4/29/2015

അഴിമതിക്കേസില്‍ ചുരുങ്ങിയ ശിക്ഷ മൂന്നുവര്‍ഷം തടവ്‌

അഴിമതിക്കേസില്‍ ചുരുങ്ങിയ ശിക്ഷ മൂന്നുവര്‍ഷം തടവ്‌
ഭേദഗതിബില്ലിന് മന്ത്രിസഭയുടെ അനുമതി


ന്യൂഡല്‍ഹി: 1988ലെ അഴിമതിനിരോധനനിയമം ഭേദഗതിചെയ്യാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഇപ്പോള്‍ രാജ്യസഭയുടെ പരിഗണനയിലുള്ള ബില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റിയും നിയമകമ്മീഷനും സമര്‍പ്പിച്ച ശുപാര്‍ശകള്‍കൂടി ഉള്‍പ്പെടുത്തിയാണ് ഭേദഗതിചെയ്യുക. കൈക്കൂലി വാങ്ങല്‍, കൊടുക്കല്‍ എന്നിവയ്‌ക്കെതിരെ ശക്തമായ നടപടികളാണ് ബില്ലില്‍ വ്യവസ്ഥചെയ്തിട്ടുള്ളത്. മുന്‍സര്‍ക്കാറിന്റെ കാലത്ത് 2013 ആഗസ്ത് 19നാണ് ഭേദഗതിബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. 

ബില്ലിലെ വ്യവസ്ഥകള്‍


അഴിമതിക്കേസില്‍ ചുരുങ്ങിയ ശിക്ഷാകാലാവധി മൂന്നുവര്‍ഷമാക്കും. നിലവില്‍ ഇത് ആറുമാസമാണ്. പരമാവധി ശിക്ഷാകാലാവധി അഞ്ചുവര്‍ഷത്തില്‍നിന്ന് ഏഴുവര്‍ഷമാക്കും. ഹീനമായ കുറ്റകൃത്യങ്ങള്‍ക്കാണ് നിലവില്‍ ഏഴുവര്‍ഷത്തെ തടവ്്.
സ്വത്ത് കണ്ടുകെട്ടാനുള്ള അധികാരം ജില്ലാ കോടതികള്‍ക്കു പകരം പ്രത്യേക കോടതിക്ക് നല്‍കും. 
പൊതുസേവകര്‍ക്ക്്് കൈക്കൂലി നല്‍കുന്നതു തടയാന്‍ എല്ലാ വാണിജ്യ, വ്യാപാര സംഘടനകള്‍ക്കുംവേണ്ടി പൊതുവായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും.
അഴിമതിക്കേസുകളില്‍ രണ്ടുകൊല്ലംകൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് ബില്ലിലെ മറ്റൊരു നിര്‍ദേശം. കഴിഞ്ഞ നാലുകൊല്ലമായി അഴിമതിക്കേസുകളിലെ വിചാരണ എട്ടുകൊല്ലത്തിലധികം നീളുന്നുണ്ട്.
പ്രതിഫലത്തിന്റെ നിര്‍വചനത്തില്‍ സാമ്പത്തികേതരപ്രതിഫലവും ഉള്‍പ്പെടുത്തും.
ഉദ്യോഗസ്ഥര്‍ അവരുടെ ചുമതലകളുമായി ബന്ധപ്പെട്ട് കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ അവര്‍ക്ക് സംരക്ഷണം നല്‍കും. വിരമിച്ചതോ രാജിവെച്ചതോ ആയ പൊതുസേവകരെ കുറ്റവിചാരണചെയ്യാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമാക്കും. ഔദ്യോഗികചുമതലയ്ക്കിടയില്‍ കൈക്കൊള്ളുന്ന തീരുമാനത്തെ തുടര്‍ന്നുണ്ടാവുന്ന കേസുകളില്‍ ലോക്പാലിന്റെയോ ലോകായുക്തയുടെയോ അനുമതി നിര്‍ബന്ധമാക്കും.

100 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മിക്കും 500 ചെറുനഗരങ്ങള്‍ വികസിപ്പിക്കുംഒരുലക്ഷം കോടി രൂപ കേന്ദ്രം നിക്ഷേപിക്കും

100 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മിക്കും 500 ചെറുനഗരങ്ങള്‍ വികസിപ്പിക്കും
തിരഞ്ഞെടുപ്പ് സിറ്റി ചലഞ്ച് മത്സരത്തിലൂടെ
ഒരുലക്ഷം കോടി രൂപ കേന്ദ്രം നിക്ഷേപിക്കും
mathrubhumi 30/4/2015/

ന്യൂഡല്‍ഹി: രാജ്യമൊട്ടുക്കുമായി 100 സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങാനുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ഇതിനായി കേന്ദ്രബജറ്റില്‍ 7,000 കോടി രൂപ നീക്കിവെച്ചിരുന്നു. 500 നഗരങ്ങള്‍ 'അടല്‍ നഗര പുനരുജ്ജീവന പദ്ധതി'യില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

സ്മാര്‍ട്ട് സിറ്റികളായി വികസിപ്പിക്കേണ്ട നഗര കേന്ദ്രങ്ങളെ 'സിറ്റി ചാലഞ്ച്' മത്സരത്തിലൂടെ ഇക്കൊല്ലമൊടുവില്‍ തിരഞ്ഞെടുക്കും. വായ്പ ലഭിക്കാനുള്ള സാധ്യത, വൈദ്യുതി വിതരണം, വെള്ളത്തിന്റെ ലഭ്യത, മുനിസിപ്പല്‍ തലത്തിലുള്ള ആസൂത്രണം, പങ്കാളിയെ കണ്ടെത്തല്‍ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഇക്കാര്യത്തില്‍ രാഷ്ട്രീയപരിഗണന ഉണ്ടാവില്ലെന്നും യോഗ്യത മാത്രമാണ് അടിസ്ഥാനമാക്കുകയെന്നും നഗരവികസന മന്ത്രി വെങ്കയ്യ നായിഡു നേരത്തേ പ്രസ്താവിച്ചിരുന്നു. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനുള്ള പദ്ധതിയായിട്ടാണ് സ്മാര്‍ട്ട് സിറ്റി വിഭാവനം ചെയ്തിട്ടുള്ളത്.

രണ്ടു പദ്ധതികളിലുമായി അടുത്ത അഞ്ചുവര്‍ഷംകൊണ്ട് ഒരുലക്ഷം കോടി രൂപയാണ് കേന്ദ്രം നിക്ഷേപിക്കുക. ഇതില്‍ 48,000 കോടി രൂപ സ്മാര്‍ട്ട് സിറ്റികള്‍ക്കായിരിക്കും. 50,000 കോടി രൂപ 500 നഗരങ്ങളുടെ വികസനത്തിനും ചെലവഴിക്കും. സ്മാര്‍ട്ട് സിറ്റിക്ക് തിരഞ്ഞെടുക്കുന്ന നഗരത്തിന് ഒരുവര്‍ഷം 100 കോടി രൂപ എന്ന കണക്കില്‍ അഞ്ചുകൊല്ലത്തില്‍ 500 കോടി രൂപ നല്‍കും. ഒരു ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങളെയാണ് അടല്‍ നഗര പുനരുജ്ജീവന പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.

4/26/2015

വിനാശകാരിയായ ഭൂകമ്പം വരാനിരിക്കുന്നതേയുള്ളൂവെന്ന് വിദഗ്ധര്‍

നേപ്പാള്‍: വിനാശകാരിയായ ഭൂകമ്പം വരാനിരിക്കുന്നതേയുള്ളൂവെന്ന് വിദഗ്ധര്‍  MATHRUBHUMI 26/4/2015



ന്യൂഡല്‍ഹി: കഴിഞ്ഞ 80 വര്‍ഷത്തിനിടെ നേപ്പാളിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ് ശനിയാഴ്ച രാജ്യത്തിനകത്തും പുറത്തും നാശംവിതച്ചത്. എന്നാല്‍, നേപ്പാള്‍ ഉള്‍പ്പെടുന്ന മധ്യഹിമാലയന്‍ മേഖലയില്‍ വന്‍ വിനാശകാരിയായ ഭൂകമ്പം വരാനിരിക്കുന്നതേ ഉള്ളൂവെന്ന് വിദഗ്ധര്‍.

റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് നേപ്പാളിള്‍ ശനിയാഴ്ചയുണ്ടായത്. 'പത്തുകോടി ടണ്‍ ടിഎന്‍ടി'ക്ക് തുല്യമായത്ര ഊര്‍ജം ഈ ഭൂകമ്പവേളയില്‍ മോചിപ്പിക്കപ്പെട്ടു. 


നേപ്പാള്‍ബീഹാര്‍ മേഖലയില്‍ 1934 ജനവരി 15 നുണ്ടായ 8.3 തീവ്രതയുള്ള ഭൂകമ്പമാണ് ഇതിന് മുമ്പ് മേഖലയില്‍ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂകമ്പം. അരുണാചല്‍ പ്രദേശ്ചൈന അതിര്‍ത്തിയില്‍ 1950 ആഗസ്ത് 15 നുണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 8.5 തീവ്രത രേഖപ്പെടുത്തി.


പിന്നീട് മേഖലയില്‍ ഒട്ടേറെ ചെറിയ ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും വലുത് 1999 ല്‍ ഉത്തരഖണ്ഡിലെ ചമോലിയിലുണ്ടായ ഭൂചനമായിരുന്നു. വ്യാപകമായ നാശനഷ്ടം ആ ഭൂകമ്പം മൂലമുണ്ടായി. സിക്കിംനേപ്പാള്‍ അതിര്‍ത്തിയില്‍ 2011 ല്‍ 6.8 തീവ്രതയുള്ള ഭൂകമ്പം ഭീതി പരത്തുകയുണ്ടായി.


ഭൗശാസ്ത്രപരമായി വളരെ നിര്‍ണായകമായ ഇടമാണ് ഹിമാലയന്‍ മേഖല. ഇന്ത്യന്‍, യൂറേഷ്യന്‍ ഭൂഫലകങ്ങള്‍ സംഗമിക്കുന്നത് അവിടെയാണ്. ഭൂഫലക സംഗമസ്ഥാനമായതിനാലാണ്, ആ മേഖലയില്‍ തുടര്‍ച്ചയായി ഭൂകമ്പങ്ങളുണ്ടാകുന്നത്. 


ഇന്ത്യന്‍ ഫലകം (Indian tectonic plate) ) വടക്ക് ദിശയിലേക്ക് തള്ളിനീങ്ങുകയാണ്. അതിന്റെ ഫലമായി യൂറേഷ്യന്‍ ഫലകത്തിന് (Eurasian plate) അടിയിലേക്ക് അത് കടന്നുകൊണ്ടിരിക്കുന്നതായി ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു. മേഖലയില്‍ ഭൂകമ്പങ്ങള്‍ തുടര്‍ക്കഥയാകുന്നതിന് കാരണം, ഭൂഫലകങ്ങളുടെ ഈ പരസ്പര ബലപ്രയോഗമാണ്. 


ഭൂഫലകങ്ങളുടെ ഈ പരസ്പര സമ്മര്‍ദ്ദം മൂലം ഭൂമിക്കടിയില്‍ വന്‍തോതില്‍ ഊര്‍ജം സംഭരിക്കപ്പെടുകയാണെന്ന്, ഹൈദരാബാദ് കേന്ദ്രമായുള്ള നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ മുന്‍ ഡറക്ടര്‍ ഹര്‍ഷ് കെ. ഗുപ്ത പറയുന്നു. ഭൂകമ്പങ്ങളുടെ ഒരു പരമ്പര തന്നെ, അതും റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 8 ല്‍ കൂടുതല്‍ രേഖപ്പെടുത്താവുന്നവ, ഇതുമൂലം ഉണ്ടാകമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


'അത്രയ്ക്ക് ഊര്‍ജം ഹിമാലയന്‍ മേഖലയില്‍ ഭൂമിക്കടിയില്‍ സംഭരിക്കപ്പെടുന്നുണ്ട്'  ഗുപ്ത പറഞ്ഞു. ഊര്‍ജം മോചിപ്പിക്കപ്പെടുന്നതിന്റെ തോത് നോക്കിയാല്‍, ഇപ്പോഴത്തെ ഭൂകമ്പത്തില്‍ അവിടെ സംഭരിക്കപ്പെട്ടതില്‍ നാലോ അഞ്ചോ ശതമാനം ഊര്‍ജം മാത്രമേ സ്വതന്ത്രമാക്കപ്പെട്ടിട്ടുള്ളൂ  അദ്ദേഹം പറഞ്ഞു. 


