1/07/2016

2015ലെ ഏറ്റവും വെറുക്കപ്പെട്ടവന്‍..!

mathrubhumi.com

കെജ്‌രിവാള്‍ 2015ലെ ഏറ്റവും വെറുക്കപ്പെട്ടവന്‍..!

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി. നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ 2015-ലെ ഏറ്റവും വെറുക്കപ്പെട്ട വ്യക്തിയാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ഗൂഞ്ജ് ഇന്ത്യ ഇന്‍ഡക്‌സിലാണ് കെജ്‌രിവാള്‍ ഏറ്റവും വെറുക്കപ്പെട്ടനവനായി മാറിയത്. 2015-ല്‍ ഇന്ത്യക്കാര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ഏറ്റവും കുടുതല്‍ തിരഞ്ഞത്, സംസാരിച്ചത്, വെറുപ്പ് പ്രകടിപ്പിച്ചത് തുടങ്ങിയവ അടിസ്ഥാനമാക്കിയായിരുന്നു സര്‍വ്വെ. ഇതില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ വെറുപ്പ് പ്രകടിപ്പിച്ച് വാക്കുകള്‍ ഉപയോഗിച്ചത് കെജ്‌രിവാളിനെതിരെയാണ്.
കെജ്‌രിവാളിന് ലഭിച്ചത് 1.99 ജി.പി.എമ്മാണ്.(ഒരു ജി.പി.എം എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലെ 1000K). സാമൂഹിക മാധ്യമങ്ങളില്‍ പ്രയോഗിക്കുന്ന അളവുകോലാണ് ജി.പി.എം.  വെറുപ്പ് സമ്പാദിച്ചു കൂട്ടിയതില്‍ രണ്ടാമന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. (0.73 ജി.പി.എം). മൂന്നാം സ്ഥാനത്ത് ബോളിവുഡ് താരം ആമിര്‍ ഖാനാണ് ( 0.73 ജി.പി.എം).  ലിസ്റ്റിലെ ആദ്യ പത്തിലും രാഷ്ട്രീയക്കാരാണ് കൂടുതലും.
മാധ്യമ പ്രവര്‍ത്തകനായ അര്‍ണബ് ഗോസ്വാമി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ബോളിവുഡ് താരം ഷാറൂഖ് ഖാന്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ നേതാവ് ഹര്‍ദിക് പട്ടേല്‍, ഗായകന്‍ യൊ യൊ ഹണീസിംഗ് എന്നിവരാണ് ആദ്യ പത്തിലെ വെറുക്കപ്പെട്ട മറ്റുള്ളവര്‍. ഗൂഗിള്‍ സെര്‍ച്ച്, ട്വിറ്റര്‍, ഫേസ്ബുക്ക്, യൂ ട്യൂബ്, വാര്‍ത്താ വെബ്‌സൈറ്റുകള്‍ എന്നിവിടങ്ങളിലെ അഭിപ്രായ പ്രകടനങ്ങളാണ് റിപ്പോര്‍ട്ടിന് ആധാരം.

