10/22/2014

VS നു ആശംസകള്‍


കേരളത്തിനും ജൈവം പ്രിയങ്കരം


കേരളത്തിനും ജൈവം പ്രിയങ്കരം
 

കേരളത്തിലും ജൈവ കൃഷിക്ക് പ്രചാരം വര്‍ധിക്കുന്നു. 2007ല്‍ 7,000 ഹെക്ടര്‍ സ്ഥലത്തായിരുന്നു ജൈവകൃഷിയെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ഇത് 16,000 ഹെക്ടറായി വര്‍ധിച്ചു. ജൈവ കൃഷിക്ക് സംസ്ഥാന സര്‍ക്കാരും നബാര്‍ഡും സഹായം നല്‍കുന്നു. വലിയ മുടക്കുമുതലില്ലാതെ തന്നെ ജൈവകൃഷി നടത്തി വിജയം കൊയ്യുന്ന കൂട്ടായ്മകളുണ്ട്. കോഴിക്കോട് വേങ്ങേരിയിലെ നിറവ് ഉദാഹരണം. അഞ്ചു സെന്റും പത്തു സെന്റും ഭൂമിയുള്ള സാധാരണക്കാരുടെ കൂട്ടായ്മയാണ് നിറവ്.

101 കുടുംബങ്ങളാണ് അംഗങ്ങള്‍. മട്ടുപ്പാവിലും വീട്ടുമുറ്റത്തുമായാണ് ഇവരുടെ കൃഷി. ദിവസം കൃഷിക്കായി മാറ്റിവയ്ക്കുന്നത് വെറും ഒരു മണിക്കൂര്‍. അടുക്കളയില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും ചാണകവും ഗോമൂത്രവുമാണ് വളം. വീട്ടിലേക്ക് ആവശ്യമുള്ളതെടുത്ത് ബാക്കി നിറവിന്റെ ജൈവ പച്ചക്കറി ഔട്ട്ലെറ്റിലൂടെ വിറ്റഴിക്കുന്നു. വിപണി വിലയേക്കാള്‍ കുറവേ ഈടാക്കുന്നുള്ളൂ. മാസം ഓരോ വീട്ടുകാരും സമ്പാദിക്കുന്നത് 5000 രൂപ മുതല്‍ 12,000 രൂപ വരെ.

വലിയ പരിചരണമൊന്നും ആവശ്യമില്ലാത്ത പച്ചക്കറികളാണ് ഇവര്‍ തിരഞ്ഞെടുക്കുന്നത്. ജൂണ്‍, ജൂലൈ മാസത്തില്‍ തനിയെ മുളയ്ക്കുന്ന തകര വിറ്റ് നിറവിലെ സത്യന്‍ നേടിയത് 2800 രൂപയാണ്. മത്തന്‍, കുമ്പളം, ചീര, പടവലം, വെള്ളരി, പയര്‍ എന്നിവയെല്ലാം ഇവര്‍ ഉല്‍പാദിപ്പിക്കുന്നു. വിത്തുകള്‍ കയറ്റിയയ്ക്കുന്നു. പച്ചക്കറി കയറ്റുമതി ചെയ്യാനുള്ള പദ്ധതിയുമുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ പെസ്റ്റിസൈഡ് റെസിഡ്യു ലബോറട്ടറി നിറവിന്റെ ഉല്‍പന്നങ്ങള്‍ വിഷരഹിതമെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ജൈവ ഉല്‍പന്നങ്ങള്‍ക്കുള്ള സ്വീകാര്യത മുതലെടുക്കാന്‍ കള്ളനാണയങ്ങളും രംഗത്തുണ്ട്. ജൈവ പച്ചക്കറിയെന്ന ലേബലില്‍ വിറ്റഴിക്കുന്ന പലതിലും മാരക വിഷമുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി കേരള കാര്‍ഷിക സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി. അതു കൊണ്ടു തന്നെ സര്‍ട്ടിഫൈഡ് പച്ചക്കറികള്‍ക്കേ ഇപ്പോള്‍ ആവശ്യക്കാരുള്ളൂ.

ആകാശത്തെ കൃഷി


ആകാശത്തെ കൃഷി
 ടി. അജീഷ്




. വീടിനു മുകളില്‍ കൃഷിയിടങ്ങള്‍ വ്യാപകമാവുകയാണ്. മട്ടുപ്പാവിലെ കൃഷിയില്‍ എന്തൊക്കെ ശ്രദ്ധിക്കാം

സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറികള്‍ സ്വന്തമായി ഉല്‍പാദിപ്പിക്കുകയെന്നതു മലയാളിയുടെ ശീലമായി മാറുകയാണ്. സ്വന്തമായി ഭൂമിയില്ലാത്തവരുടെ കൃഷിയിടം ഇന്നു ടെറസുകളാണ്. മട്ടുപ്പാവ് കൃഷിയിലേക്കിറങ്ങുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്നു നോക്കാം:

ഒരുക്കങ്ങള്‍
നന്നായി സൂര്യപ്രകാശം ലഭിക്കുന്ന മട്ടുപ്പാവുകളിലാണു കൃഷിചെയ്യേണ്ടത്. ജലസേചനത്തിനുള്ള സൌകര്യവും അവിടെത്തന്നെ വേണം.മട്ടുപ്പാവില്‍ കൃഷി ചെയ്യുമ്പോള്‍കോണ്‍ക്രീറ്റിനു ചോര്‍ച്ച വരുമോ എന്നതാണുപലരുടെയും ആശങ്ക. വളരെ ശ്രദ്ധയോടെ കൃഷിചെയ്താല്‍ ചോര്‍ച്ചയുണ്ടാകില്ല എന്ന് ഉറപ്പിച്ചു പറയാം. ജൈവവളം ഉപയോഗിച്ചു കൃഷിചെയ്യുകയാണെങ്കില്‍ നൈട്രജന്‍ കാരണമുള്ള കോണ്‍ക്രീറ്റ് ചോര്‍ച്ച ഇല്ലാതാക്കാം.

കാലിത്തീറ്റയുടെ ചാക്കുകളും ഗ്രോ ബാഗുകളുമാണു പച്ചക്കറിക്കു വേണ്ടത്. മറ്റുള്ളവ മണ്ണിട്ടു വളര്‍ത്തിയെടുക്കാം. മണ്ണിടുന്നതിനു മുന്‍പു നല്ല കട്ടിയുള്ള ഷീറ്റ് വിരിക്കണം. ഇല്ലെങ്കില്‍ കോണ്‍ക്രീറ്റിനുചോര്‍ച്ച വരും. ഒരടി മണ്ണാണു ചേമ്പ്, ചേനഎന്നിവ കൃഷിചെയ്യാന്‍ മട്ടുപ്പാവില്‍ നിറയ്ക്കേണ്ടത്. ചാക്കിനും ബാഗിനും നീര്‍വാര്‍ച്ചയുണ്ടായിരിക്കണം. ഇല്ലെങ്കില്‍ വെള്ളം കെട്ടിക്കിടന്ന് കൃഷി ചീഞ്ഞുപോകും.

അതേ സമയം, മട്ടുപ്പാവില്‍ വെള്ളം കെട്ടിനില്‍ക്കരുത്. ചാക്കിനും ഗ്രോ ബാഗിനുമടിയില്‍ വയ്ക്കാനുള്ള പ്ലാസ്റ്റിക് പാത്രം ഇപ്പോള്‍ ലഭിക്കാനുണ്ട്. അമിതമായി വെള്ളം ഒഴിച്ചുകൊടുക്കാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാം.

