ലോകത്തിലെ പ്രശസ്തമായ
രാജ്യത്തെ പ്രശസ്തമായ കമ്പനിയില്‍ ഉന്നതങ്ങളില്‍ ബ്രെഷ് ഓപ്പെരട്ടെര്‍ ആയി (
പയിന്റെര്‍ ) ജോലി ചെയ്യുന്ന സലാമും കലാമും . താഴെ ഉണ്ടായിരുന്ന എന്‍ജിനീയര്‍ സധുവിനെ
പാമ്പ് കടിച്ചു ( ഒഴിവു ദിവസങ്ങളില്‍ വെള്ളമടിച്ചു പാമ്പ് ആയി കിടക്കുന്നവനാണ് ,അതിനാലായിരിക്കും
പാമ്പിനു കടിക്കാന്‍ തോന്നിയത് .) . അത് കേട്ട് സേഫ്റ്റി വന്നു വണ്ടി വിളിച്ചു
ആസ്പത്രിയില്‍ കൊണ്ടുപോകാനുള്ള കാര്യങ്ങള്‍ നടത്തുമ്പോള്‍ മേലെ പെയിന്റു
അടിച്ചുകൊണ്ട് നിന്നിരുന്ന കലാം എത്തി നോക്കിയപ്പോള്‍ കൂടെ ഉണ്ടായ സലാം താഴെ വീണു
. താഴേക്കു വീഴുന്ന വീഴ്ചയില്‍ ഒന്നാം നിലയില്‍ പുറത്തു നിന്നിരന്ന ബീര്‍ബലിന്റെ മേല് വീണു അവനും താഴെ വീണു . ബീര്‍ബല്‍ ഒച്ച
എടുക്കുകയാണ് അയ്യോ വേദനിക്കുന്നേ ഹോസ്പിറ്റലില്‍ കൊണ്ട് പോകു , ഞാനിപ്പ
ചാകും എന്നും പറഞ്ഞു . അപ്പോള്‍ സേഫ്ടി പറയുകയാണ് പത്താം നിലയില്‍ നിന്ന് വീണ സലാമിന്
ഒരു കുഴപ്പവുമില്ല അവന്‍ അവിടെ മിണ്ടാതെ കിടക്കുന്നുണ്ട് .നീയും മിണ്ടാതെ കിടക്കൂ
എന്ന്. അങ്ങനെ ആകാതിരിക്കാനാണ് എന്ന് ബീര്‍ബല്‍
കാരഞ്ഞുകൊണ്ട് പറഞ്ഞു .അവന്‍ ഉറങ്ങി വീണതാ കുകയുള്ളൂ അവന്‍ എപ്പോഴും ഉറക്കമാ .
വണ്ടി വന്നു എല്ലാവരെയും കേറ്റി ഹോസ്പിറ്റലില്‍ പോയി അത് കഴിഞ്ഞപ്പോളാണ് പാമ്പ്
കടി ഏറ്റ സധു അവിടെ കിടക്കുന്നു അവനെ കൊണ്ട് പോകാന്‍ മറന്നു പോയി . വേറെ വണ്ടി
വിളിക്കാനായി ഇനി വണ്ടി ഇല്ല എല്ലാവരും ന്യൂ ഇയര്‍ ആഘോഷത്തിനു പോയിരിക്കുകയാണ്
എന്ന് സേഫ്റ്റി. ഈ പോയ വണ്ടി തന്നെ തിരിച്ചു വന്നിട്ട് കൊണ്ടുപോകാം എന്നും പറഞ്ഞു
. അത് കേട്ട് സധു അവിടെ വയ്യാതെ കിടന്നു . അങ്ങനെ കുറച്ചു കഴിഞ്ഞപ്പോള്‍ സീനിയര്‍
