4/06/2016

പ്രമേഹത്തെ തുരത്താൻ ചക്ക കഴിക്കാം

manoramaonline.com


by പി. കിഷോർ
ചക്കപ്പുഴുക്കോ, ഛായ്...എന്നു കരുതിയിരുന്നവരൊക്കെ പ്രമേഹം വന്നപ്പോൾ ചക്കയിലേക്കു തിരിയുകയാണ്. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ പോലും ചക്കവിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തുന്നു. പാവങ്ങൾക്കു പണ്ടേ ചക്ക രഹസ്യം അറിയാമായിരുന്നു. ചോറിനോ, കഞ്ഞിക്കോ, ചപ്പാത്തിക്കോ പകരം ചക്കപ്പുഴുക്കു കഴിച്ചാൽ രക്തത്തിൽ പഞ്ചസാരയുടെ അളവു കൂടില്ല. ഗുളികയും വേണ്ട ഇൻസുലിനും വേണ്ട. പാവങ്ങളുടെ പഴയ മുറിവൈദ്യത്തിന് ഇപ്പോൾ രാജ്യാന്തര അംഗീകാരമായിരിക്കുകയാണ്.
സിഡ്നി സർവകലാശാലയിലെ ഗ്ലൈസിമിക് ഇൻഡെക്സ് ഗവേഷണ വിഭാഗം പരീക്ഷണാടിസ്ഥാനത്തിൽ ചക്ക നൽകിയവർക്ക് കലോറി ഊർജവും ഗ്ലൈസിമിക് ലോഡും ചോറിനെക്കാളും ഗോതമ്പിനെക്കാളും തീരെ കുറവാണെന്നു കണ്ടെത്തിയിരിക്കുന്നു. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിന് അനുസൃതമായി രക്തത്തിലെ പഞ്ചസാര എത്ര വർധിക്കുന്നു എന്നതിന്റെ സൂചകമാണു ഗ്ലൈസിമിക് ലോഡ്. പരീക്ഷണത്തിനു വിധേയരായവർ ഒരു കപ്പ് ചക്ക കഴിച്ചപ്പോൾ ഗ്ലൈസിമിക് ലോഡ് 17 മാത്രം. ചോറിന് 29, ഗോതമ്പിന് 27 എന്നിങ്ങനെയാണ് ഇതേ അളവിൽ കഴിക്കുമ്പോൾ ഗ്ലൈസിമിക് ലോഡ്.
ചക്ക എന്ന സൂപ്പർ ഫ്രൂട്ട്
ഊർജത്തിന്റെ അളവ് ചോറിൽ 185 കാലറി, രണ്ട് റോട്ടിയിൽ 238.8 കാലറി, ചക്കയിൽ 115 കാലറി മാത്രം. അന്നജം ചോറിൽ 41 ഗ്രാം, റോട്ടിയിൽ 45.6 ഗ്രാം, ചക്കയിൽ 27.3 ഗ്രാം മാത്രം. പച്ച ചക്ക ഉണക്കി ഉണ്ടാക്കുന്ന ജാക്ക്ഫ്രൂട്ട്365 എന്ന ഉൽപന്നം പൊടിച്ച് കഞ്ഞി പോലെയാക്കി കൊടുത്താണു സിഡ്നി സർവകലാശാല ഗവേഷണം നടത്തിയത്.
പഴുത്ത ചക്കയല്ല, പച്ച ചക്കയാണ് കഴിക്കുന്നതെന്നു പ്രത്യേകം ശ്രദ്ധിക്കുക. പ്രമേഹ രോഗികൾ ചക്ക കഴിക്കരുതെന്നു പറയാറുണ്ട്. പക്ഷേ പഴുത്ത ചക്കയാണു കഴിക്കരുതാത്തത്. പച്ച ചക്ക കൊണ്ടുള്ള പുഴുക്ക് കഴിക്കാം. പച്ച ചക്കയിൽ പഴുത്തതിന്റെ അഞ്ചിലൊന്ന് പഞ്ചസാര മാത്രമേയുള്ളുവെന്നതാണു കാരണം.
ചക്കയുടെ ഗുണങ്ങൾ അതുകൊണ്ടൊന്നും തീരുന്നില്ല. ചക്കയിൽ ഫൈബർ (നാരുകൾ) ധാരാളമുള്ളതിനാൽ സുഖശോധനയുണ്ടാകും. കുടലിന് ഉത്തമം. വീട്ടിൽ പ്ലാവുണ്ടെങ്കിൽ ആയുസ് പത്തു വയസ്സ് കൂടുമെന്ന ചൊല്ലിന് ഇതും കാരണമാണ്. ചക്കപ്പുഴുക്കു കഴിക്കുന്നതിനാൽ പ്രമേഹം കൂടുന്ന പ്രശ്നമില്ല, കുടൽ എപ്പോഴും കഴുകി വൃത്തിയാക്കിയതു പോലെ ഇരിക്കുന്നതിനാൽ കുടൽ സംബന്ധമായ അസുഖങ്ങൾ വരില്ല. മറ്റു പഴങ്ങളേക്കാൾ അസിഡിറ്റിയും തീരെ കുറവ്.
ചക്ക കൊണ്ടുള്ള വ്യത്യസ്തമായ രണ്ടു വിഭവങ്ങൾ പരിചയപ്പെടാം
ചക്ക മാഹാത്മ്യത്തിന് ശാസ്ത്രീയ അടിത്തറ ഉണ്ടാക്കിയത് മൈക്രോസോഫ്റ്റിലെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജയിംസ് ജോസഫാണ്. കെഎസ്ഐഡിസിയിൽ നിന്നു വായ്പയെടുത്ത് ഓസ്ട്രേലിയയിലെ സിഡ്നി സർവകലാശാലയുടെ ഗവേഷണത്തിനായി ഉപയോഗിക്കുകയായിരുന്നു. വിവിധ ഭക്ഷണ പദാർഥങ്ങൾ കഴിക്കുമ്പോൾ രക്തത്തിൽ പഞ്ചസാരയുടെ അളവ് എത്ര കണ്ട് വർധിക്കുന്നു എന്നതിന്റെ സൂചികയായ ഗ്ലൈസിമിക് ഇൻഡെക്സ് പഠനത്തിൽ ലോകത്തു തന്നെ ഒന്നാം സ്ഥാനമാണ് സിഡ്നി സർവകലാശാലയ്ക്കുള്ളത്. അവരുടെ പഠന റിപ്പോർട്ട് പച്ച ചക്ക കഴിച്ചാൽ പ്രമേഹം നിയന്ത്രിക്കാമെന്നതിന് ആധികാരികത നൽകുകയാണ്.
പച്ച ചക്കയിൽ അന്നജത്തിന്റെ അളവ് കുറവാണെങ്കിലും നാരുകളും ജലാംശവും കൂടുതലായതിനാൽ വയർ നിറയും, വിശപ്പുമാറും. പക്ഷേ പ്രോട്ടീനിന്റെ അളവും കുറവാണ്. അതിനാൽ ചക്കപ്പുഴുക്കു കഴിക്കുന്നത് മീൻകറിയുടെയോ, ഇറച്ചിക്കറിയുടെയോ കൂടെയാകുന്നതാണു മെച്ചം. സസ്യാഹാരികൾ പ്രോട്ടീൻ ധാരാളമുള്ള കടലക്കറിയോ, പയറോ, പരിപ്പുകറിയോ ചക്കപ്പുഴുക്കിന്റെ കൂടെ കഴിക്കുക. കൂടെയുള്ള കറികൾ ദിവസവും മാറാമെന്നതിനാൽ ചക്ക ബോറടിക്കില്ല.
ചോറോ, ചപ്പാത്തിയോ, ദോശയോ പോലെ പ്രധാന ഭക്ഷണത്തിനു പകരമായിട്ടാണു ചക്കപ്പുഴുക്കു കഴിക്കേണ്ടതെന്നു പ്രത്യേകം ശ്രദ്ധിക്കുക. ചോറിന്റെ കൂടെ ഉപദംശമായിട്ടല്ല. ദിവസം ഒരു നേരം കഴിച്ചാൽ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ കുറവു വരുമെന്നതിനാൽ പ്രമേഹത്തിന്റെ മരുന്നുകളോ, ഇൻസുലിനോ എടുക്കുന്നവർ ഡോക്ടറെ അറിയിക്കേണ്ടതാണ്. ചക്കയുടെ കൂടെ മരുന്നോ ഇൻസുലിനോ ചേർന്നു ഷുഗർ അളവ് തീരെ കുറഞ്ഞു ഹൈപ്പോഗ്ലൈസീമിയ വരാതിരിക്കാനാണിത്.
പരീക്ഷണാർഥം ചക്കപ്പുഴുക്കു കഴിച്ചവർക്കെല്ലാം ഷുഗർ കുറയുകയും അതിനാൽ മരുന്നുകളോ ഇൻസുലിനോ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ചെലവും അതനുസരിച്ചു കുറയുന്നു. പൂർണമായും നിയന്ത്രണവിധേയമായവരേറെ. പറമ്പിലുള്ള ഭക്ഷണം ഉപേക്ഷിച്ചിട്ടാണ് മറ്റു വിഭവങ്ങൾ കഴിച്ചു മലയാളികൾ പ്രമേഹം വരുത്തി വയ്ക്കുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രമേഹം വന്നവർക്കും പറമ്പിലെ ചക്കയുടെ പുഴുക്ക് മതി, വിലയേറിയ മരുന്നുകളും ഇൻസുലിനും ഒഴിവാക്കാം. കിലോ അഞ്ചു രൂപ മാത്രമാണു ചക്കയ്ക്ക്.
കേരളത്തിൽ വർഷം 600 കോടിയുടെ ചക്ക ഉണ്ടാകുന്നുവെന്നാണ് ഏകദേശ കണക്ക്. അതു മുഴുവൻ പ്രയോജനപ്പെടുത്തിയാൽ കേരളത്തിന്റെ പഞ്ചാരപ്രശ്നത്തിനു പരിഹാരമാവും. ചക്ക കർഷകനു വിലയും കിട്ടും. ഇടിച്ചക്കയും കടച്ചക്കയും മറ്റും കറിക്കുമാത്രമായി ഉപയോഗിക്കുന്നതിനാൽ ഇതിൽ ഉൾപ്പെടുന്നില്ല. പുഴുക്ക് ഉണ്ടാക്കാൻ കഴിയുന്ന വരിക്കച്ചക്കയോ, കൂഴച്ചക്കയോ ഏതു

