11/27/2015

പ്രതീക്ഷിച്ചതിലേറെ അപേക്ഷകള്‍: ഗോള്‍ഡ് ബോണ്ട് പുറത്തിറക്കല്‍ തിയതി നീട്ടി

പ്രതീക്ഷിച്ചതിലേറെ അപേക്ഷകള്‍: ഗോള്‍ഡ് ബോണ്ട് പുറത്തിറക്കല്‍ തിയതി നീട്ടി

മുംബൈ: നിക്ഷേപകരുടെ എണ്ണത്തില്‍ പ്രതീക്ഷിച്ചതിലേറെ വര്‍ധനവുണ്ടായതിനെതുടര്‍ന്ന് ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുന്നത് നവംബര്‍ 30ലേക്ക് നീട്ടി.
ആര്‍ബിഐയുടെ കോര്‍ ബാങ്കിങ് സംവിധാനമായ ഇ-കുബറിലേയ്ക്ക് അപേക്ഷകള്‍ അപ് ലോഡ് ചെയ്യാനുള്ളതിനാലാണ് തിയതി നീട്ടേണ്ടിവന്നത്.
നേരത്തെ നിശ്ചയിച്ചതുപ്രകാരം നവംബര്‍ 26നാണ് ബോണ്ട് പുറത്തിറക്കേണ്ടത്. അപേക്ഷയിന്മേല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് നാല് ദിവസം കൂടി നീട്ടിയതെന്ന് ആര്‍ബിഐ അറിയിച്ചു.
ബാങ്കുകള്‍, തിരഞ്ഞെടുത്ത തപാല്‍ ഓഫീസുകള്‍ എന്നിവ വഴി ബോണ്ടിനുള്ള അപേക്ഷകള്‍ നവംബര്‍ അഞ്ച് മുതല്‍ 20വരെയാണ് സ്വീകരിച്ചത്.
ബാങ്കുകള്‍വഴി 150 കോടിയിലേറെ രൂപ സമാഹരിക്കാനായതായാണ് റിപ്പോര്‍ട്ടുകള്‍. വിപണി വിലയില്‍ വ്യതിയാനം വന്നിട്ടും കൂടിയ വിലയ്ക്ക് ബോണ്ട് വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പര്യംകാണിച്ചത് പദ്ധതി വിജയകരമാകുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയായ 2,684 രൂപയ്ക്ക് തുല്യമായ മൂല്യത്തിനാണ് ബോണ്ട് പുറത്തിറക്കുക. രണ്ട് ഗ്രാമാണ് ചുരുങ്ങിയ നിക്ഷേപം. പരമാവധി 500 ഗ്രാംവരെ നിക്ഷേപിക്കാം.
കേന്ദ്രസര്‍ക്കാരിനുവേണ്ടി റിസര്‍വ് ബാങ്കാണ് ബോണ്ട് പുറത്തിറക്കുന്നത്.

തേങ്ങാവെള്ളത്തിൽനിന്നു ചോക്ലേറ്റ്; വിദേശത്തു മാത്രമുള്ള ഉത്പന്നം ഇന്ത്യയിലാദ്യമായി

marunadanmalayali.com

തേങ്ങാവെള്ളത്തിൽനിന്നു ചോക്ലേറ്റ്; വിദേശത്തു മാത്രമുള്ള ഉത്പന്നം ഇന്ത്യയിലാദ്യമായി കണ...

തേങ്ങാവെള്ളത്തിൽനിന്നു ചോക്ലേറ്റ്; വിദേശത്തു മാത്രമുള്ള ഉത്പന്നം ഇന്ത്യയിലാദ്യമായി കണ്ണൂരിൽ ഉത്പാദിപ്പിക്കുന്നു; കൊളസ്‌ട്രോളും കൊഴുപ്പുമില്ലാത്ത നാറ്റാഡി കൊക്കോയ്ക്ക് പ്രിയമേറുന്നു

November 27, 2015 | 09:37 AM | Permalink


രഞ്ജിത് ബാബു

കണ്ണൂർ: ഫിലിപ്പീൻസും ഇൻഡോനേഷ്യയും ശ്രീലങ്കയും നാളികേര ഉത്പ്പന്നങ്ങൾ ഉണ്ടാക്കി വിപണനം ചെയ്യുന്നുവെന്ന് അസൂയയോടെ പറയുകയായിരുന്നു ഇതുവരെ നാം. എന്നാൽ ഇന്ത്യയിൽ ആദ്യമായി കണ്ണൂരിൽ നിന്നും തേങ്ങാവെള്ളത്തിൽ നിന്നും തിന്നാൻ മധുരമുള്ള ഉത്പ്പന്നം രൂപമെടുത്തിരിക്കുകയാണ്.
വിദേശങ്ങളിൽ നിന്നും ഇറക്കുമതി ചെയ്താണ് നാളികേരത്തിന്റെ നാട്ടിലേക്ക് നാറ്റാഡി കൊക്കൊ എത്തിയിരുന്നത്. കണ്ണൂർ നാറാത്തെ എം.അബ്ദുള്ളയെന്ന യുവാവ് ഈ നാളികേര ഉത്പ്പന്നം വ്യവസായികാടിസ്ഥാനത്തിൽ ഉണ്ടാക്കി വിപണനം ആരംഭിച്ചിരിക്കയാണ്. ശുദ്ധമായ തേങ്ങാ വെള്ളത്തിൽ നിന്നും രുചിച്ച്്്്്് തിന്നാൻ മധുരമുള്ള നാറ്റാ ബിറ്റ്‌സ് ഒരിക്കൽ കഴിച്ചാൽ മറക്കാനാവാത്ത അനുഭവമാണ്. ഭക്ഷണശേഷം മധുരം ആസ്വദിക്കുന്ന ഡെസേർട്ട് പോലെ കഴിക്കാനുള്ള ഒരു പ്രകൃതിദത്ത പുഡ്ഡിങ്ങാണ് നാറ്റാ ബിറ്റ്‌സ്.
നാറ്റാ ന്യൂട്രിക്കോ കോക്കനട്ട് ഫുഡ് പ്രോഡക്ട്‌സിന്റെ നാറ്റാബിറ്റ്‌സ് കണ്ണൂരിലെ പ്രധാനമാളുകളിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. വെള്ളത്തിൽ അലിയാത്ത ഫൈബറാണ് നാറ്റാഡി കൊക്കോ. എന്നാൽ ഉമിനീരിൽ ഇത് പെട്ടെന്ന് അലിയും. ഫൈബർ കൂടുതലുള്ള നാറ്റാഡി കൊക്കോയിൽ കൊളസ്‌ട്രോളില്ല. കൊഴുപ്പു കുറവാണ്. നാറ്റാ എന്ന സ്പാനിഷ് ഭാഷയിൽ നിന്നാണ് നാറ്റാഡികൊക്കോ എന്ന പേര് വന്നത്. ഇംഗ്ലീഷിൽ ക്രീം ഓഫ് കോക്കനട്ട് എന്ന് സാരം. വിദേശങ്ങളിലെ തീൻ മേശകളിൽ നാറ്റാഡി കൊക്കോ സ്ഥാനം നേടിയിട്ട് കാലം ഏറെയായി. എന്നാൽ നാളികേരത്തിന്റെ നാട്ടിൽ നിന്നല്ല ഈ ഉത്പ്പന്നം എത്തിച്ചേരുന്നത്. മലേഷ്യ, ഫിലിപ്പെൻസ്, ഇൻഡോനേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് ഡെസേട്ട്, കാന്റി, ഫ്രൂട്ട് സലാഡ്, ഐസ്‌ക്രീം, പുഡ്ഡിങ്ങ് എന്നിവയെല്ലാം അതിൽപ്പെടും.
നാറ്റാ ഡികൊക്കോയുടെ നിർമ്മാണം ഇങ്ങനെ. ഗുണമേന്മയുള്ള വിളഞ്ഞ തേങ്ങയുടെ വെള്ളമാണ് നാറ്റഡി കൊക്കോ നിർമ്മിക്കാൻ ശേഖരിക്കേണ്ടത്. തേങ്ങവെള്ളത്തിൽ 12 ശതമാനം പഞ്ചസാരയും ഈസ്റ്റും ചേർത്ത് ഏഴു ദിവസം സൂക്ഷിക്കും. തുടർന്ന് ബാക്ടീരിയയിൽ പെർമെന്റേഷനായി പല പാത്രങ്ങളിലായി അണുബാധ ഏൽക്കാതെ 15 ദിവസം വെക്കണം. 15 ദിവസം കഴിഞ്ഞാൽ രണ്ടു സെന്റീമീറ്ററോളം ഊറൽ പൊങ്ങി വന്നിരിക്കും. ഇത് പുറത്തെടുത്ത് പുളിപ്പ് കളയാൻ വേണ്ടി ഒരു ദിവസം മുഴുവൻ വെള്ളത്തിലിട്ട് വെക്കണം. തുടർന്ന് വേവിച്ചെടുത്ത് പുളിപ്പ് പൂർണ്ണമായും കളയണം. വെള്ളം പൂർണ്ണായും ഊറ്റിയ ശേഷം പഞ്ചസാര ലായനിയിൽ ഇടും. പിന്നീട് ആവശ്യമായ ഫ്‌ളേവർ ചേർത്തു ആദ്യപാക്കിങ്ങ്. തുടർന്ന് 120 ഡിഗ്രിയിൽ ചൂടാക്കണം. മൂന്നു മാസം വരെ കേടാകാതെ സൂക്ഷിക്കാം. ശീതീകരിച്ചാൽ ഒമ്പതുമാസം വരെയും സൂക്ഷിക്കാം.
ആപ്പിൾ, ലിച്ചി, സ്‌ട്രോബറി, എന്നീ ഫ്‌ളേവറുകളിലാണ് നാറ്റാ ഡികൊക്കോ നിർമ്മിക്കുന്നത്. ഫ്‌ളേവറില്ലാതെയും ഇത് നിർമ്മിക്കുന്നുണ്ട്. വർഷങ്ങളോളം പഠനം നടത്തിയാണ് അബ്ദുള്ള നാറ്റാ ഡികൊക്കോ ഉത്പാദനം തുടങ്ങിയത്. വെളിച്ചെണ്ണ ഉത്പ്പാദനത്തിൽ നിന്നുമാണ് അബ്ദുള്ള നാറ്റ ബിറ്റ്‌സിലേക്ക് എത്തിയത്. നാളികേര വികസന ബോർഡിന്റെ അംഗീകാരവും സഹകരണവും തന്റെ ഉത്പ്പന്നത്തിന് ലഭിച്ചു വരുന്നതായി അബ്ദുള്ള പറയുന്നു. അയ്യായിരം തേങ്ങയുടെ വെള്ളമാണ് ന്യൂട്രിക്കോ കോക്കനട്ട് ഫുഡ്‌പ്രോഡക്ട് കമ്പനി ഉത്പ്പന്നം നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. ശ്രദ്ധയോടെ ചെയ്താൽ അമ്പതു ശതമാനം ലാഭം കൈവരിക്കാനാവുമെന്ന് അബ്ദുള്ള പറയുന്നു.
കേരളത്തിൽ നാറ്റാ ഡി കൊക്കോക്ക് പ്രചാരം ഏറിയാൽ നാളികേര കർഷകന് അതൊരു താങ്ങായിരിക്കുമെന്ന് അബ്ദുള്ള പറയുന്നു. മറുനാട്ടിൽനിന്ന് വരുന്ന ചോക്ലേറ്റ് കഴിക്കുന്നവർക്ക് പുതിയ അനുഭവമാവുകയാണ് നാറ്റാ ഡി കൊക്കോ.

