6/28/2015

ഹാൻഡഡ് ബാഗേജ് എട്ടു കിലോയായി എയർ ഇന്ത്യ കർശനമാക്കി


ഹാൻഡഡ് ബാഗേജ് എട്ടു കിലോയായി എയർ ഇന്ത്യ കർശനമാക്കി


by സ്വന്തം ലേഖകൻ

Air_India_Boeing
ദുബായ്∙ എയർ ഇന്ത്യാ വിമാനങ്ങളിൽ ഡ്യൂട്ടി ഫ്രീ ഉൾപ്പെടെ ഹാന്‍ഡ് ബാഗേജ് എട്ട് കിലോയിൽ കൂടാൻ അനുവദിക്കില്ല. യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലെയും ബോർ‍ഡിങ് ഗേറ്റുകളിൽ ഹാൻഡ് ബാഗേജ് ഭാരം നോക്കാനുള്ള സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചതായും അധികൃതർ അറിയിച്ചു. ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് വാങ്ങിക്കുന്ന സാധനങ്ങൾ ഉൾപ്പെടെയാണ് എട്ട് കിലോ ബാഗേജ് കർശനമാക്കിയത്. ഇതിൽ കൂടിയാൽ പണമടക്കേണ്ടി വരും. ഹാന്‍ഡ് ബാഗേജ് (കാരിയോൺ ബാഗ്) 55 സെ.മീറ്റർ(22 ഇഞ്ച്) x 40 സെ.മീറ്റർ(16 ഇഞ്ച്) x 20 സെന്റീ മീറ്റർ(എട്ട് ഇഞ്ച്) വലിപ്പത്തിലുള്ളതായിരിക്കണം.
ഹാൻഡ് ബാഗേജിന് പുറമെ, ലേഡീസ് ഹാൻഡ് ബാഗ്, ഒാവർകോട്ട് അല്ലെങ്കിൽ കമ്പിളി പുതപ്പ്, പുതപ്പ്, ക്യാമറ അല്ലെങ്കില്‍ ബൈനാക്കുലർ, ലാപ്ടോപ്, പുസ്തകങ്ങളോ വായിക്കാനുള്ള മറ്റു ഉപകരണങ്ങളോ, കുഞ്ഞുങ്ങളുണ്ടെങ്കിൽ അവരുടെ ഭക്ഷണം, കുട്ടികളെ എടുക്കാനുള്ള ബാസ്കറ്റ്, ഫീഡിങ് ബോട്ടിൽ, മടക്കിവയ്ക്കാവുന്ന വീൽചെയർ, ഉൗന്നുവടി, മടക്കിവയ്ക്കാവുന്ന കുട, ആസ്ത്മ രോഗികൾക്കും മറ്റും ഉപയോഗിക്കാവുന്ന മരുന്ന് എന്നിവ അനുവദിക്കും. എന്നാൽ, ഇവയൊക്കെയും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതർ അറിയിച്ചു.

6/25/2015

ഡിജിറ്റല്‍ ലോക്കര്‍: അറിയേണ്ട ഏഴ് കാര്യങ്ങള്‍

ഡിജിറ്റല്‍ ലോക്കര്‍: അറിയേണ്ട ഏഴ് കാര്യങ്ങള്‍

Posted on: 25 Jun 2015






ഡിജിറ്റല്‍ ലോക്കര്‍ സംവിധാനം സര്‍ക്കാര്‍ അവതരിപ്പിച്ചു. ഇനിമുതല്‍ വിലപ്പെട്ട രേഖകളും ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാം. ആധാര്‍ നമ്പറും മൊബൈല്‍ ഫോണുമുണ്ടെങ്കില്‍ ആര്‍ക്കും ലോക്കറില്‍ ഒരിടം നേടാം. ക്ലൗഡ് സാങ്കേതികവിദ്യയിലാണ് ഓരോ വ്യക്തികള്‍ക്കും സ്‌റ്റോറേജ് ലഭിക്കുക.