പ്രോജക്റ്റ് മാനേജര്‍ വരുന്നത് കണ്ടപ്പോള്‍ സേഫ്റ്റി ഓടിവന്നു സധുവിനോട് എഴുന്നേറ്റു
നിക്ക് അല്ലെങ്കില്‍ സാര്‍ പിന്നെ വഴക്ക് പറയും എന്ന് പറയേണ്ട താമസം സധു ചാടി എഴുന്നേറ്റു
. സാര്‍ വിശേഷം ചോദിച്ചപോള്‍ അറിഞ്ഞ പ്രകാരം പോയ വണ്ടിയെ വേഗം തിരിച്ചു വിളിക്കാന്‍
പറഞ്ഞു . അത് കേട്ടതും സേഫ്റ്റി വണ്ടിയെ തിരിച്ചു വിളിച്ചു അപ്പോള്‍ സെനയന്‍
ഡ്രൈവര് അര കിലോമീറ്റര്‍ പോയാല്‍ ഹോസ്പിടല്‍ ആയെന്നു പറഞ്ഞെങ്കിലും അവരെ അവരെ
വഴിയില്‍ ഇറക്കി വണ്ടി തിരിച്ചു വരുന്ന സമയത്താണ് ഈ വിവരം എല്ലാം കേട്ട് ജീയെം
ഹോസ്പിറ്റലിലേക്ക് വന്നത് വഴിക്ക് അവരെ കണ്ടപ്പോള്‍ അവരോടു ചോധിച്ചപ്പോളാണ് അവരെ
അവിടെ ഇറക്കി വണ്ടി പോയ വിവരം അറിഞ്ഞു കോപത്തോടെ ജീയെം സാഫ്ടിയെ വിളിച്ചു വണ്ടി
എവിടെയായാലും വേണ്ടില്ല വേഗം തിരിച്ചു വിടാന്‍ പറഞ്ഞു ഇങ്ങനെ ഇവിടെ നില്കുന്നത്
പോലീസ് കണ്ടാല്‍ കമ്പനിക്ക് നോട്ടിസ് വരും എന്നും പറഞ്ഞു . ഇത് കേട്ടപടി സേഫ്റ്റി
സനയനെ വിളിച്ചു തിരിച്ചു പോകാന്‍ പറഞ്ഞു . ഇവിടെ സൈറ്റ് എത്താറായി എന്ന് സനയന്‍
പറഞ്ഞെങ്കിലും അത് നീ നോക്കണ്ട തിരിച്ചു പോയിക്കോ സധുവിനെ ഞാന്‍ കൊണ്ട് വരാം
എന്നും പറഞ്ഞു അവനെ തിരിച്ചു വിട്ടു . ഹോസ്പിറ്റലില്‍ എത്തി സലാം മരിച്ചെന്നു
കരുതി പോസ്റ്റു മോര്ടത്തിനായി ഉളികൊണ്ട് നെറ്റിയില്‍ ഒരു കുത്ത് കുതിയപ്പോളാണ്
അവന്‍ ഉറക്കത്തില്‍ നിന്ന് ചാടി എഴുന്നേറ്റു എന്‍റെ ബ്രഷ് എവിടെ ,പെയിന്റു എവിടെ
എന്ന് ചോദിക്കുന്നത് . അപ്പോള്‍ അവനെ പോസ്റ്റ് മോര്ടം ടേബിളില്‍ നിന്ന് ഒപെരേഷന്‍
ടേബിളിലേക്ക് മാറ്റി 12 സ്ടിച്ചു ഇട്ടു 12 മണിക്ക് അവനെ പുറത്തു കടത്തി .