സെല്‍ഫികള്‍ ഗംഭീരമാക്കാന്‍ രണ്ട്‌ മുന്‍ ക്യാമറകളുമായി വൈബ്‌ എസ്‌1

സെല്‍ഫികള്‍ ഗംഭീരമാക്കാന്‍ രണ്ട്‌ മുന്‍ ക്യാമറകളുമായി വൈബ്‌ എസ്‌1

സ്‌മാര്‍ട്‌്ഫോണ്‍ വിപണിയില്‍ വമ്പന്‍ മുന്നേറ്റം കാഴ്‌ച വയ്‌ക്കുന്ന ലെനോവൊ തങ്ങളുടെ പുതിയ ഫ്‌ളാഗ്‌ഷിപ്പ്‌ മോഡല്‍ അവതരിപ്പിച്ചു. വൈബ്‌ എസ്‌1 എന്ന്‌ പേര്‌ നല്‍കിയിരിക്കുന്ന ഫോണ്‍ പ്രധാനമായും സെല്‍ഫി പ്രേമികളെ ഉദ്ദേശിച്ചുള്ളതാണ്‌. രണ്ട്‌ മുന്‍ ക്യാമറകളുമായാണ്‌ ബൈബ്‌ എസ്‌1 എത്തുക.
20,000 രൂപയ്‌ക്ക് മുകളിലാവും ഫോണിന്റെ വില. 1080 പി റിസല്യൂഷനുള്ള അഞ്ച്‌ ഇഞ്ച്‌ എച്ച്‌.ഡി ഐ.പി.എസ്‌ എല്‍.സി.ഡി ഡിസ്‌പ്ലെയാണ്‌ വൈബ്‌ എസ്‌1ന്‌ ഉള്ളത്‌. മൂന്ന്‌ ജിബി റാമോട്‌ കൂടി എത്തുന്ന ഫോണിന്‌ 1.7 ജിഗാഹെഡ്‌സ് ഒക്‌ട കോര്‍ പ്ര?സസറാണ്‌ കരുത്ത്‌ പകരുന്നത്‌.
32 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുള്ള വൈബ്‌ എസ്‌1ന്‌ മൈമക്രാ എസ്‌.ഡി കാര്‍ഡ്‌ ഉപയോഗിച്ച്‌ 128 ജിബി വരെ മെമ്മറി വര്‍ദ്ധിപ്പിക്കാം. രണ്ട്‌ മുന്‍ ക്യാമറകള്‍ തന്നെയാണ്‌ ഫോണിന്റെ പ്രധാന ആകര്‍ഷണം. എട്ട്‌ എം.പിയുടെ പ്രധാന മുന്‍ ക്യാമറയും രണ്ട്‌ എം.പിയുടെ സെക്കന്ററി മുന്‍ ക്യാമറയുമാണ്‌ വൈബ്‌ എസ്‌1ലുള്ള മുന്‍ ക്യാമറകള്‍. 13 എം.പി പിന്‍ ക്യാമറയും ഫോണിലുണ്ട്‌.
വൈബ്‌ ഷോട്ട്‌, വൈബ്‌ പി1എം, വൈബ്‌ പി1 എന്നീ മോഡലുകള്‍ ലെനോവൊ വിപണിയില്‍ എത്തിച്ചിരുന്നു. ഉയര്‍ന്ന ബാറ്ററി ലൈഫാണ്‌ ഈ മോഡലുകളുടെ പ്രധാന പ്രത്യേകത.

സെല്‍ഫികള്‍ ഗംഭീരമാക്കാന്‍ രണ്ട്‌ മുന്‍ ക്യാമറകളുമായി വൈബ്‌ എസ്‌1

mangalam malayalam online newspaperസ്‌മാര്‍ട്‌്ഫോണ്‍ വിപണിയില്‍ വമ്പന്‍ മുന്നേറ്റം കാഴ്‌ച വയ്‌ക്കുന്ന ലെനോവൊ തങ്ങളുടെ പുതിയ ഫ്‌ളാഗ്‌ഷിപ്പ്‌ മോഡല്‍ അവതരിപ്പിച്ചു. വൈബ്‌ എസ്‌1 എന്ന്‌ പേര്‌ നല്‍കിയിരിക്കുന്ന ഫോണ്‍ പ്രധാനമായും സെല്‍ഫി പ്രേമികളെ ഉദ്ദേശിച്ചുള്ളതാണ്‌. രണ്ട്‌ മുന്‍ ക്യാമറകളുമായാണ്‌ ബൈബ്‌ എസ്‌1 എത്തുക.
20,000 രൂപയ്‌ക്ക് മുകളിലാവും ഫോണിന്റെ വില. 1080 പി റിസല്യൂഷനുള്ള അഞ്ച്‌ ഇഞ്ച്‌ എച്ച്‌.ഡി ഐ.പി.എസ്‌ എല്‍.സി.ഡി ഡിസ്‌പ്ലെയാണ്‌ വൈബ്‌ എസ്‌1ന്‌ ഉള്ളത്‌. മൂന്ന്‌ ജിബി റാമോട്‌ കൂടി എത്തുന്ന ഫോണിന്‌ 1.7 ജിഗാഹെഡ്‌സ് ഒക്‌ട കോര്‍ പ്ര?സസറാണ്‌ കരുത്ത്‌ പകരുന്നത്‌.
32 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുള്ള വൈബ്‌ എസ്‌1ന്‌ മൈമക്രാ എസ്‌.ഡി കാര്‍ഡ്‌ ഉപയോഗിച്ച്‌ 128 ജിബി വരെ മെമ്മറി വര്‍ദ്ധിപ്പിക്കാം. രണ്ട്‌ മുന്‍ ക്യാമറകള്‍ തന്നെയാണ്‌ ഫോണിന്റെ പ്രധാന ആകര്‍ഷണം. എട്ട്‌ എം.പിയുടെ പ്രധാന മുന്‍ ക്യാമറയും രണ്ട്‌ എം.പിയുടെ സെക്കന്ററി മുന്‍ ക്യാമറയുമാണ്‌ വൈബ്‌ എസ്‌1ലുള്ള മുന്‍ ക്യാമറകള്‍. 13 എം.പി പിന്‍ ക്യാമറയും ഫോണിലുണ്ട്‌.
വൈബ്‌ ഷോട്ട്‌, വൈബ്‌ പി1എം, വൈബ്‌ പി1 എന്നീ മോഡലുകള്‍ ലെനോവൊ വിപണിയില്‍ എത്തിച്ചിരുന്നു. ഉയര്‍ന്ന ബാറ്ററി ലൈഫാണ്‌ ഈ മോഡലുകളുടെ പ്രധാന പ്രത്യേകത.
- See more at: http://www.mangalam.com/tech/mobile/380548#sthash.CxaNLt4T.dpuf

കോടതി വിധി മറയാക്കി പമ്പയില്‍നിന്നു തുണി കടത്ത്

mangalam.com

കോടതി വിധി മറയാക്കി പമ്പയില്‍നിന്നു തുണി കടത്ത്

ശബരിമല: തീര്‍ഥാടകര്‍ പമ്പയില്‍ വസ്‌ത്രങ്ങള്‍ ഉപേക്ഷിക്കുന്നതുതടയണമെന്ന ഹൈക്കോടതി ഉത്തരവ്‌ മറയാക്കി ഭക്‌തര്‍ വലിച്ചെറിയുന്ന വസ്‌ത്രങ്ങള്‍ ശേഖരിച്ചു കടത്തുന്നു. പമ്പയില്‍ തള്ളുന്ന വസ്‌ത്രങ്ങള്‍ നീക്കാനുള്ള അവകാശം ലേലം ചെയ്യേണ്ടതില്ലെന്ന്‌ ദേവസ്വം ബോര്‍ഡ്‌ തീരുമാനിച്ചിരുന്നു. തീര്‍ഥാടകര്‍ പമ്പയില്‍ തുണി വലിച്ചെറിയുന്നതിനെ നിരുത്സാഹപ്പെടുത്താനാണ്‌ ഇക്കുറി ലേലം വേണ്ടെന്നു നിര്‍ദേശിച്ചത്‌. എന്നാല്‍ പമ്പയില്‍ ഉപേക്ഷിക്കുന്ന വസ്‌ത്രങ്ങള്‍ എന്തുചെയ്യണമെന്ന്‌ കോടതി പറഞ്ഞില്ല. കഴിഞ്ഞ വര്‍ഷം 36 ലക്ഷത്തിന്‌ കരാര്‍ നല്‍കിയ പ്രവൃത്തിയായിരുന്നു ഇത്‌. പമ്പയില്‍ ത്രിവേണിക്ക്‌ സമീപം ദേവസ്വം ബോര്‍ഡിന്റേയോ വനം വകുപ്പിന്റേയോ അനുമതിയില്ലാതെ സ്‌ഥാപിച്ച ഷെഡിലാണ്‌ തുണികള്‍ സൂക്ഷിച്ചിരിക്കുന്നത്‌. സംശയിക്കാതിരിക്കാന്‍ ദേവസ്വം ബോര്‍ഡ്‌ എന്നും ഷെഡില്‍ എഴുതിയിട്ടുണ്ട്‌. മുന്‍ കരാറുകാരന്റെ തൊഴിലാളികളാണ്‌ വസ്‌ത്രങ്ങള്‍ പമ്പയില്‍ നിന്ന്‌ ശേഖരിക്കുന്നത്‌. ഫലത്തില്‍ ദേവസ്വത്തിന്റെ പേരില്‍ തട്ടിപ്പ്‌ നടക്കുന്നതായാണ്‌ ആരോപണം. ഈ വസ്‌ത്രങ്ങള്‍ ഇതര സംസ്‌ഥാനങ്ങളിലേക്കാണ്‌ കൊണ്ടുപോകുന്നത്‌. കരാറിലൂടെ ദേവസ്വം ബോര്‍ഡിന്‌ ലഭിക്കേണ്ട ലക്ഷങ്ങള്‍ ഇവിടെ ചില ഉദ്യോഗസ്‌ഥര്‍ക്കും അപ്രഖ്യാപിത കരാറുകാരനും കിട്ടുന്ന സാഹചര്യമാണിപ്പോഴുള്ളത്‌.
ബംഗളുരു, തിരുപ്പതി തുടങ്ങിയ സ്‌ഥലങ്ങളിലേക്കാണു തുണി കടത്തുന്നത്‌. ഇതില്‍ ഏറെയും വസ്‌ത്ര നിര്‍മാണ ശാലകള്‍ക്കു തന്നെ നല്‍കുന്നുവെന്നാണു സൂചന. ഷര്‍ട്ടുകള്‍ കഴുകി വൃത്തിയാക്കി പിന്നീട്‌ കേരളത്തിലേക്കും എത്തിക്കുന്നു. വഴിയോരങ്ങളിലും കടത്തിണ്ണകളിലും മറ്റും കുറഞ്ഞ വിലയ്‌ക്ക്‌ ഈ വസ്‌ത്രങ്ങള്‍ ലഭിക്കും. അതേസമയം നദിയില്‍ നിന്നും തൊഴിലാളികളെ ഉപയോഗിച്ച്‌ വാരുന്ന തുണികള്‍ ഒരു സ്‌ഥലത്ത്‌ സൂക്ഷിക്കുകയാണെന്നും ഒടുവിലിത്‌ ലേലം ചെയ്ുമയെന്നുമാണ്‌ ദേവസ്വം അധികൃതര്‍ പറയുന്നത്‌. വസ്‌ത്രങ്ങള്‍ ഇവിടെ നിന്നും കൊണ്ടുപോകുന്നില്ലെന്നും ദേവസ്വം അധികൃതര്‍ പറയുന്നു.


കോടതി വിധി മറയാക്കി പമ്പയില്‍നിന്നു തുണി കടത്ത്

mangalam malayalam online newspaperശബരിമല: തീര്‍ഥാടകര്‍ പമ്പയില്‍ വസ്‌ത്രങ്ങള്‍ ഉപേക്ഷിക്കുന്നതുതടയണമെന്ന ഹൈക്കോടതി ഉത്തരവ്‌ മറയാക്കി ഭക്‌തര്‍ വലിച്ചെറിയുന്ന വസ്‌ത്രങ്ങള്‍ ശേഖരിച്ചു കടത്തുന്നു. പമ്പയില്‍ തള്ളുന്ന വസ്‌ത്രങ്ങള്‍ നീക്കാനുള്ള അവകാശം ലേലം ചെയ്യേണ്ടതില്ലെന്ന്‌ ദേവസ്വം ബോര്‍ഡ്‌ തീരുമാനിച്ചിരുന്നു. തീര്‍ഥാടകര്‍ പമ്പയില്‍ തുണി വലിച്ചെറിയുന്നതിനെ നിരുത്സാഹപ്പെടുത്താനാണ്‌ ഇക്കുറി ലേലം വേണ്ടെന്നു നിര്‍ദേശിച്ചത്‌.
എന്നാല്‍ പമ്പയില്‍ ഉപേക്ഷിക്കുന്ന വസ്‌ത്രങ്ങള്‍ എന്തുചെയ്യണമെന്ന്‌ കോടതി പറഞ്ഞില്ല. കഴിഞ്ഞ വര്‍ഷം 36 ലക്ഷത്തിന്‌ കരാര്‍ നല്‍കിയ പ്രവൃത്തിയായിരുന്നു ഇത്‌. പമ്പയില്‍ ത്രിവേണിക്ക്‌ സമീപം ദേവസ്വം ബോര്‍ഡിന്റേയോ വനം വകുപ്പിന്റേയോ അനുമതിയില്ലാതെ സ്‌ഥാപിച്ച ഷെഡിലാണ്‌ തുണികള്‍ സൂക്ഷിച്ചിരിക്കുന്നത്‌. സംശയിക്കാതിരിക്കാന്‍ ദേവസ്വം ബോര്‍ഡ്‌ എന്നും ഷെഡില്‍ എഴുതിയിട്ടുണ്ട്‌.
മുന്‍ കരാറുകാരന്റെ തൊഴിലാളികളാണ്‌ വസ്‌ത്രങ്ങള്‍ പമ്പയില്‍ നിന്ന്‌ ശേഖരിക്കുന്നത്‌. ഫലത്തില്‍ ദേവസ്വത്തിന്റെ പേരില്‍ തട്ടിപ്പ്‌ നടക്കുന്നതായാണ്‌ ആരോപണം. ഈ വസ്‌ത്രങ്ങള്‍ ഇതര സംസ്‌ഥാനങ്ങളിലേക്കാണ്‌ കൊണ്ടുപോകുന്നത്‌. കരാറിലൂടെ ദേവസ്വം ബോര്‍ഡിന്‌ ലഭിക്കേണ്ട ലക്ഷങ്ങള്‍ ഇവിടെ ചില ഉദ്യോഗസ്‌ഥര്‍ക്കും അപ്രഖ്യാപിത കരാറുകാരനും കിട്ടുന്ന സാഹചര്യമാണിപ്പോഴുള്ളത്‌.
ബംഗളുരു, തിരുപ്പതി തുടങ്ങിയ സ്‌ഥലങ്ങളിലേക്കാണു തുണി കടത്തുന്നത്‌. ഇതില്‍ ഏറെയും വസ്‌ത്ര നിര്‍മാണ ശാലകള്‍ക്കു തന്നെ നല്‍കുന്നുവെന്നാണു സൂചന. ഷര്‍ട്ടുകള്‍ കഴുകി വൃത്തിയാക്കി പിന്നീട്‌ കേരളത്തിലേക്കും എത്തിക്കുന്നു. വഴിയോരങ്ങളിലും കടത്തിണ്ണകളിലും മറ്റും കുറഞ്ഞ വിലയ്‌ക്ക്‌ ഈ വസ്‌ത്രങ്ങള്‍ ലഭിക്കും. അതേസമയം നദിയില്‍ നിന്നും തൊഴിലാളികളെ ഉപയോഗിച്ച്‌ വാരുന്ന തുണികള്‍ ഒരു സ്‌ഥലത്ത്‌ സൂക്ഷിക്കുകയാണെന്നും ഒടുവിലിത്‌ ലേലം ചെയ്ുമയെന്നുമാണ്‌ ദേവസ്വം അധികൃതര്‍ പറയുന്നത്‌. വസ്‌ത്രങ്ങള്‍ ഇവിടെ നിന്നും കൊണ്ടുപോകുന്നില്ലെന്നും ദേവസ്വം അധികൃതര്‍ പറയുന്നു.
Advertisement
- See more at: http://www.mangalam.com/religion/381621#sthash.EG5dMFMI.dpuf

