11/21/2014

കഥ 1 സ്വഭാവം പകരും

http://www.youtube.com/watch?v=v2dmvRb4aiohttp://www.youtube.com/watch?v=v2dmvRb4aio

അയ്യപ്പന് കാണിക്ക 3.17 കോടിയുടെ സ്വര്‍ണ പൂജാപാത്രം


അയ്യപ്പന് കാണിക്ക 3.17 കോടിയുടെ സ്വര്‍ണ പൂജാപാത്രം
 സ്വന്തം ലേഖകന്‍
21/11/14/മനോരമ

അയ്യപ്പസ്വാമിയുടെ പൂജകള്‍ക്കായി ഹരിപ്പാട് കരുവാറ്റ പാലാഴി ജഗദമ്മ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നടയ്ക്കുവച്ച 3.17 കോടി രൂപയുടെ സ്വര്‍ണപ്പാത്രങ്ങള്‍.
അയ്യപ്പ സ്വാമിക്കു കാണിക്കയായി 3.17 കോടി രൂപയുടെ സ്വര്‍ണ പൂജാപാത്രങ്ങള്‍ ഹരിപ്പാട് കരുവാറ്റ പാലാഴി ജഗദമ്മ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് സമര്‍പ്പിച്ചു. താലം, കിണ്ടി, കൊടി വിളക്ക്, കര്‍പ്പൂരത്തട്ട്, മണി, കളഭ പാത്രം, ശംഖ് കാല്‍, ധൂപക്കുറ്റി എന്നിവയാണ് സ്വര്‍ണത്തില്‍ നിര്‍മിച്ചു നല്‍കിയത്.

അയ്യപ്പസ്വാമിയുടെ പൂജകള്‍ക്ക് സ്വര്‍ണപ്പാത്രങ്ങള്‍ ഉപയോഗിക്കണമെന്നു ദേവപ്രശ്നത്തില്‍ കണ്ടിരുന്നു. ട്രസ്റ്റിന്റെ ചെലവില്‍ മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ കൂടി ഏര്‍പ്പെടുത്തിയാണ് ഇന്നലെ ദീപാരാധനയ്ക്ക് തിരുനടയില്‍ സമര്‍പ്പിച്ചത്.

free ഇന്റര്‍നെറ്റ്


ചെറിയൊരു ആന്റിനയില്‍ വൈറ്റ് സ്പേസ് ഇന്റര്‍നെറ്റ്
 ബെര്‍ളി തോമസ്
 21/11/2014/മനോരമ


ഇന്റര്‍നെറ്റ് പ്രസരണം ചെയ്യുന്ന കൂറ്റന്‍ ബലൂണുകളുമായി ഗൂഗിളിന്റെ പ്രോജക്ട് ലൂണ്‍ ആണ് ആദ്യമെത്തിയത്. ഇന്റര്‍നെറ്റ് ഡോട് ഒാര്‍ഗ് പദ്ധതിയുമായി പിന്നാലെ ഫെയ്സ്ബുക്കും സംഘവും എത്തി. സ്വപ്നപദ്ധതികള്‍ രണ്ടും യാഥാര്‍ഥ്യമാകും മുന്‍പേ, ഏറ്റവും പ്രായോഗികമായ വൈറ്റ് സ്പേസ് ഇന്റര്‍നെറ്റ് പദ്ധതിയുമായി എത്തിയ മൈക്രോസോഫ്റ്റ് സൌജന്യ ഇന്റര്‍നെറ്റ് എന്ന സ്വപ്നവുമായി ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലേക്ക് ചുവടു വയ്ക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഒാഗസ്റ്റ് 30ന് അംഗീകാരം
നല്‍കിയ വൈറ്റ് സ്പേസ് ഇന്റര്‍നെറ്റ് പരീക്ഷണാടിസ്ഥാനത്തില്‍ ബെംഗളുരുവില്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് മൈക്രോസോഫ്റ്റ്.