ശനിയാഴ്ചത്തെ ഭൂകമ്പത്തില്‍ ചെറിയ ആണവസ്‌ഫോടനങ്ങളിലുണ്ടാകുന്നത്ര ഊര്‍ജം (ഏതാണ്ട് 10 കോടി ടണ്‍ ടിഎന്‍ടി) മോചിപ്പിക്കപ്പെട്ടതായി, ഖരക്പൂര്‍ ഐഐടിയിലെ ഭൗമശാസ്ത്രജ്ഞന്‍ പ്രൊഫ.ശങ്കര്‍ കുമാര്‍ പറഞ്ഞു. ഹിമാലയന്‍ മേഖലയിലെ ഭൂകമ്പങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ഗവേഷകനാണ് അദ്ദേഹം.


ഇടത്തരം തോതില്‍ മാത്രമേ ഇപ്പോഴത്തെ ഭൂകമ്പത്തില്‍ ഊര്‍ജം സ്വതന്ത്രമാക്കപ്പെട്ടിട്ടുള്ളൂ. ഹിന്ദുക്കൂഷ് മുതല്‍ അരുണാചല്‍ പ്രദേശ് വരെ നീളുന്ന, 2500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മേഖലയാണിത്. റിക്ടര്‍ സ്‌കെയിലില്‍ 9 വരെ തീവ്രതയുള്ള ഭൂകമ്പങ്ങള്‍ ഇവിടെ ഉണ്ടാകാം  പ്രൊഫ.കുമാര്‍ അറിയിച്ചു. 


മറ്റൊരു കോണിലൂടെ ചിന്തിച്ചാല്‍, 7.9 തീവ്രതയുള്ള ഭൂകമ്പമേ ഉണ്ടായുള്ളൂ എന്നത് ഭാഗ്യമാണ്. 9 തീവ്രതയുള്ള ഭൂകമ്പം വഴി സര്‍വനാശം സംഭവിക്കുന്നതിലും നല്ലത് 7.9 തീവ്രതയുള്ള കുറെ ഭൂകമ്പങ്ങളുണ്ടാവുകയാണ്  അദ്ദേഹം പറഞ്ഞു. 


ഭൂകമ്പവേളയില്‍ സ്വതന്ത്രമാകുന്ന ഊര്‍ജത്തിന്റെ തോതനുസരിച്ചാണ് നാശനഷ്ടങ്ങളുണ്ടാകുന്നത്. ഊര്‍ജം മോചിപ്പിക്കപ്പെടുന്നതിന്റെ തോത് വെച്ച് നോക്കിയാല്‍, 9 തീവ്രതയുള്ള ഒരു ഭൂകമ്പം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ നാല്‍പ്പതോ അമ്പതോ 7.9 തീവ്രതയുള്ള നല്‍പ്പതോ അമ്പതോ ഭൂകമ്പങ്ങളുണ്ടാകണം! അവിടെയാണ് പ്രശ്‌നം  പ്രൊഫ.കുമാര്‍ അറിയിച്ചു. 


റിക്ടര്‍ സ്‌കെയിലില്‍ 8 തീവ്രത രേഖപ്പെടുന്ന ഭൂകമ്പത്തിന്റെ ഏതാണ്ട് 32 മടങ്ങ് വിനാശകാരിയായിരിക്കും തീവ്രത 9 രേഖപ്പെടുത്തുന്ന ഭൂകമ്പം.

രേഖ കാണാനില്ലെന്നു പറഞ്ഞ് വിവരം നിഷേധിച്ചാല്‍ അഞ്ചുവര്‍ഷം തടവ്

രേഖ കാണാനില്ലെന്നു പറഞ്ഞ് വിവരം നിഷേധിച്ചാല്‍ അഞ്ചുവര്‍ഷം തടവ്MATRUBUMI  26/4/2015
കൊച്ചി: വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകളില്‍, കണാനില്ലെന്നു മാത്രം കാണിച്ച് വിവരം നിഷേധിച്ചാല്‍ മേലില്‍ അഞ്ച് വര്‍ഷം തടവ് വരെ ശിക്ഷ ലഭിക്കും. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി. സാധുവായ കാരണമില്ലാതെ രേഖ കാണാനില്ലെന്നു പറഞ്ഞ് വിവരം നിഷേധിക്കുന്നത് 1993ലെ പൊതുരേഖാ നിയമത്തിന്റെ ലംഘനമായി കണക്കാക്കി അഞ്ച് വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ നല്‍കാവുന്ന കുറ്റമാണെന്നാണ് സര്‍ക്കുലര്‍ ഉദ്യോഗസ്ഥരെ ഓര്‍മിപ്പിക്കുന്നത്.

സൂക്ഷിക്കാനുള്ള കാലാവധി അവസാനിച്ച രേഖകള്‍ ചട്ടപ്രകാരം നശിപ്പിക്കാം. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന രേഖ അത്തരത്തില്‍ ചട്ടപ്രകാരം നശിപ്പിച്ചതാണെന്ന് രേഖകള്‍ സഹിതം തെളിയിക്കാനായാല്‍ ഉദ്യോഗസ്ഥന് പ്രശ്‌നമുണ്ടാവില്ല. നിയമപരമായി ഉദ്യോഗസ്ഥര്‍ നശിപ്പിക്കുന്ന രേഖകളുടെ പട്ടിക അതത് വകുപ്പുകള്‍ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് പൊതുഭരണ വിഭാഗം സ്‌പെഷല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

കേന്ദ്ര വിവരാവകാശ കമ്മീഷന്റെയും ഡല്‍ഹി ഹൈക്കോടതിയുടെയും ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍. ആവശ്യപ്പെട്ട ഫയല്‍ കാണാനില്ലെന്നത് വിവരാവകാശ നിയമത്തില്‍ അനുവദനീയമായ ഇളവല്ല.
കാണാനില്ലെന്നു പറഞ്ഞ് രേഖ കൊടുക്കാതിരിക്കുന്നത് വിവരാവകാശ നിയമത്തിന്റെ ലക്ഷ്യം നിഷേധിക്കുന്നതിന് തുല്യമാവും. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ നടപടിക്ക് ആവശ്യപ്പെട്ടതായും സര്‍ക്കുലറില്‍ പറയുന്നു.

രേഖകള്‍ സൂക്ഷിക്കേണ്ട കാലാവധി ഓരോ പൊതു അധികാരിയും പാലിക്കണം. കാലാവധി കഴിഞ്ഞാല്‍ രേഖകള്‍ നശിപ്പിക്കുന്നത് ബന്ധപ്പെട്ട അധികാരികളുടെ മേല്‍നോട്ടത്തിലാവണം. അങ്ങനെ ഏതെല്ലാം രേഖകളാണ് നിയമാനുസൃതം നശിപ്പിച്ചിട്ടുള്ളതെന്ന് രേഖപ്പെടുത്തി വെക്കുകയും വേണം. സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും സ്വയംഭരണ സ്ഥാപനങ്ങളും ഇത് പാലിക്കണം. സ്വയംഭരണ സ്ഥാപനങ്ങള്‍ ഓരോ വിഭാഗത്തിലെയും രേഖകള്‍ എത്ര കാലം സൂക്ഷിക്കണം എന്നതിന് ക്രമീകരണം
ഉണ്ടാക്കണം.

4/22/2015

ലാബിനുള്ളില്‍ കത്തുന്ന സൂര്യന്‍ !

ലാബിനുള്ളില്‍ കത്തുന്ന സൂര്യന്‍ !
 സ്വന്തം ലേഖകന്‍
 Story Dated: Wednesday, April 22, 2015 7:30 hrs IST
അഹമ്മദാബാദ് . കാന്തികശക്തി ഉപയോഗിച്ചു പ്ലാസ്മയെ മെരുക്കി സൂര്യനു തുല്യമായ ഉൌര്‍ജോല്‍പാദനം സാധ്യമാകുന്ന നിര്‍ണായക കണ്ടുപിടിത്തവുമായി ഇന്ത്യന്‍ ഗവേഷകര്‍. ഗുജറാത്ത് ആസ്ഥാനമായ പ്ലാസ്മ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ഐപിആര്‍) ഗവേഷകരാണ് അഭിമാനാര്‍ഹമായ നേട്ടവുമായി ലോകശ്രദ്ധയിലേക്കുയര്‍ന്നിരിക്കുന്നത്. 

ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥയായ പ്ലാസ്മയാണു സൂര്യനിലുള്ളത്. പ്ലാസ്മയെ സ്റ്റെഡി സ്റ്റേറ്റ് സൂപ്പര്‍ കണക്ടിങ് തോകാമാക് എന്ന സംവിധാനം ഉപയോഗിച്ചു സമാഹരിച്ച് വന്‍ ഉൌര്‍ജം സൃഷ്ടിക്കാമെന്നാണു ഗവേഷകര്‍ പറയുന്നത്. ഹൈഡ്രജനില്‍നിന്നു വേര്‍തിരിച്ച പ്ലാസ്മയെ ഉയര്‍ന്ന താപനിലയില്‍ ശക്തമായ കാന്തികശക്തി ഉപയോഗിച്ചാണു പ്രത്യേക യന്ത്രസംവിധാനത്തില്‍ ശേഖരിക്കുകയെന്ന് പ്ലാസ്മ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ദിരാജ് ബോറ പറഞ്ഞു. ഇത് ഒരു ലാബിനകത്ത് സൂര്യനു തുല്യമായ ഉൌര്‍ജം ശേഖരിക്കലാണ്. 


പ്ലാസ്മയെ ഉയര്‍ന്ന താപനിലയില്‍ നിലനിര്‍ത്തുന്നത് വൈദ്യുതി പ്രവാഹത്തിലൂടെയാണ്. 50 മെഗാവാട്ട് വൈദ്യുതി ഉണ്ടെങ്കില്‍ 5,000 മെഗാ

4/17/2015

ഒരു ഖത്തര്‍ ഓര്‍മ

ഓരോ ദിവസവും ജോലി കഴിഞ്ഞു വില്ലയിലേക്ക് പോകും വഴികള്‍
ജീവിതത്തിന്റെ ഭാഗമായ മണല്‍ യാത്രകള്‍ മറക്കാതിരിക്കുവാന്‍ 

അഭിപ്രായ സ്വാതന്ത്ര്യം മഹാന്മാരെ നിന്ദിക്കാന്‍ അല്ല: കോടതി

അഭിപ്രായ സ്വാതന്ത്ര്യം മഹാന്മാരെ നിന്ദിക്കാന്‍ അല്ല: കോടതി

LATEST NEWS  Apr 17, 2015
ന്യൂഡല്‍ഹി: ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം മഹാത്മാ ഗാന്ധിയെയും സുഭാഷ് ചന്ദ്രബോസിനെയും പോലെയുള്ള മഹാന്മാരെയും മറ്റു ചരിത്രനായകന്മാരെയും നിന്ദിക്കാന്‍ ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി.

അധിക്ഷേപവും അസഭ്യപ്രയോഗങ്ങളുമല്ല അഭിപ്രായസ്വാതന്ത്ര്യം. മനപ്പൂര്‍വമുള്ള നിന്ദയും അസഭ്യപ്രയോഗവും ഇന്ത്യന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 292 പ്രകാരം ശിക്ഷാര്‍ഹമാണെന്നും കോടതി ഓര്‍മിപ്പിച്ചു. മാന്യമായ രീതിയില്‍ ഏത് വിമര്‍ശനവും സ്വീകാര്യമാണ്. പക്ഷേ അഭിപ്രായ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യരുത്  കോടതി പറഞ്ഞു.