വാട്ട്സാപ്പില്‍ പുതിയ സുരക്ഷാ സംവിധാനം

manoramaonline.com

by മാക്സിൻ ഫ്രാൻസിസ്
പുതിയ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ (രഹസ്യകോഡുകൾ) വാട്ട്സാപ് നടപ്പിലാക്കി. പുതിയ അപ്ഡേഷനോടു കൂടി അയക്കുന്നവർക്കും സ്വീകരിക്കുന്നവർക്കുമൊഴികെ മറ്റാർക്കും (വാട്ട്സാപ് കമ്പനി ഉൾപ്പെടെ) സന്ദേശങ്ങൾ വായിക്കുവാനോ മനസിലാക്കുവാനോ സാധിക്കില്ല. നിലവിൽ ടെക് കമ്പനികൾക്കും അമേരിക്കൻ സർക്കാരിനുമിടയിൽ നടക്കുന്ന ശീതയുദ്ധത്തിന് മറുപടിയായാണ് വാട്ട്സാപ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പ്രാവർത്തികമാക്കിയതെന്ന് കരുതപ്പെടുന്നു
ഉപയോക്താക്കളുടെ സന്ദേശങ്ങൾ ടാപ് ചെയ്യുന്നത് - അത് നിയമം പാലിക്കുന്നതിനായാൽ പോലും, സ്വകാര്യതയ്ക്കെതിരാണെന്ന നിലപാടിലാണ് ടെക് കമ്പനികൾ. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ നിയമം പാലിക്കുന്നതിനായി സന്ദേശങ്ങൾ ചോർത്തുന്നതും ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതും വ്യക്തിഗത സുരക്ഷയ്ക്കെതിരാണ്. ഇത് സൈബർ ക്രിമിനലുകളും ഹാക്കർമാരും ഉപയോക്താക്കളുടെ വിവരങ്ങൾ സ്വന്തമാക്കുന്നതിനും ദുരുപയോഗം ചെയ്യുന്നതിനും കാരണമായേക്കുമെന്ന് വാട്ട്സാപ് വെളിപ്പെടുത്തുന്നു.
ഉപയോക്താക്കളുടെ വ്യക്തിഗത സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുന്നതിനൊപ്പം എൻക്രിപ്ഷനുമായി ബന്ധപ്പെട്ട് കമ്പനിയുടെ മേലുണ്ടാകുന്ന അമിത സമ്മർദ്ദം ഇതിലൂടെ മറികടക്കാനാകുമെന്നും വാട്ട്സാപ് കണക്കുകൂട്ടുന്നു. ശക്തമായ എൻക്രിപ്ഷൻ സർക്കാരിനും ടെക് കമ്പനികൾക്കുമിടയിലുള്ള തുറന്ന പോരിനു വഴിതെളിച്ചിരുന്നു. യുകെയിൽ ഇത്തരത്തിൽ സർക്കാരുമായി സഹകരിക്കാത്ത കമ്പനികളെ വിലക്കണമെന്നുവരെ രാഷ്ട്രീയനേതാക്കൾ ആവശ്യപ്പെടുകയുണ്ടായി.
എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സ്വീകരിക്കുന്നതിലൂടെ സർക്കാരുകൾക്ക് കമ്പനിയോട് ഉപയോക്താക്കളുടെ സന്ദേശങ്ങൾ നൽകുന്നതിന് സമ്മർദ്ദം ചെലുത്താനാകില്ല. ഇനി ഉപയോക്താക്കളുടെ സന്ദേശങ്ങൾ സർക്കാരിനു നൽകാൻ കമ്പനി തീരുമാനിച്ചാലും സാധിക്കില്ലെന്നതാണ് ഈ അപ്ഡേഷന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് കമ്പനി ചൂണ്ടിക്കാണിക്കുന്നു. സെക്യൂരിറ്റി ടെക്നോളജി ഉപയോഗിച്ചാണ് ഏറ്റവും പുതിയ അപ്‍ഡേറ്റ് പ്രവർത്തിക്കുന്നത്. ഇതു മൂലം ഒരു ഡിവൈസിൽ നിന്നും മറ്റൊരു ഡിവൈസിലേക്ക് അയയ്ക്കുന്ന സന്ദേശം ടാപ് ചെയ്യാനാകില്ല.
ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങൾക്കും എല്ലാവിധ ആശയവിനിമയത്തിനും പരിപൂർണ സുരക്ഷ ഉറപ്പാക്കുന്നതിനായി രൂപംകൊടുത്തതാണു പുതിയ അപ്ഡേഷനെന്ന് വാട്ട്സാപ് ഔദ്യോഗിക ബ്ലോഗിലൂടെ വെളിപ്പെടുത്തി. പുതിയ അപ്ഡേറ്റഡ് ആപ്പ് ഉപയോഗിക്കുന്നവര്‍ അയക്കുന്ന സന്ദേശങ്ങൾ, ചിത്രങ്ങൾ, വിഡിയോകൾ, ഫയലുകൾ, വോയിസ് മെസേജുകൾ എന്നിവ ഡിഫോൾട്ടായി എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കുമെന്നാണ് വാട്ട്സാപ് തങ്ങളുടെ ഔദ്യോഗിക ബ്ലോഗിൽ കുറിച്ചിരിക്കുന്നത്. ഗ്രൂപ് സന്ദേശങ്ങൾക്കും ഇതു ബാധകമായിരിക്കും.
ഉപയോക്താക്കൾ സുഹൃത്തുക്കൾക്കോ ഗ്രൂപ്പിനോ അയയ്ക്കുന്ന സന്ദേശങ്ങൾ സൈബർ ക്രിമിനലുകൾ, ഹാക്കർമാർ, എന്തിന് വാട്ട്സാപ് കമ്പനിക്കോ വായിക്കാനോ മനസിലാക്കാനോ സാധിക്കില്ല. ഈ പുതിയ ഫീച്ചർ എല്ലാ സന്ദേശങ്ങളും തികച്ചും വ്യക്തിഗതമാക്കുന്നുവെന്നും നേരിട്ടു സംസാരിക്കുന്ന അനുഭവം പ്രദാനം ചെയ്യുമെന്നും വാട്ട്സാപ് കൂട്ടിച്ചേർക്കുന്നു.
end-to-end-encryption1
വാട്ട്സാപ് സന്ദേശങ്ങൾ പരസ്യത്തിനായി ഉപയോഗിക്കില്ലെന്ന ഉറപ്പും പുതിയ ഫീച്ചർ നൽകുന്നു. അതേ സമയം ഉപയോക്താക്കളുടെ സ്വഭാവം മനസിലാക്കുന്നതിന് ചില വിവരങ്ങൾ വാട്ട്സാപ് ശേഖരിക്കുന്നുണ്ട്. എൻഡ്-ടു-എൻക്രിപ്ഷൻ മറ്റു ചാറ്റ് പ്ലാറ്റ്ഫോമുകളും ഉടൻ സ്വീകരിക്കുമെന്ന് കരുതുന്നതായി വാട്ട്സാപ് വെളിപ്പെടുത്തുന്നു.