മണ്ണൊരുക്കം
മേല്‍മണ്ണ്, ചാണകപ്പൊടി, മണല്‍ എന്നിവ തുല്യ അനുപാതത്തിലെടുക്കണം. മണല്‍കിട്ടാന്‍ പ്രയാസമാണെങ്കില്‍ ചകിരിച്ചോര്‍ ഉപയോഗിച്ചാലും മതി. ഇതില്‍ സ്യൂഡോമോണാസ്, ട്രൈക്കോഡെര്‍മ എന്നീജീവാണുക്കള്‍ ചേര്‍ക്കണം. (രണ്ടും വളംവില്‍ക്കുന്ന കടകളില്‍നിന്നു ലഭിക്കും). കുമിള്‍രോഗങ്ങള്‍ക്കെതിരെ ഫലപ്രദമായ ജീവാണുവാണ് സ്യൂഡോമോണാസ്. കുമിള്‍രോഗത്തിനും നിമാവിരകളുടെ ആക്രമണംതടയാനും ട്രൈക്കോഡെര്‍മ ഫലവത്താണ്.വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കുന്നതും നിമാവിരശല്യം ഇല്ലാതാക്കാന്‍ ഉത്തമമാണ്.മണ്ണിലെ കാല്‍സ്യക്കുറവു പരിഹരിക്കാന്‍അല്‍പ്പം കുമ്മായവും ചേര്‍ക്കണം.നടീല്‍പയര്‍, പാവല്‍, വെണ്ട എന്നിവയെല്ലാം ഒാരോ ബാഗില്‍ ഒാരോ വിത്തുവീതം നടാം.

ചീര, തക്കാളി, വഴുതന എന്നിവയെല്ലാം തൈകള്‍ മുളപ്പിച്ച് നാലിലയാകുമ്പോള്‍ പറിച്ചു നടണം. ഇലകള്‍ തമ്മില്‍ തൊടാത്തഅകലത്തിലായിരിക്കണം ബാഗുകള്‍ നിരത്തേണ്ടത്. എന്നാല്‍ ടെറസിലെ മണ്ണിലാണുകൃഷിയെങ്കില്‍ കൃത്യമായ അകലം വേണം.വെണ്ട, വഴുതന എന്നിവയ്ക്കു ചെടികള്‍ തമ്മില്‍ രണ്ടടിയാണ് അകലം വേണ്ടത്.പാവലിനും പയറിനും ചെടികള്‍ തമ്മില്‍ ഒന്നര അടിയും ചീരയ്ക്ക് 20 സെന്റീമീറ്ററുമാണ് അകലം വേണ്ടത്.വളപ്രയോഗംചെടികള്‍ വലുതായാല്‍ പത്തുദിവസംകൂടുമ്പോള്‍ വളപ്രയോഗം നടത്തണം. വീട്ടില്‍ തന്നെയുണ്ടാക്കാവുന്ന ജൈവവളം തന്നെയാണ് ഉത്തമവും ചെലവു കുറവും.

ചാണകം (അഞ്ച് കിലോ) ഗോമൂത്രം (10 ലീറ്റര്‍),കടലപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക് (രണ്ടും അര കിലോഗ്രാം), ശര്‍ക്കര (അര കിലോഗ്രാം), പാളയംകോടന്‍ പഴം (അഞ്ച് എണ്ണം) എന്നിവകൊണ്ടുണ്ടാക്കാവുന്ന വളച്ചായ വളരെ ഉത്തമമാണ്. ചാണകവും മൂത്രവും നന്നായി ചേര്‍ത്ത് കടലപ്പിണ്ണാക്കുംവേപ്പിന്‍പിണ്ണാക്കും അതിലിട്ട് ഇളക്കുക.ശര്‍ക്കര ലായനിയാക്കി, പഴം നന്നായി ഉട
ച്ച് ഇതിലേക്കു ചേര്‍ക്കുക. 50 ലീറ്റര്‍ വെള്ളമുള്ള ടാങ്കിലേക്ക് ഇതൊഴിച്ച് വായഭാഗം നന്നായി കെട്ടിവയ്ക്കുക. പത്തുദിവസം കഴിഞ്ഞാല്‍ നന്നായി ഇളക്കി ചെടികള്‍ക്ക് ഒഴിച്ചുകൊടുക്കാം.

ഫിഷ് അമിനോ ആസിഡും നല്ലൊരുജൈവവളവും കീടനാശിനിയുമാണ്. മത്തി (ചാള) ഒരു കിലോ, ശര്‍ക്കര ഒരു കിലോഎന്നിവയാണ് ഫിഷ് അമിനോ ആസിഡിനു വേണ്ടത്. ശര്‍ക്കര നന്നായി പൊടിക്കുക. മത്തി ചെറുതായി മുറിച്ച് ശര്‍ക്കരപ്പൊടിയോടു ചേര്‍ത്ത് പാത്രത്തിലിട്ട് നന്നായി അടച്ചുവയ്ക്കുക. 20 ദിവസം വായുസമ്പര്‍ക്കമില്ലാതെ സൂക്ഷിക്കണം. അഞ്ചുലീറ്റര്‍ വെള്ളത്തില്‍ 10 മില്ലീലീറ്റര്‍ ഫിഷ്അമിനോ ആസിഡ് ചേര്‍ത്തു ചെടികള്‍ക്കുചുവട്ടില്‍ ഒഴിച്ചുകൊടുക്കുക. ഇലകളില്‍തളിച്ചാല്‍ കീടങ്ങള്‍ ഇല്ലാതാകും.മണ്ണിരക്കമ്പോസ്റ്റും ചെടികള്‍ക്ക് ഉത്തമമാണ്.


കീടനാശിനികള്‍
.വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം ഒരു ലീറ്റര്‍ വെള്ളത്തില്‍ അഞ്ചുഗ്രാം ബാര്‍ സോപ്പ് ലയിപ്പിച്ചശേഷം 25 ഗ്രാം വെളുത്തുള്ളി അരച്ചുചേര്‍ക്കുക. 25 മില്ലി വേപ്പെണ്ണ ചേര്‍ത്ത്, അരിച്ച് ആറിരട്ടി വെള്ളംചേര്‍ത്തു ചെടികള്‍ക്കു തളിച്ചുകൊടുക്കാം.
. കാന്താരി - ഗോമൂത്ര മിശ്രിതം 10 കാന്താരി മുളക് അരച്ച് ഒരു ലീറ്റര്‍ ഗോമൂത്രത്തില്‍ കലക്കി അരിച്ചെടുക്കുക. ഇതില്‍ 60 ഗ്രാം ബാര്‍ സോപ്പ് ലയിപ്പിച്ച് പത്തിരട്ടി വെള്ളം ചേര്‍ത്തു തളിച്ചാല്‍ കീടങ്ങള്‍ അകലും.

കൃഷിവകുപ്പ് സഹായിക്കും
മട്ടുപ്പാവ് കൃഷിക്കു കൃഷിവകുപ്പ് സഹായം നല്‍കുന്നുണ്ട്. 2000 രൂപ വിലവരുന്ന 25ഗ്രോ ബാഗുകള്‍ക്ക് 500 രൂപയാണു കൃഷിവകുപ്പ് ഇൌടാക്കുന്നത്. മണ്ണുനിറച്ച ഗ്രോബാഗും അതിലേക്കുള്ള തൈകളും കൃഷിവകുപ്പ് നല്‍കും. അതതു കൃഷിഭവനുകളുമാ യി ഇതിനായി ബന്ധപ്പെടണം. (കടപ്പാട്: സുജ കാരാട്ട്, കൂത്തുപറമ്പ് കൃഷി ഒാഫിസര്‍. ഫോണ്‍: 9495561622)

10/15/2014

ലോകത്തിലെ ആദ്യത്തെ പറക്കും കാർ ഇതാ വരുന്നു


ലോകത്തിലെ ആദ്യത്തെ പറക്കും കാർ ഇതാ വരുന്നു
15/10/2014/


യൂറോപ്പ്: തിരക്ക് പിടിച്ച റോഡുകളിലെ ഭ്രാന്ത് പിടിപ്പിക്കുന്ന ഗതാഗതക്കുരുക്കിൽ അകപ്പെടുന്പോൾ അതിനിടയിൽ നിന്നും നമ്മൾ സഞ്ചരിക്കുന്ന കാർ മറ്റ് വാഹനങ്ങളുടെ മുകളിലൂടെ പറന്ന് നമ്മെ ലക്ഷ്യ സ്ഥാനത്തെത്തിച്ചാൽ എങ്ങനെയിരിക്കും. എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം എന്നു പറയാൻ വരട്ടെ. അങ്ങനെയൊരു അത്ഭുത വാഹനം തയ്യാറായിക്കഴിഞ്ഞു. സിനിമയിലല്ലന്നേ, യഥാർത്ഥ ജീവിതത്തിൽ.