തനിക്കെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മറാത്തി കവി വസന്ത് ദത്താത്രയ് നല്‍കിയ ഹര്‍ജി പരിഗണിക്കുക ആയിരുന്നു കോടതി. വസന്ത് 1984ല്‍ എഴുതിയ ഒരു കവിതയില്‍ ഗാന്ധിയെ അസഭ്യവാക്കുകള്‍ പ്രയോഗിക്കുന്ന ആഖ്യാതാവായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഇതിനെതിരെ ഒരു സംഘടന കേസ് കൊടുത്തിരുന്നു. കവിത വിവാദമായപ്പോള്‍ തന്നെ കവി മാപ്പു ചോദിച്ചിരുന്നു. അതിനാല്‍ കവിതയിലൂടെ ഗാന്ധിയെ നിന്ദിച്ചത് കുറ്റകരമാണെങ്കിലും ക്രിമിനല്‍ നടപടികളില്‍ ഇളവു ലഭിച്ചേക്കാമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. വിധി പിന്നീട് പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചു.

ആന്‍ഡ്രോയില്‍ മലയാളം കൈയെഴുത്തുമായി ഗൂഗിള്‍

ആന്‍ഡ്രോയില്‍ മലയാളം കൈയെഴുത്തുമായി ഗൂഗിള്‍
 ഏപ്രിൽ  17, 2015ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ 82 ഭാഷകളെ പിന്തുണയ്ക്കുന്നതാണ് ഗൂഗിളിന്റെ പുതിയ ഇന്‍പുട്ട് ആപ്പ്



മൊബൈല്‍ ഫോണുകളിലും ടാബുകളിലും കൈകൊണ്ട് എഴുതാനുള്ള സാങ്കേതികവിദ്യയെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. എന്നാല്‍ പ്രാദേശിക ഭാഷകളിലും ഈ കൈയെഴുത്തിന് അവസരം നല്‍കി ഗൂഗിള്‍ 'ഹാന്‍ഡ് റൈറ്റിങ് ഇന്‍പുട്ട്' ( Google Handwriting Input )) ആപ്പ് പുറത്തിറക്കി.

പുതിയ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍, ആഡ്രോയ്ഡ് ഫോണുകളില്‍ ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ തന്നെ മലയാളത്തില്‍ കൈകൊണ്ടെഴുതാനാകും. സ്‌റ്റൈലസ് (മൊബൈല്‍ ഫോണുകളിലും ടാബ് ലറ്റ് ഫോണുകളിലും എഴുതാന്‍ ഉപയോഗിക്കുന്ന പെന്‍) ഉപയോഗിച്ചും എഴുതാന്‍ സാധിക്കും.

വോയിസ് ഇന്‍പുട്ടും സപ്പോര്‍ട്ട് ചെയ്യുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നുണ്ട്. ആന്‍ഡ്രോയിഡിന്റെ 4.0.3 വേര്‍ഷന്‍ മുതല്‍ ഈ സംവിധാനം പ്രവര്‍ത്തിക്കും. ഏപ്രില്‍ 15 ന് പുറത്തിറങ്ങിയ ഈ ടൂള്‍ ആദ്യ 10 മണിക്കൂറിനുള്ളില്‍ 5000 പേര്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു.

നിലവില്‍ മലയാളം അടക്കം 82 ഭാഷകള്‍ ഇത് പിന്തുണയ്ക്കുന്നതായി ഗൂഗിള്‍ റിസര്‍ച്ച് ബ്ലോഗ് പറയുന്നു. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഇത് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് ഗ്രൂപ്പിന്റെ 'ഇന്‍ഡിക് കീബോര്‍ഡ്' പോലുള്ള ആപ്ലിക്കേഷനുകളായിരുന്നു ഇത്രകാലവും ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഉപകരണങ്ങളില്‍ മലയാളം എഴുതാനുള്ള ഉപാധി.

എന്നാല്‍ ചെറിയ സ്‌ക്രീനില്‍ കീബോര്‍ഡുകളില്‍ ടൈപ്പ് ചെയ്യല്‍ അല്‍പ്പം ശ്രമകരമാണ്. അത്തരം ബുദ്ധിമുട്ടുകളൊന്നും കൂടാതെ മൊബൈലുകളിലും ടാബിലും മലയാളം എഴുതാന്‍ ഗൂഗിളിന്റെ പുതിയ ആപ്പ് അവസരമൊരുക്കുന്നു.

4/16/2015

ഉജ്വല പ്രസംഗങ്ങളില്‍ ഇനി ഇതാണ് ഒന്നാമന്‍

ഇന്ത്യയെ സമര്‍ഥ ഇന്ത്യയാക്കും; നരേന്ദ്രമോദിയുടെ പ്രഖ്യാപനം



അക്ഷരാര്‍ഥത്തില്‍ മിനി ഇന്ത്യയായി മാറിയ റീക്കോ കൊളീസിയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു - സ്കാം (അഴിമതി) ഇന്ത്യയെ സ്കില്‍ (സമര്‍ഥ) ഇന്ത്യ ആക്കും. ''2030 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ നാടാകും ഭാരതം. തൊഴില്‍ അന്വേഷിച്ചു നടക്കുന്നവരില്‍നിന്ന് തൊഴില്‍ദാതാക്കളുടെ നാടായി ഇന്ത്യയെ മാറ്റും. ഏതു തൊഴിലിനും അതിന്റേതായ മാന്യതയുണ്ടെന്ന് നമ്മുടെ ശക്തിയായ ചെറുപ്പക്കാരെ ബോധ്യപ്പെടുത്തും.

ഇന്ത്യയും കാനഡയും ഒന്നിച്ചുനിന്നാല്‍- ഒന്നാലോചിച്ചുനോക്കൂ, ലോകത്തിലെ എത്ര വലിയ ശക്തിയാകുമെന്ന് അറിയാമോ എന്ന പ്രഖ്യാപനത്തോടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന്റെയും നാട്ടാരുടെയും മനംകവര്‍ന്നു. ഒരു മണിക്കൂറും പത്തു മിനിറ്റോളവും നീണ്ട പ്രസംഗം പതിനായിരത്തോളം വരുന്ന സദസ് ഒന്നടങ്കം ആസ്വദിച്ചതിന്റെ തെളിവായി ഇടതടവില്ലാതെ മോദിക്കു ലഭിച്ച കരഘോഷവും ആര്‍പ്പുവിളികളും. കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പറുടെ സാന്നിധ്യത്തിലൂടെ റീക്കോ കൊളീസിയത്തിലെ പൊതുസ്വീകരണം ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയറിലെയും സിഡ്നിയിലെ ഓള്‍ഫോണ്‍സ് അരീനയിലെയും ചടങ്ങുകളെ നിഷ്പ്രഭമാക്കി.

പ്രിയ സുഹൃത്ത് സ്റ്റീഫന്‍ ഹാര്‍പര്‍ജി, ലൊറെയ്ന്‍ ഹാര്‍പര്‍ജി എന്ന അഭിസംബോധന നടത്തിയപ്പോള്‍ തന്നെ കയ്യടിക്കു തുടക്കമായി. പഞ്ചാബില്‍നിന്നുള്ളവര്‍ക്ക് പുതുവല്‍സര ആശംസ നേര്‍ന്നു സംസാരിച്ചു തുടങ്ങിയ നരേന്ദ്ര മോദി ഗുജറാത്തിയില്‍ ഖേം ചോ (സുഖമാണോ) എന്ന് ചോദിച്ചുമാണ് കത്തിക്കയറിയത്.  മോദി, മോദി, മോദി മുദ്രാവാക്യങ്ങള്‍ മുഴക്കിയും ആര്‍പ്പുവിളിച്ചും കയ്യടിച്ചുമാണ് ഓരോ വരികളെയും പ്രോല്‍സാഹിപ്പിച്ചത്. കാനഡയെക്കുറിച്ചും സ്റ്റീഫന്‍ ഹാര്‍പറിനെക്കുറിച്ചും പറഞ്ഞപ്പോഴൊക്കെ ഹാര്‍പര്‍, ഹാര്‍പര്‍, ഹാര്‍പര്‍ വിളികളും മുഴങ്ങി.

ലോകം മുഴുവന്‍ അകറ്റി നിര്‍ത്തിയപ്പോഴും നരേന്ദ്ര മോദിയെയും ഗുജറാത്തിനെയും അംഗീകരിച്ചവരാണ് കാനഡ എന്ന സ്റ്റീഫന്‍ ഹാര്‍പറുടെ ഓര്‍മപ്പെടുത്തല്‍ സദസിന് ഹരംപകര്‍ന്നു. ഇരുനേതാക്കളുടെയും വരവിനു മുന്‍പ് പ്രസംഗിച്ച പ്രതിരോധ, പൌരത്വകാര്യ മന്ത്രി ജയ്സണ്‍ കെനിയും ഇക്കാര്യം സൂചിപ്പിക്കുകയും ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയംകുറിച്ച മോദിക്കൊപ്പം ആഘോഷത്തിനുള്ള രാവാണിതെന്നും പറഞ്ഞു.

പൊതുതിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുകയാണു സ്റ്റീഫന്‍ ഹാര്‍പറുടെയും മന്ത്രിമാരുടെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാരുടെയും മുഴുനീള സാന്നിധ്യത്തിനും മോദി പ്രശംസയ്ക്കും കാരണമെന്നു വിലയിരുത്തപ്പെടുന്നു. ഹാര്‍പറുടെ പത്നി ലൊറെയ്ന്‍ എത്തിയതുതന്നെ സാരി ധരിച്ചാണ്. ലേബര്‍ പാര്‍ട്ടിക്കാരായ ഒന്റാരിയോ പ്രവിശ്യാ പ്രീമിയര്‍ കാത്ലിന്‍ വിന്നും മന്ത്രിയും ഇന്ത്യന്‍ വംശജയുമായ ദീപിക ദമെര്‍ലെയും പങ്കെടുത്തു.

മോദിയുടെ ഹിന്ദിയിലുള്ള പ്രസംഗത്തിലുടനീളം ഇന്ത്യയുടെ കരുത്തായിരുന്നു പ്രകീര്‍ത്തിക്കപ്പെട്ടത്, രാഷ്ട്രീയ അമ്പുകള്‍ തൊടുക്കാനും മറന്നില്ല. ഇന്ത്യയില്‍നിന്ന് കാനഡയില്‍ എത്താന്‍ 16- 20 മണിക്കൂര്‍ പറന്നാല്‍ മതി, പക്ഷേ ഒരു പ്രധാനമന്ത്രി എത്താന്‍ 42 വര്‍ഷം വേണ്ടിവന്നു. ഇതിനിടെ ബഹിരാകാശത്ത് വച്ചുപോലും ഇന്ത്യയും കാനഡയും കണ്ടുമുട്ടി. നാല്‍പത്തിരണ്ട് വര്‍ഷം കൊണ്ട് ചെയ്യാന്‍ പറ്റാതിരുന്നത് 10 മാസംകൊണ്ട് ഞാന്‍ ചെയ്തു. യെമനില്‍ കുടുങ്ങിയ ഒട്ടേറെപ്പോരെ ഇന്ത്യ രക്ഷിച്ചു, അതു പാസ്പോര്‍ട്ടിന്റെ നിറം നോക്കിയായിരുന്നില്ല. ആര്‍ക്കെങ്കിലും പ്രതിസന്ധിയുണ്ടാകുമ്പോള്‍ ഇന്ത്യ അവിടെയുണ്ടാകും.