സവിശേഷതകള്‍:


1. സര്‍ക്കാര്‍ രേഖകള്‍, സ്‌കൂള്‍-കോളേജ് സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട്, തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവയുടെ ഡിജിറ്റല്‍ കോപ്പികളാണ് ലോക്കറില്‍ സൂക്ഷിക്കാന്‍ കഴിയുക.

2. https://digitallocker.gov.in/-സൈറ്റില്‍ ആധാര്‍ കാര്‍ഡ് നല്‍കിയാല്‍ നിങ്ങള്‍ക്കും ലോക്കറില്‍ പ്രവേശിക്കാം. സര്‍ട്ടിഫിക്കറ്റുകളും പ്രധാനപ്പെട്ട രേഖകളും അപ് ലോഡ് ചെയ്യാം. ആവശ്യമുള്ളപ്പോള്‍ ഓണ്‍ലൈനിലൂടെതന്നെ ഇത് ഉപയോഗിക്കുകയും ചെയ്യാം.

3. ലോഗിന്‍ ചെയ്ത് ആധാര്‍ നമ്പര്‍ നല്‍കിയാല്‍ മൊബൈല്‍, ഇ-മെയില്‍ എന്നിവയില്‍ ലഭിക്കുന്ന വണ്‍ ടൈം പാസ് വേഡ് നല്‍കി ഡാഷ്‌ബോര്‍ഡില്‍ കയറാം. തുടര്‍ന്ന് രേഖകള്‍ അപ് ലോഡ് ചെയ്യാം.

4. പേപ്പര്‍ രൂപത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കാന്‍ ലോക്കര്‍ സഹായിക്കും. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍, തൊഴില്‍ ദാതാക്കള്‍ എന്നിവര്‍ക്ക് പരിശോധിക്കാന്‍ പേപ്പര്‍ രേഖകള്‍ക്കുപകരം ഡിജിറ്റല്‍ സംവിധാനത്തിലുള്ള ഡോക്യുമെന്റുകളുടെ ലിങ്കുകള്‍ കൈമാറാം.

5. എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും രേഖകള്‍ കൈമാറാനും പരിശോധിക്കാനും സൗകര്യം.

6. രേഖകള്‍ക്ക് ഇ-സിഗ്നേച്ചര്‍ സംവിധാനത്തിനും സൗകര്യമുണ്ട്.

7. പത്ത് എംബിവരെയുള്ള ഫയലുകള്‍ മാത്രം അപ് ലോഡ് ചെയ്യാനാണ് സൗകര്യമുള്ളത്.

6/23/2015

എല്ലാവര്‍ക്കും വീട്- ആര്‍ക്കൊക്കെ

എല്ലാവര്‍ക്കും വീട്- ആര്‍ക്കൊക്കെ എന്തൊക്കെ ആനുകൂല്യങ്ങള്‍ ലഭിക്കും

Posted on: 18 Jun 2015


ബിസിനസ് ഡെസ്‌ക്‌



കേന്ദ്രസര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ച '2022 ഓടെ എല്ലാവര്‍ക്കും വീട്' പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിക്കഴിഞ്ഞു. പാവപ്പെട്ടവര്‍ക്ക് ഭവനവായ്പയില്‍ ഇളവുകള്‍ നല്‍കുന്നത് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളാണ് പദ്ധതിയിലുള്ളത്.


ആനുകൂല്യം:


നഗരവാസികള്‍ക്ക് പദ്ധതി പ്രകാരം നാല് ശതമാനം പലിശയ്ക്ക് വായ്പ അനുവദിക്കും. നിലവിലെ ഭവനവായ്പ പലിശ നിരക്കായ 10.5 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനം മുതല്‍ 6.5 ശതമാനം വരെയാണ് പലിശയില്‍ ഇളവ് ലഭിക്കുക.

പ്രതിമാസം 6,632 രൂപയാണ് യഥാര്‍ത്ഥത്തില്‍ അടയ്‌ക്കേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി കഴിഞ്ഞ് 4,050 രൂപ അടച്ചാല്‍മതി. പ്രതിമാസ അടവില്‍ 2,582 രൂപയുടെ ഇളവുണ്ടാകും. 15 വര്‍ഷകാലാവധിയുള്ള വായ്പയില്‍ മൊത്തം 2.30 ലക്ഷം രൂപയുടെ സാമ്പത്തിക ലാഭം ഇതുവഴിയുണ്ടാകും.


