന്നതും ഒഴിവാക്കുന്നത് എങ്ങനെ? ഫെയ്‌സ് ബുക്ക് ഉപയോഗിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
ഈ വാർത്ത വായിക്കുന്ന നിങ്ങൾക്ക് ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാകുമെന്ന് ഉറപ്പ്. ഫേസ്‌ബുക്ക് ഇല്ലാത്തവരെ കണ്ടെത്താൻ തന്നെ പ്രയാസം. നിത്യജീവിതത്തിന്റെ അനിവാര്യ ഭാഗമായിട്ടും ഈ ഫേസ്‌ബുക്കിനെ പേടിക്കാതിരിക്കാൻ വയ്യ. ആർക്കും ആർക്കെതിരെയും എന്തും എഴുതാം എന്നും അത് ആരും ഷെയർ ചെയ്യുമെന്നതും തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ദുരന്തം. കഴിഞ്ഞ ദിവസം ജിഷയെ കൊന്നയാൾ എന്ന നിലയിൽ പ്രചരിച്ച തുണിക്കടയിലെ സെയിൽസ്മാനായ തസ്ലിക് എന്ന ചെറുപ്പക്കാരന്റെ ജീവിത കഥ മാത്രം മതി ഉദാഹരണമായി. ആ പോസ്റ്റ് ഷെയർ ചെയ്ത് എത്താത്ത ഏതെങ്കിലും ഒരാളുണ്ടോ? ഫേസ്‌ബുക്കിലെ വ്യാജ പ്രചരണങ്ങൾ വഴി ആത്മഹത്യ ചെയ്ത എത്രയോ പെൺകുട്ടികൾ ഉണ്ട്.
ഫേസ്‌ബുക്ക് ഉപയോഗിക്കുന്ന മിക്കവർക്കും പോസ്റ്റ് ചെയ്യാനും, ഷെയർ ചെയ്യാനും, ലൈക്ക് ചെയ്യാനും മാത്രമെ അറിയാവു എന്നതാണ് സത്യം. ടാഗിങ്ങിനുപയോഗിക്കുന്ന വൈറസുകൾ ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല. നിങ്ങൾ ഇഷ്ടപ്പെടാത്ത വാർത്തകളും പോസ്റ്റുകളും ഒരു പക്ഷേ നിങ്ങൾക്കെതിരെയുള്ള പോസ്റ്റുകൾ പോലും നിങ്ങളുടെ വാളിൽ പ്രത്യക്ഷപ്പെടുകയും അവ നിങ്ങളുടെ മാനം കെടുത്തുകയും ചെയ്യുന്ന അനേകം സംഭവങ്ങൾ ഉണ്ട്. മറ്റുള്ളവരുടെ പോസ്റ്റ് നിങ്ങളുടെ വാളിൽ പ്രത്യക്ഷപ്പെടുക, നിങ്ങളുടെ പോസ്റ്റിന് കമന്റ് ഇടുക, തുടങ്ങിയ അനേകം പ്രശ്‌നങ്ങൾക്ക് വളരെ ലളിതമായ പരിഹാരം ഉണ്ട് എന്നതാണ് സത്യം. അത്തരം കാര്യങ്ങളെക്കുറിച്ച് ഒരു വിലയിരുത്തലാണ് ഈ ലേഖനം.
നിങ്ങളുടെ വാളിൽ മറ്റുള്ളവരുടെ പോസ്റ്റുകൾ
മിക്ക ഫേസ്‌ബുക്ക് ഉപയോക്താക്കൾക്കും പ്രധാന തലേവദനയാണിത്. നിങ്ങൾക്കിഷ്ടമില്ലാത്ത പോസ്റ്റുകളും വാർത്തകളും ചിത്രങ്ങളുമെല്ലാം നി്ങ്ങളുടെ ഫേസ്‌ബുക്ക് വോളിൽ വന്നുനിറയുന്നു. നിങ്ങൾപോലുമറിയാതെയാവും ഇത് സംഭവിക്കുക. ആർക്കും പോസ്റ്റിടാൻ നിങ്ങളുടെ ഫേസ്‌ബുക്ക് വോൾ തുറന്നുവച്ചിരിക്കുയാണെന്നർത്ഥം. നിങ്ങളെപ്പറ്റി ആരെങ്കിലും എന്തെങ്കിലും കുറ്റങ്ങളും കുറവുകളുമെല്ലാമെഴുതി നിങ്ങളുടെ വോളിൽ പോസ്റ്റുചെയ്യുന്നത് ഒന്നാലോചിച്ചു നോക്കൂ. നിങ്ങളുടെ വോൾ സന്ദർശിക്കുന്ന നിങ്ങളുടെ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ഇത്തരം പോസ്റ്റുകളോ, അല്ലെങ്കിൽ അശ്‌ളീല ചിത്രങ്ങളോ നിങ്ങളുടെ വോളിൽ കണ്ടാലുണ്ടാവുന്ന മാനക്കേട് ചില്ലറയാവില്ല. മതിലിൽ 'സ്റ്റിക് നോ ബിൽസ്' എന്ന് എഴുതിവയ്ക്കുന്നതുപോലെ നിങ്ങളുടെ വോളിൽ എന്തുവരണമെന്ന് തീരുമാനിക്കുകയാണ് ഇതിനുള്ള പോംവഴി.
ചില കാര്യങ്ങൾ പ്രാഥമികമായി ചെയ്യണം. നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ആരെന്ന് ആദ്യം മാർക്കുചെയ്യുക. ക്‌ളോസ് ഫ്രണ്ട്‌സ്, ഫാമിലി എന്നിങ്ങനെയുള്ള വിഭാഗത്തിൽ ഏറ്റവും അടുപ്പമുള്ളവരെ മാത്രം ഉൾപ്പെടുത്തുക. പ്രവർത്തനമേഖല, ഓഫീസ് , സ്‌കൂൾ തുടങ്ങി വിവിധ കാറ്റഗറികളിൽ മറ്റുള്ളവരെ വേർതിരിച്ച് ഉൾപ്പെടുത്താനും ഇവിടെ സൗകര്യമുണ്ട്. ഇത്തരത്തിൽ കോൺടാക്ട് ലിസ്റ്റിലുള്ളവരെ ക്രമീകരിച്ചാൽ ഇവരിലാർക്കൊക്കെ, എങ്ങനെയൊക്കെ നിങ്ങളുടെ വാളിൽ പോസ്റ്റുചെയ്യാമെന്നും കമന്റുചെയ്യാമെന്നുമെല്ലാം നിങ്ങൾക്കു കൃത്യമായി എളുപ്പം നിയന്ത്രിക്കാം. നിങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ടിനെ നിയന്ത്രിക്കുന്നത് സെറ്റിങ്‌സിലൂടെയാണ്. ഇതിൽ വരുത്തുന്ന ക്രമീകരണങ്ങളിലൂടെ നിങ്ങളുടെ വോളിലേക്കുള്ള കടന്നുകയറ്റക്കാരെ വോളിനു പുറത്തുതടഞ്ഞുനിർത്താം. സെറ്റിങ്‌സിൽ സെക്യൂരിറ്റി (സുരക്ഷ), പ്രൈവസി (സ്വകാര്യത), ടൈംലൈൻ ആൻഡ് ടാഗിങ്, ബ്‌ളോക്കിങ് എന്നിവ പ്രധാനമാണ്. ഇവയുടെ ക്രമീകരണം ഇങ്ങനെ.
അക്കൗണ്ട് സുരക്ഷ: മറ്റൊരാൾ നിങ്ങളുടെ അക്കൗണ്ടിൽ നുഴഞ്ഞുകയറി നിങ്ങളുടെ പേരിൽ എന്തെങ്കിലും ആപൽക്കരമായ പോസ്റ്റിട്ടാൽ അതിന്റെ ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കും എന്നോർക്കുക. ഫേസ്‌ബുക്ക് അക്കൗണ്ടിൽ ലോഗിൻ ചെയ്തു കയറിയ ശേഷം മുകളിൽ വലത്തേയറ്റത്ത് താഴോട്ടുള്ള ആരോമാർക്കിൽ കഌക്ക് ചെയ്ത് സെറ്റിങ്‌സിലെത്താം. ഇടതുവശത്ത് ജനറൽ, സെക്യൂരിറ്റി, പ്രൈവസി, ടൈംലൈൻ ആൻഡ് ടാഗിങ്ങ്, ബ്‌ളോക്കിങ്, ലാംഗ്വേജ് എന്നിങ്ങനെയാണ് വിവിധ മെനു. ഇവയിൽ ഓരോന്നിലായി കളിക്ക് ചെയ്യുമ്പോൾ വലതുവശത്ത് ഓരോന്നിന്റെയും സെറ്റിങ്‌സ് വരും. അവയിൽ നമ്മുടെ ആവശ്യാനുസരണം മാറ്റംവരുത്തി അക്കൗണ്ടിന്റെ സുരക്ഷ വർദ്ധിപ്പിക്കാം.
തുറന്നുവരുന്ന വിൻഡോയിൽ ഇടതുവശത്ത് ആദ്യം ജനറൽ സെറ്റിങ്‌സ് കാണാം. ഇതിൽ നിങ്ങളുടെ വ്യക്തിവിവരങ്ങൾ, പാസ്‌വേഡ് തുടങ്ങിയവയാണുള്ളത്. പാസ് വേഡ് ആറുമാസത്തിലൊരിക്കലെങ്കിലും മാറ്റുന്നത് സുരക്ഷ കൂട്ടും. രണ്ടാമതായി വരുന്നതാണ് സെക്യൂരിറ്റി അഥവാ സുരക്ഷാ സെറ്റിങ്‌സ്. അക്കൗണ്ടിൽ ലോഗിൻ ചെയ്യപ്പെടുമ്പോഴെല്ലാം നിങ്ങൾക്ക് മെസേജ് ലഭിക്കുന്നതിനുള്ള ലോഗിൻ അലെർട്ട്‌സ്, ഫേസ്‌ബുക്ക് ആപ് ഉപയോഗിക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ മാർഗങ്ങൾ എന്നിവ ഇവിടെ ക്രമീകരിക്കാം. ഇതുൾപ്പെടെ അക്കൗണ്ടിൽ പ്രശ്‌നമുണ്ടായാൽ സുഹൃത്തുക്കൾ വഴി അത് പരിഹരിക്കാൻ ട്രസ്റ്റഡ് കോൺടാക്ട്‌സ്, അക്കൗണ്ട് ഡീ ആക്റ്റിവേറ്റ് ചെയ്യാനുള്ള സൗകര്യം എന്നിവയും ഈ മെനുവിലുണ്ട്.
