3/24/2013

'ഹാങ്ങിങ് ബോട്ടില്‍ ഗാര്‍ഡനു


'ഹാങ്ങിങ് ബോട്ടില്‍ ഗാര്‍ഡനു'മായി തോമസ്

Published on  24 Mar 2013

കല്പറ്റ: തൂങ്ങിക്കിടക്കുന്ന പൂന്തോട്ടവും പഴവര്‍ഗ ചെടികളുമായി പുത്തൂര്‍ വയലിലെ പുളിക്കായത്ത് പി.വി. തോമസ് ശ്രദ്ധേയനാവുന്നു. 'ഹാങ്ങിങ് ബോട്ടില്‍ ഗാര്‍ഡന്‍' എന്ന് തോമസ് വിളിക്കുന്നതാണ് ഈ പൂന്തോട്ടം.

സ്‌ട്രോബറി, പഴങ്ങള്‍, പത്തുമണിച്ചെടി, പുതിന എന്നിങ്ങനെ എന്തും കുപ്പിയില്‍ കൃഷിചെയ്യാമെന്ന് ഇതിനകം തോമസ് തെളിയിച്ചുകഴിഞ്ഞു. ഇലച്ചെടികളായ ഏതിനവും ഇതില്‍ നടാമെന്നതാണ് പ്രത്യേകത.

പാഴായ കുപ്പികളാണ് ഇതിന് ഉപയോഗിക്കുന്നത്. കൊക്കോകിറ്റും വെര്‍മികമ്പോസ്റ്റും കുപ്പികളില്‍ നിറച്ചശേഷം ചെടികള്‍ നടന്നു. സാധാരണ മണ്ണില്‍ നടുന്നതില്‍നിന്ന് വളരെ വേഗത്തില്‍ ഇത് വളരും. പഴയ അല്പം വലിപ്പമുള്ള കുപ്പിയും ചകിരിച്ചോറും മാത്രമാണ് വേണ്ടത്. ചാണകം ആവശ്യമെങ്കില്‍ ഇടാം. എന്നാല്‍, മണ്ണ് ഉപയോഗിക്കരുത്.

ഒരു കുപ്പിയുടെ താഴെ മറ്റൊന്നെന്ന രീതിയില്‍ തൂക്കിയിട്ടാണ് 'പൂന്തോട്ടം' നിര്‍മിച്ചിട്ടുള്ളത്. ഇതുകൊണ്ടുള്ള ഒരു ഗുണം ഏറ്റവും മുകളിലത്തെ കുപ്പിയില്‍ വെള്ളം ഒഴിച്ചാല്‍ മതി എന്നതാണ്. മറ്റുള്ളതിലേക്ക് വെള്ളം തനിയെ എത്തും. ജലനഷ്ടം ഒഴിവാക്കാന്‍ സാധിക്കുകയും ചെയ്യും. 12 കുപ്പികളാണ് തുടക്കമെന്ന നിലയില്‍ തോമസ് 'പൂന്തോട്ട' മാക്കിയിട്ടുള്ളത്. ഇത് വിജയമായ സ്ഥിതിക്ക് കൂടുതല്‍ കുപ്പികള്‍ ഉപയോഗിക്കാനുള്ള ശ്രമത്തിലാണ്.

വിവിധ തരം ചെടികളും പഴവര്‍ഗങ്ങളും ഈ പരീക്ഷണത്തിന് ഉപയോഗിക്കാനും തോമസ് ആലോചിക്കുന്നു. ടെറസ്സിന്റെ മുകളില്‍ നിന്നും തൂക്കിയിടാനും കര്‍ട്ടനുപകരം ഉപയോഗിക്കാനും അലങ്കാര ചെടികള്‍ ഇങ്ങനെ ചെയ്താല്‍ സാധിക്കും. ഇതിനുപുറമേ നിരവധി പച്ചക്കറികളും കാപ്പി, കവുങ്ങ്, തെങ്ങ്, ഏലം എന്നിങ്ങനെ വൈവിധ്യമായ കൃഷികളും തോമസിന്റെ തോട്ടത്തിലുണ്ട്. എമു, താറാവ്, കോഴി എന്നിവയും ഇദ്ദേഹത്തിന്റെ ഫാമില്‍ വളരുന്നു.

