2/12/2014

മൂക്കുമുട്ടെ തിന്ന സ്ത്രീയുടെ വയർ പൊട്ടി


മൂക്കുമുട്ടെ തിന്ന സ്ത്രീയുടെ വയർ പൊട്ടി 
ഫെബ് 12 , 2014 

ബീജിംഗ്: അമിത അളവിൽ ആഹാരം കഴിച്ച സ്ത്രീയുടെ വയർ പൊട്ടി. ചൈനയിലെ ജിയാംഗ്സു പ്രവിശ്യയിലായിരുന്നു സംഭവം. മൂക്കുമുട്ടെ ആഹാരവും മദ്യവും അകത്താക്കിയ അമ്പത്തിയെട്ടുകാരിക്കാണ് ദുരവസ്ഥയുണ്ടായത്. വയർ പൊട്ടിയതോടൊപ്പം  വയറ്റിലുണ്ടായിരുന്ന മദ്യത്തിനു ചെറിയതോതിൽ തീപിടിക്കുകയും  ചെയ്തുവത്രേ.

ഇഷ്ടപ്പെട്ട ആഹാരവും മദ്യവും കിട്ടിതോടെ സ്ത്രീ അതെല്ലാം അകത്താക്കി. വയർ വല്ലാതെ വീർത്തതോടെ അസ്വസ്ഥയായ സ്ത്രീയെ നജിയാംഗിലെ ആശുപത്രിയിലെത്തിച്ചു. ഉടൻതന്നെ സ്ത്രീയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റി.  ശസ്ത്രക്രിയ നടക്കുന്നതിനിടെയാണ് വയർ പൊട്ടിയത്. ഇലക്ട്രിക്ക്  സർജിക്കൽ ബ്ളേഡിൽ തീപ്പൊടിയുണ്ടായതോടെ മദ്യത്തിന് ചെറിയതോതിൽ തീപിടിക്കുകയും ചെയ്തത്രേ. 

2/11/2014

മൂന്നാമത് ഖത്തര്‍ സ്പോര്‍ട്സ് ഡേ ആഘോഷങ്ങള്‍

മൂന്നാമത് ഖത്തര്‍ സ്പോര്‍ട്സ് ഡേ ആഘോഷങ്ങള്‍ 

രാവിലെ 7 മണിക്ക് മുന്പായി വില്ലയില്‍ ബസ്‌ വന്നു .എല്ലാവരും അതില്‍ കയറി 7.30 നു സ്കൌട്ടില്‍  എത്തി . അവിടെ ചെന്നപ്പോള്‍ എല്ലാവരും ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുന്നു . ഞാനും കഴിച്ചു . നല്ല ഇഡലിയും ചമ്മന്തിയും സാമ്പാറും വടയും ഏലക്കയിട്ട ചായയും എല്ലാവരും വയറു നിറച്ചു കഴിച്ചു . അത് കഴിഞ്ഞപ്പോള്‍ ഉത്ഘാടന്ച്ചടങ്ങുകള്‍ക്കായി . താല്‍ക്കാലികമായി ഉണ്ടാക്കിയ അതിമനോഹരമായ ഓടിറ്റൊരിയത്തില്‍ നിരത്തി ഇട്ട ചെയരുകളില്‍ ഓരോരുത്തരും സ്ഥാനം പിടിച്ചു

ഉത്ഘാടന ചടങ്ങില്‍ നിന്ന് 
പ്രൌഡ ഗംബീരമായ ഉത്ഘടനത്തിനു ശേഷം 2014 എന്ന രൂപത്തില്‍ എല്ലാ അംഗങ്ങളും ഒത്തൊരുമിച്ചു നിന്ന ഫോട്ടോ സെഷന്‍ ആയിരുന്നു അടുത്തത്
ഫോട്ടോ സെഷനില്‍ നിന്ന് 

ഫോട്ടോ സെഷനില്‍ നിന്ന്  
 ഓരോരോ കലാ കായിക മത്സരങ്ങള്‍ തുടങ്ങി  . വോളിബോളില്‍ മാറ്റുരച്ച പ്രഗല്‍ബരായ1 6 ടീമുകളില്‍നിന്നും  ഫൈനലില്‍ എത്തിയ രണ്ടു ടീമുകള്‍ ഇന്ന് ഏറ്റുമുട്ടി .
വോളി ബോള്‍ കളിയില്‍ നിന്ന് 
വോളിബോള്‍ കളിയില്‍ നിന്ന് 



