3/31/2015

കാണാതെ പോയ നേതാവിനെ കണ്ടുകിട്ടി


കാണാതെ പോയ നേതാവിനെ കണ്ടുകിട്ടി .
കഴിഞ്ഞ  ആറ്‌  മാസമായി അണികളിൽ നിന്നും കളഞ്ഞു പോയ അല്ലങ്കിൽ ഒളിച്ചുപോയ നേതാവിനെ ദോഹാ മുക്കിലെ റയിൽവേ സ്റ്റേഷനിൽ നാല്പത്തിനാലാം ചാരുബഞ്ചിൽ ഇരുന്നുറങ്ങുന്ന അവസ്ഥയിൽ കണ്ടെത്തി അപ്പോൾ ഡൽഹിയിലെ റിസള്‍ട്ട്   പോലെ ശൂന്യമായിരുന്നു പോക്കറ്റ് .ആള്‍ക്കാരെ   കണ്ടപ്പോൾ അറിയാത്തപോലെ  ( അതായിരുന്നല്ലോ നേതാക്കന്മാരുടെ  കുഴപ്പവും ) കുട്ടികളെ പോലെ വണ്ടിയും നോക്കി ഇരുന്നു .ആള്‍ക്ക്  ഒരു മാറ്റവും വന്നിട്ടില്ല പക്ഷെ മുഖം മാറിയിട്ടുണ്ട് എന്ന് എല്ലാവരും പറയുന്നത് കേള്ക്കാമായിരുന്നു .എന്തിനാ ഇങ്ങനെ നടക്കുന്നത് എന്ന് ചോദിച്ചപ്പോൾ "ഞാൻ ചോദിച്ചത് എനിക്ക് തന്നില്ല ആ ദേഷ്യത്തിന് പോന്നതാ പിന്നെ ജനങ്ങൾക്ക്‌ കഷ്ടപ്പാട് ഉണ്ട് എന്ന് പറയുന്നത് എന്താണെന്ന് അറിയുകയും ചെയ്യാമല്ലോ എന്നും കരുതി" .  അപ്പോൾ ലൈലാ മജ്നു എന്നചാനലുകാരൻ ചോദിച്ചു അപ്പോൾ കഷ്ടപ്പാട് എന്താണെന്ന് മനസ്സിലായോ എന്ന് .അതിന്റെ ഉത്തരം കേട്ട് അത് കേട്ടവര്‍ മാത്രമല്ല കേള്‍ക്കാത്തവരും    ചിരിച്ചുപോയി .. പണി എടുക്കുന്നവർക്കെ  കഷ്ട്ടപ്പടോള്ളൂ  അല്ലാത്തവർക്ക് കഷ്ടാപ്പാടില്ല എന്ന് .അപ്പോൾ ഒരു കുട്ടി വിളിച്ചുപറഞ്ഞു   ഇവൻ അവൻ തന്നെ . അങ്ങനെ ആണ് ആളെ തിരിച്ചറിഞ്ഞത് .
                                                      

.... 

ചാനലിലെ രാത്രി ചർധിക്കലിൽ കേട്ടത് ലോക ചരിത്രത്തിലെ ആദ്യത്തെ ഒളിച്ചോട്ടം എന്നചോദ്യത്തിനു ഇന്ന് ഒരു ഉത്തരമേ ഏതൊരാളുടെയും മനസ്സിൽ ഉണ്ടാകുകയുള്ളൂ . അത് മറ്റൊരാളുടെയുമായിരിക്കില്ല നിങ്ങൾക്കുംഎനിക്കും പിന്നെ എല്ലാവർക്കും അറിയാവുന്നപോലെ എന്നാൽ സമ്മതിക്കാൻ വിഷമമുള്ള ആ ഉത്തരം ആര് പറഞ്ഞാലും അത് ഇന്ന് വൻവിവാദം സൃഷ്ടിക്കുന്ന ഒരു ഉത്തരമായിരിക്കും  അത് .
അദ്ദേഹം അത് എന്തിനു വേണ്ടി ചെയ്തു ?  
ആര്ക്ക് വേണ്ടി ചെയ്തു ?  
എപ്പോളായിരിക്കും അദ്ദേഹത്തിന് അത് തോന്നിയത് ?
എന്ത് കൊണ്ടായിരിക്കും തോന്നിയത് ? 
ആരായിരിക്കും അത് അദ്ദേഹത്തിനു ഉപദേശിച്ചു കൊടുത്തത് ?
ഉപദേശിച്ച ആൾക്ക് ഉണ്ടായ ഗുണമെന്ത് ?
അല്ലെങ്കിൽ അദ്ദേഹത്തിന് ഉണ്ടായ ലക്ഷ്യമെന്ത് ? 
അടുത്ത എപ്പിസോടിനായി കാത്തിരിക്കുക 
 ഇത് ശ്രീ ബുദ്ധൻ പരമ്പര  
എന്നും കാണുക ശ്രീബുദ്ധൻ ചാനൽ 
എല്ലാവർക്കും ഏപ്രിൽ ഫൂൾ ആശംസകൾ 
ഉണ്ണി കൊടുങ്ങല്ലൂർ
1/4/2015

3/28/2015

ഇന്ത്യയുടെ വന്‍ വിജയം


ഗതിനിർണയ ഉപഗ്രഹമായ ഐ. ആർ. എൻ. എസ്. എസ്. 1 ഡി വിക്ഷേപണം വിജയകരം
കൌമുദി 28/3/2015//

ശ്രീഹരിക്കോട്ട: ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കൂടുതൽ കൃതതയും സ്വതന്ത്രവുമായ വിവരസാങ്കേതിക, ഗതിനിർണ്ണയ സംവിധാനമൊരുക്കുകയെന്ന ലക്ഷ്യത്തോടെ ഐ. ആർ. എൻ. എസ്. എസ്. 1 ഡി ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്ന്, പി. എസ്.എൽ.വി എക്സ്എൽ റോക്കറ്റിലാണ് 1425 കിലോഗ്രാം ഭാരമുളള ഉപഗ്രഹം കുതിച്ചുയർന്നത്. ഈ പരമ്പരയിൽ ഐ.എസ്.ആർ.ഒ വിക്ഷേപിക്കുന്ന നാലാമത്തെ ഉപഗ്രഹമാണിത്.