വഴിപോക്കരെ പടിക്കുപുറത്തു നിർത്താൻ
മറ്റുള്ളവരുടെ കാര്യങ്ങൾ ഒളിഞ്ഞുനോക്കുന്നതും അതിൽ ഇടപെടുന്നതുമെല്ലാം പലർക്കും ഒരു രസമാണ്. ഇതുതന്നെയാണ് ഫേസ്‌ബുക്കിലും സംഭവിക്കുന്നത്. നിങ്ങളുടെ സ്വകാര്യതകളിലേക്ക് അങ്ങനെ പലരും ഇടക്കിടെ നുഴഞ്ഞുകയറും. നിങ്ങളുടെ വോളിൽ പോസ്റ്റിടും. നിങ്ങളെ ഒന്നു 'ചൊറിയും'. ഇത്തരം ശല്യക്കാരെ പടിക്കുപുറത്തുനിർത്താനും നിങ്ങളുടെ സ്വകാര്യത ഉറപ്പാക്കാനുമാണ് പ്രൈവസി സെറ്റിങ്‌സിലെ ക്രമീകരണങ്ങൾ.
പ്രൈവസി: നിങ്ങളുടെ വോൾ ആർക്കെല്ലാം കാണാം, ആർക്കെല്ലാം അവിടെ പോസ്റ്റിടാം, നിങ്ങൾ ടാഗ് ചെയ്യപ്പെടുന്ന പോസ്റ്റുകൾ നിങ്ങളുടെ വോളിലെത്തുന്നത് എങ്ങനെ തടയാം തുടങ്ങിയവ പ്രൈവസി സെറ്റിങ്‌സിൽ ഇഷ്ടാനുസരണം നിയന്ത്രിക്കാം. നിങ്ങളുടെ പ്രൊഫൈൽ വാളിലോ ടൈംലൈനിലോ ഷെയർചെയ്യുന്ന പോസ്റ്റുകൾ, നിങ്ങളുടെ പോസ്റ്റുകൾ, സുഹൃത്തുക്കളുടെ വിവരങ്ങൾ തുടങ്ങിയവ ആരെല്ലാം കാണണമെന്ന് തീരുമാനിക്കാം. ആർക്കെല്ലാം നിങ്ങളുടെ വ്യക്തിവിവരങ്ങൾ കാണുകയോ ഉപയോഗിക്കുകയോ ചെയ്യാമെന്നതും നിയന്ത്രിക്കാം. ഹൂ കാൻ സീ മൈ സ്റ്റഫ്, ഹൂ കാൻ കോൺടാക്ട് മീ, ഹൂ കാൻ ലുക് മീ അപ് എന്നിവയിൽ വേണ്ട മാറ്റങ്ങൾ വരുത്തുക. പബഌക് എന്നതൊഴിവാക്കി നിങ്ങൾക്കുമാത്രമോ, അല്ലെങ്കിൽ പരമാവധി നിങ്ങളുടെ ക്‌ളോസ് ഫ്രണ്ട്‌സിനും ഫാമിലിക്കും മാത്രമായോ ഈ അനുവാദങ്ങൾ പരിമിതപ്പെടുത്തുകയാകും ഉചിതം.
ഇമേജ് 3
ടൈംലൈൻ ആൻഡ് ടാഗിങ്ങ്: മൂന്നാമത്തെ മെനു ടൈംലൈനിനെപ്പറ്റിയും ടാഗിങ്ങിനെ പറ്റിയുമാണ്. നിങ്ങുടെ ടൈംലൈനിൽ ആർക്കെല്ലാം പോസ്റ്റുകളും കമന്റുകളും ചേർക്കാം, ടൈംലൈനിലെ പോസ്റ്റുകളുംമറ്റും ആർക്കെല്ലാം കാണാം. നിങ്ങൾ ടാഗ് ചെയ്യപ്പെടുന്നത് എങ്ങനെ മാനേജ് ചെയ്യാം എന്നീ മൂന്ന് ഉപമെനുക്കൾ ഇവിടെയുണ്ട് ഇവയോരോന്നും ശ്രദ്ധാപൂർവം സെറ്റ് ചെയ്യുക.
മറ്റൊരാൾക്ക് നിങ്ങളെ അവരുടെ പോസ്റ്റുമായി ബന്ധപ്പെടുത്താനുള്ള അവസരമാണ് ടാഗിങ്ങ്്. ഹാഷ് (#) ചിഹ്നം ചേർത്തശേഷം ഒരു ഫേസ്‌ബുക്ക് അക്കൗണ്ടിന്റെ പേരോ നിങ്ങൾ ചർച്ചചെയ്യാൻ ഉദ്ദേശിക്കുന്ന വിഷയമോ എഴുതുന്നതിനെയാണ് ടാഗിങ് എന്നു പറയുന്നത്. നിങ്ങൾക്കിഷ്ടമില്ലാത്ത ഒരു കാര്യത്തോട് നിങ്ങളുടെ പേര് ചേർത്തുവയ്്ക്കാൻ മറ്റൊരാൾക്ക് ഇതിലൂടെ അവസരം ലഭിക്കും. അങ്ങനെ നിങ്ങളുടെ പേര് അല്ലെങ്കിൽ അക്കൗണ്ട് ടാഗ് ചെയ്യപ്പെട്ട ഒരു പോസ്റ്റ് അതോടെ നിങ്ങളുടെ ടൈംലൈനിലും നിങ്ങളറിയാതെ തന്നെ സ്ഥാനംപിടിക്കും. ഇത് നിങ്ങൾക്കും താൽപര്യമുള്ള വിഷയമാണെന്ന മട്ടിൽ മറ്റുള്ളരും കാണാനിടവരും.
ഈ സാഹചര്യമൊഴിവാക്കാൻ നിങ്ങൾക്കും നിങ്ങളുടെ ആത്മമിത്രങ്ങൾക്കും (ക്‌ളോസ് ഫ്രണ്ട്‌സ്) മാത്രമായി നിങ്ങളെ ടാഗ് ചെയ്യാനുള്ള അവസരം പരിമിതപ്പെടുത്തുക. എങ്കിൽ ഇവർക്കല്ലാതെ മറ്റാർക്കും നിങ്ങളുടെ ടൈംലൈനിൽ പോസ്റ്റുകളിടാൻ അവസരമുണ്ടാകില്ല. ഇങ്ങനെ ചെയ്യുന്നതിന് ചെറിയൊരു ന്യൂനതയുണ്ട്. നിങ്ങൾക്ക് ഗുണകരമായ അല്ലെങ്കിൽ നിങ്ങളെപ്പറ്റി മറ്റുള്ളവർ അറിയേണ്ട നല്ലകാര്യങ്ങൾ പറയാനുദ്ദേശിക്കുന്നവർക്ക് അതിനുള്ള അവസരം നഷ്ടമാകുമെന്നതാണത്. ഇതിനായി നിങ്ങൾ കണ്ടതിനു ശേഷം പോസ്റ്റുകൾ ടൈംലൈനിൽ പ്രസിദ്ധീകരിക്കാനും അവസരമുണ്ട്. ഇത് ഉപയോഗപ്പെടുത്തുകയാകും ഉചിതം.
നിങ്ങളുടെ ടൈംലൈനിൽ വരുന്ന എന്തെല്ലാം മറ്റുള്ളവർക്ക് കാണാമെന്നും ഇവിടെ തീരുമാനിക്കാം. നിങ്ങളെ ടാഗ് ചെയ്ത പോസ്റ്റുകൾ, നിങ്ങളുടെ ടൈംലൈനിൽ മറ്റുള്ളവർ ഇട്ട പോസ്റ്റുകൾ എന്നിവ ആർക്കെല്ലാം കാണാമെന്നതും നിങ്ങൾക്കിവിടെ സെറ്റിങ്‌സ് എഡിറ്റുചെയ്ത് വേണ്ട മാറ്റങ്ങൾ വരുത്തി തീരുമാനിക്കാം. നിങ്ങളുടെ പോസ്റ്റിൽ മറ്റുള്ളവർക്ക് ടാഗുകൾ ചേർക്കാനുള്ള അവസരം നൽകുന്ന കാര്യത്തിലും ഒരു പോസ്റ്റിൽ നിങ്ങൾ ടാഗ് ചെയ്യപ്പെട്ടാൽ അത് ആർക്കെല്ലാം കാണാനാകണം എന്ന കാര്യത്തിലുമെല്ലാം ആവശ്യമുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാനാകും.
നിങ്ങളുടേതിന് സാദൃശ്യമുള്ള ചിത്രങ്ങളും മറ്റും അപ്‌ലോഡ് ചെയ്യപ്പെട്ടാൽ അതിൽ നിങ്ങളുടെ ടാഗ് ആരെല്ലാം കാണണമെന്ന കാര്യത്തിലും തീരുമാനമെടുക്കാം. ടാഗ് ചെയ്യാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കും നിങ്ങളുടെ അടുത്ത സുഹൃത്തുക്കൾക്കും മാത്രമായി പരിമിതപ്പെടുത്തുകയാകും ഉചിതം. അങ്ങനെ നിങ്ങളുടെ പേർ ദുരുപയോഗം ചെയ്യപ്പെടുന്നതും നിങ്ങൾക്ക് അപകീർത്തികരമോ ഇഷ്ടമില്ലാത്തതോ ആയ ചിത്രങ്ങളും പോസ്റ്റുകളും നിങ്ങളുടെ ടൈംലൈനിൽ എത്തുന്നത് തടയാനാകും.
ബ്‌ളോക്കിങ്: നിങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവരെയോ നിങ്ങളുടെ വ്യക്തിവിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നവരെയൊ ശല്യക്കാരായ ചാറ്റിംഗുകാരെയോ എല്ലാം ആവശ്യാനുസരണം നിരോധിക്കാനുള്ള പ്രധാന മേഖലയാണിത്. അറിയാതെ ഒരാളുടെ ഫ്രണ്ട്‌സ് റിക്വസ്റ്റ് സ്വീകരിച്ചുപോയെങ്കിൽ അയാളെ ഒഴിവാക്കാനും നിങ്ങളുടെ പോസ്റ്റുകളും വ്യക്തിവിവരങ്ങളും അയാളിൽ നിന്ന് മറച്ചുവയ്ക്കാനും കഴിയും. ചില സുഹൃത്തുക്കൾക്ക് മാത്രമായി നിയന്ത്രണമേർപ്പെടുത്താനും ഇവിടെ അവസരമുണ്ട്. നിരന്തരം നിങ്ങളുടെ വാളിൽ വരുന്ന പേജുകളുടെ പോസ്റ്റുകൾ, ആപ്‌സ്, ക്ഷണക്കത്തുകൾ തുടങ്ങി എല്ലാം ആവശ്യാനുസരണം നിയന്ത്രിക്കാം.