സര്‍ക്കാരിന്റെയും ദൂരദര്‍ശന്റെയും ഉടമസ്ഥതയിലുള്ള, ഉപയോഗശൂന്യമായിക്കിടക്കുന്ന സ്പെക്ട്രത്തിലെ വൈറ്റ് സ്പേസ് അഥവാ ഒഴിഞ്ഞു കിടക്കുന്ന ചാനലുകളാണ് സൌജന്യ ഇന്റര്‍നെറ്റ് നല്‍കാന്‍ മൈക്രോസോഫ്റ്റ് ഉപയോഗിക്കുക. വൈഫൈ വഴി പരമാവധി 100 മീറ്റര്‍ വരെ മാത്രം ഇന്റര്‍നെറ്റ് നല്‍കാനാവുമ്പോള്‍ 200-300 മെഗാഹെര്‍ട്സ് സ്പെക്ട്രം വഴി 10 കിലോമീറ്റര്‍ വരെ നെറ്റ് ലഭ്യത ഉറപ്പാക്കാനാവുമെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ ചെയര്‍മാന്‍ ഭാസ്കര്‍ പ്രമാണിക് പറഞ്ഞു. ബെംഗളുരുവിലെ പരീക്ഷണം വിജയിച്ചാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് മൈക്രോസോഫ്റ്റ് പദ്ധതി വ്യാപിപ്പിക്കും. ദൂരദര്‍ശന്‍ ടവറുകള്‍ വഴിയോ സമാന്തരമായി മൈക്രോസോഫ്റ്റ് സ്ഥാപിക്കുന്ന ടവറുകള്‍ വഴിയോ ഇന്റര്‍നെറ്റ് സംപ്രേഷണം ചെയ്യപ്പെടും.

ടവറിന്റെ പരിധിയിലുള്ളവര്‍ ടിവി കാണാന്‍ ആന്റിന വയ്ക്കുന്നതുപോലെ ഇന്റര്‍നെറ്റ് ലഭിക്കാനും ചെറിയൊരു ആന്റിന ഘടിപ്പിച്ചാല്‍ മതി. 16 എംബിപിസ് ആണ് വൈറ്റ് സ്പേസ് ഇന്റര്‍നെറ്റില്‍ പ്രതീക്ഷിക്കാവുന്ന പരമാവധി വേഗം. മൈക്രോസോഫ്റ്റ് റിസേര്‍ച്ച് വികസിപ്പിച്ചെടുത്തതാണ് വൈറ്റ് സ്പേസ് ഇന്റര്‍നെറ്റ് പദ്ധതി. യുഎസിലെ വിര്‍ജിനിയയില്‍ 2009ലാണ് ടിവി വൈറ്റ് സ്പേസ് ഉപയോഗിച്ച് മൈക്രോസോഫ്റ്റ് ആദ്യമായി ഇന്റര്‍നെറ്റ് നല്‍കിയത്. ബിബിസി, നോക്കിയ, ബിടി തുടങ്ങിയ കമ്പനികളുമായി സഹകരിച്ച് 2011ല്‍ യുകെ യിലെ കേംബ്രിജിലും 2013ല്‍ കെനിയ, ടാന്‍സാനിയ, ദക്ഷിണാഫ്രിക്ക, ഫിലിപ്പൈന്‍ സ് എന്നിവടങ്ങളിലും മൈക്രോസോഫ്റ്റ് വൈറ്റ് സ്പേസ് ഇന്റര്‍നെറ്റ് അവതരിപ്പിച്ചു.

ആഗോളതലത്തില്‍ വൈറ്റ് സ്പേസ് സാങ്കേതികവിദ്യ വ്യാപകമായി സ്വീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ കൂടുതലാളുകളിലേക്ക് കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് എത്തിക്കാന്‍ പര്യാപ്തമാണ് ഇത്.