ഏഴ് ഉപഗ്രഹങ്ങളും ഭൂമിയിൽ രണ്ട് നിയന്ത്രണ കേന്ദ്രങ്ങളുമുള്ള ഇന്ത്യൻ റീജണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിലെ ആദ്യ ഉപഗ്രഹം 2013 ജൂലൈയിലാണ് വിക്ഷേപിച്ചത്. ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം എന്നതാണ് ഐ.ആർ.എൻ.എസ്.എസിന്റെ പൂർണ രൂപം. മൊത്തത്തിൽ 1420 കോടി രൂപ ചിലവ് വരുന്ന പദ്ധതി അടുത്ത വർഷം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

1500 കിലോമീറ്റർ പരിധിക്കുള്ളിൽ ഉപയോക്താക്കൾക്ക് കൃത്യമായ സ്ഥലവിവരങ്ങൾ നൽകാൻ ഐ.ആർ.എൻ.എസ്.എസിന് കഴിയും. വാഹനങ്ങളെ ട്രാക്ക് ചെയ്യുന്നതിനും ഡ്രൈവർമാർക്ക് റൂട്ട് വിവരങ്ങൾ കൃത്യമായി മനസ്സിലാക്കാനും മറ്റും ഈ പദ്ധതി സഹായിക്കും. ആദ്യത്തെ മൂന്നെണ്ണം ഇന്ത്യ വിജയകരമായി വിക്ഷേപിച്ചിരുന്നു. മാർച്ച് ഒമ്പതിന് ഉപഗ്രഹം വിക്ഷേപിക്കാൻ ഐ.എസ്.ആർ.ഒ തീരുമാനിച്ചിരുന്നുവെങ്കിലും ടെലിമെട്രി ട്രാൻസ്മിറ്റുകളിൽ തകരാറുകൾ കണ്ടതിനെ തുടർന്ന് മാറ്റുകയായിരുന്നു.

3/27/2015

മോദി മാംഗോ'യുമായി മാമ്പഴ കര്‍ഷകന്‍


മോദി മാംഗോ'യുമായി മാമ്പഴ കര്‍ഷകന്‍
 മനോരമ , മാത്രുഭുമി , കൌമുദി 27.3.2015
ലക്നൌ . മാമ്പഴപ്പുതുരുചിക്ക് മോദിയുടെ പേരിട്ട് ഹാജി കലീമുല്ല. മാന്തോപ്പില്‍ വിളഞ്ഞുപഴുത്ത പുതിയ മാമ്പഴ ഇനത്തിനാണ് പത്മശ്രീ നേടിയ ഇൌ മാമ്പഴക്കര്‍ഷകന്‍ പ്രധാനമന്ത്രിയുടെ പേരിട്ടത്. താന്‍ വികസിപ്പിച്ചെടുത്ത മാമ്പഴ ഇനങ്ങള്‍ക്ക് ഐശ്വര്യ റായിയുടെയും സച്ചിന്‍ തെന്‍ഡുല്‍ക്കറുടെയും പേരു നല്‍കി നേരത്തെ വാര്‍ത്ത സൃഷ്ടിച്ചിട്ടുള്ള കലീമുല്ല, ഇത്തവണ നരേന്ദ്ര മോദിയെ ആദരിച്ചതിനു കാരണം ലളിതം - മോദിയോടുള്ള പെരുത്തിഷ്ടം.

സാര്‍ക്ക് അംഗരാഷ്ട്രത്തലവന്മാരെയെല്ലാം സത്യപ്രതിജ്ഞാച്ചടങ്ങിനു വിളിച്ചപ്പോള്‍ മുതല്‍ താന്‍ മോദിയെ ഇഷ്ടപ്പെട്ടുതുടങ്ങിയെന്ന് കലീമുല്ല പറയുന്നു. മാവില്‍നിന്ന് ആദ്യം പറിച്ചെടുത്ത 'മോദി മാംഗോകള്‍ മോദിക്ക് അയച്ചുകൊടുക്കാനും ആഗ്രഹമുണ്ട്.

കൊല്‍ക്കത്ത, ലക്നൌ മാമ്പഴ ഇനങ്ങളുടെ സങ്കരമാണ് മോദി മാംഗോ. പ്രധാനമന്ത്രിയുടെ ഗുജറാത്തിലെ വീട്ടില്‍ നടാനായി ഇതിന്റെ കുറച്ചു തൈകളും കലീമുല്ല തയാറാക്കിവച്ചിട്ടുണ്ട്. കടുംചുവപ്പു നിറത്തില്‍ നേരിയ വരകളുള്ള മാമ്പഴം കാണാന്‍തന്നെ സുന്ദരം.  ലക്നൌവിനു സമീപം മലിഹാബാദിലാണ് കലീമുല്ലയുടെ പ്രശസ്തമായ മാന്തോപ്പ്. മുന്നൂറു വ്യത്യസ്ത ഇനങ്ങളിലുള്ള മാങ്ങകളുണ്ടാകുന്ന ഒരു മാവുണ്ടിവിടെ. പുതിയ മാമ്പഴ ഇനങ്ങള്‍ വികസിപ്പിക്കുന്നതില്‍ വിദഗ്ധനാണ് ഇദ്ദേഹം.