അപ്പോഴേക്കും ഇതെല്ലം അറിഞ്ഞു സ്പോണ്‍സര്‍ എത്തി . സ്പോണ്‍സര്‍ വന്നപ്പോള്‍
എല്ലാവരും കൂടി അദ്ദേഹത്തിന് പുതുവത്സരാശംസകള്‍ നേര്‍ന്നു . സ്പോണ്‍സര്‍
എല്ലാവര്കുമായി ‘ ഏവര്‍ക്കും നന്മ നിറഞ്ഞ പുതു വത്സരാശംസകള്‍ “ നേര്‍ന്നു . അവിടെ
വച്ച് സലാം ഒരു എല്ലാവര്കുമായി ഒരു ഉറപ്പു കൊടുത്തു ഇനി പണി സമയത്ത് ഉറങ്ങില്ല , എല്ലാവര്‍ക്കും
എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍ .
1/01/2014
12/31/2013
12/18/2013
ലോക്പാല്‍ ബില്‍ എന്നാല്‍..
ലോക്പാല്‍ ബില്‍ എന്നാല്‍...
പാര്‍വതി എം പണിക്കര്‍
മനോരമ 18/12/2013
"
ലോക്പാല്‍ ബില്‍ ലോക്സഭയും പാസാക്കി
അഴിമതിയെ വേരോടെ പിഴുതെറിയാനാണ് ലോക്പാല്‍ബില്‍ കൊണ്ട് പൊതു സമൂഹം ലക്ഷ്യമിടുന്നത്. നിയമമായാല്‍ ഇലക്ഷന്‍ കമ്മിഷനെ പോലെ സ്വതന്ത്രാധികാരമുള്ള ഒരു സംഘടനയായി ലോക്പാല്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. അഴിമതി കേസുകള്‍ റജിസ്റ്റര്‍ ചെയ്ത് പരാതികള്‍ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ സര്‍ക്കാര്‍ അനുമതിയില്ലാതെ അന്വേഷിക്കാന്‍ ലോക്പാലിന് അധികാരമുണ്ടായിരിക്കും. പതിനായിരക്കണക്കിന് ഉദ്യോഗസ്ഥരടങ്ങുന്ന ബ്യൂറോക്രസിയെ പ്രത്യേകം തിരഞ്ഞെടുക്കപ്പെടുന്ന ഏതാനും പേര്‍ നിയന്ത്രിക്കുന്ന ശക്തമായ അഴിമതി വിരുദ്ധ നിയമമാണ് ലോക്പാല്‍ ബില്‍.
ഭരണ പരിഷ്കാര കമ്മിഷന്റെ ശുപാര്‍ശ അനുസരിച്ചാണ് ആദ്യ ലോക്പാല്‍ ബില്ലിന്റെ കരട് രൂപീകരിച്ചത്. അധികൃതരില്‍ നിന്നു നേരിടേണ്ടി വരുന്ന അനീതി സംബന്ധിച്ചു ജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നതിനും പരിഹാരം നിര്‍ദേശിക്കുന്നതിനും സ്വതന്ത്ര സംവിധാനം വേണമെന്നതായിരുന്നു കമ്മിഷന്റെ നിര്‍ദേശം.
ലോക്പാലിനു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അന്വേഷണ വിഭാഗവും ഉദ്യോഗസ്ഥ സംഘവും ഉണ്ടാവും. ലോക്പാല്‍ അധ്യക്ഷനും എട്ടംഗ സമിതിയിലെ നാലുപേരും ജുഡീഷ്യറിയുടെ പ്രതിനിധികളായിരിക്കും. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ സ്വത്തു കണ്ടുകെട്ടാനുള്ള അധികാരം ലോക്പാലിനുണ്ട്; വ്യാജ പരാതിക്കാര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കാനും.
ലോക്പാnnല്‍ ചരിത്രം
44 വര്‍ഷത്തെ ചരിത്രമാണ് ലോക്പാല്‍ ബില്ലിന്റേത്. ലോക്സഭ പാസാക്കിയിട്ടും നിയമമാകാതെ അവശേഷിക്കുന്നതിന്റെ ചരിത്രം.1969
ലാണ് ലോക്പാല്‍ ബില്‍ ആദ്യമായി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. 1969ലെ നാലാം ലോക്സഭയില്‍ ശാന്തി ഭൂഷണാണ് ബില്‍ ആദ്യമായി അവതരിപ്പിച്ചത്. അന്ന് ബില്ലിന്റെ പേര് ലോക്പാല്‍, ലോകായുക്ത ബില്‍ എന്നായിരുന്നു. ലോക്സഭ പാസാക്കിയ ബില്‍
രാജ്യസഭയുടെ പരിഗണനയ്ക്ക് അയച്ചു.