3/21/2013

ആറ്റത്തിന്റെ കരുത്തില്‍ ലാവ എക്‌സ് 1000


ആറ്റത്തിന്റെ കരുത്തില്‍ ലാവ എക്‌സ് 1000
Posted on: 21 Mar 2013




2011 സപ്തംബര്‍ 12. ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ ചിപ്പ് നിര്‍മാതാക്കളായ ഇന്റലും ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ ഗൂഗിളും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് അന്നായിരുന്നു. ഇനിയിറങ്ങുന്ന ആന്‍ഡ്രോയ്ഡ് ഒ.എസുകളെല്ലാം ഇന്റലിന്റെ ആറ്റം പ്രൊസസറുകളെ പിന്തുണയ്ക്കുമെന്നും അന്ന് പ്രഖ്യാപിക്കപ്പെട്ടു.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്റല്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചുകൊണ്ട് ഒരു ഇന്ത്യന്‍ കമ്പനി ലോകശ്രദ്ധ നേടി. ഉത്തര്‍ പ്രദേശിലെ നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാവ മൊബൈല്‍ കമ്പനിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. സോളോ എ

3/20/2013

12 പുതിയ താലൂക്കുകള്‍ കൂടി

കരിയിലയില്‍ നിന്ന് ഖരഇന്ധനവുമായി കാലടി വാസുദേവന്‍



കാലടി: പാചകാവശ്യത്തിന് ചെലവുകുറഞ്ഞ ഖര ഇന്ധനവുമായി കാലടി വാസുദേവന്‍. കരിയില ഉപയോഗിച്ച് നിര്‍മിക്കുന്ന ഖരഇന്ധനമാണ് ഇദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഉണ്ടാക്കുന്നതിനുള്ള രീതിക്ക് 2006ല്‍ ഇദ്ദേഹത്തിന് ഭാരതസര്‍ക്കാറില്‍നിന്നും പേറ്റന്റ് ലഭിച്ചിട്ടുണ്ടെന്ന് കാലടി വാസുദേവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കരിയില പൊടിച്ച് ചില മിശ്രണങ്ങള്‍ ചേര്‍ത്ത് കൈപ്പത്തികൊണ്ട് പിടിക്കാവുന്ന വണ്ണത്തില്‍ കട്ടിയുള്ള കുറ്റിപോലെ നിര്‍മിച്ചെടുക്കും. ഇതിന് നിര്‍മാണച്ചെലവ് തീരെ ഇല്ല. പുകയും കുറവാണ്. എവിടേയും കൊണ്ടുനടക്കാം.

വനങ്ങളിലും പ്ലാന്റേഷനുകളിലുമെല്ലാം കൊഴിഞ്ഞുവീഴുന്ന കരിയിലകള്‍ മൊത്തമായി ശേഖരിച്ച് ഈവിധം രൂപപ്പെടുത്തിയെടുത്താല്‍ പാചകഇന്ധന പ്രതിസന്ധി പരിഹരിക്കാനാവുമെന്ന് കാലടി വാസുദേവന്‍ പറഞ്ഞു. ഇത് ക്യാമ്പുകളിലും മറ്റും തങ്ങുന്നവര്‍ക്കും പട്ടാളക്കാര്‍ക്കുമെല്ലാമാകും. ബാഗുകളില്‍ കൊണ്ടുനടക്കാമെന്നതാണ് സൗകര്യം. കരിയില ഖരഇന്ധനം പെട്ടെന്ന് കത്തിത്തീരുന്നില്ല. നല്ല ചൂടുമുണ്ടാകും. ഒരു ചെറിയ കുടുംബത്തിന് അരി പാകംചെയ്യാന്‍ 2 രൂപയുടെ ഇ

3/16/2013

അര്‍ബുദത്തിന് പാവയ്ക്ക നീര് സിദ്ധൌഷധം


അര്‍ബുദത്തിന് പാവയ്ക്ക നീര് സിദ്ധൌഷധം

 സ്വന്തം ലേഖകന്‍
 മനോരമ 16/3/ 2013

ലണ്ടന്‍ . ആഗ്നേയ ഗ്രന്ഥിയിലു ണ്ടാകുന്ന അര്‍ബുദത്തിന് പാവയ്ക്ക നീര് സിദ്ധൌഷധമെ ന്ന് കണ്ടത്തല്‍. ഇന്ത്യയിലെയും ചൈനയിലെയും പരമ്പരാഗത വൈദ്യശാസ്ത്രത്തില്‍  പ്രമേഹത്തിന് മരുന്നായി പാവയ്ക്ക നീര് ഉപയോഗിക്കുന്ന തിനെ അടിസ്ഥാനമാക്കി കൊളറാഡോ സര്‍വകലാശാലയിലെ  കാന്‍സര്‍ സെന്ററില്‍ ഇന്ത്യന്‍ വംശദനായ പ്രഫസര്‍ രാജേഷ് അഗര്‍വാളിന്രെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. 