വോളി ചാമ്പ്യന്‍ ടീം 
വോളിബോള്‍ കളികള്‍ക്ക് പതിനാറു ടീമില്‍ നിന്നാണ് മത്സരം തുടങ്ങിയത് . തുടങ്ങിയപ്പോള്‍ ഉണ്ടായിരുന്നവരല്ല ഓരോ റൌണ്ട് കഴിയുമ്പോളും ടീമുകളില്‍ ഉണ്ടായി കൊണ്ടിരുന്നത് ചിലര്‍ക്ക് കളി കഴിഞ്ഞപ്പോളാണ് ഏതു ടീമിലാണ് മത്സരിച്ചത് എന്നുപോലും മനസിലായത് .എന്തായാലുംആദ്യ റൌണ്ടില്‍  തോറ്റിട്ടും രണ്ടും മൂന്നും പ്രാവശ്യം പിന്നെയും കളിയ്ക്കാന്‍ ഭാഗ്യം കിട്ടിയവരുണ്ടെങ്കിലും ഫൈനല്‍ അതിഗംഭീരമായി .
ഇന്‍ ഡോര്‍ മത്സരങ്ങളില്‍ കുട്ടികളുടെ പെയിന്റിംഗ് മത്സരം നടക്കുമ്പോള്‍ പ്രധാന വേദിയില്‍ കാരംസ് മത്സരങ്ങള്‍ തകര്‍ത്തു കൊണ്ടിരുന്നു 



കാരംസ് കളിയില്‍ നിന്ന്
വാശിയേറിയ കളിക്കിടയിലും പ്രാര്‍ത്ഥനയ്ക്ക് സമയം കണ്ടെത്തുന്ന ഒരു കളിക്കാരന്‍ 



കാരംസ് ചാമ്പ്യന്‍ ടീം 
ഇതിനോടൊപ്പം മറ്റൊരു പ്രധാന വേദിയില്‍ ചെസ്സ്‌ നടക്കുന്നുണ്ടായിരുന്നു . 
ചെസ്സ്‌
കുട്ടികളുടെ മത്സരങ്ങളില്‍ നിന്ന് 

അതിനു ശേഷം വനിതകളുടെ ഓട്ടം, സ്പൂണ്‍ ഓട്ടം , ബസ്കെറ്റ് ബോള്‍ , മ്യൂസിക്‌ ചെയര്‍ മത്സരം , മുതലായ പല ഇനങ്ങളും ഉണ്ടായിരുന്നു . 
ഇതെല്ലാം കഴിഞ്ഞപ്പോള്‍ എല്ലാവരും കാത്തിരുന്ന 10 0 മീറ്റര്‍ ഓട്ടമത്സരം വളരെ വാശി യേറിയത് ആയിരുന്നു 
അതിനു ശേഷം മല്ലന്മാര്‍ ഏറ്റുമുട്ടിയ വടം വലി മത്സരമായിരുന്നു , പത്തു പേരുവീതം ഇരു വശത്തുമായി അണിനിരന്ന ആനകളുടെ തലയെടുപ്പോടെ ഇരുവശത്തേക്കും വലിച്ചപ്പോള്‍ പ്രകൃതി പോലും തണുപ്പിനെ തടുത്തു നിറുത്തിയോ എന്നുതോന്നി  അത്രയ്ക്ക് ആവേശമായിരുന്നു . നാല് ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ ഭൂമിയവിടെ തരിച്ചുനിന്നു .









വടം വലി യില്‍ നിന്ന്
പിന്നെ കഴിഞ്ഞ ദിവസങ്ങളില്‍ ക്രിക്കറ്റും മറ്റും കഴിഞ്ഞിരുന്നു .

ഈ വര്‍ഷം മിനി മാരത്തോണ്‍  ഉണ്ടായിരുന്നു  . ഒന്നാമതായിസ്പീഡില്‍  ഓടി എത്തിയത്  വിനീത് ആണ് മറ്റുള്ളവര്‍ പതുക്കെ  ഓടി ആയിരുന്നു വന്നുകൊണ്ടിരുന്നത്‌ പിന്നെ നടന്നും
ക്രിക്കറ്റ് ചാമ്പ്യന്‍ ടീം അതിനു ശേഷം ക്വിസ് മത്സരം ഉണ്ടായിരുന്നു . തുടര്‍ന്ന് ജനറല്‍ മാനേജരുടെ ആയിരം റിയാലിന്റെ ഇന്‍സ്റ്റന്റ് ചോദ്യം ഉണ്ടായിരുന്നു . സമാപന സമ്മേളനത്തില്‍ കുട്ടികളുടെ ഡാന്‍സും പാട്ടും ഉണ്ടായിരുന്നു . ഈ വര്‍ഷത്തെ വ്യക്തിഘത ചാമ്പ്യനായി ആനകളിലെ മംഗലശ്ശേരി നീലകണ്ടനെ പോലെ ALBALAGH ലെചാമ്പ്യനുള്ള ട്രോഫി റോബി നേടി

വ്യക്തിഘത ചാമ്പ്യനായ റോബി ട്രോഫിയുമായി  .