രാജ്യസഭയുടെ അംഗീകാരം ലഭിക്കും മുന്‍പ് നാലാം ലോക്സഭ കാലാവധി പൂര്‍ത്തിയാക്കി
പിരിഞ്ഞതോടെ ബില്‍ കാലഹരണപ്പെട്ടു.പിന്നീട് ഒന്‍പതു തവണകൂടി ലോക്പാല്‍ ലോക്സഭ വഴി കയറിയിറങ്ങി. 1971, 1977, 1985, 1989, 1996, 1998, 2001, 2005, 2008 എന്നീ വര്‍ഷങ്ങളില്‍ മാറ്റങ്ങളോടെ ബില്‍ ലോക്സഭയിലെത്തി. സഭയില്‍ അവതരിപ്പിക്കപ്പെട്ട ബില്ലുകള്‍ വിവിധ സമിതികളുടെ പരിഗണനയ്ക്ക് അയച്ചു.
സമിതികളുടെ റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനം എടുക്കും മുന്‍പ് സഭ പിരിയുന്നതാണു ലോക്പാല്‍ ബില്ലിന്റെ ദുരവസ്ഥയ്ക്കുള്ള പ്രധാന കാരണമായി പറയുന്നത്.
2011ല്‍ പത്തു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്ക്കും ഒരു മണിക്കൂറിലേറെ നീണ്ട വോട്ടെടുപ്പിനും ശേഷം അഴിമതിവിരുദ്ധ ലോക്പാല്‍ ബില്‍ ലോക്സഭ അംഗീകരിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം 2013 ഡിസംബര്‍ 13ന് ബില്‍ രാജ്യസഭയിലും അവതരിപ്പിക്കപ്പെട്ടു.
അണ്ണാ ഹസാരെയും ജനലോക്പാലും
നാലു പതിറ്റാണ്ടു കാലം വിവിധ സര്‍ക്കാരുകള്‍ പരിഗണിക്കുകയും അവഗണിക്കുകയും ചെയ്ത ലോക്പാല്‍ ബില്ലിനു വേണ്ടി പ്രമുഖ
ഗാന്ധിയന്‍ അണ്ണാ ഹസാരെ 2011 മുതല്‍ നടത്തി വന്ന നിരാഹാരം ഉള്‍പ്പെടെയുള്ള സമരമുറകളാണ് ബില്‍ രാജ്യസഭ വരെയെത്തിച്ചത്.
സര്‍ക്കാര്‍ മന്ദിരങ്ങളില്‍ അഴിമതി കൊടികുത്തിയ കഥ പുറംലോകം പാടിത്തുടങ്ങിയതോടെയാണ് ലോക്പാല്‍ വിഷയം വീണ്ടും സജ
ീവമായത്. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ പൌരസമൂഹ പ്രതിനിധികള്‍ തയാറാക്കിയ ജനലോക്പാല്‍ ബില്‍ ചര്‍ച്ചാ വിഷയമായി.ജസ്റ്റീസ് സന്തോഷ് ഹെഗ്ഡേയായിരുന്നു ജനലോക്പാലിന്റെ ശില്‍പി.