11/19/2014

വികസനവരള്‍ച്ചയില്‍ നിന്ന് ഹൈടെക്കിലേക്ക്: ഗുജറാത്ത്‌ മോഡല്‍


വികസനവരള്‍ച്ചയില്‍ നിന്ന് ഹൈടെക്കിലേക്ക്:  ഗുജറാത്ത്‌  മോഡല്‍


ഗുജറാത്തിലെ പുന്‍സാരി ഗ്രാമം. എട്ട് വര്‍ഷം മുമ്പ് വരെ ഇവിടെ ശുദ്ധജലമോ കൃത്യമായി വൈദ്യുതിയോ നല്ല റോഡുകളോ ഒന്നുമല്ലാതിരുന്ന ഗ്രാം. വികസനം തിരിഞ്ഞുനോക്കാത്ത പുന്‍സാരി ഗ്രാമം ഇന്ന് വികസനത്തിന്റെ പുതിയ പാഠങ്ങള്‍ രചിക്കുകയാണ്. ഗുജറാത്തിലെ അഹമ്മദബാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള പുന്‍സാരിയെ മാറ്റത്തിന്റെ പുതുയഗത്തിലേക്ക് നയിച്ചത് യുവ സര്‍പഞ്ചായ ഹിമാന്‍ഷു പട്ടേല്‍ എന്ന 31 കാരനാണ്.

നോര്‍ത്ത് ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ ഹിമാന്‍ഷു പട്ടേല്‍ 2006 ല്‍ 28 ാമത്തെ വയസ്സില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതോടെയാണ് മാറ്റത്തിന്റെ യുഗം തുടങ്ങിയത്. കാര്യമായ ഫണ്ടൊന്നുമില്ലാതെ പ്രതിസന്ധിയിലായിരുന്നു 2006 ല്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനം. വരുമാനമാര്‍ഗങ്ങളുണ്ടെങ്കിലും കൃത്യമായ വിനിയോഗമില്ലാത്തതാണ് പ്രതിസന്ധിയെന്ന് മനസ്സിലാക്കിയ ഹിമാന്‍ഷു ഒരു പൊളിച്ചെഴുത്തിന് തയ്യാറായി.

എട്ട് വര്‍ഷം ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് യോജിച്ചുള്ള പ്രവര്‍ത്തനം. ജില്ലാ ആസൂത്രണ കമ്മീഷന്‍, പിന്നാക്ക പ്രദേശങ്ങള്‍ക്കുള്ള ഗ്രാന്റ്, 12 ാം ധനകാര്യ കമ്മീഷന്റെ ഭാഗമായ ഫണ്ട്, സ്വയം സഹായ ഗ്രൂപ്പുകള്‍, എല്ലാവരും കൈകോര്‍ത്തു. ഫലം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു.

ഇന്ന് ഗ്രാമം സിസിടിവിയുടെ വലയത്തില്‍ സുരക്ഷിതമാണ്, ജല ശുദ്ധീകരണ പ്ലാന്റുകള്‍, സ്‌കൂളുകളില്‍ എസി സൗകര്യം, വൈഫൈ, ബയോമെട്രിക് യന്ത്രങ്ങള്‍, മിനി ബസ്സുകള്‍ അടങ്ങുന്ന സ്വന്തം ഗതാഗത സംവിധാനം ഇവയെല്ലാം ഈ ഗ്രാമത്തിന് ഇന്ന് സ്വന്തം. ഗ്രാമം മുഴുവന്‍ ലൗഡ് സ്പീക്കറുകള്‍, ശുചിത്വമുള്ള പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, എട്ട് കിന്‍ഡര്‍ ഗാര്‍ട്ടന്‍ സ്‌കൂളുകള്‍, ടോള്‍ ഫ്രീ പരാതി സെല്ലുകള്‍.