ആഗ്നേയ ഗ്രന്ഥിയിലുണ്ടാകുന്ന കാന്‍സര്‍ കോശങ്ങള്‍ ഗ്ലൂക്കോസില്‍ നിന്ന് ഉപാപ ചയത്തിലൂടെ ഊര്‍ജം സ്വീകരിക്കുന്നത് തടയാനും അങ്ങനെ അതിന്റെ നാശത്തിനും പാവയ്ക്കാ നീരിന് കഴിയുന്നതായി ഗവേഷണത്തില്‍ കണ്ടെത്തി. കാന്‍സര്‍ കോശ ങ്ങള്‍ ഊര്‍ജത്തിന് പ്രധാനമായും ഗ്ലൂക്കോസിനെയാണ് ആശ്രയിക്കുന്നത്.  മറ്റു തരത്തില്‍ ഊര്‍ജം ഉല്പാദിപ്പിക്കാന്‍ ഇവയ്ക്കു പ്രയാസമാണുതാനും.  


മനുഷ്യന്റെ ആഗ്ഃയ ഗന്ഥി കാന്‍സര്‍ കോശങ്ങള്‍ എലികളിലേക്കു പകര്‍ന്ന് നടത്തിയ പരീക്ഷണത്തില്‍  60% കാന്‍സര്‍ കോശങ്ങള്‍ക്കും ഊര്‍ജം ലഭിക്കുന്നതു തടയാന്‍ പാവയ്ക്ക നീരിന് കഴിയുന്നതായി കണ്ടത്തി. ലാബിലെ പെട്രി ഡിഷുകളില്‍ നടത്തിയ പരീക്ഷണത്തിലും സമാന ഫലം കാണാനായി. ആപ്പിളിന്റെ സിഇഒ സ്റ്റീവ് ജോബ്സിന്റെ മരണത്തിനിടയാക്കിയത്  ആഗ്നേയ ഗ്രന്ഥിയിലെ അര്‍ബുദമായിരുന്നു. 

ഇന്ത്യക്കാരില്‍ ലക്ഷത്തില്‍ ഒരാള്‍ക്ക് ആഗ്നേയ ഗ്രന്ഥി അര്‍ബുദം ഉണ്ടാകുന്നുണ്ട്. ഏറ്റവും മാരകമായ അര്‍ബുദങ്ങളിലൊന്നാണിത്. യുഎസില്‍ പ്രതിവര്‍ഷം 45,220 പേര്‍ക്ക് ആഗ്നേയ ഗ്രന്ഥി അര്‍ബുദം റിപ്പോര്‍ട്ട് തചെയ്യപ്പെടുന്നു. ഇതില്‍ 38,460 പേര്‍ മരണത്തിനു കീഴടങ്ങുന്നു. പാവയ്ക്ക നീരിന്റെ പുതിയ ഉപയോഗം ആഗ്നേയ ഗ്രന്ഥി അര്‍ബുദം ബാധിച്ചവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. 'കാര്‍സിനൊജനെസിസ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

3/15/2013

വൈദ്യുതിക്ക് സൂര്യന്‍ ശരണം


വൈദ്യുതിക്ക് സൂര്യന്‍ ശരണം

 സ്വന്തം ലേഖകന്‍ മനോരമ 15/3/2013




തിരുവനന്തപുരം. കേരളത്തിന്റെ വൈദ്യുത പ്രതിസന്ധിക്ക് സൌരോര്‍ജമാണ് ഇനി പ്രതിവിധിയെന്ന തിരിച്ചറിവില്‍ വന്‍ സൌരോര്‍ജ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ബജറ്റിലൂടെ തുടക്കം കുറിച്ചിരിക്കുകയാണ്. കേരളത്തിലെ ജലാശയങ്ങളില്‍ ഫ്ളോട്ടിങ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന പദ്ധതി ആരംഭിക്കുന്നതായി ധനമന്ത്രി കെ.എം. മാണി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള ചുള്ളിയാര്‍, മീങ്കര എന്നിവിടങ്ങളില്‍ 20 മെഗാവാട്ട് വൈദ്യുതി ഈ വര്‍ഷം തന്നെ ഉത്പാദിപ്പിക്കും. ഇതിനായി 20 കോടി രൂപ വകയിരുത്തി. 

