9/18/2015

കാന്‍സര്‍ സാധ്യത മുന്‍കൂട്ടിയറിയാന്‍ ചക്കക്കുരു

കാന്‍സര്‍ സാധ്യത മുന്‍കൂട്ടിയറിയാന്‍ ചക്കക്കുരു

ചക്കക്കുരുവില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന ലെക്ടിന്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന കറയാണ് ഗുണകരമാകുന്നത്.
മാതൃഭൂമി 18.9.2015
കാന്‍സര്‍ സാധ്യത മുന്‍കൂട്ടിയറിയാന്‍ ചക്കക്കുരു
കാന്‍സര്‍ കോശങ്ങളെ മുന്‍കൂട്ടിയറിയാന്‍ ചക്കക്കുരു. പ്രമേഹ ചികിത്സയ്ക്കു ചക്കയും പ്ലൂവിലയും. തിരുവനന്തപുരം ഗാന്ധി ഭവനില്‍ ജാക്ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ നടത്തിയ ആരോഗ്യ വിദഗ്ധരുടെ ചര്‍ച്ചാ സമ്മേളനത്തിലാണ് ചക്കയുടെ സിദ്ധികള്‍ വെളിവാക്കപ്പെട്ടത്.


തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍ ഗവേഷണ വിഭാഗത്തിലെ പി. രമണിയുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിലാണ് കാന്‍സര്‍ സാധ്യത മുന്‍കൂട്ടിയറിയാന്‍ ചക്കക്കുരു ഉപയോഗിക്കാമെന്ന് കണ്ടെത്തിയത്. ചക്കക്കുരുവില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന മാംസ്യമായ ലെക്ടിന്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന കറ സംശയമുള്ള കോശസമൂഹത്തില്‍ പുരട്ടിയിട്ട് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകുമ്പോള്‍ കാന്‍സര്‍ വരാന്‍ സാധ്യതയുള്ളവ നിറവ്യത്യാസം കാണിക്കുമെന്നാണ് കണ്ടെത്തല്‍.

പത്തുവര്‍ഷം മുന്‍പേ കാന്‍സര്‍ സാധ്യത ഇപ്രകാരം പ്രവചിക്കാന്‍ കഴിയുമെന്നും ഈ പ്രബന്ധം പറയുന്നു. നിരവധി മെഡിക്കല്‍ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ച ഈ പ്രബന്ധം ആരോഗ്യ വിദഗ്ധരുടെ യോഗം ചര്‍ച്ച ചെയ്തു.

പ്രമേഹത്തിന് റിവേഴ്‌സ് ഗിയറിടാന്‍ ചക്കപോലെ മറ്റൊന്നുമില്ലെന്നായിരുന്നു അലോപ്പതി  ആയുര്‍വേദ !ഡോക്ടര്‍മാര്‍ ഒരേസ്വരത്തില്‍ പറഞ്ഞത്. ഇതു സംബന്ധിച്ച് ശ്രീലങ്കയില്‍ നടന്ന പഠന ഗവേഷണ ഫലങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. ബി പദ്മകുമാര്‍ ചൂണ്ടിക്കാട്ടി.

പ്രമേഹ രോഗികള്‍ക്ക് ചക്ക ഭക്ഷണമായി നല്‍കി നടത്തിയ ഗവേഷണത്തിലെ ആശാവഹമായ ഫലങ്ങള്‍ ഡയബറ്റോളജിസ്റ്റ് ഡോ. എസ്. കെ. അജയ്യകുമാര്‍ വിശദീകരിച്ചു. പാറശ്ശാല സരസ്വതി ഹോസ്​പിറ്റലില്‍ 18 രോഗികളെ ഗ്രൂപ്പുതിരിച്ചാണ് നിരീക്ഷിച്ചത്. അഞ്ചു മുതല്‍ 20 വര്‍ഷം വരെയായി ഇന്‍സുലിന്‍ എടുത്തു വരുന്നവരെയായിരുന്നു ഗവേഷണത്തിന് വിധേയമാക്കിയത്. മൂന്നു മാസം തുടര്‍ച്ചയായി ചക്ക ഭക്ഷണമായി കഴിച്ച ഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് രക്തത്തില്‍ പഞ്ചസാരയുടെ അളവ് ശ്രദ്ധേയമായ നിലയില്‍ കുറഞ്ഞുവെന്നാണ് കണ്ടെത്തല്‍. ഗവേഷണം

ചക്ക തിന്ന് പ്രമേഹത്തെ വരുതിയിലാക്കിയ അനുഭവ സാക്ഷ്യവുമായിട്ടാണ് സ്റ്റേറ്റ് ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ഡോ. കെ. പ്രതാപന്‍ എത്തിയത്. പ്രമേഹം സ്ഥിരീകരിച്ചപ്പോള്‍ മരുന്ന് ഒഴിവാക്കി ഒരുനേരം ചക്ക ഭക്ഷണമാക്കി. ഒരുമാസം കൊണ്ട് രക്തത്തിലെ പഞ്ചസാര ശരാശരിയിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു.

പ്ലൂവില കഷായത്തിലൂടെ പ്രമേഹം നിയന്ത്രിക്കാമെന്ന് ആലപ്പുഴ പഞ്ചകര്‍മ ആസ്​പത്രിയിലെ ഡോ. കെ.എസ്. വിഷ്ണുനമ്പൂതിരി പറഞ്ഞു. കേരളത്തില്‍ ചക്ക ആവശ്യത്തിലേറെയുണ്ട്. ഈ സാധ്യത മുന്നില്‍ക്കണ്ട് ഗവേഷണത്തിന് അമാന്തമരുതെന്നാണ് യോഗത്തിലുയര്‍ന്ന നിര്‍ദേശം
CANCER MEDICINE

തുടരുന്നതേയുള്ളുവെന്നാണ് ഡോ. അജയ്യകുമാര്‍ പറഞ്ഞത്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1