അഴിമതിയെ പ്രതിരോധിക്കുന്നതിന് സമഗ്രമായ ജനലോക്പാല്‍ ബില്‍ പസാക്കണമെന്ന് ആവശ്യപ്പെട്ട് ഹസാരെ ഏപ്രില്‍ 05, 2011നാണ് ജന്തര്‍ മന്തറില്‍ ആദ്യമായി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. ജനലോക്പാല്‍ ബില്‍ തയാറാക്കുന്നതിന് 50% ജനങ്ങള്‍ക്കു പ്രാതിനിധ്യമുള്ള സംയുക്തസമിതി ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ രൂപീകരിച്ചതോടെയാണ് അഞ്ചു ദിവസത്തെ നിരാഹാരം ഹസാരെ അവസാനിപ്പിച്ചത്.
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് ലോക്പാല്‍ ബില്‍ ചര്‍ച്ചചെയ്തു
പാസാക്കണമെന്നതുള്‍പ്പെടെ പുതിയ ആവശ്യം ഉന്നയിച്ച് ലോക്സഭയില്‍ ബില്‍ പാസാക്കുന്നതുവരെ പലതവണ ഹസാരെ സമരമുഖത്തെത്തി. പതിനായിരങ്ങള്‍ അദ്ദേഹത്തിനൊപ്പം അണിചേര്‍ന്നു.
ജനലോക്പാല്‍ സമരത്തില്‍ ഹസാരെയുടെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്നു ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍. എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കത്തില്‍ ഇരുവരും വഴിപിരിയുകയായിരുന്നു. ജനലോക്പാല്‍ മുന്നേറ്റത്തില്‍ ഒപ്പമുണ്ടായിരുന്ന സന്തോഷ് ഹെഗ്ഡേ, കിരണ്‍ ബേദി തുടങ്ങിയവരും ഇതോടെ കേജരിവാള്‍ സംഘത്തില്‍ നിന്നകന്നു.
ലോക്സഭയിലവതരിപ്പിച്ച കരടു ലോക്പാല്‍ ബില്ലിലെ പ്രധാന നിര്‍ദേശങ്ങള്‍
. സംസ്ഥാനങ്ങളില്‍ ലോകായുക്തയും കേന്ദ്രതലത്തില്‍ ലോക്പാല്‍ എന്ന പേരിലും അഴിമതി വിരുദ്ധ സംഘടന സ്ഥാപിക്കുക.
. ലോക്പാലിനെ നിരീക്ഷിക്കാന്‍ ക്യാബിനറ്റ് സെക്രട്ടറിക്കും ഇലക്ഷന്‍ കമ്മിഷനും അനുവാദമുണ്ടായിരിക്കും. അത് സര്‍ക്കാരില്‍ നിന്നു സ്വതന്ത്രമായിരിക്കും. അന്വേഷണങ്ങളില്‍ മന്ത്രിമാര്‍ക്കും ഇടപെടാന്‍ കഴിയില്ല. ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍, രാഷ്ട്രീയക്കാര്‍ തുട
ങ്ങിയവര്‍ക്കെതിരെ സ്വതന്ത്രമായി അന്വേഷണം നടത്തി പ്രോസിക്യൂട്ട് ചെയ്യാന്‍ ലോക്പാലിന് അധികാരം ഉണ്ടായിരിക്കും.
. ജഡ്ജിമാര്‍, ക്ളീന്‍ റെക്കോര്‍ഡുള്ള ഐഎഎസുകാര്‍, സാധാരണ പൌരന്‍മാര്‍, ഭരണഘടനാ വിദഗ്ധന്‍മാര്‍ തുടങ്ങിയവരാണ് ലോക്പാല്‍ സമിതിയിലേയ്ക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.
. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യു ചെയ്യുന്നത് വിഡിയോയില്‍ പകര്‍ത്തും. അത് പൊതുസമൂഹത്തിനു നല്‍കും.
. അഴിമതിക്കെതിരെ ഉള്ള പരാതികളും അതിനെതിരെ എടുത്ത നടപടികളുടെ ചുരുക്കവും എന്തെന്ന് ഓരോ മാസവും ലോക്പാലിന്റെ വെബ്സൈറ്റില്‍ നല്‍കും. പൊതു ജനങ്ങള്‍ക്ക് അതു പരിശോധിക്കാവുന്നതാണ്.