ആള്‍പാര്‍പ്പില്ലാത്ത 700ല്‍ അധികം ചെറുദ്വീപുകള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കും


ആള്‍പാര്‍പ്പില്ലാത്ത 700ല്‍ അധികം ചെറുദ്വീപുകള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കും
 മനോരമ 27.3.2015

ന്യൂഡല്‍ഹി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആള്‍താമസമില്ലാതെ കിടക്കുന്ന 700ല്‍ അധികം ചെറു ദ്വീപുകള്‍ വിനോദസഞ്ചാര മേഖലയുടെ ഭാഗമാക്കി വികസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. വിനോദ സഞ്ചാരത്തിന് പുറമെ സിനിമാ നിര്‍മാണം, സമുദ്ര സുരക്ഷ, കാറ്റ്, സൂര്യന്‍ എന്നിവയില്‍ നിന്നുള്ള പാരമ്പര്യേതര ഊര്‍ജോല്‍പാദനം എന്നിവയും ഈ വികസനപദ്ധതികളുടെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

രാജ്യത്തിന്റെ കിഴക്ക്, പടിഞ്ഞാറ് തീരങ്ങളിലെ എല്ലാ തുറമുഖങ്ങളും ആഗോള നിലവാരത്തില്‍ വികസിപ്പിച്ച് റോഡ്, റയില്‍, വിമാന മാര്‍ഗങ്ങളിലൂടെയും ജലപാതകളിലൂടെയും ബന്ധിപ്പിക്കുന്ന 'സാഗര്‍മാല പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും ഈ വികസന പ്രവര്‍ത്തികള്‍ നടപ്പാക്കുക. പദ്ധതിയെക്കുറിച്ച് പഠനം നടത്തുന്നതിന് അനുമതി നല്‍കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്നലെ തീരുമാനിച്ചു.

തുറമുഖങ്ങള്‍ വികസിപ്പിച്ച് അടിസ്ഥാന സൌകര്യ മേഖലയില്‍ വിപ്ളവമുണ്ടാക്കുന്ന 'സാഗര്‍മാല എന്ന ആശയം 2003ല്‍ മുന്‍ വാജ്പേയി സര്‍ക്കാരാണു മുന്നോട്ടു വച്ചത്. സൌകര്യങ്ങളിലും കാര്യക്ഷമതയിലും ലോകത്തെ ഏറ്റവും മികച്ച തുറമുഖങ്ങളോടു കിടപിടിക്കാന്‍ രാജ്യത്തെ തുറമുഖങ്ങളെ സജ്ജമാക്കുകയായിരുന്നു ലക്ഷ്യം. ജലപാതകള്‍കൂടി വികസിപ്പിക്കുകയും ഗതാഗതവും ചരക്കു നീക്കവും അവയിലേക്കു തിരിച്ചുവിടുകയും ചെയ്യുകയെന്ന ആശയം കപ്പല്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അതിനോടു കൂട്ടിച്ചേര്‍ത്തിരുന്നു.

ക്കത്മ്രനPadma_chandrakkalaത്സന്ധദ്ധന്ഥനPadma_chandrakkalaണ്ഡനPadma_chandrakkalanന്ധ: "നPadma_chandrakkalaണ്മlന്റത്ന ക്ക


ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ ആള്‍താമസമില്ലാത്തവ ഉള്‍പ്പെടെ 1,208ല്‍ അധികം ദ്വീപുകളും 185 ലൈറ്റ്ഹൌസുകളുമുണ്ട്. ഇവയെല്ലാം ചേര്‍ത്ത് ഒരു വിനോദ സഞ്ചാരകേന്ദ്രമാക്കി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനുള്ള സാധ്യതാ പഠനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം - കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

എന്നാല്‍, ഈ പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ പാരിസ്ഥിതികാനുമതി ലഭ്യമാക്കുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളാണ് ഈ ചെറു ദ്വീപുകളിലേറെയും. സമീപ ദ്വീപുകളില്‍ ജീവിക്കുന്ന ഗോത്രവിഭാഗങ്ങളില്‍പ്പെട്ട ആളുകളുടെ ജീവിതത്തെ ഈ വികസന പ്രവര്‍ത്തികള്‍ ദോഷകരമായി ബാധിക്കുന്നില്ല എന്നുറപ്പു വരുത്താനും സര്‍ക്കാരിന് ബാധ്യതയുണ്ട് - വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വിനോദ സഞ്ചാരകേന്ദ്രങ്ങളാക്കി വികസിപ്പിക്കുക എന്നതിനപ്പുറം ഈ ദ്വീപുകളിലെ അനധികൃത കയ്യേറ്റങ്ങള്‍ തടയുക, അനാവശ്യ സുരക്ഷാ ഭീഷണി ഒഴിവാക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണെന്ന് കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

മല്‍സ്യത്തൊഴിലാളികള്‍ക്ക് പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കി


മല്‍സ്യത്തൊഴിലാളികള്‍ക്ക് പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കി
 സ്വന്തം ലേഖകന്‍
 മനോരമ 27.3.2015.