ആന്‍ഡ്രോയ്ഡ് റൂട്ടിംഗ് - അറിയേണ്ടതെല്ലാം

mathrubhumi.com

ആന്‍ഡ്രോയ്ഡ് റൂട്ടിംഗ് - അറിയേണ്ടതെല്ലാം

സുജിത് കുമാര്‍
സംഗതി റൂട്ടിംഗിനെക്കുറിച്ചാണ്. അതുകൊണ്ട് ഒരു ആമുഖവും ചില മുന്നറിയിപ്പുകളും തുടക്കത്തില്‍ ആവശ്യമുണ്ട്.
ആദ്യം മുന്നറിയിപ്പ്: നിങ്ങളുടെ മൊബൈല്‍ ഫോണിന്റെ നിര്‍മ്മാതാക്കള്‍ നല്‍കുന്ന സൗജന്യ വില്‍പ്പനാനന്തര സേവനം ആന്‍ഡ്രോയ്ഡ് റൂട്ടിംഗ് നഷ്ടമാക്കിയേക്കാം.  റൂട്ടിംഗ് പ്രക്രിയയ്ക്കിടയിലെ പിഴവുകളോ പ്രവചനാതീതമായ മറ്റു കുഴപ്പങ്ങളോ മൂലം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ വെറുമൊരു പേപ്പര്‍വെയ്റ്റ് പോലെ ഉപയോഗശൂന്യമാക്കാനുള്ള സാധ്യതകളുമുണ്ട് (ഇതിനെ ബ്രിക്കിംഗ് എന്നാണ് വിളിക്കാറ്). ഇക്കാര്യങ്ങള്‍ റൂട്ടിംഗ് നടത്താന്‍ മുതിരുന്നവര്‍ മനസില്‍ വെയ്ക്കുക.
ഈ ലേഖനം ഒരു പ്രത്യേക ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ മോഡലിന്റേയോ മോഡലുകളുടേയോ റൂട്ടിംഗ് ഗൈഡ് അല്ല. മറിച്ച് റൂട്ടിംഗിനെക്കുറിച്ചും അനുബന്ധ സാങ്കേതിക വിവരങ്ങളെക്കുറിച്ചും ഒരു ശരാശരി ആന്‍ഡ്രോയ്ഡ് ഉപയോക്താവിന് ആവശ്യമായ അടിസ്ഥാന വിവരങ്ങള്‍ നല്‍കാനുള്ള ശ്രമം മാത്രം.
----------------
ഒരു പുതിയ വിന്‍ഡോസ് ലാപ്‌ടോപ്പ് വാങ്ങിയാല്‍ നാം ആദ്യം ചെയ്യുന്നത് എന്തായിരിക്കും? സാധാരണയായി നിര്‍മ്മാതാക്കള്‍ ലാപ്‌ടോപ്പില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് തരുന്ന പ്രത്യേകിച്ച് ഒരു ഉപയോഗവുമില്ലാത്ത അനാവശ്യ സോഫ്റ്റ്‌വേറുകളും മറ്റും ആദ്യമേ നീക്കംചെയ്യും. ചിലരാകട്ടെ ഓപ്പറേറ്റിംഗ് സിസ്റ്റം (ഒ.എസ്) തന്നെ മാറ്റി തങ്ങളുടെ ഇഷ്ടപ്പെട്ട മറ്റേതെങ്കിലും ഒ.എസ് ഇന്സ്റ്റാള്‍ ചെയ്യും.
ഇത്തരത്തില്‍ അനാവശ്യ സോഫ്റ്റ്‌വേറുകളോ, ഇനി ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയോ മാറ്റണമെങ്കിലോ, പ്രത്യേകിച്ച് ഒട്ടുംതന്നെ ആയാസപ്പെടേണ്ടി വരാറില്ല. അതായത് പ്രോഗ്രാമുകള്‍ നീക്കംചെയ്യാനും കൂട്ടിച്ചേര്‍ക്കാനുമെല്ലാം ആവശ്യമായ 'അഡ്മിനിസ്‌ട്രേറ്റര്‍' ആനുകൂല്യം ഉപയോഗിച്ച് എളുപ്പത്തില്‍ കാര്യം സാധിക്കാം.
സ്മാര്‍ട്ട്‌ഫോണുകളുടെ കാര്യം ഇങ്ങനെയാണോ? ഒരു പുതിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിയാല്‍ ഉപയോഗിക്കുന്നവന്‍ ഒരിക്കല്‍ പോലും തുറന്നു നോക്കാത്ത അനേകം അപ്ലിക്കേഷനുകള്‍ കമ്പനിയുടെ വകയായി അതില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകും. ഗൂഗിളിന്റെ വകയായുള്ള സിസ്റ്റം അപ്ലിക്കേഷനുകള്‍ വേറെയും. ഇതൊന്നും നീക്കംചെയ്യാന്‍ സാധാരണഗതിയില്‍ ഒരു സംവിധാനവും നിര്‍മ്മാതാക്കള്‍ നല്‍കുന്നില്ല.
എന്തായിരിക്കാം ഇതിന് കാരണം? സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ സ്മാര്‍ട്ട്‌ഫോണിനെ ഹാര്‍ഡ്‌വേര്‍, സോഫ്റ്റ്‌വേര്‍ എന്നിങ്ങനെ വേറിട്ടു കാണാതെ ഒരൊറ്റ ഉല്‍പ്പന്നമായാണല്ലോ വിപണനം ചെയ്യുന്നത്. അതിനാല്‍, ഉപഭോക്താക്കളുടെ അറിഞ്ഞോ അറിയാതെയോ ഉള്ള കയ്യാങ്കളികള്‍ ഫോണിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത്, വില്‍പ്പനാനന്തര സേവനത്തെയും മറ്റു വാണിജ്യ താല്‍പ്പര്യങ്ങളെയും ദോഷകരമായി ബാധിക്കുന്നത് ഒഴിവാക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.
ഇത്തരത്തില്‍ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ നിര്‍മ്മാതാക്കള്‍ ഇട്ടിരിക്കുന്ന പൂട്ട് തുറക്കുന്ന പ്രക്രിയയാണ് അടിസ്ഥാനപരമായി റൂട്ടിംഗ്.
  ആന്‍ഡ്രോയ്ഡ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ലിനക്‌സിന്റെ ഒരു വകഭേദമാണെന്ന് അറിയാമല്ലോ. വിന്‍ഡോസില്‍ 'അഡ്മിനിസ്‌ട്രേറ്റര്‍' യൂസറിനെപ്പോലെ ലിനക്‌സില്‍ പരമാധികാരമുള്ള യൂസര്‍ ആണ് 'റൂട്ട് യൂസര്‍'. ആന്‍ഡ്രോയ്ഡിലും അതുതന്നെ. ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ എല്ലാ കയ്യാങ്കളികളും നടത്താന്‍ റൂട്ട് യൂസര്‍ ആനുകൂല്ല്യം അത്യാവശ്യമാണ്. ആന്‍ഡ്രോയ്ഡിലും അതുപോലെത്തന്നെ.
ആന്‍ഡ്രോയ്ഡില്‍ പുതിയ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, നീക്കം ചെയ്യുക, യൂസര്‍ ഫയലുകളുടെ നിയന്ത്രണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും റൂട്ട്  ആനുകൂല്യം ആവശ്യമില്ലെന്ന് ഓര്‍ക്കുക.  
റൂട്ട് ചെയ്യണോ വേണ്ടയോ
റൂട്ട് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങളാണല്ലോ റൂട്ടിംഗിനെക്കുറിച്ച് അറിയാനും റൂട്ട് ചെയ്യാനുമെല്ലാം പ്രേരകമാകുന്നത്. അതിനാല്‍ റൂട്ടിംഗിന്റെ ഗുണങ്ങള്‍ എന്താണെന്ന് നോക്കാം.
1. ബ്ലോട്ട് വെയറുകളും സിസ്റ്റം അപ്ലിക്കേഷനുകളും നീക്കം ചെയ്യാന്‍: മിക്ക ആന്‍ഡ്രോയ്ഡ് ആപ്പുകളും ഫോണിന്റെ ഇന്റേണല്‍ മെമ്മറിയില്‍ മാത്രമേ ഇന്‍സ്റ്റാള്‍ ചെയ്യാനാകൂ. അതായത് 1 ജിബി ഇന്റേണല്‍ മെമ്മറി മാത്രമുള്ള ഒരു ആന്‍ഡ്രോയ്ഡ് ഫോണില്‍ 16 ജിബി മെമ്മറി കാര്‍ഡ് സപ്പോര്‍ട്ട് ചെയ്യുമെങ്കിലും അത് സംഭരണശേഷിക്കല്ലാതെ മറ്റൊന്നിനും ഉപകരിക്കില്ലെന്ന് ചുരുക്കും.
ഇത്തരത്തില്‍ ഇന്റേണല്‍ മെമ്മറി അധികം ഇല്ലാത്ത ഫോണുകളുടെ സ്വതവേ കുറവായ മെമ്മറിയുടെ നല്ലൊരു ഭാഗം ഫോണിനോടൊപ്പം ഫാക്റ്ററി ഇന്‍സ്റ്റാള്‍ ചെയ്തുതരുന്ന ആപ്പുകള്‍ അപഹരിക്കുന്നു. ഒരിക്കല്‍ പോലും ഉപയോഗത്തില്‍ വരാത്ത 'ബ്ലോട്ട് വെയറുകള്‍' എന്നറിയപ്പെടുന്ന ഇത്തരം ആപ്പുകള്‍ ഫോണ്‍ റൂട്ട് ചെയ്യാതെ നീക്കം ചെയ്യാന്‍ കഴിയില്ല.
ബ്ലോട്ട് വെയറുകള്‍ ഫോണുകളുടെ ഇന്റേണല്‍ മെമ്മറി മാത്രമല്ല ഉപയോഗിക്കുന്നത്. ഇവയുടെ പിന്നാമ്പുറ പ്രവര്‍ത്തനങ്ങള്‍ ഫോണിന്റെ പ്രവര്‍ത്തനശേഷിയെയും  സാരമായി ബാധിക്കുന്നു. കീഴ്, മധ്യനിര ആന്‍ഡ്രോയ്ഡ് ഫോണുകളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്ന ബ്ലോട്ട് വെയറുകള്‍ നീക്കംചെയ്യാന്‍ റൂട്ടിംഗിലൂടെ കഴിയുന്നു.
ഗൂഗിള്‍ ഉല്‍പ്പന്നമായ ആന്‍ഡ്രോയ്ഡിലെ സിസ്റ്റം അപ്ലിക്കേഷനുകളായ യൂടൂബ്, ഗൂഗിള്‍ ബുക്‌സ്, ഗൂഗിള്‍ കലണ്ടര്‍, ജിമെയില്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതിനും റൂട്ട് ആനുകൂല്യം ആവശ്യമാണ്.
2. ബാക്കപ്പ്: സ്മാര്‍ട്ട്‌ഫോണുകള്‍ വ്യക്തിജീവിതത്തിലും ബിസിനസ് ജീവിതത്തിലും ഒരു അവിഭാജ്യ ഘടകമായിട്ടുള്ള ഇക്കാലത്ത് കമ്പ്യൂട്ടറുകളിലെ വിവരങ്ങളിലേതു പോലെയോ ഒരു പക്ഷേ, അതിനേക്കാള്‍ പ്രധാന്യമുള്ളതോ ആണ് സ്മാര്‍ട്ട്‌ഫോണുകളിലെ ഡാറ്റ.
കമ്പ്യൂട്ടറുകളില്‍ നമ്മള്‍ സാധാരണ ബാക്കപ്പ് എടുക്കാറുണ്ടല്ലോ. ഡാറ്റ മാത്രം ബാക്കപ്പ്, പ്രോഗ്രാമുകളുടെ മാത്രം ബാക്കപ്പ്, മുഴുവന്‍ സിസ്റ്റത്തിന്റെയും മിറര്‍ ബാക്കപ്പ് - എന്നിങ്ങനെ ആവശ്യത്തിനനുസരിച്ച് പല തരത്തിലുമുള്ള ബാക്കപ്പുകള്‍ എടുക്കാറുണ്ട്.  ഇതുപോലെ ആന്‍ഡ്രോയ്ഡ് ഫോണുകളുടേയും ബാക്കപ്പ് എടുക്കാം.
പ്രത്യേകിച്ച് അപ്പുകള്‍ ഒന്നും ഉപയോഗിക്കാതെ മെസേജുകളുടേയും കോണ്ടാക്റ്റുകളുടേയും മറ്റും ബാക്കപ്പ് എടുക്കാന്‍ ആന്‍ഡ്രോയ്ഡില്‍ തന്നെ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും, ഒരു ഫുള്‍ ബാക്കപ്പ് അഥവാ ഇമേജ് ബാക്കപ്പ് ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് എളുപ്പത്തില്‍ സാധ്യമാക്കുന്ന പ്രധാനപ്പെട്ട അപ്ലിക്കേഷനുകളായ ടൈറ്റാനിയം ബാക്കപ്പ്, നാന്‍ഡ്രോയ്ഡ് ബാക്കപ്പ് തുടങ്ങിയവ ഉപയോഗിക്കുന്നതിന് റൂട്ട് ചെയ്യേണ്ടതായുണ്ട്.
Android Rooting
3. പരസ്യങ്ങളുടെ ശല്ല്യം ഒഴിവാക്കാം: ആപ്പുകളിലെയും യൂട്യൂബിലെയും മറ്റും പരസ്യങ്ങളുടെ ശല്ല്യം ഒഴിവാക്കാന്‍ സഹായകമായ ആഡ്‌ബ്ലോക്ക് പോലെയുള്ള ആപ്പുകള്‍ ലഭ്യമാണ്. ഇവയില്‍ ശരിയായ ഫലം നല്‍കുന്ന ആപ്പുകള്‍ പലതും റൂട്ട് ചെയ്ത ഫോണുകളില്‍ മാത്രമേ പ്രവര്‍ത്തിക്കൂ.
4. കസ്റ്റം റോമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍: പ്രത്യേകിച്ച് രുചിക്കൂട്ടുകളും നിറങ്ങളുമൊന്നും അധികമായി ചേര്‍ക്കാത്ത ഐസ്‌ക്രീമിനെ 'വാനിലാ ഐസ്‌ക്രീം' എന്നു വിളിക്കാറുണ്ടല്ലോ അതുപോലെ മിനുക്കുപണികളും കൂട്ടിച്ചേര്‍ക്കലുകളൊന്നുമില്ലാതെ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ഓപ്പണ്‍ സോഴ്‌സ് പ്രൊജക്റ്റ് (AOSP) പുറത്തിറക്കുന്ന ശുദ്ധമായ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെ വിളിക്കുന്ന പേരാണ് 'വാനിലാ ആന്‍ഡ്രോയ്ഡ്'. ഇതിനെ 'സ്റ്റോക് ആന്‍ഡ്രോയ്ഡ്' എന്നും വിളിക്കാറുണ്ട്. ഗൂഗിള്‍ നെക്‌സസ് ഫോണുകളിലേയും ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകളിലേയും ഗൂഗിള്‍ പ്ലേ എഡിഷന്‍ ഡിവൈസസു (GPE ) കളിലെയും ഓപ്പറേറ്റിംഗ് സിസ്റ്റം വാനിലാ അഥവാ സ്റ്റോക് ആന്‍ഡ്രോയ്ഡ് ആണ്.
വാനിലാ ആന്‍ഡ്രോയ്ഡില്‍ ഓരോ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളും അവരവരുടേതായ ചേരുവകളും നിറങ്ങളും മറ്റും കൂട്ടിച്ചേര്‍ത്ത് വ്യത്യസ്ത ആന്‍ഡ്രോയ്ഡ് വിഭവങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ടു തന്നെയാണ് ഈ ഫോണുകളെല്ലാം അടിസ്ഥാനപരമായി ആന്‍ഡ്രോയ്ഡ് ആണെങ്കിലും കാഴ്ച്ചയിലും ഉപയോഗത്തിലും വ്യത്യസ്തമായിരിക്കുന്നത്. സാംസംഗിന്റെ TouchWiz UI, സോണിയുടെ TimeScape UI, എച്ടിസിയുടെ Sense UI തുടങ്ങിയവ ഉദാഹരണങ്ങള്‍.
ഇത്തരത്തില്‍ നിര്‍മ്മാതാക്കള്‍ മൊബൈല്‍ വ്യത്യസ്ത മോഡലുകളിലായി സന്നിവേശിപ്പിച്ചിരിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെ സ്റ്റോക് റോം എന്നു വിളിക്കുന്നു.
ആന്‍ഡ്രോയ്ഡ് ഒരു ഓപ്പണ്‍ സോഴ്‌സ് പ്രൊജക്റ്റ് ആയതിനാല്‍ ആന്‍ഡ്രോയ്ഡ് കുതുകികളായ ടെക്കികള്‍ ഒറ്റക്കും കൂട്ടായും അവരവരുടേതായ രീതിയില്‍ വാനിലാ ആന്‍ഡ്രോയ്ഡ് പതിപ്പിനെ കസ്റ്റമൈസ് ചെയ്തുകൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയ ആന്‍ഡ്രോയ്ഡ് കസ്റ്റം റോമുകള്‍ അവയുടെ സവിശേഷതകള്‍കൊണ്ടും കാര്യക്ഷമതകൊണ്ടും സ്റ്റോക് റോമുകളേക്കാള്‍ മെച്ചപ്പെട്ടവയാണ്.
മാത്രവുമല്ല, പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളെപ്പോലെ തന്നെ, ഒരുപക്ഷേ അവരിലും കാര്യക്ഷമമായി സുരക്ഷാ പഴുതുകളടച്ചും കൂടൂതല്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചുമുള്ള അപ്‌ഡേറ്റുകള്‍ ലഭ്യമാകുന്നത് കമ്യൂണിറ്റി മാനേജ്ഡ് കസ്റ്റം റോമുകള്‍ക്കാണ് എന്നതും ശ്രദ്ധേയമാണ്. ചില കസ്റ്റം റോമുകള്‍  ശുദ്ധ ആന്‍ഡ്രോയ്ഡില്‍ മെനഞ്ഞെടുത്തത് ആണെങ്കില്‍ മറ്റു ചിലത് അടിസ്ഥാനപരമായി പ്രമുഖ ഫോണുകളിലെ സ്റ്റോക്ക് റോമുകളില്‍ മാറ്റങ്ങള്‍ വരുത്തിയതും ആകാം.
ശുദ്ധമായ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ മെനഞ്ഞെടുത്ത വളരെ ജനപ്രിയമായ ഒരു കസ്റ്റം റോം ആണ് 'സയോണ്‍ജണ്‍ മോഡ്'.  മറ്റു പ്രശസ്തമായ കസ്റ്റം  റോമുകളില്‍ ചിലതാണ് പാരാന്‍ഡ്രോയ്ഡ്, AOKP,  MIUI, PAC-ROM, OmniROM തുടങ്ങിയവ. ഫോണ്‍ റൂട്ട് ചെയ്യാതെ തന്നെ കസ്റ്റം റോമുകള്‍ ഇന്സ്റ്റാള്‍ ചെയ്യാമെങ്കിലും ചില കസ്റ്റം റോമുകള്‍ ഇന്സ്റ്റാള്‍ ചെയ്യുന്നതിന് മുന്നോടിയായി പലപ്പോഴും ഫോണ്‍ റൂട്ട് ചെയ്യേണ്ടി വരും.
5. പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ പരീക്ഷിക്കാനും: ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പുകള്‍ പുറത്തിറങ്ങിയ ഉടന്‍ സ്റ്റോക് ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മാത്രമേ അപ്‌ഡേറ്റുകള്‍ ലഭിക്കാറുള്ളൂ (ഗൂഗിള്‍ നെക്‌സസ് ഫോണുകള്‍ ഉദാഹരണം).
നിര്‍മ്മാതാക്കള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളിലെ സ്റ്റോക് റോമുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സമയമെടുക്കുന്നതിനാല്‍ ആന്‍ഡ്രോയ്ഡ് പുതിയ പതിപ്പുകള്‍ വൈകി മാത്രമേ ഉപയോക്താക്കളിലേക്ക് എത്തിക്കാന്‍ കഴിയാറുള്ളൂ. ഇതിനും അപ്പുറമായി പുതിയ മോഡലുകള്‍ ഇറക്കുന്ന വാണിജ്യ താത്പര്യങ്ങളുടെ ഭാഗമായും ഹാര്‍ഡ്‌വേര്‍ പിന്‍തുണയ്ക്കുമെങ്കിലും പല മോഡലുകള്‍ക്കും ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പുകള്‍ നിര്‍മ്മാതാക്കള്‍ ബോധപൂര്‍വ്വം നല്‍കാറുമില്ല എന്ന ആക്ഷേപവും നിലനില്‍ക്കുന്നു.
ഇത്തരം അവസരങ്ങളില്‍ അപ്‌ഡേറ്റുകള്‍ക്കായി കാക്കാതെ നിങ്ങളുടെ ഫോണിനെ പിന്‍തുണയ്ക്കുന്ന പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പുകളില്‍ മെനഞ്ഞെടുത്ത കമ്യൂണിറ്റി ഡവലപ്ഡ് കസ്റ്റം റോമുകള്‍ ഇന്‍സ്റ്റാള്‍ചെയ്ത് ഉപയോഗിക്കാന്‍ വഴികളുണ്ട്.
ഉദാഹരണമായി ആന്‍ഡ്രോഡിന്റെ ഏറ്റവും പുതിയ പതിപ്പായ മാര്‍ഷ്മലോ അപ്‌ഡേറ്റ് വളരെ ചുരുക്കം സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. എങ്കിലും മാര്‍ഷ്മലോ അടിസ്ഥാനമായുള്ള സയോണ്‍ജണ്‍മോഡ്13, CrDroid പോലെയുള്ള കസ്റ്റം റോമുകള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ മോഡല്‍ പിന്‍തുണയ്ക്കുന്നത് ആണെങ്കില്‍ ഫ്‌ലാഷ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.  
6. കസ്റ്റം റിക്കവറികള്‍ ഇന്സ്റ്റാള്‍ ചെയ്യാന്‍: വിന്‍ഡോസ് 7 ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള കമ്പ്യൂട്ടറുകളില്‍ 'സേഫ് മോഡില്‍' പോകാനായി നമ്മള്‍ ബൂട്ട് ചെയ്യുന്നതിനു മുന്‍പ് എഫ് 8 എന്ന ഫംങ്ക്ഷന്‍ കീ അമര്‍ത്തി ഒരു സ്‌ക്രീനില്‍ എത്താറുണ്ടല്ലോ.
Android Rooting
അതായത് ഓപ്പറേറ്റിംഗ് സിസ്റ്റം സ്വയമേവ ബൂട്ട് ചെയ്യപ്പെടുന്നതിനു തൊട്ടു മുന്‍പുള്ള സ്‌ക്രീന്‍. ഇതുപോലെ ഒരു സംവിധാനം ആന്‍ഡ്രോയ്ഡിലുമുണ്ട്.
എല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകളുടെയും കൂടെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഒരു റിക്കവറി സോഫ്റ്റ്‌വേര്‍ കൂടി ഇന്‍ബില്‍റ്റായി ഉണ്ടായിരിക്കും. ഫോണുകളെ ഫാക്റ്ററി റീസെറ്റ് ചെയ്യാനും അപ്‌ഡേറ്റ് ചെയ്യാനും മറ്റുമായി ഇത് ഉപയോഗിക്കുന്നു.
ചില പ്രത്യേക കീ കോമ്പിനേഷനുകളിലൂടെ റിക്കവറി സെക്ഷനിലേക്ക് എത്താനാകും. സാധാരണയായി ഫോണ്‍ സ്വിച്ചോഫ് ചെയ്തതിനു ശേഷം പവര്‍ ബട്ടനും വോള്യം കീയും ഒരുമിച്ച് അമര്‍ത്തിയാല്‍ റിക്കവറി മോഡില്‍ എത്താം.
ഫോണിനോടൊപ്പം ലഭിക്കുന്ന സ്റ്റോക്ക് റിക്കവറിയില്‍ അപ്‌ഡേറ്റുകള്‍, ഫാക്റ്ററി റീസെറ്റ് തുടങ്ങിയ പരിമിതമായ സൗകര്യങ്ങള്‍ മാത്രമേ ലഭ്യമാകൂ. സിയോണ്‍ജണ്‍ മോഡ് പോലെയുള്ള ഏതെങ്കിലും കസ്റ്റം റോം ഇന്സ്റ്റാള്‍ ചെയ്യണമെങ്കില്‍ ആദ്യമായി കസ്റ്റം റിക്കവറി കൂടി ഇന്സ്റ്റാള്‍ ചെയ്യേണ്ടതായി വരുന്നു. അതായത് ഫോണിനോടൊപ്പമുള്ള റിക്കവറിയെ (സ്റ്റോക്ക് റിക്കവറി) നീക്കം ചെയ്ത് കസ്റ്റം റിക്കവറി ഉപയോഗിക്കുക.
Android Rooting
Android Rooting
ഓര്‍മ്മിക്കുക കസ്റ്റം റിക്കവറി മാത്രമാണ് ഇന്സ്റ്റാള്‍ ചെയ്യുന്നത് എങ്കില്‍ അവിടെ നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ യാതൊരു മാറ്റവും വരുന്നില്ല. അതായത് നിര്‍മ്മാതാക്കള്‍ ഫോണിനോടൊപ്പം നല്‍കുന്ന സ്റ്റോക് റോം തന്നെ തുടരുന്നു.
ഇവിടെ കസ്റ്റം റിക്കവറി ഇന്സ്റ്റാള്‍ ചെയ്യുന്നതോടെ കസ്റ്റം റോം ഇന്സ്റ്റാള്‍ ചെയ്യാനും ബാക്കപ്പ് എടുക്കാനുമെല്ലാം ഉള്ള അധിക സൗകര്യങ്ങള്‍ അടങ്ങിയ ഒരു പുതിയ റിക്കവറി സ്‌ക്രീന്‍ ലഭിക്കുക മാത്രമാണ് ചെയ്യുന്നത്
ഉദാഹരണം: ക്ലോക് വര്‍ക് മോഡ് ClockworkMod Recovery (C-WM), Team Win Recovery Project (T-WRP)
7. ഫോണ്‍ ഹാര്‍ഡ്‌വേറിന്റ പൂര്‍ണ്ണമായ നിയന്ത്രണം:  വാണിജ്യതാല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയും വിവിധ രാജ്യങ്ങളിലെ ടെലികോം നിയമങ്ങള്‍ പാലിക്കുന്നതിനായും ഫോണിന്റെ സുരക്ഷയെ മുന്‍നിര്‍ത്തിയും ബാറ്ററി ഉപഭോഗം കുറയ്ക്കാനും മറ്റുമായി നിര്‍മ്മാതാക്കള്‍ ഫോണ്‍ ഹാര്‍ഡ്‌വേര്‍ വിഭവശേഷിയുടെ 75 ശതമാനം പോലും ഉപയോഗിക്കാതിരിക്കത്തക്ക രീതിയില്‍ പരിധിപ്പെടുത്താറുണ്ട്.
ബിസിനസ് താല്‍പ്പര്യങ്ങള്‍ക്ക് ഉദാഹരണമായി സാംസംഗ് ഗാലക്‌സി ടാബ് 10.1 നെ ചൂണ്ടിക്കാണിക്കാം. ഈ മോഡലിന്റെ ആദ്യ പതിപ്പില്‍ വോയ്‌സ് കാളിംഗിനുള്ള ഹാര്‍ഡ്‌വേര്‍ ഉണ്ടെങ്കിലും ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഫോണ്‍ വിളിക്കാനുള്ള സംവിധാനം അവര്‍ ബോധപൂര്‍വ്വം തന്നെ നല്‍കിയിട്ടില്ല. പക്ഷേ അനുയോജ്യമായ ഒരു കസ്റ്റം റോം ഇന്‍സ്റ്റാള്‍ ചെയ്ത് ഇതേ ടാബില്‍ തന്നെ കാളിംഗ് സൗകര്യം ലഭ്യമാക്കാന്‍ കഴിയും.
സി പി യു ക്ലോക്ക് സ്പീഡില്‍ വ്യത്യാസം വരുത്തുക പോലെയുള്ള സാങ്കേതിക പരിജ്ഞാനം കൂടുതല്‍ ആവശ്യമുള്ള കയ്യാങ്കളികള്‍ക്കും ഫോണ്‍ റൂട്ട് ചെയ്യേണ്ടതായുണ്ട്.
ഇത്തരത്തില്‍ ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍ റൂട്ട് ചെയ്യുമ്പോള്‍ ഒരു ശരാശരി ഉപയോക്താവിനു വരെ ആന്‍ഡ്രോയ്ഡിന്റെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ഫോണിന്റെ വിഭവശേഷി ഫലപ്രദമായി ഉപയോഗിക്കാനും പൂര്‍ണ്ണമായ സ്വാതന്ത്ര്യം ലഭിക്കുകയാണ് ചെയ്യുന്നത്. അതായത് നിങ്ങളുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണിന്റെ പരമാധികാരി നിങ്ങള്‍ മാത്രമാകുന്ന സ്വാതന്ത്ര്യം.
റൂട്ട് ചെയ്യുന്നതുകൊണ്ടുള്ള ദൂഷ്യങ്ങള്‍ 
1. നൂറ് ശതമാനം സുരക്ഷിതത്വം ഉറപ്പ് നല്‍കാനാകാത്തതിനാല്‍ ഏത് മാര്‍ഗ്ഗം പിന്‍തുടര്‍ന്നാലും റൂട്ടിംഗിനിടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ സ്ഥായിയായി തകരാറിലാകാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇത്തരത്തില്‍, ആന്‍ഡ്രോയ്ഡ് ഫോണുകളുടെ കാര്യത്തില്‍ മാത്രമല്ല, മറ്റു പല ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഫിം വെയറില്‍ കയ്യാങ്കളി നടത്തുമ്പോള്‍ ഒരിക്കലും ശരിയാക്കാന്‍ കഴിയാത്ത വിധം ഉപയോഗശൂന്യമായി പോകുന്നതിനെ പൊതുവായി സൂചിപ്പിക്കുന്നത് 'ബ്രിക്കിംഗ്' എന്ന പദം കൊണ്ടാണ്.
2. റൂട്ട് ചെയ്താല്‍ മിക്ക ഫോണുകള്‍ക്കും നിര്‍മ്മാതാക്കള്‍ നല്‍കുന്ന സൗജന്യ വില്‍പ്പനാനന്തര സേവനങ്ങള്‍ നഷ്ടമാകും.