പത്തു മാസംമുന്‍പ് സര്‍ക്കാര്‍ മാറി, പിന്നെ മാറിയത് ജനങ്ങളാണ്. പാവങ്ങളുടെ പ്രയോജനാര്‍ഥം ഇന്ദിരാ ഗാന്ധി ബാങ്കുകളെ ദേശസാല്‍ക്കരിച്ചെങ്കിലും ജനസംഖ്യയില്‍ 40 ശതമാനം ബാങ്കുകളുടെ പടിപോലും കണ്ടിട്ടില്ല. പണ്ടൊക്കെ ബാങ്ക് ഉദ്യോഗസ്ഥര്‍ മുഖം ഉയര്‍ത്തിപോലും നോക്കാറില്ലായിരുന്നു. പക്ഷേ മനുഷ്യര്‍ക്കൊപ്പം ബാങ്കുകാരും മാറി. ഇതേ ആളുകള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ നാല്‍പതു കോടിയോളം വീടുകളില്‍ കയറുന്നതിനു നാം സാക്ഷ്യംവഹിച്ചു. സീറോ ബാലന്‍സ് അക്കൌണ്ട് തുറക്കാന്‍ അവര്‍ക്കു മടിയായിരുന്നു. പക്ഷേ ഈ സംരംഭത്തിലൂടെ 48000 കോടിയാണ് ബാങ്കുകളിലെത്തിയത്. പാവങ്ങളുടെ സമ്പന്നതയാണ് ഇതിലൂടെ കണ്ടെത്താനായത്. വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ പ്രവാസികളുടെ മനസില്‍ ആദ്യം തോന്നുന്നത് നമ്മുടെ നാട് എത്ര വൃത്തിഹീനമാണെന്നാണ്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സുഹൃത്തുക്കള്‍ക്കൊപ്പം വൃത്തിയാക്കാനിറങ്ങിയപ്പോള്‍ ഒരു പാര്‍ക്കാണുണ്ടായത്. സര്‍ക്കാരല്ല ജനങ്ങളാണ് ഇതൊക്കെ ചെയ്തത്. ഗംഗാ നദി വൃത്തിയാക്കാന്‍ രണ്ടു പെണ്‍കുട്ടികളാണ് തുടക്കമിട്ടത്. ടോയ്ലറ്റിന്റെ kkകാര്യമൊക്കെയാണോ പ്രധാനമന്ത്രി പറയുന്നതെന്നു പരിഹസിച്ചവരുണ്ട്. ഇത്തരത്തില്‍ ചെറിയ കാര്യങ്ങള്‍ ചെയ്തെങ്കിലെ വലിയ മാറ്റങ്ങള്‍ വരുത്താനാവൂ.
ചൊവ്വ പര്യവേഷണം ആദ്യ തവണ തന്നെ വിജയിപ്പിച്ച ആദ്യ രാജ്യമാണ് ഇന്ത്യയെന്നു മോദി ചൂണ്ടിക്കാട്ടി. ഒരു ഹോളിവുഡ് സിനിമ നിര്‍മിക്കുന്നതിനെക്കാള്‍ കുറഞ്ഞ ചെലവിലാണ് ഇതു സാധ്യമാക്കിയത്. നാട്ടില്‍ ഓട്ടോയ്ക്ക് പോലും കിലോമീറ്ററിനു പത്തു രൂപയാണ് നിരക്കെങ്കില്‍ ചൊവ്വാ ദൌത്യത്തിന് വേണ്ടിവന്നത് കിലോമീറ്ററിനു ഏഴ് രൂപ മാത്രം. ഇതാണ് ഇന്ത്യയുടെ വൈദഗ്ധ്യം. ഗൂഗിളും മൈക്രോസോഫ്റ്റും എംപി3യും ഒക്കെ ഉണ്ടായത് ഇന്ത്യയിലല്ലെങ്കിലും ഇന്ത്യക്കാരുടെ ബുദ്ധിയാണ് പലതിന്റെയും പിന്നില്‍. ഇതു മാറ്റി, ഇന്ത്യയില്‍തന്നെ ശാസ്ത്ര, സാങ്കേതിക, വിവരസാങ്കേതിക മേഖലകളില്‍ വിപ്ളവകരമായ കണ്ടെത്തലുകള്‍ക്ക് ചെറുപ്പക്കാര്‍ക്ക് അവസരമൊരുക്കും.

മുന്തിയ ഹോട്ടലില്‍ ഭക്ഷണത്തിന് രണ്ടായിരം രൂപ മുടക്കാന്‍ മടിയില്ലാത്തവര്‍ക്ക് എന്തിനാണ് പാചകവാതക സബ്സിഡി? 400 രൂപയുടെ സബ്സിഡിക്കായി മന്ത്രിമാരും എംപിമാരും എംഎല്‍എമാരുമെല്ലാം കാത്തുകിടക്കുന്നു. എന്താ സബ്സിഡി പാചകവാതകം കൊണ്ടുള്ള ഭക്ഷണത്തിനു രുചി കൂടുതലാണോ? എന്റെ ഈ ചിന്തകള്‍ പുറത്തേക്കുവന്നതിലാകണം നാലു ലക്ഷം സമ്പന്നര്‍ സബ്സിഡി ഉപേക്ഷിച്ചു, ഇതിലൂടെ ലാഭിക്കാനായത് 200 കോടി രൂപയാണ്. ഇതൊന്നും മോദി ചെയ്തതല്ല, രാജ്യത്തെ പാവങ്ങള്‍ മുന്നിട്ടിറങ്ങിയതിലൂടെ സാധ്യമായതാണ്. ഈ തുക പാവങ്ങളുടെ വീട്ടില്‍ പാചകവാതകം ഉപയോഗിക്കുന്നതിനായാകും പ്രയോജനപ്പെടുത്തുക.

പുനരുപയോഗ ഊര്‍ജ ഉല്‍പാദനമാണ് ഇന്ത്യയുടെ ലക്ഷ്യം. ആണവോര്‍ജമാണ് ഇതിനു ഏറ്റവും പറ്റിയതെന്ന തിരിച്ചറിവിലാണ് കാനഡയില്‍നിന്ന് 2100 കോടിയുടെ യുറേനിയം ഇറക്കുമതി ചെയ്യുന്നത്. ബോംബ് ഉണ്ടാക്കുന്നവനെ ആരും തടയുന്നില്ല. നമ്മുടേത് ഗാന്ധിയുടെ നാടാണ്. ആക്രമണം നമ്മുടെ ലക്ഷ്യമല്ല. ശാന്തിയുടെയും സമാധാനത്തിന്റെയും വക്താക്കളാണ് നമ്മള്‍. ആഗോള താപനത്തെക്കുറിച്ച് എസി മുറിയില്‍ ഇരുന്ന് സംസാരിക്കുകയല്ല നമ്മള്‍ ചെയ്യുന്നത്, പകരം ആണവോര്‍ജത്തില്‍നിന്നും സൌരോര്‍ജത്തില്‍നിന്നും 100 ജിഗാവാട്ട് വീതവും കാറ്റില്‍നിന്നു 75 ജിഗാവാട്ടും വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിച്ച് മാതൃക കാട്ടുകയാണ്. ഒരു വര്‍ഷംമുന്‍പ് 350 രൂപയായിരുന്ന എല്‍ഇഡി ബള്‍ബുകള്‍ക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് 85 രൂപയെ ഉള്ളൂ.

ഗുജറാത്ത് പോലൊരു സംസ്ഥാനം നടത്തിയ വൈബ്രന്റ് ഗുജറാത്ത് സംരംഭത്തില്‍ 2003 മുതല്‍ പങ്കാളിയായ വികസിത രാജ്യമാണ് കാനഡ. ആ സ്നേഹബന്ധം ഇന്നും തുടരുന്നു. ഇന്നലെ ഇവിടെ എത്തിയ ഞാന്‍, നാളെ പോകും. പക്ഷേ കാനഡയുടെ സ്നേഹം ഒരിക്കലും മറക്കാനാവില്ല. ഈ അംഗീകാരം നരേന്ദ്ര മോദിയുടേതല്ല, 125 കോടി ജനങ്ങള്‍ക്കുള്ളതാണ്. കാനഡയില്‍ ഇന്ത്യക്കാര്‍ക്കു ലഭിക്കുന്ന അംഗീകാരം മോദി ഉണ്ടാക്കിയതല്ല, നിങ്ങള്‍ നേടിയെടുത്തതാണ്. തിരഞ്ഞെടുപ്പ് വിജയം നാട്ടില്‍ ആയിരുന്നെങ്കിലും ആഘോഷവും മധുരവിതരണവും ഇവിടെയായിരുന്നു. അവിടെ പകലായിരുന്നെങ്കില്‍ ഇവിടെ രാത്രി ആയിരുന്നെന്നു മാത്രം.

സകല പ്രശ്നങ്ങള്‍ക്കും പരിഹാരം വികസനമാണ്. ഇന്ത്യയ്ക്ക് ശക്തിയുണ്ട്, അവസരമാണ് ഇല്ലാത്തത്. കഴിഞ്ഞ് പത്തു വര്‍ഷം ദിവസേന രണ്ടു കിലോമീറ്റര്‍ വീതമായിരുന്നു റോഡ് വികസിപ്പിച്ചിരുന്നതെങ്കില്‍ കഴിഞ്ഞ പത്തുമാസം അതു 11 കിലോമീറ്റര്‍ വീതമായിരുന്നു. ഭാരതത്തിന്റെ ഏറ്റവും വലിയ സമ്പത്ത് എന്താണ് എന്ന ചോദ്യത്തിന് മോദി, മോദി, മോദി എന്ന് സദസ് പ്രതികരിച്ചെങ്കിലും അതു മോദിയല്ല, നമ്മുടെ ജനസമ്പത്താണ് എന്നായിരുന്നു മറുപടി. ഇത്തരത്തില്‍ ഓരോ ചോദ്യത്തിനും ജനം മോദി എന്നു മറുപടി പറഞ്ഞത് പ്രധാനമന്ത്രി ആസ്വദിച്ചെങ്കിലും ഒരു നിമിഷത്തെ നിശബ്ദതയ്ക്കുശേഷം ഓരോന്നിനും മറുപടി പറയുന്നതായിരുന്നു ശൈലി. സ്റ്റേഡിയത്തിലെ നാലു വശങ്ങളിലേക്കും തിരിയുന്ന തരത്തിലായിരുന്നു പ്രസംഗപീഠം ക്രമീകരിച്ചിരുന്നതെന്നിനാല്‍ എല്ലാവര്‍ക്കും മോദിയെ മുഖാമുഖം കാണാനായി. സംഗീത, നൃത്തപരിപാടികളുമായി രണ്ടര മണിക്കൂറോളം നീണ്ട സംസ്കാരിക പരിപാടിയില്‍ ബോളിവുഡ് ഗായകന്‍ സുഖ് വീന്ദര്‍ സിങ് ജയ് ഹോയുമായി എത്തിയതും താരപ്രഭയേകി.

വ്യാഴാഴ്ച രാവിലെ ടൊറന്റോയില്‍ ഔദ്യോഗിക പരിപാടികള്‍ക്കും കൂടിക്കാഴ്ചകള്‍ക്കുംശേഷം വാന്‍കൂവറിലേക്കു പോകുന്ന നരേന്ദ്ര മോദി അവിടെ ഹൈന്ദവ- സിഖ് ക്ഷേത്രങ്ങളും സന്ദര്‍ശിക്കും. സ്റ്റീഫന്‍ ഹാര്‍പര്‍ ഒരുക്കുന്ന വിരുന്നിലും പങ്കെടുത്താണ് നാട്ടിലേക്കു മടക്കം.