അതിവേഗ ട്രെയിന്‍ 'ഗതിമാന്‍ ഫ്ലാഗ് ഓഫ് ചെയ്തു

janmabhumidaily.com


ജന്മഭൂമി
8ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്‌നസാക്ഷാത്ക്കാരമായി ഭാരതത്തിന്റെ റെയില്‍വെ ചരിത്രത്തില്‍ വിപ്ലവം കുറിച്ചുകൊണ്ട് ആധുനിക സൗകര്യങ്ങളോടെ ആദ്യത്തെ സെമി ഹൈ സ്പീഡ് ട്രെയിന്‍ ഗതിമാന്‍ എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു.
മണിക്കൂറില്‍ 160 കിലോ മീറ്റര്‍ സ്പീഡിലുള്ള അതിവേഗ ട്രെയിനായ ഗതിമാന്‍ എക്‌സ്പ്രസിന്റെ യാത്രയ്ക്ക് തുടക്കം കുറിച്ച് ഇന്നലെ രാവിലെ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പച്ചക്കൊടി വീശി. ദല്‍ഹി ഹസ്രത്ത് നിസാമുദിന്‍ മുതല്‍ ആഗ്ര കന്റോണ്‍മെന്റ് സ്റ്റേഷന്‍ വരെയാണ് ഗതിമാന്‍ സര്‍വ്വീസ് നടത്തുക. വെള്ളിയാഴ്ച ഒഴികെയുള്ള ആഴ്ചയിലെ ആറുദിവസവും സര്‍വ്വീസ് നടത്തും.
ഭാരതത്തിന്റെ അതിവേഗ റെയില്‍ ഗതാഗത രംഗത്ത് പുതിയ യുഗത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് റെയില്‍വേ വ്യക്തമാക്കി.
അതിവേഗ ചരക്ക്, പാസഞ്ചര്‍ ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കുന്ന കാര്യം റെയില്‍ ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. ഗതിമാന്‍ എക്‌സ്പ്രസില്‍ രണ്ട് എസി എക്‌സിക്യൂട്ടീവ് ചെയര്‍ കാറുകളും എട്ട് എസി ചെയര്‍കാര്‍ കോച്ചുകളുമുണ്ടാകും. എസി എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ സീറ്റിന് 1500 രൂപയും എസി കോച്ചില്‍ സീറ്റിന് 750 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
100 മിനുട്ടാണ് യാത്രാസമയം. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലോടുന്ന ഭാരതത്തിലെ ആദ്യത്തെ ട്രെയിനായിരിക്കും ഇത്. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ഭക്ഷണം തയ്യാറാക്കുന്നത്. വിമാനയാത്രയുടെ സൗകര്യം പകര്‍ന്നുകൊണ്ട് ട്രെയിന്‍ ഹോസ്റ്റസുമാരായിരിക്കും ഭക്ഷണവും വെള്ളവും വിതരണം ചെയ്യുക. ഭാരത ഭക്ഷണവും കോണ്ടിനന്റല്‍ വിഭവങ്ങള്‍ ഉള്‍പ്പടെ ഉന്നത നിലവാരത്തിലുള്ള വിവധതരത്തിലുള്ള ഭക്ഷണവും ലഭിക്കും.
ശക്തിയേറിയ അടിയന്തിര ബ്രേക്കിങ് സംവിധാനം, സ്വയം പ്രവര്‍ത്തിക്കുന്ന ഫയര്‍ അലാം, ജിപിഎസ് സംവിധാനം, ടെലിവിഷന്‍ എന്നിവയൊക്കെ ഗതിമാനിലുണ്ടാകും. വിമാനയാത്രയോടും വിദേശരാജ്യങ്ങളിലെ ഹൈക്ലാസ് ട്രെയിന്‍ യാത്രയോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഗതിമാനിലുള്ളത്.
വൈ ഫൈ സംവിധാനത്തിലൂടെ സൗജന്യമായി വിനോദ വീഡിയോകള്‍ ടാബിലും സ്മാര്‍ട്ട് ഫോണിലും യാത്രക്കാര്‍ക്ക് ലഭിക്കും. കപൂര്‍ത്തലയിലെ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിച്ച ഉന്നത നിലവാരമുള്ള പ്രത്യേക കോച്ചുകളാണ് ട്രെയിനിലുള്ളത്.
ബയോ ടോയ്‌ലറ്റ് സംവിധാനമാണ് ട്രെയിനിലുള്ളത്. 5500 എച്ച്പിയുടെ വാപ് 5 ഇലക്ട്രിക്കല്‍ എഞ്ചിനാണ് ട്രെയിന്റെ പ്രത്യേകത.
ദല്‍ഹി ഹസ്രത്ത് നിസാമുദിനില്‍ നിന്നും രാവിലെ 8.10ന് പുറപ്പെട്ട് 9.50ന് ആഗ്ര കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തും. തിരിച്ച് വൈകിട്ട് 5.50ന് ആഗ്രയില്‍ നിന്നും പുറപ്പെട്ട് 7.30ന് നിസാമുദിനില്‍ എത്തും.
ഭാവിയില്‍ കാണ്‍പൂര്‍-ദല്‍ഹി, ചണ്ഡിഗഡ്-ദല്‍ഹി, ഹൈദരാബാദ്-ചെന്നൈ, നാഗപൂര്‍-ബിലാസ്പൂര്‍, ഗോവ-മുംബൈ, നാഗപൂര്‍-സെക്കന്തരാബാദ് തുടങ്ങി ഒമ്പത് റൂട്ടുകളില്‍ കൂടി ഇത്തരത്തിലുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുവാന്‍ റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്.
Related News from Archive
Editor's Pick

ഭവന, വാഹന വായ്പ്പാ പലിശ കുറയും

janmabhumidaily.com

ജന്മഭൂമി
2മുംബയ്: ജനങ്ങള്‍ക്ക് ഏറെ സഹായകരമായി, ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന വായ്പ്പയുടെ (റിപോ) പലിശ 25 പോയന്റ് (0.25 ശതമാനം)കുറച്ചു. ഇതോടെ പലിശ 6.75 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി. 2011 ജനുവരിക്കുശേഷം ഇതാദ്യമായാണ് വായ്പ്പയ്ക്ക് ഇത്രയേറെ പലിശ കുറയുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ വന്ന് സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആര്‍ബിഐ നാലു തവണയായി പലിശ നിരക്ക് 1.25 ശതമാനം കുറച്ചിരുന്നു. ഇപ്പോള്‍ 0.25 ശതമാനവും. പതിനഞ്ചു മാസം കൊണ്ട് പലിശയില്‍ മൊത്തം 1.50 ശതമാനമാണ് കുറവു വന്നത്.
ഇതിന്റെ ഫലമായി വീടു നിര്‍മ്മിക്കാനും ചെറുകിട വാണിജ്യവ്യവസായ സംരംഭങ്ങള്‍ തുടങ്ങാനും വിദ്യാഭ്യാസത്തിനും വാഹനങ്ങള്‍ വാങ്ങാനും മറ്റുമെടുക്കുന്ന വായ്പ്പയുടെ പലിശ ഇനി ബാങ്കുകളും കുറയ്ക്കും. ഇത് ലക്ഷക്കണക്കിനാള്‍ക്കാര്‍ക്ക് ഗുണകരമാകും.
2016-2017സാമ്പത്തിക വര്‍ഷത്തെ ആദ്യ വായ്പ്പാ നയത്തിലാണ് റിപോ നിരക്ക് വെട്ടിക്കുറച്ചത്. നാണയപ്പെരുപ്പം കുറഞ്ഞുവരുന്നതും സാമ്പത്തിക വളര്‍ച്ച ശക്തമായി തുടരുന്നതുമാണ് പലിശ കുറയ്ക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചത്.
ബാങ്കുകളില്‍ നിന്ന് ആര്‍ബിഐ എടുക്കുന്ന വായ്പ്പയുടെ (റിവേഴ്‌സ് റിപ്പോ) പലിശ ആറു ശതമാനമാക്കി. പതിവു പോലെ മഴ ലഭിച്ചാല്‍, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 7.6 ശതമാനമാകുമെന്ന് ആര്‍ബിഐ പുതിയ വായ്പ്പാ നയത്തില്‍ വ്യക്തമാക്കുന്നു. നാണയപ്പെരുപ്പം ഒന്നു മുതല്‍ ഒന്നര ശതമാനം വരെയായി പിടിച്ചു നിര്‍ത്താന്‍ കഴിയുമെന്നും ആര്‍ബിഐ പറയുന്നു.
സാമ്പത്തിക നയസമിതി രൂപീകരിക്കാന്‍ വേണ്ടി ആര്‍ബിഐ നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര പദ്ധതിയെ ആര്‍ബിഐ ഗവര്‍ണ്ണര്‍ രഘുറാം രാജന്‍ സ്വാഗതം ചെയ്തു. ഇത് ആര്‍ബിഐ നയം കൂടുതല്‍ വിശ്വസനീയമാക്കും.
വായ്പ്പാ നയം പ്രഖ്യാപിക്കുന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സാമ്പത്തിക സുസ്ഥിരത ഇനിയും നാണയപ്പെരുപ്പം കുറയ്ക്കും. എന്നാല്‍ ഏഴാമത് ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നാണയപ്പെരുപ്പത്തില്‍( വിലക്കയറ്റം) ചില്ലറ പ്രത്യാഘാതം ഉണ്ടാക്കും. അദ്ദേഹം വിലയിരുത്തി.
ആര്‍ബിഐ പലിശ കുറച്ച പശ്ചാത്തലത്തില്‍ ബാങ്കുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ഭവന, വാഹന, വ്യവസായ, വിദ്യാഭ്യാസ, വ്യക്തിഗതവായ്പകളുടെ പലിശയും കുറയ്ക്കും. ഇത് മാസ അടവിലും കുറവ് വരുത്തും. വായ്പ്പകള്‍ എടുത്തിട്ടുള്ളവര്‍ക്ക് വലിയ ആശ്വാസമാകും ഇത്.
നാണയപ്പെരുപ്പം കുറയുകയും മൊത്തം ചെലവ് കുറഞ്ഞുവരികയും ചെയ്യുന്ന സാഹചര്യത്തില്‍ ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആര്‍ബിഐ നാലു തവണയായി പലിശ നിരക്ക് 1.25 ശതമാനം കുറച്ചിരുന്നു. എന്നാല്‍ ഇതിന് അനുസൃതമായി ബാങ്കുകള്‍ വായ്പ്പകളുടെ പലിശ കുറച്ചിരുന്നില്ല. ഇനി അത് കഴിയില്ല. ബാങ്കുകളും പലിശ കുറയ്ക്കണമെന്ന് ആര്‍ബിഐ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഭാരതം തിളങ്ങുന്ന രാജ്യം: ഐഎംഎഫ്
ന്യൂയോര്‍ക്ക്: ഭാരതത്തെ പ്രശംസിച്ച് വീണ്ടും ഐഎംഎഫ് മേധാവി. ശക്തമായ സാമ്പത്തിക വളര്‍ച്ചയും വരുമാന വര്‍ദ്ധനയും ഉള്ള ഭാരതം ആഗോള സമ്പദ്‌വ്യവസ്ഥയില്‍ തിളക്കമാര്‍ന്ന കേന്ദ്രമാണ്. ഐഎംഎഫ് മേധാവി ക്രിസ്‌റ്റൈന്‍ ലെഗാര്‍ഡ് പറഞ്ഞു. ആറുമാസം കൊണ്ട് ആഗോള സമ്പദ് വ്യവസ്ഥ കൂടുതല്‍ ദുര്‍ബലമായി. ചൈനയുടെ വളര്‍ച്ചയും മന്ദഗതിയിലായി. എന്നാല്‍ ഭാരതം ഇതിനിടയിലും തിളക്കമുള്ള സ്ഥലമാണ്. അവര്‍ പറഞ്ഞു. ഭാരതം സബ്‌സിഡിച്ചെലവ് കുറച്ചു. അങ്ങനെ ലാഭിച്ച പണം അവര്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കാം. അവര്‍ തുടര്‍ന്നു.
Related News from Archive
Editor's Pick

സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതി ദളിതര്‍ക്കും വനിതകള്‍ക്കുമായി: മോദി

janmabhumidaily.com

ജന്മഭൂമി
3ന്യൂദല്‍ഹി: അഭിമാന പദ്ധതിയായ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ രാജ്യത്തെ ദളിതര്‍ക്കും വനിതകള്‍ക്കുമായാണ് ആരംഭിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കും വനിതകള്‍ക്കും വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പദ്ധതി സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
പദ്ധതി അനുസരിച്ച് 10 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപവരെ പട്ടികജാതി-പട്ടികവര്‍ഗ്ഗ-വനിതാ സംരംഭകര്‍ക്ക് വായ്പാ തുക ലഭ്യമാക്കുമെന്ന് മോദി പറഞ്ഞു. രാജ്യത്തെ 1.25 ലക്ഷം ബാങ്കുകള്‍ വഴി 1.25 ലക്ഷം യുവാക്കള്‍ക്ക് വായ്പാ തുക ലഭിക്കും. എല്ലാ ബാങ്ക് ബ്രാഞ്ചുകളും ഒരു വനിതയ്ക്കും ഒരു ദളിതനും ഒരു പട്ടികവര്‍ഗ്ഗക്കാരനും പുതിയ സംരംഭകത്വം ആരംഭിക്കുന്നതിന് നിര്‍ബന്ധമായും വായ്പ നല്‍കണമെന്നും മോദി പറഞ്ഞു.
തൊഴിലന്വേഷകരെ തൊഴില്‍ ദായകരാക്കി മാറ്റുകയാണ് സ്റ്റാന്റ് അപ്പ് ഇന്ത്യ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദളിത്-പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ ജീവിതനിലവാരം മാറ്റുന്ന പദ്ധതിയാണിത്. സാധാരണക്കാര്‍ക്ക് സ്വന്തം കാലില്‍ നിന്നു ജീവിക്കാന്‍ പദ്ധതി സഹായിക്കും. ചെറുകിട വ്യവസായ വികസന ബാങ്ക് 10,000 കോടി രൂപയും നാഷണല്‍ ക്രെഡിറ്റ് ഗ്യാരന്റി ട്രസ്റ്റി കമ്പനി ലിമിറ്റഡ് 5,000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ജഗ്ജീവന്‍ റാമിന്റെ മരണവാര്‍ഷിക ദിനമായ ഇന്നലെ നടന്ന ചടങ്ങില്‍ ദളിതനെന്ന പശ്ചാത്തലം ഒരിക്കലും അദ്ദേഹത്തിന് തടസ്സമായില്ലെന്ന് മോദി പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മുദ്രായോജനയില്‍ പെടുത്തി 5,100 ഇറിക്ഷകള്‍ പ്രധാനമന്ത്രി വിതരണം ചെയ്തു. റിക്ഷാ ഡ്രൈവര്‍മാരുമായി മോദി അഭിമുഖസംഭാഷണവും നടത്തി. കൗശല വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
Related News from Archive
Editor's Pick

ഉടന്‍ വരും സാംസങിന്റെ മടങ്ങും സ്മാര്‍ട്‌ഫോണ്‍


foldable smartphone, Samsung


mathrubhumi.com
സ്വന്തം ലേഖകന്‍
സ്മാര്‍ട്‌ഫോണുകളുടെ അദ്ഭുതങ്ങള്‍ക്ക് അറുതിയായോ? ലോകമെങ്ങുമുള്ള വിപണികള്‍ നല്‍കുന്ന സൂചന അതാണ്. പത്തുവര്‍ഷത്തെ വന്‍വളര്‍ച്ചയ്ക്ക് ശേഷം സ്മാര്‍ട്‌ഫോണ്‍ വില്‍പ്പനയുടെ ഗ്രാഫ് പതിയെ താഴോട്ടു നീങ്ങിത്തുടങ്ങിയിരിക്കുന്നു. മുന്‍നിര കമ്പനികളുടെ ഫ് ളാഗ്ഷിപ്പ് ഫോണുകള്‍ക്ക് പഴയ തോതിലുള്ള സ്വീകാര്യത ലഭിക്കുന്നില്ല. തൊട്ടുമുമ്പിറങ്ങിയ മോഡലില്‍ നിന്ന് കാര്യമായ വ്യത്യാസങ്ങളൊന്നും പുതിയ ഫോണിനില്ല എന്നത് കൊണ്ടാണിത്.
ഇന്ത്യയും ചൈനയും പോലുള്ള വികസ്വര വിപണികളിലല്ലാതെ സ്മാര്‍ട്‌ഫോണുകളോട് വലിയ ആവേശമൊന്നുമില്ല എവിടെയും. ഐഫോണിന്റെ പുതിയ വെര്‍ഷന്‍ ഇറങ്ങുന്നതിന്റെ തലേന്ന് രാത്രി മുതല്‍ ആപ്പിള്‍ സ്‌റ്റോറിന് മുന്നില്‍ ആളുകള്‍ ക്യൂ നിന്ന കാലമൊക്കെ പഴങ്കഥയായി. കൈയിലുളള ഫോണ്‍ മാറ്റി പുതിയത് വാങ്ങാന്‍ വികസിതരാജ്യങ്ങളിലെ ഭൂരിഭാഗം പേര്‍ക്കും താത്പര്യമില്ല.
കൈവെള്ളയിലൊതുങ്ങേണ്ട സ്മാര്‍ട്‌ഫോണിനുള്ളില്‍ പറ്റാവുന്നിടത്തോളം ടെക്‌നോളജിയും സാങ്കേതികസൗകര്യങ്ങളും കുത്തിക്കയറ്റിക്കഴിഞ്ഞു. 'മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ' എന്ന് സിനിമയില്‍ ചോദിച്ചതുപോലെ ഇന്നൊവേഷനൊക്കെ ഒരു പരിധിയില്ലേ എന്നാകും സ്മാര്‍ട്‌ഫോണ്‍ കമ്പനികളുടെ ആര്‍ ആന്‍ഡ് ഡി വിഭാഗത്തിലെ എഞ്ചിനിയര്‍മാര്‍ ഇപ്പോള്‍ ചോദിക്കുന്നത്.
സ്മാര്‍ട്‌ഫോണിന്റെ പരിധിയും പരിമിതികളും മറികടക്കാന്‍ പുത്തനൊരു സൂത്രം കണ്ടുപിടിക്കുന്നതിന്റെ തിരക്കിലാണ് സാംസങ് ഇപ്പോള്‍. കൊറിയന്‍ ടെക്‌നോളജി വെബ്‌സൈറ്റായ ഇ.ടി. ന്യൂസിന്റെ എക്‌സ്‌ക്ലുസീവ് സ്‌റ്റോറി വിശ്വസിക്കാമെങ്കില്‍ മടക്കിവെക്കാവുന്ന സ്മാര്‍ട്‌ഫോണ്‍ കമ്പനി ഉടന്‍തന്നെ വില്പനയ്‌ക്കെത്തിക്കും.
ഓ, ഇതിലെന്താണിത്ര പുതുമ എന്ന് പഴയ ഫ് ളിപ് ഓപ്പണ്‍ മോഡല്‍ ഫീച്ചര്‍ ഫോണുകള്‍ കണ്ടിട്ടുള്ള പഴമക്കാര്‍ ചോദിച്ചേക്കും. സ്‌ക്രീനിന്റെയും കീപാഡിന്റെയും നടുവിലൂടെ മുറിയുന്ന പഴയ മോഡലല്ല സ്‌ക്രീന്‍ തന്നെ പകുതിയായി മുറിയുന്ന ഹൈ-ടെക് ഫ് ളിപ് മോഡലാണ് സാംസങ് അവതരിപ്പിക്കാനൊരുങ്ങുന്നത്.
കാഴ്ചയില്‍ അഞ്ചിഞ്ച് വലിപ്പമുള്ള ഡിവൈസായിരിക്കും സാംസങിന്റെ പുതിയ ഫ് ളിപ് ഫോണ്‍ എന്നാണ് റിപ്പോര്‍ട്ട്. പുസ്തകം പോലെ ഈ ഫോണ്‍ തുറക്കുമ്പോള്‍ ഉള്ളില്‍ ഏഴിഞ്ച് വലിപ്പമുള്ള വലിയ സ്‌ക്രീന്‍ വിരിഞ്ഞുവരും.
സ്മാര്‍ട്‌ഫോണിനുള്ളില്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെ സൗകര്യങ്ങളൊരുക്കുന്ന ഈ ഫോണിന് 'സ്മാര്‍ട്‌ലെറ്റ്' എന്നാണേ്രത സാംസങ് ഇപ്പോഴിട്ടിരിക്കുന്ന പേര്. ഈ ഫോണ്‍ നിര്‍മാണ പ്രോജക്ടിന് 'ഫോള്‍ഡബിള്‍ വാലി' എന്നും പേര് നല്‍കിയിട്ടുണ്ട്.
മടക്കാവുന്ന തരത്തിലുള്ള പ്ലാസ്റ്റിക് സ്‌ക്രീനുകളാകും ഫോണിലുണ്ടാകുക. സ്‌നാപ്ഡ്രാഗണ്‍ 820 പ്രൊസസര്‍, മൂന്ന് ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ്‌സ്ലോട്ട്, ഊരിയെടുക്കാനാവാത്ത ബാറ്ററി... ഇറങ്ങാന്‍ പോകുന്ന മടങ്ങുംഫോണിന്റെ സാങ്കേതികവിവരങ്ങളും ഇ.ടി. ന്യൂസിന്റെ വാര്‍ത്തയിലുണ്ട്. 2017 ജനവരിയോടെ ഈ ഫോണ്‍ വില്പനയ്‌ക്കെത്തുമെന്നും ഇ.ടി. ന്യൂസ് ഉറപ്പിച്ചു പറയുന്നു.
മടങ്ങുംഫോണിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളോട് പ്രതികരിക്കാന്‍ സാംസങ് തയ്യാറായിട്ടില്ല. എന്നാല്‍ ചുരുട്ടാനും മടക്കാനും കഴിയുന്ന ഡിസ്‌പ്ലേകള്‍ വികസിപ്പിച്ചെടുക്കാന്‍ കമ്പനി ഏറെക്കാലമായി ശ്രമം നടത്തിവരുകയാണ് എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. 2013ലെ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോയില്‍ ഇത്തരമൊരു ഡിസ്‌പ്ലേയുടെ പ്രോട്ടോടൈപ്പ് സാംസങ് അവതരിപ്പിച്ചതുമാണ്.
ഉത്സാഹം കെട്ടുപോയ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ പുതിയ ആവേശം നിറയ്ക്കാന്‍ സാംസങിന്റെ മടങ്ങുംഫോണിന് സാധിക്കുമോ എന്നാണിനി അറിയേണ്ടത്.