.

2/07/2014

ഭൂമിതുരപ്പന്‍ ഉറുമ്പ്തീനി


ഭൂമിതുരപ്പന്‍ ഉറുമ്പ്തീനി

ജന്തുലോകത്തെ എല്ലാ അംഗങ്ങളെയും ഒരു ക്ലാസ് മുറിയില്‍ പിടിച്ചിരുത്തി അറ്റന്‍ഡന്‍സ് എടുക്കുന്നു എന്നു കരുതുക. എങ്കില്‍ ആദ്യം പേരു വിളിക്കുക ആഡ്വാക്കിന്‍േറതായിരിക്കും.

പേരില്‍ ഒന്നാമനെങ്കിലും അതിന്‍െറ അഹങ്കാരമൊന്നും ഇവനില്ല. ആളൊരു നാണംകുണുങ്ങിയാണ്. നാലാളുടെ മുന്നില്‍ പകല്‍വെളിച്ചത്ത് പുറത്തിറങ്ങുക പോലുമില്ല. ജീവലോകത്തെക്കുറിച്ച് വലിയ പിടിപാടൊന്നുമില്ലാത്ത ഏതൊരു മനുഷ്യന്‍െറയും മുഖത്തു നോക്കിവേണമെങ്കില്‍ ആഡ്വാക്കിന് ഇങ്ങനെ പറയാം: 'നിങ്ങള്‍ക്ക് എന്നെക്കുറിച്ച് ഒരു ചുക്കുമറിയില്ല! സത്യമാണ്. മനുഷ്യന് ഏറ്റവും കുറച്ചറിയാവുന്ന സസ്തനികളിലൊന്നാണ് ഈ ജീവി. പന്നിയുടെ മൂക്ക്, മുയലിന്‍െറ ചെവി, കങ്കാരുവിന്‍േറതുപോലുള്ള വാല്, വലുപ്പം നായയോളം. എന്നാല്‍, ഇവയൊന്നിന്‍െറയും കുടുംബക്കാരനല്ല താനും. വിശാലമായ ഈ ലോകത്ത് ആഡ്വാക്കിന് ബന്ധുക്കളെന്നു പറയാന്‍ ആകെയുള്ളത് ആഡ്വാക്ക് മാത്രം!

ആഡ്വാക്കിനെ കാണാന്‍ ആഫ്രിക്കവരെ പോകണം. സഹാറ മരുഭൂമിയുടെ തെക്കുഭാഗത്തുമാത്രം കാണപ്പെടുന്ന ഇവന്‍െറ ഇഷ്ടഭക്ഷണം ഉറുമ്പും ചിതലുമാണ്. ഒത്തുകിട്ടിയാല്‍ ഒറ്റരാത്രികൊണ്ട് അരലക്ഷത്തോളം ഉറുമ്പിനെത്തിന്നും! അതിനായി മനുഷ്യര്‍ കണ്ടുപിടിച്ച ഏതൊരു യന്ത്രത്തേക്കാളും സ്പീഡില്‍ ഇവന്‍ ഭൂമി തുരന്നുകളയും.

പകല്‍ മുഴുവന്‍ റെസ്റ്റ്. രാത്രി എല്ലുമുറിയെ പണിയെടുത്ത് പല്ലു മുറിയെത്തീറ്റ. ആഡ്വാക്കിന്‍െറ ജീവിതം ഒറ്റവാചകത്തില്‍ ഇങ്ങനെ പറയാം: ഭൂമിതുരക്കണം, ശാപ്പാടടിക്കണം, കിടന്നുറങ്ങണം! ഒന്നോര്‍ത്താല്‍ മനുഷ്യന്‍ ആഡ്വാക്കിനെ അധികം കാണാത്തത് നന്നായി. അതുകൊണ്ടാവണം ഇന്ന് വംശനാശം നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്‍ ഈ ജീവി ഉള്‍പ്പെട്ടിട്ടില്ല.

പേര്: ആഡ്വാക്ക്
കുടുംബം:
മറ്റു പേരുകള്‍: ആന്‍റ് ബെയര്‍, എര്‍ത്ത് പിഗ്

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1