ജര്‍മന്‍ യുവതിക്ക് പത്ത് വ്യക്തിത്വം; കാഴ്ചശക്തി എട്ട് വ്യക്തിത്വങ്ങളില്‍

mangalam.com

ജര്‍മന്‍ യുവതിക്ക് പത്ത് വ്യക്തിത്വം; കാഴ്ചശക്തി എട്ട് വ്യക്തിത്വങ്ങളില്‍

mangalam malayalam online newspaperദ്വന്ദ വ്യക്തിത്വം അഥവാ മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി സിനിമയ്ക്ക് എന്നും പ്രിയപ്പെട്ട വിഷയമാണ്. മലയാളത്തിലെ ഏറ്റവും സൂപ്പര്‍ ഹിറ്റായ മണിച്ചിത്രത്താഴ് അടക്കം നിരവധി ചിത്രങ്ങള്‍ ദ്വന്ദ വ്യക്തിത്വത്തെക്കുറിച്ച് നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. മനശാസ്ത്ര വിദഗ്ദര്‍ക്ക് കൗതുകമായി പത്ത് വ്യക്തിത്വം പേറുന്ന യുവതി ജര്‍മ്മനിയില്‍.
അപൂര്‍വമായ മനോവൈകല്യം പേറുന്ന ഈ യുവതിക്ക് ഒരു അപകടത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടതാണ്. എന്നാല്‍ ചില പ്രത്യേക വ്യക്തിത്വമായി മാറുമ്പോള്‍ യുവതിക്ക് കാഴ്ച ശക്തി തിരികെ ലഭിക്കും. ഡോക്ടര്‍മാരെ ആകെ വട്ടം കറക്കിക്കൊണ്ടിരിക്കുന്ന ഈ യുവതിക്ക് 'ഡിസ്അസോസിയേറ്റീവ് ഐഡന്റിറ്റി ഡിസോര്‍ഡര്‍' എന്ന രോഗാവസ്ഥയാണ്. ഇരുപതാം വയസിലുണ്ടായ അപകടത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടുവെന്ന് കരുതിയിരുന്ന യുവതിക്ക് ചില
വ്യക്തിത്വങ്ങളില്‍ കാഴ്ച ശക്തിയുണ്ടെന്ന് അടുത്തിടെയാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. തന്റെ യഥാര്‍ത്ഥ വ്യക്തിത്വത്തില്‍ നിന്നു മാറി മറ്റ് വ്യക്തിത്വങ്ങളിലേക്ക് കൂടുമാറുമ്പോഴാണ് യുവതിക്ക് കാഴ്ച ലഭിക്കുന്നത്. അതുകൊണ്ടു തന്നെ യുവതിയുടെ കാഴ്ചാ വൈകല്യം ശാരീരിക പ്രശ്‌നമല്ല, മാനസിക പ്രശ്‌നമാകാമെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്. കൗമാരക്കാരനായ ആണ്‍കുട്ടിയുടെ വ്യക്തിത്വം അടക്കം പത്ത് വ്യക്തിത്വങ്ങളാണ് യുവതിയെ നിയന്ത്രിക്കുന്നത്.
പത്ത് വ്യക്തിത്വങ്ങളില്‍ എട്ടോളം വ്യക്തിത്വങ്ങളില്‍ യുവതിക്ക് കാഴ്ച ശക്തിയുണ്ട്. തന്റെ സ്വന്തം വ്യക്തിത്വം അടക്കം രണ്ട് വ്യക്തിത്വങ്ങളിലാണ് കാഴ്ച ശക്തി ഇല്ലാത്തത്. സെക്കന്‍ഡുകളുടെ ഇടവേളയില്‍ വ്യക്തിത്വം മാറുന്നതിനനുസരിച്ച് കാഴ്ച ശക്തി നഷ്ടപ്പെടുകയും തിരികെ ലഭിക്കുകയും ചെയ്യുന്ന പ്രതിഭാസം അക്ഷരാര്‍ത്ഥത്തില്‍ ഡോക്ടര്‍മാരെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. മനഃശാസ്ത്ര ഡോക്ടര്‍മാരുടെ ജേണലില്‍ യുവതിയുടെ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജര്‍മന്‍ യുവതിക്ക് പത്ത് വ്യക്തിത്വം; കാഴ്ചശക്തി എട്ട് വ്യക്തിത്വങ്ങളില്‍

mangalam malayalam online newspaperദ്വന്ദ വ്യക്തിത്വം അഥവാ മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി സിനിമയ്ക്ക് എന്നും പ്രിയപ്പെട്ട വിഷയമാണ്. മലയാളത്തിലെ ഏറ്റവും സൂപ്പര്‍ ഹിറ്റായ മണിച്ചിത്രത്താഴ് അടക്കം നിരവധി ചിത്രങ്ങള്‍ ദ്വന്ദ വ്യക്തിത്വത്തെക്കുറിച്ച് നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. മനശാസ്ത്ര വിദഗ്ദര്‍ക്ക് കൗതുകമായി പത്ത് വ്യക്തിത്വം പേറുന്ന യുവതി ജര്‍മ്മനിയില്‍.
അപൂര്‍വമായ മനോവൈകല്യം പേറുന്ന ഈ യുവതിക്ക് ഒരു അപകടത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടതാണ്. എന്നാല്‍ ചില പ്രത്യേക വ്യക്തിത്വമായി മാറുമ്പോള്‍ യുവതിക്ക് കാഴ്ച ശക്തി തിരികെ ലഭിക്കും. ഡോക്ടര്‍മാരെ ആകെ വട്ടം കറക്കിക്കൊണ്ടിരിക്കുന്ന ഈ യുവതിക്ക് 'ഡിസ്അസോസിയേറ്റീവ് ഐഡന്റിറ്റി ഡിസോര്‍ഡര്‍' എന്ന രോഗാവസ്ഥയാണ്. ഇരുപതാം വയസിലുണ്ടായ അപകടത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടുവെന്ന് കരുതിയിരുന്ന യുവതിക്ക് ചില
വ്യക്തിത്വങ്ങളില്‍ കാഴ്ച ശക്തിയുണ്ടെന്ന് അടുത്തിടെയാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. തന്റെ യഥാര്‍ത്ഥ വ്യക്തിത്വത്തില്‍ നിന്നു മാറി മറ്റ് വ്യക്തിത്വങ്ങളിലേക്ക് കൂടുമാറുമ്പോഴാണ് യുവതിക്ക് കാഴ്ച ലഭിക്കുന്നത്. അതുകൊണ്ടു തന്നെ യുവതിയുടെ കാഴ്ചാ വൈകല്യം ശാരീരിക പ്രശ്‌നമല്ല, മാനസിക പ്രശ്‌നമാകാമെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്. കൗമാരക്കാരനായ ആണ്‍കുട്ടിയുടെ വ്യക്തിത്വം അടക്കം പത്ത് വ്യക്തിത്വങ്ങളാണ് യുവതിയെ നിയന്ത്രിക്കുന്നത്.
പത്ത് വ്യക്തിത്വങ്ങളില്‍ എട്ടോളം വ്യക്തിത്വങ്ങളില്‍ യുവതിക്ക് കാഴ്ച ശക്തിയുണ്ട്. തന്റെ സ്വന്തം വ്യക്തിത്വം അടക്കം രണ്ട് വ്യക്തിത്വങ്ങളിലാണ് കാഴ്ച ശക്തി ഇല്ലാത്തത്. സെക്കന്‍ഡുകളുടെ ഇടവേളയില്‍ വ്യക്തിത്വം മാറുന്നതിനനുസരിച്ച് കാഴ്ച ശക്തി നഷ്ടപ്പെടുകയും തിരികെ ലഭിക്കുകയും ചെയ്യുന്ന പ്രതിഭാസം അക്ഷരാര്‍ത്ഥത്തില്‍ ഡോക്ടര്‍മാരെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. മനഃശാസ്ത്ര ഡോക്ടര്‍മാരുടെ ജേണലില്‍ യുവതിയുടെ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
- See more at: http://mangalam.com/odd-news/381497#sthash.Q4H1uNgU.dpuf