ചിക്കനിൽ നിന്നും കാൻസർ

ചിക്കനിൽ നിന്നും കാൻസർ

ചിക്കൻ പ്രേമികൾ സൂക്ഷിക്കുക, ചിക്കൻ പ്രേമം നിങ്ങളെ കൊണ്ടെത്തിക്കുന്നത് ഒരു പക്ഷേ കാൻസറിലേക്കാകാം. ഇറച്ചി കോഴികൾക്ക് നൽകുന്ന തീറ്റയിൽ ചേർക്കുന്ന ആർസനിക് എന്ന രാസവസ്തുവാണ് കാൻസറിലേക്കു നയിക്കുന്നത്. കോഴിയുടെ ഭാരം കൂട്ടാനും ഇറച്ചിയുടെ കളറു കൂട്ടാനുമാണ് ആർസനിക് കോഴികൾക്ക് നൽകുന്നത്. ആർസനിക് ചേർന്ന ചിക്കന് ഇളം പിങ്ക് നിറമായിരിക്കും. അമേരിക്കയിൽ വിൽപന നടത്തുന്ന ചിക്കനിൽ ആർസനിക്ക് അടങ്ങിയിട്ടുണ്ടെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) സാക്ഷ്യപ്പെടുത്തുന്നു.
പരിശോധയനയ്ക്കായി എടുത്ത ചിക്കനിൽ പകുതിയിലും കരളിൽ ആർസനിക് എന്ന വിഷവസ്തു കണ്ടെത്തിയാതായും എഫ്ഡിഎ പറയുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആർസനിക് ഡ്രഗ് ആയ റൊക്സാർസോണിന്റെ ഉൽപാദനം നിർത്തി വയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ചെറിയ അളവിൽ ആർസനിക് ആടങ്ങിയ ചിക്കൻ കഴിക്കുന്നത് പ്രശ്നമാകില്ല. എന്നിരുന്നാലും കാൻസർ സാധ്യത വർധിപ്പിക്കുന്ന ഒന്നാണ് ഈ ആർസനിക് എന്നും എഫ്ഡിഎ റിപ്പോർട്ടിൽ പറയുന്നു. മനുഷ്യന്റെ ആരോഗ്യത്തെ നശിപ്പിക്കാൻ ആർസനിക്കിന് സാധിക്കും. മാത്രമല്ല കൊച്ചു കുട്ടികളിൽ ന്യൂറോ സംബന്ധമായ പ്രശ്നങ്ങളുമുണ്ടാകാം. മെർക്കുറിയെക്കാൾ നാലിരട്ടി അപകടകരമാണത്രേ ഈ ആർസനിക്.
പല തരത്തിലുള്ള ചർമരോഗങ്ങളിലേക്കും ഇവ വഴിവയ്ക്കുന്നുണ്ട്. ചർമത്തിലെ കോശങ്ങൾക്കുണ്ടാകുന്ന മാറ്റം കാരണം കാൻസറിന് കാരണമാകുന്ന കാർസിനോമ ടിഷ്യു ശരീരത്തിൽ പ്രവേശിക്കാനും ലങ്സ്, കിഡ്നി, ബ്ലാഡർ, ലിവർ കാൻസറുകൾക്കുള്ള സാധ്യതയുമുണ്ട്.
അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ പ്രസിദ്ധപ്പെടുത്തിയ ഒരു പഠനത്തിൽ പറയുന്നത് ആർസനിക് ചേർത്തു വരുന്ന അരിയുടെ ഉയർന്ന ഉപയോഗം സെല്ലുലാർ ചെയ്ഞ്ചസ് ഉണ്ടാക്കുകയും ഇത് കാൻസറിലേക്കു നയിക്കുകയും ചെയ്യുന്നുണ്ടെന്നാണ്.
എന്തായാലും ചിക്കൻ കഴിക്കുന്നതിനു മുൻപ് ഒന്നുകൂടി ചിന്തിക്കുന്നത് നന്നായിരിക്കും.
Read ബ്രോയിലർ ചിക്കനും ഹോർമോണും
പല തരത്തിലുള്ള ചർമരോഗങ്ങളിലേക്കും ഇവ വഴിവയ്ക്കുന്നുണ്ട്. ചർമത്തിലെ കോശങ്ങൾക്കുണ്ടാകുന്ന മാറ്റം കാരണം കാൻസറിന് കാരണമാകുന്ന കാർസിനോമ ടിഷ്യു ശരീരത്തിൽ പ്രവേശിക്കാനും ലങ്സ്, കിഡ്നി, ബ്ലാഡർ, ലിവർ കാൻസറുകൾക്കുള്ള സാധ്യതയുമുണ്ട്.
അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ പ്രസിദ്ധപ്പെടുത്തിയ ഒരു പഠനത്തിൽ പറയുന്നത് ആർസനിക് ചേർത്തു വരുന്ന അരിയുടെ ഉയർന്ന ഉപയോഗം സെല്ലുലാർ ചെയ്ഞ്ചസ് ഉണ്ടാക്കുകയും ഇത് കാൻസറിലേക്കു നയിക്കുകയും ചെയ്യുന്നുണ്ടെന്നാണ്.
എന്തായാലും ചിക്കൻ കഴിക്കുന്നതിനു മുൻപ് ഒന്നുകൂടി ചിന്തിക്കുന്നത് നന്നായിരിക്കും.

4/05/2016

6. കല്ലുരുക്കി

ഇന്ന് പരിചയപ്പെടുത്തുന്ന വംശനാശം നേരിടുന്ന സസ്യം
6. കല്ലുരുക്കി Scoparia dulcis
കേരളത്തിൽ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യം ആണ്‌ കല്ലുരുക്കി. വൃക്കയിലെ കല്ലിനുള്ള ഔഷധമായതു കൊണ്ടാണ് ഇതിന് ഈ പേരു വന്നത്. ഇതിന്റെ ശാസ്ത്രീയനാമം Scoparia dulcis എന്നാണ്‌. ഈ സസ്യം Scrophulariaceae സസ്യകുടുംബത്തിൽ പെടുന്നു. മലയാളത്തിൽ മീനാംഗണി, സന്യാസിപ്പച്ച, ഋഷിഭക്ഷ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ സംസ്കൃതനാമം ആസ്മാഗ്നി എന്നാണ്‌, ഏകദേശം 30 സെന്റീമീറ്റർ പൊക്കത്തിൽ വളരുന്ന ഒരു വാർഷിക സസ്യമാണ്‌ കല്ലുരുക്കി. ചെറിയ ഇലകൾ പച്ചനിറമുള്ള തണ്ടിന്റെ ചുറ്റുപാടും കാണപ്പെടുന്നു. തണ്ടുകൾ പച്ചനിറത്തിൽ ശാഖകളായി വളരുന്നു. ചെറിയ വെളുത്ത പൂക്കളാണ്‌ ഇതിനുള്ളത്. വിത്തുകൾ തൊങ്ങലുകൾ പോലെ പച്ചനിറത്തിൽ കാണപ്പെടുന്നു. സമൂലമായിട്ടാണ്‌ കല്ലുരുക്കി ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്, കഫം, പിത്തം, പനി, മുറിവ്, ത്വക്ക് രോഗങ്ങൾ, മൂത്രത്തിലെ കല്ല് തുടങ്ങിയവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു
ഈ ചെടിക്ക് പ്രാദേശികമായി പല പേരുകള്‍ കാണും അത്തരത്തില്‍ നിങ്ങള്‍ക്ക് അറിയുന്ന നാട്ടുപേരുകള്‍ ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ
കേരളത്തില്‍ പരക്കെ കണ്ടിരുന്നു എന്നത് ഇന്ന് തിരുത്തി പറയേണ്ടി വരും കാരണം ഇപ്പോള്‍ അധികമൊന്നും കാണുന്നില്ല പാടത്തും തോട്ടുവക്കിലും അങ്ങിങ്ങായി കാണാറുണ്ട് എങ്കിലും പഴയപോലെ ഇതിനെ കാണാറില്ല.

എന്നെ നടൂ, അതിജീവനത്തിനായ് ഒരു കൈ സഹായം
വംശ നാശം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ സസ്യങ്ങൾ
ഒരു പരിചയപ്പെടൽ ആണ് ഈ പോസ്റ്റ്‌.
നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ടെങ്കിൽ ഒരു ശ്രദ്ധ കൊടുക്കൽ, ചിലപ്പോള്‍ നിങ്ങൾ ചെയ്യുന്നത് ആ വംശം നിലനിൽ ക്കുകയാകും അത്രയെങ്കിലും നമുക്ക് ചെയ്യാൻ ആയെങ്കിലോ. ഒപ്പം അതിനെ പറ്റി കൂടുതൽ അറിയുന്നവർ അക്കാര്യം പങ്കു വെക്കുക. ഇല്ലാതാക്കാൻ നമുക്കാകും സൃഷ്ടിക്കാൻ നമുക്കാകില്ല എന്ന സത്യം തിരിച്ചറിയുക.
പിറന്നാൾ മരം ഗ്രൂപ്പിന്റെ ഈ കാമ്പയ്നിൽ എല്ലാവരെയും ഉൾപ്പെടുത്തുന്നു, ഓരോരുത്തര്ക്കും അവർക്കാവുന്നത് ചെയ്യുക ഒരു ചെടിയെ എങ്കിലും നമുക്ക് ബാക്കി വെക്കാം
വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങള്‍ പരിചയപ്പെടുത്തുന്ന Birthday Tree Group ലേക്ക് സ്വാഗതം
https://www.facebook.com/groups/392095784310531/
Faisal Bava's photo.
Faisal Bava's photo.
Faisal Bava's photo.
Faisal Bava's photo.
Faisal Bava's photo.
          എല്ലാവരും കൃഷി ചെയ്യുക വിഷം ഉപേക്ഷിക്കുക

+3

7. ചെന്തുരുണി.