4/15/2015

മോഡിയുടെ വമ്പന്‍ വിജയം

കരാറുകളുടെ പൂരം; 2100 കോടിയുടെ യുറേനിയം ഇറക്കുമതി ചെയ്യും
 ടൊറന്റോയില്‍നിന്ന് വിനോദ് ജോണ്‍
 മനോരമ Story Dated: Wednesday, April 15, 2015 23:31 hrs IST


  മോദി കാനഡയില്‍; ടൊറന്റോയിലെ സ്വീകരണത്തിന് ഹാര്‍പറും
ടൊറന്റോ: നാലു പതിറ്റാണ്ടിനുശേഷമുള്ള ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വരവിനെ കാനഡ വരവേറ്റത് കരാറുകളുടെ പൂരവുമായി. കാനഡയിലെ സസ്കാച്വന്‍ പ്രവിശ്യയിലുള്ള കാമക്കോ കോര്‍പറേഷനില്‍നിന്ന് 35 കോടി ഡോളറിന്റെ (2100 കോടിയിലേറെ രൂപ) യുറേനിയം ഇറക്കുമതി ചെയ്യാനുള്ള കരാറാണ് ഇതില്‍ പ്രധാനം. ഊര്‍ജോല്‍പാദനത്തിനായി   അഞ്ചു വര്‍ഷംകൊണ്ട് 70 ലക്ഷം പൌണ്ട് യുറേനിയമാണ് ഇന്ത്യയിലെ ആണവോര്‍ജ വകുപ്പ് ഇറക്കുമതി ചെയ്യുക. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പറുടെയും സാന്നിധ്യത്തിലാണ് തലസ്ഥാനമായ ഓട്ടവയില്‍ കരാറൊപ്പിട്ടത്.

കനേഡിയന്‍ പൌരന്മാര്‍ക്ക് 10 വര്‍ഷ കാലാവധിയുള്ള വീസയും ഓണ്‍ അറൈവല്‍ വീസ സംവിധാനവും ഏര്‍പ്പെടുത്തുമെന്നു നരേന്ദ്ര മോദി വ്യക്തമാക്കി. സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ സെപ്റ്റംബറോടെ തീരുമാനമാകുമെന്നും സ്റ്റീഫന്‍ ഹാര്‍പര്‍ സൂചന നല്‍കി.

വ്യോമയാന, റയില്‍, വിദ്യാഭ്യാസ, ബഹിരാകാശ, സാമൂഹിക സുരക്ഷ, ശിശു ആരോഗ്യ പരിപാലന രംഗങ്ങളില്‍   സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനും ധാരണയായി. ഇതിലൂടെ വിമാനത്താവള, റയില്‍ ഗതാഗത വികസന-സുരക്ഷാ പദ്ധതികളില്‍  കനേഡിയന്‍ നിക്ഷേപം ഉറപ്പാക്കും. വ്യോമയാന, ഐടി, വാഹന, കൃഷി, വസ്ത്ര, ആരോഗ്യ, നിര്‍മാണ  രംഗങ്ങളിലാകും വിദ്യാഭ്യാസ-തൊഴില്‍ വൈദഗ്ധ്യ സംരംഭങ്ങള്‍ നടപ്പാക്കുക. ഗര്‍ഭസ്ഥ ശിശുക്കളുടെയും കുട്ടികളുടെയും ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട അഞ്ച് സംരംഭങ്ങളില്‍ 25 ലക്ഷം ഡോളറാണ് (15 കോടിയിലേറെ രൂപ) നിക്ഷേപിക്കുക. ഇന്ത്യയില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്ന കനേഡിയന്‍ പൌരന്മാര്‍ക്ക് ഇവിടെ പെന്‍ഷന്‍ പദ്ധതിയില്‍ തുടരാന്‍ സാമൂഹിക സുരക്ഷാ കരാറിലൂടെ സാധിക്കും.

ക്കത്മ്രനPadma_chandrakkalaത്സന്ധദ്ധന്ഥനPadma_chandrakkalaണ്ഡനPadma_chandrakkalanന്ധ: "നPadma_chandrakkalaണ്മlന്റത്ന ക്ക


കാല്‍നൂറ്റാണ്ടിനുള്ളില്‍ ഇന്ത്യയില്‍ ഊര്‍ജോല്‍പാദനം മൂന്നിരട്ടിയിലേറെ ആകുമെന്നതു കണക്കിലെടുത്താണ് സൈനികേതര ആവശ്യങ്ങള്‍ക്കായി യുറേനിയം കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യത പ്രയോജനപ്പെടുത്തുന്നത്. ഊര്‍ജ ഉപയോഗത്തില്‍ ലോകത്തിലെ നാലാമത്തെ രാജ്യമാണ് ഇന്ത്യയെങ്കില്‍, യുറേനിയം ഉല്‍പാദനത്തില്‍ രണ്ടാം സ്ഥാനമാണ് കാനഡയ്ക്കുള്ളത്. കരാറിലൂടെ കാനഡയ്ക്ക് ഇന്ത്യയെക്കുറിച്ചുള്ള വിശ്വാസ്യതയും മതിപ്പുമാണ് തെളിയുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. 2013ല്‍ ഇന്ത്യ- കാനഡ ആണവ സഹകരണത്തിന് കളമൊരുങ്ങിയതാണ് ഇപ്പോഴത്തെ കരാറിലേക്കുള്ള വഴിയൊരുക്കിയത്.

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം തുടരണമെന്നും ഇക്കാര്യത്തില്‍ കാനഡ സ്വീകരിക്കുന്ന നിലപാടുകളിലും മറ്റുള്ളവരെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിലും പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍ വഹിക്കുന്ന പങ്ക് ശ്ളാഘനീയമാണെന്നും മോദി ചൂണ്ടിക്കാട്ടി. കനേഡിയന്‍ പാര്‍ലമെന്റിനുനേരെ നടന്ന ആക്രമണം ജനാധിപ്യത്തിനും മനുഷ്യവംശത്തിനും നേരെ നടന്ന ആക്രമണമാണ്. അതുകൊണ്ടുതന്നെ ഇത്തരം പോരാട്ടങ്ങള്‍ക്കെതിരെ ലോകമനസാക്ഷി ഉണരണം. രാജ്യാന്തര ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ഐക്യരാഷ്ട്ര സംഘടനയും ധീരമായ നിലപാട് എടുക്കണമെന്നും മോദി പറഞ്ഞു. ഇരുരാജ്യങ്ങളും ഇത്തരം പ്രതിസന്ധികള്‍ നേരിടുന്നതിനാല്‍ ഇക്കാര്യത്തില്‍ ഒരേ മനസാണുള്ളതെന്നു ഹാര്‍പറും പ്രതികരിച്ചു. വ്യാപാര- വാണിജ്യ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനും നിക്ഷേപത്തിനും മോദിയുടെ വരവ് ഉപകരിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

ബുധനാഴ്ച വൈകുന്നേരം ടൊറന്റോയിലെ റീക്കോ കൊളീസിയത്തില്‍ നരേന്ദ്ര മോദിക്കായി ഒരുക്കുന്ന 'മാഡിസണ്‍ സ്ക്വയര്‍ മോഡല്‍ സ്വീകരണ സമ്മേളനത്തില്‍ സ്റ്റീഫന്‍ ഹാര്‍പറും പങ്കെടുക്കും.  യുഎസ്സിലും ഓസ്ട്രേലിയയിലും ഇതേപോലെ ഇന്ത്യന്‍ സമൂഹം ഒരുക്കിയ സ്വീകരണത്തില്‍ മോദി പങ്കെടുത്തിരുന്നെങ്കിലും അവിടങ്ങളിലെ ഭരണത്തലവന്മാരുടെ സാന്നിധ്യമില്ലായിരുന്നു. പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ പേരിലാക്കുകയാണ് ഹാര്‍പറുടെ ലക്ഷ്യമെന്നാണു പൊതുവേയുള്ള വിലയിരുത്തല്‍. മുന്നൂറിലേറെ സംഘടനകളുടെ സഹകരണത്തോടെ നാഷനല്‍ അലയന്‍സ് ഓഫ് ഇന്‍ഡോ-കനേഡിയന്‍സാണ് പൊതുസ്വീകരണം സംഘടിപ്പിക്കുന്നത്.

4/10/2015

നേതാജിയുടെ കുടുംബത്തെ നെഹ്റു നിരീക്ഷിച്ചിരുന്നുവെന്ന് രേഖകൾ




നേതാജിയുടെ കുടുംബത്തെ നെഹ്റു നിരീക്ഷിച്ചിരുന്നുവെന്ന് രേഖകൾ
Posted on: Friday, 10 April 2015

ന്യൂഡൽഹി: 1948 മുതൽ രണ്ട് ദശാബ്ദക്കാലം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തെ ജവഹർലാൽ നെഹ്റു സർക്കാർ രഹസ്യമായി നിരീക്ഷിച്ചിരുന്നതായി സർക്കാരിന്റെ രഹസ്യരേഖകൾ. 1964 മേയ് 27ന് നെഹ്‌റു മരിച്ചെങ്കിലും പിന്നെയും നാലു വർഷത്തേക്കു കൂടി നിരീക്ഷണം തുടർന്നു. ഇതിനെ നേതാജിയുടെ കുടുംബവും മറ്റ് രാഷ്ട്രീയ പാർട്ടികളും വിമർശിച്ചിരുന്നതായും ഇപ്പോൾ പരസ്യമാക്കിയ രേഖകളിൽ പറയുന്നു.

ഇതു കൂടാതെ സുഭാഷ് ചന്ദ്ര ബോസിന്റെ കുടുംബാംഗങ്ങൾ എഴുതുന്ന കത്തുകൾ സർക്കാർ പകർത്തുകയും ചെയ്യാറുണ്ടായിരുന്നു. ആഭ്യന്തര, വിദേശ യാത്രകളിൽ ഇവരെ നിരീക്ഷിക്കാൻ ചാരന്മാൻമാരെ ഏർപ്പെടുത്തി. ആരെയൊക്കെയാണ് ഇവർ കാണുന്നതെന്നും എന്താണ് സംസാരിക്കുന്നത് എന്ന് അറിയുകമായിരുന്നു ഏജൻസികളുടെ ലക്ഷ്യം.

നേതാജി മരിച്ചോയെന്ന കാര്യത്തിൽ സർക്കാരിന് ഉറപ്പില്ലാതിരുന്നതു കൊണ്ടാവാം സർക്കാർ ഇത്തരമൊരു നീക്കം നടത്തിയതെന്ന് കരുതുന്നതായി ബി.ജെ.പി നേതാവ് എം.ജെ. അക്ബർ പറഞ്ഞു. 1957ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ ജനങ്ങളെ സംഘടിപ്പിക്കാൻ ശേഷിയുള്ള ഏകനേതാവ് സുഭാഷ് ചന്ദ്രബോസ് മാത്രമായിരുന്നു. ഇതായിരിക്കാം ചാര പ്രവർത്തനത്തിനു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ചാരപ്രവർത്തനത്തെ കുറിച്ച് ജുഡിഷ്യൽ അന്വേഷണം വേണമെന്ന് സുഭാഷ് ചന്ദ്ര ബോസിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.



4/09/2015

വിളനാശം: കര്‍ഷകരുടെ നഷ്ടപരിഹാരം 50 ശതമാനം വര്‍ധിപ്പിച്ചു

വിളനാശം: കര്‍ഷകരുടെ നഷ്ടപരിഹാരം 50 ശതമാനം വര്‍ധിപ്പിച്ചു
Wednesday 8th of April 2015 05:27:26 PM

ന്യൂഡല്‍ഹി: പ്രകൃതി ദുരന്തങ്ങളില്‍ കൃഷിനാശം നേരിടുന്ന കര്‍ഷകരുടെ നഷ്ടപരിഹാരത്തുക അന്‍പത് ശതമാനം വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ മുദ്രാബാങ്ക് ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. കാലം തെറ്റിയെത്തിയ മഴയില്‍ ഉത്തരേന്ത്യയില്‍ വ്യാപക കൃഷിനാശമുണ്ടായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ആശ്വാസ നടപടി.

നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള അര്‍ഹതയുടെ പരിധിയും കുറച്ചിട്ടുണ്ട്. നേരത്തെ അന്‍പത് ശതമാനം കൃഷി നശിച്ചെങ്കില്‍ മാത്രമേ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഈ പരിധി 33 ശതമാനമായിട്ടാണ് കുറച്ചത്. ഇതോടെ കൂടുതല്‍ കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ സഹായം ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിലധികമായി പെയ്യുന്ന മഴയില്‍ വന്‍ വിളനാശമാണ് രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് ഉണ്ടാകുന്നത്. പ്രധാനമായും റാബി കര്‍ഷകരാണ് ദുരിതത്തിലായത്. 14 സംസ്ഥാനങ്ങളിലായി 120 ലക്ഷം ഹെക്ടറിലെ കൃഷി നശിച്ചതായാണ് സര്‍ക്കാരിന്റെ കണക്ക്. മഴയുടെ അഭാവവും കാലം തെറ്റിയെത്തുന്ന മഴയും കര്‍ഷകര്‍ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വിളനാശം നേരിട്ട പ്രദേശങ്ങളിലെ കര്‍ഷകരുടെ വായ്പകളില്‍ ഇളവ് നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. രാജസ്ഥാനെക്കൂടാതെ ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കൃഷിനാശം ഉണ്ടായത്.

4/06/2015

പി.വി. നരസിംഹറാവുവിന് ഡല്‍ഹിയില്‍ ഒരു സ്മാരകം പണിയാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍

പി.വി. നരസിംഹറാവുവിന് ഡല്‍ഹിയില്‍ ഒരു സ്മാരകം പണിയാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍
തീരുമാനമെടുത്തിരിക്കുന്ന വേളയില്‍ രാജ്യം വീണ്ടും അദ്ദേഹത്തെ ഓര്‍ക്കുന്നു

ഡല്‍ഹി കത്ത്: നരസിംഹറാവു ആദരിക്കപ്പെടുമ്പോള്‍എന്‍. അശോകന്‍ SPECIAL NEWS  Apr 06, 2015
മാതൃഭൂമി

മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍മുതല്‍ ലോകനേതാക്കള്‍വരെയുള്ള പേരുകളില്‍ തെരുവുകളും റോഡുകളും പ്രതിമകളും സ്മാരകമന്ദിരങ്ങളുമൊക്കെ ഡല്‍ഹിയിലുണ്ട്. നെഹ്രുകുടുംബാംഗങ്ങളുടെ പേരിലാണ് ഏറെയുള്ളത്. എന്നാല്‍, തെക്കേ ഇന്ത്യയില്‍നിന്ന് ആദ്യമായി പ്രധാനമന്ത്രിയായ, ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത പി.വി. നരസിംഹറാവുവിനെ ഓര്‍മിക്കാനായി രാജ്യത്തിന്റെ തലസ്ഥാനനഗരിയില്‍ ഒരു ബസ്സ്‌റ്റോപ്പുപോലുമില്ല.

ഇപ്പോള്‍ ഇതിനെപ്പറ്റി പറയാനിടവന്നത് പി.വി. നരസിംഹറാവുവിന് ഡല്‍ഹിയിലൊരു സ്മാരകംപണിയാന്‍ നരേന്ദ്രമോദിസര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നുവെന്നതിനാലാണ്. മറന്നുപോയ റാവുവിനെ രാജ്യം പൊടുന്നനെ ഓര്‍ക്കുന്നു. പക്ഷേ, ആന്ധ്ര, തെലങ്കാന പ്രദേശക്കാര്‍ അദ്ദേഹത്തെ മറന്നില്ല. അവരാണ് ഈ ആവശ്യം മോദിസര്‍ക്കാറിനുമുമ്പാകെ എത്തിച്ചത്. അത് ആദരപൂര്‍വം സ്വീകരിച്ച കേന്ദ്രസര്‍ക്കാര്‍ തികച്ചും പ്രശംസയര്‍ഹിക്കുന്നു.

രാജീവ്ഗാന്ധിയുടെയും വി.പി. സിങ്ങിന്റെയും ചന്ദ്രശേഖറിന്റെയും ഭരണത്തിനുശേഷം 1991 ജൂണിലാണ് കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരസിംഹറാവു ചുമതലയേല്‍ക്കുന്നത്. പതിവിനു വിപരീതമായി ഒരു സാമ്പത്തികവിദഗ്ധനെയാണ് അദ്ദേഹം ധനകാര്യമന്ത്രിസ്ഥാനത്തേക്ക് അന്വേഷിച്ചത്. നേരത്തേ റിസര്‍വ് ബാങ്ക് ഗവര്‍ണറും ബജറ്റ്പണിപ്പുരയില്‍ പങ്കാളിയുമായിരുന്ന ഐ.ജി. പട്ടേല്‍ മന്ത്രിയാവാന്‍ വിമുഖതകാണിച്ചപ്പോഴാണ് സാമ്പത്തികചിന്തകന്‍തന്നെയായ മന്‍മോഹന്‍സിങ്ങിനെ ധനകാര്യമന്ത്രിയായി കൊണ്ടുവന്നത്.

നെഹ്രൂവിയന്‍ സാമ്പത്തികസമീപനത്തില്‍നിന്നു മാറുക അന്നത്ര എളുപ്പമായിരുന്നില്ല. വിദേശനിക്ഷേപത്തെയും സ്വകാര്യമേഖലയെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് നരസിംഹറാവു നടപടികളെടുത്തത് പ്രതിപക്ഷത്തുനിന്നും പാര്‍ട്ടിക്കകത്തുനിന്നുമുള്ള എതിര്‍പ്പുകളെ നേരിട്ടുകൊണ്ടാണ്.

അതുവരെയും തുടര്‍ന്ന മിശ്രിതസമ്പദ്വ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് അദ്ദേഹം സ്വകാര്യമേഖലയ്ക്ക് ആത്മവിശ്വാസംപകര്‍ന്നത്. 1991 ജൂലായ് 24ലെ 'വ്യവസായനയപ്രഖ്യാപനം' വിപ്ലവകരമായൊരു നടപടിയായിരുന്നു. ലൈസന്‍സ്, പെര്‍മിറ്റ്, ക്വാട്ടാരാജ് നിര്‍ത്തലാക്കുന്ന പ്രഖ്യാപനമായിരുന്നു അത്. ലൈസന്‍സ് കിട്ടണമെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സന്തോഷിപ്പിക്കണം. അതുസംബന്ധിച്ച വിലപേശലുകള്‍ മാസങ്ങളും വര്‍ഷങ്ങളും നീണ്ടുപോകും. വ്യവസായസംരംഭങ്ങള്‍ താമസിക്കുന്നതിന് ലൈസന്‍സ് രാജ് തടസ്സമായിരുന്നു.

ഒരു ന്യൂനപക്ഷസര്‍ക്കാറിന്റെ തലപ്പത്തിരുന്നുകൊണ്ട് എതിര്‍പ്പുകളെ അതിജീവിക്കാന്‍ നരസിംഹറാവു നന്നായി ബുദ്ധിമുട്ടിയിരുന്നു. അതുകൊണ്ട് തന്റെ സാമ്പത്തികപരിഷ്‌കരണനീക്കത്തെ 'മധ്യമാര്‍ഗം' എന്നാണ് അദ്ദേഹം ന്യായീകരിച്ചിരുന്നത്. നെഹ്രുവിന്റെ സാമ്പത്തികനയംതന്നെയാണു തുടരുന്നതെന്നും മാറ്റത്തോടെയുള്ള തുടര്‍ച്ചയാണെന്നും (ഋസഷര്‍യഷന്‍ര്‍യസ്ര ള്‍യര്‍മ ഋമദഷഭഫ) അദ്ദേഹം വാദിച്ചു. കാലാനുസൃതമായ മാറ്റമാണെന്നു ന്യായീകരിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഏതായാലും തന്റെ സാമ്പത്തികനടപടികളിലൂടെ രാജ്യത്തിന്റെ സാമ്പത്തികനില അദ്ദേഹം ഉയര്‍ത്തി.

1996ല്‍ പൊഖ്‌റാനില്‍ ആണവപരീക്ഷണംനടത്താന്‍ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയിയെ പ്രോത്സാഹിപ്പിച്ചത് പി.വി. നരസിംഹറാവു ആയിരുന്നു. അദ്ദേഹത്തിന്റെകാലത്തുതന്നെ പൊഖ്‌റാന്‍ തയ്യാറായിരുന്നു. പല കാരണങ്ങളാല്‍ അതിനു കഴിഞ്ഞില്ല. ഈവിവരം സംബന്ധിച്ച് വാജ്‌പേയിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ത്തന്നെ റാവു ഒരു കത്ത് ഏല്പിച്ചു. പിന്നീട് വിശദമായി കാര്യം ധരിപ്പിക്കുകയുംചെയ്തു. 

നരസിംഹറാവുവിന് സ്മാരകം പണിയുന്നതിനുള്ള മോദിസര്‍ക്കാര്‍തീരുമാനം സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതികരണമൊന്നും കണ്ടില്ല . 2004ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ തിരിച്ചുവന്നപ്പോഴാണ് ഡിസംബറില്‍ നരസിംഹറാവു മരിച്ചത്. മൃതദേഹം എ.ഐ.സി.സി. ഓഫീസില്‍ ദര്‍ശനത്തിനുവെയ്ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം സമ്മതിച്ചില്ല. മരിക്കുന്നതിനു മുമ്പുതന്നെ കേസുകളില്‍നിന്നെല്ലാം അദ്ദേഹം മുക്തനായിരുന്നു. എ.ഐ.സി.സി. സമ്മേളനവേദിയില്‍ മുന്‍പ്രധാനമന്ത്രിമാരുടെ ഫോട്ടോകളില്‍ റാവുവിന്റെ ഫോട്ടോ കാണാറില്ല. സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് റാവുവിനോടെന്താണിത്ര വിരോധം? മറ്റൊന്നുമല്ല, നെഹ്രുകുടുംബമില്ലാതെതന്നെ കോണ്‍ഗ്രസിന് നേതൃത്വംനല്‍കാന്‍കഴിയുമെന്നു കാണിച്ച കോണ്‍ഗ്രസ് നേതാവാണദ്ദേഹം. അദ്ദേഹത്തിന്റെ ഭരണകാലത്ത് 10 ജന്‍പഥിലേക്ക് കോണ്‍ഗ്രസ്സുകാരുടെ ഒഴുക്ക് കുറഞ്ഞുവന്നു. 1996ല്‍ റാവു പ്രധാനമന്ത്രിയായിരുന്നുകൊണ്ട് നയിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ച സീറ്റ് 140 ആണ്. 2004ല്‍ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭരണം സഖ്യകക്ഷികളുടെ പിന്തുണയോടെ തിരിച്ചുവന്നപ്പോള്‍ കോണ്‍ഗ്രസിനു ലഭിച്ച സീറ്റ് 145 ആണ്. അഞ്ചുസീറ്റേ കൂടുതല്‍ കിട്ടിയുള്ളൂ.

മറ്റേതു നേതാവിനെയുംപോലെ റാവുവിനും പിഴവുകളുണ്ടായിട്ടുണ്ട്. ബാബറി മസ്ജിദ് കെട്ടിടം പൊളിക്കുന്നതു തടയാന്‍ വേണമെങ്കില്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു എന്നൊരു വാദമുണ്ട്. ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള യു.പി.സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തര്‍ക്കകെട്ടിടത്തിന്റെ സുരക്ഷിതത്വം ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ അതിനെ അവിശ്വസിക്കുക പ്രയാസമായിരുന്നുവെന്നാണ് അദ്ദേഹം ഇതിനുനല്‍കിയ മറുപടി. 

നരസിംഹറാവുവിന് രാജ്യതലസ്ഥാനത്ത് സ്മാരകംപണിയണമെന്ന ആന്ധ്രാനേതാക്കളുടെ ആവശ്യം നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ചത് റാവുവിനോടുള്ള ആദരവുകൊണ്ടുമാത്രമല്ല. രാഷ്ട്രീയനേട്ടംകൂടി അവര്‍ കണക്കിലെടുക്കുന്നു. ആന്ധ്രയുടെയും തെലങ്കാനയുടെയും റാവു ആരാധകരുടെയും വികാരം കൈയിലെടുക്കുകയാണു ലക്ഷ്യം. സര്‍ദാര്‍ പട്ടേലിനെയും മഹാത്മാഗാന്ധിയെയും ആദര്‍ശപുരുഷന്മാരായി ഏറ്റെടുത്ത മോദിയുടെ മറ്റൊരു രാഷ്ട്രീയനീക്കമായി റാവുസ്മാരകത്തെയും കാണാവുന്നതാണ്. എങ്കിലും തീരുമാനം പ്രശംസാര്‍ഹംതന്നെ.