ഏറോമൊബിൽ എന്ന കന്പനിയുടെ സഹസ്ഥാപകനും പ്രധാന എഞ്ചിനീയറുമായ സ്റ്റീഫൻ ക്ലീൻ ഇരുപത് വർഷത്തോളമെടുത്താണ് പറക്കുന്ന കാർ എന്ന ആശയം യാഥാർത്ഥമാക്കിയെടുത്തിരിക്കുന്നത്. ഏറോമൊബീൽ 2.5 എന്നാണ് ഈ വിമാനക്കാറിന്റെ പേര്. ഒരു വർഷം മുന്പ് ഈ കാറിന്റെ പരീക്ഷണപ്പറക്കൽ വളരെ വിജയകരമായി നടന്നിരുന്നു. ഇപ്പോൾ ഇതേ കാറിന്റെ പുതിയ പതിപ്പായ ഏറോമൊബീൽ 3.0 യാണ്  വിൽപ്പനയ്ക്കായി പുറത്തിറക്കാനൊരുങ്ങുന്നത്. ആസ്ട്രിയയിൽ ഒക്ടോബർ 29ന് നടക്കുന്ന പയനീഴ്സ് ഫെസ്റ്റിവലിൽ വച്ച് കന്പനി ലോകത്തിലെ ആദ്യത്തെ പറക്കുന്ന കാറിനെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തും.
         




പറക്കുന്ന കാറുകൾ നിർമ്മിക്കാനുള്ള ആശയം 1990 മുതലാണ് ഏറോമൊബീൽ കന്പനി ആരംഭിച്ചത്. ആദ്യം നിർമ്മിച്ച കാറിന്റെ മോഡൽ വളരെ വിചിത്രവും സ്ഥിര ഉപയോഗത്തിന് പറ്റാത്തതുമായിരുന്നു. പിന്നീട് പതുക്കെ പതുക്കെ മാറുന്ന സാഹചര്യത്തിനനുസരിച്ച് കാറിന്റെ ഘടനയിൽ മാറ്റം വരുത്തിയാണ് പുതിയ മോഡൽ തയ്യാറാക്കിയിരിക്കുന്നത്.

ഏറോമൊബീൽ 3.0യിൽ റോടാക്സ് 912 എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. പറക്കുന്പോൾ 15 ലിറ്റർ ഇന്ധനം ഉപയോഗിച്ച്  700 കിലോമീറ്ററും, റോഡിൽ 12 ലിറ്റർ ഇന്ധനം ഉപയോഗിച്ച് 875 കിലോമീറ്ററും സഞ്ചരിക്കാനാകും. വായുവിൽ 200 കിലോമീറ്ററും റോഡിൽ 160 കിലോമീറ്ററുമാണ് ഏറോമൊബീൽ 3.0യുടെ പരമാവധി വേഗം. വിമാനം പറന്നുയരാനുള്ള വേഗത കിലോമീറ്ററിൽ 130 കിലോ മീറ്ററാണ്.

റോഡിലൂടെ സഞ്ചരിക്കുന്പോൾ വിമാനത്തിന്റെ ചിറകുകൾ മുന്നിലുള്ള സീറ്റിന്റെ വശത്തേക്ക് മടങ്ങിയിരിക്കും. കാറിന്റെ രൂപഘടനയിൽ ഇനിയും കുറച്ച് കൂടി മാറ്റം വരുത്തേണ്ടതുണ്ട് എന്നാണ് കന്പനി കരുതുന്നത്. വൈകാതെ പുതിയ മാറ്റങ്ങളുമായി ആകാശത്തിലും ഭൂമിയിലും സഞ്ചരിക്കുന്ന കാർ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

10/14/2014

ഒരു സിഗരറ്റ് വലിക്കുമ്പോൾ നിങ്ങളുടെ ജീവിതത്തിൽ നിന്നും കൊഴിഞ്ഞു പോകുന്നത് 14 മിനുട്ട്; ഒരു ലാർജ് അടിച്ചാൽ ആയുസ് നഷ്ടം ഏഴ് മണിക്കൂറൂം


ഒരു സിഗരറ്റ് വലിക്കുമ്പോൾ നിങ്ങളുടെ ജീവിതത്തിൽ നിന്നും കൊഴിഞ്ഞു പോകുന്നത് 14 മിനുട്ട്; ഒരു ലാർജ് അടിച്ചാൽ ആയുസ് നഷ്ടം ഏഴ് മണിക്കൂറൂം


പുകവലി അനാരോഗ്യകരമായ ഒരു ശീലമാണെന്ന് അറിയാത്തവരില്ല. എന്നാലും ഒരു സിഗരറ്റ് വലിച്ചു എന്നു വച്ച് ഒരു ദോഷവും വരാനില്ലെന്നായിരിക്കും പലരുടെയും ധാരണ. എന്നാൽ ഒരു സിഗരറ്റ് വലിക്കുമ്പോൾ നിങ്ങൾ ഊതി പുകയാക്കിക്കളയുന്നത് വിലപ്പെട്ട ജീവിതത്തിലെ 14 മിനിറ്റുകളാണ്. പുകവലിക്കാരുടെയും മദ്യപാനികളുടെയും മയക്കു മരുന്ന് അടിക്കുന്നവരുടെയും ജീവിതത്തിൽ നിന്ന് ഈ ലഹരി പദാർത്ഥങ്ങൾ അപഹരിക്കുന്ന സമയത്തെക്കുറിച്ച് ട്രീറ്റ്‌മെന്റ് ഫോർ അഡിക്ഷൻ ഡോട്ട് കോം എന്ന വെബ്‌സൈറ്റ് നടത്തിയ പഠനം കണ്ണു തുറപ്പിക്കുന്നതാണ്. ഒരു ഡോസ് മദ്യം 6.6 മണിക്കൂറും, കൊക്കെയ്ൻ 5.1 മണിക്കൂറും ഹെറോയിൻ 22.8 മണിക്കൂറും മെഥഡോൺ 12.6 മണിക്കൂറും ജീവിതത്തിൽ് നിന്ന് അപഹരിക്കും.

ഒരു ദിവസം 20 സിഗരറ്റുകൾ വലിക്കുന്ന ചെയിൻ സ്‌മോക്കറായ ഒരാളുടെ ജീവിതത്തിൽ നിന്ന് പുകയായി പോകുന്നത് 10 വർഷമായിരിക്കുമെന്ന് വെബ്‌സൈറ്റിലെ കണക്കുകൾ പറയുന്നു. ഒരു സ്ഥിരം മദ്യപാനിക്ക് 23 വർഷവും കൊക്കെയ്ൻ അടിമയായവർക്ക് 34 വർഷവും ജീവിതത്തിൽ നിന്ന് നഷ്ടമാകുന്നു. യു എസിലെ സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി ഡി എസ്), മെന്റൽ ഹെൽത്ത് സർവീസസ്് അഡ്‌മിനിസ്‌ട്രേഷൻ, നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‌മിനസ്‌ട്രേഷൻ തുടങ്ങിയ എജൻസികളിൽ നന്ന് ശേഖരിച്ച വിവരങ്ങൾ വിലയിരുത്തിയാണ് ഈ കണക്കുകൾ തയാറാക്കിയിരിക്കുന്നത്. കൊക്കെയ്ൻ അടിമയായവർക്ക് 34 വർഷവും മെതഡോൻ ഉപയോഗിക്കുന്നവർക്ക് 38 വർഷവും നഷ്ടമാകും. ശരാശരി 41 വയസ്സാകുമ്പോഴേക്ക്ു ഇവർ മരണത്തിനു കീഴടങ്ങും. ഹീറോയിന് അടിമയായാൽ ജീവിതത്തിലെ വിലപ്പെട്ട 42 വർഷങ്ങൾ അപഹരിക്കപ്പെടുകയും ശരാശരി 38 വയസ്സിൽ കീഴടങ്ങുകയും ചെയ്യുമെന്നും വെബ്‌സൈറ്റിലെ കണക്കുകൾ പറയുന്നു.