ആര്‍ക്കൊക്കെ ലഭിക്കും?


സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, ചേരി നിവാസികള്‍, താഴ്ന്നവരുമാനക്കാര്‍ തുടങ്ങിയവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഇവരില്‍തന്നെ, വിധവകള്‍, വനിതകള്‍, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും.


നാല് ഭാഗങ്ങളായാണ് പദ്ധതി നടപ്പാക്കുക.


1.ചേരി നിര്‍മാര്‍ജന പരിപാടി


സ്വകാര്യസംരംഭകരുടെ സഹായത്തോടെയാണ് ചേരികളുടെ നവീകരണ പദ്ധതി നടപ്പാക്കുക. കേന്ദ്ര സര്‍ക്കാര്‍ വീടൊന്നിന് ഒരു ലക്ഷം രൂപ എന്ന കണക്കില്‍ നല്‍കുന്ന ഗ്രാന്റ് ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതി നടപ്പാക്കും.


2. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്


വായ്പ അധിഷ്ഠിത സബ്‌സിഡ് പദ്ധതിയായി സഹായം അനുവദിക്കും. ഭവനവായ്പയ്ക്ക് 6.5ശതമാനം പലിശ കേന്ദ്ര സബ്‌സിഡിയായി ലഭിക്കും. ഇതിലൂടെ നാല് ശതമാനം പലിശമാത്രമാണ് വീട്ടുടമ അടയ്‌ക്കേണ്ടിവരിക.


3. നഗരത്തിലെ പിന്നാക്കക്കാര്‍ക്ക്


ഓരോ വീടിനും ഒന്നര ലക്ഷം രൂപയുടെ സഹായമാണ് അനുവദിക്കുക. നഗരത്തില്‍ ജീവിക്കുന്ന പിന്നാക്കകാര്‍ക്കാണ് ഈ ആനുകൂല്യമാണ് ലഭിക്കുക. പൊതുമേഖല-സ്വകാര്യ ബാങ്കുകളെ സഹകരിപ്പിച്ചായിരിക്കും പദ്ധതി.


4. സാമ്പത്തിക സഹായം നേരിട്ട്


നഗര പ്രദേശങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഒന്നര ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുക. നിലവിലുള്ള വീട് നവീകരിക്കുന്നതിനോ, പുതിയത് പണിയുന്നതിനോ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും.

പൊതുമേഖല ബാങ്കുകള്‍ക്കു പുറമേ, സഹകരണ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍, ഹൗസിങ് ഫിനാന്‍സ് കോര്‍പ്പറേഷനുകള്‍ തുടങ്ങിയവയെയും പദ്ധതിക്ക് കീഴില്‍ കൊണ്ടുവരും. വായ്പാദാതാക്കള്‍ക്ക് ഗുണകരമാകുന്ന വിധത്തില്‍ മൂന്ന് മാസത്തിലൊരിക്കല്‍ സര്‍ക്കാര്‍ വായ്പ സബ്‌സിഡി കൈമാറും.

കേന്ദ്ര ഗ്രാന്‍റ് ലഭിക്കാന്‍ സംസ്ഥാനസര്‍ക്കാറുകള്‍ക്കോ ഹൗസിങ് ബോര്‍ഡുകള്‍പോലുള്ള ഏജന്‍സികള്‍ക്കോ നിര്‍ധനവിഭാഗങ്ങള്‍ക്കുള്ള വീടുനിര്‍മാണം ഏറ്റെടുക്കാം. പലിശയിളവു നല്‍കുന്നതൊഴികെയുള്ള പദ്ധതികള്‍ കേന്ദ്രം സ്‌പോണ്‍സര്‍ചെയ്യുന്ന പദ്ധതിയായിട്ടാണ് നടപ്പാക്കുക.