ഇങ്ങനെ വേണം യജമാന സ്നേഹം

ഇങ്ങനെ വേണം യജമാന സ്നേഹം
Posted on: Monday, 06 April 2015

ഒഹായോ: രക്ഷാപ്രവർത്തകർ പോലും തോറ്റിടത്ത് വിജയിച്ച് തന്റെ യജമാനനെ രക്ഷപ്പെടുത്തിയ ഒരു നായയുടെ കഥ ഇന്റർനെറ്റിൽ വൈറലാവുകയാണ്. അമേരിക്കയിലെ ഒഹിയോവിലാണ് സംഭവം. വെള്ളത്തിൽ വീണ താറാവു സംരക്ഷണ ഉപകരണങ്ങൾ എടുക്കാനാണ് ക്ളാരൻസ് ജെ. ബ്രൗൺ തടാകത്തിലേക്ക് ഇറങ്ങിയത്. കുറച്ചു ദൂരം പോകവേ ക്ളാരൻസ് തടാകത്തിലെ ചെളിയിൽ പുതഞ്ഞു പോയി. അനങ്ങാനാകാതെ സ്തംഭിച്ചു നിന്ന ക്ളാരൻസ് ഉടൻ തന്നെ മൊബൈൽ ഫോണിലൂടെ രക്ഷാപ്രവർത്തകരെ വിവരം അറിയിച്ചു. ഇതിനിടയിൽ യജമാനന് അപകടം പറ്റിയതറിഞ്ഞ് നായ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഓടുന്നുണ്ടായിരുന്നു. 

രക്ഷാപ്രവർത്തകർ എത്തിയെങ്കിലും അവർക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. വെള്ളം കുറവായതിനാൽ ബോട്ട് ഇറക്കാനും കഴിഞ്ഞില്ല. എങ്കിലും ക്ളാരൻസിന്റെ അഭ്യർത്ഥനയെ മാനിച്ച് ബോട്ട് വെള്ളത്തിലിറക്കിയ രക്ഷാപ്രവർത്തകർ ചെളി കാരണം ഉടൻ കരയ്ക്ക് കയറി. തുടർന്ന് എന്തു ചെയ്യണമെന്ന് ആലോചിച്ച് നിൽക്കവേയാണ് നായയുടെ ബെൽറ്റിൽ കയർ കൊരുത്ത് കൊടുക്കാമെന്ന് കരുതിയത്. നായ അനുസരണയോടെ കയർ യജമാനന്റെ പക്കൽ എത്തിച്ചു. വെള്ളത്തിലും ചെളിയിലും പതറാതെ നായ തന്റെ കർത്തവ്യം ഭംഗിയായി നിറവേറ്റി. ആ കയർ പിടിച്ചാണ് രക്ഷാപ്രവർത്തകർ ക്ളാരൻസിനെ കരയിലേക്ക് വലിച്ച് കയറ്റിയത്.  

4/05/2015

ബി.എസ്.എൻ.എൽ 1 ജി.ബി@68

ബി.എസ്.എൻ.എൽ 1 ജി.ബി@68 
Posted on: Thursday, 02 April 2015 

തിരുവനന്തപുരം: മൊബൈൽ ഇന്റർനെറ്റ് ഉപയോക്താക്കൾക്കായി ആകർഷകമായ ത്രീജി ഡേറ്റ ഓഫറുമായി ബിഎസ്എൻ.എൽ വെറും 68 രൂപയ്‌ക്ക് ഒരു ജിബി ത്രീജി ഡേറ്റ ലഭിക്കുന്ന പ്ലാനാണ് ബി.എസ്.എൻ.എൽ ഇന്നുമുതൽ ആരംഭിക്കുന്നത്. പത്തുദിവസമാണ് വാലിഡിറ്റി. രണ്ടുമാസത്തേക്കാണ് ഈ ഓഫർ. പത്തുദിവസം മാത്രമാണ് വാലിഡിറ്റിയെങ്കിലും ഏപ്രിൽ ഒന്നുമുതൽ മെയ് 30 വരെയുള്ള രണ്ടുമാസ കാലയളവിൽ മൂന്നുതവണ(ഒരുമാസം) ഈ ഓഫർ ചെയ്താൽ തന്നെ 206 രൂപയ്‌ക്ക് മൂന്നു ജിബി ത്രീജി ഡേറ്റ ഉപയോഗിക്കാനാകും. നിലവില്‍ മറ്റുള്ള സ്വകാര്യ ടെലികോം സേവനദാതാക്കള്‍ ഒരുമാസം വാലിഡിറ്റിയോടെ ഒരു ജിബി ത്രീജി ഡേറ്റ പായ്‌ക്കിന് 250 രൂപയ്‌ക്ക് മുകളിലാണ് ഈടാക്കുന്നത്.

തൊഴിലില്ലായ്മ: ഛത്തീസ്ഗഡില്‍ വീടുവിട്ടത് ഒരുലക്ഷം ഗ്രാമീണര്‍

തൊഴിലില്ലായ്മ: ഛത്തീസ്ഗഡില്‍ വീടുവിട്ടത് ഒരുലക്ഷം ഗ്രാമീണര്‍                          മാതൃഭുമി  5/4/2015//
റായ്പൂര്‍: തൊഴിലില്ലായ്മയും കൊടുംപട്ടിണിയും കാരണം ഛത്തീസ്ഗഡില്‍ നിന്ന് കൂട്ടത്തോടെ വീടുപേക്ഷിച്ച് അയല്‍സംസ്ഥാനങ്ങളിലേക്ക് കുടിയേറിയത് ഒരുലക്ഷം ഗ്രാമീണര്‍. കഴിഞ്ഞ മൂന്നുവര്‍ഷത്തെ കണക്കാണിത്.

ജങ്ഗീര്‍, ചമ്പാ ജില്ലകളിലെ ഗ്രാമങ്ങളില്‍ നിന്നാണ് അധികംപേരും ജോലിതേടി അയല്‍സംസ്ഥാനങ്ങളിലേക്ക് കടന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളും ഒരു രൂപയ്ക്ക് ഒരു കിലോ അരി പദ്ധതിയും നിലനില്‍ക്കെയാണ് ഈ സ്ഥിതി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന വിമര്‍ശം വ്യാപകമാണ്. എന്നാലിത് സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.

റവന്യൂ മന്ത്രി പ്രേം പ്രകാശ് പാണ്ഡെ പ്രതിപക്ഷ നേതാവിനയച്ച കത്തില്‍ ഈ പ്രശ്‌നം അടിയന്തരപ്രാധാന്യത്തോടെ ചര്‍ച്ചചെയ്യണമെന്നും അതിന് പ്രതിപക്ഷം സഹകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജങ്ഗീര്‍, ചമ്പാ ജില്ലകള്‍ കൂടാതെ ബെമേത്ര, ബലോദ്, ഗാരിയാബാദ്, കവര്‍ധ, ദുര്‍ഗ്, ദമാത്രി ജില്ലകളില്‍ നിന്നും ഗ്രാമീണര്‍ പലായനം ചെയ്യുന്നുണ്ട്.

4/03/2015

കര്‍ഷകര്‍ക്ക് 10 ലക്ഷം രൂപയുടെ ആരോഗ്യ-ജീവന്‍ ഇന്‍ഷൂറന്‍സ്

കര്‍ഷകര്‍ക്ക് 10 ലക്ഷം രൂപയുടെ ആരോഗ്യ-ജീവന്‍ ഇന്‍ഷൂറന്‍സ്
 എം.പി.സുകുമാരന്‍
 മനോരമ 3/4/2015//
പാലക്കാട് . കര്‍ഷകര്‍ക്ക് പരമാവധി 10 ലക്ഷം രൂപവരെ ആനുകൂല്യം ലഭിക്കുന്ന ആരോഗ്യ-ജീവന്‍ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാ
ക്കും. മന്ത്രിസഭ അംഗീകരിച്ച കാര്‍ഷികവികസന നയത്തിലാണ് ഈ വ്യവസ്ഥ. കൃഷിപ്പണിക്കിടയില്‍ അപകടങ്ങളില്‍പ്പെടുന്നവര്‍ക്കു പെന്‍ഷന്‍ അനുവദിക്കണമെന്നും വ്യവസ്ഥചെയ്തിട്ടുണ്ട്.

കാലാവസ്ഥ വ്യതിയാനവും അനുബന്ധപ്രശ്നങ്ങളും കാരണം ആരോഗ്യസംരക്ഷണത്തിനു ആളൊന്നിന് ചെലഴിക്കുന്ന തുകസംബന്ധിച്ചു ദേശീയ സാമ്പിള്‍സര്‍വേയുടെ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കര്‍ഷകരക്ഷാ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നു നയരൂപീകരണകമ്മിറ്റി ചെയര്‍മാന്‍ കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.

രണ്ടാംഘട്ടമായി കര്‍ഷകന് കുടുംബപെന്‍ഷനും ശുപാര്‍ശയുണ്ട്. കൃഷികൊണ്ടുമാത്രം ഉപജീവനം നടത്തുകയും രണ്ട് ഹെക്ടറില്‍ താഴെ കൃഷിഭൂമിയുള്ളവരുമായ കര്‍ഷകര്‍ക്കാണ് ഈ ആനുകൂല്യം. 2009 ലാണ് നെല്‍കര്‍ഷകര്‍ക്ക് പെന്‍ഷന്‍ പദ്ധതി ആരംഭിച്ചത്. പിന്നീട് 2012 ല്‍ മുഴുവന്‍ കര്‍ഷകര്‍ക്കുമായി സംസ്ഥാനത്തുപെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത് കൃഷിയിലേക്കു പുതുതലമുറയെ ആകര്‍ഷിക്കാന്‍ കൂടുതല്‍ ആനുകൂല്യങ്ങളും നിഛിതവരുമാനവും ഉറപ്പുനല്‍കുന്നതിന്റെ ഭാഗമായി. സംസ്ഥാന കര്‍ഷകക്ഷേമബോര്‍ഡ് രൂപീകരിക്കണമെന്ന ശുപാര്‍ശയും സര്‍ക്കാര്‍ അംഗീകരിച്ചു.

ക്ഷേമപദ്ധതി ആനുകൂല്യങ്ങള്‍ക്കു ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്കാണ് മുന്‍ഗണന. സുഗന്ധവിളകള്‍, തേങ്ങ, മറ്റുല്‍പന്നങ്ങള്‍ എന്നിവയില്‍ നിന്നുള്ള നികുതി, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം, ദേശീയ-സംസ്ഥാന സഹകരണബാങ്കുകളുടെ സംഭാവന, കാര്‍ഷിക വിപണിയിലും കയറ്റുമതിയിലും ഏര്‍പ്പെട്ടിരിക്കുന്നവരില്‍ നിന്നുളള തീരുവ എന്നിവ വഴിയാണ് ക്ഷേമബോര്‍ഡിനു ഫണ്ട് സ്വരൂപിക്കുക.

കര്‍ഷക തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ പഞ്ചായത്തുതലത്തില്‍ കൃഷിവകുപ്പ് തൊഴില്‍ബാങ്കുകള്‍ തുടങ്ങണം. പദ്ധതിയില്‍ കുറ
ഞ്ഞത് 100 ദിവസം ജോലിചെയ്തവര്‍ക്ക് ഇഎസ്ഐ, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കും. വൈദഗ്ധ്യം കുറഞ്ഞതൊഴിലാളികള്‍ക്കുവേണ്ടിയാണ് തൊഴില്‍ബാങ്ക്. കാര്‍ഷിക രംഗത്ത് നേരിട്ടു പങ്കാളികളാകുകയും 100 ദിവസത്തില്‍ കുറയാതെ ജോലിചെയ്യുകയും ചെയ്യുന്ന   എല്ലാകര്‍ഷകതൊഴിലാളികള്‍ക്കും ഉല്‍പാദനത്തിന്റെ അടിസ്ഥാനത്തില്‍ പ്രോത്സാഹനധനസഹായം നല്‍കാനും വ്യവസ്ഥയുണ്ട്. ഈ ആനുകൂല്യങ്ങളും സൌകര്യങ്ങളും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും നല്‍കും. ഇന്‍ഷൂറന്‍സ്,ബോര്‍ഡ് എന്നിവയുള്‍പ്പെടെ നടപ്പാക്കാന്‍ പ്രത്യേക നിയമം നിര്‍മിക്കണം.