ന്യൂഡല്‍ഹി. സമുദ്രാതിര്‍ത്തിയില്‍ മീന്‍പിടിക്കാന്‍ പോകുന്ന തൊഴിലാളികള്‍ക്ക് പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കി. തൊഴിലാളികള്‍ തിരിച്ചറിയല്‍ കാര്‍ഡ് മാത്രം കൈവശം വച്ചാല്‍ മതിയെന്ന ഇളവ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ജൂണ്‍ ഒന്നു മുതല്‍ പുതിയ നിബന്ധന പ്രാബല്യത്തില്‍ വരും.

സമുദ്രാതിര്‍ത്തി ലംഘിക്കുന്ന മീന്‍പിടിത്തക്കാരെ ശ്രീലങ്കയും പാക്കിസ്ഥാനുമുള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങള്‍ പിടികൂടുകയും തടവിലാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഏറിവരുന്ന സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയം പുതിയ നിബന്ധനകള്‍ കൊണ്ടുവരുന്നത്. ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്ത ബോട്ടുകളില്‍ സഞ്ചരിക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് മാത്രം മതിയെന്ന 1968ലെ വിജ്ഞാപനം സര്‍ക്കാര്‍ റദ്ദാക്കി. ഇതോടെ സമുദ്രാതിര്‍ത്തികളില്‍ മീന്‍പിടിക്കാന്‍ പോകുന്ന ബോട്ടുകളിലുള്ളവര്‍ പാസ്പോര്‍ട്ട് കൂടി കൈവശം വയ്ക്കേണ്ടിവരും. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കു പുറത്തുപോകുന്ന മറ്റു നാവികര്‍ക്കും പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കും.

പാസ്പോര്‍ട്ട് എടുക്കാനുള്ള സാവകാശം കണക്കിലെടുത്താണ് പുതിയ നിബന്ധനകള്‍ ജൂണ്‍ ഒന്നു മുതല്‍ നടപ്പാക്കിയാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അപേക്ഷകര്‍ക്ക് ആവശ്യമായ സഹായം നല്‍കാനും എത്രയും വേഗം പാസ്പോര്‍ട്ട് ലഭ്യമാക്കാനും നടപടിയെടുക്കണമെന്ന് വിദേശകാര്യമന്ത്രാലയം പാസ്പോര്‍ട്ട് വിതരണ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കി. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായി

നെന്മാറയില്‍ നിന്ന് പുതിയ സസ്യം


നെന്മാറക്കുന്നില്‍നിന്ന് സസ്യലോകത്തേക്ക് പുതിയ അതിഥി  മാതൃഭൂമി 27/3/2015//
പാലക്കാട്: നെന്മാറയിലെ അനധികൃത കരിങ്കല്‍മടയെപ്പറ്റിയറിഞ്ഞ് അവിടേക്ക് പുറപ്പെട്ടതാണ് പാലക്കാട് വിക്ടോറിയ കോളേജിലെ ബോട്ടണി അധ്യാപകരായ സോജന്‍ ജോസും ഡോ. സുരേഷും. ആ യാത്ര വഴിത്തിരിവായി. അവിടെക്കണ്ട അത്യപൂര്‍വ ചെടി സസ്യലോകത്ത് പുതിയ അതിഥിയായി. ശാസ്ത്രലോകത്തിന് ഇതുവരെ പരിചിതമല്ലാതിരുന്ന ചെടിക്ക് അവര്‍ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന്റെ പേരിട്ടു. ഓള്‍ഡന്‍ലാന്‍ഡിയ വിഭാഗത്തില്‍പ്പെട്ട ചെടിയുടെ പേരിപ്പോള്‍ ഓള്‍ഡന്‍ലാന്‍ഡിയ ദിനേശിഐ എന്നാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് വിരമിച്ച പ്രൊഫ. ടി.കെ. ദിനേഷ്‌കുമാറിനോടുള്ള ബഹുമാനംകൊണ്ടാണ് ഈ ശിഷ്യര്‍ ചെടിക്ക് ഇങ്ങനെ പേരിട്ടത്. സസ്യലോകത്തെത്തിയ പുതിയ അതിഥിക്ക് ലോകത്തിലെ ഏറ്റവുംവലിയ ബൊട്ടാണിക്കല്‍ ഗാര്‍ഡനായ റോയല്‍ ബൊട്ടാണിക്കല്‍ ക്വീവ് ആധികാരികമായ അംഗീകാരവും നല്‍കി.
റോയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ക്വീവ് ലണ്ടനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന സസ്യ വര്‍ഗീകരണ ശാസ്ത്രസംബന്ധിയായ അന്താരാഷ്ട്ര ജേര്‍ണലായ ക്വീവ് ബുള്ളറ്റിന്റെ   (Kew bullettin)   2015 മാര്‍ച്ച് പതിപ്പിലാണ് സോജന്‍ ജോസും ഡോ. സുരേഷും നടത്തിയ കണ്ടെത്തലിന് ആധികാരിക അംഗീകാരം നല്‍കി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സസ്യവര്‍ഗത്തില്‍ കാപ്പി ഉള്‍പ്പെടുന്ന റൂബിയേസിയേ   (Rubiaceae) ) കുടുംബത്തില്‍പ്പെട്ട ഓള്‍ഡന്‍ലാന്‍ഡിയ എന്ന വിഭാഗത്തില്‍പ്പെട്ടതാണ് പുതിയ സസ്യവും.
നീലനിറത്തില്‍ ആകര്‍ഷകവും ഹൃദ്യമായ സുഗന്ധവുമുള്ള പൂക്കളുള്ള ചെടിയാണ് ഓള്‍ഡന്‍ലാന്‍ഡിയ ദിനേശിഐ. മഴക്കാലത്ത് കുന്നുകളില്‍മാത്രം പാറകള്‍ക്കടുത്തുള്ള മണ്ണില്‍ വളരുന്ന ഇവ നാലുമാസത്തിനുള്ളില്‍ ജീവിതചക്രം പൂര്‍ത്തിയാക്കുന്നു. നെന്മാറ എന്‍.എസ്.എസ്. കോളേജിനടുത്ത് ഹനുമാന്‍ക്ഷേത്രവും ജലസംഭരണിയും സ്ഥിതിചെയ്യുന്ന കുന്നില്‍നിന്നാണ് പുതിയസസ്യത്തെ കണ്ടെത്തിയത്.
കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ സീനിയര്‍ഗ് എമറീറ്റസ് ശാസ്ത്രജ്ഞന്‍ ഡോ. പി.വി. മധുസൂദനന്റെ കീഴിലാണ് വിക്ടോറിയ കോളേജിലെ സോജന്‍ ജോസും ഡോ. സുരേഷും ഗവേഷണം നടത്തുന്നത്.
കോട്ടയ്ക്കല്‍ സെന്റര്‍ ഫോര്‍ മെഡിസിന്‍ പ്ലാന്റ് റിസര്‍ച്ചിലെ കെ.എം. പ്രഭുകുമാര്‍, വിക്ടോറിയ കോളേജിലെ സസ്യശാസ്ത്രവിഭാഗം അധ്യാപിക ഡോ. മായ സി. നായര്‍, തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ !ബയോടെക്‌നോളജിയിലെ !ഡോ. വി.വി. ആശ, കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഡയറക്ടര്‍ ഡോ. പ്രകാശ്കുമാര്‍ തുടങ്ങിയവരും പഠനത്തില്‍ പങ്കാളികളായി.