നിഗൂഢതയുടെ വലയത്തില്‍ ഹിമപ്പുലി

നിഗൂഢതയുടെ വലയത്തില്‍ ഹിമപ്പുലി

Tom MacCarhty with snow leopard
റേഡിയോ കോളര്‍ ഘടിപ്പിച്ച ഹിമപ്പുലിയോടൊപ്പം ടോം മക്കാര്‍ത്തി.
'നിരീക്ഷിച്ചു പഠിക്കുന്തോറും നിഗൂഢതയുടെ വലയം വലുതാകുന്നു.' മനുഷ്യനു മുന്നില്‍ അപൂര്‍വ്വമായി മാത്രം പ്രത്യക്ഷപ്പെടുന്ന ഹിമപ്പുലിയുടെ പിന്നാലെ വര്‍ഷങ്ങളായി നടക്കുന്ന ടോം മക്കാര്‍ത്തി പറയുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം ഹിമപ്പുലിയുടെ സ്വഭാവ സവിശേഷതകള്‍ നിരീക്ഷിക്കാന്‍ ആവുന്നതിന്റെ ആഹ്ലാദത്തിലാണ് മക്കാര്‍ത്തി.
ഹിമപ്പുലിയെക്കുറിച്ച് അവസാനവാക്കാണ് ഡോ. ടോം മക്കാര്‍ത്തി. അമേരിക്കക്കാരനായ ഈ വന്യജീവി ശാസ്ത്രജ്ഞന്‍ നീണ്ട രണ്ട് ദശകങ്ങളായി ഹിമപ്പുലിയുടെ (Snow Leopard) മഞ്ഞില്‍ മുങ്ങി നില്‍ക്കുന്ന സഞ്ചാരപഥങ്ങളിലൂടെ അലയുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തനായ വന്യജീവിശാസ്ത്രജ്ഞന്‍ ജോര്‍ജ് ഷാലര്‍ നയിക്കുന്ന പാന്തറ (Panthera) എന്ന സംഘടനയുടെ ഹിമപ്പുലി ഗവേഷണ വിഭാഗം മേധാവിയാണ് അദ്ദേഹം. ഹിമപ്പുലിയുടെ സ്വഭാവവിശേഷണങ്ങളാണ് അദ്ദേഹത്തിന്റെ പഠനവിഷയം.
Snow Leopard 01
മയക്കുവെടി വെച്ച ശേഷം ഹിമപ്പുലിയുടെ കഴുത്തില്‍ റേഡിയോ കോളര്‍ കെട്ടിയശേഷം പുലിക്ക് മറുമരുന്ന് നല്‍കി ഉത്തേജിപ്പിച്ച് മോചിപ്പിക്കുന്നു. അതിന്റെ സഞ്ചാരരീതികള്‍ തുടര്‍ന്ന് നിരീക്ഷിക്കാന്‍ കഴിയും.
പക്ഷെ ഹിമപ്പുലിയെ ഒരു നോക്ക് കാണാന്‍ കഴിയേണ്ടേ? നാല് വര്‍ഷം തിരഞ്ഞിട്ടും ഒരു പുലിയെപ്പോലും കാണാന്‍ കഴിയാത്ത നാളുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ടോം പറയുന്നു. ഒടുവില്‍ ഈയിടെ പാകിസ്താനില്‍ നിന്നാണ് ഒരു പുലിയെ കാണാനൊത്തതും റേഡിയോ കോളര്‍ ഘടിപ്പിച്ചതും. അസ്വസ്ഥതയൊന്നും ഹിമപ്പുലി പ്രകടിപ്പിച്ചില്ല. അല്‍പ്പനേരത്തിന് ശേഷം അത് പര്‍വതനിരകളിലേക്ക് നടന്നകന്നു.
Snow Leopard 02
കൂടുതല്‍ നിരീക്ഷിച്ച് പഠിക്കുമ്പോഴും ഹിമപ്പുലിയുടെ സ്വഭാവവിശേഷങ്ങളെ കുറിച്ചുള്ള പുതിയ അറിവുകള്‍ ലഭിക്കും.  സഞ്ചാരരീതികളും സ്വഭാവ വിശേഷങ്ങളും അറിയാനാവുന്നത് കൂടുതല്‍ നിഗൂഢതയും വിസ്മയവും സൃഷ്ടിക്കുന്നുവെന്ന് ടോം മക്കാര്‍ത്തി 'മാതൃഭൂമി'യോട് പറഞ്ഞു.
Snow Leopard 03
ഇന്ത്യ, പാകിസ്താന്‍, ചൈന, മംഗോളിയ, തജികിസ്താന്‍, ടിബറ്റ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങി 18 രാജ്യങ്ങളിലാണ് ഹിമപ്പുലിയുള്ളത്. ചൈനയിലാണ് കൂടുതല്‍. മഞ്ഞുമൂടിയ ഹിമശൃംഖങ്ങളില്‍ മാത്രമേ ഹിമപ്പുലിയെ കാണാന്‍ കഴിയൂ എന്ന് തെറ്റിദ്ധരിക്കേണ്ട. താഴ്‌വരയിലും പര്‍വതനിരകളിലും പുലിയെ കാണാന്‍ കഴിയും. കടുവ, പുള്ളിപ്പുലി, സിംഹം തുടങ്ങിയവയെക്കുറിച്ച് പൂര്‍ണ്ണ വിവരങ്ങള്‍ ഇപ്പോള്‍ ശാസ്ത്രജ്ഞരുടെ പക്കലുണ്ട്. എന്നാല്‍ ഹിമപ്പുലിയുടെ സ്വഭാവരീതികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞിട്ടില്ല. പല സംഘങ്ങള്‍ ഗവേഷണം നടത്തുന്നു. ലഡാക്കിലെ ഹെമിസ് വന്യമൃഗസങ്കേതത്തില്‍ ഇപ്പോള്‍ പലപ്പോഴും ഹിമപ്പുലിയെ കാണാന്‍ കഴിയുന്നുണ്ട്.
ഫോട്ടോ കടപ്പാട്: Panthera

സാഹിവാളിനും ഗിറിനും പ്രിയമേറുന്നു

സാഹിവാളിനും ഗിറിനും പ്രിയമേറുന്നു

ഇടത്തരം വലിപ്പമുള്ള ആകാരഭംഗിയുള്ള ജനുസ്സാണ് ഗിര്‍. വടക്കെ ഇന്ത്യയിലെ ഗിര്‍ വനങ്ങളിലാണ് ഇവയെ ആദ്യമായി കാണപ്പെട്ടത്.
പാലുത്പാദനത്തില്‍ മുന്നില്‍നില്‍ക്കുന്ന പശു വര്‍ഗങ്ങളാണ് സാഹിവാള്‍, സിന്ധി, ഗിര്‍, ദേവ്‌നി എന്നിവ. ഇതില്‍ സഹിവാള്‍, ഗിര്‍ എന്നിവയ്ക്ക് കേരളത്തില്‍ പ്രിയമേറിവരികയാണ്.
ഉത്തരേന്ത്യയില്‍ ഏറെ പ്രസിദ്ധമായ സാഹിവാള്‍ ഇടത്തരം വലിപ്പവും സാമാന്യം മാംസളമായ ശരീരഘടനയുമുള്ള ജനുസ്സാണ്. പശ്ചിമ പാകിസ്താനിലെ വരണ്ട പ്രദേശങ്ങളിലും തെക്കന്‍ ഭാഗത്ത് പ്രത്യേകിച്ച് മോണ്‍ട്‌ഗോമറി ജില്ലയിലുമാണ് ഈ ജനുസ്സ് കാണപ്പെടുന്നത്.
പഞ്ചാബില്‍ ഈ ജനുസ്സിനെ പ്രജനനംവഴി വളര്‍ത്തിയെടുക്കുന്നു. ഇന്ത്യയില്‍ പഞ്ചാബ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. ശൈത്യകാലാവസ്ഥ ഈ ജനുസ്സിന് യോജ്യമല്ല.
കാളകള്‍ വളരെ മാംസളമായവയും പശുക്കളാവട്ടെ നല്ല ക്ഷീരോത്പാദകരുമാണ്. നല്ല പശുക്കള്‍ 300 ദിവസംകൊണ്ട് 2700  മുതല്‍ 3200 കിലോഗ്രാം വരെ പാല്‍ നല്‍കും. 4500 കിലോഗ്രാം വരെ പാല്‍ നല്‍കുന്ന പശുക്കളുമുണ്ട്.
നീണ്ട തല, ഇടത്തരം വലിപ്പമുള്ള നെറ്റി, വശങ്ങളിലേക്ക് വളരുന്ന കട്ടിയുള്ള കൊമ്പുകള്‍, പിന്‍ഭാഗത്തേക്ക് വണ്ണംകൂടിയ അയഞ്ഞ ശരീരഘടന, പൊക്കിളിനടുത്ത ഭാഗങ്ങളില്‍ വളരെയധികം അയഞ്ഞ് തൂങ്ങിക്കിടക്കുന്ന ചര്‍മം എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. നീളം കുറഞ്ഞ കൈകാലുകളും മുമ്പിലേക്ക് തള്ളി വളരുന്ന വലിയ അകിടും തെളിഞ്ഞതും കരുത്തുള്ളതുമായ ക്ഷീരസിരകളും കാണപ്പെടുന്നു. നിറം ചുവപ്പോ ഇളം ചുവപ്പോ ആയിരിക്കും. ചിലവയില്‍ വെളുത്ത പാടുകളും കാണാം.
 ഇടത്തരം വലിപ്പമുള്ള ആകാരഭംഗിയുള്ള ജനുസ്സാണ് ഗിര്‍. വടക്കെ ഇന്ത്യയിലെ ഗിര്‍ വനങ്ങളിലാണ് ഇവയെ ആദ്യമായി കാണപ്പെട്ടത്. പശുക്കള്‍ ശരാശരി ക്ഷീരോത്പാദകരാണ്. നല്ല പശുക്കളില്‍നിന്ന് ആറുലിറ്ററോളം പാല്‍ ലഭിക്കും.
വലിപ്പമുള്ള തല, നന്നായി ഉന്തിനില്‍ക്കുന്ന നെറ്റി, വീതികുറഞ്ഞ മുഖം, കട്ടിയുള്ള കൊമ്പുകള്‍, ശരീരത്തിനാനുപാതികമായ കൈകാലുകള്‍, അകിട് എന്നിവയാണ് ഇവയുടെ പ്രത്യേകതകള്‍. സാധാരണയായി ചുവപ്പ്, വെളുപ്പ്, കറുപ്പ്ചുവപ്പ്, ചുവപ്പ്വെളുപ്പ് എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു. കനം കുറഞ്ഞ നീണ്ട വാലിന്റെ അറ്റം രോമനിബിഡമായിരിക്കും. കറുത്ത വാല്‍രോമങ്ങള്‍ നിലം മുട്ടിക്കിടക്കുന്നു.

MODI MAJIK വാളയാർ-വല്ലാർപാടം ഫ്രൈറ്റ്‌ കോറിഡോർ യാഥാർഥ്യമാകുന്നു

വാളയാർ-വല്ലാർപാടം ഫ്രൈറ്റ്‌ കോറിഡോർ യാഥാർഥ്യമാകുന്നു

റോഡിലെ കണ്ടെയ്‌നർ പരിശോധന നിർത്തും
കൊച്ചി: തമിഴ്‌നാട്ടിൽ നിന്ന്‌ വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിലേക്കുള്ള കണ്ടെയ്‌നർ ഗതാഗതം സുഗമമാക്കുന്നതിന്‌ വാളയാർ-വല്ലാർപാടം ഫ്രൈറ്റ്‌ കോറിഡോർ പദ്ധതി നിലവിൽ വരുന്നു.  വല്ലാർപാടത്തേക്ക്‌ വരുന്ന ചരക്ക്‌ കണ്ടെയ്‌നറുകൾ നാഷണൽ ഹൈവേയിൽ പിടിച്ചുനിർത്തി ആവർത്തന പരിശോധന നടത്തുന്നത്‌ ഒഴിവാക്കാനാണ്‌ പുതിയ പദ്ധതി.

സെൽഫ്‌ സർട്ടിഫിക്കേഷൻ നടത്താൻ കസ്റ്റംസിൽ നിന്ന്‌ അംഗീകാരം ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളുടെ ചരക്ക്‌ കണ്ടെയ്‌നറുകൾ ഇനി മുതൽ വഴിയിൽ തടഞ്ഞുവച്ച്‌ വീണ്ടും പരിശോധിക്കില്ല.

കസ്റ്റംസ്‌ വിഭാഗം പരിശോധിച്ച്‌ സീൽ ചെയ്ത കണ്ടെയ്‌നറുകളും വീണ്ടും പരിശോധിക്കില്ല. ഇത്തരം കണ്ടെയ്‌നറുകൾ വാളയാർ ചെക്പോസ്റ്റിൽ ഗ്രീൻ ചാനലിലൂടെ കടത്തിവിടും.ചീഫ്‌ സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ്‌ ഇതു സംബന്ധിച്ച്‌ തീരുമാനമുണ്ടായത്‌.

സെൽഫ്‌ സർട്ടിഫിക്കേഷനുള്ളവർ സീൽ ചെയ്തു കൊണ്ടുവരുന്ന കയറ്റുമതി കണ്ടെയ്‌നറുകൾ കേരളത്തിൽ പല ഭാഗത്തും തടഞ്ഞുവച്ച്‌ വീണ്ടും പരിശോധിക്കുന്നത്‌ കേരളത്തിലേക്കുള്ള ചരക്കു വരവിനെ ദോഷകരമായി ബാധിച്ചിരുന്നു. വല്ലാർപാടം ടെർമിനലിലേക്ക്‌ ചരക്ക്‌ വരവ്‌ കുറയുന്നതിന്‌ പ്രധാന കാരണം ഇത്തരം അനാവശ്യമായ പരിശോധനകളാണെന്ന്‌ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌ നിരന്തരം പരാതിപ്പെട്ടു വരികയായിരുന്നു.

രണ്ടുമാസം മുമ്പ്‌ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചകളിലാണ്‌ അനാവശ്യമായ ആവർത്തന പരിശോധനകൾ ഒഴിവാക്കാൻ നിർദ്ദേശമുണ്ടായത്‌. ഇതേ തുടർന്നാണ്‌ കഴിഞ്ഞ ദിവസം ചീഫ്‌ സെക്രട്ടറി ഉയർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത്‌ ചരക്ക്‌ ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്തത്‌. അംഗീകൃത സ്ഥാപനങ്ങൾ സീൽ ചെയ്ത്‌ കൊണ്ടുവരുന്ന കണ്ടെയ്‌നറുകൾ വാളയാറിനും വല്ലാർപാടത്തിനുമിടയിൽ വച്ച്‌ വാണിജ്യ നികുതി വകുപ്പോ, മോട്ടോർ വാഹന വകുപ്പോ, എക്സൈസ്‌ വകുപ്പോ വീണ്ടും പരിശോധിക്കില്ല.

കസ്റ്റംസ്‌ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സീൽ ചെയ്യുന്ന കണ്ടെയ്‌നറുകൾ മാത്രമാണ്‌ ഇതുവരെ വല്ലാർപാടത്ത്‌ ഗ്രീൻ ചാനലിലൂടെ കടത്തിവിട്ടിരുന്നത്‌. എന്നാൽ സെൽഫ്‌ സർട്ടിഫിക്കേഷനുള്ള സ്ഥാപനങ്ങൾ സീൽ ചെയ്ത ചരക്ക്‌ കണ്ടെയ്‌നറുകളും ഗ്രീൻ ചാനലിലൂടെ ഇനി കൊണ്ടുവരാനാകും.
തമിഴ്‌നാട്ടിൽ ഇല്ലാത്ത തുടർ പരിശോധനകൾ കേരളത്തിലുള്ളതിനാൽ കൊച്ചിയിലേക്ക്‌ ചരക്ക്‌ കൊണ്ടുവരാൻ കഴിയുന്നില്ലെന്നാണ്‌ തമിഴ്‌നാട്ടിലെ വ്യവസായ മേഖല പരാതിപ്പെട്ടിരുന്നത്‌.