Faisal Bava to Krishi(Agriculture)
5 hrs ·
ഇന്ന് പരിചയപ്പെടുത്തുന്ന വംശനാശം നേരിടുന്ന സസ്യം
7. ചെന്തുരുണി. ഗ്ലൂട്ടാ ട്രാവൻകോറിക്ക (Gluta travancorica)
അഗസ്ത്യകൂടത്തിലും വിശിഷ്യാ കൊല്ലം ജില്ലയിലെ തെന്മലയിൽ മാത്രം കാണപ്പെടുന്ന ഒരിനം മരമാണ് ചെന്തുരുണി. ഗ്ലൂട്ടാ ട്രാവൻകോറിക്ക (Gluta travancorica) എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. കട്ടിയേറിയ തോലും ചുവന്ന നിറത്തിലുള്ള കറയും ഇതിന്റെ പ്രത്യേകതയാണ്. ചുവന്ന നിറത്തിലുള്ള കറ വരുന്നതിനാലാണ് ഇതിന് ചെന്തുരുണി എന്ന പേര് ലഭിച്ചതെന്നു കരുതപ്പെടുന്നു. 35 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു വന്മരമാണിത്. പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശവൃക്ഷമാണ് ചെന്തുരുണി. തടി ഫർണിച്ചറിന് ഉപയോഗിക്കാൻ നല്ലതാണ്. മരത്തിന്റെ പേരിൽ നിന്നുമാണ് ചെന്തുരുണി വന്യജീവി സങ്കേതം എന്ന പേര് ലഭിച്ചത്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: സസ്യം
(unranked): പുഷ്പിക്കുന്ന സസ്യങ്ങൾ
(unranked): യൂഡികോട്സ്
(unranked): റോസിഡ്സ്
നിര: Sapindales
കുടുംബം: അനാക്കാർഡിയേസീ
ജനുസ്സ്: Gluta
വർഗ്ഗം: G. travancorica
ശാസ്ത്രീയ നാമം
Gluta travancorica
“എന്നെ നടൂ, അതിജീവനത്തിനായ് ഒരു കൈ സഹായം
വംശ നാശം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ സസ്യങ്ങൾ
ഒരു പരിചയപ്പെടൽ ആണ് ഈ പോസ്റ്റ്‌.
നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ടെങ്കിൽ ഒരു ശ്രദ്ധ കൊടുക്കൽ, ചിലപ്പോള്‍ നിങ്ങൾ ചെയ്യുന്നത് ആ വംശം നിലനിൽ ക്കുകയാകും അത്രയെങ്കിലും നമുക്ക് ചെയ്യാൻ ആയെങ്കിലോ. ഒപ്പം അതിനെ പറ്റി കൂടുതൽ അറിയുന്നവർ അക്കാര്യം പങ്കു വെക്കുക. ഇല്ലാതാക്കാൻ നമുക്കാകും സൃഷ്ടിക്കാൻ നമുക്കാകില്ല എന്ന സത്യം തിരിച്ചറിയുക.
പിറന്നാൾ മരം ഗ്രൂപ്പിന്റെ ഈ കാമ്പയ്നിൽ എല്ലാവരെയും ഉൾപ്പെടുത്തുന്നു, ഓരോരുത്തര്ക്കും അവർക്കാവുന്നത് ചെയ്യുക ഒരു ചെടിയെ എങ്കിലും നമുക്ക് ബാക്കി വെക്കാം
വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങള്‍ പരിചയപ്പെടുത്തുന്ന Birthday Tree Group ലേക്ക് സ്വാഗതം
https://www.facebook.com/groups/392095784310531/

Faisal Bava's photo.  Faisal Bava's photo.Faisal Bava's photo.


                                                                                                                                                                  എല്ലാവരും കൃഷി ചെയ്യുക വിഷം ഉപേക്ഷിക്കുക

4/03/2016

സൗദി രാജാവിന് മോദിയുടെ സമ്മാനം കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളിയുടെ സ്വർണ മാതൃക

manoramaonline.com

by സ്വന്തം ലേഖകൻ
റിയാദ് ∙ സൗദി അറേബ്യയിൽ ദ്വിദിന സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന് സമ്മാനമായി നൽകിയത് തൃശൂരിലെ കൊടുങ്ങല്ലൂരിൽ സ്ഥിതിചെയ്യുന്ന ചേരമാൻ ജുമാ മസ്ജിദിന്റെ സ്വർണ മാതൃക. പ്രധാനമന്ത്രിയുടെ ഒാഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
എഡി 629 ൽ അറബ് വ്യാപാരികൾ സ്ഥാപിച്ചതാണ് ചേരമാൻ പള്ളിയെന്നാണ് ചരിത്രം. ഇന്ത്യയിൽ അറബ് വ്യാപാരികൾ സ്ഥാപിച്ച ആദ്യ പള്ളിയാണെന്നും കരുതുന്നു. ഇക്കാര്യങ്ങളും പള്ളിയുടെ ചരിത്രവും പിഎംഒ ട്വിറ്ററിലൂട വിശദീകരിക്കുന്നുണ്ട്.
പുരാതന കാലത്തും ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ശക്തമായ വ്യാപര ബന്ധം ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതിന്റെ ഉദാഹരണമാണ് ചേരമാൻ ജുമാ മസ്ജിദ്. എല്ലാ മതത്തിൽപ്പെട്ട ആളുകളും ഇവിടെയുള്ള വിളക്കിൽ എണ്ണ നൽകുന്നുവെന്നും ട്വീറ്റിൽ പറയുന്നു.
ശനിയാഴ്ചയാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി മോദി സൗദിയിൽ എത്തിയത്. ഊഷ്മള വരവേൽപ്പാണ് മോദിക്ക് ലഭിച്ചത്. ഭീകരവിരുദ്ധ പോരാട്ടം, സുരക്ഷാ – സൈനിക സഹകരണം, നിക്ഷേപം, പ്രവാസിക്ഷേമം തുടങ്ങിയ മേഖലകളിലെ സഹകരണവുമായി ബന്ധപ്പെട്ട് സൗദി രാജാവുമായി മോദി ചർച്ച നടത്തി.

4/02/2016

ഇന്ത്യക്കെതിരെ തകര്‍പ്പന്‍ ജയം; വിന്‍ഡീസ് ഫൈനലില്‍

mathrubhumi.com


മുംബൈ: ലോക ട്വന്റി-20 സെമിയില്‍ ഇന്ത്യക്കെതിരെ വെസ്റ്റിന്‍ഡീസിന് തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം കരീബിയക്കാര്‍ രണ്ട് പന്ത് ശേഷിക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഏപ്രില്‍ മൂന്നിന് നടക്കുന്ന ഫൈനലില്‍ വിന്‍ഡീസ് ഇംഗ്ലണ്ടിനെ നേരിടും. സ്‌കോര്‍: ഇന്ത്യ- 192/2 (20 ഓവര്‍); വെസ്റ്റിന്‍ഡീസ്- 196/3 (19.4 ഓവര്‍).
തുടക്കത്തിലേ ഗെയ്‌ലിനെയും (5) സാമുവല്‍സിനെയും (8) നഷ്ടമായ വിന്‍ഡീസിനെ ലന്‍ഡല്‍ സിമ്മണ്‍സ് (51 പന്തില്‍ 83*), ജോണ്‍സണ്‍ ചാള്‍സ് (36 പന്തില്‍ 52), ആന്ദ്രെ റസല്‍ (20 പന്തില്‍ 43*) എന്നിവരുടെ ഇന്നിങ്‌സാണ് വിജയത്തിലെത്തിച്ചത്. മൂന്നാം വിക്കറ്റില്‍ ചാള്‍സ്-സിമ്മണ്‍സ് സഖ്യം 10.1 ഓവറില്‍ 97 റണ്‍സും അപരാജിതമായ നാലാം വിക്കറ്റില്‍ സിമ്മണ്‍സ്-റസല്‍ സഖ്യം 6.3 ഓവറില്‍ 80 റണ്‍സുമെടുത്തു.
സിമ്മണ്‍സാണ് വിന്‍ഡീസിന്റെ വിജയശില്‍പി. 51 പന്തില്‍ 7 ബൗണ്ടറികളും 5 സിക്‌സുകളും ഉള്‍പ്പെടുന്നതാണ് സിമ്മണ്‍സിന്റെ ഇന്നിങ്‌സ്. 20 പന്തില്‍ 43 റണ്‍സെടുത്ത റസല്‍ മൂന്ന് ബൗണ്ടറിയും നാല് സിക്‌സുമടിച്ചു. അര്‍ധസെഞ്ച്വറി നേടിയ ചാള്‍സ് 7 ബൗണ്ടറിയും രണ്ട് സിക്‌സും നേടി. നെഹ്‌റയും കോലിയും ബുംറയും ഇന്ത്യക്കായി ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് മൂന്ന് അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുകളാണ് കരുത്തായത്. ധവാനെ പുറത്തിരുത്തി രഹാനെയെ ഇറക്കാനുള്ള ധോനിയുടെ തീരുമാനം ഫലം കണ്ടു. ആദ്യ വിക്കറ്റില്‍ രോഹിത്-രഹാനെ സഖ്യം 7.2 ഓവറില്‍ 62 റണ്‍സെടുത്തു. തകര്‍ത്തടിച്ച രോഹിതാണ് (31 പന്തില്‍ 43) ആദ്യം പുറത്തായത്. രോഹിത് മൂന്ന് സിക്‌സും മൂന്ന് ഫോറുമടിച്ചു.
രണ്ടാം വിക്കറ്റില്‍ കോലിക്കൊപ്പം രഹാനെ 8.1 ഓവറില്‍ 66 റണ്‍സ് ചേര്‍ത്തു. 16-ാം ഓവറില്‍ റസ്സലിനെ സിക്‌സര്‍ പറത്താനുള്ള ശ്രമത്തില്‍ ബ്രാവോ പിടിച്ച് പുറത്താവുമ്പോള്‍ രഹാനെ 35 പന്തില്‍ രണ്ട് ബൗണ്ടറി ഉള്‍പ്പെടെ 40 റണ്‍സെടുത്തിരുന്നു.
പിന്നീടെത്തിയ ധോനിയെ (9 പന്തില്‍ 15) കൂട്ടുപിടിച്ച് കോലി തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 190 കടന്നു. അവസാന 27 പന്തില്‍ സഖ്യം 64 റണ്‍സെടുത്തു. 47 പന്തില്‍ 89 റണ്‍സെടുത്ത കോലി ടൂര്‍ണമെന്റില്‍ തന്റെ മൂന്നാം അര്‍ധസെഞ്ച്വറിയാണ് ഇന്ന് നേടിയത്. മൂന്നും അപരാജിത ഇന്നിങ്‌സുകളായിരുന്നു. 11 ബൗണ്ടറികളും ഒരു സിക്‌സും ഇന്ത്യന്‍ ഉപനായകന്റെ ബാറ്റില്‍ നിന്ന് പിറന്നു. റസലിനും ബദ്രിക്കുമാണ് വിക്കറ്റുകള്‍ ലഭിച്ചത്.