ലോഗൗട്ട് ചെയ്യാൻ മറക്കരുത്; പാസ് വേഡ് ഇടയ്ക്കിടെ മാറ്റാനും
ഫേസ്‌ബുക്ക് ഉപയോഗംകഴിഞ്ഞാൽ ലോഗോഫ് ചെയ്തുവെന്ന് ഉറപ്പാക്കുക. നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടറായാലും ഇത് അക്കൗണ്ട് സുരക്ഷയെ സംബന്ധിച്ച് പ്രധാനമാണ്. പേഴ്‌സണൽ കമ്പ്യൂട്ടറുകളിൽ സാധാരണയായി നാമെല്ലാവരും ലോഗിൻ ചെയ്യൽ എളുപ്പമാക്കാൻ പാസ്‌വേഡ് ശേഖരിച്ചു വയ്ക്കാറുണ്ട്. അങ്ങനെയെങ്കിൽ നല്ലൊരു പാസ്‌വേഡ് മാനേജർ സോഫ്റ്റ്‌വേർ ഉപയോഗിക്കുകയും പാസ്‌വേഡുകൾ ഒരു മാസ്റ്റർ പാസ്‌വേഡ് കൊണ്ട് സുരക്ഷിതമാക്കുകയും വേണം. ഫേസ്‌ബുക്ക് /ഈമെയിൽ പാസ്‌വേഡുകൾ ഒന്നുതന്നെ ഉപയോഗിക്കുന്നത് ഇത് ഹാക്കർമാരുടെ ജോലി എളുപ്പമാക്കും അതിനാൽ ചുരുങ്ങിയത് നിങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ടിനും അക്കൗണ്ടുമായി ബന്ധപ്പെട്ട ഈ മെയിലിനും വ്യത്യസ്തവും സങ്കീർണവുമായ പാസ്‌വേഡുകൾ ഉപയോഗിക്കുക.
ഫേസ്‌ബുക്ക് അക്കൗണ്ടിനു കൊടുക്കുന്ന അതേ ശ്രദ്ധയും കരുതലും ഫേസ്‌ബുക്കുമായി ബന്ധപ്പെട്ട ഈമെയിൽ അക്കൗണ്ടിനും നൽകണമെന്ന് ചുരുക്കം. ഈമെയിൽ ഹാക്കിങ് തടയാൻ അക്കൗണ്ട് മൊബൈൽ ഫോണുമായി ബന്ധപ്പെടുത്തുന്ന ടു സ്റ്റെപ്പ് ഓതന്റിക്കേഷൻ നിർബന്ധമായും ആക്ടിവേറ്റ് ചെയ്യാനും ശ്രദ്ധിക്കുക. ഇടയ്ക്കിടെ പാസ്‌വേഡ് മാറ്റുന്നതും പ്രധാനമാണ്. ഫെയ്‌സ് ബുക്കിലെ പ്രൊഫൈൽ സെറ്റിങ്ങ്സ്സിൽ മാറ്റം വരുത്താതെയുള്ള ഉപയോഗം, നിങ്ങളുടെ ഫേസ് ബുക്ക് വിവരങ്ങൾ, ചിത്രങ്ങൾ, തുടങ്ങിയവ അപരിചിതരായ ആൾക്കാർ കാണാൻ ഇടയാകും. പബ്ലിക് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യപ്പെടുന്ന പോസ്റ്റുകളിൽ അനുചിതമായവ ഷെയറും ലൈക്കും ചെയ്യാതിരിക്കുക,
വ്യക്തിപരമായി പരിചയമില്ലാത്തവരുടെ ഫേസ് ബുക്കിലൂടെയുള്ള ക്ഷണം ഒഴിവാക്കുക. അങ്ങനെയുള്ള സാഹചര്യങ്ങളിൽ പേഴ്‌സണൽ മെസ്സേജലൂടെ ആളെ തിരിച്ചറിഞ്ഞ ശേഷം മാത്രം വേണമെങ്കിൽ പ്രതികരിക്കാം. ഫേസ്‌ബുക്കിലുടെ മതസ്പർദ്ധ വളർത്തുന്നതോ, വ്യക്തിപരമായി അധിഷേപിക്കുന്നതോ ആയ തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നതും ദേശദ്രോഹപരമായ കാര്യങ്ങൾ ഷെയർചെയ്യുന്നതും സ്വന്തമായി പോസ്റ്റു ചെയ്യുന്നതും കമന്റിടുന്നതുമെല്ലാം കുറ്റകരമാണെന്നറിയുക.
പോസ്റ്റിങ് നടത്തുമ്പോൾ ചില കരുതലുകളും മര്യാദകളും
ഒരു സുഹൃത്തിനോട് മാത്രമായി സ്വകാര്യമായി പറയേണ്ടകാര്യങ്ങൾ ഫേസ്‌ബുക്കിന്റെ വാളിൽ ഒരിക്കലും പോസ്റ്റ് ചെയ്യരുത്. വാളിൽ പോസ്റ്റുചെയ്താൽ അത് രണ്ടുപേരുടേയും പൊതു സുഹൃത്തുക്കളും ഇരുവരുടേയും മറ്റു സുഹൃത്തുക്കളും കാണുമെന്നറിയുക. ഒരു സുഹൃത്തിനോടു മാത്രം പറയേണ്ടത് അയാൾക്കുമാത്രമായി ഫേസ്‌ബുക്ക് മെസേജിംഗിലൂടെ നൽകുകയാണുചിതം.
രജിസ്റ്റർ ചെയ്യുമ്പോഴും ഉപയോഗിക്കുമ്പോഴും
ഫേസ്‌ബുക്ക് അക്കൗണ്ട് തുടങ്ങുമ്പോൾ മുതൽ ശ്രദ്ധവേണം. രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങളുടെ യഥാർത്ഥ പേര് നൽകുക. പ്രൊഫൈൽ ചിത്രമായി നിങ്ങളുടെ തന്നെ ചിത്രം ഉപയോഗിക്കുക. ഇത് നിങ്ങളുടെ സുഹൃത്തുക്കളെ കണ്ടെത്തുന്നതിനു സഹായിക്കും. നിങ്ങൾ ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നതിനു മുൻപ് അവരുടെ പ്രൊഫൈൽ വിവരങ്ങൾ വ്യക്തമായി മനസിലാക്കിയ ശേഷമേ റിക്വസ്റ്റ് അയയ്ക്കുകയോ, സ്വീകരിക്കുകയോ ചെയ്യാവൂ. വളരെയധികം വ്യാജപ്രൊഫൈൽ ഉള്ള ഒരു മേഖലയാണ് ഫേസ്‌ബുക്ക്.
പലപ്പോഴും പ്രൊഫൈൽ വിവരങ്ങൾ യഥാർത്ഥമാവണമെന്നില്ല. ഫെയ്‌സ് ബുക്കിൽ സൂക്ഷിക്കുന്ന നിങ്ങളുടെ ആൽബത്തിലുള്ള ഫോട്ടോകൾ നിങ്ങൾക്കോ, നിങ്ങളുടെ സുഹൃത്തുക്കൾക്കോ മാത്രം കാണാവുന്ന തരത്തിൽ സെറ്റിങ്ങ്സ്സിൽ മാറ്റം വരുത്തുക. പബ്ലിക്, ഫ്രെണ്ട്‌സ് ഓഫ് ഫ്രണ്ട്‌സ് എന്നീ ഭാഗങ്ങളിൽ വ്യക്തിപരമായ ഫോട്ടോകളോ പോസ്റ്റുകളോ ഇടാതിരിക്കുക. അപരിചിതരിൽ നിന്നുള്ള ഫ്രണ്ട്‌സ് റിക്വസ്റ്റ്കൾ പ്രത്യേകിച്ചും, ഫോട്ടോ ഉപയോഗിക്കാത്ത പ്രൊഫൈൽ ഉള്ളവ നിർബന്ധമായും ഒഴിവാക്കുക. വ്യാജന്മാരാണെന്നു തോന്നിയാൽ കുറച്ച് പഴയ പോസ്റ്റുകൾ പരിശോധിച്ചാൽത്തന്നെ മനസ്സിലാകും. നിങ്ങളുടെ പ്രൊഫൈലിൽ ചേർത്തിട്ടുള്ള വിവരങ്ങൾ അപരിചിതരുമായി പങ്കുവയ്ക്കുന്നത് ഒഴിവാക്കണം.
ഗ്രൂപ്പുകൾ ഉണ്ടാക്കുമ്പോൾ കഴിയുന്നതും അടുത്ത സുഹൃത്തുക്കളെയും അറിയാവുന്നവരയൂം മാത്രം ഉൾപ്പെടുത്തുക. ഭീഷണികൾ, അനുചിതമായ പോസ്റ്റുകൾ മുതലായവ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാം.
പ്രത്യേകം ശ്രദ്ധിക്കേണ്ടത്: സൈബർ ലോകത്ത് പ്രവേശിക്കുന്നത് ഒരു പ്രായപരിധിയുമുണ്ട്. ഫേസ്‌ബുക്കിന്റെ കാര്യത്തിലും ഇക്കാര്യമുണ്ട്. 13 വയസ് പൂർത്തിയായ കുട്ടികൾക്ക് രക്ഷിതാക്കളുടെ നിയന്ത്രണത്തോടെ മാത്രമേ ഫേസ്‌ബുക്കിൽ അക്കൗണ്ട് തുറക്കാൻ സാധിക്കുകയുള്ളൂ. പ്രായത്തിൽ തെറ്റായി കാണിച്ചു കൊണ്ട് അക്കൗണ്ട് തുറക്കാൻ സാധിക്കുമെങ്കിലും വേരിഫിക്കേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പിന്നീട് ഉണ്ടാകുകയും ചെയ്യും.
ഫേസ്‌ബുക്ക് ഉപയോഗിക്കുന്ന മിക്കവർക്കും പോസ്റ്റ് ചെയ്യാനും, ഷെയർ ചെയ്യാനും, ലൈക്ക് ചെയ്യാനും മാത്രമെ അറിയാവു എന്നതാണ് സത്യം. ടാഗിങ്ങിനുപയോഗിക്കുന്ന വൈറസുകൾ ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല. നിങ്ങൾ ഇഷ്ടപ്പെടാത്ത വാർത്തകളും പോസ്റ്റുകളും ഒരു പക്ഷേ നിങ്ങൾക്കെതിരെയുള്ള പോസ്റ്റുകൾ പോലും നിങ്ങളുടെ വാളിൽ പ്രത്യക്ഷപ്പെടുകയും അവ നിങ്ങളുടെ മാനം കെടുത്തുകയും ചെയ്യുന്ന അനേകം സംഭവങ്ങൾ ഉണ്ട്. മറ്റുള്ളവരുടെ പോസ്റ്റ് നിങ്ങളുടെ വാളിൽ പ്രത്യക്ഷപ്പെടുക, നിങ്ങളുടെ പോസ്റ്റിന് കമന്റ് ഇടുക, തുടങ്ങിയ അനേകം പ്രശ്‌നങ്ങൾക്ക് വളരെ ലളിതമായ പരിഹാരം ഉണ്ട് എന്നതാണ് സത്യം. അത്തരം കാര്യങ്ങളെക്കുറിച്ച് ഒരു വിലയിരുത്തലാണ് ഈ ലേഖനം.
