4/30/2014

ബലാത്സംഗക്കേസില്‍ ഇരയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തണം


ബലാത്സംഗക്കേസില്‍ ഇരയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തണം മാതൃഭൂമി 30/4/2014 

ന്യൂഡല്‍ഹി: ബലാത്സംഗക്കേസുകളില്‍ ഇരയുടെ മൊഴി മജിസ്‌ട്രേറ്റ് തന്നെ നേരിട്ട് രേഖപ്പെടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവ്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിരിക്കണം. ജസ്റ്റിസ് ഗ്യാന്‍ സുധ മിശ്ര അധ്യക്ഷനായ ബഞ്ചിന്റേതാണ് സുപ്രധാനമായ ഉത്തരവ്. ബലാത്സംഗക്കേസുകളില്‍ ഇരയുടെ മൊഴി ആദ്യം പോലീസ് രേഖപ്പെടുത്തുകയും അതിന് ശേഷം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുന്ന രീതി വേണ്ട. ആവര്‍ത്തിച്ച് മൊഴി രേഖപ്പെടുത്തുന്നത് കേസ് വിചാരണയ്ക്ക് താമസം വരുത്തുന്നതിന് അത് ഇടയാക്കുമെന്നും കോടതി പറഞ്ഞു.

നിയമമനുസരിച്ച് പോലീസ് രേഖപ്പെടുത്തുന്ന മൊഴിക്ക് നിയമപരിരക്ഷയില്ല. ഫാസ്റ്റ്ട്രാക് കോടതികള്‍ സ്ഥാപിച്ചിട്ടും ബലാത്സംഗ കേസുകളിലെ നടപടിക്രമങ്ങള്‍ ഇതുവരെയും ഫാസ്റ്റ് ട്രാക്കിലായിട്ടില്ല. അതിനാല്‍ രാജ്യത്ത് ഈ ക്രൂരത തുടരുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണ് ബലാത്സംഗ കേസുകളില്‍ അതിവേഗം തീര്‍പ്പുണ്ടാക്കുന്നതിന് കോടതി സുപ്രധാനമായ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സി.ആര്‍.പി.സി യിലെ 164 വകുപ്പ് പ്രകാരം ഇരയുടെ മൊഴി കഴിയുമെങ്കില്‍ ഒരു വനിതാ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തന്നത് അഭികാമ്യമായിരിക്കും. 

കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ എപ്പോഴാണ് സംഭവം താന്‍ അറിഞ്ഞതെന്ന കാര്യം തീയതിയും സമയവും സഹിതം രേഖപ്പെടുത്തണം. മജിസ്‌ട്രേറ്റിന് മുമ്പാകെ ഇരയെ ഹാജരാക്കുന്നതിന് മുമ്പ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും കോടതി ഉത്തരവിലുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1