ആകാശത്തുനിന്ന് ഇന്റര്‍നെറ്റെത്തിക്കാന്‍ ഫെയ്‌സ്ബുക്കും


ആകാശത്തുനിന്ന് ഇന്റര്‍നെറ്റെത്തിക്കാന്‍ ഫെയ്‌സ്ബുക്കും
  മാതൃഭുമി 27/3/2015//


ഗൂഗിളിന് പിന്നാലെ ഫെയ്‌സ്ബുക്കും ആകാശത്തുനിന്ന് ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കി.

ഉയര്‍ന്ന വിതാനത്തില്‍ പറക്കുന്ന ബലൂണുകളാണ് കണക്ടിവിറ്റി ലഭ്യമാക്കാന്‍ ഗൂഗിള്‍ ഉപയോഗിക്കുന്നതെങ്കില്‍, സൗരോര്‍ജത്താല്‍ പറക്കുന്ന ആളില്ലാ വിമാനങ്ങളും ഡ്രോണുകളും ഉപഗ്രഹങ്ങളുമൊക്കെയാണ് ഫെയ്‌സ്ബുക്ക് ഇതിനായി തയ്യാറാക്കുന്നത്.

സൃഷര്‍ഫഴഷഫര്‍.സഴഭ എന്ന കൂട്ടായ്മ വഴിയാണ് പുതിയ സങ്കേതങ്ങള്‍ ലോകമെമ്പാടുമെത്തിക്കാന്‍ ഫെയ്‌സ്ബുക്ക് ശ്രമിക്കുന്നത്. ലോകത്തെങ്ങും കണക്ടിവിറ്റി സാധ്യമാക്കാന്‍ തങ്ങള്‍ പുതിയതായി രൂപംനല്‍കിയ 'കണക്ടിവിറ്റി ലാബി'ന്റെ വിവരങ്ങള്‍, ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക് സക്കര്‍ബര്‍ഗ് പുറത്തുവിട്ടു.

ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഡ്രോണുകളും ഉപഗ്രഹങ്ങളും ലേസറുകളുമൊക്കെ രൂപപ്പെടുത്തുന്ന പ്രവര്‍ത്തനത്തിലാണ് കണക്ടിവിറ്റി ലാബ്. 'നല്ല പുരോഗതി കൈവരിക്കാന്‍ ഇതുവരെ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്', ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സക്കര്‍ബര്‍ഗ് അറിയിച്ചു.

ഫിലിപ്പീന്‍സ്, പരാഗ്വേ എന്നിവിടങ്ങളില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മൊബൈല്‍ ഡേറ്റ ഉപയോഗിക്കുന്നവരുടെ എണ്ണം ഇരട്ടിയായി. ഏതാണ്ട് 30 ലക്ഷം പേര്‍ക്കുകൂടി ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ കഴിഞ്ഞുസക്കര്‍ബര്‍ഗ് പറഞ്ഞു.

നാസയുടെ ജറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി ( കഛഗ ), ആമെസ് റിസര്‍ച്ച് സെന്റര്‍ എന്നിങ്ങനെ, എയ്‌റോസ്‌പേസ്, കമ്മ്യൂണിക്കേഷന്‍ രംഗങ്ങളില്‍ വൈദഗ്ധ്യം നേടിയ സംഘടനകളുമായി ഫെയ്‌സ്ബുക്ക് ഇപ്പോള്‍ തന്നെ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

ആ കൂട്ടത്തിലേക്ക് പുതിയ ഗ്രൂപ്പ് കൂടി എത്തുന്നതായി സക്കര്‍ബര്‍ഗ് അറിയിച്ചു. ബ്രിട്ടീഷ് കേന്ദ്രമായുള്ള 'അസെന്റ' ( അറഋഫഷര്‍ദ ) എന്ന കമ്പനിയാണ് ആളില്ലാ കണക്ടിവിറ്റി വിമാനങ്ങള്‍ നിര്‍മിക്കാന്‍ ഫെയ്‌സ്ബുക്കിനെ സഹായിക്കുന്നത്.