നിങ്ങളുടെ വാളിൽ മറ്റുള്ളവരുടെ പോസ്റ്റുകൾ
മിക്ക ഫേസ്‌ബുക്ക് ഉപയോക്താക്കൾക്കും പ്രധാന തലേവദനയാണിത്. നിങ്ങൾക്കിഷ്ടമില്ലാത്ത പോസ്റ്റുകളും വാർത്തകളും ചിത്രങ്ങളുമെല്ലാം നി്ങ്ങളുടെ ഫേസ്‌ബുക്ക് വോളിൽ വന്നുനിറയുന്നു. നിങ്ങൾപോലുമറിയാതെയാവും ഇത് സംഭവിക്കുക. ആർക്കും പോസ്റ്റിടാൻ നിങ്ങളുടെ ഫേസ്‌ബുക്ക് വോൾ തുറന്നുവച്ചിരിക്കുയാണെന്നർത്ഥം. നിങ്ങളെപ്പറ്റി ആരെങ്കിലും എന്തെങ്കിലും കുറ്റങ്ങളും കുറവുകളുമെല്ലാമെഴുതി നിങ്ങളുടെ വോളിൽ പോസ്റ്റുചെയ്യുന്നത് ഒന്നാലോചിച്ചു നോക്കൂ. നിങ്ങളുടെ വോൾ സന്ദർശിക്കുന്ന നിങ്ങളുടെ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ഇത്തരം പോസ്റ്റുകളോ, അല്ലെങ്കിൽ അശ്‌ളീല ചിത്രങ്ങളോ നിങ്ങളുടെ വോളിൽ കണ്ടാലുണ്ടാവുന്ന മാനക്കേട് ചില്ലറയാവില്ല. മതിലിൽ 'സ്റ്റിക് നോ ബിൽസ്' എന്ന് എഴുതിവയ്ക്കുന്നതുപോലെ നിങ്ങളുടെ വോളിൽ എന്തുവരണമെന്ന് തീരുമാനിക്കുകയാണ് ഇതിനുള്ള പോംവഴി.
ചില കാര്യങ്ങൾ പ്രാഥമികമായി ചെയ്യണം. നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ആരെന്ന് ആദ്യം മാർക്കുചെയ്യുക. ക്‌ളോസ് ഫ്രണ്ട്‌സ്, ഫാമിലി എന്നിങ്ങനെയുള്ള വിഭാഗത്തിൽ ഏറ്റവും അടുപ്പമുള്ളവരെ മാത്രം ഉൾപ്പെടുത്തുക. പ്രവർത്തനമേഖല, ഓഫീസ് , സ്‌കൂൾ തുടങ്ങി വിവിധ കാറ്റഗറികളിൽ മറ്റുള്ളവരെ വേർതിരിച്ച് ഉൾപ്പെടുത്താനും ഇവിടെ സൗകര്യമുണ്ട്. ഇത്തരത്തിൽ കോൺടാക്ട് ലിസ്റ്റിലുള്ളവരെ ക്രമീകരിച്ചാൽ ഇവരിലാർക്കൊക്കെ, എങ്ങനെയൊക്കെ നിങ്ങളുടെ വാളിൽ പോസ്റ്റുചെയ്യാമെന്നും കമന്റുചെയ്യാമെന്നുമെല്ലാം നിങ്ങൾക്കു കൃത്യമായി എളുപ്പം നിയന്ത്രിക്കാം. നിങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ടിനെ നിയന്ത്രിക്കുന്നത് സെറ്റിങ്‌സിലൂടെയാണ്. ഇതിൽ വരുത്തുന്ന ക്രമീകരണങ്ങളിലൂടെ നിങ്ങളുടെ വോളിലേക്കുള്ള കടന്നുകയറ്റക്കാരെ വോളിനു പുറത്തുതടഞ്ഞുനിർത്താം. സെറ്റിങ്‌സിൽ സെക്യൂരിറ്റി (സുരക്ഷ), പ്രൈവസി (സ്വകാര്യത), ടൈംലൈൻ ആൻഡ് ടാഗിങ്, ബ്‌ളോക്കിങ് എന്നിവ പ്രധാനമാണ്. ഇവയുടെ ക്രമീകരണം ഇങ്ങനെ.
തുറന്നുവരുന്ന വിൻഡോയിൽ ഇടതുവശത്ത് ആദ്യം ജനറൽ സെറ്റിങ്‌സ് കാണാം. ഇതിൽ നിങ്ങളുടെ വ്യക്തിവിവരങ്ങൾ, പാസ്‌വേഡ് തുടങ്ങിയവയാണുള്ളത്. പാസ് വേഡ് ആറുമാസത്തിലൊരിക്കലെങ്കിലും മാറ്റുന്നത് സുരക്ഷ കൂട്ടും. രണ്ടാമതായി വരുന്നതാണ് സെക്യൂരിറ്റി അഥവാ സുരക്ഷാ സെറ്റിങ്‌സ്. അക്കൗണ്ടിൽ ലോഗിൻ ചെയ്യപ്പെടുമ്പോഴെല്ലാം നിങ്ങൾക്ക് മെസേജ് ലഭിക്കുന്നതിനുള്ള ലോഗിൻ അലെർട്ട്‌സ്, ഫേസ്‌ബുക്ക് ആപ് ഉപയോഗിക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ മാർഗങ്ങൾ എന്നിവ ഇവിടെ ക്രമീകരിക്കാം. ഇതുൾപ്പെടെ അക്കൗണ്ടിൽ പ്രശ്‌നമുണ്ടായാൽ സുഹൃത്തുക്കൾ വഴി അത് പരിഹരിക്കാൻ ട്രസ്റ്റഡ് കോൺടാക്ട്‌സ്, അക്കൗണ്ട് ഡീ ആക്റ്റിവേറ്റ് ചെയ്യാനുള്ള സൗകര്യം എന്നിവയും ഈ മെനുവിലുണ്ട്.
വഴിപോക്കരെ പടിക്കുപുറത്തു നിർത്താൻ
മറ്റുള്ളവരുടെ കാര്യങ്ങൾ ഒളിഞ്ഞുനോക്കുന്നതും അതിൽ ഇടപെടുന്നതുമെല്ലാം പലർക്കും ഒരു രസമാണ്. ഇതുതന്നെയാണ് ഫേസ്‌ബുക്കിലും സംഭവിക്കുന്നത്. നിങ്ങളുടെ സ്വകാര്യതകളിലേക്ക് അങ്ങനെ പലരും ഇടക്കിടെ നുഴഞ്ഞുകയറും. നിങ്ങളുടെ വോളിൽ പോസ്റ്റിടും. നിങ്ങളെ ഒന്നു 'ചൊറിയും'. ഇത്തരം ശല്യക്കാരെ പടിക്കുപുറത്തുനിർത്താനും നിങ്ങളുടെ സ്വകാര്യത ഉറപ്പാക്കാനുമാണ് പ്രൈവസി സെറ്റിങ്‌സിലെ ക്രമീകരണങ്ങൾ.
ഇമേജ് 3
മറ്റൊരാൾക്ക് നിങ്ങളെ അവരുടെ പോസ്റ്റുമായി ബന്ധപ്പെടുത്താനുള്ള അവസരമാണ് ടാഗിങ്ങ്്. ഹാഷ് (#) ചിഹ്നം ചേർത്തശേഷം ഒരു ഫേസ്‌ബുക്ക് അക്കൗണ്ടിന്റെ പേരോ നിങ്ങൾ ചർച്ചചെയ്യാൻ ഉദ്ദേശിക്കുന്ന വിഷയമോ എഴുതുന്നതിനെയാണ് ടാഗിങ് എന്നു പറയുന്നത്. നിങ്ങൾക്കിഷ്ടമില്ലാത്ത ഒരു കാര്യത്തോട് നിങ്ങളുടെ പേര് ചേർത്തുവയ്്ക്കാൻ മറ്റൊരാൾക്ക് ഇതിലൂടെ അവസരം ലഭിക്കും. അങ്ങനെ നിങ്ങളുടെ പേര് അല്ലെങ്കിൽ അക്കൗണ്ട് ടാഗ് ചെയ്യപ്പെട്ട ഒരു പോസ്റ്റ് അതോടെ നിങ്ങളുടെ ടൈംലൈനിലും നിങ്ങളറിയാതെ തന്നെ സ്ഥാനംപിടിക്കും. ഇത് നിങ്ങൾക്കും താൽപര്യമുള്ള വിഷയമാണെന്ന മട്ടിൽ മറ്റുള്ളരും കാണാനിടവരും.
ഈ സാഹചര്യമൊഴിവാക്കാൻ നിങ്ങൾക്കും നിങ്ങളുടെ ആത്മമിത്രങ്ങൾക്കും (ക്‌ളോസ് ഫ്രണ്ട്‌സ്) മാത്രമായി നിങ്ങളെ ടാഗ് ചെയ്യാനുള്ള അവസരം പരിമിതപ്പെടുത്തുക. എങ്കിൽ ഇവർക്കല്ലാതെ മറ്റാർക്കും നിങ്ങളുടെ ടൈംലൈനിൽ പോസ്റ്റുകളിടാൻ അവസരമുണ്ടാകില്ല. ഇങ്ങനെ ചെയ്യുന്നതിന് ചെറിയൊരു ന്യൂനതയുണ്ട്. നിങ്ങൾക്ക് ഗുണകരമായ അല്ലെങ്കിൽ നിങ്ങളെപ്പറ്റി മറ്റുള്ളവർ അറിയേണ്ട നല്ലകാര്യങ്ങൾ പറയാനുദ്ദേശിക്കുന്നവർക്ക് അതിനുള്ള അവസരം നഷ്ടമാകുമെന്നതാണത്. ഇതിനായി നിങ്ങൾ കണ്ടതിനു ശേഷം പോസ്റ്റുകൾ ടൈംലൈനിൽ പ്രസിദ്ധീകരിക്കാനും അവസരമുണ്ട്. ഇത് ഉപയോഗപ്പെടുത്തുകയാകും ഉചിതം.
നിങ്ങളുടെ ടൈംലൈനിൽ വരുന്ന എന്തെല്ലാം മറ്റുള്ളവർക്ക് കാണാമെന്നും ഇവിടെ തീരുമാനിക്കാം. നിങ്ങളെ ടാഗ് ചെയ്ത പോസ്റ്റുകൾ, നിങ്ങളുടെ ടൈംലൈനിൽ മറ്റുള്ളവർ ഇട്ട പോസ്റ്റുകൾ എന്നിവ ആർക്കെല്ലാം കാണാമെന്നതും നിങ്ങൾക്കിവിടെ സെറ്റിങ്‌സ് എഡിറ്റുചെയ്ത് വേണ്ട മാറ്റങ്ങൾ വരുത്തി തീരുമാനിക്കാം. നിങ്ങളുടെ പോസ്റ്റിൽ മറ്റുള്ളവർക്ക് ടാഗുകൾ ചേർക്കാനുള്ള അവസരം നൽകുന്ന കാര്യത്തിലും ഒരു പോസ്റ്റിൽ നിങ്ങൾ ടാഗ് ചെയ്യപ്പെട്ടാൽ അത് ആർക്കെല്ലാം കാണാനാകണം എന്ന കാര്യത്തിലുമെല്ലാം ആവശ്യമുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാനാകും.