ഗ്രിഡ് കണക്ഷനോടു കൂടി റൂഫ്ടോപ്പ് സൌരോര്‍ജ സംവിധാനം ഏര്‍പ്പെടുത്തുന്നവര്‍ ഗ്രിഡിലേക്കു നല്‍കുന്ന ഒാരോ യൂണിറ്റ് നെറ്റ് വൈദ്യുതിക്കും സംസ്ഥാന സര്‍ക്കാര്‍ ഒരു രൂപ വീതം സബ്സിഡി നല്‍കും. ഗ്രിഡുമായി ബന്ധിപ്പിച്ച സൌരോര്‍ജ പാനലുകള്‍ ഗവ. ഒാഫിസുകളില്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഒാരോ കിലോവാട്ട് ശേഷിയുള്ള 25000 ഒാഫ് ഗ്രിഡ് റൂഫ് ടോപ്പ് സോളാര്‍ പവര്‍ പ്ളാന്റുകള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഇതുമൂലം 25 മെഗാവാട്ടിന്റെ സ്ഥാപിതശേഷി കൈവരിക്കാനാവും. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി 15 കോടി രൂപ മാറ്റിവച്ചു.

പുതുതായി നിര്‍മിക്കുന്ന 2000 ചതുരശ്ര അടിയില്‍ കൂടുതലുള്ള വീടുകളോടനുബന്ധിച്ച് മഴവെള്ളസംഭരണം, ഉറവിട മാലിന്യസംസ്കരണം എന്നീ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കും. സൌരോര്‍ജമുള്‍പ്പെടെ നിര്‍ദിഷ്ട അളവിലും രീതിയിലും ഇവ സജ്ജീകരിക്കുന്നവര്‍ക്ക് ഒറ്റത്തവണ കെട്ടിടനികുതിയില്‍ 50% ഇളവു നല്‍കും.


സോളാര്‍ പാനലുകളുടെ നിര്‍മാണ-സംയോജന വ്യവസായം സംസ്ഥാനത്ത് വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണെന്ന് മാണി പറഞ്ഞു. ഇതിനുവേണ്ടി ഒരു സോളാര്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിന് രണ്ടുകോടി രൂപ മാറ്റിവച്ചു.

3/11/2013

പാല്‍ കവറില്‍ ശുദ്ധവും കലര്‍പ്പില്ലാത്തതുമെന്ന് രേഖപ്പെടുത്തുന്ന മില്‍മയുടെ നടപടിക്കെതിരെ ഹൈക്കോടതി


മില്‍മയുടെ നടപടിക്കെതിരെ ഹൈക്കോടതി
 സ്വന്തം ലേഖകന്‍
 12/3/2013 മനോരമ ,......


കൊച്ചി. പാല്‍ കവറില്‍ ശുദ്ധവും കലര്‍പ്പില്ലാത്തതുമെന്ന് രേഖപ്പെടുത്തുന്ന മില്‍മയുടെ നടപടിക്കെതിരെ ഹൈക്കോടതി. പാല്‍പ്പൊടി ചേര്‍ത്ത് നിര്‍മ്മിക്കുന്ന പാലിന് ഈ വിശേഷണങ്ങള്‍ യോജിക്കുന്നതെങ്ങനെയെന്ന് കോടതി ചോദിച്ചു. ഈ വിശേഷണങ്ങള്‍ മില്‍മയുടെ എംബ്ളത്തിന്റെ ഭാഗമാണെന്നും മറ്റും സംസ്ഥാനങ്ങളിലെ പാല്‍ ഉല്‍പാദകരും   ഈ വിശേഷണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള   മില്‍മയുടെ വാദങ്ങള്‍ കോടതി തള്ളി.

രണ്ടു ദിവസത്തിനകം വിശദീകരണം നല്‍കാന്‍   ജസ്റ്റിസുമാരായ എസ്.സിരിജഗനും ബാബു മാത്യു പി. ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കി. പാല്‍വില കൂട്ടിയതുമായി ബന്ധപ്പെട്ട സ്വകാര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.

ഉദരാരോഗ്യത്തിന് പച്ചില പച്ചക്കറികള്‍


ഉദരാരോഗ്യത്തിന് പച്ചില പച്ചക്കറികള്‍


മെല്‍ബണ്‍ . പച്ചിലകള്‍ അടങ്ങു ന്ന സസ്യാഹാരം ആമാശയ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നും പുതിയ പഠനം. ആമാശയത്തിന്റെ ഉള്‍ഭിത്തിയില്‍ കാണപ്പെടുകയും  ദോഷകരമായ ബാക്ടീരിയകളില്‍ നിന്ന് ഉദരത്തെ രക്ഷിക്കുകയും ചെയ്യുന്ന ഇന്നേറ്റ് ലിംഫോയ്ഡ് സെല്‍സ ്(ഐഎല്‍സി) എന്നു വിളിക്കുന്ന പ്രതിരോധ കോശങ്ങളുടെ വളര്‍ച്ചയ്ക്ക്  പച്ചിലകളുടെ സസ്യാഹാരം  ഗുണകരമാണെന്നാണ് കണ്ടെത്തല്‍.