3. സുരക്ഷ: 'അധികാരം കൂടുന്നതോടെ ഉത്തരവാദിത്തവും കൂടുന്നു' എന്നത് ഇവിടെയും പ്രസക്തമാണ്. റൂട്ട് ചെയ്ത ഫോണിലെ പരമാധികാരി ഉപയോഗിക്കുന്നവര്‍ തന്നെ ആയതിനാല്‍ സാധാരണ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളില്‍ നിന്നും അല്‍പ്പം കൂടി ജാഗ്രത പാലിക്കേണ്ടി വരും. നിങ്ങള്‍ പൊതുവേ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും മറ്റു വിശ്വസനീയമായ ഇടങ്ങളില്‍ നിന്നും മാത്രമാണ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതെങ്കില്‍ റൂട്ട് ചെയ്ത ഫോണുകളും അല്ലാത്ത ഫോണുകളും തമ്മില്‍ സുരക്ഷയുടെ കാര്യത്തില്‍ കാര്യമായ ആശങ്കയ്ക്ക് ഇടമില്ല. നിങ്ങള്‍ അനുവദിക്കാത്തിടത്തോളം കാലം റൂട്ട് ചെയ്ത ഫോണുകളില്‍ സ്വയമേവ ഒരു ദുഷ്ടപ്രോഗ്രാമിനും നുഴഞ്ഞ് കയറാനാകില്ല.
4. ജീവനക്കാര്‍ക്ക് സ്വന്തം ലാപ്‌ടോപ്, സ്മാര്‍ട്ട്‌ഫോണുകള്‍ തുടങ്ങിയവ ജോലിസ്ഥലത്ത് ഉപയോഗിക്കാന്‍ അനുവദിക്കുന്ന Bring Your Own Devices (BYOD) പോളിസി ഇക്കാലത്ത് കോര്‍പ്പറേറ്റ് ലോകത്ത് വളരെ പ്രചാരത്തില്‍ ഉള്ളതാണല്ലോ. സുരക്ഷാഭീഷണി ചൂണ്ടിക്കാട്ടി പല സ്ഥാപനങ്ങളും റൂട്ട് ചെയ്ത ആന്‍ഡ്രോയ്ഡ് ഫോണുകള്‍ കോര്‍പ്പറേറ്റ് നെറ്റ്‌വര്‍ക്കുകളുമായി ബന്ധിപ്പിക്കാന്‍ അനുവദിക്കാറില്ല.
ആദ്യകാലങ്ങളില്‍ ആന്‍ഡ്രോയ്ഡ് റൂട്ടിംഗ് വളരെ ശ്രമകരമായിരുന്നു എങ്കില്‍ ഇപ്പോള്‍ റൂട്ടിംഗ് വളരെ എളുപ്പമാക്കുന്ന ധാരാളം കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷനുകളും ലഭ്യമാണ്. ഇത്തരത്തിലുള്ള സോഫ്റ്റ്‌വേറുകള്‍ ഒരു ശരാശരി ആന്‍ഡ്രോയ്ഡ് ഉപയോക്താവിന് വരെ റൂട്ടിംഗ് എന്ന കടമ്പ എളുപ്പത്തില്‍ താരതമ്യേന സുരക്ഷിതമായി കടക്കാന്‍ സഹായിക്കുന്നു.
റൂട്ട് ചെയ്യുമ്പോള്‍ സംഭവിക്കുന്നത് 
റൂട്ട് ചെയ്യുക എന്നതുകൊണ്ട് ഫോണിന്റെ സമ്പൂര്‍ണമായ അഡ്മിനിസ്‌ട്രേറ്റീവ് പ്രിവിലേജ് കരസ്ഥമാക്കുക എന്നാണല്ലോ അര്‍ഥമാക്കുന്നത്. എല്ലാ റൂട്ടിംഗ് മാര്‍ഗ്ഗങ്ങളും ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ചില പഴുതുകള്‍ ചൂഷണം ചെയ്താണ് റൂട്ട്  ആനുകൂല്യം കരസ്ഥമാക്കുന്നത്. ഈ പഴുതുകളാകട്ടെ ഓരോ മോഡലിലും വ്യത്യസ്തമാകാം. ചില പഴുതുകള്‍ ഒന്നിലധികം ഫോണ്‍ മോഡലുകളില്‍ പൊതുവായി കാണാന്‍ കഴിയും. ഇതുകൊണ്ടാണ് വ്യത്യസ്ത മോഡലുകളുടെ റൂട്ടിംഗ് രീതികള്‍ വ്യത്യസ്തമാകുന്നത്. ആന്‍ഡ്രോയ്ഡ് ഡവലപ്പര്‍മ്മാര്‍ക്കായി ഡവലപ്പര്‍ ടൂളുകള്‍ മുഖേന ലഭിക്കുന്ന ചില പ്രത്യേക ആനുകൂല്യങ്ങള്‍ മുതലെടുത്തും റൂട്ടിംഗ് നടത്താം.
ലളിതമായി പറഞ്ഞാല്‍, അകത്തുനിന്ന് പൂട്ടിയ ഒരു വീട്ടിനകത്ത് ജനല്‍കമ്പി വളച്ചോ പിന്‍വാതില്‍ കുത്തി തുറന്നോ കയറിയതിനു ശേഷം, പൂട്ട് തുറന്നിടുന്നതുപോലെയുള്ള ഒരു പ്രക്രിയയാണ് റൂട്ടിംഗ്.
ഇവിടെ സ്വാഭാവികമായി ഒരു സംശയം ഉണ്ടാകാം. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലോ അല്ലെങ്കില്‍ അതിന്റെ ഒരു പ്രത്യേക പതിപ്പിലോ അതുമല്ലെങ്കില്‍ ഒരു മോഡലിലോ ഉള്ള ചില പഴുതുകള്‍ ആണല്ലോ റൂട്ടിംഗിനു സഹായിക്കുന്നത്. ഒരു സുരക്ഷാപഴുതായി കണ്ട് എന്തുകൊണ്ട് നിര്‍മ്മാതാക്കള്‍ അത് അടയ്ക്കുന്നില്ല?
ആന്‍ഡ്രോയ്ഡ് കോര്‍ ടീം പൊതുവെ റൂട്ടിംഗിനു സഹായിക്കുന്ന പഴുതുകള്‍ അടയ്ക്കാറുണ്ട്. നിര്‍മാതാക്കളും ഇത്തരത്തിലുള്ള പഴുതുകള്‍ അടയ്ക്കാന്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി അവ പുഷ് അപ്‌ഡേറ്റുകളായി നല്‍കാറുമുണ്ട്.
പക്ഷേ, ഒരു റൂട്ടിംഗ് പഴുത് തുറന്നിരിക്കുന്നതുകൊണ്ടു മാത്രം കാര്യമായ മറ്റു കുഴപ്പങ്ങള്‍ ഇല്ല എന്നതുകൊണ്ടും റൂട്ട് ചെയ്യുന്നത് പൂര്‍ണ്ണമായും ഉപയോക്താവിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് വാറന്റി ബലികഴിച്ചുകൊണ്ട് ആണെന്നതിനാലും നിര്‍മാതാക്കള്‍ പലപ്പോഴും സങ്കീര്‍ണമായ റൂട്ടിംഗ് പഴുതുകള്‍ അടയ്ക്കാന്‍ ശ്രമിക്കാറില്ല. റൂട്ടിംഗ് പഴുതുകള്‍ അടയ്ക്കുന്നതിനേക്കാള്‍ ഫോണ്‍ റൂട്ട് ചെയ്യപ്പെട്ടതാണോ എന്ന് മനസ്സിലാക്കാനുള്ള സംവിധാനങ്ങള്‍ പുതിയ മോഡലുകളില്‍ ചേര്‍ക്കുന്നതിനാണ് നിര്‍മ്മാതാക്കള്‍ കൂടുതല്‍  ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
റൂട്ട് ചെയ്തു കഴിഞ്ഞാലും നിര്‍മ്മാതാക്കള്‍ നല്‍കുന്ന അപ്‌ഡേറ്റുകള്‍ തുടര്‍ന്നും ലഭ്യമാകുമോ: ബൂട്ട് ലോഡര്‍ അണ്‍ലോക്ക് ചെയ്യാതെ ഒരു കസ്റ്റം റോം ഇന്‍സ്റ്റാള്‍ ചെയ്യാത്തിടത്തോളം കാലം, സാധാരണയായി റൂട്ട്‌ചെയ്തു കഴിഞ്ഞാലും നിര്‍മ്മാതാക്കള്‍ നല്‍കുന്ന അപ്‌ഡേറ്റുകള്‍ ലഭ്യമാകും. പക്ഷേ ഇവ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ പലപ്പോഴും റൂട്ട് ആനുകൂല്യം നഷ്ടമാകും.
എന്താണ് ബൂട്ട് ലോഡര്‍ അണ്‍ലോക്കിംഗ്
മിക്ക ആന്‍ഡ്രോയ്ഡ് റൂട്ടിംഗ് ലേഖനങ്ങളിലും റൂട്ടിംഗ്/കസ്റ്റം റോം ഫ്‌ലാഷിംഗിന് മുന്‍പായി 'ബൂട്ട് ലോക്കര്‍ അണ്‍ലോക്ക് ചെയ്തിരിക്കണം' എന്നൊരു നിബന്ധന കണ്ടേക്കാം. എന്താണ് ബൂട്ട് ലോഡര്‍? ഒരു ആന്‍ഡ്രോയ്ഡ് ഫോണില്‍ ബൂട്ട് റോം, ബൂട്ട് ലോഡര്‍, കെര്‍ണല്‍, റിക്കവറി, റോം, റേഡിയോ തുടങ്ങിയ സോഫ്റ്റ്‌വേറുകള്‍ വ്യത്യസ്ത പാര്‍ട്ടീഷ്യനുകളിലായി  കാണാം.
Android Rooting
 ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍ സ്വിച്ചോണ്‍ ചെയ്താല്‍ ആദ്യം പ്രവര്‍ത്തനം തുടങ്ങുന്ന ചെറിയൊരു സോഫ്റ്റ്‌വേര്‍ ആണ് ബൂട്ട് റോം (കമ്പ്യൂട്ടറുകളിലെ ബയോസിനെപ്പോലെ പ്രോസസര്‍ ചിപ്പിനുള്ളില്‍ സന്നിവേശിപ്പിച്ചിരിക്കുന്നതും ഉപയോക്താക്കള്‍ക്ക് അധികം കയ്യാങ്കളിയൊന്നും നടത്താനാകാത്തതുമായ ഒരു ചെറിയ പ്രോഗ്രാം).
ഈ ബൂട്ട് റോം ബൂട്ട് ലോഡര്‍ എന്നറിയപ്പെടുന്ന മറ്റൊരു പ്രോഗ്രാമിനെ ആദ്യമായി ലോഡ് ചെയ്യുന്നു. തുടര്‍ന്ന് ഏത്  സോഫ്റ്റ്‌വേറാണ് ലോഡ്‌ചെയ്യേണ്ടതെന്ന് നിശ്ചയിക്കുന്നത് ബൂട്ട് ലോഡറാണ്. സാധാരണഗതിയില്‍ പുറത്തുനിന്നുമുള്ള ഇടപെടലുകള്‍ ഒന്നും ഇല്ലെങ്കില്‍ ബൂട്ട് ലോഡര്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം  ലോഡ് ചെയ്യുന്നു.
ബൂട്ട് ലോഡര്‍ ആന്‍ഡ്രോയ്ഡില്‍ മാത്രമല്ല ഉള്ളത്. നമ്മുടെ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളിലും ബൂട്ട് ലോഡര്‍ ഉണ്ട്. ഒന്നില്‍ കൂടുതല്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള കമ്പ്യൂട്ടറുകളില്‍ ബൂട്ട് ചെയ്തയുടന്‍ ഏത് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ലോഡ് ചെയ്യേണ്ടതെന്ന് സൂചിപ്പിച്ചുകൊണ്ട് ഒരു സ്‌ക്രീന്‍ വരുന്ന് കണ്ടിട്ടില്ലേ? അതിനെ കമ്പ്യൂട്ടറുകളിലെ ബൂട്ട് ലോഡര്‍ എന്നു വിളിക്കാം. ഒരു വിന്‍ഡോസ് 8 / ഗ്‌നു ലിനക്‌സ് ബൂട്ട് ലോഡര്‍ സ്‌ക്രീനുകള്‍ ശ്രദ്ധിക്കുക.
Android Rooting
Android Rooting
ഓരോ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും അവരവരുടെ മോഡലുകള്‍ക്കും അതില്‍ ഉപയോഗിച്ചിരിക്കുന്ന ചിപ്പുകള്‍ക്കും അനുസരിച്ച് വ്യത്യസ്തങ്ങളായ ബൂട്ട് ലോഡര്‍ സോഫ്റ്റ്‌വേറുകള്‍ ഉപയോഗിക്കുന്നു.
Android Rooting
ലോക്ക് ചെയ്യപ്പെട്ട ബൂട്ട് ലോഡര്‍:  എച്ച്ടിസി, മോട്ടറോള തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ ഫോണുകളിലെ ബൂട്ട് ലോഡറുകള്‍ ലോക്ക് ചെയ്താണ് പുറത്തിറക്കുന്നത്.
ലോക്ക് ചെയ്യപ്പെട്ട ബൂട്ട് ലോഡര്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഒത്തുനോക്കി അതുമായി ബന്ധപ്പെടുത്തിയ സ്റ്റോക്ക് റോം മാത്രമേ ലോഡ് ചെയ്യുകയുള്ളൂ. അതായത്  ലോക്ക് ചെയ്ത ബൂട്ട് ലോഡറുകള്‍ ഓരോ പ്രാവശ്യവും ബൂട്ട് ചെയ്യുമ്പോഴും സ്റ്റോക്ക് റോമും സ്റ്റോക്ക് റിക്കവറി സോഫ്റ്റ്‌വേറുകളും മാത്രമാണ് ലോഡ് ചെയ്യപ്പെടുന്നതെന്ന് ഉറപ്പുവരുത്തുന്നു. അതോടെ സുരക്ഷയോടൊപ്പം തന്നെ നിര്‍മ്മാതാക്കളുടെയും മൊബൈല്‍ സേവന ദാതാക്കളുടെയുമെല്ലാം വാണിജ്യതാല്‍പ്പര്യങ്ങള്‍ കൂടി സംരക്ഷിക്കപ്പെടുന്നു.
ബൂട്ട് ലോക്കര്‍ എങ്ങിനെ അണ്‍ലോക്ക് ചെയ്യാം:  ബ്രാന്‍ഡുകള്‍ക്കനുസരിച്ചും മോഡലുകള്‍ക്കനുസരിച്ചും ബൂട്ട് ലോഡറുകള്‍ വ്യത്യാസപ്പെടുന്നതിനാല്‍ ബൂട്ട് ലോഡര്‍ അണ്‍ലോക്ക് ചെയ്യാന്‍ പൊതുവായ മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെയില്ല. എങ്കിലും മോട്ടറോള, സോണി, എച്ച്ടിസി തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ തങ്ങളുടെ വെബ് സൈറ്റുകളിലൂടെത്തന്നെ ബൂട്ട് ലോഡര്‍ എങ്ങിനെ സുരക്ഷിതമായി അണ്‍ലോക്ക് ചെയ്യാമെന്ന് വിവരിക്കുന്നുണ്ട്. സാംസങിന്റേതുള്‍പ്പെടെ പല സ്മാര്‍ട്ട് ഫോണുകളുടെയും ബൂട്ട് ലോഡര്‍ ആന്‍ഡ്രോയ്ഡ് സോഫ്റ്റ്‌വേര്‍ ഡെവലപ്‌മെന്റ് കിറ്റിലെ (Android SDK) 'ഫാസ്റ്റ് ബൂട്ട്' എന്ന യൂട്ടിലിറ്റി ഉപയോഗിച്ച് അണ്‍ലോക്ക് ചെയ്യാവുന്നതാണ്. കിംഗോ റൂട്ട് സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് സോണിയുടേയും എച്ച്ടിസിയുടേയും പല മോഡലുകളുടേയും ബൂട്ട് ലോഡറുകള്‍ അണ്‍ലോക്ക് ചെയ്യാനാകും.
റൂട്ടിംഗും കസ്റ്റം റോം ഫ്‌ലാഷിംഗും തമ്മിലുള്ള വ്യത്യാസം
റൂട്ടിംഗ് എന്നത് ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ചില പഴുതുകള്‍ ചൂഷണം ചെയ്ത് റൂട്ട് യൂസര്‍ ആനുകൂല്യം നേടി എടുക്കുന്നതാണ് സൂചിപ്പിച്ചല്ലോ. റൂട്ട് ചെയ്യുന്നതിലൂടെ റൂട്ട് ആനുകൂല്യം നിര്‍ബന്ധമുള്ള അപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും (ടൈറ്റാനിയം ബാക്കപ്പ്, നാന്‍ഡ്രോയ്ഡ് ബാക്കപ്പ്, ഗ്രീനിഫൈ തുടങ്ങിയവ) പ്രീ ഇന്‍സ്റ്റാള്‍ഡ് ആയ ബ്ലോട്ട്‌വെയര്‍ അപ്ലിക്കേഷനുകള്‍ നീക്കംചെയ്യാനും കഴിയുന്നു.
വെറും റൂട്ടിംഗിലൂടെ ഇതു മാത്രമാണ് പ്രധാനമായും ലക്ഷ്യമാക്കുന്നത്. റൂട്ടിംഗിലൂടെ മാത്രം യൂസര്‍ ഇന്റര്‍ഫേസിലോ കാര്യക്ഷമതയിലോ കാര്യമായ വ്യത്യാസങ്ങള്‍ വരുത്താനാകില്ല. ഒരേ മോഡലിന്റെ റൂട്ട് ചെയ്ത ഫോണും റൂട്ട് ചെയ്യാത്ത ഫോണും തമ്മില്‍ കാഴ്ച്ചയിലോ ഉപയോഗത്തിലോ യാതൊരു വ്യത്യാസങ്ങളും അറിയാന്‍ കഴിയില്ല.
കസ്റ്റം റോം ഫ്‌ലാഷിംഗിലാകട്ടെ ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെ മാറ്റപ്പെടുന്നു. അതിനാല്‍ പ്രത്യക്ഷത്തില്‍ തന്നെ വ്യത്യാസം അറിയാനാകും.
Android Rooting
കസ്റ്റം  റോം ഫ്‌ലാഷിംഗും കസ്റ്റം കെര്‍ണല്‍ ഫ്‌ലാഷിംഗും ഒന്നു തന്നെയാണോ:  അല്ല. റോം കെര്‍ണല്‍ ഇവ രണ്ടും രണ്ടായതിനാല്‍ റോം ഫ്‌ലാഷിംഗും കെര്‍ണല്‍ ഫ്‌ലാഷിംഗും വ്യത്യസ്തമാണ്.
സോഫ്റ്റ്‌വേറിനെയും ഹാര്‍ഡ്‌വേയറിനെയും പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവര്‍ത്തിക്കുന്ന അടിസ്ഥാനഘടകമാണ് കെര്‍ണല്‍. വിന്‍ഡോസ്, ലിനക്‌സ്, മാക് മെഷീനുകള്‍ക്കെല്ലാം അതിന്റേതായ പ്രത്യേക കെര്‍ണലുകള്‍ ഉണ്ട്. ഒരു ആന്‍ഡ്രോയ്ഡ് ഫോണിന്റെ ഹാര്‍ഡ്‌വേര്‍ ഘടകങ്ങളായ ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, മെമ്മറി, ക്യാമറ, ബാറ്ററി തുടങ്ങിയവയെല്ലാം നിയന്ത്രിക്കുന്നത് കെര്‍ണല്‍ ആണ്.
ഇത്തരത്തില്‍ ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ഓപ്പറേറ്റിംഗ് സിസ്റ്റം നിലനിര്‍ത്തി ആവശ്യമെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട കെര്‍ണല്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകും. ഇതിനെ കസ്റ്റം കെര്‍ണല്‍ ഫ്‌ലാഷിംഗ് എന്നു വിളിക്കാം. പല കസ്റ്റം റോമുകളും അതിനനുയോജ്യമായ കസ്റ്റം കെര്‍ണലുകളോടൊത്താണ് ലഭ്യമാകുന്നത്.  
കസ്റ്റം റോം ഫ്‌ലാഷ് ചെയ്യുന്നതിനു മുന്‍പേ ഫോണ്‍ റൂട്ട് ചെയ്യേണ്ടതായിട്ടുണ്ടോ:  ഉണ്ട് എന്നും ഇല്ല എന്നും ഉത്തരം പറയേണ്ടിവരും. അത് ഓരോ ഫോണ്‍ മോഡലിനെയും അടിസ്ഥാനപ്പെടുത്തിയിരിക്കും. സാധാരണ പല ഫോണുകളോടൊപ്പവും നിര്‍മ്മാതാക്കള്‍ നല്‍കുന്ന റിക്കവറി സംവിധാനം കസ്റ്റം റോം ഫ്‌ലാഷ് ചെയ്യുന്നതിനുള്ള സൗകര്യം ഉള്‍ക്കൊള്ളാത്തതായിരിക്കും. അത്തരം ഫോണുകളില്‍ ആദ്യം ഒരു കസ്റ്റം റിക്കവറി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും. അതായത് കസ്റ്റം റിക്കവറി ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി ഫോണ്‍ റൂട്ട് ചെയ്യേണ്ടി വരും. തുടര്‍ന്ന് ഈ കസ്റ്റം റിക്കവറി ഉപയോഗിച്ച് കസ്റ്റം റോം ഫ്‌ലാഷ് ചെയ്യാം.
റൂട്ട് ചെയ്യാതെ കസ്റ്റം റിക്കവറി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധ്യമാകുന്ന ഫോണുകളും ഉണ്ട്. ഇവയിലും ഫലത്തില്‍ റൂട്ട് ചെയ്യാതെ തന്നെ കസ്റ്റം റോം ഇന്‍സ്റ്റാള്‍ ചെയ്യാനാകുന്നു.
ഇതൊന്നുമല്ലാതെ പല ഫോണുകളിലും സയോണ്‍ജണ്‍ മോഡ് ഇന്‍സ്റ്റാളര്‍ ആപ്പ് ഉപയോഗിച്ച് ബൂട്ട് ലോക്കര്‍ അണ്‍ലോക്ക് ചെയ്യാതെയും റൂട്ട് ചെയ്യാതെയും സയോണ്‍ജണ്‍ റോം ഇന്സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നു (ഇത് സയോണ്‍ജണ്‍ മോഡിന്റെ മാത്രം പ്രത്യേകതയാണ്).
റൂട്ട്  ചെയ്തു പക്ഷേ കസ്റ്റം റോം ഫ്‌ലാഷ് ചെയ്ത് കൈ നനയ്ക്കാതെ തന്നെ ആന്‍ഡ്രോയ്ഡില്‍ മറ്റു മാറ്റങ്ങള്‍ വരുത്താനാകുമോ:
റൂട്ട് ചെയ്യുന്നത് താരതമ്യേന എളുപ്പം ആണ്. കസ്റ്റം റോം ഫ്‌ലാഷിംഗ് അതുപോലെ അല്ല. മാത്രവുമല്ല കസ്റ്റം റോം ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ചിലര്‍ക്കെങ്കിലും പ്രിയങ്കരങ്ങളായ പ്രീമിയം അപ്ലിക്കേഷനുകളും സ്മാര്‍ട്ട്‌ഫോണുകളോടൊപ്പം നിര്‍മ്മാതാക്കള്‍ നല്‍കുന്ന ചില ഫീച്ചറുകളും നഷ്ടമാകും. എല്ലാ സ്മാര്‍ട്ട് ഫോണ്‍ മോഡലുകള്‍ക്കും നല്ല കമ്യൂണിറ്റി ഡവലപ്ഡ് കസ്റ്റം റോമുകള്‍ ലഭ്യമാകണം എന്നും ഇല്ല.
ഇതെല്ലാം ഒഴിവാക്കി റൂട്ട് ചെയ്ത ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് പുതുമോഡി നല്‍കാന്‍ സാധ്യമാക്കുന്ന ഒന്നാണ് Xposed Framework. റൂട്ട് ചെയ്ത ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ എളുപ്പത്തില്‍ കസ്റ്റമൈസേഷനുകള്‍ സാദ്ധ്യമാക്കുന്ന സോഫ്റ്റ്‌വേര്‍ പ്രവര്‍ത്തിക്കാനാവശ്യമായ അടിസ്ഥാനം ഒരുക്കുന്ന ഒരു സംവിധാനമാണ് എക്‌സ്‌പോസ്ഡ് ഫ്രേംവര്‍ക്ക്. എക്‌സ്‌പോസ്ഡ് ഫ്രേം വര്‍ക്ക് മോഡ്യൂളുകള്‍ എന്നറിയപ്പെടുന്ന അനേകം അപ്ലിക്കേഷനുകള്‍ ലഭ്യമാണ്.
ഉദാഹരണമായി Xprivacy  എന്ന മോഡ്യൂള്‍ ഉപയോഗിച്ച് മറ്റ് അപ്‌ളിക്കേഷനുകള്‍ നിങ്ങളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കുന്നത് തടയുകയോ വ്യാജവിവരങ്ങള്‍ ഫീഡ് ചെയ്യാനോ കഴിയുന്നു. ഗ്രാവിറ്റി ബോക്‌സ് എന്ന മറ്റൊരു മോഡ്യൂള്‍ ഉപയോഗിച്ച് ഫോണ്‍ ഇന്റര്‍ഫേസില്‍ അടിമുടി മാറ്റങ്ങള്‍ വരുത്താനാകും.
നെറ്റ്‌വര്‍ക്ക് അണ്‍ലോക്കിംഗും റൂട്ടിംഗും ഒന്നു തന്നെയാണോ:  പലപ്പോഴും നെറ്റ്‌വര്‍ക്ക് അണ്‍ ലോക്കിംഗിനെ റൂട്ടിംഗായി തെറ്റിദ്ധരിക്കാറുണ്ട്. ഒരേ ഫോണ്‍ തന്നെ സിം കാര്‍ഡ് മാറ്റി ഏത് നെറ്റ്‌വര്‍ക്കിലും ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തില്‍ മാറ്റുന്നതിനെയാണ് നെറ്റ്‌വര്‍ക്ക് അണ്‍ലോക്കിംഗ് അഥവാ സിം അണ്‍ലോക്കിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് എയര്‍ടെല്‍ ലേബലോടുകൂടി വാങ്ങിയ (പ്രത്യേകം  ഓഫറുകളോ കോണ്‍ട്രാക്റ്റുകളോ പ്രകാരം) ഒരു ഫോണ്‍ കാരിയര്‍/നെറ്റ്‌വര്‍ക്ക്/ സിം അണ്‍ലോക്ക് ചെയ്യാതെ വോഡാഫോണിലോ ബിഎസ്എന്‍എല്ലിലോ ഉപയോഗിക്കാന്‍ കഴിയില്ല.
ഇത്തരം നെറ്റ്‌വര്‍ക്ക് അണ്‍ലോക്കിംഗിന് റൂട്ടിംഗുമായി യാതൊരു ബന്ധവുമില്ല. ഉടമ്പടി കാലാവധി കഴിഞ്ഞാല്‍ പൊതുവേ മൊബൈല്‍ സേവനദാതാക്കള്‍ സിം അണ്‍ലോക്ക് ചെയ്യാനുള്ള  കോഡ് നല്‍കാറുണ്ട്. സേവനദാതാക്കളുടെ അനുവാദമില്ലാതെ തന്നെ അണ്‍ലോക്ക് ചെയ്യാനുള്ള അനേകം മാര്‍ഗ്ഗങ്ങള്‍ ലഭ്യമാണ്.
റൂട്ട് ചെയ്ത ഫോണുകളെ അണ്‍റൂട്ട് ചെയ്ത് വാറന്റി തുടര്‍ന്നും ലഭ്യമാക്കാന്‍ കഴിയുമോ:  റൂട്ട് ചെയ്യപ്പെട്ട ഫോണുകളുടെ വാറന്റി നഷ്ടമാകുമെന്നത് പൊതുവായി എല്ലാ നിര്‍മ്മാതാക്കളും പിന്‍തുടര്‍ന്നു വരുന്ന നയമാണല്ലോ. ഫോണ്‍ റൂട്ട് ചെയ്യപ്പെട്ടോ എന്നും ഔദ്യോഗിക പതിപ്പുകള്‍ക്ക് പകരം മറ്റേതെങ്കിലും കസ്റ്റം ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ എന്നുമെല്ലം പരിശോധിക്കാന്‍ മിക്ക നിര്‍മ്മാതാക്കളും ചില സംവിധാനങ്ങള്‍ ഉപയോഗിക്കാറുണ്ട്.
ഉദാഹരണമായി സാംസങ് തങ്ങളുടെ ഹാന്‍ഡ്‌സെറ്റുകളില്‍ ഉപയോഗിക്കുന്ന  ഇത്തരത്തിലുള്ള ഒന്നാണ് 'ബൈനറി ഫ്‌ലാഷ് കൗണ്ടര്‍'. അതായത് സാംസങിന്റെ ഔദ്യോഗിക ആന്‍ഡ്രോയ്ഡ് പതിപ്പ് അല്ലാതെ മറ്റേതെങ്കിലും ആന്‍ഡ്രോയ്ഡ് പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഈ കൗണ്ടര്‍ അത് രേഖപ്പെടുത്തുന്നു. ചില സാംസങ് പതിപ്പുകളില്‍ ഇത്തരത്തിലുള്ള കയ്യാങ്കളികള്‍ സൂചിപ്പിക്കാന്‍ ഫോണ്‍ ബൂട്ട് ചെയ്യുന്ന അവസരത്തില്‍ തന്നെ മഞ്ഞ നിറത്തിലുള്ള ഒരു മുന്നറിയിപ്പ് ചിഹ്നം  ദൃശ്യമാക്കുന്നു. ഫ്‌ലാഷ് കൗണ്ടര്‍ റീസെറ്റ് ചെയ്യാനും മറ്റുമുള്ള പല വിദ്യകളും ഉണ്ടെങ്കിലും അവ എല്ലാ മോഡലുകളേയും ആന്‍ഡ്രോയ്ഡ് പതിപ്പുകളെയും പിന്‍തുണക്കുന്നവയല്ല. ബൈനറി കൗണ്ടറിന്റെ പോരായ്മകള്‍ പരിഹരിച്ച് സാംസങ് തങ്ങളുടെ മുന്‍നിര സ്മാര്‍ട്ട്‌ഫോണുകളിലെല്ലാം ഉപയോഗിക്കുന്ന പുതിയ സംവിധാനമാണ് 'നോക്‌സ് കൗണ്ടര്‍' (Knox Counter). നോക്‌സ് കൗണ്ടര്‍ റീസറ്റ് ചെയ്യാന്‍ താരതമ്യേന വിഷമമാണ്.
പൊതുവായി പറഞ്ഞാല്‍ റൂട്ട് ചെയ്തതിന്റെയും കസ്റ്റം റോം ഇന്സ്റ്റാള്‍ ചെയ്തതിന്റെയുമെല്ലാം  തെളിവുകള്‍ അവശേഷിപ്പിക്കാതെ വാറന്റി വീണ്ടെടുക്കാമെങ്കിലും  എല്ലാ ഫോണ്‍ മോഡലുകളിലും അത് പ്രായോഗികമല്ല. ബൂട്ട് ലോഡര്‍ അണ്‍ലോക്ക് ചെയ്യാതെയും കസ്റ്റം റോം ഇന്സ്റ്റാള്‍ ചെയ്യാതെയും ഇരിക്കുകയും റൂട്ട് മാത്രം ചെയ്യുകയുമാണെങ്കില്‍ അണ്‍റൂട്ട് ചെയ്ത് വാറന്റി വീണ്ടെടുക്കാന്‍ കഴിയും.
റൂട്ട് ചെയ്താല്‍ എല്ലാ ഫോണുകളുടേയും വാറന്റി നഷ്ടമാകുമോ:  ഇല്ല. ചില ഫോണ്‍ നിര്‍മ്മാതാക്കള്‍ റൂട്ട് ചെയ്ത ഫോണുകള്‍ക്കും വാറന്റി നല്‍കാറുണ്ട്. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ അതികായരായ മൈക്രോമാക്‌സ് അവരുടെ റൂട്ട് ചെയ്യപ്പെട്ട യുറേക്കാ ഫോണുകള്‍ക്കും വാറന്റി നല്‍കുന്നു. ഈ അടുത്ത കാലത്ത് തരംഗമായി മാറിയ ചൈനീസ് ബ്രാന്‍ഡ് ആയ ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണുകള്‍ റൂട്ട് ചെയ്താലും വാറന്റി നഷ്ടപ്പെടുകയില്ലെന്ന് അറിയുന്നു. ഓപ്പോ ഫോണുകളുടേയും വാറന്റി റൂട്ട് ചെയ്താല്‍ നഷ്ടമാകില്ല.