ളേമറധണല സമഴ ബടസ ാധപണ
ബ്രാൻഡ് സുധീരനുണ്ടാക്കി അവർ രക്ഷപ്പെടട്ടേ: ഈഴവൻ വാറ്റും നായർ തെങ്ങുചെത്തും ക്രൈസ്തവൻ വീഞ്ഞും ഉണ്ടാക്കട്ടെ!
മയക്കുമരുന്ന് ഉപയോഗവും കള്ളവാറ്റും വ്യാപകമാകും; പൊതുസ്ഥലങ്ങളിൽ മദ്യപാനം പതിവാകും; സർക്കാർ ഖജനാവിൽ നിന്നും 1800 കോടി ചോരും: മദ്യനിയന്ത്രണത്തിന്റെ മറുപുറം ഇങ്ങനെ
ഹാസ്യനടൻ പുരസ്‌കാരം നൽകി അഭിനേതാവിനെ അപമാനിക്കരുതെന്ന് അടൂർ ഗോപാലകൃഷ്ണൻ സമിതി; മദ്യപാനവും പുകവലിയും സിനിമയിൽ നിന്നും ഒഴിവാക്കണമെന്നും നിർദ്ദേശം
കർക്കിടകത്തിലെ മരുന്നുകഞ്ഞി; ചിട്ടകൾ നിർബന്ധം
ആയുർവേദത്തിലൂടെ കൊളസ്‌ട്രോളിനെ മെരുക്കാം
പുകവലിക്കുന്നത് ഒരാളുടെ ആയുസ്സിൽ നിന്ന് എത്ര കുറയ്ക്കും എന്ന സാധാരണ പപ്പോഴും കേൾക്കാറുള്ള ഒരു ചോദ്യമാണ് ഇത്തരമൊരു പഠനം നടത്താൻ പ്രേരകമായതെന്ന് പ്രൊജക്ട് മാനേജരായ ജെയ്ക് ട്രൈ പറയുന്നു. ഒരു സിഗരറ്റ് വലിച്ചാലോ അൽപം മദ്യപിച്ചാലോ ജീവിതത്തിൽ നിന്ന ഒരാൾക്ക് എത്ര സമയം നഷ്ടമാകുമെന്നത് സംബന്ധിച്ച് നുറു ശതമാനം കൃത്യമായ കണക്ക് ലഭിക്കാൻ മറ്റു പല ഘടകങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്. തങ്ങൾ അവതരിപ്പിച്ചത് ഒരു ഏകദേശ കണക്കാണെന്നും അദ്ദേഹം പറഞ്ഞു.

10/11/2014

ലോകഭാഷകള്‍ ആറു കീകളില്‍ ഭദ്രം; നളിന് ഗൂഗിളിന്റെ അംഗീകാരം


ലോകഭാഷകള്‍ ആറു കീകളില്‍ ഭദ്രം; നളിന് ഗൂഗിളിന്റെ അംഗീകാരം
 


കമ്പ്യൂട്ടര്‍ കീബോര്‍ഡിലെ ആറക്ഷരങ്ങള്‍കൊണ്ട് ലോകത്തിലെ ഏത് ഭാഷയും ടൈപ്പ് ചെയ്യാന്‍ കഴിയുന്ന ഓപ്പണ്‍ സോഫ്റ്റ്‌വെയറുമായി കാസര്‍കോടുനിന്നും കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി. കാഴ്ചയില്ലാത്തവര്‍ക്കുവേണ്ടിയുള്ള ബ്രെയില്‍ ലിപിയുടെ സവിശേഷതകള്‍ ഉള്‍ക്കൊണ്ട്് നളിന്‍ സത്യന്‍ നിര്‍മ്മിച്ച ഐബസ്ശാരദ ബ്രെയില്‍ എന്ന സോഫ്റ്റ്‌വേറിനാണ് ഗൂഗിളിന്റെ അംഗീകാരം ലഭിച്ചത്.

എ, ഉ, ഞ, ക, ഖ, ഗ എന്നീ കീകള്‍ ഉപയോഗിച്ചാണ് എല്ലാ ഭാഷയും ടൈപ്പ് ചെയ്യാവുന്ന ഓപ്പണ്‍ സോഫ്റ്റ്‌വേര്‍ നളിന്‍ വികസിപ്പിച്ചത്. ആറു കുത്തുകള്‍ (പസര്‍റ) ഉപയോഗിച്ചുള്ള ബ്രെയില്‍ ലിപി നിര്‍മ്മിതിയുടെ അടിസ്ഥാന തത്വമാണ് ഇവിടേയും സ്വീകരിച്ചിരിക്കുന്നത്. ഈ കണ്ടു പിടിത്തത്തിന് ഗൂഗിള്‍ 10,500 ഡോളര്‍(6.76ലക്ഷം രൂപ) സഹായധനം നല്‍കിക്കഴിഞ്ഞു.

കാസര്‍കോട് വിദ്യാനഗര്‍ ഗവ. അന്ധവിദ്യാലയത്തിലെ അധ്യാപകന്‍ കെ.സത്യശീലന്റെയും ശാരദയുടെയും മകനാണ് നളിന്‍. കാഴ്ചയില്ലാത്തവര്‍ എഴുതാനും വായിക്കാനും ഉപയോഗിക്കുന്ന ബ്രെയില്‍ ലിപിയുടെ സാങ്കേതികവശം കീബോര്‍ഡിലേക്ക് പകരാന്‍ പൂര്‍ണ അന്ധനായ അച്ഛന്റെ കൈത്താങ്ങുണ്ടായിരുന്നു. ഈ നേട്ടത്തിന്റെ മുഴുവന്‍ കടപ്പാടും അഛനാണെന്ന് നളിന്‍ പറയുന്നു.

കാസര്‍കോട് ദേളി സഅദിയ കോളേജിലെ ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് നളിന്‍ സത്യന്‍.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് മുഖേനയാണ് പ്രോജക്ട് ഗൂഗിളിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്.

2013ല്‍ ടക്‌സ് ഫോര്‍ കിഡ്‌സിന്റെ ടക്‌സ് ടൈപ്പ്, ടക്‌സ് മാത്‌സ് എന്നീ സോഫ്റ്റ്‌വേറുകള്‍ കാഴ്ചവൈകല്യമുള്ളവര്‍ക്കും ഉപകാരപ്രദമാകുന്ന തരത്തില്‍ ശബ്ദപിന്തുണ നല്‍കിയ നളിനിന്റെ പ്രോജക്ടിന് ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിന്റെ അംഗീകാരം ലഭിച്ചിരുന്നു.