. എല്ലാ കേസുകളിലും ഒരു വര്‍ഷത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കും. വിചാരണ തൊട്ടടുത്ത വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. ഒരു കേസ് തീര്‍ക്കുന്നതിനായി രണ്ടു വര്‍ഷത്തിലധികം എടുക്കില്ല.
. സര്‍ക്കാരിനു വരുന്ന നഷ്ടം അഴിമതി നടത്തിയ ആളില്‍ നിന്നു ശിക്ഷ അനുഭവിക്കുന്ന കാലത്ത് തിരിച്ചെടുക്കും.
. പൌരന്‍ സര്‍ക്കാരില്‍ നല്‍കിയ അപേക്ഷയിന്‍മേല്‍ നിശ്ചിത സമയത്തിനുള്ളില്‍ തീര്‍പ്പുണ്ടായില്ലെങ്കില്‍ അയാള്‍ക്ക് ലോക്പാലിനെ സമീപിക്കാവുന്നതാണ്. അതിനു കാരണക്കാരായവരില്‍ നിന്ന് ലോക്പാല്‍ സമിതി പിഴ ഈടാക്കി പരാതിക്കാരന് നല്‍കും.
. ലോക്പാല്‍ സമിതിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുണ്ടായാല്‍ അന്വേഷണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. പരാതി ശരിയാണെങ്കില്‍ രണ്ടുമാസത്തിനുള്ളില്‍ ഉദ്യോഗസ്ഥനെ ലോക്പാല്‍ സമിതിയില്‍ നിന്നു പുറത്താക്കും.
. രാജ്യത്ത് നിലവിലുള്ള അഴിമതി വിരുദ്ധ ഏജന്‍സികളായ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍, സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗം എന്നിവ ലോക്പാലില്‍ ലയിപ്പിക്കും.
. അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലോക്പാലിനെ അറിയിക്കുന്നവരെ ലോക്പാല്‍ സംരക്ഷിക്കും.
ലോക്പാലില്‍ വീണ്ടും ഭേദഗതി
കേന്ദ്രത്തിലെ ലോക്പാലിനെയും സംസ്ഥാന ലോകായുക്തകളെയും വേര്‍തിരിച്ചു കൊണ്ടു ഭേദഗതി ചെയ്ത ലോക്പാല്‍ ബില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. പൌരസമൂഹത്തിന്റെ പ്രതിഷേധവും വിവാദങ്ങളുംകൊണ്ടു ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ബില്‍ നിയമമാകാന്‍ ഇതോടെയാണു സാധ്യത തെളിഞ്ഞത്. രാജ്യസഭാ സിലക്ട് കമ്മിറ്റി നിര്‍ദേശിച്ച 16 ഭേദഗതികളില്‍ 14 എണ്ണവും മന്ത്രിസഭ അംഗീകരിച്ചു.
പ്രോസിക്യൂഷന്‍ ഡയറക്ടറെ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ നിര്‍ദേശിക്കണമെന്ന നിര്‍ദേശവും ഇ
തില്‍ ഉള്‍പ്പെടുന്നു.
പ്രധാനമന്ത്രിയും ഉന്നത നീതിപീഠവും ലോക്പാലിനു കീഴില്‍ വരാത്തതിലായിരുന്നു അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള പൌരസമൂഹ പ്രതിനിധികള്‍ക്കു പ്രധാന എതിര്‍പ്പ്.
പ്രധാനമന്ത്രിയെയും സിബിഐയെയും കേന്ദ്ര വിജിലന്‍സ് കമ്മിഷനെയും ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തിയതിനെയും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും സ്പീക്കറും അടങ്ങുന്ന സമിതി ലോക്പാലിനെ തിരഞ്ഞെടുക്കുന്ന രീതിയെയും അദ്ദേഹം സ്വാഗതം ചെയ്തു.