നഗരമേഖലയില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ ഭൂമിയുടെ ലഭ്യതയ്ക്കുവേണ്ടി ചില പരിഷ്‌കരണം നടത്തേണ്ടതനിവാര്യമാണ്. ഗൃഹനാഥയുടെപേരില്‍ മാത്രമായോ പുരുഷന്റെയും ഭാര്യയുടെയും പേരില്‍ ഒന്നിച്ചോ ആണ് വീടനുവദിക്കുക.

ഏഴ് വര്‍ഷത്തിനുള്ളില്‍ 2 കോടി വീടുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ 4041 പട്ടണങ്ങളിലും പലിശയിളവുപദ്ധതി തുടക്കത്തിലേ നടപ്പാക്കും. ഇതനുസരിച്ച് ഏഴുവര്‍ഷത്തിനുള്ളില്‍ രണ്ടുകോടി വീടുകളുയരും.

തുടക്കത്തില്‍ 500 'ക്ലാസ് ഒന്ന്' നഗരങ്ങള്‍ക്ക് ഊന്നല്‍നല്‍കും. 2015മുതല്‍ '17വരെ 100 നഗരങ്ങളിലും 2017 മുതല്‍ '19വരെ 200 നഗരങ്ങളിലും തുടര്‍ന്ന് ബാക്കി നഗരങ്ങളിലും പദ്ധതി നടപ്പാക്കും. നഗരങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള നിര്‍ദേശമനുസരിച്ച് കേന്ദ്രമന്ത്രാലയം ഭേദഗതി വരുത്തും.

എല്ലാവര്‍ക്കും വീട് പദ്ധതിയുടെകീഴില്‍ സാങ്കേതികമിഷനും പ്രവര്‍ത്തിക്കും. ആധുനിക വീടുനിര്‍മാണം, പുതിയ സാങ്കേതികവിദ്യകള്‍, പരിസ്ഥിതിസൗഹൃദനിര്‍മാണരീതി, സംസ്ഥാനങ്ങളിലെ മികച്ച നിര്‍മാണരീതികള്‍ പരസ്പരം കൈമാറല്‍ എന്നിവയ്ക്കുവേണ്ടിയാണിത്.

6/06/2015

പാതയോരങ്ങളിലെ സഹായഹസ്തങ്ങള്‍ക്കിനി വിലക്കില്ല

പാതയോരങ്ങളിലെ സഹായഹസ്തങ്ങള്‍ക്കിനി വിലക്കില്ലവി.വി. വിജു


matrubumi .LATEST NEWS
  Jun 06, 2015
റോഡപകടങ്ങളിലെ രക്ഷകരെ പീഡിപ്പിച്ചാല്‍ നടപടി
ഉത്തരവ് കേന്ദ്ര ഹൈവേ റോഡ് ഗതാഗതമന്ത്രാലയത്തിന്റേത്
ചികിത്സാച്ചെലവ് ഇടാക്കാന്‍ ആസ്പത്രികള്‍ ശ്രമിക്കരുത്
വ്യക്തിപരമായ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കരുത്
ശുശ്രൂഷ നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
സ്വയംസന്നദ്ധ സാക്ഷികളെ ബുദ്ധിമുട്ടിക്കരുത്
ചികിത്സയുടെ പേരില്‍ ഇവരില്‍ നിന്ന് പണം ആവശ്യപ്പെടരുത്
ഇക്കാര്യങ്ങളെല്ലാം പ്രാദേശികഭാഷകളില്‍ ആസ്പത്രിയില്‍ എഴുതിവെക്കണം

ന്യൂഡല്‍ഹി: പാതയോരങ്ങളിലെ സഹായഹസ്തങ്ങള്‍ക്ക് ഇനി വിലക്കിന്റെ വിലങ്ങുവീഴില്ല. റോഡപകടങ്ങളില്‍പ്പെടുന്നവരെ ആസ്പത്രിയിലെത്തിക്കുന്നവരെ അന്വേഷണവുമായോ ചികിത്സയുമായോ ബന്ധപ്പെട്ട് ശല്യംചെയ്യാനോ പീഡിപ്പിക്കാനോ ശ്രമിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാന്‍ കേന്ദ്ര ഹൈവേ റോഡ് ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ആസ്പത്രി അധികൃതര്‍ക്കുമാണ് ഈ മുന്നറിയിപ്പ്. ആസ്പത്രിയിലെത്തിച്ചയാളില്‍ നിന്ന് ചികിത്സാച്ചെലവ് ഈടാക്കരുത്. മറ്റു വ്യക്തിപരമായ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കരുത്.

റോഡപകടങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്. പരിക്കേറ്റവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ആസ്പത്രിയില്‍ പേരും മേല്‍വിലാസവും നല്‍കിയാല്‍ പോകാം. അടുത്ത ബന്ധുക്കളല്ലെങ്കില്‍ മറ്റു ചോദ്യങ്ങളൊന്നും ചോദിക്കരുത്. ചികിത്സയുടെ പേരില്‍ ബില്ലടയ്ക്കാനോ മറ്റു ചെലവുകള്‍ ഈടാക്കാനോ പാടില്ല. രജിസ്‌ട്രേഷന്‍ ഫീസ്, പ്രവേശനച്ചെലവുകള്‍ എന്നിവയൊന്നും കൊടുക്കേണ്ടതില്ല. ഇക്കാര്യങ്ങള്‍ എല്ലാ സ്വകാര്യ-സര്‍ക്കാര്‍ ആസ്പത്രികളിലും ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലും ആളുകള്‍ കാണത്തക്ക രീതിയില്‍ എഴുതിവെക്കണം. ആരെങ്കിലും പരിക്കേറ്റു കിടക്കുന്നതായി ഫോണില്‍ വിവരമറിയിക്കുന്നവരോടും പേരോ വിശദവിവരങ്ങളോ പറയാന്‍ നിര്‍ബന്ധിക്കരുത്.

"സംഭവത്തിന് സാക്ഷിയാകാന്‍ ആരെങ്കിലും സ്വയം സന്നദ്ധരായി വരികയാണെങ്കില്‍ ഇവരെ ഒറ്റത്തവണ മാത്രമേ വിളിച്ചുവരുത്താന്‍ പാടുള്ളൂ. സാക്ഷികളുടെ സൗകര്യം പരിഗണിച്ച് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയും തെളിവെടുക്കാം. ഉത്തരവ് പുറത്തുവന്ന് ഒരുമാസത്തിനകം ഇതിനായി മാതൃകാ അന്വേഷണരീതി തയ്യാറാക്കണം.

സ്വകാര്യ ആസ്പത്രിയായാലും സര്‍ക്കാര്‍ ആസ്പത്രിയായാലും പരിക്കേറ്റവര്‍ക്ക് അടിയന്തര ശുശ്രൂഷ നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഡോക്ടര്‍മാരെ തൊഴില്‍ സദാചാരം ലംഘിച്ചതിന്റെ പേരില്‍ നടപടിക്ക് വിധേയമാക്കാം. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് സംസ്ഥാന സര്‍ക്കാറുകള്‍ എല്ലാ ആസ്പത്രികള്‍ക്കും നല്‍കണം. ഇവ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും വേണമെന്ന് ഉത്തരവില്‍ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് നേരത്തേ സേവ് ലൈഫ് ഫൗണ്ടേഷന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ റോഡ് അപകടങ്ങളില്‍ രക്ഷകരായെത്തുന്നവരെ സംരക്ഷിക്കാന്‍ നിയമം നിര്‍മിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമാണ് കേന്ദ്ര സര്‍ക്കാറിന്റെ നടപടി. ഗുഡ് സമരിറ്റന്‍ ( നല്ല ശമരിയക്കാരന്‍) എന്നാണ് രക്ഷകരെ വിശേഷിപ്പിക്കുക.
രാജ്യത്ത് 1,50,000 പേര്‍ ഓരോ വര്‍ഷവും റോഡപകടങ്ങളില്‍ മരിക്കുന്നുണ്ട്. ഇതില്‍ അമ്പതുശതമാനവും അടിയന്തര ചികിത്സ കിട്ടിയാല്‍ ഒഴിവാക്കാവുന്നതാണെന്നാണ് സേവ് ലൈഫ് സംഘടന പറയുന്നത്."