10/10/2014

ആണുങ്ങള്‍ക്ക് ഒരെണ്ണം ഉള്ളത് പെണ്ണുങ്ങള്‍ക്ക്‌ രണ്ടെണ്ണം ഉണ്ട്

ആണുങ്ങള്‍ക്ക്  ഒരെണ്ണം ഉള്ളത് പെണ്ണുങ്ങള്‍ക്ക്‌ രണ്ടെണ്ണം ഉണ്ട്  .
ഉത്തരം   " ണ "
ആണുങ്ങള്‍ക്ക്  ഒരു  ണ
പെണ്ണിന്          രണ്ടു  ണ   =   ണ്ണ

10/09/2014

ഹരിവരാസനം വിശ്വമോഹനം


ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമര്‍ദ്ദനം നിത്യ നര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണ കീര്‍ത്തനം ഭക്തമാനസം
ഭരണലോലുപം നര്‍ത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ
പ്രണയസത്യകം പ്രാണനായകം
പ്രണതകല്പകം സുപ്രഭാഞ്ചിതം
പ്രണവ മന്ദിരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവവര്‍ണ്ണിതം
ഗുരുകൃപാകരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
ത്രിഭുവനാര്‍ച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ
ഭവഭയാവഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ
കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ
ശ്രിത ജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ

10/08/2014

വീട് വെക്കാൻ ഒരുങ്ങുകയാണോ? നൂലാമാലകളില്ലാതെ നിർമ്മാണ പെർമിറ്റ് കിട്ടാൻ ഓൺലൈൻ സംവിധാനം; അപേക്ഷകൻ അറിയേണ്ട കാര്യങ്ങൾ വായിക്കൂ..


വീട് വെക്കാൻ ഒരുങ്ങുകയാണോ? നൂലാമാലകളില്ലാതെ നിർമ്മാണ പെർമിറ്റ് കിട്ടാൻ ഓൺലൈൻ സംവിധാനം; അപേക്ഷകൻ അറിയേണ്ട കാര്യങ്ങൾ വായിക്കൂ..

October 08, 2014 | 03:54 PM | Permalink



സ്വന്തം ലേഖകൻ

കിടക്കാൻ സ്വന്തമായൊരിടം-ശരാശരി മലയാളിയുടെ വലിയ മോഹമാണിത്. എന്നാൽ ലോണും കടവുമെല്ലാമെടുത്ത് വീട് വയ്ക്കാൻ ഇടത്തരക്കാരിറങ്ങിയാൽ വലയും. അതു മിതും പറഞ്ഞ് കെട്ടിട നിർമ്മാണത്തിന് ലൈസൻസ് പോലും കിട്ടില്ല.
കേരള കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ലംഘനം ഇല്ലായെന്ന് ഉറപ്പായാൽ ആർക്കും വീടുവയ്ക്കാൻ ഉടൻ അനുമതി നൽകണമെന്നാണ് വ്യവസ്ഥ. പക്ഷേ കൈക്കൂലിയുടെ സാധ്യത ഏറെയുള്ളതിനാൽ ഒരിടത്തും അത് അത്ര പെട്ടെന്ന് നടക്കില്ല. കൈമടക്ക് കിട്ടിയാലെ കോർപ്പറേഷനിലേയും മുനിസിപ്പാലിറ്റിയിലേയും പഞ്ചായത്തിലേയും ഉദ്യോഗസ്ഥർകണ്ണു തുറക്കൂ.
രേഖകൾ എല്ലാം ശരിയെങ്കിൽ ഒറ്റദിവസം കൊണ്ട് കെട്ടിട നിർമ്മാണത്തിന് അനുമതി നൽകണമെന്നാണ് ചട്ടം. അതിനായി ഒരു ചെക് ലിസ്റ്റും തയാറാക്കിയിട്ടുണ്ട്. ചെക് ലിസ്റ്റ് പരിശോധിച്ച് അതേ കൗണ്ടറിൽനിന്നു തന്നെ ലൈസൻസ് ഫീസ് ഈടാക്കിയ ശേഷം അനുവാദ പത്രവും അംഗീകൃത പ്‌ളാനും ഒപ്പുവച്ച് നൽകുന്നതാണ്. അപേക്ഷയിന്മേൽ സ്ഥല പരിശോധന നിർബന്ധമല്ലവുമില്ല. ഇതിനെ വൺഡേ പെർമിറ്റ് എന്നുവിളിക്കുന്നു.
സ്ഥല പരിശോധന ഇല്ലാതെ അനുവാദം നൽകുമ്പോൾ നിർമ്മാണത്തിൽ വ്യതിയാനം ഉണ്ടായാൽ ഉദ്യോഗസ്ഥർക്കു മേൽഉത്തരവാദിത്വം ഒഴിവാകുന്നതും മറിച്ച് അനധികൃത നിർമ്മാണം പൊളിച്ച് നീക്കുന്നതിന് അപേക്ഷകന് മേൽ നടപടികൾ സ്വീകരിക്കുന്നതുമാണ്. വൺഡേ പെർമിറ്റിനെ സംബന്ധിച്ചുള്ള പൂർണ ഉത്തരവാദിത്വം അപേക്ഷകനിൽ നിക്ഷിപ്തമാണ്. എന്നിട്ടും കാര്യങ്ങൾഒന്നും നടക്കുന്നില്ല. കെട്ടിട നിർമ്മാണ ലൈസൻസുകൾ നൽകുന്നതിൽ സുതാര്യത ഉറപ്പാക്കാൻ പുതിയ പദ്ധതി സർക്കാർ അവതരിപ്പിക്കുന്നത് ഈ സാഹചര്യത്തിലാണ്.
കേരള മുനിസിപ്പൽകെട്ടിട നിർമ്മാണച്ചട്ടത്തിന്റെ  ( കെ. എം. ബി. ആർ) അടിസ്ഥാനത്തിൽകെട്ടിടം രൂപകല്പന ചെയ്യുന്നവർക്കുള്ള ലൈസൻസടക്കം കെട്ടിട നിർമ്മാണത്തിന്റെ മുഴുവൻകാര്യങ്ങളും ഓൺലൈനാക്കുകയാണ് സർക്കാർ. നഗരസഭകളിലെ കെട്ടിടനിർമ്മാണ പെർമിറ്റ് വിതരണവും ഇനി ഓൺലൈനായിട്ടായിരിക്കും.
ഇതിനായി നഗരാകാര്യ വകുപ്പിന്റെയും നഗര ഗ്രാമാസുത്രണവകുപ്പിന്റെയും സഹായത്തോടെ ഇൻഫർമേഷൻകേരള മിഷൻരൂപകല്പന ചെയ്ത സങ്കേതം എന്ന സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നത്. കേരള മുനിസിപ്പൽകെട്ടിടനിർമ്മാണച്ചട്ടം  അടിസ്ഥാനമാക്കി കെട്ടിടം രൂപകല്പന ചെയ്യുന്നവർക്കു് കെട്ടിട നിർമ്മാണത്തിനുള്ള അനുമതിക്ക് അപേക്ഷ സമർപ്പിക്കേണ്ടത് ഇനി മുതൽസങ്കേതം അപ്‌ളിക്കേഷൻവഴിയാണ്. ലൈസൻസ് ലഭ്യമാകുന്നതു വരെയുള്ള എല്ലാ നടപടിക്രമങ്ങളും സുതാര്യവും  കാര്യക്ഷമവുമാക്കുന്നതിന്  സഹായകമാവുന്ന  സംവിധാനമാണ് ഇതു വഴി നിലവിൽവരുന്നത്.
നവംബർ ഒന്നുമുതൽ കെട്ടിടനിർമ്മാണ അപേക്ഷകൾ ഓൺലൈൻ വഴി സ്വീകരിക്കും. കെട്ടിട നിർമ്മാണ അപേക്ഷകളുമായി ഒരാളും നഗരസഭകളിലേക്ക് പോകേണ്ടതില്ല. ഓൺലൈൻ വഴി സമർപ്പിക്കുന്ന അപേക്ഷകൾക്ക് ഒരാഴ്ചക്കകം മറുപടി ലഭിക്കുന്ന സംവിധാനത്തിലേക്ക് നഗരസഭയുടെ കെട്ടിട നിർമ്മാണവിഭാഗം മാറുകയാണ്. സോഫറ്റ്‌വെയർ നിലവിൽ വരുന്നതോടെ (റൂൾ) കെട്ടിട നിർമ്മാണ ചട്ടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും കാലതാമസം ഒഴിവാക്കാനുമാകും.