മുന്നറിയിപ്പ്: റൂട്ട് ചെയ്യുന്നതിനു മുന്‍പ് വാറന്റി നിബന്ധനകള്‍ പരിശോധിക്കാന്‍ മറക്കരുത്.
  റൂട്ട് ചെയ്യാനാകാത്ത ഫോണുകളുണ്ടോ:  ഇതുവരെ റൂട്ട് ചെയ്യാന്‍ കഴിയാത്ത ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉണ്ടായേക്കാം. പക്ഷേ സാങ്കേതികമായി നിലവിലെ എല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകളും ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ റൂട്ട് ചെയ്യാന്‍ കഴിയുന്നവയാണ്. ഇടക്കാലത്ത് ബൂട്ട് ലോഡര്‍ ലോക്ക് ചെയ്തും മറ്റും പല നിര്‍മ്മാതാക്കളും ആന്‍ഡ്രോയ്ഡ് റൂട്ടിംഗ് തടയാന്‍ ശ്രമിച്ചിരുന്നു എങ്കിലും ഇപ്പോള്‍ അവര്‍ അതില്‍നിന്ന് പിന്നോട്ട് പോവുകയും ഒരു പടികൂടി കടന്ന് സോണിയും മോട്ടറോളയുമുള്‍പ്പെടെയുള്ള നിര്‍മ്മാതാക്കള്‍ ബൂട്ട് ലോഡര്‍ അണ്‍ലോക്ക് ചെയ്യാനും കസ്റ്റം റോം ഇന്‍സ്റ്റാള്‍ ചെയ്യാനുമെല്ലാമുള്ള വഴികള്‍ അവരുടെ വെബ് സൈറ്റുകളിലൂടെ ഔദ്യോഗികമായിത്തന്നെ നല്‍കുന്നുമുണ്ട്.
ഒരു പുതിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ എത്തിയാലുടന്‍ തന്നെ ആന്‍ഡ്രോയ്ഡ്  ഡവലപ്പര്‍മ്മാര്‍ അത് റൂട്ട് ചെയ്യാനുള്ള പഴുതുകള്‍ ചുരുങ്ങിയ സമയം കൊണ്ട് കണ്ടെത്താറുണ്ട്.
റൂട്ടിംഗും കസ്റ്റം റോം ഫ്‌ലാഷിംഗും ചെയ്യുന്നതെങ്ങിനെ:  ആന്‍ഡ്രോയ്ഡ് റൂട്ടിംഗിനെക്കുറിച്ചും കസ്റ്റംറോം ഫ്‌ലാഷിംഗിനെക്കുറിച്ചും അതിന്റെ ഗുണദോഷങ്ങളെ കുറിച്ചുമെല്ലാം ഒരു ഏകദേശ ധാരണയെങ്കിലും ഇതിനകം  ലഭിച്ചുകാണുമല്ലോ. ബ്ലോട്ട്‌വെയറുകള്‍ എന്നറിയപ്പെടുന്ന അനാവശ്യ ആപ്പുകള്‍ നീക്കം ചെയ്ത് കുറച്ച് ഇന്റേണല്‍ മെമ്മറി ലഭ്യമാക്കുയും ഫോണിന്റെ പ്രവര്‍ത്തനം അതുമൂലം മെച്ചപ്പെടുത്തുകയുമാണ് പ്രധാന ഉദ്ദേശം എങ്കില്‍ റൂട്ട് ചെയ്യുക മാത്രം മതിയാകും.
എല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കും പൊതുവായി ഒരു റൂട്ടിംഗ് രീതി ഇല്ലെന്ന് അറിയാമല്ലോ. അതിനാല്‍ നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിനനുസരിച്ചുള്ള റൂട്ടിംഗ് ഗൈഡുകള്‍ ലഭ്യമായ വെബ് സൈറ്റുകളെ ആശ്രയിക്കുകയേ വഴിയുള്ളൂ.
ആന്‍ഡ്രോയ്ഡ് കുതുകികളുടെയും ഡവലപ്പര്‍മാരുടെയും ഏറ്റവും വലുതും സജീവവുമായതുമായ കമ്യൂണിറ്റി ആയ XDA Developers  ഒരു റൂട്ടിംഗ് ബൈബിള്‍ ആണ്. വിപണിയില്‍ ലഭ്യമായ പ്രമുഖ മോഡലുകളുടെ എല്ലാം വളരെ ആധികാരികമായ റൂട്ടിംഗ് ഗൈഡുകള്‍ അവിടെ ലഭ്യമാണ്. മാത്രവുമല്ല, സജീവമായ ഒരു ആന്‍ഡ്രോയ്ഡ് ചര്‍ച്ചാവേദി ആയതിനാല്‍ സംശയ നിവാരണവും വളരെ എളുപ്പമണ്.
ഗൂഗിളില്‍ നിങ്ങളുടെ ഫോണ്‍ മോഡലിനോടൊപ്പം  ആന്‍ഡ്രോയ്ഡിന്റെ ഏത് പതിപ്പാണെന്നു കൂടി ചേര്‍ത്ത് പരതിയാല്‍ അനുയോജ്യമായ റൂട്ടിംഗ് ലേഖനങ്ങള്‍ ലഭ്യമാകും. ഫോണ്‍ മോഡല്‍ മോഡലുകള്‍ക്കനുസരിച്ചും അതിലെ ആന്‍ഡ്രോയ്ഡ് പതിപ്പിനും അനുസരിച്ചുള്ള റൂട്ടിംഗ് ലേഖനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷനുകളും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. അത്തരത്തിലുള്ള ഒന്നാണ് റൂട്ട് ആള്‍ ഡിവൈസസ്. ഈ അപ് ളിക്കേഷന്‍ നിങ്ങളുടെ ഫോണ്‍ മോഡലിനനുസരിച്ചുള്ള പ്രായോഗികമായ റൂട്ടിംഗ് മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.
ആന്‍ഡ്രോയ്ഡ് ഡീബഗ് ബ്രിഡ്ജ് (എ ഡി ബി ):  ആന്‍ഡ്രോയ്ഡ് ഫോണിനെ ഒരു കമ്പ്യൂട്ടറുമായി യുഎസ്ബി പോര്‍ട്ടിലൂടെ ബന്ധിച്ച് കമ്പ്യൂട്ടറിലൂടെ ആന്‍ഡ്രോയ്ഡ് സിസ്റ്റം ഫയലുകളില്‍ മാറ്റം വരുത്തുവാനും  പകര്‍ത്തുവാനും അപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും നീക്കം ചെയ്യാനും മറ്റും ഉപകരിക്കുന്ന ഒരു കമാന്‍ഡ് ലൈന്‍ ടൂള്‍ ആണ് ആന്‍ഡ്രോയ്ഡ് ഡീബഗ് ബ്രിഡ്ജ്. ആന്‍ഡ്രോയ്ഡ് സോഫ്റ്റ്‌വേര്‍ ഡവലപ്‌മെന്റ് കിറ്റില്‍ (Android SDK) ഇത് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു (മുഴുവന്‍ കിറ്റും ഇന്സ്റ്റാള്‍ ചെയ്യാതെ തന്നെ ആന്‍ഡ്രോയ്ഡ് ഡീബഗ് ബ്രിഡ്ജ് മാത്രമായും കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാനാകും).
Android Rooting
 ആന്‍ഡ്രോയ്ഡ് ഡീബഗ് ബ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണിലെ 'യു എസ് ബി ഡീബഗ്' എനേബിള്‍ ചെയ്തിരിക്കണം. സാധാരണയായി ഇത് 'ഡിസേബിള്‍' അവസ്ഥയില്‍ ആയിരിക്കും. ഒരു ഡവലപ്പര്‍ ടൂള്‍ ആയ എ.ഡി.ബി ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന അധിക ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി എളുപ്പത്തില്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ റൂട്ട് ചെയ്യാന്‍ കഴിയുന്നു. ഇത്തരത്തില്‍ റൂട്ടിംഗിന് സഹായിക്കുന്ന പല കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വേറുകളും ലഭ്യമാണ്.
റൂട്ടിംഗിനു സഹായിക്കുന്ന കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വേറുകള്‍:  കാര്യമായ സാങ്കേതിക പരിജ്ഞാനവും മറ്റു നൂലാമാലകളൊന്നുമില്ലാതെ നല്ല ഗ്രാഫിക്കല്‍ ഇന്റര്‍ഫേസോടു കൂടിയ അനേകം റൂട്ടിംഗ് േേസാഫ്റ്റ്‌വേറുകള്‍ ലഭ്യമാണ്. ഇവയില്‍ പലതും സൗജന്യവുമാണ്. കിംഗോ, ഐ റൂട്ട്, റൂട്ട് ജീനിയസ് തുടങ്ങിയവ അവയില്‍ ചിലതു മാത്രം.
കമ്പ്യൂട്ടര്‍ ഇല്ലാതെ എളുപ്പത്തില്‍ റൂട്ട് ചെയ്യ്യാനാകുമോ?
Android Rooting
കമ്പ്യൂട്ടര്‍ ഇല്ലാതെയും ആന്‍ഡ്രോയ്ഡ് ഫോണുകള്‍ സുഗമമായി റൂട്ട് ചെയ്യാം. പക്ഷേ എല്ലാ മോഡലുകളും കഴിയണം എന്നില്ല. ഫ്രേം റൂട്ട് എന്ന അപ്ലിക്കേഷന്‍ വളരെ എളുപ്പത്തില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാതെ തന്നെ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ റൂട്ട് ചെയ്യാന്‍ സഹായിക്കുന്നതാണ്. ഇത്തരത്തില്‍ റൂട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റ് ആപ്ലിക്കേഷനുകളില്‍ ചിലതാണ് വി റൂട്ട്, ടവല്‍ റൂട്ട്, കിംഗോ റൂട്ട്, സെഡ് ഫോര്‍ റൂട്ട് തുടങ്ങിയവ.
ഈ അപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതിനു മുന്‍പ് അവ നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ സപ്പോര്‍ട്ട് ചെയ്യുന്നതാണോ എന്ന് പ്രസ്തുത വെബ്‌സൈറ്റുകളില്‍ പോയി പരിശോധിക്കാന്‍ മറക്കരുത്.
റൂട്ടിംഗിനു ശേഷം എന്ത്
ഏതെങ്കിലും മാര്‍ഗ്ഗം ഉപയോഗിച്ച് റൂട്ട് ചെയ്താല്‍ എന്താണോ റൂട്ടിംഗിന്റെ ലക്ഷ്യം അതിലേക്ക് എത്തുവാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതായുണ്ട്.  യഥാര്‍ത്ഥത്തില്‍ ഫോണ്‍ റൂട്ട് ചെയ്യപ്പെട്ടോ എന്ന് പരിശോധിക്കുക അതിന്റെ ആദ്യപടികളില്‍ ഒന്നാണ്. ഇതിനായി റൂട്ട്‌ചെക്ക് പോലെയുള്ള അപ്ലിക്കേഷനുകള്‍ ഉപയോഗിക്കാവുന്നതാണ്.
Android Rooting
റൂട്ട് ആനുകൂല്യം വേണ്ട മറ്റു ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും നീക്കം ചെയ്യാനുമെല്ലാം ഉപയോഗിക്കുന്ന അപ്ലിക്കേഷനുകളായ സൂപ്പര്‍ എസ്‌യു, സൂപ്പര്‍ യൂസര്‍ തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്ന് സാധാരണയായി റൂട്ടിംഗിനോടൊപ്പം ഇന്‍സ്റ്റാള്‍ ചെയ്യപ്പെടാറുണ്ട്. ഇല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് ഇന്‍സ്റ്റാള്‍ ചെയ്യുക.
(Link നല്‍കണം)
Android Rooting
സാധാരണ മാര്‍ഗ്ഗങ്ങളിലൂടെ നീക്കം ചെയ്യാനാകാത്ത അനാവശ്യ അപ്ലിക്കേഷനുകളായ ബ്ലോട്ട്‌വെയറുകളും മറ്റ് സിസ്റ്റം അപ്ലിക്കേഷനുകളും നീക്കംചെയ്യാന്‍ ബ്ലോട്ട്‌വെയര്‍ റിമൂവല്‍ ആപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്.
Android Rooting
റൂട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒറ്റനോട്ടത്തില്‍ 
.
1. റൂട്ടിംഗിനെക്കുറിച്ച് അറിയുക, ആവശ്യമാണെങ്കില്‍ മാത്രം റൂട്ട് ചെയ്യുക.
2. നിങ്ങളുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ മോഡല്‍ റൂട്ട് ചെയ്യാന്‍ കഴിയുന്നതാണോ എന്ന് ആദ്യം പരിശോധിക്കുക.
3. റൂട്ട് ചെയ്യുന്നതിനു മുന്‍പ് ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റം പതിപ്പ് ഏതാണെന്ന് വ്യക്തമായി അറിയുക. ഇത് സാധാരണയായി 'സിസ്റ്റം സെറ്റിംഗ്‌സില്‍' 'അബൗട്ട് ഫോണ്‍' എന്ന മെനുവില്‍ കാണാവുന്നതാണ്. ഒരേ ഫോണ്‍ മോഡലിന്റെ തന്നെ വ്യത്യസ്ത ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ക്കനുസരിച്ചും അപ്‌ഡേറ്റുകള്‍ക്കനുസരിച്ചും റൂട്ടിംഗ് രീതികളും വ്യത്യാസപ്പെട്ടിരിക്കും എന്നോര്‍ക്കുക
4. റൂട്ടിംഗ് ലേഖനങ്ങള്‍ക്കായി ഇന്റര്‍നെറ്റില്‍ പരതുമ്പോള്‍ ലഭിക്കുന്ന സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുക. XDA Forum പോലെയുള്ള വളരെ സജീവമായ ആന്‍ഡ്രോയ്ഡ് ഡവലപ്‌മെന്റ് കമ്യൂണിറ്റിയില്‍ ഒട്ടുമിക്ക ഫോണുകളും റൂട്ട് ചെയ്യേണ്ട വിധവും കസ്റ്റം റോം ഫ്‌ലാഷിംഗ് ഗൈഡുകളും ലഭ്യമാണ്.
5. റൂട്ടിംഗ് ചെയ്യുന്നതിനു മുമ്പ് ഫോണ്‍ നമ്പരുകള്‍, മെസേജുകള്‍, മീഡിയാ ഫയലുകള്‍ തുടങ്ങിയവയുടെ ഒരു ബാക്കപ്പ് തീര്‍ച്ചയായും എടുത്തിരിക്കുക.
6. ഫോണ്‍ ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്തതിനു ശേഷം മാത്രം റൂട്ടിംഗ് തുടങ്ങുക.
7. റൂട്ടീംഗ് ലേഖനങ്ങള്‍ ശ്രദ്ധയോടെ പല ആവര്‍ത്തി വായിച്ച് സംശയനിവാരണം നടത്തി മുന്നോട്ട് പോവുക.
8. റൂട്ടിംഗ് രീതികള്‍ വിവരിക്കുന്ന ബ്ലോഗ് പോസ്റ്റുകളും ഫോറം പോസ്റ്റുകളും വായിക്കുമ്പോള്‍ അവയ്ക്കുള്ള പ്രതികരണങ്ങളും നിര്‍ബന്ധമായും വായിച്ചിരിക്കണം. പ്രസ്തുത റൂട്ടീംഗ് രീതികള്‍ പരീക്ഷിച്ചു നോക്കിയവര്‍ അവരുടെ അനുഭവങ്ങളും നേരിട്ട വെല്ലുവിളികളും മറ്റുംപങ്കുവയ്ക്കുന്നതുകൂടി വായിക്കുന്നത്  നിങ്ങളുടെ റൂട്ടിംഗ് ഉദ്യമം സുഗമമാക്കും.
9. കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള റൂട്ടിംഗ് ആണ് നടത്തുന്നത് എങ്കില്‍ നല്ല യുഎസ്ബി കേബിള്‍ ഉപയോഗിക്കുകയും റൂട്ടിംഗ് പ്രക്രിയയ്ക്കിടെ കമ്പ്യൂട്ടറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക. ലാപ്‌ടോപ്പിന്റെയും യുപിഎസ്സിന്റെയുമെല്ലം ബാറ്ററി ബാക്കപ്പ് ഉറപ്പു വരുത്തുക.
സാധാരണയായി കമ്പ്യൂട്ടര്‍ യുപിഎസ് അരമണിക്കൂറിലധികം ബാക്കപ്പ് നല്‍കാറില്ല. പക്ഷേ റൂട്ടിംഗ് പ്രക്രിയ എന്തെങ്കിലും കാരണങ്ങളാല്‍ അതിലധികം നീണ്ടു പോയാല്‍ ഫോണ്‍ 'ഇഷ്ടിക' ആയി മാറാന്‍ സാദ്ധ്യത ഉണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
10. റൂട്ടിംഗിനെക്കുറിച്ച് പഠിക്കുന്നതിനോടൊപ്പം അണ്‍റൂട്ടീംഗിനെക്കുറിച്ചും പഠിക്കുക. കാരണം എന്തെങ്കിലും കാരണവശാല്‍ ഒരു തിരിച്ചുപോക്ക് ആവശ്യമാണെങ്കില്‍ അത് ഉപകരിച്ചേക്കും.
11. ഒരു പ്രത്യേക മോഡല്‍ റൂട്ട് ചെയ്യുന്നതിന് പലപ്പോഴും ഒന്നില്‍ കൂടുതല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടേക്കാം. അവയില്‍ താരതമ്യേന സങ്കീര്‍ണ്ണമല്ലാത്തതും ഫലപ്രദവുമായ ഒന്ന് തിരഞ്ഞെടുക്കാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചവരുടെ അനുഭവങ്ങള്‍ വായിച്ച് മനസ്സിലാക്കുക.
12. റൂട്ടിംഗിനു സഹായിക്കുന്ന ആന്‍ഡ്രോയ്ഡ് ആപ്പുകളുടെ എപികെ ഫയലുകള്‍ വിശ്വസനീയമായ വെബ് സൈറ്റുകളില്‍ നിന്നും മാത്രം ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രദ്ധിക്കുക.
13. കസ്റ്റം റോം ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു മുന്‍പ് പ്രസ്തുത കസ്റ്റം റോമിന്റെ ഏറ്റവും സ്ഥിരതയുള്ള പതിപ്പുകള്‍ ഉപയോഗിക്കുക.
അവലംബം:
1. https://en.wikipedia.org/wiki/Rooting_(Android_OS)
2. http://www.xda-developers.com/root/