നിങ്ങളുടേതിന് സാദൃശ്യമുള്ള ചിത്രങ്ങളും മറ്റും അപ്‌ലോഡ് ചെയ്യപ്പെട്ടാൽ അതിൽ നിങ്ങളുടെ ടാഗ് ആരെല്ലാം കാണണമെന്ന കാര്യത്തിലും തീരുമാനമെടുക്കാം. ടാഗ് ചെയ്യാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കും നിങ്ങളുടെ അടുത്ത സുഹൃത്തുക്കൾക്കും മാത്രമായി പരിമിതപ്പെടുത്തുകയാകും ഉചിതം. അങ്ങനെ നിങ്ങളുടെ പേർ ദുരുപയോഗം ചെയ്യപ്പെടുന്നതും നിങ്ങൾക്ക് അപകീർത്തികരമോ ഇഷ്ടമില്ലാത്തതോ ആയ ചിത്രങ്ങളും പോസ്റ്റുകളും നിങ്ങളുടെ ടൈംലൈനിൽ എത്തുന്നത് തടയാനാകും.
ലോഗൗട്ട് ചെയ്യാൻ മറക്കരുത്; പാസ് വേഡ് ഇടയ്ക്കിടെ മാറ്റാനും
ഫേസ്‌ബുക്ക് ഉപയോഗംകഴിഞ്ഞാൽ ലോഗോഫ് ചെയ്തുവെന്ന് ഉറപ്പാക്കുക. നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടറായാലും ഇത് അക്കൗണ്ട് സുരക്ഷയെ സംബന്ധിച്ച് പ്രധാനമാണ്. പേഴ്‌സണൽ കമ്പ്യൂട്ടറുകളിൽ സാധാരണയായി നാമെല്ലാവരും ലോഗിൻ ചെയ്യൽ എളുപ്പമാക്കാൻ പാസ്‌വേഡ് ശേഖരിച്ചു വയ്ക്കാറുണ്ട്. അങ്ങനെയെങ്കിൽ നല്ലൊരു പാസ്‌വേഡ് മാനേജർ സോഫ്റ്റ്‌വേർ ഉപയോഗിക്കുകയും പാസ്‌വേഡുകൾ ഒരു മാസ്റ്റർ പാസ്‌വേഡ് കൊണ്ട് സുരക്ഷിതമാക്കുകയും വേണം. ഫേസ്‌ബുക്ക് /ഈമെയിൽ പാസ്‌വേഡുകൾ ഒന്നുതന്നെ ഉപയോഗിക്കുന്നത് ഇത് ഹാക്കർമാരുടെ ജോലി എളുപ്പമാക്കും അതിനാൽ ചുരുങ്ങിയത് നിങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ടിനും അക്കൗണ്ടുമായി ബന്ധപ്പെട്ട ഈ മെയിലിനും വ്യത്യസ്തവും സങ്കീർണവുമായ പാസ്‌വേഡുകൾ ഉപയോഗിക്കുക.
ഫേസ്‌ബുക്ക് അക്കൗണ്ടിനു കൊടുക്കുന്ന അതേ ശ്രദ്ധയും കരുതലും ഫേസ്‌ബുക്കുമായി ബന്ധപ്പെട്ട ഈമെയിൽ അക്കൗണ്ടിനും നൽകണമെന്ന് ചുരുക്കം. ഈമെയിൽ ഹാക്കിങ് തടയാൻ അക്കൗണ്ട് മൊബൈൽ ഫോണുമായി ബന്ധപ്പെടുത്തുന്ന ടു സ്റ്റെപ്പ് ഓതന്റിക്കേഷൻ നിർബന്ധമായും ആക്ടിവേറ്റ് ചെയ്യാനും ശ്രദ്ധിക്കുക. ഇടയ്ക്കിടെ പാസ്‌വേഡ് മാറ്റുന്നതും പ്രധാനമാണ്. ഫെയ്‌സ് ബുക്കിലെ പ്രൊഫൈൽ സെറ്റിങ്ങ്സ്സിൽ മാറ്റം വരുത്താതെയുള്ള ഉപയോഗം, നിങ്ങളുടെ ഫേസ് ബുക്ക് വിവരങ്ങൾ, ചിത്രങ്ങൾ, തുടങ്ങിയവ അപരിചിതരായ ആൾക്കാർ കാണാൻ ഇടയാകും. പബ്ലിക് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യപ്പെടുന്ന പോസ്റ്റുകളിൽ അനുചിതമായവ ഷെയറും ലൈക്കും ചെയ്യാതിരിക്കുക,
വ്യക്തിപരമായി പരിചയമില്ലാത്തവരുടെ ഫേസ് ബുക്കിലൂടെയുള്ള ക്ഷണം ഒഴിവാക്കുക. അങ്ങനെയുള്ള സാഹചര്യങ്ങളിൽ പേഴ്‌സണൽ മെസ്സേജലൂടെ ആളെ തിരിച്ചറിഞ്ഞ ശേഷം മാത്രം വേണമെങ്കിൽ പ്രതികരിക്കാം. ഫേസ്‌ബുക്കിലുടെ മതസ്പർദ്ധ വളർത്തുന്നതോ, വ്യക്തിപരമായി അധിഷേപിക്കുന്നതോ ആയ തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നതും ദേശദ്രോഹപരമായ കാര്യങ്ങൾ ഷെയർചെയ്യുന്നതും സ്വന്തമായി പോസ്റ്റു ചെയ്യുന്നതും കമന്റിടുന്നതുമെല്ലാം കുറ്റകരമാണെന്നറിയുക.
പോസ്റ്റിങ് നടത്തുമ്പോൾ ചില കരുതലുകളും മര്യാദകളും
ഒരു സുഹൃത്തിനോട് മാത്രമായി സ്വകാര്യമായി പറയേണ്ടകാര്യങ്ങൾ ഫേസ്‌ബുക്കിന്റെ വാളിൽ ഒരിക്കലും പോസ്റ്റ് ചെയ്യരുത്. വാളിൽ പോസ്റ്റുചെയ്താൽ അത് രണ്ടുപേരുടേയും പൊതു സുഹൃത്തുക്കളും ഇരുവരുടേയും മറ്റു സുഹൃത്തുക്കളും കാണുമെന്നറിയുക. ഒരു സുഹൃത്തിനോടു മാത്രം പറയേണ്ടത് അയാൾക്കുമാത്രമായി ഫേസ്‌ബുക്ക് മെസേജിംഗിലൂടെ നൽകുകയാണുചിതം.
രജിസ്റ്റർ ചെയ്യുമ്പോഴും ഉപയോഗിക്കുമ്പോഴും
ഫേസ്‌ബുക്ക് അക്കൗണ്ട് തുടങ്ങുമ്പോൾ മുതൽ ശ്രദ്ധവേണം. രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങളുടെ യഥാർത്ഥ പേര് നൽകുക. പ്രൊഫൈൽ ചിത്രമായി നിങ്ങളുടെ തന്നെ ചിത്രം ഉപയോഗിക്കുക. ഇത് നിങ്ങളുടെ സുഹൃത്തുക്കളെ കണ്ടെത്തുന്നതിനു സഹായിക്കും. നിങ്ങൾ ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നതിനു മുൻപ് അവരുടെ പ്രൊഫൈൽ വിവരങ്ങൾ വ്യക്തമായി മനസിലാക്കിയ ശേഷമേ റിക്വസ്റ്റ് അയയ്ക്കുകയോ, സ്വീകരിക്കുകയോ ചെയ്യാവൂ. വളരെയധികം വ്യാജപ്രൊഫൈൽ ഉള്ള ഒരു മേഖലയാണ് ഫേസ്‌ബുക്ക്.
പലപ്പോഴും പ്രൊഫൈൽ വിവരങ്ങൾ യഥാർത്ഥമാവണമെന്നില്ല. ഫെയ്‌സ് ബുക്കിൽ സൂക്ഷിക്കുന്ന നിങ്ങളുടെ ആൽബത്തിലുള്ള ഫോട്ടോകൾ നിങ്ങൾക്കോ, നിങ്ങളുടെ സുഹൃത്തുക്കൾക്കോ മാത്രം കാണാവുന്ന തരത്തിൽ സെറ്റിങ്ങ്സ്സിൽ മാറ്റം വരുത്തുക. പബ്ലിക്, ഫ്രെണ്ട്‌സ് ഓഫ് ഫ്രണ്ട്‌സ് എന്നീ ഭാഗങ്ങളിൽ വ്യക്തിപരമായ ഫോട്ടോകളോ പോസ്റ്റുകളോ ഇടാതിരിക്കുക. അപരിചിതരിൽ നിന്നുള്ള ഫ്രണ്ട്‌സ് റിക്വസ്റ്റ്കൾ പ്രത്യേകിച്ചും, ഫോട്ടോ ഉപയോഗിക്കാത്ത പ്രൊഫൈൽ ഉള്ളവ നിർബന്ധമായും ഒഴിവാക്കുക. വ്യാജന്മാരാണെന്നു തോന്നിയാൽ കുറച്ച് പഴയ പോസ്റ്റുകൾ പരിശോധിച്ചാൽത്തന്നെ മനസ്സിലാകും. നിങ്ങളുടെ പ്രൊഫൈലിൽ ചേർത്തിട്ടുള്ള വിവരങ്ങൾ അപരിചിതരുമായി പങ്കുവയ്ക്കുന്നത് ഒഴിവാക്കണം.
ഗ്രൂപ്പുകൾ ഉണ്ടാക്കുമ്പോൾ കഴിയുന്നതും അടുത്ത സുഹൃത്തുക്കളെയും അറിയാവുന്നവരയൂം മാത്രം ഉൾപ്പെടുത്തുക. ഭീഷണികൾ, അനുചിതമായ പോസ്റ്റുകൾ മുതലായവ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാം.
പ്രത്യേകം ശ്രദ്ധിക്കേണ്ടത്: സൈബർ ലോകത്ത് പ്രവേശിക്കുന്നത് ഒരു പ്രായപരിധിയുമുണ്ട്. ഫേസ്‌ബുക്കിന്റെ കാര്യത്തിലും ഇക്കാര്യമുണ്ട്. 13 വയസ് പൂർത്തിയായ കുട്ടികൾക്ക് രക്ഷിതാക്കളുടെ നിയന്ത്രണത്തോടെ മാത്രമേ ഫേസ്‌ബുക്കിൽ അക്കൗണ്ട് തുറക്കാൻ സാധിക്കുകയുള്ളൂ. പ്രായത്തിൽ തെറ്റായി കാണിച്ചു കൊണ്ട് അക്കൗണ്ട് തുറക്കാൻ സാധിക്കുമെങ്കിലും വേരിഫിക്കേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പിന്നീട് ഉണ്ടാകുകയും ചെയ്യും.
www.marunadanmalayali.com © Copyright 2016. All rights reserved.