ജനലോക്പാലിനെതിരെ ഉന്നയിക്കപ്പെടുന്ന പ്രധാനവിമര്‍ശനങ്ങള്‍ പാര്‍ലമെന്റിനെ ബന്ദിയാക്കിയുള്ള നിയമ നിര്‍മാണ രീതിയാണിത്. അണ്ണാ ഹസാരെ സംഘം മുന്നോട്ടുവയ്ക്കുന്ന ജന ലോക്പാല്‍
ബില്‍ അഴിമതി പൂര്‍ണമായി തടയാന്‍ പര്യാപ്തമല്ല. മുഴുവന്‍ ജനങ്ങളുടെയും അഭിലാഷങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അതിനു കഴിഞ്ഞിട്ടില്ല.''
നിയമനിര്‍മാണത്തിനു വേണ്ടി പാര്‍ലമെന്റിനെ പ്രേരിപ്പിക്കാം. എന്നാല്‍ പാര്‍ലമെന്റിനോട് ആജ്ഞാപിക്കാന്‍ അധികാരമില്ല പ്യൂണ്‍
മുതല്‍ പ്രധാനമന്ത്രിയെ വരെ ഉള്‍പ്പെടുത്തിയ ലോക്പാല്‍ സംവിധാനത്തിനു ഫലപ്രദമായി പ്രവര്‍ത്തിക്കാനാവില്ല.
ചീഫ് വിജിലന്‍സ് കമ്മിഷണര്‍ ഉള്‍പ്പെടെ അഴിമതിക്കെതിരെ നിലവിലുള്ള സംവിധാനങ്ങള്‍ ഇല്ലാതാക്കുന്നതാണ് ജനലോക്പാല്‍. അനിയന്ത്രിത
അധികാരങ്ങളുള്ള ലോക്പാല്‍ അധികാരം ദുരുപയോഗം ചെയ്യുന്ന കേന്ദ്രമായി മാറാന്‍ സാധ്യതയുണ്ടെന്നും വിമര്‍ശകര്‍ പറയുന്നു.
12/02/2013
കസ്തൂരി നാടിനെ കൊല്ലുന്നവര്‍
എല്ലാവരും ഇത് കാണൂ
നാനൂറു വര്‍ഷം പ്രായമുള്ള മരങ്ങള്‍ നാല് സെക്കണ്ടില്‍
നാനൂറു മരങ്ങളുള്ള കാടിനെ നാലു മിനിറ്റില്‍
വെട്ടിമാറ്റി ഭൂമിയെ മരുഭൂമി ആക്കുന്ന കര്‍ഷക പ്രേമം
മരങ്ങള്‍ ഇല്ലങ്കില്‍ മനുഷ്യനില്ല ....................
മനുഷ്യന്‍ ചിമ്പാന്‍സിയുടെയും പന്നിയുടെയും സങ്കരസന്തതി
http://www.mathrubhumi.com/story.php?id=410866
മനുഷ്യന്‍ ചിമ്പാന്‍സിയുടെയും പന്നിയുടെയും സങ്കരസന്തതിയെന്ന് യു.എസ്. ശാസ്ത്രജ്ഞന്‍ ട ട ട+
ന്യൂയോര്‍ക്ക്:മ നുഷ്യന്‍ എന്ന ജീവി ഉടലെടുത്തത് പെണ്‍ ചിമ്പാന്‍സി ആണ്‍ പന്നിയുമായി ഇണചേര്‍ന്നപ്പോഴാണെന്ന് യു.എസ്. ജനിതക ശാസ്ത്രജ്ഞന്‍. ജോര്‍ജിയ യൂണിവേഴ്‌സിറ്റിയിലെ ഡോ. യൂജിന്‍ മക്കാര്‍ത്തിയാണ് ഇക്കാര്യം അവകാശപ്പെടുന്നത്. ജീവികളിലെ സങ്കരവര്‍ഗങ്ങളെക്കുറിച്ചു പഠനം നടത്തുന്ന ലോകത്തെ മുന്‍നിര ഗവേഷകരിലൊരാളാണ് മക്കാര്‍ത്തി.