ഭക്ഷ്യവസ്തുകക്കളുണ്ടാക്കുന്ന അലര്‍ജി, വയറെരിച്ചില്‍, അമിതവണ്ണം തുടങ്ങിയ ശാരീരിക പ്രശ്നങ്ങളെ നിയന്ത്രിക്കുന്നതിനും ഉദര കാന്‍സറിനെ പ്രതിരോധിക്കുന്നതിനും ഐഎല്‍സി സഹായിക്കുന്നു.

വാള്‍ട്ടര്‍ ആന്‍ഡ് എലീസ ഹാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മോളിക്യുലാര്‍ ഇമ്യുണോളജി വിഭാഗത്തിലെ ഡോ. ഗബ്രിയേല്‍ പെല്‍സ്, ലൂസി റാന്‍കിന്‍, ഡോ. ഡൊവാന ഗ്രൂം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഇൌ കണ്ടെത്തല്‍.

ഐഎല്‍സി പ്രതിരോധ കോശങ്ങളുടെ ഉല്പാദനം ടി-ബെറ്റ് എന്ന ജീനുമായി ബന്ധപ്പെട്ടാണെന്നും നാം കഴിക്കുന്ന ഭക്ഷണത്തിന് ഇൌ ജീനിന്റെ പ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്നും അവര്‍ കണ്ടെത്തി. ദഹനവ്യവസ്ഥയിലൂടെ ശരീരത്തെ ബാധിക്കുന്ന  എല്ലാ രോഗങ്ങളെയും പ്രതിരോധിക്കുന്നതില്‍ ഐഎല്‍സിക്കു നിര്‍ണായക പങ്കുണ്ട്.

പച്ച ഇലകളോടു കൂടിയ പച്ചക്കറികളില്‍ കാണപ്പെടുന്ന പ്രത്യേകതരം പ്രോട്ടീന്‍ കോശസ്തരങ്ങളിലെ സ്വീകരണികളുമായ പ്രവര്‍ത്തിച്ച് ടി-ബെറ്റായി മാറുകയും അത് രോഗപ്രതിരോധ കോശങ്ങളുടെ നിര്‍മാണത്തെ സഹായിക്കുകയുമാണ് ചെയ്യുന്നതെന്ന് ഡോ. ബെല്‍സ് പറഞ്ഞു.

ടി-ബെറ്റിന്റെ അഭാവം ഉദരത്തില്‍ ഒട്ടേറെ ദോഷകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഇടയാക്കും. ഗുണകരമായ ഐഎല്‍സി പ്രതിരോധ കോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്ന ടി-ബെറ്റിന്റെ ഉല്പാദനത്തിനു സഹായിക്കുന്ന പച്ചക്കറികള്‍ കഴിക്കുന്നത് ഉദരാരോഗ്യം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധശേഷി കൂട്ടുകയും ചെയ്യും. 'നേച്ചര്‍ ഇമ്യൂണോളജി എന്ന ജേണലാണ് പഠനം പ്രസിദ്ധീകരിച്ചത്.

3/08/2013

പൌരാവകാശ ബില്‍ അംഗീകരിച്ചു


പൌരാവകാശ ബില്‍ അംഗീകരിച്ചു
 സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി . ജനങ്ങള്‍ക്കു സമയബന്ധിതമായി സേവനം ഉറപ്പുനല്‍കുന്ന പൌരാവകാശ ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. പാസ്പോര്‍ട്ട്, പെന്‍ഷന്‍, ജനന - മരണ - ജാതി സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ നിശ്ചിത സമയത്തു നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്നു പിഴ ഈടാക്കും. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ പൌരാവകാശ പ്രവര്‍ത്തകരുടെ പ്രക്ഷോഭത്തിനിടെ രൂപം നല്‍കിയ ബില്‍ 2011 ഡിസംബറില്‍ ലോക്സഭയില്‍ അവതരിപ്പിച്ചശേഷം പാര്‍ലമെന്റ് സമിതിയുടെ പരിഗണനയിലായിരുന്നു. 


സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി ലഭിക്കാന്‍ പൌരന്മാര്‍ക്കുള്ള അവകാശവും പരാതി പരിഹാരവും (2011) എന്നാണു ബില്ലിന്റെ മുഴുവന്‍ പേര്. സേവനങ്ങള്‍ നല്‍കുന്നതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ പ്രതിദിനം 250 രൂപമുതല്‍ കൂടിയത് 50,000 രൂപവരെ പിഴ നല്‍കേണ്ടിവരും. കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങളെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ സേവനങ്ങള്‍കൂടി ഏകപക്ഷീയമായി നിയമത്തിന്റെ ഭാഗമാക്കുന്നതിനോടു പ്രതിപക്ഷത്തിന് എതിര്‍പ്പുണ്ട്. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണിതെന്നാണ് ആരോപണം.

സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സമയപരിധി ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫിസുകള്‍ക്കു നിശ്ചയിക്കാം. ഇതനുസരിച്ചു തയാറാക്കുന്ന സമയക്രമം പൊതുജനങ്ങളുടെ അറിവിലേക്കു പ്രസിദ്ധീകരിക്കും. സമയക്രമം പാലിക്കാനാവുന്നില്ലെങ്കിലാണ് ഉദ്യോഗസ്ഥര്‍ പിഴ നല്‍കേണ്ടിവരിക.

പ്രവാസി ഇന്ത്യക്കാരെക്കൂടി ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനു വ്യവസ്ഥകള്‍ക്കു രൂപം നല്‍കാന്‍ പഴ്സനേല്‍ - പൊതുജന പരാതി - പെന്‍ഷന്‍ മന്ത്രാലയത്തെയും നിയമ മന്ത്രാലയത്തെയും മന്ത്രിസഭ ചുമതലപ്പെടുത്തി. സമയബന്ധിതമായി ആവലാതികള്‍ പരിഹരിക്കുന്നതിനും സംശയങ്ങള്‍ക്കു മറുപടി നല്‍കുന്നതിനും കോള്‍ സെന്റര്‍, കസ്റ്റമര്‍ കെയര്‍ സെന്റര്‍, ഹെല്‍പ് ഡെസ്ക് എന്നിവ സ്ഥാപിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

കേരള നിയമസഭ സേവനാവകാശ നിയമം പാസാക്കിയെങ്കിലും ഇതിന്റെ ചട്ടങ്ങള്‍ കൂടി തയാറാക്കിയാലേ പൂര്‍ണതോതില്‍ എല്ലാ വകുപ്പുകളിലും നടപ്പാക്കാനാവൂ. ചട്ടങ്ങള്‍ നിയമവകുപ്പ് ത യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ പൊലീസ് ഉള്‍പ്പെടെയുള്ള ഏതാനും വകുപ്പുകളില്‍ സേവനാവകാശ  നിയമം ഭാഗികമായി നടപ്പാക്കി.
സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും പൌരാവകാശ രേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതിനു നിയമപ്രാബല്യം നല്‍കുന്നതിനാണ് സേവനാവകാശ നിയമം കൊണ്ടു വന്നത്.

3/07/2013

ക്യൂരിയോസിറ്റി' ചൊവ്വയില്‍ വിചിത്രശില കണ്ടെത്തി


ക്യൂരിയോസിറ്റി' ചൊവ്വയില്‍ വിചിത്രശില കണ്ടെത്തി


സ്വന്തം ലേഖകന്‍



'ജാക്ക് മാറ്റിയോവിക് ശില'


കാഴ്ചയില്‍ പിരമിഡിന്റെ ആകൃതിയുള്ള പാറക്കഷണം. ഓമനപ്പേര് 'ജാക്ക് മാറ്റിയോവിക് ശില'. നാസ ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുകയാണ് ആ ശില. കാരണം, അത്തരമൊരു ശില കണ്ടെത്താന്‍ തീരെ സാധ്യതിയില്ലെന്ന് കരുതിയ ഒരിടത്താണ് അത് സ്ഥിതി ചെയ്യുന്നത്  ചൊവ്വയില്‍!

ജലസമ്പുഷ്ടമായ ലാവ ഉയര്‍ന്ന മര്‍ദത്തില്‍ സാവധാനം തണുത്തുറഞ്ഞുണ്ടാകുന്ന ഇത്തരം ശിലാഖണ്ഡം ഭൂമിയിലായിരുന്നെങ്കില്‍ അതൊരു കൗതുകം പോലുമാകുമായിരുന്നില്ല. ഹാവായ്, സെന്റ് ഹെലിന തുടങ്ങിയ ദ്വീപുകളില്‍ അഗ്നിപര്‍വസ്‌ഫോടനത്താല്‍ ഇത്തരം ശിലകള്‍ സുലഭമാണ്.

നാസയുടെ 'ക്യൂരിയോസിറ്റി' പരീക്ഷണവാഹനം മൂന്നാഴ്ച മുമ്പ് ജാക്ക് മാറ്റിയോവിക് ശില പരിശോധിച്ചതാണ്. എന്നാല്‍, ഇത്ര ജിജ്ഞാസ ഉണര്‍ത്താന്‍ പോന്ന ഒന്നാണതെന്ന് ആരും അപ്പോള്‍ കരുതിയില്ല.