ആളില്ലാ സൗരോര്‍ജ വിമാനമായ 'സെഫൈര്‍' ( ഥഫഹമസ്രഴ ) നിര്‍മിച്ച് ശ്രദ്ധേയമായ കമ്പനിയാണ് അസെന്റ.

3/24/2015

66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കി


ഐ.ടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കിട ട ട+ മാത്രുഭുമി 24/3/2015////ചൊവ്വ
ന്യൂഡല്‍ഹി: ഇന്റര്‍നെറ്റിലെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന ഐ.ടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. സാമൂഹ്യ മാധ്യമങ്ങള്‍ അടക്കമുള്ളവയില്‍ അപകീര്‍ത്തികരമായ അഭിപ്രായ പ്രകടനം നടത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന വകുപ്പാണ് റദ്ദാക്കിയത്. 66 എ വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് വകുപ്പെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ശക്തമായ വകുപ്പുകള്‍ ആവശ്യമാണെന്ന കേന്ദ്രസര്‍ക്കാര്‍ വാദം സുപ്രീം കോടതി തള്ളി.


ശ്രേയ സിംഗാള്‍
നിയമ വിദ്യാര്‍ഥിനി ശ്രേയ സിംഗാള്‍ അടക്കമുള്ളവരാണ് 66 എ വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. വകുപ്പിലെ വ്യവസ്ഥകള്‍ അവ്യക്തമാണെന്നും ദുരുപയോഗം ചെയ്യാന്‍ സാധ്യത കൂടുതലാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദുരുപയോഗപ്പെടുത്താനുള്ള സാധ്യതമാത്രം കണക്കിലെടുത്ത് വകുപ്പ് റദ്ദാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടുവെങ്കിലും സുപ്രീം കോടതി ഈ ആവശ്യം അംഗീകരിച്ചില്ല.

2012 ല്‍ മുംബൈയില്‍ രണ്ട് യുവതികള്‍ അറസ്റ്റിലായ സംഭവത്തെത്തുടര്‍ന്നാണ് ശ്രേയ സിംഗാള്‍ അടക്കമുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ബാല്‍ താക്കറെയുടെ മരണത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച സംസ്ഥാന വ്യാപക ഹര്‍ത്താലുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നതോടെ വിവാദ ഐ ടി നിയമങ്ങള്‍ ചര്‍ച്ചാവിഷയമായി. തുടര്‍ന്ന്, ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങാതെ 66 എ വകുപ്പ് പ്രകാരം ആരെയും അറസ്റ്റ് ചെയ്യരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

വീട്ടിലെ പച്ചക്കറി


3/21/2015

യൂസഫലി കേച്ചേരി (81) അന്തരിച്ചു


യൂസഫലി കേച്ചേരി അന്തരിച്ചു
തൃശൂര്‍: മലയാള ചലച്ചിത്രഗാന ശാഖയ്ക്കും കവിതയ്ക്കും ഭക്തിയുടെ ചന്ദനക്കുറിയും പ്രണയത്തിന്റെ സുറുമയും ചാര്‍ത്തിയ കവിയും ഗാനരചയിതാവും സംവിധായകനുമായ യൂസഫലി കേച്ചേരി (81) അന്തരിച്ചു. ഖബറടക്കം നാളെ തൃശൂര്‍ പട്ടിക്കര ജൂമാ മസ്ജിദില്‍ നടക്കും. 

മലയാളത്തിലെ ആധുനിക കാലത്തെ ഏറ്റവും പ്രശസ്തനായ കവികളില്‍ ഒരാളാണ്. മരം, വനദേവത, നീലത്താമര എന്നീ മൂന്ന് ചിത്രങ്ങളുടെ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മധു സംവിധാനം ചെയ്ത 'സിന്ദൂരച്ചെപ്പ്' എന്ന വ്യത്യസ്ത സിനിമയുടെ തിരക്കഥാ രചയിതാവാണ്. നൂറ്റിയമ്പതോളം ചലച്ചിത്രഗാനങ്ങളും ഇരുന്നൂറോളം ചലച്ചിത്രേതര ഗാനങ്ങളും രചിച്ചിട്ടുണ്ട്. മലയാളത്തിന്റെ എക്കാലത്തെയും മികച്ച പല പ്രണയഗാനങ്ങളുടെയും രചയിതാവ് യൂസഫലിയാണ്. സംസ്‌കൃതത്തിലും ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്.


ഏറെനാളായി രോഗബാധിതനായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഓടക്കുഴല്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മികച്ച ഗാനരചനയ്ക്കുള്ള ദേശീയ അവാര്‍ഡ് ഒരു തവണയും സംസ്ഥാന അവാര്‍ഡ് മൂന്ന് തവണയും ലഭിച്ചിട്ടുണ്ട്. 2000 ല്‍ മഴ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കേരള സംഗീത നാടക അക്കാദമിയുടെ അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്നു.


1934ല്‍ തൃശൂര്‍ ജില്ലയിലെ കേച്ചേരിയിലായിരുന്നു ജനനം. നിയമത്തില്‍ ബിരുദം നേടി കുറച്ചുകാലം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.