1/06/2016

ബിജെപി പടയൊരുക്കം39 ഇടത്ത് ജയ സാധ്യത മുന്നില്‍ കണ്ട്

mathrubhumi.com

39 ഇടത്ത് ജയ സാധ്യത മുന്നില്‍ കണ്ട് ബിജെപി പടയൊരുക്കം

മാതൃഭൂമി ന്യൂസ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 39 മണ്ഡലങ്ങളില്‍ ജയ സാധ്യത മുന്നില്‍കണ്ട് ബിജെപി-ആര്‍എസ്എസ് പടയൊരുക്കം. 69 ഇടത്ത് ശക്തമായ ത്രികോണ മത്സരമുണ്ടാകുമെന്നാണ് നേതൃത്വം തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ ഡിവിഷനുകളിലേക്ക് ലഭിച്ച വോട്ടു നില അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ലഭിച്ച വോട്ട് അടസ്ഥാനമാക്കി തയ്യാറാക്കിയ പട്ടികയില്‍ 39 ഇടത്ത് ബി.ജെ.പി വിജയം ലക്ഷ്യമിടുന്നു.
മഞ്ചേശ്വരം,കാസര്‍ഗോഡ്,നേമം മണ്ഡലങ്ങളില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ നാല്‍പതിനായിരത്തിലധികം വോട്ട് നേടിയതിന്റെ ആത്മവിശ്വാസമാണ് പട്ടിക പ്രകടിപ്പിക്കുന്നത്. പാലക്കാട്, കാട്ടാക്കട നിയമസഭാ മണ്ഡല പരിധിയില്‍  മുപ്പത്തി അയ്യായിരത്തിനും നാല്‍പതിനായിരത്തിനും ഇടയില്‍ വോട്ട് ലഭിച്ചിട്ടുണ്ട്.
മുപ്പതിനായിരം മുതല്‍ മുപ്പത്തി അയ്യായിരം വോട്ടുകള്‍ വരെ നേടിയ 14 മണ്ഡലങ്ങള്‍ കൂടിയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലീഡ് ചെയ്ത വട്ടിയൂര്‍ക്കാവിനൊപ്പം തിരുവനന്തപുരം ജില്ലയിലെ പാറശാലയും കോവളവും ഈ ഗണത്തിലാണ്. പത്തനംതിട്ട ജില്ലയിലെ ആറന്മുളയുംകൊല്ലം ജില്ലയിലെ കൊട്ടാരക്കരയും കരുനാഗപ്പള്ളിയും ആലപ്പുഴ ജില്ലയിലെ മാവേലിക്കര,ചെങ്ങന്നൂര്‍ മണ്ഡലങ്ങളും തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍,പുതുക്കാട്,നാട്ടിക മണ്ഡലങ്ങളും പാലക്കാടെ നെന്മാറയും കോഴിക്കോട്ടെ കുന്നമംഗലവും മുപ്പത്തി അയ്യായിരം വരെ വോട്ടുകള്‍ കിട്ടിയിട്ടുണ്ട്. ഇതിനു പുറമെ ഇരുപത് നിയമസഭാ മണ്ഡലങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരുപത്തി അയ്യായിരം മുതല്‍ മുപ്പതിനായിരം വോട്ടുകള്‍ വരെ നേടിയത് വിജയ പ്രതീക്ഷയാണെന്ന്ബിജെപി വിലയിരുത്തുന്നു.
തിരുവനന്തപുരം,കഴക്കൂട്ടം,അരുവിക്കര,നെടുമങ്ങാട്ആറ്റിങ്ങള്‍,ചാത്തന്നൂര്‍,കുണ്ടറ,അടൂര്‍,കുന്നത്തൂര്‍ മണ്ഡലങ്ങളാണ് ഈ വിഭാഗത്തില്‍ തെക്കന്‍ കേരളത്തില്‍ നിന്നുള്ളത്. മധ്യകേരളത്തില്‍ അരൂര്‍, കാഞ്ഞിരപ്പള്ളി, കൈപ്പമംഗലം, ഇരിങ്ങാലക്കുട,മണലൂര്‍ എന്നീ മണ്ഡലങ്ങളുണ്ട്. മലബാറില്‍ ഒറ്റപ്പാലം,ഷൊര്‍ണൂര്‍,,ബേപ്പൂര്‍, കോഴിക്കോട് നോര്‍ത്ത്,എലത്തൂര്‍, സുല്‍ത്താന്‍ ബത്തേരി സീറ്റുകളില്‍ മുപ്പതിനായിരംവരെ വോട്ടുകള്‍ ജില്ലാ ഡിവിഷനുകളില്‍ ലഭിച്ചു. ഈ കണക്കുകളെ അടിസ്ഥാനമാക്കിയുള്ള അണിയറ നീക്കങ്ങളാണ് ബിജെപിയിലും ആര്‍എസ്എസിലും നടക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന പ്രസിഡന്റിനെ രംഗത്തിറക്കി നേട്ടമുണ്ടാക്കാനാണ് ബിജെപി ഒരുങ്ങുന്നത്. മുന്‍ നിര നേതാക്കളെല്ലാം മത്സരിക്കണമെന്നകാര്യത്തില്‍ ധാരണയായിട്ടുണ്ട്. കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍,വി മുരളീധരന്‍, പികെ കൃഷ്ണദാസ് തുടങ്ങിയവരെല്ലാം തിരുവനന്തപുരം ജില്ലയില്‍ തന്നെ മത്സരിക്കും.