ഈ സാഹചര്യത്തിലാണ്‌ വാളയാർ-വല്ലാർപാടം ഫ്രൈറ്റ്‌ കോറിഡോർ വേണമെന്ന ആവശ്യമുയർന്നത്‌. തുടർ പരിശോധനകൾ ഒഴിവാക്കാൻ അതത്‌ വകുപ്പ്‌ മേലധികാരികൾ ഉദ്യോഗസ്ഥർക്ക്‌ നിർദ്ദേശം നൽകും. പുതിയ തീരുമാനത്തോടെ  പ്രതിവർഷം 80,000 കണ്ടെയ്‌നറുകളെങ്കിലും തമിഴ്‌നാട്ടിൽ നിന്ന്‌ കൂടുതലായെത്തുമെന്ന്‌തുറമുഖാധികൃതർ കണക്കു കൂട്ടുന്നു

പാചകവാതക സിലിണ്ടര്‍ അപകടം: 50 ലക്ഷം വരെ ഇന്‍ഷുറന്‍സ്

പാചകവാതക സിലിണ്ടര്‍ അപകടം: 50 ലക്ഷം വരെ ഇന്‍ഷുറന്‍സ്

മിക്കവാറും ഉപഭോക്താക്കള്‍ക്ക് ഇക്കാര്യമറിയില്ല. ഓയില്‍ കമ്പനികളോ വിതരണക്കാരോ ഇക്കാര്യം ജനങ്ങളെ അറിയിക്കാന്‍ താല്‍പര്യംകാണിച്ചിട്ടുമില്ല.
എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമോ? അപകടമുണ്ടായാല്‍ 40 മുതല്‍ 50 ലക്ഷം രൂപവരെ പരിരക്ഷ ലഭിക്കാന്‍ ഉപഭോക്താവിന് അവകാശമുണ്ട്. എണ്ണക്കമ്പനികളും വിതരണക്കാരും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുത്തിട്ടുള്ളതിനാലാണ് ഇത്രയും തുക ലഭിക്കുക.
മിക്കവാറും ഉപഭോക്താക്കള്‍ക്ക് ഇക്കാര്യമറിയില്ല. ഓയില്‍ കമ്പനികളോ വിതരണക്കാരോ ഇക്കാര്യം ജനങ്ങളെ അറിയിക്കാന്‍ താല്‍പര്യംകാണിച്ചിട്ടുമില്ല.
അപകട പരിരക്ഷ, ചികിത്സാ ചിലവ്, കേടുപാടുകള്‍ക്കുള്ള പരിരക്ഷ തുടങ്ങിയവയാണ് ലഭിക്കുക. ഗ്യാസ് ഏജന്‍സിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിലാസത്തിലെ അപകടത്തിന് മാത്രമാണ് പരിരക്ഷ ലഭിക്കുക.
റീഫില്‍ ചെയ്ത സിലിണ്ടര്‍ വാങ്ങുമ്പോള്‍തന്നെ ഓരോ ഉപഭോക്താവിനും പരിരക്ഷ ഉറപ്പാക്കുന്നുണ്ട്. ഇതിനുവേണ്ടി ഉപഭോക്താവ് പ്രത്യേകം പ്രീമിയം നല്‍കേണ്ടതില്ല.
ഓരോ വ്യക്തികള്‍ക്കുമായല്ല പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഒരുവര്‍ഷത്തേയ്ക്ക് മൊത്തം 100 കോടി രൂപയുടെ കവറേജ് ലഭിക്കുന്നതിനാണ് വര്‍ഷംതൊറും എണ്ണക്കമ്പനികള്‍ തേഡ്പാര്‍ട്ടി പ്രീമിയം അടയ്ക്കുന്നത്.


ഇന്‍ഷുറന്‍സ് പരിരക്ഷ ഇങ്ങനെ:
  • അപകട ഇന്‍ഷുറന്‍സ് കവറേജ്(ഒരാള്‍ക്ക്)-5 ലക്ഷം
  • ചികിത്സാ ചെലവ്-15 ലക്ഷം
  • അടിയന്തര സഹായം ഓരോരുത്തര്‍ക്കും 25,000 രൂപവീതം.
  • വസ്തുവിനുണ്ടാകുന്ന കേടുപാടുകള്‍ക്ക്-ഒരു ലക്ഷം.
     


ചെയ്യേണ്ടത്:
  • അപകടമുണ്ടായാല്‍ വിതരണക്കാരെ രേഖാമൂലം അറിയിക്കുക.  
  • വിതരണക്കാര്‍ എണ്ണക്കമ്പനികളെയും ഇന്‍ഷുറന്‍സ് കമ്പനിയെയും അപകടവിവരം അറിയിക്കും(ഉപഭോക്താവ് നേരിട്ട് ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിക്കേണ്ടതില്ല).
  • ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വിതരണക്കാരന്‍ സഹായിക്കും.

     

പരിരക്ഷ ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: ഐഎസ്‌ഐ മാര്‍ക്കുള്ള ഉപകരണങ്ങള്‍(ലൈറ്റര്‍, ഗ്യാസ് സ്റ്റൗ, ട്യൂബ് തുടങ്ങിയവ)ഉപയോഗിക്കുക.

ഇളക്കിമാറ്റാവുന്ന കാബിന് പേറ്റന്റുമായി എയര്‍ബസ്

ഇളക്കിമാറ്റാവുന്ന കാബിന് പേറ്റന്റുമായി എയര്‍ബസ്

യാത്രക്കാരുടെ കാബിന്‍ ഇളക്കിമാറ്റാവുന്ന തരത്തിലാക്കാനുള്ള സാങ്കേതിക വിദ്യയാണ് എയര്‍ബസ് പേറ്റന്‍ഡ് ചെയ്തത്.
Airbus patents detachable cabins
വാഷിങ്ടണ്‍: യാത്രക്കാരുടെ ബോര്‍ഡിങ് സമയം കുറച്ച് മുഷിപ്പൊഴിവാക്കും വിമാനയാത്രയുടെ സമയം കുറക്കാനും സഹായിക്കുന്ന സാങ്കേതികവിദ്യ എയര്‍ബസ് പേറ്റന്‍ഡ് ചെയ്തു.
വിമാനത്തില്‍ യാത്രക്കാരെ കയറ്റി യഥാസ്ഥാനത്ത് ഇരുത്തുന്നതാണ് മിക്ക വിമാനക്കമ്പനികള്‍ക്കും സമയനഷ്ടമുണ്ടാക്കുന്നത്. ഇതൊഴിവാക്കാന്‍ യാത്രക്കാരുടെ കാബിന്‍ ഇളക്കിമാറ്റാവുന്ന തരത്തിലാക്കാനുള്ള സാങ്കേതിക വിദ്യയാണ് എയര്‍ബസ് പേറ്റന്‍ഡ് ചെയ്തത്.
ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിമാനത്താവളത്തിലുള്ള കാബിനില്‍ ആള്‍ക്കാരെ നേരത്തെ തന്നെ ബോര്‍ഡ് ചെയ്യിപ്പിക്കാനാകും. വിമാനമെത്തുമ്പോള്‍ യാത്രക്കാരുടെ കാബിന്‍ കമ്പാര്‍ട്ട്‌മെന്റ് അപ്പാടെ വിമാനത്തിലെ കാബിനുമായി വെച്ചുമാറാനും സാധിക്കും.
അടുത്ത സെക്കന്‍ഡില്‍ തന്നെ വിമാനത്തിന് യാത്രതുടരാനാകും. പേനയുടെ റീഫില്‍ മാറ്റുന്ന അത്ര എളുപ്പമാണ് പുതിയ സാങ്കേതിവിദ്യയെന്ന് എയര്‍ബസ് കമ്പനി പറയുന്നു.

ശിവഗിരി തീർത്ഥാടകർ അറിയാനും അനുഷ്ഠിക്കാനും

ശിവഗിരി തീർത്ഥാടകർ അറിയാനും അനുഷ്ഠിക്കാനും
സച്ചിദാനന്ദ സ്വാമി
83 -ാമതുശിവഗിരി തീർത്ഥാടനം സമാഗതമായിരിക്കുന്ന വേളയിൽ തീർത്ഥാടകരായ ഗുരുഭക്തർ ആചരിക്കാനും അനുഷ്ഠിക്കാനും വേണ്ടി തീർത്ഥാടനം സംബന്ധിച്ചുള്ള അല്പം കാര്യങ്ങൾ സാദരം ഇവിടെ കുറിക്കട്ടെ. ശ്രീനാരായണ ദർശനത്തിന്റെ അടിസ്ഥാന തത്വം മാനുഷികതയാണ്. ദാർശനിക ലോകത്തിന്റെ വിചാരണയിൽ മനുഷ്യൻ പരമാണു പ്രായനായിത്തീർന്നപ്പോൾ ശ്രീനാരായണഗുരു മനുഷ്യത്വത്തിൽ അധിഷ്ഠിതമായ ഒരു തത്വദർശനമാണ് അവതരിപ്പിച്ചത്. ഗുരുദേവദർശനത്തിന്റെ കേന്ദ്രബിന്ദു മനുഷ്യനാണ്. ഗുരുദേവൻ 73 വർഷക്കാലം ജീവിതം നയിച്ചത് മനുഷ്യരുടെ സമഗ്ര പുരോഗതിക്കു വേണ്ടിയാണ്. ഗുരുവിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഇതു തെളിഞ്ഞുകാണാം. തൃപ്പാദങ്ങൾ സായാഹ്ന ഗീതോപദേശമായി ഉപദർശനം ചെയ്ത ശിവഗിരി തീർത്ഥാടന പ്രസ്ഥാനത്തിലും ഇതു തെളിഞ്ഞു കാണാം.