പന്ത്രണ്ടോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.സൈനബ, ആയിരം നാവുള്ള മൗനം, അഞ്ചു കന്യകള്‍, നാദബ്രഹ്മം, അമൃത്, കേച്ചേരിപ്പുഴ, അനുരാഗഗാനം പോലെ ആലില തുടങ്ങിയവാണ് പ്രധാന കൃതികള്‍. മരം, വനദേവത, നീലത്താമര എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.


മൂടുപടത്തിലെ മൈലാഞ്ചിത്തോപ്പില്‍ ആണ് രചന നിര്‍വഹിച്ച ആദ്യ ചലച്ചിത്രഗാനം. ജി.ദേവരാജനൊപ്പമാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ചെയ്ത്. മലയാളത്തിലെ ഒട്ടുമിക്ക പ്രധാന സംഗീത സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചു. എക്കാലത്തേയും മികച്ച ഹിറ്റുകള്‍ സംഭാവന ചെയ്യുകയും ചെയ്തു. ദേവരാജനൊപ്പം തമ്പ്രാന്‍ കൊടുത്തത് മലരമ്പ്, പതിനാലാം രാവുദിച്ചത്, സ്വര്‍ഗം താണിറങ്ങിവന്നതോ, വെണ്ണയോ വെണ്ണിലാവുറഞ്ഞതോ, എം. എസ്. ബാബുരാജിനൊപ്പം അനുരാഗ ഗാനം പോലെ, ബോംബെ രവിക്കൊപ്പം കൃഷ്ണകൃപാ സാഗരം, ഇന്നെന്റെ ഖല്‍ബിലെ, ഇശല്‍ തേന്‍കണം, അഞ്ചു ശരങ്ങളും, മറന്നോ നീ നിലാവില്‍, മോഹന്‍ സിതാരയ്‌ക്കൊപ്പം ആലില കണ്ണാ, കണ്ണീര്‍ മഴയത്ത്, ശ്യാമിനൊപ്പം വൈശാഖ സന്ധ്യേ, ശിശിരമേ, കെ. രാഘവനൊപ്പം അനുരാഗക്കളരിയില്‍ എന്നീ ഹിറ്റ് ഗാനങ്ങള്‍ യൂസഫലി മലയാളിക്ക് സംഭാവന ചെയ്തു.

3/20/2015

ജീവാമൃതം =മണ്ണിന്‍റെ ജീവന്‍


വെളിച്ചെണ്ണയെ രക്ഷിക്കാന്‍ ഒരുമിക്കാം

റെക്കറിങ്് ഡെപ്പോസിറ്റിലെ പലിശയ്ക്കും ഇനി ടിഡിഎസ്‌


റെക്കറിങ്് ഡെപ്പോസിറ്റിലെ പലിശയ്ക്കും ഇനി ടിഡിഎസ്‌
മാത്രുഭൂമി : 06 മാർച്ച്‌  2015






ആവര്‍ത്തന നിക്ഷേപ(ആര്‍ഡി)ത്തില്‍നിന്ന് ലഭിക്കുന്ന പലിശ 10,000 രൂപയേക്കാള്‍ അധികമായാല്‍ ഇനി ടിഡിഎസ് നല്‍കേണ്ടിവരും. പലിശയില്‍നിന്ന് 10 ശതമാനം ടിഡിഎസ് കിഴിച്ചുമാത്രമേ നിക്ഷേപകന് പണം ലഭിക്കൂ.

അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച 2015ലെ ബജറ്റിലാണ് ബാങ്ക്, പോസ്‌റ്റോഫീസ് എന്നിവിടങ്ങളിലെ ആവര്‍ത്തന നിക്ഷേപത്തിന് ടിഡിഎസ് ബാധകമാക്കിയത്. ജൂണ്‍ ഒന്ന് മുതലുള്ള പിന്‍വലിക്കലുകള്‍ക്ക് ഇത് ബാധകമാകും. സ്ഥിര നിക്ഷേപത്തിന്റെ വാര്‍ഷിക പലിശ 10,000 രൂപയില്‍ കൂടുതലായെങ്കില്‍മാത്രമേ നേരത്തെ ടിഡിഎസ് പിടിച്ചിരുന്നുള്ളൂ.

മധ്യവര്‍ഗക്കാരുടെയും ശമ്പള വരുമാനക്കാരുടെയും പ്രധാന നിക്ഷേപ മാര്‍ഗമാണ് ആര്‍ഡി. മാസംതോറും നിശ്ചിത തുക നിക്ഷേപിക്കുന്ന ആര്‍ഡിയുടെ കാലാവധി പരമാവധി പത്ത് വര്‍ഷംവരെയാണ്.

ഒരേ ബാങ്കിന്റെ വ്യത്യസ്ത ശാഖകളില്‍ പല അക്കൗണ്ടുകളിലായി സൂക്ഷിച്ചിട്ടുള്ള നിക്ഷേപങ്ങള്‍ ഇനി എല്ലാം ഒന്നായി കണക്കാക്കി മൊത്തം പലിശയുടെ 10 ശതമാനം ഇനി ടിഡിഎസി പിടിക്കും. ബാങ്കിന്റെ ഒരു ശാഖയിലുള്ള മൊത്തം നിക്ഷേപത്തിന്റെ പലിശയാണ് ടിഡിഎസിനായി നേരത്തെ കണക്കാക്കിയിരുന്നത്. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെ പലിശയ്ക്കും ടിഡിഎസ് കഴിവ് ചെയ്യണമെന്ന് ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

3/19/2015

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ മൈക്രോസോഫ്റ്റ് ഉപേക്ഷിക്കുന്നു


ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ മൈക്രോസോഫ്റ്റ് ഉപേക്ഷിക്കുന്നു


മാതൃഭുമി19/3/2015////



ഇരുപതുവര്‍ഷം പ്രായമുള്ള വെബ്ബ് ബ്രൗസര്‍ 'ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍' ഉപേക്ഷിക്കാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചു. കമ്പനി ഈ വര്‍ഷം പുറത്തിറക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 10 നൊപ്പം പുതിയ ബ്രൗസറാകും ഉണ്ടാകുക.