1/05/2016

1009 നോട്ടൗട്ട്..ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന മഹാ അത്ഭുതം

manoramaonline.com

ഒരു ഇന്നിങ്സിൽ 1009 നോട്ടൗട്ട് (59x6, 129x4); ക്രിക്കറ്റിൽ വിസ്മയം തീർത്ത് മുംബൈ സ്കൂൾ വിദ്യാർഥി

by സ്വന്തം ലേഖകൻ
മുംബൈ∙ ക്രിക്കറ്റ് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിനുപോലും സാധിക്കാതെ പോയ കാര്യം ഒടുവിൽ മുംബൈയിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറിന്റെ മകൻ സാധിച്ചു. ക്രിക്കറ്റിന്റെ ഏതൊരു രൂപത്തിലും വച്ച് വ്യക്തിഗത സ്കോർ 1000 കടക്കുന്ന താരമായിരിക്കുകയാണ് പ്രണവ് ധനവാഡെ എന്ന മുംബൈക്കാരൻ പയ്യന്‍. പ്രണവിന്റെ മികവിൽ കെസി ഗാന്ധി സ്കൂൾ പടുത്തുയർത്തിയത് 1465 റൺസ്. തന്റെ ടീം ഇന്നിങ്സ് ഡിക്ലയർ ചെയ്യുമ്പോൾ പ്രണവ് 1009 റൺസെടുത്ത് പുറത്താകാതെ നിൽക്കുകയായിരുന്നു! 323 പന്തിൽ 59 സിക്സും 129 ഫോറും ഉൾപ്പെടുന്നതാണ് പ്രണവിന്റെ വിസ്മയ ഇന്നിങ്സ്.


ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമായി മാറിയ പ്രണവിനെ സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ അഭിനന്ദിച്ചു. ട്വിറ്ററിലൂടെയാണ് സച്ചിന്‍ പ്രണവിന്റെ പ്രകടനത്തെ അഭിനന്ദിച്ചത്. കഠിനാദ്ധ്വാനം ചെയ്ത് മികവിന്റെ കൂടുതൽ ഉയരങ്ങളിലേക്ക് വളരാൻ പ്രണവിന് സ്നേഹപൂർവം ഒരു ഉപദേശവും നൽകിയിട്ടുണ്ട് സച്ചിൻ.
ഇതോടെ ക്രിക്കറ്റ് രംഗത്തെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള റെക്കോർഡും സ്വന്തം പേരിലാക്കിയിരിക്കുകയാണ് പ്രണവ്. 1899–ൽ ക്ലാർക്സ് ഹൗസിന് വേണ്ടി ഇംഗ്ലണ്ടുകാരനായ എ.ഇ.ജെ. കോളിൻസ് നേടിയ 628 റൺസിന്റെ റെക്കോർഡാണ് പ്രണവ് പഴങ്കഥയാക്കിയത്. 2013ൽ 546 റൺസ് നേടിയ പ്രിഥ്വി ഷായുടെ പേരിലായിരുന്നു ഏറ്റവും ഉയർന്ന സ്കോറിനുള്ള ഇന്ത്യൻ റെക്കോർഡ്.
മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച എച്ച്.ടി. ഭണ്ഡാരി കപ്പ് ഇന്റർ–സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റിലാണ് പ്രണവ് പതിറ്റാണ്ടുകൾ പഴക്കമുള്ള റെക്കോർഡ് തകർത്തത്. കല്യാൺ കെസി ഗാന്ധി സ്കൂളും ആര്യ ഗുരുകുല സ്കൂളും തമ്മിലായിരുന്നു മൽസരം. കെസി ഗാന്ധി സ്കൂളിൽ 10–ാം ക്ലാസ് വിദ്യാർഥിയാണ് പ്രണവ്.

1/04/2016

കയ്യിൽ‌ ‘M’ ഉള്ളവർ‌ ഭാഗ്യവാൻമാർ!

manoramaonline.com

കയ്യിൽ‌ ‘M’ ഉള്ളവർ‌ ഭാഗ്യവാൻമാർ!

by സ്വന്തം ലേഖകൻ
ഭൂതം, ഭാവി, വർത്തമാനം എല്ലാം കൈനോക്കി പറയുമെന്നു കേട്ടു കൈനോട്ടക്കാർക്കു നേരെ കൈ നീട്ടാത്തവർ ചുരുക്കം. ആയിരക്കണക്കിനു വർഷം പഴക്കമുള്ള ശാസ്ത്രമാണു ഹസ്തരേഖാശാസ്ത്രം. ഏഷ്യയിലും യൂറോപ്പിലും പണ്ടു കാലങ്ങളിൽ ഹസ്തരേഖാശാസ്ത്രത്തിന് ഏറെ പ്രചാരം ലഭിച്ചിരുന്നു. മഹാനായ അലക്സാണ്ടർ ചക്രവർത്തി മിലിട്ടറി ഉദ്യോഗസ്ഥരുടെ സ്വഭാവത്തെക്കുറിച്ചു പഠിച്ചിരുന്നതു കൈരേഖ നോക്കിയായിരുന്നെന്നും ചരിത്രം പറയുന്നു.
കൈരേഖയിൽ "M"
നിങ്ങളുടെ കൈരേഖയിൽ ഇംഗ്ലീഷ് അക്ഷരമാലയിലെ M എന്ന അക്ഷരം വന്നാൽ ചില പ്രത്യേക സ്വഭാവവിശേഷങ്ങൾ ഉണ്ടായിരിക്കും. അവയെന്തെന്നു നോക്കാം. പത്രപ്രവർത്തന മേഖലയിലേക്ക് ഇവർ ആകർഷിക്കപ്പെടും. വിദ്യാഭ്യാസം, എഴുത്ത്, മാനേജ്മെന്റ് എന്നീ മേഖലകളിൽ ഇവർ ശോഭിക്കും. ധാരാളം പണം സമ്പാദിക്കാൻ ഇവർക്കു യോഗമുണ്ട്. മറ്റുള്ളവരുടെ ആത്മാർഥതയില്ലായ്മ എളുപ്പത്തിൽ തിരിച്ചറിയാൻ ഇവർക്കു സാധിക്കും. ജീവൻരേഖ, ബുദ്ധിരേഖ, ഹൃദയരേഖകൾ ചേർന്നാണ് M രൂപം കൊള്ളുന്നത്. ദുരൂഹതകളെ നീക്കാൻ M കൈരേഖയിലുള്ളവർക്കു കഴിയും. കൈയിൽ " M " നിയമം, രാഷ്ട്രീയം എന്നീ മേഖലകളിലും ഉള്ളവർ ശോഭിക്കും.
ചുരുക്കിപ്പറഞ്ഞാൽ "M" സൂചിപ്പിക്കുന്നത് ഇവയാണ്: നേതൃത്വം, ധനം, ഭാഗ്യം, ദീർഘവീക്ഷണം.
കൈരേഖകൾ വ്യക്തിയുടെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ മാറിക്കൊണ്ടിരിക്കും എന്ന കാര്യം ശ്രദ്ധിക്കണം. ജീവിത അനുഭവങ്ങളുടെ നേർക്കാഴ്ചകളാണ് ഓരോ വ്യക്തിയുടെയും കൈരേഖയിൽ എഴുതിയിരിക്കുന്നത്.

ഇന്ത്യ-നേപ്പാൾ ബസ് സർവീസ് പുനരാരംഭിച്ചു;

marunadanmalayali.com

ഇന്ത്യ-നേപ്പാൾ ബസ് സർവീസ് പുനരാരംഭിച്ചു; ഡൽഹിയിൽ നിന്നു കാഞ്ചൻപുരിലേക്ക് ബസ് യാത്രയായ...

ഇന്ത്യ-നേപ്പാൾ ബസ് സർവീസ് പുനരാരംഭിച്ചു; ഡൽഹിയിൽ നിന്നു കാഞ്ചൻപുരിലേക്ക് ബസ് യാത്രയായത് 27 കൊല്ലത്തെ വിലക്കിനുശേഷം

January 04, 2016 | 06:58 PM | Permalink


സ്വന്തം ലേഖകൻ

ബൻബാസ (ഉത്തരാഖണ്ഡ്): ഇന്ത്യയിൽ നിന്നു നേപ്പാളിലേക്കുള്ള ബസ് സർവീസ് പുനരാരംഭിച്ചു. 27 കൊല്ലത്തെ വിലക്കിനു ശേഷമാണ് ഇന്ത്യ-നേപ്പാൾ സർവീസ് പുനരാരംഭിച്ചത്.
അയൽരാജ്യത്ത് ബന്ധുക്കളും വ്യാപാരബന്ധവുമുള്ളവരുടെ ദീർഘകാല കാത്തിരിപ്പിന് അറുതിയായി ഡൽഹിയിൽ നിന്ന് പുറപ്പെട്ട ബസ് ഇന്ന് നേപ്പാളിലെ കാഞ്ചൻപൂരിലെത്തി. ഇരുരാജ്യങ്ങളുടെയും വ്യാപാര സഞ്ചാരമാർഗ കരാർ പ്രകാരമാണ് 27 വർഷം മുമ്പ് ബസ് സർവീസ് നിർത്തിവച്ചത്.
നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഉത്തരാഖണ്ഡിലെ ബൻബാസ വഴി ഡൽഹിയിലെ ആനന്ദ് വിഹാറിലേക്കും തിരിച്ചുമാണ് ബസോടുക. ഉത്തരാഖണ്ഡിലെ ചമ്പാവത് ജില്ല വഴിയാണ് സഞ്ചാരം. ഒരാഴ്ചത്തെ പരീക്ഷണ ഓട്ടത്തിന് ശേഷം ഇന്നുമുതലാണ് ദിവസേന ഓടിത്തുടങ്ങിയതെന്ന് ശാർദ ബറേഷ് അന്തർദേശീയ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ബി.എം ഉപ്‌രതി അറിയിച്ചു.
പതിനായിരത്തോളം നേപ്പാളികൾ ദിനംപ്രതി ബസിൽ അങ്ങോട്ടുമിങ്ങോട്ടും സ!ഞ്ചരിക്കുമെന്നാണ് കണക്കാക്കുന്നത്. നേപ്പാളിലെ കാഞ്ചൻപൂർ ജില്ല, ദാന്തൽ ധുര, വോത്തി, സപെൻ, അച്ചം, കലാലി, ജഗ്ബുദ്ധ, സിദ്ധാർത്ഥ നഗർ എന്നിവിടങ്ങളിലുള്ളവർക്കാണ് സ്ഥിരം യാത്ര ചെയ്യേണ്ടി വരുന്നത്.
സംസ്ഥാന ബസ് സർവീസായ ഉത്തരാഖണ്ഡ് പരിവാഹൻ നിഗമിന് ഏറ്റവുമധികം വരുമാനം നേടിക്കൊടുക്കുന്നതും പ്രദേശത്തെ തനക്പൂർ ഡിപ്പോയാണ്. സർവീസ് നടത്തുന്ന എ.സി ബസുകളിൽ സഞ്ചരിക്കാൻ പ്രത്യേക രേഖകളൊന്നും ആവശ്യമില്ല. സഞ്ചാരികൾക്കെല്ലാം വൈഫൈ സൗകര്യവും ഒരു കുപ്പി വെള്ളവും സൗജന്യമായി ലഭിക്കുകയും ചെയ്യും

1/03/2016

ഇതാണ് രാജകുമാരൻ, ഇതാവണം ഭരണാധികാരികൾ'

manoramaonline.com

'ഇതാണ് രാജകുമാരൻ, ഇതാവണം ഭരണാധികാരികൾ'

by സ്വന്തം ലേഖകൻ
ദുബായിൽ ന്യൂ ഇയർ രാവിൽ സംഭവിച്ച ദുരന്തത്തിന്റെ വാർത്തകൾ വായിച്ചു കഴിഞ്ഞിട്ടും സോഷ്യൽമീഡിയ ഉപയോക്താക്കളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒന്നു രണ്ടു ചിത്രങ്ങൾ ഇപ്പോഴും
ചർച്ചചെയ്തുക്കോണ്ടേയിരിക്കുകയാണ്. ദുബായ് രാജകുമാരൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാപ്രവർത്തനം. സുരക്ഷാ സൈനികർക്കൊപ്പം തീപിടിച്ച ഹോട്ടലിലേക്ക് ഓടുന്ന രാജകുമാരന്റെ ചിത്രം വാട്സാപ്പിലും ഫെയ്സ്ബുക്കിലും ഹിറ്റായി കഴിഞ്ഞു.
എനിക്ക് വേണമെങ്കിൽ പട്ടു മെത്തയിൽ കിടന്നു പുതുവത്സരപ്പിറവി കാണാം! പരിചാരകരേയും കൂട്ടി വന്ന് സെൽഫി എടുത്ത് അർമാധിക്കാം... പക്ഷെ, ഞാൻ ദുബായ് രാജകുമാരനാണ്. ജനങ്ങളുടെ സുരക്ഷ എന്റെ ഉത്തരവാദിത്തമാണ്! #Respect #Ilovedubai ..., ഇതാണ് രാജകുമാരൻ, ഇതാവണം ഭരണാധികാരികൾ... ഇങ്ങനെ പോകുന്നു സോഷ്യൽമീഡിയകളിലെ പ്രതികരണം.
അഡ്രസ് ഡൗൺ ടൗൺ ഹോട്ടലിലെ തീപിടിത്തത്തെ തുടർന്നു പൊലീസ്, സിവിൽ ഡിഫൻസ്, ആംബുലൻസ് സർവീസ് വിഭാഗങ്ങൾ കാഴ്ചവച്ചത് ഏറ്റവും മാതൃകാപരമായ പ്രവർത്തനമാണെന്ന് യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫെയ്സ്ബുക്ക് വഴി അറിയിച്ചത്.
ഹോട്ടലിൽ സന്ദർശനം നടത്തിയ അദ്ദേഹം മികച്ച രീതിയിൽ രക്ഷാപ്രവർത്തനം നടത്തിയവരെ അനുമോദിച്ചു. ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഷെയ്ഖ് മുഹമ്മദിനെ അനുഗമിച്ചു.
ഷെയ്ഖ് മുഹമ്മദിന്റെ മറ്റൊരു മകനായ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സിവിൽ ഡിഫൻസ് സേനാംഗങ്ങൾക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്നു. ഹോട്ടലിന്റെ ഇരുപതാം നിലയിൽനിന്നാണു തീപിടിത്തമുണ്ടായതെന്നാണു പ്രാഥമിക നിഗമനം. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്. ഇന്നലെ രാവിലെയോടെയാണ് തീ പൂർണമായും കെട്ടങ്ങിയത്. ഹോട്ടൽ കെട്ടിടം പൊലീസിന്റെയും സിവിൽ ഡിഫൻസിന്റെയും നിയന്ത്രണത്തിലാണ്. അന്വേഷണവും തെളിവെടുപ്പും പൂർത്തിയായശേഷം ഹോട്ടലിലുള്ള വാഹനങ്ങളും സാധനസാമഗ്രികളും ഉടമകൾക്കു തിരികെ നൽകും.
അഗ്നിബാധയെ തുടർന്നു ഹോട്ടലിൽനിന്ന് ഒഴിപ്പിച്ചവർക്ക്, ഉടമകളായ ഇമാർ ഗ്രൂപ്പ് സമീപത്തെ മറ്റു ഹോട്ടലുകളിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങളുടെയും രക്ഷാപ്രവർത്തകരുടെയും ദ്രുതഗതിയിലുള്ള ഇടപെടലാണ് ജീവാപായം ഒഴിവാക്കിയത്. തീപിടിത്തമുണ്ടായി ഇരുപതു മിനിറ്റിനകം ഹോട്ടലിലുണ്ടായിരുന്നവരെ ഒഴിപ്പിക്കാനായി. പുക ശ്വസിച്ചതിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ടവർക്ക് അപകടസ്ഥലത്തുതന്നെ ചികിൽസ നൽകി. ഗർഭിണിയെയും പ്രായാധിക്യമുള്ള ഒരാളെയും മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവരുടെയും നില തൃപ്തികരമാണ്.

സാഫ് ഫുട്‌ബോളിൽ ഇന്ത്യയ്ക്ക് ഏഴാം കിരീടം;

marunadanmalayali.com

സാഫ് ഫുട്‌ബോളിൽ ഇന്ത്യയ്ക്ക് ഏഴാം കിരീടം; അഫ്ഗാനെ മറികടന്നത് ഒന്നിനെതിരെ രണ്ട് ഗോളിന്...