6/03/2015

സ്വയംഭൂലിംഗം പൂര്‍ണരൂപത്തില്‍

അമര്‍നാഥ്: സ്വയംഭൂലിംഗം പൂര്‍ണരൂപത്തില്‍
T- T T+
ശ്രീനഗര്‍: അമര്‍നാഥ് തീര്‍ഥയാത്ര ആരംഭിക്കാന്‍ ഒരുമാസംമാത്രം ശേഷിച്ചിരിക്കെ ഗുഹാക്ഷേത്രത്തിലെ ഹിമ നിര്‍മിത സ്വയംഭൂലിംഗം പൂര്‍ണരൂപത്തിലായി. ക്ഷേത്രം സ്ഥിതിചെയ്യുന്ന മേഖലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. പല ഭാഗങ്ങളിലും എട്ടടിവരെ കനത്തിലാണ് മഞ്ഞ് പെയ്തിരിക്കുന്നത്. ജൂലായ് രണ്ടിനാണ് 59 ദിവസം നീളുന്ന അമര്‍നാഥ് തീര്‍ഥയാത്ര ആരംഭിക്കുന്നത്

മഞ്ഞുവീഴ്ച തുടരുന്നത് തീര്‍ഥാടനകാലത്ത് സ്വയംഭൂലിംഗം കൂടുതല്‍ കാലം നിലനില്‍ക്കാന്‍ സഹായമാകും. തീര്‍ഥാടനകാലത്തിന് മുന്നോടിയായി തിങ്കളാഴ്ച അമര്‍നാഥ് ക്ഷേത്ര ബോര്‍ഡ് ചെയര്‍മാന്‍കൂടിയായ ഗവര്‍ണര്‍ എന്‍.എന്‍. വോറ പ്രദേശത്ത് വ്യോമനിരീക്ഷണം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

യാത്രാക്യാമ്പുകളായ പഞ്ചതന്ത്രിയിലും ശേഷ്‌നാഗിലും ഏഴടി ഉയരത്തില്‍വരെ മഞ്ഞ് കുമിഞ്ഞുകൂടിക്കിടക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. തീര്‍ഥാടനം ആരംഭിക്കുന്നതിനുമുമ്പു തന്നെ ഇവിടത്തെ മഞ്ഞ് നീക്കി സൗകര്യമൊരുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തീര്‍ഥാടകര്‍ ആശ്രയിക്കുന്ന പഹല്‍ഗാം, ബാല്‍താല്‍ !പാതകളും മഞ്ഞുമൂടിക്കിടക്കുകയാണ്. 

6/02/2015

"രാജ്യമെങ്ങും സൗജന്യ റോമിംഗ് ജൂണ്‍ 15 മുതല്‍

"രാജ്യമെങ്ങും സൗജന്യ റോമിംഗ് ജൂണ്‍ 15 മുതല്‍ June 2, 2015 ന്യൂദല്‍ഹി: രാജ്യത്തൊട്ടാകെ ബിഎസ്എന്‍എല്‍ ഈ മാസം 15 മുതല്‍ സൗജന്യ റോമിംഗ് ഏര്‍പ്പെടുത്തുമെന്ന് വാര്‍ത്താ വിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. അടുത്ത മാസം മുതല്‍ സമ്പൂര്‍ണ്ണ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയും( ഫോണ്‍ നമ്പര്‍ മാറാതെ ടെലിക്കോം കമ്പനി മാറുക) ലഭ്യമാകും. രാജ്യമൊട്ടാകെ സൗജന്യ റോമിംഗ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ സുപ്രധാന  വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. റോമിംഗ് ചാര്‍ജ്ജ് മിനിമം തുകയിലേക്ക് കുറയ്ക്കാന്‍ ഈ മാസമാദ്യം വൊഡാഫോണും റിലയന്‍സും തീരുമാനിച്ചിരുന്നു.കഴിഞ്ഞ മാസം ബിഎസ്എല്‍എല്‍ റോമിംഗ് നിരക്ക് 40 ശതമാനം വെട്ടിക്കുറച്ചിരുന്നു.
ജന്മഭൂമി: http://www.janmabhumidaily.com/news292081"

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1