ലേബലുകള്‍:
അറിവ്,
രാഷ്ട്രീയം,
വികസനം,
ഹാസ്യം,
PHONE
നിങ്ങളുടെ കൈയിൽ ചന്ദ്രക്കലയുണ്ടോ?
ഹസ്തരേഖാശാസ്ത്രം പറയുന്നു നിങ്ങളുടെ ജീവിതം നിങ്ങളുടെ കൈകളിലാണെന്ന്. കൈരേഖകളിൽ നോക്കി കല്യാണം,ഭാവി,വിദേശത്ത് പോകാൻ സാധ്യതയുണ്ടോ എന്നീകാര്യങ്ങളൊക്കെ മനസിലാക്കുന്നവരുണ്ട്.
ഹൃദയരേഖ ചന്ദ്രക്കലയുടെ രൂപത്തിലാണോ?
കൈകൾ രണ്ടും ചേർത്തു പിടിച്ചു നോക്കുമ്പോൾ ഹൃദയരേഖകൾ അർദ്ധചന്ദ്രാകൃതിയിലാണോ? ഉറച്ച വ്യക്തിത്വത്തിന് ഉടമകളാണ് നിങ്ങൾ, സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നവരുമാണ്. ആകർഷകമായ വ്യക്തിത്വം ആയിരിക്കും നിങ്ങൾക്ക്. വിദേശത്ത് ജോലിയുള്ളവരെയോ ബാല്യകാല സുഹൃത്തുക്കളെയോ വിവാഹം കഴിക്കും. ഒരുപാട് സ്നേഹം ഉള്ളവരാണിവർ പക്ഷെ പുറമെ കാണിക്കില്ല. ഏത് പ്രശ്നത്തിനും ഇവർക്ക് പരിഹാരം ഉണ്ട്. ഏതു സാഹചര്യവുമായി പെട്ടെന്ന് പൊരുത്തപ്പെടാൻ ഇവർക്ക് സാധിക്കും.
ഹൃദയരേഖകൾ നേർരേഖകളാണോ?
കൈകൾ ചേർത്തു പിടിക്കുമ്പോൾ ഹൃദയരേഖകൾ നേർരേഖയിലാണോ? വളരെ ശാന്തരാണ് ഇവർ. കാര്യങ്ങൾ ധൃതിപിടിച്ച് ഇവർ ചെയ്യില്ല.
ഹൃദയരേഖകൾ ചേരുന്നില്ലേ...?
ഇരുകൈകളിലേയും ഹൃദയരേഖകൾ കൈകൾ ചേർത്ത് വയ്ക്കുമ്പോൾ ചേരുന്നില്ലേ? മറ്റുള്ളവർ എന്ത് പറയും എന്ന് ഇവർ ഒരിക്കലും ചിന്തിക്കാറില്ല. പ്രായത്തിൽ മുതിർന്നവരോട് കൂട്ടുകൂടാനാണിവർക്ക് താത്പര്യം. വിവാഹക്കാര്യത്തിലും പ്രായവ്യത്യാസം കൂടുന്നതാണ് ഇവർക്ക് ഇഷ്ടം.
ഹൃദയരേഖ ചന്ദ്രക്കലയുടെ രൂപത്തിലാണോ?
കൈകൾ രണ്ടും ചേർത്തു പിടിച്ചു നോക്കുമ്പോൾ ഹൃദയരേഖകൾ അർദ്ധചന്ദ്രാകൃതിയിലാണോ? ഉറച്ച വ്യക്തിത്വത്തിന് ഉടമകളാണ് നിങ്ങൾ, സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നവരുമാണ്. ആകർഷകമായ വ്യക്തിത്വം ആയിരിക്കും നിങ്ങൾക്ക്. വിദേശത്ത് ജോലിയുള്ളവരെയോ ബാല്യകാല സുഹൃത്തുക്കളെയോ വിവാഹം കഴിക്കും. ഒരുപാട് സ്നേഹം ഉള്ളവരാണിവർ പക്ഷെ പുറമെ കാണിക്കില്ല. ഏത് പ്രശ്നത്തിനും ഇവർക്ക് പരിഹാരം ഉണ്ട്. ഏതു സാഹചര്യവുമായി പെട്ടെന്ന് പൊരുത്തപ്പെടാൻ ഇവർക്ക് സാധിക്കും.
ഹൃദയരേഖകൾ നേർരേഖകളാണോ?
ഹൃദയരേഖകൾ ചേരുന്നില്ലേ...?
© Copyright 2016 Manoramaonline. All rights reserved.
മൂന്ന് കിലോമീറ്ററിൽ അധികം നീളമുള്ള ക്യൂ, 1527 കാറുകള്‍, ആയിരക്കണക്കിന് ആളുകൾ... ഒരു നഗരത്തെ നിശ്ചലമാക്കിയ ഗതാഗതക്കുരുക്കാണ് ഇത് എന്ന് കരുതിയാൽ തെറ്റി. ഗിന്നസ് ബുക്കിൽ ഇടം പിടിച്ച നീണ്ട ക്യൂവാണിത്. ലോകത്തിലെ ഫോർഡ് വാഹനങ്ങളുടെ നീണ്ട ക്യൂ (Longest Queue of Ford Vehicles in the World) എന്നാണ് ഇതിനെ ഗിന്നസ് ബുക്ക് അധികൃതർ വിശേഷിപ്പിച്ചത്.
2300 ഫോർഡ് വാഹനങ്ങൾ പങ്കെടുത്ത ഈ ക്യൂവിന് ഏകദേശം 20 കിലോമീറ്ററോളം നീളമുണ്ടായിരിന്നു. എന്നാൽ ഗിന്നസ് റെക്കോർഡ് അധികൃതർ ലൈറ്റ് വെയിറ്റ് വാഹനങ്ങളെ മാത്രം പരിഗണിച്ചതിനാൽ 1527 വാഹനത്തിലും 3.2 കിലോമീറ്ററിലും റെക്കോർഡ് ഒതുങ്ങി. 2014-ൽ യുഎസ്എയിലെ ഫോർഡ് ഉടമസ്ഥർ സ്ഥാപിച്ച 829 വാഹനങ്ങൾ എന്ന റെക്കോർഡ് ഭേദിക്കാനാണു ബൾഗേറിയയിലെ ഫോർഡ് ഉടമകൾ അണിചേർന്നത്.
ഇതിനായി ബള്‍ഗേറിയയിലെ ഓരു ഹൈവേയിലേക്ക് മറ്റു വാഹനങ്ങളുടെ പ്രവേശനം തടയുകയും ചെയ്തു. 2009ൽ 1450 മിനി കാറുകളും, 2006-ൽ 500ഓളം വരുന്ന ഫിയറ്റ് കാറുകളും 2008-ൽ 2325 പോർഷെ കാറുകളും റെക്കോർഡിന് അർഹരായിരുന്നു. കൂടാതെ 332 പ്രിയസ് ബ്രിഡ് വാഹനങ്ങളെ മാത്രം അണിനിരത്തി ടൊയോട്ടയും ലോക റെക്കോർഡ് സൃഷ്ടിച്ചിരുന്നു.
2300 ഫോർഡ് വാഹനങ്ങൾ പങ്കെടുത്ത ഈ ക്യൂവിന് ഏകദേശം 20 കിലോമീറ്ററോളം നീളമുണ്ടായിരിന്നു. എന്നാൽ ഗിന്നസ് റെക്കോർഡ് അധികൃതർ ലൈറ്റ് വെയിറ്റ് വാഹനങ്ങളെ മാത്രം പരിഗണിച്ചതിനാൽ 1527 വാഹനത്തിലും 3.2 കിലോമീറ്ററിലും റെക്കോർഡ് ഒതുങ്ങി. 2014-ൽ യുഎസ്എയിലെ ഫോർഡ് ഉടമസ്ഥർ സ്ഥാപിച്ച 829 വാഹനങ്ങൾ എന്ന റെക്കോർഡ് ഭേദിക്കാനാണു ബൾഗേറിയയിലെ ഫോർഡ് ഉടമകൾ അണിചേർന്നത്.
© Copyright 2016 Manoramaonline. All rights reserved.
ഒരു വയസ്സുകാരിയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ച് ഐഫോണ്‍ സിരി താരമായി
ഒരു വയസ്സുകാരി ജിയാനയുടെ ജീവന്‍ രക്ഷിക്കാനാണ് അമ്മ ഗ്ലേസിയെ ഐഫോണിലെ വെര്‍ച്വര്‍ സഹായിയായ സിരി തുണച്ചത്
June 8, 2016, 08:47 AM ISTക്വീന്‍സ്‌ലന്‍ഡ് (ഓസ്‌ട്രേലിയ): ഒരു വയസ്സുകാരി ജിയാനയുടെ ശ്വാസം നിന്നുപോയപ്പോള്‍ അമ്മ സ്‌റ്റേയ്‌സിയുടെ കൈവിറച്ചു. കുഞ്ഞിന്റെ റൂമിലേക്ക് ഓടിയെത്തി ലൈറ്റുകള്‍ ഓണാക്കുമ്പോള്‍ സ്‌റ്റേയ്‌സിയുടെ കയ്യില്‍ നിന്ന് ഐഫോണ്‍ താഴെവീണു.
ഫോണെടുക്കാന്‍ മുതിരാതെ കുഞ്ഞിന്റെ നെഞ്ചിലമര്‍ത്തി ശ്വാസം വീണ്ടുകിട്ടാന്‍ സഹായിക്കുമ്പോള്‍ (സിപിആര്‍ നല്‍കുമ്പോള്‍) സ്‌റ്റേയ്‌സി അലറി... 'ഹേയ് സിരി, കോള്‍ ദി ആംബുലന്‍സ്'.
സ്‌റ്റേയ്‌സിയുടെ നിര്‍ദേശം സ്വീകരിച്ച ഐഫോണിലെ സിരി ഉടന്‍ ആംബുലന്‍സ് സേവനവുമായി ബന്ധപ്പെട്ടു. ആംബുലന്‍സ് എത്തുമ്പോഴേക്കും സിപിആറിന്റെ സഹായത്തോടെ ജിയാന വീണ്ടും ശ്വസിച്ചുതുടങ്ങിയിരുന്നു.
ആംബുലന്‍സ് വിളിക്കാനായി സമയം പാഴാക്കാതെ ജിയാനയ്ക്ക് സിപിആര്‍ കൊടുക്കാന്‍ കഴിഞ്ഞതും ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിക്കാനായതുമാണ് തങ്ങളുടെ കുഞ്ഞിന്റെ ജീവന്‍ തിരികെ നല്‍കിയതെന്ന് സ്‌റ്റേയ്‌സിയും ഭര്‍ത്താവ് ഗ്ലീസണും പറയുന്നു.
ഫോണ്‍ കയ്യിലുണ്ടായിരുന്നെങ്കിലും അപ്പോഴത്തെ അവസ്ഥയില്‍ അടിയന്തര സഹായ നമ്പര്‍ ഡയല്‍ ചെയ്യാന്‍ തനിയ്ക്കാകുമായിരുന്നോ എന്ന് സംശയമായിരുന്നെന്നും സ്‌റ്റേയ്‌സി കൂട്ടിച്ചേര്‍ക്കുന്നു.
കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം ഉണ്ടായത്. എന്നാല്‍ നന്ദി അറിയിക്കാന്‍ സ്‌റ്റേയ്‌സി ഗ്ലീസണ്‍ ആപ്പിളുമായി ബന്ധപ്പെട്ടതോടെയാണ് സംഭവം പുറത്തായത്. സോഷ്യല്‍ മീഡിയയിലും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളിലും വാര്‍ത്ത വൈറലാണ് ഇപ്പോള്‍.
ഐഫോണിലെ ഇന്റലിജന്റ് പേഴ്‌സണല്‍ അസിസ്റ്റന്റ് ടൂളാണ് സിരി. കോള്‍ ചെയ്യാനും മറുപടി സന്ദേശം അയയ്ക്കാനുമെല്ലാം ലളിതമായ നിര്‍ദേശങ്ങള്‍ കൊണ്ട് സിരിയിലൂടെ സാധിക്കും.
ഈ വര്‍ഷമാദ്യം മാത്രമാണ് ഞാന്‍ ഫോണ്‍ വാങ്ങിയതെന്നും ഭര്‍ത്താവിനെ വിളിക്കാനും മറ്റും വെറുതേ സിരി ഉപയോഗിച്ചു നോക്കാറുണ്ടായിരുന്നു -സ്‌റ്റേയ്‌സി പറയുന്നു.
രസകരമായ ഒരു സിശേഷത എന്നതിലുപരി ഇതിന് പ്രാധാന്യമൊന്നും നല്‍കിയിരുന്നില്ലെന്നും എന്നാല്‍ അടിയന്തര ഘട്ടത്തില്‍ മകളുടെ ജീവന്‍ രക്ഷിക്കാന്‍ സിരി ഉപകാരപ്പെടുകയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
© Copyright Mathrubhumi 2016. All rights reserved.
ലേബലുകള്‍:
അറിവ്,
ധനകാര്യം,
രാഷ്ട്രീയം,
വികസനം,
PHONE
കാലാവസ്ഥ പ്രവചിക്കാന്‍ ഇന്ത്യ സൂപ്പര്‍ കംപ്യൂട്ടര്‍ വാങ്ങുന്നു
പുതിയ സൂപ്പര്‍ കംപ്യൂട്ടര്‍ നിലവിലുള്ളതിനേക്കാള്‍ പത്ത് മടങ്ങ് വേഗത്തില്‍ പ്രവര്‍ത്തിക്കും.
June 9, 2016, 07:49 AM ISTന്യൂഡല്‍ഹി: കാലാവസ്ഥ പ്രവചനം കൃത്യതയാക്കാന്‍ കോടികള്‍ ചിലവഴിച്ച് ഇന്ത്യ സൂപ്പര്‍ കംപ്യൂട്ടര്‍ വാങ്ങുന്നു. ആറ് കോടി ഡോളര്‍ ( ഏകദേശം 400 കോടി ഇന്ത്യന്‍ രൂപ) മുടക്കിയാണ് സൂപ്പര്‍കംപ്യൂട്ടര്‍ വാങ്ങുന്നത്. കാലവര്‍ഷം രൂപപ്പെടുന്നതിന്റെ ത്രിമാന രൂപങ്ങള്‍ സൃഷ്ടിച്ചാണ് കംപ്യൂട്ടര്‍ കാലാവസ്ഥാ പ്രവചനം നടത്തുന്നത്. ടെക്‌നോളജി ഭീമന്‍ ഐ.ബി.എമ്മിന്റെ കംപ്യൂട്ടറാണ് നിലവില്‍ ഉപയോഗിക്കുന്നത്.
പുതിയ കംപ്യൂട്ടര്‍ ആരില്‍നിന്നാണ് വാങ്ങുക എന്നകാര്യം വെളിപ്പെടുത്താന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വിസമ്മതിച്ചു. പുതിയ സൂപ്പര്‍ കംപ്യൂട്ടര്‍ നിലവിലുള്ളതിനേക്കാള്‍ പത്ത് മടങ്ങ് വേഗത്തില്‍ പ്രവര്‍ത്തിക്കും. പുതിയ സംവിധാനം അടുത്ത വര്‍ഷം മുതല്‍ പ്രവര്‍ത്തനക്ഷമമാകും.
രാജ്യത്തെ കര്‍ഷകര്‍ക്ക് സഹായകമാകുന്നതാണ് പുതിയ നടപടി. കാര്‍ഷികോത്പാദനം 15 ശതമാനം വര്‍ധിപ്പിക്കാന്‍ കാലാവസ്ഥ കൃത്യമായി പ്രവചിക്കുന്നത കൊണ്ട് സാധിക്കും. കാലവര്‍ഷത്തെ അടിസ്ഥാനമാക്കിയാണ് രാജ്യത്ത് കൃഷി നടത്തുന്നത്. ഇത് കൃത്യമാകുന്നത് കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
© Copyright Mathrubhumi 2016. All rights reserved.
ന്യൂ ജെൻ samsung സ്മാർട്ട് ഫോണുകളിലെ ചതിക്കുഴികൾ
Electronicskeralam Cochin
ന്യൂ ജെൻ samsung സ്മാർട്ട് ഫോണുകളിലെ ചതിക്കുഴികൾ
സ്മാർട്ട് ഫോണുകൾ വാങ്ങുംബോൾ സാധാരണയായി നമ്മൾ പല ഘടകങ്ങളും പരിഗണിക്കറുണ്ട്..വലിപ്പം,കാമറ ക്ലാരിറ്റി.RAM,ROM തുടങ്ങിയവ..എന്നാൽ നമ്മളിൽ പലരും നോക്കാൻ മറക്കുന്ന ഒരു കാര്യമാണു ഫോണിന്റെ മെയിന്റെനൻസ് കോസ്റ്റ്..ഇത് മുതലെടുത്ത് കൊണ്ടാണു ന്യൂ ജെൻ ഫോണുകൾ ഉപഭോക്‌താക്കളെ കൊള്ളയടിക്കുന്നത്..new gen LED displayഫോണുകളായ j1 ace,j2,j5,j7,e5,e7,A3,a5തുടങ്ങിയ ഫോണുകൾ റിപ്പയർ ചെയ്യേണ്ടി വന്നാൽ ഫോണിന്റെ ഡിസ്പ്പ്ലേ ബാക്ക് കവറുമായി പശാവച്ചു ഒട്ടിച്ചിരിക്കുന്നത് പൊളിച്ചു വേണം ഫോൺ അഴിക്കാൻ.ഇങ്ങനെ പശ ഇളക്കുമ്പോള്‍ പൊട്ടിക്കുന്ന display പുതിയത് ഘടിപ്പിക്കാൻ ഫോൺ ന്റെ വിലയുടെ 80% ഓളം ചിലവ് വരും..ഉദാഹരണമായി ഒരാൾ 6000 രൂപക്ക് ഒരു j1 ace വാങ്ങി പിറ്റേ ദിവസം അൽപം മഴ നനഞ്ഞാൽ ഫോൺ അഴിച്ച് ക്ലീൻ ചെയണമെങ്കിൽ 4800 രൂപ വില വരുന്ന disply പൊട്ടിക്കേണ്ടി വരുന്നു..അതായത് ഒരു മിനിമം റിപ്പയറിനു പോലും ഫോണിന്റെ വിലയുടെ 80% ചിലവാക്കേണ്ടി വരുന്നു.എന്നാൽ ഇതേ Range ഇൽ ഉള്ള ലെനോവോ,ഹുവായ്,എച്ച് റ്റി സി എന്നീ ഫോണുകൾ റിപ്പയർ ചെയ്യാൻ display അഴിക്കേണ്ട ആവശ്യം വരുന്നില്ലെന്നത് ശ്രദ്ധേയമാണു ..
Use and throw away കൾച്ചർ പ്രോൽസാഹിപ്പിക്കുന്ന സാംസങ്ങിന്റെ നടപടി വളരെ നീചമാണ്.
Use and throw away കൾച്ചർ പ്രോൽസാഹിപ്പിക്കുന്ന സാംസങ്ങിന്റെ നടപടി വളരെ നീചമാണ്.
മാർക്കറ്റിലെ ഏറ്റവും വലിയ MOBILE ആയ i-phone 6plus പോലും ഈ ഒപ്ഷൻ സീകരിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത
samsang കമ്പനിയുടെ ഇങ്ങനെയുള്ള മൊബൈൽ ഫോണുകൾ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ആ ഫോണ്‍ എങ്ങനെ തുറക്കും എന്നുള്ള വീഡിയോ യൂ ട്യൂബില്‍ കണ്ടതിനു ശേഷം മാത്രം വാങ്ങുക.ഇല്ലെങ്കില്‍ പണി കിട്ടും.J2 തുറക്കുന്ന വീഡിയോ കണ്ടു നോക്കൂ..ഭീകരം .https://youtu.be/IcT-A4MegIA
6/08/2016
മോടിജിക്ക് കത്തയച്ചു; ആറു വയസ്സുകാരിക്ക് സൗജന്യ ഹൃദയശസ്‌ത്രക്രിയ മോഡി മാജിക്
Story Dated: Wednesday, June 8, 2016 03:59
റൂബിഹാള്‍ ക്‌ളിനിക്കില്‍ വൈശാലിക്ക് സൗജന്യ ശസ്‌ത്രക്രിയ നടക്കുകയായിരുന്നു. പെണ്‍കുട്ടി അയച്ച കത്തു കിട്ടിയ പ്രധാനമന്ത്രി നടപടിയെടുക്കാന്‍ ജില്ലാ കളക്‌ടര്‍ക്ക് കത്തയയ്‌ക്കുകയും കളക്‌ടര്‍ സൗരഭ് റാവു പൂനെയിലെ മുഴുവന്‍ ആശുപത്രിയിലെ പ്രതിനിധികളുടേയും യോഗം വിളിക്കുകയും റൂബിഹാള്‍ ക്‌ളിനിക്ക് പെണ്‍കുട്ടിയുടെ ശസ്‌ത്രക്രിയ സൗജന്യമായി നടത്താന്‍ സമ്മതിക്കുകയുമായിരുന്നു. ബിപിഎല്‍ വിഭാഗത്തില്‍ പെടുന്ന ഫര്‍സുംഗിയിലെ പ്രാണ്ഡ്യ ശിശു വിഹാര്‍ സ്‌കൂളില്‍ ഒന്നാം ക്‌ളാസ്സില്‍ പഠിക്കുന്ന വൈശാലിക്ക് പൂനെയിലെ വമ്പന്‍ ആശുപത്രികളില്‍ ശസ്‌ത്രക്രിയ സാധ്യമാകുമായിരുന്നില്ല.