ക്യൂരിയോസിറ്റിയിലെ ചെംകാം (ഇമഫശയറര്‍ഴസ്ര ദഷപ ഇദശഫഴദ ഇമഫശഇദശ) ലേസര്‍ ഉപയോഗിച്ചായിരുന്നു ആദ്യ പരിശോധന. അതിനുശേഷം ആ ശിലയെ സമീപിച്ച് 'ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്‌സ്‌റേ സ്‌പേക്ട്രോമീറ്റര്‍' (അഛണഞ) ഉപയോഗിച്ച് പരിശോധിച്ചു.

ക്യൂരിയോസിറ്റിയിലെ ചെംകാം ഉപയോഗിച്ച് പരിശോധിക്കുന്ന പതിമൂന്നാമത്തെ ശിലയായിരുന്നു ജാക്ക് ശില. അതേസമയം അഛണഞ ഉപയോഗിച്ച് പഠിക്കുന്ന ആദ്യ ശിലയും.

സ്‌പെക്ട്രോമീറ്റര്‍ വിശകലനത്തില്‍ ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്തപ്പോഴാണ് ശിലയുടെ അസാധാരണത്വം വ്യക്തമായത്. സോഡിയം, പൊട്ടാസ്യം മുതലായ മൂലകങ്ങളുടെ ലവണങ്ങള്‍ സുലഭമായി അതില്‍ കണ്ടപ്പോള്‍, മാഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയവ കുറഞ്ഞ തോതിലേ കണ്ടുള്ളു.

ആ രാസമുദ്രയുടെ സഹായത്തോടെ, 'ക്യൂരിയോസിറ്റി'യുടെ ചുമതലക്കാരിലൊരാളും കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (കാല്‍ടെക്)യിലെ ഗവേഷകനുമായ എഡ്വേര്‍ഡ് സ്‌റ്റോള്‍പ്പെര്‍ ഭൂമിയിലെ വിവിധയിനം ശിലകളുമായി അതിനെ താരതമ്യം ചെയ്തു.

ഭൗമപാളിക്ക് അടിയില്‍ സ്ഥിതിചെയ്യുന്ന മാന്റിലില്‍ ഉയര്‍ന്ന സമ്മര്‍ദത്തോടെ ജലസമ്പുഷ്ടമായ ലാവ (മാഗ്മ) തണുത്തുറഞ്ഞുണ്ടാകുന്ന ശിലയ്ക്ക് സമാനമാണ് 'ജാക്ക് ശില'യിലെ രാസചേരുവയെന്ന് മനസിലായതായി നാസയുടെ വാര്‍ത്താക്കുറിപ്പ് പറയുന്നു.

'ക്യൂരിയോസിറ്റി'യുടെ ആത്യന്തികലക്ഷ്യം പരിഗണിക്കുമ്പോള്‍, ജാക്ക് ശിലയുടെ കണ്ടെത്തല്‍ വലിയ പ്രാധാന്യം അര്‍ഹിക്കുന്നു.

ചൊവ്വാഗ്രഹത്തിന്റെ മധ്യരേഖാ പ്രദേശത്ത് ഗെയ്ല്‍ താഴ്‌വരയില്‍ കഴിഞ്ഞ ആഗസ്ത് ആദ്യമാണ് ക്യൂരിയോസിറ്റി ഇറങ്ങിയത്. ഇറങ്ങിയ സ്ഥലത്തുനിന്ന് കിഴക്കുഭാഗത്തേക്ക് 500 മീറ്റര്‍ അത് ഇതിനകം സഞ്ചരിച്ചു.

അതിനിടെ, ചൊവ്വായില്‍ വെള്ളമൊഴുകിയ ചാലുകളെന്ന് സംശയിക്കുന്ന പ്രദേശങ്ങളുടെ ദൃശ്യങ്ങള്‍ ക്യൂരിയോസിറ്റി ഭൂമിയിലേക്ക് അയയ്ക്കുകയുണ്ടായി.

സൂക്ഷ്മജീവികള്‍ക്ക് നിലനില്‍ക്കാന്‍ ആവശ്യമായ സാഹചര്യം എപ്പോഴെങ്കിലും ഗെയ്ല്‍ താഴ്‌വരയില്‍ നിലനിന്നിരുന്നോ എന്നറിയുകയാണ് ക്യൂരിയോസിറ്റിയുടെ ആത്യന്തിക ലക്ഷ്യം.