കറന്‍സി നോട്ടുകള്‍ ഇന്ത്യന്‍ പേപ്പറില്‍ അച്ചടിക്കണമെന്ന്

കറന്‍സി നോട്ടുകള്‍ ഇന്ത്യന്‍ പേപ്പറില്‍ അച്ചടിക്കണമെന്ന് നരേന്ദ്രമോദി ട ട ട+മാതൃഭുമി 3/4/2015//


മുംബൈ: കറന്‍സി നോട്ടുകള്‍ അച്ചടിക്കാനായി ഇന്ത്യന്‍ നിര്‍മ്മിത പേപ്പറുകളും മഷികളും ഉപയോഗിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി ഒരു സമയപരിധി നിശ്ചയിക്കണമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 80ാം വാര്‍ഷികാഘോഷവേളയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

സ്വദേശിവത്കരണത്തിനായി ഏറെ പ്രയത്‌നിച്ച ഗാന്ധിജിയുടെ ചിത്രം വിദേശ പേപ്പറില്‍ തയ്യാറാക്കുന്ന കറന്‍സി നോട്ടുകളില്‍ അച്ചടിക്കുന്നത് വേദനാജനകമാണ്. ' മേക്ക് ഇന്ത്യ ' ഇവിടെ നിന്നും തുടക്കം കുറിക്കട്ടെയെന്നും നരേന്ദ്രമോദി പറഞ്ഞു.

കറന്‍സി നോട്ടുകള്‍ക്കായുള്ള പേപ്പര്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്ന് മറുപടി പ്രസംഗത്തില്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എസ്.എസ്. മുന്ദ്ര മറുപടി പ്രസംഗത്തില്‍ അറിയിച്ചു. അടുത്ത ഏതാനും മാസത്തിനകം തന്നെ ഇന്ത്യന്‍ പേപ്പറിലുള്ള കറന്‍സിനോട്ടുകള്‍ വിതരണത്തിന് തയ്യാറാകുമെന്നും അദ്ദേഹം അറിയിച്ചു.

നിലവില്‍ കറന്‍സി അച്ചടിക്കുന്നതിനാവശ്യമായ പേപ്പറുകളും മഷികളും മറ്റ് വ്‌സ്തുക്കളും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യന്‍ നിര്‍മ്മിത പേപ്പറുകള്‍ ഉപയോഗിക്കുന്നത് വിദേശത്തുനിന്നും എത്തുന്ന കള്ളനോട്ടുകള്‍ തടയാനും ഉപകരിക്കുമെന്ന് വിദഗ്ധര്‍ കരുതുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ വെളിപ്പെടുത്തല്‍ പ്രകാരം പ്രതിവര്‍ഷം അച്ചടിച്ച് വിതരണത്തിന് എത്തിക്കുന്ന കറന്‍സി നോട്ടുകളുടെ എണ്ണം 2000 കോടി കവിയും.

ഇവയുടെ നിര്‍മ്മാണത്തിലെ 40 ശതമാനവും പേപ്പറിന്റെയും മഷിയുടെയും ഇറക്കുമതിക്കായാണ് ചെലവാകുന്നത്. ജര്‍മ്മനി, ജപ്പാന്‍, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ നിന്നാണ് ആര്‍ബിഐ അസംസ്‌കൃതവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നത്.

4/02/2015

2017ല്‍ എഎപി ഓര്‍മയാകുമെന്ന്


2017ല്‍ എഎപി ഓര്‍മയാകുമെന്ന് ഇന്ദിരയുടെ കൊലപാതകം പ്രവചിച്ച ജ്യോതിഷി !
 മനോരമ 2/4/2015
ന്യൂഡല്‍ഹി. അഴിമതിയുടെ കരാളഹസ്തങ്ങളില്‍പ്പെട്ട് ഉഴറിയിരുന്ന ജനാധിപത്യ ഇന്ത്യയില്‍ രക്ഷകരുടെ വേഷത്തില്‍ അവതരിച്ച ആംആദ്മി പാര്‍ട്ടി അകാലത്തില്‍ പൊലിഞ്ഞു പോകുമോ? ഇന്ത്യന്‍ ജനാധിപത്യത്തിന് ജീവശ്വാസം നല്‍കാനെന്ന വ്യാജേന അവതരിച്ച ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രമായിരുന്നോ അരവിന്ദ് കേജ്രിവാളിന്റെ ആംആദ്മി പാര്‍ട്ടി? ഒട്ടേറെ ശ്രദ്ധേയമായ പ്രവചനങ്ങള്‍ നടത്തിയ പ്രശസ്ത ജ്യോതിഷ പണ്ഡിതന്‍ സുശീല്‍ ചതുര്‍വേദിയുടെ വാക്കുകളെ വിശ്വസിക്കാമെങ്കില്‍ú 2012 നവംബര്‍ 26ന് ആരംഭിച്ച് 2017 ജനുവരിയില്‍ ഓര്‍മകളിലേക്ക് ചേക്കേറുന്ന ഒരു സുന്ദര സ്വപ്നമായി ആംആദ്മി പാര്‍ട്ടിയും അവശേഷിക്കാനാണ് സാധ്യതയേറെയാണത്രെ!

2017 ജനുവരിയോടെ ആംആദ്മി പാര്‍ട്ടിയുടെ തകര്‍ച്ച പൂര്‍ത്തിയാകുമെന്നാണ് ഇയാളുടെ പ്രവചനം. അതിനും മുന്‍പ് ഈ വര്‍ഷം ജൂണ്‍ 15-ഓടെ പാര്‍ട്ടിയില്‍ വലിയൊരു പിളര്‍പ്പുണ്ടാകും. പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു വിഭാഗവും പിറവിയെടുക്കാന്‍ സാധ്യതയേറെ. 2017-ഓടെ അരവിന്ദ് കേജ്രിവാള്‍ മുഖ്യധാരയില്‍നിന്ന് അപ്രത്യക്ഷനാകും. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനാകാതെ പടിയിറങ്ങേണ്ടി വരുന്ന കേജ്രിവാളിനെതിരെ ഡല്‍ഹിയുടെ തെരുവുകളില്‍ ശക്തമായ പ്രതിഷേധം നടക്കും. ശാരീരികമായിപ്പോലും അദേഹം ആക്രമിക്കപ്പെടാം. വാട്ടര്‍ലൂ യുദ്ധം തോറ്റ നെപ്പോളിയന്റെ അവസ്ഥയാകും കേജ്രിവാളിനെന്നും ചതുര്‍വേദി പ്രവചിച്ചതായി ഒരു പ്രമുഖ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.

എഎപിക്കുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിക്കുമെന്ന് 2013 ഡിസംബറില്‍ ഇയാള്‍ പ്രവചിച്ചിരുന്നു. അല്ലെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെടുമെന്നും പ്രവചനമുണ്ടായിരുന്നു.

നേരത്തെ, മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ കൊലപാതകങ്ങളും, ചാള്‍സ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും വിവാഹമോചനവും, 1996ല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്നും പ്രവചിച്ച് ശ്രദ്ധേയനായ വ്യക്തിയാണിയാളെന്നും മറ്റൊരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

4/01/2015

അസംസ്‌കൃത എണ്ണയ്ക്ക് മൂന്നു കൂറ്റന്‍ സംഭരണികള്‍


അസംസ്‌കൃത എണ്ണയ്ക്ക് മൂന്നു കൂറ്റന്‍ സംഭരണികള്‍  മാതൃഭുമി 1/4/2 0 1 5
ന്യൂഡല്‍ഹി: രാജ്യത്ത് വേണ്ടത്ര അസംസ്‌കൃത എണ്ണയുടെ േശഖരമുണ്ടാക്കുന്നതിനുള്ള പദ്ധതിക്ക് 4948 കോടി രൂപ ബജറ്റുവിഹിതമായി അനുവദിക്കാന്‍ മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി തീരുമാനിച്ചു.

വിശാഖപട്ടണം, മംഗലാപുരം, പതൂര്‍ എന്നിവടങ്ങളിലാണ് അസംസ്‌കൃത എണ്ണ ശേഖരിച്ചുവെയ്ക്കാനുള്ള കൂറ്റന്‍ സംവിധാനമുണ്ടാക്കുന്നത്. ഇറക്കുമതിചെയ്യുന്ന എണ്ണയെ ആശ്രയിച്ചാണ് രാജ്യത്തെ ഇന്ധനസമ്പദ്വ്യവസ്ഥ മുന്നോട്ടുപോകുന്നത്. ആഗോളതലത്തിലുണ്ടാവുന്ന വ്യതിയാനം നമ്മുടെ ഇന്ധനപര്യാപ്തയെ ബാധിക്കുന്നുണ്ട്. അതു മറികടക്കാനാണ് വന്‍ സംഭരണികള്‍ സ്ഥാപിക്കുന്നതെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ബോട്ടുകാരുടെ വലയില്‍ കുടുങ്ങിയത് 200 കിലോയുള്ള ഒതല മീന്‍


ബോട്ടുകാരുടെ വലയില്‍ കുടുങ്ങിയത് 200 കിലോയുള്ള ഒതല മീന്‍  മാതൃഭുമി 1/4/1 5
 കണ്ണൂര്‍: അഴീക്കലില്‍ നിന്ന് കടലില്‍പ്പോയ ബോട്ടുകാര്‍ക്ക് ചൊവ്വാഴ്ച ഒരു ഭീമന്‍ മീനിനെയാണ് കിട്ടിയത്.
ഗ്രൂപ്പര്‍ വിഭാഗത്തില്‍പെടുന്നതും എപ്പിനെ ഫെലിനെ ശാസ്ത്രീയനാമത്തിലറിയപ്പെടുന്നതുമായ ഈ മീനിന് നാടന്‍ പേര് ഒതലയെന്നും മുരു മീനെന്നുമാണ്.

ചൊവ്വാഴ്ച അഴീക്കലിലെത്തിച്ച മീനിനെ 20,000 രൂപയ്ക്ക് ലേലം ചെയ്തു. ഫിഷ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അഴീക്കല്‍ യൂണിറ്റ് പ്രസിഡന്റ് ബഷീര്‍അഹമ്മദിന്റെ ബോട്ടിനാണ് മീന്‍ കിട്ടിയത്. ഒതുങ്ങിയ ശരീരവും വിശാലമായ വായും തലയുമാണ് മുരുമീനിന്റെ പ്രത്യേകത. സ്വാദിഷ്ഠമായ മീനുകളിലെന്നാണിത്.


































ഇത്രയും വലിയ മുരുമീന്‍ വലയില്‍ കുടുങ്ങുന്നത് കണ്ണൂര്‍തീരത്ത് ആദ്യമാണെന്ന് മീന്‍പിടിത്തക്കാര്‍ പറഞ്ഞു. സാധാരണ ഇവിടെ കിട്ടുന്ന ഏറ്റവും വലിയ മീനിന് 60, 70 കിലോയാണ് ഉണ്ടാവുക. ഗള്‍ഫ്കടലുകളിലാണ് ഇവ കൂടുതലായി കണ്ടുവരുന്നത്. കേരളത്തിലെ കടലിലും ഈ മീന്‍ കിട്ടാറുണ്ടെങ്കിലും ഇത്രയും വലുതിനെ കിട്ടുന്നത് അപൂര്‍വമാണ്.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1