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പിന്‍ഗാമിക്ക് പേരിട്ടിട്ടില്ല. 'പ്രോജക്ട് സ്പാര്‍ട്ടാന്‍' ( ഛഴസരഫഋര്‍ ഞഹദഴര്‍ദഷ ) എന്ന കോഡുനാമത്തിലാണ് അത് മൈക്രോസോഫ്റ്റ് വികസിപ്പിക്കുന്നത്.

പുതിയ ബ്രൗസറിന്റെ പേര് നിശ്ചയിക്കാനുള്ള ശ്രമം നടക്കുന്നതേയുള്ളൂ. അത് വിന്‍ഡോസ് 10 നൊപ്പം ഉണ്ടാകും  കമ്പനിയുടെ മാര്‍ക്കറ്റിങ് മേധാവി ക്രിസ് കപോസ്സെല്ല അറിയിച്ചു.

1995 ല്‍ രംഗത്തെത്തിയ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, 1990 കളുടെ അവസാനം 'നെറ്റ്‌സ്‌കേപ് നാവിഗേറ്റര്‍' ( ങഫര്‍റഋദഹഫ ങദല്‍യഭദര്‍സഴ ) ബ്രൗസറിനെ പിന്തള്ളി, വെബ്ബ്ബ്രൗസിങ് രംഗത്ത് ഒന്നാമതെത്തുകയായിരുന്നു. വിന്‍ഡോസ് ഒഎസിനൊപ്പം ഉപയോക്താക്കളുടെ പക്കലെത്തിയ ആ ബ്രൗസറിന് ഒരു ഘട്ടത്തില്‍ 100 കോടി യുസര്‍മാര്‍ വരെയുണ്ടായിരുന്നു.



ഈ വര്‍ഷം രംഗത്തെത്തുന്ന വിന്‍ഡോസ് 10 ല്‍ പുതിയ ബ്രൗസറാകും ഉണ്ടാവുക


എന്നാല്‍, മോസില്ല കമ്പനിയുടെ 'ഫയര്‍ഫോക്‌സ്' ( എയഴഫബസണ്‍ ) ബ്രൗസറും, തുടര്‍ന്ന് ഗൂഗിളിന്റെ 'ക്രോം' ( ഏസസഭവഫ ഇമഴസശഫ ) ബ്രൗസറും രംഗം പിടിച്ചതോടെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പ്രതാപം അസ്തമിക്കാന്‍ തുടങ്ങി.

വേഗവും സുരക്ഷയും കുറവ്ഇതാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ നേരിട്ട പ്രധാന പോരായ്മ. ഈ പോരായ്മകള്‍ നികത്താന്‍ മൈക്രോസോഫ്റ്റ് കിണഞ്ഞു ശ്രമിച്ചെങ്കിലും കാര്യമായ ഫലം കണ്ടില്ല.

ഒടുവില്‍ പരാജയം സമ്മതിച്ച് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ തന്നെ വേണ്ട എന്ന് മൈക്രോസോഫ്റ്റ് തീരുമാനിക്കുമ്പോള്‍, ടെക് ചരിത്രത്തിലെ ഒരു ഏട് അവസാനിക്കുകയാണ്.

3/18/2015

ഒറ്റ മിനിറ്റില്‍ ഒരു ഫുള്‍ തീര്‍ത്തു; യുവാവ് മരിച്ചു


ഒറ്റ മിനിറ്റില്‍ ഒരു ഫുള്‍ തീര്‍ത്തു; യുവാവ് മരിച്ചു
 സ്വന്തം ലേഖകന്‍
 മനോരമ 
Story Dated: Wednesday, March 18, 2015 9:25 hrs IST 

യുവാക്കള്‍ മദ്യപാന പാര്‍ട്ടികള്‍ നടത്തുമ്പോള്‍ പരസ്പരം മത്സരിച്ച് കുടിക്കുന്നത് പുതിയ സംഭവമല്ല. എന്നാല്‍ ഈ മത്സരം അതിരുകടക്കുമ്പോള്‍ എന്ത് സംഭവിക്കാമെന്നതിന് സാക്ഷിയാകുകയായിരുന്നു ബ്രസീലിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. 

കോളെജ് വിദ്യാര്‍ത്ഥികള്‍  സംഘടിപ്പിച്ച പാര്‍ട്ടിയില്‍ ഒറ്റ മിനിറ്റ് കൊണ്ട് 23 ഷോട്ട് അതായത് ഒരു ഫുള്‍ വോഡ്ക അകത്താക്കിയ ഇരുപത്തിമൂന്നുകാരന്‍ ദുരന്തത്തിനിരയായി. വോഡ്ക കുടി മത്സരത്തില്‍ പങ്കെടുത്ത യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണമടയുകയായിരുന്നു. ഹംബര്‍ടോ മൌെറാ എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്.

മത്സര കുടിയില്‍ പങ്കെടുത്ത മറ്റ് മൂന്ന് പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. കുടി മത്സരം സംഘടിപ്പിച്ച നാലാം വര്‍ഷ വിദ്യാര്‍ത്ഥികളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1