ജീവിതവിജയത്തിന്റെ അടിസ്ഥാനം ധാർമ്മികതയാണ്. എവിടെ ധർമ്മമുണ്ടോ അവിടെ വിജയമുണ്ട്.ഗുരുദേവൻ ഉപദേശിക്കുന്നു. ''ധർമ്മമാണ് പരമമായ ദൈവം, ധർമ്മമാണ് മഹാധനം. ജനങ്ങൾക്ക് ശ്രേയസിനെ പ്രദാനം ചെയ്യുന്ന ആ ധർമ്മം എപ്പോഴും വിജയിക്കുമാറാകട്ടെ'' ധർമ്മത്തെ പരിപാലിക്കുമ്പോൾ ആ ധർമ്മം അവരെ പരിപാലിക്കും. ധർമ്മം വന്നു നിറയുവാനുള്ള മാർഗമെന്താണ് ?
''ആചാര പ്രഭവോ ധർമ്മഃ'' നിയതമായ ആചാരങ്ങളുടെ അനുഷ്ഠാനത്തിലൂടെയാണത്രേ ധർമ്മം പ്രകാശിക്കുന്നത്. ശ്രീനാരായണ ഗുരുദേവൻ വിധിച്ചിട്ടുള്ള ആചാരങ്ങൾ അനുഷ്ഠിക്കുമ്പോൾ ശ്രീനാരായണധർമ്മം നമ്മളിൽ പ്രകാശിതമാകുന്നു. ശിവഗിരി തീർത്ഥാടന സന്ദേശത്തിലൂടെ ജീവിത പുരോഗതിയെ വിഭാവനം ചെയ്ത മഹാഗുരു തീർത്ഥാടകർക്കായി നിശ്ചിതമായ ആചാരാനുഷ്ഠാനങ്ങളും വിധിച്ചിട്ടുണ്ട്. ഗുരു ഉപദേശിക്കുന്നു.
''നീണ്ടവ്രതവും കഠിന വ്യവസ്ഥകളും ഇക്കാലത്ത് എല്ലാവരും ആചരിച്ചെന്നുവരില്ല. പത്തുദിവസത്തെ വ്രതം ശ്രീബുദ്ധന്റെ പഞ്ചശുദ്ധിയോടുകൂടി ആചരിച്ചാൽ മതി.'' തീർത്ഥാടകർ ശിവഗിരിയിൽ വന്നു കൂടുന്നത് യൂറോപ്യന്മാരുടെ ആണ്ടുപിറപ്പിനായികൊള്ളട്ടെ. ജനുവരി മാസം ഒന്നാം തീയതി അതു ധനുമാസം16, 17 തീയതികളിലായിരിക്കും. അതുകൊള്ളാം. നല്ല സമയം.'' ജനുവരി 1ന് പര്യവസാനിക്കുന്ന രീതിയിൽ മൂന്നു ദിവസങ്ങളിലാണ് പ്രധാനമായും തീർത്ഥാടനം നടക്കുന്നത്.
 ഇപ്പോൾ ഏതാണ്ട് ഡിസംബർ 15 മുതൽക്കുതന്നെ തീർത്ഥാടകർ ശിവഗിരിയിൽ എത്തിത്തുടങ്ങും. തീർത്ഥാടകർ നടന്നും വാഹനങ്ങളിലുമായി എത്തിച്ചേരണമെന്ന ഗുരുവിന്റെ അഭിമതം നിറവേറ്റപ്പെടുന്നു. തീർത്ഥാടകരുടെ വസ്ത്രരീതിയെ ഗുരു അരുളിച്ചെയ്തു.''ശിവഗിരി തീർത്ഥാടകർക്കു മഞ്ഞവസ്ത്രമായിക്കൊള്ളട്ടെ. ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും മുണ്ട്. അതുകൊള്ളാം. നന്നായിരിക്കും.മഞ്ഞവസ്ത്രം എന്നു നാം പറഞ്ഞതിന് മഞ്ഞപ്പട്ടു വാങ്ങിക്കാൻ ആരും തുനിയരുത്. കോടിവസ്ത്രം പോലും ആവശ്യമില്ല. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വസ്ത്രം മഞ്ഞളിൽ മുക്കി ഉപയോഗിച്ചാൽ മതി. പിന്നീട് അലക്കിത്തെളിഞ്ഞ് എടുക്കാമല്ലോ.''
യാത്രയെക്കുറിച്ചും മഹാഗുരു അരുളി ചെയ്തു. '' യാത്ര ആർഭാടരഹിതമായിരിക്കണം. വിനീതമായിരിക്കണം. ഈശ്വരസ്തോത്രങ്ങൾ ഭക്തിയായി ഉച്ചരിക്കുന്നതുകൊള്ളാം. തീർത്ഥയാത്രയുടെ പേരിൽ ആഡംബരങ്ങളും ഒച്ചപ്പാടുകളുമുണ്ടാക്കി ഈ പ്രസ്ഥാനത്തെ മലിനപ്പെടുത്തരുത്. അനാവശ്യമായി ഒരു കാശുപോലും ചെലവു ചെയ്യരുത്. പണമുണ്ടാകും. പക്ഷേ മുഴുവൻ ചെലവു ചെയ്തു കളയും. ചിലർ കടം കൂടി വരുത്തിവയ്ക്കും. അതു പറ്റില്ല. മിച്ചം വയ്ക്കുവാൻ പഠിക്കണം. സമുദായം വിദ്യാഭ്യാസത്തിലും ധനസ്ഥിതിയിലും ശുചിത്വത്തിലും വളരെ പിന്നാക്കം. ഈ രീതി മാറണം. മാറ്റണം.''
ഗുരുദേവന്റെ ഈ തിരുവാണികളിലൂടെ ശിവഗിരി തിർത്ഥാടകർ എങ്ങനെ, എന്ന്, എപ്രകാരം തീർത്ഥാടകരായി ശിവഗിരിയിൽ എത്തിച്ചേരണമെന്ന് മനസിലായല്ലോ. ചുരുക്കത്തിൽ പീതാംബരധാരികളായി പത്തുദിവസത്തെ വ്രതമെടുത്ത് നടന്നോ വാഹനങ്ങളിലായോ ഈശ്വരനാമങ്ങൾ ഭക്തിയായി ഉച്ചരിച്ച് ശിവഗിരിയിൽ എത്തിച്ചേരണം. പത്തുദിവസത്തെ വ്രതാനുഷ്ഠാനത്തിൽ ശ്രീബുദ്ധന്റെ പഞ്ചശുദ്ധി, ശരീരശുദ്ധി, ആഹാരശുദ്ധി, മനഃശുദ്ധി, വാക്‌ശുദ്ധി, കർമ്മശുദ്ധി എന്നിവ ആചരിക്കണം. ഇതോടൊപ്പം ഗുരുദേവൻ ശ്രീനാരായണ ധർമ്മത്തിൽ വിധിച്ചിട്ടുള്ള പഞ്ചധർമ്മങ്ങൾ അഹിംസ, സത്യം അസ്തേയം, ബ്രഹ്മചര്യം, മദ്യവർജ്ജനം എന്നിവ കൂടി ഉൾപ്പെടുത്തി ആചരിക്കണം. മത്സ്യം, മാംസം, മദ്യം എന്നിവ ഉപേക്ഷിച്ച് പ്രാർത്ഥനാനിർഭരമായ, തികച്ചും ധ്യാനാത്മകമായ ജീവിതചര്യയോടെ തീർത്ഥാടനത്തിൽ പങ്കാളികളാകണം.
സാധാരണതീർത്ഥാടനങ്ങളെല്ലാം പാപം പോക്കി പുണ്യം നേടാനാണ്. ഗുരുദേവൻ അത് തള്ളിക്കളയുന്നില്ല. എന്നാൽ അതുമാത്രം പോരാ - അതിനെ അനുവർത്തിച്ച് അറിവിന്റെ തീർത്ഥാടനമായി തീർത്ഥാടന സമ്പ്രദായത്തെ ഗുരു പുതുക്കി വിലയിരുത്തി. അവിടുന്ന് ഉപദേശിക്കുന്നു.''ആണ്ടിലൊരിക്കൽ കുറേ ആളുകൾ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും മഞ്ഞവസ്ത്രവും ധരിച്ച് യാത്ര ചെയ്ത് ശിവഗിരിയിൽ ചെന്ന് ചുറ്റും നടന്ന് കുളിയും, ഊണും കഴിഞ്ഞ്, പണവും ചെലവാക്കി വീടുകളിൽ ചെല്ലുന്നതുകൊണ്ട് എന്തു സാധിച്ചു? ഒന്നും സാധിച്ചില്ല. വെറും ചെലവും ബുദ്ധിമുട്ടും. ഇതു പാടില്ല. ഏതു പ്രവൃത്തിക്കും ഒരു ഉദ്ദേശം വേണം''. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക പരിശീലനങ്ങൾ എന്നീ എട്ടു വിഷയങ്ങൾ അരുളിചെയ്ത് ശിവഗിരിയിൽ പ്രസംഗ പരമ്പര നടത്തണമെന്നും ഉപദേശിച്ചു. ഓരോ വിഷയത്തിലും വൈദഗ്ദ്ധ്യം ഉള്ളവരെ ക്ഷണിച്ചുവരുത്തി പ്രസംഗങ്ങൾ പറയിക്കണം ജനങ്ങൾ അച്ചടക്കത്തോടുകൂടി ശ്രദ്ധിച്ചുകേൾക്കണം. കേട്ടതെല്ലാം പ്രവൃത്തിയിൽ വരുത്താൻ ശ്രമിക്കണം. അതിൽ വിജയം പ്രാപിക്കണം. അപ്പോൾ ജനങ്ങൾക്കും രാജ്യത്തിനും അഭിവൃദ്ധി ഉണ്ടാകും.''
ശ്രീനാരായണഗുരുവെന്ന രാഷ്ട്രമീമാംസകനെയാണ് ഈ വാക്കുകളിലൂടെ കാണാനാവുന്നത്. ഒരു രാജ്യത്തിന്റെ വളർച്ചയ്ക്കു അവശ്യം ഉണ്ടായിരിക്കേണ്ടതെല്ലാം ഗുരുദേവൻ ഇവിടെ ക്രോഡീകരിച്ചിട്ടുണ്ട്. ജനതയുടെ ഭൗതികവും ആത്മീയവുമായ സമഗ്രപുരോഗതിക്ക് ആവശ്യമായ മാർഗരേഖയാണ് ഗുരുവിന്റെ ഈ തീർത്ഥാടന സന്ദേശം. കഴിഞ്ഞ കുറേ വർഷങ്ങളായി ഡിസംബർ 20 മുതൽ തീർത്ഥാടന പരിപാടികൾ ആരംഭിക്കുകയായി. അന്ന് രാവിലെ മഹാസമാധി സന്നിധിയിൽ വച്ച് പീതാംബരദീക്ഷ എന്ന ചടങ്ങ് ആരംഭിക്കുന്നു. വ്രതം അനുഷ്ഠിക്കുന്ന ഭക്തജനങ്ങളും കൈയിൽ മഞ്ഞച്ചരട് കെട്ടി ദീക്ഷ സ്വീകരിച്ച് വ്രതാനുഷ്ഠാനത്തിലേക്ക് പ്രവേശിക്കുന്നു. 10 ദിവസത്തെ വ്രതത്തിന്റെ പ്രാരംഭം കുറിച്ചുകൊണ്ടുള്ള ഈ ചടങ്ങ് ഇപ്പോൾ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടത്താറുണ്ട്. ഇത് ലോകമെമ്പാടുമുള്ള ശ്രീനാരായണഭക്തർക്ക് അനുഷ്ഠിക്കാവുന്ന ചടങ്ങാണ്. ദിവസവും പ്രഭാതത്തിൽ കുളിച്ച് ഗുരുവിന്റെ പ്രാർത്ഥനകളും അഷ്ടോത്തരശതനാമാവലി പുഷ്പാഞ്ജലി മന്ത്രവും ആത്മോപദേശശതകാദി കൃതികളുടെ പാരായണവും തുടർന്ന് അടുത്തുള്ള ഗുരുദേവക്ഷേത്രത്തിൽ ദർശനവും നടത്തുന്നു. വ്രതികളായ ഈ ഭക്തന്മാർക്ക് 10 ദിവസവും മഞ്ഞവസ്ത്രം ധരിച്ച് ഗൃഹസന്ദർശനവും ഇതര ഗുരുദേവ സന്ദേശ പ്രചാരണവും നടത്താവുന്നതാണ്.
ഡിസംബർ20 മുതൽ കാർഷിക വ്യാവസായിക  പ്രദർശനങ്ങളും 25 മുതൽ 29വരെ ഗുരുദേവ കൃതികളെ ആസ്പദമാക്കി പ്രഭാഷണ പരമ്പരയും 30 മുതൽ ജനുവരി 1 വരെ ഏതാണ്ട് 12 സമ്മേളനങ്ങളും ജനുവരി 1 മഹാസമാധി മന്ദിര പ്രതിമ പ്രതിഷ്ഠാവാർഷിക പരിപാടികളും സംഘടിപ്പിക്കാറുണ്ട്. 25 മുതൽ രാത്രി വിവിധ കലാപരിപാടികളും. എന്നാൽ ഇക്കാലത്ത് തീർത്ഥാടനം ഒരു ക്ഷേത്രദർശനം പോലെയാകുന്നുവെന്ന് പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്. ശിവഗിരിയിൽ പന്തൽ നിറച്ച് ആളുകൾ ശ്രോതാക്കളായി ഉണ്ടെങ്കിലും, തീർത്ഥാടകരിൽ നല്ലൊരു ഭാഗവും ശിവഗിരി പ്രാന്തങ്ങൾ ദർശിച്ച് ഒരു 'ടൂർ പ്രോഗ്രാം' പോലെ അടുത്ത സ്ഥലത്തേക്ക് പോകുന്നു. ഗുരു കല്പിച്ചതുപോലെ ഭക്തിയോടെ ഈശ്വരനാമങ്ങൾ ഉച്ചരിക്കുന്നതിലും പത്തുദിവസത്തെ വ്രതമാചരിച്ച് പീതാംബരധാരികളായി, ശിവഗിരിയിൽ നടക്കുന്ന പ്രഭാഷണ പരമ്പരകളിൽ കുറേയെങ്കിലും പങ്കാളികളാകുന്നതിനോ പലർക്കും സാധിക്കുന്നില്ല. പലരും ശ്രദ്ധിക്കുന്നില്ല. ഇതിനു മാറ്റം വരണം. തീർത്ഥാടകർ വ്രതം നോറ്റ് പീതാംബരധാരികളായി പ്രഭാഷണ പരമ്പരകളിൽ പങ്കാളികളായി ശ്രോതാക്കളായി ജീവിതവിജയം നേടാൻ ശ്രദ്ധാലുക്കളാകണം.
ഒരു കാര്യം കൂടി പറയട്ടെ. തീർത്ഥാടകർ ഇപ്പോൾ ശിവഗിരി ദർശനത്തിന്റെ ഭാഗമായി ചെമ്പഴന്തി, അരുവിപ്പുറം, കുന്നുംപാറ, മരുത്വാമല, കുമാരനാശാൻ സ്മാരകം എന്നിവയും സഞ്ചാരപഥത്തിലുള്ള ഗുരുദേവ ക്ഷേത്രങ്ങളും സന്ദർശിക്കാറുണ്ട്. ഈ അവസരത്തിൽ സഞ്ചാരപഥത്തിലുള്ള ക്ഷേത്രങ്ങളിൽ തീർത്ഥാടകരെ സ്വീകരിക്കുന്നതിനും ക്ഷേത്രങ്ങൾ തുറന്ന് വച്ച് ദർശന സൗകര്യം ഒരുക്കുന്നതിലും ക്ഷേത്ര ഭാരവാഹികൾ ഉത്സാഹിക്കണമെന്നുകൂടി സാദരം കുറിക്കട്ടെ. ശിവഗിരി തീർത്ഥാടനത്തിൽ ആചാരാനുഷ്ഠാന വിധിയോടു കൂടിയും , മലിനമാക്കാതെയും, ശ്രദ്ധാന്വിതമായ മനസോടു കൂടിയും പങ്കാളികളായി ഗുരുദേവാനുഗ്രഹം നേടാൻ സാധിതമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ആറു വര്‍ഷം കാത്തിരുന്നു എടുത്ത ഫോട്ടോ

അലൻ കാത്തിരുന്നത് 6 വർഷം, ഈ ഫോട്ടോയ്ക്ക്...