www.buildingpermit.lsgkerala.gov.in എന്ന വെബ് സൈറ്റിലൂടെയാണ് ഇതിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. അതിനുള്ള ഘട്ടങ്ങൾ ചുവടെ

പുതുതായി രജിസ്‌ട്രേഷൻ പ്രക്രിയ ചെയ്യുന്ന വിധം
1. ലോഗിൻ സ്‌ക്രീനിലെ New User Sign Up എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
2. തുടർന്ന് ലഭിക്കുന്ന സ്‌ക്രീനിൽ Name, Email ID, Phone Number, Verification Code എന്നിവ ബന്ധപ്പെട്ട കോളങ്ങളിൽ ടൈപ്പ് ചെയ്തശേഷം Register Now എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
3. അപ്പോൾ ഇമെയിൽ അഡ്രസിലേക്ക് പാസ് വേർഡും, മൊബൈൽ ഫോണിലേക്ക് വെരിഫിക്കേഷൻ കോഡും ലഭിക്കും.
4. ഇമെയിലിൽ ലഭിക്കുന്ന പാസ്സ് വേർഡ്, മൊബൈൽ ഫോണിലേക്ക് ലഭിക്കുന്ന വെരിഫിക്കേഷൻ കോഡ് എന്നിവ ഉപയോഗിച്ച് ആപ്ലിക്കേഷനിലേക്ക് പ്രവേശിക്കാവുന്നതാണ്.
5. ഇങ്ങനെ ആദ്യമായി ആപ്ലിക്കേഷനിലേക്ക് പ്രവേശിച്ച് കഴിഞ്ഞാൽ ആദ്യം ലഭിക്കുന്ന സ്‌ക്രീനിൽ പാസ് വേർഡ്  മാറ്റാനുള്ള ഓപ്ഷൻ ആണ് ലഭിക്കുന്നത്. ഉപയോക്താവ് നിർബന്ധമായും ലഭിച്ചിരിക്കുന്ന പാസ് വേർഡ് മാറ്റേണ്ടതാണ്.
പുതിയ പാസ് വേർഡ് നൽകുമ്പോൾ ശ്രദ്ധിക്കേണ്ടവ
A. പാസ് വേർഡിൽ കുറഞ്ഞത് ആറ് ക്യാരക്ടറുകൾ ഉണ്ടാവണം.
B. പാസ് വേർഡിൽ കുറഞ്ഞത് ഒരു വലിയ അക്ഷരം (Capital Letter) ചേർത്തിരിക്കണം.
C. ഒരു ഡിജിററ് ഉണ്ടായിരിക്കണം. (0-9)
D. ഒരു സ്‌പെഷ്യൽ ക്യാരക്ടർ വേണം(.,'~@ )
E. പുതിയ പാസ് വേർഡ് ലഭിച്ചു കഴിഞ്ഞാൽ പെർമിറ്റിനുള്ള ആപ്ലിക്കേഷനുകൾ അയയ്ക്കാവുന്നതാണ്.

അപേക്ഷകൾ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് അയയ്‌ക്കേണ്ട വിധം
1. യൂസർ നെയിമും പാസ് വേർഡും ഉപയോഗിച്ച് ആപ്ലിക്കേഷനിലേക്ക് പ്രവേശിച്ച ശേഷം Application for building permit APPENDIXA എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക,
2. ഏത് തദ്ദേശഭരണ സ്ഥാപനത്തിലേക്കാണോ ആപ്ലക്കേൻ അയ്‌ക്കേണ്ടത് എന്ന് Ditsrict, Type of  Local Government, Local Governmetn എന്നീ കോംബോ ബോക്‌സുകൾ ്ഉപയോഗിച്ച് തെരഞ്ഞെടുക്കുക.
3. തുടർന്ന് ലഭിക്കുന്ന ആപ്ലക്കേഷൻ ഫോറം പൂര്ണ്ണമായും പൂരിപ്പിക്കേണ്ടതാണ്. FAR, Coverage എന്നീ വിവരങ്ങൾ  ആപ്ലക്കേഷനിൽ ഓട്ടോമാറ്റിക് ആയി സെറ്റ് ചെയ്യും.
4. അതിന് ശേഷം ഡ്രായിങ് സെറ്റ് ചെയ്തിരിക്കുന്ന ബിൽഡിങ് ഡിസൈനേഴ്‌സ്, ബിൽഡിങ് ആർക്കിടെക്റ്റ് എന്നിവയുടെ പേരു വിവരങ്ങൾ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തേണ്ടതാണ്.
5. തുടര്ന്ന് save ബട്ടണ്ക്ലിക്ക് ചെയ്യുക അപ്പോൾ Successfuly Saved എന്ന മെസേജ് ലഭ്യമാകും
6. രേഖപ്പെടുത്തിയിരുക്കുന്ന വിവരങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകൾ ഉണ്ടെങ്കിൽ Submit ബട്ടൺ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് അവസരം ഉണ്ടായിരിക്കും. തിരുത്തലുകൾ പൂർണ്ണമാക്കി തെറ്റ് സംഭവിച്ചില്ലെന്ന് ഉറപ്പാക്കിയ ശേഷം submit ബട്ടൺ ക്ലിക്ക് ചെയ്യുക.
7. ഇത്രയും പ്രക്രിയ പൂർണ്ണമായാൽ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിൽ ഇലക്ട്രോണിക് ഡാറ്റായായി ആപ്ലിക്കേഷൻ എത്തിയിരിക്കും.
8. തുടർന്ന് അക്‌നോളജ്‌മെന്റ് പ്രിന്റെടുത്ത് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.

ഓഫീസ് നടപടിക്രമങ്ങൾ 
1, അപേക്ഷാ ഫീസ് അടയ്ക്കുന്നതിനായി ഫ്രണ്ട് ഓഫീസിൽ ഒറിജിനൽ ഡോക്കുമെന്റുകളുമായി അപേക്ഷകൻ എത്തേണ്ടതാണ്. അല്ലെങ്കിൽ ഇപേമെന്റ് സംവിധാനം ഉപയോഗിക്കാവുന്നതാണ്.
2. ഫ്രണ്ട് ഓഫീസിൽ സാംഖ്യ ആപ്ലിക്കേഷനിൽ Transaction Type-Application Fee for Grant of Permit-Town Planning എന്നത് തെരഞ്ഞെടുക്കുമ്പോൾ കിട്ടുന്ന സ്‌ക്രീനിൽ അപേക്ഷകന്റെ വിവരങ്ങൾ രേഖപ്പെടുത്തി റസീപ്റ്റ് പ്രിന്റ് ചെയ്യാവുന്നതാണ്.
3. അതിന് ശേഷം സെക്ഷൻ ക്ലർക്കിന്റെ ലോഗിനിൽ process Menuവിൽ നിന്നും Receipt Details തെരഞ്ഞെടുക്കുക. റസീപ്റ്റ് വിവരങ്ങൾ രേഖപ്പെടുത്തുക.
4. റസീപ്റ്റ് വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ, സെഷൻ ക്ലാർക്കന്റെ ഇന്‌ബോക്‌സിൽ വിവരങ്ങൾ ലഭ്യമായിട്ടുണ്ടാകും. എല്ലാ രേഖകളും സൂക്ഷമായി പരിശോധിച്ച് ഉദ്യോഗസ്ഥർ തീരുമാനം എടുക്കും. അപേക്ഷ നിരസിക്കാനും കഴിയും. അതു ചെയ്യുമ്പോൾ വ്യക്തമായ കാരണവും രേഖപ്പെടുത്തണം. ഇവ പ്രോസസ് ചെയ്യുന്നത് പൂർത്തിയാകുമ്പോൾ അപേക്ഷകൻ എസ്.എം.എസ് സന്ദേശം കിട്ടും.