ഗ്രാമത്തിന്റെ സ്വന്തം മിനി ബസ്സില്‍ സഞ്ചരിക്കാന്‍ ഒരു രൂപയാണ് ടിക്കറ്റ് ചാര്‍ജ്. വനിതാ വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗജന്യം. 120 ലൗഡ്‌സ്പീക്കറുകളാണ് ഗ്രാമത്തിലുള്ളത്. രാവിലെ ഗ്രാമവാസികള്‍ പ്രഭാതീയം കേട്ട് തുടങ്ങുന്നു. വൈകുന്നേരമായാല്‍ ഭജനുകള്‍, ഭക്തിഗാനങ്ങള്‍ ഒക്കെ കേള്‍ക്കാം. ടെലിഫോണ്‍ ബില്ലുകള്‍, വൈദ്യുതി ബില്ലുകള്‍, 10, 12 ക്ലാസ്സുകളിലെ പരീക്ഷാ ഫലം വരെ ലൗഡ്‌സ്പീക്കറിലൂടെയാണ് വിളംബരം ചെയ്യുന്നത്. സര്‍പാഞ്ചിന് സ്വന്തം മൊബൈലില്‍ നിന്ന് ലൗഡ്‌സ്പീക്കറിലൂടെ എപ്പോള്‍ വേണമെങ്കിലും അറിയിപ്പുകള്‍ നല്‍കാം. ജലശുദ്ധീകരണ പ്ലാന്റില്‍ നിന്ന് നാല് രൂപയ്ക്ക് 20 ലിറ്ററിന്റെ കാന്‍ വീടുകളിലേക്ക് ന

11/08/2014

യജമാനത്തിക്ക് കുതിരയുടെ അന്ത്യചുംബനം


യജമാനത്തിക്ക് കുതിരയുടെ അന്ത്യചുംബനം
8/11/14 കൌമുദി
ഇംഗ്ലണ്ട്: കാൻസർ ബാധിച്ച് മരണക്കിടക്കിയിലായ ഷീല മാർഷ് എന്ന എഴുപത്തിയേഴ്കാരി ആശുപത്രി അധികൃതരോട് അവസാനമായി ഒരു ആഗ്രഹം പ്രകടിപ്പിച്ചു. തന്റെ പ്രിയപ്പെട്ട കുതിരയെ ഒരു നോക്ക് കാണണമെന്ന്. ഇതനുസരിച്ച് വീട്ടുകാരും ആശുപത്രി അധികൃതരും ചേർന്ന് ഷീലയുടെ ബ്രൗണി എന്ന കുതിരയെ ആശുപത്രിയിലെത്തിച്ചു.

തന്റെ യജമാനത്തിയെക്കണ്ട കുതിര ഷീലയുടെ മുഖത്ത് തന്റെ മുഖം ഉരസി സൗഹൃദം പങ്കു വച്ചു.  കിടക്കിയിൽ നിന്ന് എഴുന്നേൽക്കാനോ തന്നെ ഓമനിക്കാനോ ഇനി തന്റെ യജമാനത്തിക്കാവില്ലെന്ന് മനസിലാക്കിയ ബ്രൗണി യജമാനത്തിയുടെ കവിളത്ത് ചുംബനം നൽകി. ഈ കാഴ്ച കണ്ടുനിന്നവരുടെയെല്ലാം കണ്ണുകൾ

11/07/2014

ഒറ്റത്തണ്ടില്‍ 110 കിലോ മരച്ചീനി..