by സ്വന്തം ലേഖകൻ
ചിലരങ്ങനെയാണ്, ഏറ്റവും മികച്ചതിനു വേണ്ടി പരിശ്രമിച്ചു കൊണ്ടേയിരിക്കും. ക്ഷമയോടെ എത്ര വർഷം വേണമെങ്കിലും കാത്തിരിക്കാൻ അവർ തയാറാണ്. ‘ഒരുനാൾ വരും, തന്റെ ഭാഗ്യദിനം’ എന്ന ഒരൊറ്റ വിശ്വാസത്തിന്റെ ബലത്തിലാണ് ആ കാത്തിരിപ്പ്. സ്കോട്ട്ലന്റുകാരനായ അലൻ മക്ഫാദിയെൻ എന്ന ഫൊട്ടോഗ്രാഫറും അത്തരമൊരു ദിനത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു.
വെള്ളത്തിലേക്ക് കൂപ്പുകുത്തുന്ന ഒരു നീലപ്പൊന്മാന്റെ ഏറ്റവും കിടിലൻ ഷോട്ടിനു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു അദ്ദേഹം. ഒടുവിൽ കഴിഞ്ഞ മാസം അലൻ പ്രതീക്ഷിച്ച ആ നിമിഷം വന്നു ചേർന്നു. ഒരൊറ്റ ക്ലിക്ക്–ആറു വർഷത്തെ കാത്തിരിപ്പിന്റെ ഫലമാണന്ന് ക്യാമറയിൽ പതിഞ്ഞത്. വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫി ലോകത്ത് ഇന്ന് ചർച്ചാവിഷയമാണ് ആ ചിത്രം.
തടാകത്തിലെ വെള്ളവുമായി കൊക്കുരുമ്മി നിൽക്കുന്ന നീലപ്പൊന്മാൻ. വെള്ളത്തിൽ ഒരു നേർത്ത ചലനം പോലുമില്ല,
മറിച്ച് പൊന്മാൻ കണ്ണാടി നോക്കുന്ന പോലൊരു കാഴ്ച. ആറു വർഷത്തിനിടെ ഈയൊരു നിമിഷത്തിനു വേണ്ടി അലൻ ചെലവിട്ടത് 4200 മണിക്കൂറുകളായിരുന്നു. മാത്രവുമല്ല പലതരത്തിലുള്ള പൊന്മാനുകളുടേതായി ഇതുവരെ അദ്ദേഹത്തിന്റെ ക്യാമറയിൽ പതിഞ്ഞത് 7.2 ലക്ഷം ഫോട്ടോകളായിരുന്നു. വർഷത്തിൽ 100 ദിവസത്തോളം അലന്റെ യാത്ര പൊന്മാനുകൾക്കു പിന്നാലെ മാത്രമായിരുന്നുവെന്നു ചുരുക്കം. ഓരോ യാത്രയിലും എടുത്തത് അറുനൂറോളം ചിത്രങ്ങൾ.
തടാകത്തിൽ മുഖം നോക്കുന്ന പൊന്മാന്റെ ചിത്രമെടുക്കാനുള്ള ഓട്ടത്തിനിടെ പലതരത്തിലുള്ള മറ്റനേകം സുന്ദരദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നുവെന്നത് മറ്റൊരു കാര്യം. പക്ഷേ ഈ ചിത്രം അലന് പ്രിയപ്പെട്ടതാണ്. കാരണം അത് അദ്ദേഹത്തെ കുട്ടിക്കാലത്തെ കുറേ ഓർമകളിലേക്ക് കൈപിടിച്ചു കൊണ്ടു പോകുന്നു.
മുത്തച്ഛൻ റോബർട്ട് മുറേയ്ക്കൊപ്പമുള്ള യാത്രകളിലാണ് അലൻ ആദ്യമായി ഒരു പൊന്മാന്റെ കൂടുകാണുന്നത്. വെള്ളപ്പൊക്കം വരുമ്പോൾ പൊന്മാൻകൂടുകൾക്ക് കുഴപ്പമെന്തെങ്കിലും പറ്റിയോ എന്നു നോക്കാനായിരുന്നു മുത്തച്ഛന്റെ യാത്ര.
അങ്ങിനെ ആ തടാകതീരം അലനും പ്രിയപ്പെട്ടതായി. 11 വർഷം മുൻപ് മുത്തച്ഛൻ മരിച്ചു. പക്ഷേ പൊന്മാനുകൾ ഏറെ കൂടുകൂട്ടുന്ന തടാകതീരങ്ങളിൽ പൊത്തുകളുണ്ടാക്കി അവയിൽ കളിമണ്ണ് നിറച്ച് കൂടുണ്ടാക്കാൻ സാഹചര്യമൊരുക്കുന്നത് അലൻ പതിവാക്കിയിരുന്നു. മീൻപിടിത്തക്കാരനായിരുന്ന ഈ നാൽപത്തിയാറുകാരൻ ആറു വർഷം മുൻപ് നടുവിന് പരുക്കേറ്റതിനെത്തുടർന്നാണ് വൈൽഡ് ലൈഫ് ഫൊട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞത്.
സ്കോട്ടലൻഡിൽ പക്ഷിനിരീക്ഷണത്തിനു പറ്റിയ സ്ഥലങ്ങൾ കണ്ടെത്തി നൽകുന്ന ജോലിയും ഇപ്പോൾ ചെയ്യുന്നുണ്ട്. പക്ഷിലോകത്തേക്ക് തിരിഞ്ഞപ്പോൾ ആദ്യം മനസിൽ വന്നതും മുത്തച്ഛനോടൊപ്പം നടന്നുകണ്ട പൊന്മാനുകളായിരുന്നു. അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഒരു കിടിലൻ ഫോട്ടോയെടുക്കണമെന്ന ആഗ്രഹമാണ് ഒടുവിൽ സഫലീകരിച്ചതും. ‘കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടാണ് പൊന്മാനുകൾ വെള്ളത്തിനടിയിലേക്ക് കൂപ്പുകുത്തുക, വെടിയുണ്ട പോലെ. അതിന്റെ ഏറ്റവും കിടിലൻ ഷോട്ട് കിട്ടണമെങ്കിൽ ഭാഗ്യം വേണം, അതിലേറെ ക്ഷമയും..’ അലൻ പറയുന്നു. പെൺപൊന്മാനുകളാകട്ടെ ദിവസത്തിൽ അഞ്ചോ ആറോ തവണയേ വെള്ളത്തിലേക്ക് മുങ്ങാറുമുള്ളൂ, അവിടെയും കാത്തിരിപ്പു തന്നെ രക്ഷ. ഇക്കാലം കൊണ്ട് പൊന്മാനുകളുടെ ജീവിതരീതി മുഴുവൻ അലൻ പഠിച്ചെടുത്തു കഴിഞ്ഞുവെന്നു സാരം.
അലൻ കാത്തിരുന്നത് 6 വർഷം, ഈ ഫോട്ടോയ്ക്ക്... Friday 27 November 2015 09:27 AM IST by സ്വന്തം ലേഖകൻ ...

Read more at: http://www.manoramaonline.com/environment/wild-life/this-shot-of-a-diving-kingfisher-was-6-years-and-720k-photos-in-the-making.html

ദോഹയില്‍ മഴ കനത്തു; റോഡുകള്‍ പുഴയായി

ദോഹയില്‍ മഴ കനത്തു; റോഡുകള്‍ പുഴയായി

alantechnologies.net

ദോഹ: കഴിഞ്ഞദിവസം തുടങ്ങിവെച്ച മഴ ഇന്നലെയും കനത്തു പെയ്‌തപ്പോള്‍ റോഡുകള്‍ പലതും പുഴയായി മാറി. വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പലയിടത്തും ഗതാഗതം പാടെ സ്‌തംഭിച്ച നിലയിലാണ്‌. സ്‌കൂളുകള്‍ പലതും നേരത്തെ അടക്കുകയും രക്ഷിതാക്കളോട്‌ കുട്ടികളെ കൂട്ടികൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. മഴ കാരണം വിമാനങ്ങള്‍ പലതും വൈകുന്നതായും പ്രാദേശിക വെബ്‌പോര്‍ട്ടല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.
ഹമദ്‌ അന്താരാഷ്ര്‌ട വിമാനത്താവളമുള്‍പ്പെടുന്ന മേഖലയില്‍ കനത്ത മഴയാണ്‌ പെയ്‌തത്‌. ഈ മേഖലയില്‍ 24 മണിക്കൂറിനുള്ളില്‍ 80 മില്ലീമീറ്റര്‍ മഴ ലഭിച്ചതായി കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. ഹമദ്‌ വിമാനത്താവളത്തിലെ ടെര്‍മിനലിനുള്ളിലേക്ക്‌ മഴ പെയ്യുന്നതും വെള്ളം കെട്ടിനില്‍ക്കുന്നതുമായ വീഡിയോയും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്‌.
ഉച്ചക്ക്‌ മുമ്പ്‌ തന്നെ മഴ ശമിച്ചെങ്കിലും പല റോഡുകളിലും വെള്ളക്കെട്ട്‌ തുടരുകയാണ്‌. ടാങ്കര്‍ ലോറികളിലേക്ക്‌ വെള്ളം മോട്ടോര്‍ ഉപയോഗിച്ച്‌ പമ്പ്‌ ചെയ്‌ത് വറ്റിക്കാനുള്ള തീവ്ര ശ്രമത്തിലാണ്‌ മുനിസിപ്പാലിറ്റി ജീവനക്കാര്‍. ഖത്തറിലെ പ്രധാന വാണിജ്യകേന്ദ്രമായ ഹയാത്ത്‌ പ്‌ളാസ വെള്ളപൊക്കം കാരണം അടച്ചിട്ടതായാണ്‌ റിപ്പോര്‍ട്ട്‌. വെള്ളം ഒഴുകിവന്നതിനാല്‍ ദാര്‍ അല്‍ സലാം മാളും വില്ലാജിയോ മാളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി.
അബ്‌ദുള്‍ ഖാദര്‍ കക്കുളത്ത്‌ ( കടപ്പാട് മംഗളം )

ദോഹയില്‍ മഴ കനത്തു; റോഡുകള്‍ പുഴയായി

ദോഹ: കഴിഞ്ഞദിവസം തുടങ്ങിവെച്ച മഴ ഇന്നലെയും കനത്തു പെയ്‌തപ്പോള്‍ റോഡുകള്‍ പലതും പുഴയായി മാറി. വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പലയിടത്തും ഗതാഗതം പാടെ സ്‌തംഭിച്ച നിലയിലാണ്‌. സ്‌കൂളുകള്‍ പലതും നേരത്തെ അടക്കുകയും രക്ഷിതാക്കളോട്‌ കുട്ടികളെ കൂട്ടികൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. മഴ കാരണം വിമാനങ്ങള്‍ പലതും വൈകുന്നതായും പ്രാദേശിക വെബ്‌പോര്‍ട്ടല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.
ഹമദ്‌ അന്താരാഷ്ര്‌ട വിമാനത്താവളമുള്‍പ്പെടുന്ന മേഖലയില്‍ കനത്ത മഴയാണ്‌ പെയ്‌തത്‌. ഈ മേഖലയില്‍ 24 മണിക്കൂറിനുള്ളില്‍ 80 മില്ലീമീറ്റര്‍ മഴ ലഭിച്ചതായി കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. ഹമദ്‌ വിമാനത്താവളത്തിലെ ടെര്‍മിനലിനുള്ളിലേക്ക്‌ മഴ പെയ്യുന്നതും വെള്ളം കെട്ടിനില്‍ക്കുന്നതുമായ വീഡിയോയും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്‌.
ഉച്ചക്ക്‌ മുമ്പ്‌ തന്നെ മഴ ശമിച്ചെങ്കിലും പല റോഡുകളിലും വെള്ളക്കെട്ട്‌ തുടരുകയാണ്‌. ടാങ്കര്‍ ലോറികളിലേക്ക്‌ വെള്ളം മോട്ടോര്‍ ഉപയോഗിച്ച്‌ പമ്പ്‌ ചെയ്‌ത് വറ്റിക്കാനുള്ള തീവ്ര ശ്രമത്തിലാണ്‌ മുനിസിപ്പാലിറ്റി ജീവനക്കാര്‍. ഖത്തറിലെ പ്രധാന വാണിജ്യകേന്ദ്രമായ ഹയാത്ത്‌ പ്‌ളാസ വെള്ളപൊക്കം കാരണം അടച്ചിട്ടതായാണ്‌ റിപ്പോര്‍ട്ട്‌. വെള്ളം ഒഴുകിവന്നതിനാല്‍ ദാര്‍ അല്‍ സലാം മാളും വില്ലാജിയോ മാളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി.
അബ്‌ദുള്‍ ഖാദര്‍ കക്കുളത്ത്‌
- See more at: http://www.mangalam.com/pravasi/gulf/381468#sthash.HhYIsPBC.dpuf

കൂടുതല്‍ മോടിയായി എൽ.ഇ.ഡി. വരുന്നു

പ്രകാശം പരത്തി എൽ.ഇ.ഡി.