5 തുടർന്ന് ഫ്രണ്ട് ഓഫീസ് വഴി/ഇപേമെന്റ് വഴി പെര്മിറ്റ് ഫീസ് അടയ്ക്കാവുന്നതാണ്.

ഇ പേമെന്റ്
a,ആപ്ലിക്കേഷനിലേയ്ക്ക് പ്രവേശിച്ച ശേഷം Process Menu - E-Payment എന്നത് തെരഞ്ഞെടുക്കുക. തുടർന്ന് രണ്ട് ഭാഗങ്ങളിലായി Application fee for Building Permit, Permit fee for Building Permti വിവരങ്ങൾ കാണാനാകും
b. ഇവിടെ അപേക്ഷകന്റെ പേര്, അഡ്രസ്സ് തുടങ്ങിയ വിവരങ്ങളും ഉണ്ടാകും- ഇതിനു വലതു ഭാഗത്തുള്ള എന്ന ബട്ടൺ് ക്ലിക്ക് ചെയ്യുക.
c. തുടർന്ന് ലഭിക്കുന്ന സ്‌ക്രീനിൽ അപേക്ഷയുടെയും, അപേക്ഷകന്റെയും വിവരങ്ങളുണ്ടാകും, തുടർന്ന  എന്ന ബട്ടണ് ക്ലിക്ക് ചെയ്യുക.
d. ഇനി് കാഷ് പേമെന്റ് നടത്താവുന്നതാണ്. (ഡബിറ്റ് കാർഡ്, ക്രഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് എന്നീ ഉപാധികളിലൂടെ ആപ്ലിക്കേഷൻ/പെർമിറ്റ് ഫീസ് അടയ്ക്കാവുന്നതാണ്)

അപേക്ഷകൻ ഫീസടച്ചാൽ അതു സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തും. തുടർന്ന് അസിസ്റ്റന്റ് എഞ്ചിനിയർ കെട്ടിട നിർമ്മാണ പ്ലാനിന് അനുമതി നൽകും. ഇലക്ട്രോണിക് ആയി ജനറേറ്റ് ചെയ്യപ്പെടുന്ന Building Permit Report പ്രിന്റ് ചെയ്യുന്നതിന് സോഫ്റ്റ് വെയറിൽ വ്യവസ്ഥയുണ്ട്. ഉദ്യോഗസ്ഥർക്ക് ഡൗൺലോഡ് ചെയ്ത് അപേക്ഷകൻ അയച്ചു കൊടുക്കുകയും ചെയ്യാം.

കംപ്ലീഷൻ സർട്ടിഫിക്കറ്റ്
പ്ലാനിന് അപ്രൂവൽ കിട്ടിയാൽ കംപ്ലീഷൻ സർട്ടിഫിക്കറ്റിനുള്ള നടപടികൾ തുടങ്ങാം. അപേക്ഷകന്റെ ലോഗിനിലാണ് ഇതിനുള്ള സംവിധാനമുള്ളത്. ബിൽഡിങ് ഡിസൈനറുടെ ലോഗിനിൽ നിന്നും ഇത് ചെയ്യാം.

1. Process മെനുവിൽ നിന്നും Completion Certificate തെരഞ്ഞെടുക്കുക.
2. തുടർന്ന് General Permit/Oneday Permit, Month & Year, File No എന്നിവയുടെ സഹായത്തോടെ പെർമിറ്റ് അപ്രൂവ് ആയിരിക്കുന്ന ഫയൽ ്‌തെരഞ്ഞെടുക്കുക.
3. അതിനു ശേഷം Work Start Date & Work End Date എന്നിവ രേഖപ്പെടുത്തി സേവ് ചെയ്യുക.

ഇങ്ങനെ സേവ് ചെയ്താൽ മാത്രമേ സെക്രട്ടറിക്ക് കംപ്ലീഷൻ സര്ട്ടിഫിക്കേറ്റ് അംഗീകരിക്കുന്നതിന് സാധിക്കുകയുള്ളു. അതിന് ശേഷം നടപടി ക്രമങ്ങൾ പൂർത്തിയാക്കി സോഫ്റ്റ് വെയറിന്റെ സഹായത്തോടെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് തയ്യാറാക്കും. അതും വെബ് സൈറ്റിൽ നിന്ന് പ്രിന്റ് ചെയ്യാം. എല്ലാ സർട്ടിഫിക്കറ്റുകൾക്കും ഡിജിറ്റൽ സിഗ്നേച്ചറുകളാകും ഉപയോഗിക്കുക.

10/07/2014

ഇന്ത്യയില്‍ സ്‌കൈപ്പ് വഴിയുള്ള ഫോണ്‍വിളി നവംബര്‍ 10 വരെ മാത്രം


ഇന്ത്യയില്‍ സ്‌കൈപ്പ് വഴിയുള്ള ഫോണ്‍വിളി നവംബര്‍ 10 വരെ മാത്രം
  മാതൃഭൂമി ഒക്ടോബർ 07, 2014


സ്‌കൈപ്പ് വഴി ഇന്ത്യയ്ക്കകത്ത് ഫോണ്‍ വിളിക്കുന്നത് അടുത്ത നവംബര്‍ 10 മുതല്‍ നടക്കില്ല. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ആ സേവനം സ്‌കൈപ്പ് അവസാനിപ്പിക്കുകയാണ്. ടെലകോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) ആണ് ഇക്കാര്യത്തില്‍ വില്ലനാകുന്നത്.

മറ്റ് രാജ്യങ്ങളില്‍ സ്‌കൈപ്പ് സേവനങ്ങള്‍ മാറ്റമില്ലാതെ തുടരുമെങ്കിലും, ഇന്ത്യയില്‍ സേവനങ്ങള്‍ കുറയ്ക്കാന്‍ സ്‌കൈപ്പ് തീരുമാനിച്ചത് ട്രായ് നടത്തുന്ന നിയന്ത്രണം മൂലമാണ്.

ഇന്ത്യയ്ക്കകത്തുനിന്ന് ഇന്ത്യയിലെ തന്നെ മൊബൈല്‍ ഫോണുകളിലേക്കും ലാന്‍ഡ് ലൈനുകളിലേക്കും വിളിക്കാനുള്ള സേവനമാണ് സ്‌കൈപ്പ് അവസാനിപ്പിക്കുന്നത്. സ്‌കൈപ്പില്‍നിന്ന് സ്‌കൈപ്പിലേക്കുള്ള കോളുകള്‍ ഇന്ത്യയ്ക്കകത്തും സാധ്യമാകും.

ഇന്ത്യയില്‍നിന്ന് അന്താരാഷ്ട്ര കോളുകള്‍ വിളിക്കുന്നതിനുള്ള സൗകര്യവും മാറ്റമില്ലാതെ തുടരും. മറ്റു രാജ്യങ്ങളില്‍ നിന്നും സ്‌കൈപ്പ് ഉപയോഗിച്ച് ഇന്ത്യന്‍ നമ്പറുകളിലേക്ക് വിളിക്കുകയുമാകാം. രാജ്യത്തിനകത്തെ എസ്എംഎസ് സേവനങ്ങളും നിലനിര്‍ത്തുമെന്ന് സ്‌കൈപ്പിന്റെ ഉടമസ്ഥരായ മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്.

ഇന്റര്‍നെറ്റ് ഡാറ്റാ ചാര്‍ജിന്റെ മാത്രം ചെലവില്‍ ലാന്‍ഡ് ലൈന്‍ നമ്പറുകള്‍, മൊബൈല്‍ നമ്പറുകള്‍ മറ്റ് സ്‌കൈപ്പ് അക്കൗണ്ടുകള്‍ എന്നവയിലേക്ക് കോള്‍ ചെയ്യാന്‍ അനുവദിക്കുന്ന സംവിധാനമാണ് സ്‌കൈപ്പ്. അന്താരാഷ്ട്ര കോളുകള്‍ ഉള്‍പ്പെടെ ഇതുപയോഗിച്ച് ചെയ്യാം. വീഡിയോ കോളുകളും വോയ്‌സ് കോളുകളും ചെയ്യാനുള്ള സംവിധാനവും സ്‌കൈപ്പിലുണ്ട്.