സിവില്‍ സര്‍വീസ് കടമ്പ കടക്കാന്‍ ഇനി സന്മാര്‍ഗ പരീക്ഷയും

സിവില്‍ സര്‍വീസ് കടമ്പ കടക്കാന്‍ ഇനി സന്മാര്‍ഗ പരീക്ഷയും      ................................................................. ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് സമഗ്രപരിഷ്‌കാരം നിര്‍ദേശിക്കുന്ന പുതിയ മാതൃക കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു.

ഇതനുസരിച്ച് മെയിന്‍ പരീക്ഷയ്ക്ക് പുതിയൊരു പേപ്പര്‍ തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 'സന്മാര്‍ഗം, സത്യസന്ധത, അഭിരുചി' എന്ന പേരിലാണിത്. പൊതുജീവിതത്തിലെ സത്യസന്ധത, സന്മാര്‍ഗം തുടങ്ങിയവയോട് ഉദ്യോഗാര്‍ഥിയുടെ സമീപനമാണ് ഈ പേപ്പറില്‍ പ്രധാനമായി പരിശോധിക്കുക. ഒപ്പം പ്രതിസന്ധിഘട്ടങ്ങള്‍ തരണം ചെയ്യാനും പ്രശ്‌നം പരിഹരിക്കാനുമുള്ള ഉദ്യോഗാര്‍ഥിയുടെ ശേഷിയും വിലയിരുത്തുമെന്ന് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. അഭിരുചി നിര്‍ണയം കൂടി ഉള്‍പ്പെടുന്ന ഈ പേപ്പറിന് 250 മാര്‍ക്കാണുണ്ടാവുക. 2013ലെ പരീക്ഷയില്‍ത്തന്നെ മാറ്റങ്ങള്‍ നിലവില്‍വരും.

വിവിധ പേപ്പറുകളുടെ മാര്‍ക്കുകളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. മെയിന്‍ പരീക്ഷയിലെ ജനറല്‍ സ്റ്റഡീസ് പേപ്പറില്‍ നിര്‍ബന്ധിത വിഷയങ്ങളുടെ എണ്ണവും കൂട്ടി.

മെയിന്‍ പരീക്ഷയ്ക്ക് ജനറല്‍ സ്റ്റഡീസില്‍ 250 മാര്‍ക്ക് വീതമുള്ള നാല് നിര്‍ബന്ധിതവിഷയങ്ങളാണ് ഇനിയുണ്ടാവുക. ഇതിനു പുറമെ 250 മാര്‍ക്ക് വീതമുള്ള രണ്ട് ഐച്ഛികവിഷയങ്ങളും. നേരത്തേ 300 മാര്‍ക്ക് വീതമുള്ള രണ്ട് നിര്‍ബന്ധിത വിഷയങ്ങളും രണ്ട് ഐച്ഛികവിഷയങ്ങളുമാണുണ്ടായിരുന്നത്.

ഇവയുള്‍പ്പെടെ മെയിന്‍പരീക്ഷയ്ക്ക് മൊത്തം 1800 മാര്‍ക്കുണ്ടാവും. 200 മാര്‍ക്കിന്റെ ഉപന്യാസരചനാ പേപ്പര്‍ അതേപടി തുടരും. ഇതിന് പുറമേ 100 മാര്‍ക്കിന്റെ ഇംഗ്ലീഷ് പേപ്പര്‍ പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭരണരംഗത്ത് അനിവാര്യമായ ഇംഗ്ലീഷ്ഭാഷയിലെ മികവാണ് ഈ പേപ്പറില്‍ പരിശോധിക്കുക. പ്രിലിമിനറി പരീക്ഷയില്‍ രണ്ടുവര്‍ഷം മുമ്പ് മാറ്റം വരുത്തിയതിനാല്‍ പരിഷ്‌കാരങ്ങള്‍ക്ക് മുതിര്‍ന്നിട്ടില്ല.

ഏപ്രില്‍ നാലുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രിലിമിനറി പരീക്ഷ മെയ് 26ന് നടക്കും.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ കാലാനുസൃതമാറ്റങ്ങള്‍ നിര്‍ദേശിക്കാനായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. യു.ജി.സി. മുന്‍ചെയര്‍മാന്‍ അരുണ്‍ നിഗവേക്കര്‍ അധ്യക്ഷനായ ഈ സമിതിയുടെ ശുപാര്‍ശകള്‍ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. തുടര്‍ന്നാണ് വിജ്ഞാപനമായത്.

പ്രധാനമന്ത്രിയുടെ അനുമതി വൈകിയതു മൂലമാണ് ഫിബ്രവരി രണ്ടിന് പുറത്തിറക്കേണ്ട വിജ്ഞാപനം യു.പി.എസ്.സി നീട്ടിയത്.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1