സാഫ് ഫുട്‌ബോളിൽ ഇന്ത്യയ്ക്ക് ഏഴാം കിരീടം; അഫ്ഗാനെ മറികടന്നത് ഒന്നിനെതിരെ രണ്ട് ഗോളിന്; അധികസമയത്തെ വിജയ ഗോളുമായി ക്യാപ്ൻ സുനിൽ ഛെത്രി താരമായി

January 03, 2016 | 09:03 PM | Permalink


സ്വന്തം ലേഖകൻ

തിരുവനന്തപുരം: സാഫ് ഗെയിംസിൽ ഇന്ത്യയ്ക്ക് ഏഴാം കിരീടം. അധിക സമയത്തേക്ക് നീണ്ട കലാശപോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കരുത്തരായ അഫ്ഗാനിസ്ഥാനെയാണ് ഇന്ത്യ തകർത്തത്. മുഴുവൻ സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെ സാഫ് കപ്പ് ഫുട്‌ബോൾ ഫൈനൽ അധികസമയത്തേക്ക് കടക്കുകയായിരുന്നു. ക്യാപ്ടൻ സുനിൽ ഛെത്രിയാണ് അധികസമയത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യയുടെ വിജയഗോൾ നേടിയത്.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 71ാം മിനിറ്റിൽ സുബൈർ ആമിരിയുടെ ഗോളിലൂടെ അഫ്ഗാനാണ് ലീഡ് നേടിയത്. ഇന്ത്യൻ പ്രതിരോധത്തെ വെട്ടിച്ച ആമിരി ഗോൾ കീപ്പറെയും കബളിപ്പിച്ച് പന്ത് വലയിലാക്കി. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ ജെജെയുടെ ഗോളിലൂടെ ഇന്ത്യ സമനില പിടിച്ചു. ബോക്‌സിനകത്തേക്ക് ഉയർന്നുവന്ന പന്ത് സുനിൽ ഛേത്രി കൃത്യമായി ഹെഡ് ചെയ്തപ്പോൾ ജെജെയ്ക്ക് ചെയ്യാനുണ്ടായിരുന്നത് പന്ത് ഗോളിലേക്ക് തട്ടിയിടുക മാത്രം. തുടർന്ന് നിരന്തര ആക്രമണങ്ങൾ ഇന്ത്യ നടത്തി. എന്നാൽ ഗോൾ മാത്രം പിറന്നില്ല. അധിക സമയത്ത് അഫ്ഗാൻ പ്രതിരോധത്തെ സുനിൽ ഛെത്രി മറികടന്നു. അവസാന നിമഷത്തിൽ സമനില ഗോളിനായുള്ള അഫ്ഗാൻ പോരാട്ടങ്ങൾ നിർഭാഗ്യത്തിൽ തട്ടി അകന്നു.
2013-ൽ നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന കലാശപ്പോരാട്ടത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് അന്ന് അഫ്ഗാൻ കിരീടം ഉയർത്തിയത്. അതിനുള്ള മധുരമായ പ്രതികാരം വീട്ടൽ കൂടിയാണ് ഇത്. ലീഗ് മത്സരങ്ങളിൽ കഴക്കൂട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയം ആളൊഴിഞ്ഞ അവസ്ഥയിലായിരുന്നു. എന്നാൽ ഇന്ന് തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിലാണ് ഫൈനൽ നടന്നത്. കാണികളുടെ ആവേശം ഇന്ത്യൻ ടീമിലും പ്രകടമായിരുന്നു. കരുതലോടെയുള്ള മുന്നേറ്റവും പിഴയ്ക്കാത്ത പ്രതിരോധവും അവസാന നിമിഷത്തിൽ പുറത്തിറക്കാനായതാണ് ഇന്ത്യയ്ക്ക് തുണയായത്. അഫ്ഗാനിൽ നിന്നുള്ള ആരാധകരും വീറും വാശിയും കൂട്ടാൻ സ്റ്റേഡിയത്തിലുണ്ടാ3യിരുന്നു.
ഉജ്വല ഫുട്‌ബോൾ കളിച്ചാണ് അഫ്ഗാനിസ്ഥാൻ ഫൈനലിനെത്തിയത്. സെമിയിൽ ഏകപക്ഷീയമായ അഞ്ചു ഗോളിനാണ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ആദ്യപകുതിയിൽ ഒരു ഗോളിനു മാത്രം മുന്നിൽ നിന്ന അഫ്ഗാൻ രണ്ടാം പകുതിയിൽ നേടിയത് നാലുഗോളുകൾ. 90 മിനിറ്റും പൂർണ കായികക്ഷമതയോടെ കളിക്കാൻ കഴിയുന്നു എന്നതാണ് അഫ്ഗാനിസ്ഥാന്റെ മേന്മ. എന്നാൽ സ്റ്റേഡിയം നിറഞ്ഞ് കാണികളുടെ പിന്തുണയോടെ കളിച്ച ഇന്ത്യൻ മുന്നേറ്റം അഫ്ഗാന്റെ പ്രതീക്ഷകൾ തകർത്തും.
ലീഗ് മത്സരങ്ങളിൽ നേപ്പാളിനേയും ശ്രീലങ്കയെയും പജായപ്പെടുത്തിയാണ് ഇന്ത്യ സെമിയിൽ എത്തിയത്. സെമിയിൽ 3-2 എന്ന സ്‌കോറിന് മാലദ്വീപിനെ പരാജയപ്പെടുത്തി ഫൈനലിലേക്കും. അങ്ങനെ തോൽവിയറിയാതെ സാഫ് കപ്പ് ഇന്ത്യ സ്വന്തമാക്കി. ഫിഫ റാങ്കിംഗിൽ 150-ാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാൻ. ഇന്ത്യ 166-ാം സ്ഥാനത്തും. യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെയുള്ള ക്ലബ്ബുകൾക്കായി കളിച്ചിട്ടുള്ള 15 പേർ അഫ്ഗാൻ ടീമിനൊപ്പമുണ്ട്. ഈ ഘടകങ്ങളെ എല്ലാം മറികടന്നാണ് ഇന്ത്യയുടെ വിജയം.
ബംഗളൂരു: യോഗയും പാരമ്പര്യവൈദ്യവും ആരോഗ്യപരിപാലനത്തിന്റെ ഭാഗമായി മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗളൂരുവിൽ പറഞ്ഞു. യോഗ ഗവേഷണവും അതിന്റെ പ്രയോഗവും ലക്ഷ്യമിട്ട് ബംഗളൂരുവിലെ ജിഗാനിയിൽ ആരംഭിച്ച അന്തർദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ വൈദ്യശാസ്ത്ര മേഖലകളെ സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ആരോഗ്യപ്രവർത്തകരോടും സർക്കാർ സംഘടനകളോടും അദ്ദേഹം അഭിപ്രായമാരായുകയും ചെയ്തു. - See more at: http://news.keralakaumudi.com/beta/news.php?NewsId=TkNSUDAwNzQ1ODM=&xP=Q1lC&xDT=MjAxNi0wMS0wMyAyMTozMDowMA==&xD=MQ==&cID=MQ==#sthash.SBtQvFUd.dpuf
ജനിതകം തിരുത്തി, രോഗം മാറി ക്രിസ്​പര്‍ (സി.ആര്‍.ഐ.എസ്.പി.ആര്‍.) എന്നറിയപ്പെടുന്ന സാങ്കേതികവിദ്യ 2015-ലെ ഏറ്റവും നിര്‍ണയകമായ കണ്ടുപിടിത്തമാണെന്നാണ് ...

Read more at: http://www.mathrubhumi.com/health/health-news/article-malayalam-news-1.770891

pathankottu സേനകളെ സഹായിച്ചത് ആളില്ലാ വിമാനങ്ങള്‍

mathrubhumi.com

പഞ്ചാബ് ആക്രമണം: തിരിച്ചടിക്കാന്‍ സേനകളെ സഹായിച്ചത് ആളില്ലാ വിമാനങ്ങള്‍

പഞ്ചാബ്: പഠാന്‍കോട്ടിലെ വ്യോമസേനാ കേന്ദ്രത്തിലെത്തിയ ഭീകരരെ ഇന്ത്യ നേരിട്ടത് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ. അഞ്ച് ഭീകരരുടെ നീക്കങ്ങള്‍ സേനാ കമാന്‍ഡോകള്‍ക്ക് തല്‍സമയം നല്‍കി കൊണ്ടിരുന്നത് ഇസ്രായേല്‍ നിര്‍മിത ഹെറോണ്‍ ആളില്ലാ വിമാനങ്ങളും എംഐ - 35 ഹൈലികോപ്റ്ററുകളും. പുലര്‍ച്ചെ മൂന്നുമണിക്ക് ആക്രമണം തുടങ്ങുന്നതിന് മുന്‍പു തന്നെ ആളില്ലാവിമാനങ്ങള്‍ ആകാശത്ത് പണി തുടങ്ങിയിരുന്നു.
വ്യോമതാവളത്തിന്റെ തന്ത്ര പ്രധാന ഭാഗങ്ങളിലേക്ക് ഭീകരരന്‍ പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ കൃത്യമായി തിരിച്ചടിക്കാന്‍ വ്യോമസേനയുടെ കമാന്‍ഡോ വിഭാഗമായ ഗരുഡിന് കഴിഞ്ഞു. ഇവരെ സഹായിക്കാന്‍ കര, ദേശീയ സുരക്ഷാ സേനകളും രംഗത്ത് വന്നതോടെ ഏറ്റുമുട്ടല്‍ ശക്തമായി. തിരിച്ചടിക്കാന്‍ സമയം നല്‍കാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീവ്രവാദികള്‍ അതിരാവിലെയുള്ള സമയം തിരഞ്ഞെടുത്തത്. എന്നാല്‍, ഇരുട്ടില്‍ ആളില്ലാ വിമാനങ്ങള്‍ വിവരങ്ങള്‍ കൈമാറിയതും സേനകള്‍ തയാറായതും ലക്ഷ്യം തകര്‍ക്കാന്‍ കഴിഞ്ഞു. ഇരുട്ടില്‍ ആളുകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുമെന്നതാണ് ഹെറോണ്‍ വിമാനങ്ങളുടെ കഴിവ്.
തെര്‍മല്‍ ഇമേജിങ് സാങ്കേതിക വിദ്യയിലൂടെ തീവ്രവാദികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ സേനകള്‍ക്ക് കഴിഞ്ഞു. ശരീരത്തിലെ ചൂട് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സെന്‍സറുകളാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. സൂക്ഷമമായ വിവരങ്ങള്‍ പോലും ശേഖരിക്കാന്‍ കഴിയുന്ന തെര്‍മല്‍ ഡിവൈസുകളാണിത്. വെളിച്ചമില്ലെങ്കിലും ആളുകളെ ചലനങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിയും. ഇസ്രേയല്‍ എയറോസ്‌പേസ് ഇന്‍ഡസ്ട്രിസാണ് നിര്‍മാണം. ജിപിഎസ് സംവിധാനം ഉപയോഗിച്ച് 35,000 അടി ഉയരത്തില്‍ നിന്ന് 52 മണിക്കൂറോളം തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ കഴിയും.
attack
ഭൂമിയിലെ നിയന്ത്രണ മുറിയില്‍ നിന്ന് നിയന്ത്രിച്ച് വിവരങ്ങള്‍ ശേഖരിക്കാം. വിവര ശേഖരണത്തിനായി പാക്ക്,ചൈന അതിര്‍ത്തികളില്‍ ഇന്ത്യ ഇത്തരം വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. എംഐ-35 ഹെലികോപ്റ്ററുകളിലും ഇതേ സാങ്കേതിക വിദ്യ ഘടിപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൃത്യമായ രീതിയില്‍ ഭൂമിയിലേക്ക് ആക്രമണം നടത്താനും ഈ ഹെലികോപ്റ്ററുകള്‍ക്ക് കഴിയും.
വ്യോമസേനാ കേന്ദ്രം തകര്‍ക്കുകയെന്ന ലക്ഷ്യമായിരുന്നു തീവ്രവാദികളുടെ മുന്നിലുണ്ടായിരുന്നത്. എന്നാല്‍, പഞ്ചാബ് എസ്പിയുടെ വാഹനം തട്ടിക്കൊണ്ട് പോയത് മുതല്‍ സുരക്ഷാ വിഭാഗങ്ങള്‍ ജാഗ്രത പാലിച്ചത് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞു.
മാത്രമല്ല പഞ്ചാബ് ഭാഗത്ത് നിന്ന് പാകിസ്താനിലേക്കുള്ള തിവ്രവാദികളുടെ ഫോണ്‍ സന്ദേശം ചോര്‍ത്തിയതോടെ സുരക്ഷാ സേനകള്‍ മുന്‍കരുതല്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു.

1/02/2016

ഇതാണ് നമ്മുടെ kochi മെട്രോ!

mathrubhumi.com

ഇതാണ് നമ്മുടെ മെട്രോ!

ഹൈദരാബാദ്: കേരളം കാത്തിരുന്ന ആ നിമിഷം. കൊച്ചി മെട്രോയ്ക്കുള്ള കോച്ചുകള്‍ തിരശീല നീക്കി പുറത്ത്. ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോമിന്റെ ആന്ധ്രപ്രദേശിലെ വ്യവസായശാലയില്‍ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു കോച്ചുകള്‍ കേരളത്തിന് കൈമാറി. മന്ത്രി ആര്യാടന്‍ മുഹമ്മദ്, കെ.വി. തോമസ് എം.പി., എം.എല്‍.എമാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, ഡി.എം.ആര്‍.സി. മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, അല്‍സ്റ്റോം ഇന്ത്യ മേധാവി ഭരത് സല്‍ഹോത്ര, കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ മെട്രോ കോച്ചാണ് ഇതെന്ന് ചടങ്ങില്‍ വെങ്കയ്യ നായിഡു അറിയിച്ചു.
Kochi
കൊച്ചി മെട്രോക്കായി അല്‍സ്‌റ്റോം നിര്‍മിച്ച കോച്ച്. ഫോട്ടോ: പി.പി ബിനോജ്
ഇന്ത്യയില്‍ ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും ആധുനിക സൗകര്യങ്ങളുള്ള മെട്രോ കോച്ചുകളാണിവ. മൂന്നു കോച്ചുകളാണ് തയാറായിരിക്കുന്നത്. ട്രെയിലറുകളില്‍ റോഡുമാര്‍ഗം ഇവ കേരളത്തില്‍ എത്തിക്കും. കോച്ചുകള്‍ ആലുവയിലെത്താന്‍ പത്തു ദിവസമെടുക്കും. ഗതാഗതക്കുരുക്കുകള്‍ ഒഴിവാക്കാന്‍, രാത്രിസമയത്തു മാത്രമായിരിക്കും ട്രെയിലറുകളുടെ യാത്ര. കൊച്ചിയില്‍ മുട്ടത്തുള്ള യാര്‍ഡിലെത്തിച്ച ശേഷം, കോച്ചുകള്‍ പരസ്പരം കൂട്ടിയോജിപ്പിക്കും.
Kochi metro
കൊച്ചി മെട്രോക്കായി അല്‍സ്‌റ്റോം നിര്‍മിച്ച കോച്ചിന്റെ ഉള്‍വശം. ഫോട്ടോ: പി.പി ബിനോജ്‌
22 മീറ്റര്‍ നീളവും രണ്ടരമീറ്റര്‍ വീതിയും രണ്ടുമീറ്റര്‍ ഉയരവുമാണ് കൊച്ചി മെട്രോയുടെ ഒരു കോച്ചിനുള്ളത്. മൂന്ന് കോച്ചുകളിലായി 140 പേര്‍ക്ക് ഇരുന്നും 600ഓളം പേര്‍ക്ക് ആകെയും യാത്ര ചെയ്യാവുന്നതാണ്. കഴിഞ്ഞ മാര്‍ച്ച് 21നാണ് കോച്ചുകളുടെ നിര്‍മാണം ആരംഭിച്ചത്. ഒമ്പതു മാസത്തിനുള്ളില്‍ കോച്ചുകള്‍ കൈമാറുന്നുവെന്നതും മറ്റൊരു പ്രത്യേകതയാണ്. 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായാണ് ഫ്രഞ്ച് കമ്പനി അല്‍സ്റ്റോം ഇന്ത്യയില്‍ കോച്ച് നിര്‍മാണം തുടങ്ങിയത്. തദ്ദേശീയമായ നിര്‍മാണ സാമഗ്രികളാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ലഭ്യമല്ലാത്തവ  മാത്രമാണ് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തത്.


കേരളം കാത്തിരുന്ന നിമിഷം കൊച്ചി മെട്രോ കോച്ചുകള്‍ ഇനി കേരളത്തിന് സ്വന്തം. അല്‍സ്‌റ്റോം നിര്‍മിച്ച കോച്ചുകള്‍ കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നാ...