അഷ്ടപദിയും അറബ് സംഗീതവും ഒരു പോലെ വഴങ്ങും; ഷാർജാ ടിവിയുടെ റിയാലിറ്റി ഷോയിൽ അവസാന റൗണ്ടിലെത്തിയ അറബിയല്ലാത്ത ഏക പെൺകുട്ടി; അറബി സംഗീത റിയാലിറ്റിഷോയിൽ മലയാളിയായ മീനാക്ഷി താരമായത് പ്രതിഭയുടെ മികവിൽ

marunadanmalayali.com

April 02, 2016 | 08:44 AM | Permalink


മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഷാർജ ടിവിയുടെ അറബി സംഗീത റിയാലിറ്റിഷോയിൽ മലയാളി പെൺകുട്ടിക്ക് കിരീടം. മത്സരത്തിൽ പങ്കെടുത്ത അറബിയല്ലാത്ത ഏക കുട്ടിയായ മീനാക്ഷിയാണ് അപൂർവ്വ അംഗീകാരം നേടിയത്.
എറണാകുളം സ്വദേശിയുടെ മകൾ മീനാക്ഷി എന്ന ഏഴാം കഌസ്സുകാരിയാണ്. ഫൈനലിൽ ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ: സുൽത്താൻ ബിൻ മുഹമ്മദിൽ നിന്നും മീനാക്ഷി ഉപഹാരവും വിജയകിരീടവും സ്വീകരിച്ചു. സമ്മാനത്തുക പുറത്തുവിട്ടിട്ടില്ല. അറബി സംഗീതാലാപാന മികവ് ആയിരുന്നു മീനാക്ഷിയെ വിജയിയാക്കിയത്.
ഷാർജ ജെംസ് മില്ലനിയം സ്‌കൂളിലെ ഏഴാം കഌസ്സുകാരിയായ മീനാക്ഷി അറബ് സംഗീത പരിപാടിയായ മുൻഷിദ് ഷാർജയുടെ എട്ടാം സീസണിലാണ് വിജയം കുറിച്ചത്. ഷാർജാ ടിവി കുട്ടികൾക്കായി ഒരുക്കിയ സംഗീത റിയാലിറ്റി ഷോയായിരുന്നു ഇത്. 91 രാജ്യങ്ങളിൽ നിന്നായി 1,14,251 പേർ മീനാക്ഷിക്ക് വോട്ട് ചെയ്തു. ഫൈനലിൽ എത്തിയ അറബ് വംശജരായ ഏഴുപേരെ മറികടന്നായിരുന്നു മലയാളികുട്ടിയുടെ നേട്ടം.
മുൻഷിദ് ഷാർജ'(ഷാർജയിലെ ഗായകൻ) എന്ന പേരിൽ ഷാർജയിലെയും വടക്കൻ എമിറേറ്റുകളിലെയും സ്‌കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ റിയാലിറ്റി ഷോയിൽ ആദ്യ റൗണ്ടുകളിൽ 400 പേരാണ് പങ്കെടുത്തത്. അവസാന റൗണ്ടിലേക്ക് മീനാക്ഷിയടക്കം എട്ട് കൊച്ചുഗായകർ തെരഞ്ഞെടുക്കപ്പെട്ടു. ആലാപന മികവ് കൂടാതെ, പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലുമാണ് ജേതാവിനെ നിശ്ചയിച്ചത്. പ്രേക്ഷകരുടെ വോട്ടുകൾ ഏറെയും നേടിയാണ് മീനാക്ഷി ഒന്നാമത് എത്തിയത്.
യുവ ഇംഗ്ലീഷ് ഗായകൻ ഹാരിസ് ജെയുടെ റസൂലല്ലാഹ്, മാസിഡോണിയൻ ഗായകൻ മെസൂത് കുർതിസിന്റെ മൗലായ സല്ലി, സ്വീഡിഷ് ഗായകൻ മഹിർ സെയിനിന്റെ ഫോർഗീവ് മി എന്നീ ഗാനങ്ങളിൽ നിന്നുള്ള പ്രധാന ഭാഗങ്ങൾ കോർത്തിണക്കിയാണ് മീനാക്ഷി ഫൈനൽ റൗണ്ടിലെ നാല് മിനിറ്റ് ഗാനം ആലപിച്ചത്. ശബ്ദസൗകുമാര്യം കൊണ്ടും അക്ഷരസ്ഫുടത കൊണ്ടും ആലാപന മികവുകൊണ്ടും ഷോയിലെ വിധികർത്താക്കളായ പ്രശസ്ത അറബിക് സംഗീതജ്ഞർ അഹമ്മദ് അൽ മൻസൂരി, അബ്ദുല്ല ഷെഹി, അലി നഖ് വി എന്നിവരുടെയും സംഗീത പ്രേമികളുടെയും മനം കവർന്നു ഈ 13 വയസുകാരി. വളരെ മികച്ച രീതിയിൽ പാടിയ മീനാക്ഷിയെ ഷെയ്ഖ് ഡോ.സുൽത്താൻ പ്രത്യേകമായി അഭിനന്ദിച്ചു.

അറബിഗാനങ്ങളിൽ അസാധാരണ മികവ് തെളിയിച്ചാണ് മീനാക്ഷി ഫൈനലിൽ എത്തിയത്. അഞ്ചു വർഷമായി സംഗീതം പഠിക്കുന്നുണ്ട് മീനാക്ഷി. അങ്കമാലിയിൽ താമസിക്കുന്ന പെരുമ്പാവൂർ സ്വദേശി ജയകുമാറിന്റെയും ആയുർവേദ ഡോക്ടർ രേഖയുടെയും മകളാണ് മീനാക്ഷി. യുഎഇയിൽ എഞ്ചിനീയറാണ് ജയകുമാർ. സഹോദരി കല്യാണി. അമ്മയിൽ നിന്നാണ് മീനാക്ഷി സംഗീതത്തിന്റെ ആദ്യപാഠം നുകർന്നത്. കഴിഞ്ഞ അഞ്ച് വർഷമായി അബുദാബിയിലെ ദിവ്യ വിമലിന്റെ കീഴിൽ സംഗീതം അഭ്യസിക്കുന്നു.
ക്ഷേത്രസംഗീതമായ അഷ്ടപദി(സോപാന സംഗീതം) ആലപിക്കുന്ന യുഎഇയിലെ അപൂർവം ഗായകരിലൊരാളും. തന്റെ വിജയത്തിനായി പ്രാർത്ഥിക്കുകയും വോട്ട് ചെയ്യുകയും ചെയ്ത എല്ലാവർക്കും മീനാക്ഷിയും കുടുംബവും നന്ദി പറഞ്ഞു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മറുനാടൻ മലയാളിയുടേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ

ബൂമർ എത്തി: കുതിരാനിൽ നിർമാണം ഇനി വേഗത്തിൽ

localnews.manoramaonline.com


by സ്വന്തം ലേഖകൻ
കുതിരാൻ ∙മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയിൽ കുതിരാനിൽ തുരങ്കം നിർമിക്കുന്നതിനായുള്ള ബൂമർ യന്ത്രം എത്തി. ആന്ധ്രപ്രദേശിലെ മദനംപള്ളിയിൽനിന്നാണ് കാംറോക്ക് എന്ന യന്ത്രം ഇന്നലെ രാവിലെ ഇരുമ്പുപാലത്ത് എത്തിയത്. കുതിരാനിൽ മല തുരന്ന് 915 മീറ്റർ ദൂരത്തിലാണ് ഇരട്ടക്കുഴൽ തുരങ്കം നിർമിക്കുന്നത്. 14 മീറ്റർ വീതിയിലും 10 മീറ്റർ ഉയരത്തിലുമായാണ് പ്രധാനപാതയ്ക്ക് സമാന്തരമായി തുരങ്കം നിർമിക്കുന്നത്. പാറകളിൽ ദ്വാരം ഉണ്ടാക്കി അതിൽ വെടിമരുന്ന് നിറച്ച് സ്ഫോടനം നടത്തുന്നതിനാണ് ബൂമർ യന്ത്രം ഉപയോഗിക്കുന്നത്. രണ്ടു മണിക്കൂറിനുള്ളിൽ നാല് മീറ്റർ ആഴമുള്ള 90 ദ്വാരം വരെഉണ്ടാക്കി മരുന്നു നിറയ്ക്കാൻ ബൂമറിന് കഴിയും.
കട്ടികുറഞ്ഞ പാറയുടെ ഭാഗത്തും മണ്ണ് കൂടുതലുള്ള ഭാഗത്തും സ്റ്റീൽ പാളികൾ സ്ഥാപിച്ചാണ് സ്ഫോടനം നടത്തുക. തുരങ്കത്തിലെ ആർച്ച് ആകൃതിയുള്ള ഭാഗത്താണ് ആദ്യമായി ജോലികൾ ആരംഭിക്കുക. തുരങ്കം ആരംഭിക്കുന്ന ഇരുമ്പുപാലത്ത് ഗുഹാമുഖം ആരംഭിക്കുന്ന ഭാഗത്ത് കല്ല് പൊട്ടിച്ചു നീക്കുന്ന ജോലിയും മണ്ണ് നീക്കുന്ന ജോലിയും തുടരുകയാണ്. 15 ദിവസംകൂടി കല്ലു പൊട്ടിക്കൽ നടത്തിയ ശേഷമേ തുരങ്കം നിർമിച്ചു തുടങ്ങാനാവൂ.
ഒരു ദിവസം ഒരു ടണലിൽ നാലു മീറ്റർ ദൂരം തുരന്നെടുക്കും. പാറയിൽ മരുന്ന് വച്ച് സ്ഫോടനം നടത്തിയതിന് ശേഷം കല്ലുകളും മറ്റും നീക്കും. അടുത്തമാസം ഒരു ബൂമർ കൂടി സ്ഥലത്തെത്തും. ഇതോടെ മഴക്കാലത്തും മുടക്കമില്ലാതെ ജോലികൾ തുടരാനാവും. 90 കോടി രൂപ ചെലവിൽമുംബൈ പ്രഗതി എൻജിനീയറിങ് ആൻഡ് റയിൽ പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് തുരങ്കത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. മുംബൈ–പുണെ എക്സ്പ്രസ് വേയിലും കൊങ്കൺ റയിൽവേയിലും കമ്പനിയുടെ നേതൃത്വത്തിൽ തുരങ്ക നിർമാണം നടത്തിയിട്ടുണ്ട്.

വിദ്യാഭ്യാസത്തേക്കാള്‍ പ്രധാനം വിവാഹമാണെന്ന് ഇടുക്കി ബിഷപ്പ്; പ്രസ്താവന വിവാദമായി

mangalam.com


mangalam malayalam online newspaperകൊച്ചി: വിദ്യാഭ്യാസത്തേക്കാള്‍ പ്രധാനം വിവാഹമാണെന്ന ഇടുക്കി ബിഷപ്പ് മാര്‍ ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവന വിവാദമായി. വിവാഹ ദൈവവിളി വിലമതിക്കപ്പെടട്ടെ എന്ന പേരില്‍ പുറപ്പെടുവിച്ച ഇടയലേഖനത്തിലാണ് ബിഷപ്പ് നിലപാട് വ്യക്തമാക്കിയത്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിവാഹം ഇപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടയലേഖനം.
പഠിച്ച് ജോലിയും പദവിയും എല്ലാം നേടിയ ശേഷം വിവാഹം കഴിച്ചാല്‍ മതിയെന്ന പുതിയ തലമുറയുടെ കാഴ്ചപ്പാട് ശരിയല്ല. വിവാഹത്തോടെ സമ്പത്തും ജോലിയും ഇല്ലാതാകുന്നില്ല. വിവാഹം തുടര്‍ പഠനത്തിന് തടസമാകുന്നില്ല. പുതിയ മാധ്യമ സംസ്‌കാരം വിവാഹത്തെക്കുറിച്ച് വികലമായ കാഴ്ചപ്പാടുകളാണ ചെറുപ്പക്കാരിലേക്ക് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിയുന്നത്ര കാലം ജീവിതം ആസ്വദിച്ച ശേഷം വിവാഹം മതിയെന്ന കാഴ്ചപ്പാട് അധാര്‍മിക പ്രവര്‍ത്തികള്‍ വര്‍ധിപ്പിക്കുമെന്നും ഇടുക്കി ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

ഇവനാണ്‌ കള്ളന്‍, പെരുംങ്കള്ളന്‍; ജില്ല ജഡ്‌ജിയായി ജോലി നോക്കിയ ഈ കള്ളന്റെ കഥകേട്ടാല്‍ നിങ്ങള്‍ക്കും മോഷ്‌ടിക്കാന്‍ തോന്നും...

mangalam.com


mangalam malayalam online newspaperസ്വയം വിശേഷിപ്പിക്കുന്നത്‌ നട്‌വര്‍ലാല്‍ ജൂനിയര്‍, പോലിസുകാര്‍ വിളിക്കുന്നത്‌ ഇന്ത്യന്‍ ചാള്‍സ്‌ ശോഭരാജ്‌. വയസ്‌ 75. ഈ അടുത്ത ദിവസങ്ങളിലാണ്‌ അവസാനമായി അറസ്‌റ്റിലായത്‌. ഇതിനോടകം തന്നെ കാണക്കില്ലത്ത വാഹനങ്ങള്‍ മോഷ്‌ടിച്ചു കഴിഞ്ഞു. വെറും ഒരു കള്ളനാണെന്ന്‌ പറഞ്ഞ്‌ തള്ളികളയാന്‍ വരട്ടെ. ആള്‍ അത്ര ചില്ലറക്കാരനല്ല. 1960 ലാണ്‌ മോഷണം തുടങ്ങിയത്‌. 4 വര്‍ഷങ്ങള്‍ക്ക്‌ ശേഷം വ്യാജ രേഖയുണ്ടാക്കി റെയില്‍വേയില്‍ സ്‌റ്റേഷന്‍ മാസ്‌റ്ററായി ജോലി സ്വന്തമാക്കി. ഇവിടെ 10 വര്‍ഷം ജോലി ചെയ്‌തു. ഒരു വാഹന മേഷണത്തില്‍ പിടിക്കപ്പെട്ടതോടെ വീണ്ടും പഴയ പണിയിലേയ്‌ക്ക് തിരിച്ചുപോയി. ഇവിടം കൊണ്ടും തീരുന്നില്ല ഈ പെരുംങ്കള്ളന്റെ കഥ.
ആര്‍.ടി.ഒ. ഓഫിസില്‍ വ്യാജരേഖ ചമച്ച്‌ ഗുമസ്‌തനായി ജോലി ചെയ്‌തു. പിന്നിട്‌് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി ജില്ല ജഡ്‌ജിയായി. മോഷ്‌ടിച്ചാ രേഖകള്‍ കൊണ്ടാണ്‌ ജഡ്‌ജിയാകുന്നത്‌. 10 മാസത്തോളം ജില്ല ജഡ്‌ജിയായി ജോലി ചെയ്‌തു ഈ കള്ളന്‍. ഈ സമയം നിരവതി ക്രിമിനലുകളെ വെറുതെ വിട്ടു. ഇടയ്‌ക്ക് അഭിഭഷകനായി ജോലി ചെയ്‌തു. അതെ കോടതി വളപ്പില്‍ നിന്നും കാര്‍ മോഷ്‌ടിച്ചു. ജഡ്‌ജിയായി പിടിക്കപ്പെട്ടു ശിക്ഷ കാലവധി കഴിഞ്ഞു പുറത്തു വന്നപ്പോള്‍ ഹരിയാന ട്രാന്‍സ്‌പോര്‍ട്ട്‌ വകുപ്പില്‍ ക്ലര്‍ക്കായി. അതും വ്യാജരേഖകള്‍ ഉപയോഗിച്ചായിരുന്നു.
പിന്നിട്‌ വ്യാജ ഡ്രൈയിവിങ്ങ്‌ ലൈസന്‍സ്‌ ഉണ്ടാക്കി വിറ്റു. അതും പിടിക്കപ്പെട്ടു. അതിനിടയില്‍ നാല്‌ ഡിപ്ലോമകളാണ്‌ ഈ വിരുതന്‍ സ്വന്തമാക്കിയത്‌. നിയമ ബിരുദം എടുത്തു. പല കോടതികളിലും അഭിഭാഷകനായി ജോലി നോക്കി. അവിടെനിന്നു തന്നെ മോഷണവും നടത്തി.
മോഷണം തുടങ്ങി 40 വര്‍ഷത്തിനിടയില്‍ അറസ്‌റ്റിലായത്‌ 95 തവണ. നാല്‌ സംസ്‌ഥാനങ്ങളിലായി 125 കേസുകള്‍. ഇപ്പോള്‍ ജോലിയില്‍ സഹായിക്കാന്‍ വളര്‍ത്തു പുത്രനും കൂട്ടിനുണ്ട്‌. ഈ അറസ്‌റ്റുകൊണ്ട്‌ ഒന്നും കക്ഷി പണി നിര്‍ത്താന്‍ സാധ്യതയില്ല. കാരണം ഇങ്ങനെ എത്രയോ അറസ്‌റ്റുകള്‍ കഴിഞ്ഞു പോയിരിക്കുന്നു. ഒന്നു പറയാന്‍ വിട്ടുപോയി കള്ളന്റെ യഥാര്‍ഥ പേര്‌ നധി റാം മിത്തല്‍. മിത്തലില്‍ നിന്ന്‌ ഈ 75-ാം വയസിലും ഇനിയും പലതും പ്രതിക്ഷിക്കാനുണ്ട്‌.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1