രാജ്യത്ത് എൽ.ഇ.ഡി. ബൾബുകളുടെ ഉത്‌പാദനം ഒരു വർഷം കൊണ്ട് 30 മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. പ്രതിമാസ ഉത്‌പാദനം ഇപ്പോൾ മൂന്നു കോടി യൂണിറ്റായി ഉയർന്നിരിക്കുന്നു
led
തെളിയാൻ മടി കാണിച്ചു നിന്ന ട്യൂബ് ലൈറ്റുകൾക്കും മഞ്ഞവെളിച്ചം തൂകിയ ഫിലമന്റ് ബൾബുകൾക്കു മുമ്പിലേക്ക് പ്രകാശ വിപ്ലവവുമായാണ്  എൽ.ഇ.ഡി ബൾബുകൾ  കടന്നു വന്നത്. വില അൽപ്പം കൂടുതലാണെന്ന് കണ്ടതോടെ ജനം മടിച്ചു. പത്തും പതിനഞ്ചും രൂപയ്ക്ക് സാധാരണ ഫിലമന്റ് ബൾബുകൾ കിട്ടുമ്പോൾ എന്തിന് 200 ഉം 400 ഉം രൂപവരെ മുടക്കണമെന്ന്  ജനം ചിന്തിച്ചു.

എന്നാൽ കാലം മാറി വരികയാണ്. ഇപ്പോൾ ശുക്രൻ തെളിഞ്ഞിരിക്കുന്നത് എൽ.ഇ.ഡി. ബൾബുകൾക്കാണ്. പുതിയ കണക്കുകൾ  പ്രകാരം രാജ്യത്ത് എൽ.ഇ.ഡി. ബൾബുകളുടെ ഉത്‌പാദനം ഒരു വർഷം കൊണ്ട് 30 മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. ഒരു വർഷം കൊണ്ടാണ് ഇത്രയും വർദ്ധനയുണ്ടായിരിക്കുന്നത്. പ്രതിമാസ ഉത്‌പാദനം ഇപ്പോൾ രാജ്യത്ത് മൂന്നു കോടി യൂണിറ്റായി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 10 ലക്ഷം യൂണിറ്റ് മാത്രമായിരുന്നുവെന്ന് ഓർക്കണം.

മറ്റ് ബൾബുകളുമായി താരതമ്യം ചെയ്യുമ്പോൾ വില കൂടുതലാണെങ്കിലും  വൈദ്യുതി ഉപയോഗം 80 ശതമാനം വരെ കുറയ്ക്കുമെന്നതാണ് എൽ.ഇ.ഡി. ബൾബുകളുടെ  ശുക്രദശ തെളിയിച്ചത്. ഊർജ്ജ ഉപയോഗ നിയന്ത്രണ പദ്ധതികളും  കാമ്പയിനുകളും എൽ.ഇ.ഡി. യുഗത്തിന്റെ വേഗം കൂട്ടുകയാണ്. ലൈറ്റ് എമിറ്റിങ് ഡയോഡ് എന്നതിന്റെ ചുരുക്കമാണ് എൽ.ഇ.ഡി.

രണ്ടു ഡയോഡുകളിൽകൂടി വൈദ്യുതി കടന്നുപോകുമ്പോഴാണ് എൽഇഡി ബൾബുകൾ പ്രകാശിക്കുന്നത്. 15 വാട്ട് സി.എഫ.്എൽ. ബൾബിൽ നിന്നും വരുന്ന പ്രകാശം 5 വാട്ട് എൽ.ഇ.ഡി.യ്ക്കു തരാൻ കഴിയും. 28 വാട്ട് സാധാരണ ട്യൂബിന്റെ പ്രകാശം 20 വാട്ട് എൽ.ഇ.ഡി. ട്യൂബിൽനിന്നും ലഭിക്കും. ഇതിന്റെ ആയുസ്സ് മറ്റു ട്യൂബിനെ അപേക്ഷിച്ച് 10 മടങ്ങാണ്. ഏതാണ്ട് 15 വർഷംവരെ  പ്രവർത്തിക്കുകയും ചെയ്യും.
അതിനിടെ ഊർജ ഉപഭോഗം പത്തുശതമാനമായി കുറയ്ക്കാൻ കഴിവുള്ള ഗ്രാഫീൻ ആവരണം ചെയ്ത എൽ.ഇ.ഡി. ബൾബുകളാണ് ഇനി വരാൻ പോകുന്നത്. ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്റർ യൂണിവേഴ്‌സിറ്റിയാണ് ഗ്രാഫീൻ ബൾബിന്റെയും ഉപജ്ഞാതാക്കൾ. ഗ്രാഫീൻ ബൾബുകൾ കുറച്ച് ഊർജം മാത്രമേ വികിരണം ചെയ്യുകയുള്ളു. കൂടുതൽ കാലം നിലനിൽക്കും.

നിർമ്മാണച്ചെലവ് കുറവായിരിക്കുകയും ചെയ്യും. ഇതൊക്കെയാണ്  ഗവേഷകസംഘം ഉറപ്പു നൽകുന്നത്. വൈദ്യുതിയെ വേഗം കടത്തിവിടുന്നതും സുതാര്യവും കൂടുതൽ പ്രകാശം തരുന്നതുമാണ് ഗ്രാഫീൻ. കൂടതൽ ചൂടുത്പാദിപ്പിക്കാതെ, വൈദ്യുതി ഉപയോഗിക്കാതെ കൂടുതൽ പ്രകാശം നൽകുന്നതിനാൽ തന്നെ ഗ്രാഫീൻ ബൾബുകൾ പരിസ്ഥിതി സൗഹൃദവുമാണ്.
എൽ.ഇ.ഡി. നിസ്സാരക്കാരനല്ല
എൽ.ഇ.ഡി. ബൾബുകളുടെ വ്യാപനം കൊണ്ട് ഉണ്ടാകുന്ന നേട്ടം ചില്ലറയല്ലെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഇപ്പോഴുള്ള 77 കോടി പരമ്പരാഗത ബൾബുകളും സി.എഫ്.എല്ലുകളും 3.5 കോടി തെരുവു വിളക്കുകളും മാറ്റി പകരം എൽ.ഇ.ഡി. സ്ഥാപിച്ചാൽ മൂന്നു വർഷം കൊണ്ട് 85 ലക്ഷം കിലോവാട്ട് വൈദ്യുതി ലാഭിക്കാമെന്നാണ് കണ്ടെത്തൽ.

ശരാശരി കുടുംബത്തിന് വൈദ്യുതി ബില്ലിൽ 200 രൂപ വരെ കുറയ്ക്കാനും കഴിയും.
ഇനി കാർഷിക മേഖലയിൽ
എൽ.ഇ.ഡി. വിപ്ലവത്തിന്റെ പാത പിന്തുടർന്ന് കേന്ദ്ര ഏജൻസിയായ എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡ്  കാർഷിക മേഖലയിൽ പമ്പ് സെറ്റുകളുടെയും സീലിങ് ഫാനിന്റെയും ഊർജ ഉപയോഗം കുറയ്ക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ട്. ഒപ്പം സംസ്ഥാനങ്ങളുമായി ചേർന്ന് പാതയോരങ്ങളിലും മാർക്കറ്റുകളിലും എൽ.ഇ.ഡി. ബൾബുകൾ സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്.

എൽ.ഇ.ഡി. ബൾബുകളുടെ വില കുറച്ച് വിപണനം നടത്താനും കേന്ദ്രം തയ്യാറെടുക്കുന്നുണ്ട്. ഊർജ ഉപയോഗം കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്ക് വൻ തുക വകയിരുത്താനും പദ്ധതിയുണ്ട്. സോളാർ പമ്പുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട്  50,000 കോടിയുടെ നിക്ഷേപമിറക്കാനും തീരുമാനമുണ്ട്.

വൈദ്യുതിയും മോടിയാകുന്നു ,സ്മാര്‍ട്ട് വൈദ്യുതിമീറ്റര്‍ വരുന്നൂ, ഓണ്‍ലൈന്‍ റീഡിങ്ങും

സ്മാര്‍ട്ട് വൈദ്യുതിമീറ്റര്‍ വരുന്നൂ, ഓണ്‍ലൈന്‍ റീഡിങ്ങും

മീറ്ററുകള്‍ ഘടിപ്പിച്ച വീടുകളിലെ വൈദ്യുതി ഉപയോഗം അതത് സെക്ഷന്‍ ഓഫീസുകളില്‍ ഓണ്‍ലൈനില്‍ തന്നെ ലഭ്യമാക്കുന്നതാണ് പദ്ധതി.
പാലക്കാട്: കേരളത്തില്‍ ഒരുവര്‍ഷത്തിനകം സ്മാര്‍ട്ട് മീറ്റര്‍റീഡിങ് പദ്ധതി നടപ്പാക്കാന്‍ കെ.എസ്.ഇ.ബി. ഒരുങ്ങുന്നു. ഇതിനായി ആധുനിക സംവിധാനങ്ങളോടെയുള്ള മീറ്ററുകള്‍ ഉപഭോക്താവ് സ്ഥാപിക്കേണ്ടിവരും. മീറ്ററുകള്‍ ഘടിപ്പിച്ച വീടുകളിലെ വൈദ്യുതി ഉപയോഗം അതത് സെക്ഷന്‍ ഓഫീസുകളില്‍ ഓണ്‍ലൈനില്‍ തന്നെ ലഭ്യമാക്കുന്നതാണ് പദ്ധതി.

ബില്ല് വെബ് പോര്‍ട്ടലില്‍ ഉപഭോക്താവിന്റെ രജിസ്‌ട്രേഡ് ഐ.ഡി.യിലെത്തുകയും ചെയ്യും. ബില്ല് കടലാസായോ എം.എം.എസ്. ആയോ ഓണ്‍ലൈന്‍ ആയോ ലഭ്യമാക്കും. സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിനുള്ള ഫീസ് ഉപഭോക്താവ് അടയ്ക്കണം. ദീര്‍ഘകാലം വീട് പൂട്ടി പ്പോകുന്നവര്‍ക്കും ഗേറ്റ് പൂട്ടി സ്ഥലം വിടുന്നവര്‍ക്കും പരിഹാരമാണിത്. കെ.എസ്.ഇ.ബി.യുടെ മീറ്റര്‍റീഡിങ് സംബന്ധിച്ച് ഉത്തരവ് ഏതാനും മാസങ്ങള്‍ക്കുമുമ്പ് വിവാദമുയര്‍ത്തിയിരുന്നു. തുടര്‍ന്ന്, മരവപ്പിക്കയും ചെയ്തു. ഇതിനും പുതിയപദ്ധതി പരിഹാരമാകും.

സംസ്ഥാനത്ത് എട്ടുലക്ഷത്തിലധികം വീടുകള്‍ ദീര്‍ഘനാളായി പൂട്ടിക്കിടക്കുന്നതായാണ് കെ.എസ്.ഇ.ബി.യുടെ കണക്കുകള്‍ . ഓരോ ഇലക്ട്രിക്കല്‍ സെക്ഷനിലും എത്രമീറ്റര്‍ റീഡിങ് അസാധ്യമാകുന്നു എന്നതിനെപ്പറ്റി വൈകാതെ കണക്കെടുക്കും. സ്മാര്‍ട്ട് മീറ്റര്‍റീഡിങ് പദ്ധതി നടപ്പാക്കുന്നുതിനുള്ള രൂപരേഖയും ഉപഭോക്താവ് അടക്കേണ്ട തുകസംബന്ധിച്ച കാര്യങ്ങളും കെ.എസ്.ഇ.ബി. തയ്യാറാക്കുകയാണ്.

കൂടാതെ ദീര്‍ഘകാലം വീട്ടില്‍നിന്ന് മാറിനില്‍ക്കുന്നവര്‍ക്ക് ശരാശരി വൈദ്യുതി ഉപയോഗം മനസ്സിലാക്കി അത്രയും കാലത്തെ മിനിമംതുക മുന്‍കൂറായി അടച്ചാല്‍ പിഴയില്‍നിന്ന് ഒഴിവാകാം. റീഡിങ്ങിന് സൗകര്യമില്ലെങ്കില്‍ അക്കാര്യം സെക്ഷനില്‍ അറിയിക്കണമെന്നുമാത്രം. ഇപ്പോള്‍
കെ.എസ്.ഇ.ബി.യുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ ഈ സേവനം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും അധികൃതര്‍ അറിയിച്ചു. wss.kseb.in എന്ന വെബ് സൈറ്റിലൂടെ വിസ, മാസ്റ്റര്‍കാര്‍ഡ് തുടങ്ങിയ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍വഴിയും കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന നാല്‍പ്പതിലേറെ ബാങ്കുകളുടെ നെറ്റ് ബാങ്കിങ് സൗകര്യമുപയോഗിച്ചും വൈദ്യുതിബില്‍ അടയ്ക്കാവുന്നതാണ്. സ്മാര്‍ട്ട് മീറ്റര്‍റീഡിങ് പദ്ധതിയിലും ഈ സേവനം ഉറപ്പാക്കും.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1