അതേസമയം, എന്തുകൊണ്ടാണ് ഇന്ത്യയ്ക്കകത്തെ പരസ്പരമുള്ള കോളിങ് സേവനം അവസാനിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

സ്‌കൈപ്പ്, വൈബര്‍, വാട്‌സ്ആപ്പ്, വീചാറ്റ് തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ട്രായ് നീക്കമാണ് മൈക്രോസോഫ്റ്റിനെ പുതിയ നീക്കത്തിന് പ്രേരിപ്പിച്ചിരിക്കുന്നത് എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

എൽ.ഇ.ഡി ലൈറ്റുകളുടെ കണ്ടുപിടിത്തത്തിന് ഭൗതികശാസ്ത്ര നോബൽ


എൽ.ഇ.ഡി ലൈറ്റുകളുടെ കണ്ടുപിടിത്തത്തിന് ഭൗതികശാസ്ത്ര നോബൽ മൂന്നു പേർക്ക്
ഛസറര്‍ഫപ സഷ: ടന്‍ഫറപദരു, 07 ചനര്‍സധഫഴ 2014

സ്റ്റോക്ക്ഹോം: കുറഞ്ഞ ഊർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ എൽ.ഇ.ഡി ലൈറ്റ് കണ്ടുപിടിച്ചതിന് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം മൂന്നു പേർ പങ്കിട്ടു. ജപ്പാൻ ശാസ്ത്രജ്ഞരായ ഇസാമു അകസാക്കി, ഹിരോഷി അമാന, അമേരിക്കക്കാരനായ ഷുജി നകമുറ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.

സാധാരണ ഉപയോഗിക്കുന്ന ബൾബ്, ട്യൂബ്‌ലൈറ്റ് എന്നിവയെക്കാൾ കൂടുതൽ ഫലപ്രദവും ദീർഘകാലം നീണ്ടു നിൽക്കുന്നതുമാണ് എൽ.ഇ.ഡി ലൈറ്റുകൾ. ചുവപ്പ്, പച്ച നിറങ്ങളിലുള്ള പ്രകാശം പുറത്തുവിടുന്ന ഡയോഡുകൾ നമുക്ക് ചുറ്റിലും ഉണ്ട്. എന്നാൽ  മൂവരും ചേർന്ന് 1990ൽ നീല നിറത്തിലുള്ള പ്രകാശം പുറത്തുവിടുന്ന ഡയോഡ് രൂപപ്പെടുത്തിയത് പ്രകാശ സാങ്കേതിക വിദ്യയിൽ അടിസ്ഥാനപരമായ മാറ്റത്തിനാണ് വഴി തുറന്നതെന്ന് നോബൽ സമ്മാന സമിതി വിലയിരുത്തി.  എല്ലാവരും പരാജയപ്പെട്ട മേഖലയിൽ മൂവരും വിജയം കണ്ടു എന്നും കമ്മിറ്റി  കൂട്ടിച്ചേർ

10/02/2014

410 likes


സൗരവൈദ്യുതി ഉത്പാദിപ്പിച്ചാല്‍ യൂണിറ്റിന് ഒരുരൂപ പ്രോത്സാഹനം


സൗരവൈദ്യുതി ഉത്പാദിപ്പിച്ചാല്‍ യൂണിറ്റിന് ഒരുരൂപ പ്രോത്സാഹനംട ട ട+
തിരുവനന്തപുരം: വൈദ്യുതി മീറ്ററിന്റെ വാടക കുറച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവായി. സൗരോര്‍ജ വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് ഒരുരൂപ പ്രോത്സാഹനത്തുക നല്‍കും. മറ്റ് വിഭാഗങ്ങള്‍ക്ക് ഇളവുനല്‍കുന്നതിന്റെ നഷ്ടം പരിഹരിക്കാന്‍ വ്യാവസായിക ഉപഭോക്താക്കള്‍ ഇനി ക്രോസ് സബ്ഡിഡി ചാര്‍ജ് നല്‍കേണ്ടതില്ല.

സിംഗിള്‍ ഫെയ്‌സ് മീറ്ററിന്റെ മാസംതോറുമുള്ള വാടക പത്തില്‍നിന്ന് ആറുരൂപയായിട്ടും ത്രീഫെയ്‌സ് മീറ്ററിന് 20 ല്‍ നിന്ന് 15 രൂപയുമായിട്ടാണ് കുറച്ചത്. എന്നാല്‍ വന്‍കിട ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ദിവസത്തെ ഓരോ സമയത്തെയും ഉപയോഗം കാണിക്കുന്ന (ടൈം ഓഫ് ദ ഡേ) മീറ്ററുകള്‍ക്ക് 75 ല്‍നിന്ന് 30 രൂപയായി കുറച്ചു. കുറഞ്ഞനിരക്കുകള്‍ ബുധനാഴ്ചമുതല്‍ നിലവില്‍വന്നു.

വൈദ്യുതി ലൈനില്‍ ബന്ധിപ്പിക്കാതെ സൗരോര്‍ജ വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്നവര്‍ക്കാണ് യൂണിറ്റിന് ഒരു രൂപ പ്രോത്സാഹനത്തുക നല്‍കുന്നത്. സൗരവൈദ്യുതി അളക്കുന്നതിനുള്ള മീറ്റര്‍ സ്വന്തംചെലവില്‍ ഉപഭോക്താക്കള്‍ നിലവിലുള്ള വൈദ്യുതി മീറ്ററിനുസമീപം സ്ഥാപിക്കണം. ഇവര്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്കനുസരിച്ചുള്ള പ്രോത്സാഹനത്തുക ബോര്‍ഡ് പ്രതിമാസ ബില്ലില്‍ കുറവുചെയ്യണം.

വീട്ടാവശ്യത്തിനും കൃഷിക്കും ഉള്ള വൈദ്യുതിക്ക് വില കുറച്ചുനല്‍കാന്‍ പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരുന്ന വ്യാവസായികവാണിജ്യ ഉപഭോക്താക്കളില്‍നിന്ന് അധിക തുക ഈടാക്കാറുണ്ടായിരുന്നു. ക്രോസ് സബ്‌സിഡി സര്‍ചാര്‍ജ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കളെ ഒഴിവാക്കി. വാണിജ്യ ഉപഭോക്താക്കള്‍ മാത്രം ഇനി ക്രോസ് സബ്‌സിഡി സര്‍ചാര്‍ജ് നല്‍കിയാല്‍ മതി. ഹൈടെന്‍ഷന്‍ വാണിജ്യ ഉപഭോക്താക്കള്‍ യൂണിറ്റിന് 2.30 രൂപയും എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ 2.10 രൂപയുമാണ് നല്‍കേണ്ടത്. റെയില്‍വേ, കൃഷി എന്നീ വിഭാഗങ്ങളെയും ഈ സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബോര്‍ഡിന്റെ സബ്ഡിഡി ബാധ്യത വര്‍ദ്ധിപ്പിക്കുന്ന തീരുമാനമാണിത്.

പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരുന്നതിന് ബോര്‍ഡിന്റെ പ്രസരണ വിതരണ ശൃംഖല ഉപയോഗിക്കുന്നതിനുള്ള ട്രാന്‍സ്മിഷന്‍ ചാര്‍ജ് യൂണിറ്റൊന്നിന് 26 പൈസയായും വീലിങ് ചാര്‍ജ് 32 പൈസയായും കൂട്ടി.

പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചശേഷമാണ് ടി.എം.മനോഹരന്‍ അധ്യക്ഷനും മാത്യുജോര്‍ജ് അംഗവുമായുള്ള കമ്മീഷന്‍ ഈ തീരുമാനങ്ങളിലെത്തിയത്.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1