Read more at: http://www.mathrubhumi.com/gallery/news/zoomin/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82-%E0%B4%95%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%A8%E0%B4%BF%E0%B4%AE%E0%B4%BF%E0%B4%B7%E0%B4%82-1.772544

1/01/2016

വോട്ടിനു വേണ്ടി കോട്ട് മാറിയവര്‍

എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്തു അതിനു വേണ്ടി ജീവിച്ച ആളും  അത് വളര്‍ത്തി വലുതാക്കിയപ്പോള്‍ അതിന്‍റെ ഭാഗം ചോദിച്ചു  ചുറ്റും കൂടിയവരും

മനുഷ്യന്‍റെ അത്യാഗ്രഹങ്ങള്‍

മനുഷ്യന്‍റെ അത്യാഗ്രഹങ്ങള്‍ അവസാനിക്കുന്നില്ല . ജ്ഞാനപ്പാന

വെള്ളം ശുദ്ധീകരിക്കാന്‍ 5 പൈസ:

mathrubhumi.com

വെള്ളം ശുദ്ധീകരിക്കാന്‍ 5 പൈസ: പദ്ധതിയുമായി മലയാളി പ്രൊഫസര്‍

അജീഷ് പ്രഭാകരന്‍ പി.
prof.
'നൂതന ആവിഷ്‌കാരങ്ങളും കണ്ടുപിടിത്തങ്ങളും സര്‍ഗപരതയുള്ള മനസില്‍നിന്നുമാണ് ഉത്ഭവിക്കുന്നത്. ഇത്തരം മനസുകള്‍ നിരന്തരം പ്രവര്‍ത്തിക്കുന്നതും ഫലത്തെക്കുറിച്ച് സ്വപ്‌നങ്ങള്‍ നെയ്തു കൊണ്ടേയിരിക്കുന്നതുമായിരിക്കും. പ്രപഞ്ചത്തിലെ എല്ലാ ശക്തികളും ആ പ്രചോദിത മനസിനുവേണ്ടി പ്രവര്‍ത്തിക്കും'.-ഡോ. എ.പി.ജെ. അബ്ദുള്‍ കലാം
ലിറ്ററിന് അഞ്ച് പൈസ നിരക്കില്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുമോ?. അതും ഒരു ജനവിഭാഗത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന 'ആര്‍സെനിക്' എന്ന വിഷാംശം കലര്‍ന്ന വെള്ളം വളരെ കുറഞ്ഞ ചെലവില്‍?. കഴിയുമെന്ന് മദ്രാസ് ഐഐടിയിലെ കെമിസ്ട്രി വിഭാഗത്തിലെ മലയാളി പ്രൊഫസര്‍ ഡോ. ടി. പ്രദീപ് പറയും.
അമൃത് (ആര്‍സനിക് ആന്‍ഡ് മെറ്റല്‍ റിമൂവല്‍ ത്രു ഇന്ത്യന്‍ ടെക്‌നോളജി) എന്ന പേരില്‍ നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ച് വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുന്ന ഉപകരണം നിര്‍മിച്ചിരിക്കുകയാണ് ഡോ. പ്രദീപും സംഘവും. ഇവരുടെ വാട്ടര്‍ പ്യൂരിഫയര്‍ എല്ലാ സംസ്ഥാനങ്ങളിലും ഉപയോഗിക്കാന്‍ കേന്ദ്ര ശുചിത്വ,കുടിവെള്ള മന്ത്രാലയം അനുമതി നല്‍കി.
പശ്ചിമ ബംഗാള്‍ നോയിഡയിലെ നോനോ ടെക്‌നോളജി വെള്ള ശുദ്ധീകരണ പ്ലാന്റ് സന്ദര്‍ശിച്ച് പദ്ധതി നടപ്പിലാക്കാനാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ദേശീയ ഗ്രാമ കുടിവെള്ള പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെ പ്ലാന്റ് സ്ഥാപിക്കാം.
ശാസ്ത്രം സമൂഹത്തിന് പ്രയോജനമാകണമെന്ന ഉറച്ച വിശ്വാസമാണ് ഇത്തരം കണ്ടുപിടുത്തങ്ങള്‍ക്ക് പിന്നില്ലെന്ന് പ്രൊഫ. പ്രദീപ് 'മാതൃഭൂമി ഓണ്‍ലൈനോ'ട് പറഞ്ഞു.
amruth water
വെള്ളത്തില്‍ ഇന്‍വസ്റ്റ് ചെയ്യാന്‍ ആര്‍ക്കും താല്‍പര്യമില്ല. എന്നാല്‍, എല്ലാവര്‍ക്കും വെള്ളം ആവശ്യമാണ്. അതിനാല്‍ കുറഞ്ഞ ചെലവില്‍ നല്ല വെള്ളം ജനങ്ങളിലേക്കെത്തണമെന്നാണ് പ്രദീപിന്റെ വാക്കുകള്‍. നാനോ ടെക്‌നോളജി ഫോര്‍ ക്ലീന്‍ വാട്ടര്‍ എന്ന മേഖലയിലാണ് ഗവേഷണം. പത്ത് വര്‍ഷത്തെ ഗവേഷണങ്ങളുടെ ഫലമായിട്ടാണ് ആര്‍സനിക് വാട്ടര്‍ പ്യൂരിഫൈര്‍ വികസിപ്പിക്കുന്നത്.
അമൃത് ജനങ്ങളിലേക്ക് 
നാനോ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വെള്ളത്തില്‍ നിന്ന് ബാക്ടീരിയ, വൈറസ്, രാസവസ്തുക്കള്‍ എന്നിവ എങ്ങനെ നീക്കം ചെയ്യാമെന്ന ലക്ഷ്യത്തോടെയാണ് ഗവേഷണത്തിന് തുടക്കം. നാനോ കണങ്ങള്‍ ഉപയോഗിച്ച് വെള്ളത്തില്‍ നിന്ന് അണുക്കളെ ഇല്ലാതാക്കി കുറഞ്ഞ വിലയ്ക്ക് ജനങ്ങളില്‍ എത്തിക്കാമെന്ന ഗവേഷണത്തിലേക്ക് കടക്കുന്നു.
പശ്ചിമ ബംഗാള്‍,ബീഹാര്‍,ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് ആര്‍സെനിക് കലര്‍ന്ന വെള്ളം ജനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത്്. പല തരത്തിലുള്ള രോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നു. ആറ് മില്യണ്‍ ജനങ്ങള്‍ ആര്‍സെനിക് വിഷാംശം കാരണം ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.
ത്വക്ക് പൊട്ടുക, ശ്വാസകോശം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാവുക, മൂത്രാശയരോഗം, ത്വക്കിലെ അര്‍ബുദം, കുട്ടികളില്‍ ബുദ്ധിവികാസം കുറയുക, ജനിതക വൈകല്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലും ആര്‍സെനിക് വിഷാംശം കലര്‍ന്ന വെള്ളം ജനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
1914 ല്‍ ആണ് ആര്‍സെനിക് വിഷം കണ്ടെത്തുന്നത്. മനുഷ്യ ശരീരത്തെ സാവധാനത്തില്‍ ഇല്ലാതാക്കുന്ന വിഷമാണിത്. നെപ്പോളിയനെ കൊലപ്പെടുത്തിയത് ആര്‍സെനിക് ഉപയോഗിച്ചെന്നാണ് വാദം. സാധാരണ മണ്ണിന്റെ വിവിധ പാളികളിലൂടെ വെള്ളം കടന്നു പോകുമ്പോള്‍ ശുദ്ധീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍, ആര്‍സെനിക് മേഖലയില്‍ ഇതിന് കഴിയുന്നില്ല.
water
ചിറക് വിരിയ്ക്കുന്ന നാനോ കണങ്ങള്‍
നാനോ കണങ്ങളിലൂടെ വെള്ളം കടന്നു പോകുമ്പോള്‍ സൂക്ഷ്മാവസ്ഥയിലുള്ള മാലിന്യങ്ങള്‍ ഇല്ലാതാകുന്നു. പിന്നീട് ആര്‍സെനിക്, ഈയം, ഇരുമ്പ് തുടങ്ങിയവയെ നശിപ്പിക്കും. അതായത് വിഷ വസ്തുക്കളെ നാനോ കണങ്ങള്‍ മുറിച്ച് ഇല്ലാതാക്കുന്നു. തുടര്‍ന്നു പാര്‍ശ്വഫലങ്ങളില്ലാത്ത പുതിയ പദാര്‍ത്ഥമാക്കി മാറ്റുന്നു.
തികച്ചും ഗ്രാമങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇത് വികസിപ്പിച്ചത്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലാണ് ആദ്യമായി പദ്ധതി അവതരിപ്പിച്ചത്. പിന്നീട് ബംഗാള്‍ സര്‍ക്കാരിന്റെ ആര്‍സെനിക് ടാസ്‌ക് ഫോഴ്‌സ് അനുമതി നല്‍കി. വലിയ യൂണിറ്റില്‍ മണിക്കൂറില്‍ 18,000 ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കും. വീടുകളില്‍ ചെറിയ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു.
വെള്ളം ശുദ്ധീകരിക്കുന്നതിന് വൈദ്യുതിയോ, വെള്ളം പമ്പ് ചെയ്യുകയോ വേണ്ട. ലിറ്ററിന് അഞ്ച് പൈസ നിരക്കില്‍ നാല് ലക്ഷത്തോളം ജനങ്ങളാണ് ഇന്ന് നാനോ ടെക്‌നോളജിയിലൂടെ ശുദ്ധീകരിച്ച വെള്ളം കുടിക്കുന്നത്. അതായത് ലിറ്ററിന് അഞ്ച് പൈസ നിരക്കില്‍ വെള്ളം വീട്ടിലെത്തുന്നു. രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ നാനോ ടെക്‌നോളജിയുടെ സഹായത്താല്‍ നിര്‍മിച്ചിരിക്കുന്നു.
ഇനോ-നാനോ റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ് എന്നപേരില്‍ ഐഐടിയിലെ പൂര്‍വ വിദ്യാര്‍ഥികള്‍ രൂപം നല്‍കിയ കമ്പനിയാണ് പദ്ധതിയുടെ വാണിജ്യ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. നിലവില്‍ ഇന്ത്യയില്‍ മാത്രം വില്‍പ്പന നടത്തുന്ന വാട്ടര്‍ പ്യൂരിഫൈയറിനെ വിദേശ രാജ്യങ്ങളില്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.
ദേശീയ നാനോ നയം
ദേശീയ നാനോ ടെക്‌നോളജി നയത്തിന്റെ ഭാഗമായി 2011 ല്‍ കൂടുതല്‍ ഗവേഷണങ്ങള്‍ക്കായി ഐഐടിയില്‍ കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയം ഒരു സെന്റര്‍ തന്നെ അനുവദിച്ചു. തീമാറ്റിക് യൂണിറ്റ് ഓഫ് എക്‌സ്‌ലന്‍സ് ഓഫ് വാട്ടര്‍ എന്ന പേരില്‍ ഗവേഷണം കൂടുതല്‍ സജീവമായി.
നാനോ സാങ്കേതിക വിദ്യയുടെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ് ജനങ്ങള്‍ക്ക് എങ്ങനെ പ്രയോജനമാക്കാം എന്ന രീതിയില്‍ ഗവേഷണങ്ങള്‍ തുടങ്ങി. മനുഷ്യന്റെ ദൈനംദിന ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാങ്കേതിക വിദ്യ കൊണ്ട് കഴിയണം. അത് ചെലവ് കുറഞ്ഞതാകണമെന്ന് പ്രദീപ് പറയുന്നു.
ഏറ്റവും കുറഞ്ഞ ചെലവില്‍ ലോകത്ത് ആദ്യമായിട്ടാണ് വെള്ളം ശുദ്ധീകരിക്കുന്ന സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്. നാനോ ടെക്‌നോളജി ഉപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ വിഷത്തെ എങ്ങനെ ഇല്ലാതാക്കാമെന്നതടക്കം ഒട്ടേറെ ഗവേഷണ പദ്ധതികള്‍ പ്രൊഫ. പ്രദീപിന്റെ നേതൃത്വത്തിലുള്ള  സംഘത്തിനുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ ശാന്തിസ്വരൂപ് ഭട്‌നാഗര്‍ പുരസ്‌കാരം, ബി.എം. ബിര്‍ള സയന്‍സ് പ്രൈസ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയ പ്രദീപ് മലപ്പുറം പന്താവൂര്‍ സ്വദേശിയാണ്. കുഞ്ഞുകണങ്ങള്‍ക്ക് വസന്തം: നാനോ ടെക്‌നോളജിക്ക് ഒരാമുഖം' എന്ന പേരില്‍ മലയാളത്തില്‍ പുസ്തകം രചിച്ചിട്ടുണ്ട്.

മോഡി ഒന്നരവർഷത്തിനിടെ കേരളത്തിനു അനുവദിച്ചത് 21 പദ്ധതികൾ; മന്‍മോഹന്‍ തന്നത് രണ്ടു എണ്ണവും

marunadanmalayali.com

മോദിയുടെ ഭരണത്തിൽ കേരളത്തിന് പറയാനുള്ളത് നേട്ടങ്ങളുടെ കഥ; ഒന്നരവർഷത്തിനിടെ അനുവദിച്ച്...

മോദിയുടെ ഭരണത്തിൽ കേരളത്തിന് പറയാനുള്ളത് നേട്ടങ്ങളുടെ കഥ; ഒന്നരവർഷത്തിനിടെ അനുവദിച്ച് കിട്ടിയത് 21 പദ്ധതികൾ; മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മന്മോഹൻ സർക്കാർ നൽകിയത് പേരിന് രണ്ടെണ്ണവും

January 01, 2016 | 11:51 AM | Permalink


ആർ കെ നീലകണ്ഠൻ

കൊച്ചി: കേന്ദ്രവും കേരളവും ഒരേ പാർട്ടി ഭരിച്ചാൽ മാത്രമേ വികസനങ്ങൾ നാട്ടിൽ നടപ്പാക്കാൻ സാധിക്കുകയുള്ളൂ എന്നുള്ള തെരഞ്ഞെടുപ്പ് സമയത്തുള്ള കോൺഗ്രസ് പ്രസ്താവനകൾ പൊളിയുന്നു. കേരളത്തിന് അടുത്തിടെ കേന്ദ്ര സർക്കാരിൽ നിന്ന് കിട്ടിയ 23 പദ്ധതികളിൽ രണ്ടെണ്ണം മാത്രമാണ് കോൺഗ്രസ് കേന്ദ്ര ഭരണകാലത്ത് കേരളത്തിന് ലഭിച്ചത്. ബാക്കി 21 പദ്ധതികളും ലഭിച്ചത് 2014-2016 കാലഘട്ടത്തിലാണെന്നു തെളിയിക്കുന്ന രേഖകൾ മറുനാടൻ മലയാളിക്ക് ലഭിച്ചു.
ഈ നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിൽ കേന്ദ്ര വികസന പദ്ധതികളിൽ കേരളത്തിന് ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം അനുവജിച്ച പദ്ധതികൾ ഏതൊക്കെയാണെന്നും, അതിനായി എത്ര തുക കേന്ദ്രം കേരളത്തിന് ലഭിച്ചു എന്നുമുള്ള കെവി വിജയദാസിന്റെ ചോദ്യനുള്ള മറുപടിയിലാണ് കാര്യങ്ങൾ വ്യക്തമാകുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മൊത്തം 23 കേന്ദ്രാവിഷ്ടിത പദ്ധതികളാണ് കേരളത്തിനായി കിട്ടിയതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൊടുത്ത മറുപടിയിൽ പറയുന്നു.
23 കേന്ദ്രാവിഷ്ടിത പദ്ധതികളിൽ മന്മോഹൻസിങ് പ്രധാനമന്ത്രിയായിരിക്കുമ്പോൾ കേരളത്തിനു ലഭിച്ചത് വെറും രണ്ടു പദ്ധതികൾ മാത്രമാണെന്നും മറ്റു കേന്ദ്രാവിഷ്ടിത പദ്ധതികൾ സംസ്ഥാനത്തിന് ലഭിച്ചത് ഇപ്പോഴത്തെ കേന്ദ്ര സർക്കാർ ഭരണകാലത്താണെന്നും മുഖ്യമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നു. അതായത് മോദിയുടെ ഭരണത്തിൽ കേരളത്തിൽ ധാരാളെ കേന്ദ്ര പദ്ധതിയെത്തുന്നുവെന്ന് കോൺഗ്രസ് സർക്കാർ തന്നെ സമ്മതിക്കുന്നു. കേന്ദ്രത്തിൽ കോൺഗ്രസ് ഭരണമുള്ളപ്പോൾ അവഗണനയും വ്യക്തം.
മന്മോഹൻസിങ് ഭരണകാലത്ത് യുഡിഎഫ് ഗവൺമെന്റ് കേരളം ഭരിക്കുമ്പോൾ സബ്മിഷൻ ഓഫ് അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ, കേരള ട്രാവൽ മാർട്ട് എന്നീ രണ്ടു കേന്ദ്രാവിഷ്ടിത പദ്ധതികൾക്കായി കേരളത്തിന് വേണ്ടി പണം അനുവദിച്ചിരുന്നു. പിന്നിട് മാറിവന്ന മോദി
സർക്കാരിന്റെ 2014-2015 കാലഘട്ടത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് വലുതും ചെറുതുമായ 17 പദ്ധതികൾ കേരളത്തിന് ലഭിച്ചു. 2015-2016 കാലഘട്ടത്തിൽ അത് 23 പദ്ധതികളായി ഉയർന്നതായും മുഖ്യമന്ത്രി നിയമസഭയുടെ മുൻപിൽ വച്ച മറുപടിയിൽ നിന്ന് മനസിലാവും.


യുപിഎ ഭരിക്കുന്ന 2013-2014 കാലഘട്ടത്തിൽ കേന്ദ്രാവിഷ്ടിത പദ്ധതിയിനത്തിൽ അനുവദിച്ച രണ്ടു പദ്ധതിയിൽ കേരളത്തിന് അനുവദിച്ചത് 512 ലക്ഷം രൂപയാണ്. എന്നാൽ പിന്നീടു വന്ന ബിജെപി സർക്കാർ 17 പദ്ധതികളിലായി 64235.97 ലക്ഷം രൂപ കേരളത്തിന് നൽകി എന്നാണ് നിയമസഭയിൽ ഉമ്മൻ ചാണ്ടി പറഞ്ഞ കണക്കുകൾ വ്യക്തമാക്കുന്നത്. നടപ്പ് വർഷത്തിൽ 18 കേന്ദ്രാവിഷ്ടിത പദ്ധതികളിലായി 72154.76 ലക്ഷം രൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു.
കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്ന പദ്ധതികളിൽ ആർഎംഎസ്എ (രാഷ്ട്രിയ മാദ്ധ്യമിക് ശിക്ഷ അഭിയാൻ) എന്ന പദ്ധതിക്കായി കഴിഞ്ഞ വർഷം 1650 ലക്ഷം രൂപയും ഇപ്പോൾ 6300 ലക്ഷം രൂപയും കേന്ദ്ര സർക്കാർ അനുവദിച്ചു. നാഷണൽ ഹെൽത്ത് മിഷന് 2014-2015 ൽ 46595 ലക്ഷവും 2015-2016 നടപ്പ് വർഷത്തിൽ 37188 ലക്ഷം രൂപയും കേന്ദ്രാവിഷ്ടിത പദ്ധതി പ്രകാരം കേന്ദ്രത്തിൽ നിന്ന് അനുവദിച്ചതായി ഉമ്മൻ ചാണ്ടി തന്നെയാണ് നിയമസഭയിൽ വ്യക്തമാക്കിയത്.
ഈ സർക്കാർ വന്നതിനു ശേഷം പദ്ധതികൾ നടപ്പാക്കാൻ വീഴ്ച വരുത്തിയിട്ടില്ലെന്നും, പുതിയ പദ്ധതികളിൽ നിന്നും കേരളത്തെ നിഷേധിച്ചിട്ടിലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

എല്ലാവര്‍ക്കും സന്തോഷകരമായ സമാധാനപരമായ ഐശ്വര്യപൂര്‍ണമായ ഒരു പുതിയ വര്‍ഷമാകട്ടെ 2016 എന്ന് ആശംസിക്കുന്നു

എല്ലാവര്‍ക്കും സന്തോഷകരമായ സമാധാനപരമായ ഐശ്വര്യപൂര്‍ണമായ ഒരു പുതിയ വര്‍ഷമാകട്ടെ 2016 എന്ന് ആശംസിക്കുന്നു

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1