ഒറ്റത്തണ്ടില്‍ 110 കിലോ മരച്ചീനി...ട ട ട+

അങ്കമാലി: ഒറ്റത്തണ്ടില്‍ വിളഞ്ഞ 110 കിലോ മരച്ചീനി കൗതുകക്കാഴ്ചയായി. ആഗോള കാര്‍ഷിക സംഗമത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള സ്റ്റാളിലാണ് കൂറ്റന്‍ മരച്ചീനി പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. പെരുമ്പാവൂര്‍ അശമന്നൂര്‍ സ്വദേശി സുബ്രഹ്മണ്യന്റെ തോട്ടത്തിലാണ് കൂറ്റന്‍ മരച്ചീനി വിളഞ്ഞത്. ബഡ് ചെയ്ത തണ്ടിലാണ് 110 കിലോ വിളഞ്ഞത്. ഒമ്പത് മാസം കൊണ്ട് വിള പാകമായി. മുളന്തുരുത്തി സ്വദേശി ജോര്‍ജിന്റെ തോട്ടത്തില്‍ വിളഞ്ഞ കൂറ്റന്‍ മരച്ചീനിയും പ്രദര്‍ശനത്തിനുണ്ടായിരുന്നു. നടാനായി ഉപയോഗിക്കുന്ന മരച്ചീനിത്തണ്ടിന്റെ ഏതാണ്ട് മധ്യഭാഗത്തായി വട്ടത്തില്‍ തൊലി ചെത്തിക്കളഞ്ഞ ശേഷം നട്ടാല്‍ കൂടുതല്‍ വിളവുണ്ടാകുമെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. തൊലി ചെത്തിക്കളഞ്ഞ ഭാഗത്തും കടഭാഗത്തും വേര് പൊട്ടും. അതിനാല്‍ രണ്ട് നിരയിലായി മരച്ചീനി ഉണ്ടാകും.

MODIYUDE പ്രഭാഷണം മലയാളം 2/11/2014 video

MODIYUDE പ്രഭാഷണം മലയാളം 2/11/2014 മറുനാടന്‍ മലയാളിയില്‍നിന്നു http://www.marunadanmalayali.com/opinion/sociopolitical/modi-speech-in-air-6534

11/06/2014

വിന്‍ഡോസ് 7, 8 എന്നിവ പിന്‍വലിക്കുന്നു


വിന്‍ഡോസ് 7, 8 എന്നിവ പിന്‍വലിക്കുന്നു
 സ്വന്തം ലേഖകന്‍
6/11/2014

വിന്‍ഡോസ് 7 നും 8 ഉം വിപണിയില്‍നിന്ന് പിന്‍വലിക്കുന്നു. പുതിയ ഒാപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 10 അടുത്ത വര്‍ഷം പുറത്തിറക്കുന്നതിന് മുന്നോടിയായിട്ടാണ് പഴയ പതിപ്പുകള്‍ പിന്‍വലിക്കുന്നത്. ഇനി വാങ്ങുന്ന കംപ്യൂട്ടറുകളില്‍ വിന്‍ഡോസ് 8.1 ആയിരിക്കും ഇന്‍സ്റ്റാള്‍ ചെയ്യുക. കംപ്യൂട്ടര്‍ ഉപയോക്താക്കളില്‍ 53ശതമാനവും വിന്‍ഡോസ് 7 ആണ് ഉപയോഗിക്കുന്നത്. വിന്‍ഡോസ് 8നാകട്ടെ വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. 6 ശതമാനം പേര്‍ മാത്രമാണ് വിന്‍ഡോസ് 8 ഉപയോഗിക്കുന്നത്?.

ജന ധന യോജന ഫോം

11/05/2014

അവസാനത്തെ അടവ്

അവസാനത്തെ അടവ്
ഇപ്പോള്‍ നിങ്ങള്‍ എനിക്ക് വോട്ട് തന്നില്ലങ്കില്‍  ഇനി നിങ്ങള്‍ക്ക് ഈ നൂറ്റാണ്ടില്‍  വേറെ മുഖ്യമന്ത്രി ഉണ്ടാകില്ല ഇനിയുള്ള എല്ലാ എലക്ഷനിലും BJP മാത്രമേ ജയിക്കു മുഖ്യമന്ത്രി ആകൂ എന്ന് പ്രജരിപ്പിക്കും  അതുകൊണ്ട് അവസാന ആഗ്രഹമായി ഒരു തവണ  കൂടി പ്ലീസ് 

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1