അമ്മാവനും പെയ്‌ന്റിംഗ് ജീവനക്കാരനുമായ പ്രതാപ് യാദവിനൊപ്പം കഴിയുന്ന വൈശാലിയ്‌ക്ക് മരുന്നു വാങ്ങാന്‍ മാത്രം പ്രതിദിനം 90 രൂപ വേണം. കളിക്കോപ്പുകളും സൈക്കിളും വരെ വിറ്റായിരുന്നു പ്രതാപ് യാദവ് ഇത് കണ്ടെത്തിയിരുന്നത്. ഇതേ തുടര്‍ന്നായിരുന്നു പെണ്‍കുട്ടി പ്രധാനമന്ത്രിക്ക് എഴുതിയത്.
പണം കണ്ടെത്താന്‍ അമ്മാന്‍ വിഷമിക്കുന്നത് കണ്ടപ്പോഴാണ് മോഡിയെ ടെലിവിഷനില്‍ കണ്ടത്. അപ്പോള്‍ തന്നെ പ്രധാനമന്ത്രിക്ക് എഴുതാന്‍ തീരുമാനിച്ചു. ബുക്കില്‍ നിന്നും പേജ് വലിച്ചുകീറിയാണ് എല്ലാം മോഡിക്കെഴുതിയതെന്നും വൈശാലി പറഞ്ഞു. പ്രതികരണം ഉണ്ടാകുമെന്ന് പോലും കരുതിയിരുന്നില്ല. ശരിയായ ഒരു വിലാസം പോലും ഇല്ലാത്തതിനാലാണ് സ്‌കൂളിന്റെ ഐഡി കാര്‍ഡ് വെച്ച് കത്തെഴുതി പോസ്‌റ്റ് ചെയ്‌തതെന്ന് യാദവ് പറഞ്ഞു. അഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ ഏതാനും പോര്‍ വൈശാലിയെയും തന്നെയും കാണാന്‍ സ്‌കൂളിലെത്തി. പെട്ടെന്ന് തന്നെ കളക്‌ടര്‍ യോഗം വിളിച്ചുകൂട്ടിയെന്നും യാദവ് പറഞ്ഞു.
കത്ത് ചര്‍ച്ചയയാതോടെ റൂബി ക്‌ളിനിക്ക് എല്ലാം സൗജന്യമായി നടത്താന്‍ തയ്യാറാകുക ആയിരുന്നു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മെയ് 25 നാണ് പെണ്‍കുട്ടിക്ക് ചികിത്സ ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് മോഡിയുടെ കത്ത് വന്നത്. പെണ്‍കുട്ടിയുടെ കത്തും ഇതിലുണ്ടായിരുന്നു. കത്തില്‍ ബന്ധപ്പെടാന്‍ വിലാസമോ മാതാപിതാക്കളുടെ നമ്പരോ ഇല്ലാതിരുന്നതിനാലാണ് അധികൃതര്‍ ഐഡി കാര്‍ഡ് തപ്പി സ്‌കൂളില്‍ ചെന്നത്. ഒമ്പതു ദിവസത്തിനുള്ളില്‍ റൂബി ഹാള്‍ ക്‌ളിനിക്ക് രോഗിയെ കണ്ടെത്തുകയും ശസ്‌ത്രക്രിയ നടത്തുഷയും ചെയ്‌തു. കഴിഞ്ഞ വര്‍ഷം 100 ശിശുശസ്‌ത്രക്രിയകളാണ് റൂബിഹാള്‍ ചെയ്‌തത്‌്.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTEഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
6/07/2016
thripura
സുധീപ് റോയ് ബര്‍മന്‍, ആശിശ് കുമാര്‍ സാഹ, ദിലീപ് സര്‍ക്കാര്‍, പരന്‍ജിത് സിംഗ് റോയ്, ദിബാ ചന്ദ്ര ഹര്‍ഗ്വാള്‍, ബിശ്വ ബന്ധു സെന്‍ എന്നിവരാണ് പാര്‍ട്ടി വിട്ടത്.
June 7, 2016, 07:49 PM ISTഅഗര്‍ത്തല: കോണ്‍ഗ്രസിലെ ആറ് എം.എല്‍.എ മാര്‍ പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടി വിട്ട എംഎല്‍എമാര്‍ സ്പീക്കര്‍ രാമേന്ദ്രചന്ദ്ര ദേബ്‌നാധിന് രാജിക്കത്ത് കൈമാറി. എംഎല്‍എമാരുമായി ചര്‍ച്ച നടത്തുകയും കത്ത് സൂക്ഷമപരിശോധനക്ക് വിധേയമാക്കിയിട്ട് അന്തിമ തീരുമാനം അറിയിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു.
സുധീപ് റോയ് ബര്‍മന്‍, ആശിശ് കുമാര്‍ സാഹ, ദിലീപ് സര്‍ക്കാര്‍, പരന്‍ജിത് സിംഗ് റോയ്, ദിബാ ചന്ദ്ര ഹര്‍ഗ്വാള്‍, ബിശ്വ ബന്ധു സെന്‍ എന്നിവരാണ് പാര്‍ട്ടി വിട്ടത്. ഇവരില്‍ പരന്‍ജിത് സിങിന്റെയും ദിലീപ് സര്‍ക്കാരിന്റെയും അസാന്നിദ്ധ്യത്തിലായിരുന്നു സ്പീക്കര്‍ക്ക് കൈമാറിയത്.
സ്പീക്കര്‍ രാജി സ്വീകരിച്ചാല്‍ 60 അംഗ ത്രിപുര നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം മൂന്നായി ചുരുങ്ങും. തൃണമൂലിന് നിലവില്‍ അംഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഭരണകക്ഷിയായ സിപിഎമ്മിന് 50 അംഗങ്ങളുള്ള ത്രിപുര നിയമസഭയില്‍ ആറംഗങ്ങളെ ലഭിച്ചാല്‍ തൃണമൂല്‍ മുഖ്യപ്രതിപക്ഷമാകും.
എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് കൈമാറിയ രാജിക്കത്ത്
© Copyright Mathrubhumi 2016. All rights reserved.
അമ്മയും മകളും മത്സരിച്ചു പഠിച്ചു; ഒടുവില്‍ മകളേക്കാള്‍ മാര്‍ക്ക് നേടി വീട്ടമ്മ
അമ്മ അയലത്തെ വീടുകളില്‍ ജോലിക്ക് പോയിട്ടായിരുന്നു സ്മൃതിയടക്കം മൂന്ന് പെണ്‍മക്കളടങ്ങുന്ന കുടുംബം കഴിഞ്ഞത്. ഇതിനിടയ്‌ക്ക് പഠനം കൂടി പൂര്‍ത്തിയാക്കുക എന്നത് സ്മൃതിയടെ സ്വപ്‌നം മാത്രമായി അവശേഷിക്കുകയും ചെയ്തു.
June 7, 2016, 06:30 PM IST"വൈകുന്നേരം ചായക്കടയും അടച്ച് വീട്ടിലെത്തിയതിന് ശേഷമായിരുന്നു ഞങ്ങളുടെ പഠനം. മത്സരിച്ച് പഠിച്ചു, പലപ്പോഴും രാത്രി ഏറെ വൈകും വരെ. ഒടുവില്‍ മകളോടൊപ്പം എനിക്കും ഹയര്‍സെക്കന്‍ഡറിക്ക് അര്‍ഹത നേടാനായി." ത്രിപുരക്കാരി സ്മൃതി ഭാനിയുടെ വാക്കുകളില്‍ സന്തോഷക്കണ്ണീര്‍. ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിന് ഫലം കണ്ടതിന്റെ ആശ്വാസം.
ത്രിപുര അഗര്‍ത്തലയിലെ ബിഷല്‍ഗ്രാഫ് ഗ്രാമത്തിലെ 38 കാരിയായ വീട്ടമ്മയാണ് പത്താം ക്ലാസിന് തുല്യമായ ത്രിപുര സര്‍ക്കാരിന്റെ മധ്യമിക് പരീക്ഷ മകള്‍ സാഗരികയ്‌ക്കൊപ്പം എഴുതി പാസായത്. മകളേക്കാള്‍ മാര്‍ക്ക് നേടുകയും ചെയ്തു. 255 മാര്‍ക്കാണ് സ്മൃതി ഭാനിക്ക് മധ്യമിക് പരീക്ഷയില്‍ നേടിയത്. മകള്‍ക്ക് 238 മാര്‍ക്ക് ലഭിക്കുകയും ചെയ്തു. കുട്ടിക്കാലത്തുതന്നെ അച്ഛനെ നഷ്ടപ്പെട്ട സ്മൃതിക്ക് പട്ടിണിയും സാമ്പത്തിക ബുദ്ധിമുട്ടും കൊണ്ടായിരുന്നു വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നത്.
സ്മൃതിയടക്കം മുന്ന് പെണ്‍മക്കളടങ്ങുന്ന കുടുംബം കഴിഞ്ഞു പോന്നിരുന്നത് അമ്മ അയലത്തെ വീടുകളില്‍ ജോലിക്ക് പോയിട്ടായിരുന്നു. ഇതിനിടയ്‌ക്ക് പഠനം കൂടി പൂര്‍ത്തിയാക്കുക എന്നത് സ്വപ്‌നം മാത്രമായി അവശേഷിക്കുകയും ചെയ്തു. പക്ഷെ കല്ല്യാണം കഴിഞ്ഞിട്ടും വിദ്യാഭ്യാസം നേടിയെടുക്കണം എന്ന അടങ്ങാത്ത ആഗ്രഹം തന്നെയാണ് മധ്യമിക് പരീക്ഷ എഴുതാന്‍ പ്രേരിപ്പിച്ചതെന്നും സ്മൃതി പറയുന്നു. തന്റെ ആഗ്രഹത്തിന് മകളടക്കമുള്ളവരുടെ പിന്തുണയും ലഭിച്ചു.
കഴിഞ്ഞ ഇരുപത് വര്‍ഷക്കാലവും പരീക്ഷ എഴുതാന്‍ ശ്രമിച്ചുവെങ്കിലും സാമ്പത്തിക ബുദ്ധമിട്ട് അതിന് വിലങ്ങുതടിയാവുകയായിരുന്നുവെന്ന് സ്മൃതി പറയുന്നു. പഴയ സിലബസ് പൂര്‍ണമായും മാറിയതോടെ പാസാവുകയെന്നത് എളുപ്പ ജോലിയായിരുന്നില്ലെന്നും സ്മൃതി പറയുന്നുണ്ട്. പക്ഷെ ഭര്‍ത്താവിന്റെയും മകളുടെയും സുഹൃത്തുക്കളുടെയുമെല്ലാം അകമഴിഞ്ഞ പിന്തുണ വലിയ സഹായമാവുകയായിരുന്നു.
ചെറിയ ചായക്കച്ചവടം കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോവുന്ന സ്മൃതി ഹയര്‍ സെക്കന്‍ഡറി കൂടി പൂര്‍ത്തിയാക്കി ഒരു ബിരുദധാരിയെങ്കിലും ആവണമെന്ന ആഗ്രഹവുമായി മുന്നോട്ട് പോവുകയാണ്.
© Copyright Mathrubhumi 2016. All rights reserved.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)