തന്റെ വെബ്‌സൈറ്റിലാണ് മക്കാര്‍ത്തി ഈ സിദ്ധാന്തം അവതരിപ്പിച്ചത്. തന്‍േറത് അനുമാനങ്ങള്‍ മാത്രമാണെന്നു പറയുന്ന മക്കാര്‍ത്തി ഇതിനാധാരമായ തെളിവുകളും നിരത്തുന്നുണ്ട്. മക്കാര്‍ത്തി പറയുന്നതിങ്ങനെ: ചിമ്പാന്‍സികളിലെ പല സ്വഭാവങ്ങളും മനുഷ്യനില്‍ കാണാം. എന്നാല്‍, മറ്റൊരു ആള്‍ക്കുരങ്ങുകളിലും കാണാത്ത പല സ്വഭാവങ്ങളും മനുഷ്യനിലുണ്ട്. മനുഷ്യരിലെ സ്വഭാവവൈവിധ്യം സൂചിപ്പിക്കുന്നത് അത് ഒരു സങ്കര ഇനമാണെന്നാണ്. പന്നിക്കും മനുഷ്യനുമിടയിലും ഒരുപാട് സമാനതകളുണ്ട്. ഇതാണ് തന്റെ വാദങ്ങള്‍ക്ക് ബലമേകുന്നത്.
മനുഷ്യന്റെ തൊലിയുടെ ഘടന, ചില അവയവങ്ങള്‍ എന്നിവ പന്നിയുടേതിന് സമാനമാണ്. ചിമ്പാന്‍സികള്‍ക്കും പന്നികള്‍ക്കുമിടയില്‍ നിരവധി തലമുറകളുടെ സങ്കര പ്രത്യുത്പാദനം നടന്നിരിക്കാം. ഇത്തരം സങ്കരസന്തതികള്‍ വീണ്ടും വീണ്ടും ഇണചേര്‍ന്നത് മനുഷ്യന്റെ ആവിര്‍ഭാവത്തിന് കാരണമായിട്ടുണ്ടാവാം.
മക്കാര്‍ത്തിയുടെ സിദ്ധാന്തത്തിന് ഏറെ എതിര്‍പ്പുകളും ഇതിനകം വന്നുകഴിഞ്ഞു. ചിമ്പാന്‍സിക്കും പന്നിക്കും തമ്മില്‍ ഇണചേരാനാവില്ലെന്നതാണ് അതില്‍ പ്രധാനം.
മനുഷ്യന്‍ ചിമ്പാന്‍സിയുടെയും പന്നിയുടെയും സങ്കരസന്തതിയെന്ന് യു.എസ്. ശാസ്ത്രജ്ഞന്‍ ട ട ട+
ന്യൂയോര്‍ക്ക്:മ നുഷ്യന്‍ എന്ന ജീവി ഉടലെടുത്തത് പെണ്‍ ചിമ്പാന്‍സി ആണ്‍ പന്നിയുമായി ഇണചേര്‍ന്നപ്പോഴാണെന്ന് യു.എസ്. ജനിതക ശാസ്ത്രജ്ഞന്‍. ജോര്‍ജിയ യൂണിവേഴ്‌സിറ്റിയിലെ ഡോ. യൂജിന്‍ മക്കാര്‍ത്തിയാണ് ഇക്കാര്യം അവകാശപ്പെടുന്നത്. ജീവികളിലെ സങ്കരവര്‍ഗങ്ങളെക്കുറിച്ചു പഠനം നടത്തുന്ന ലോകത്തെ മുന്‍നിര ഗവേഷകരിലൊരാളാണ് മക്കാര്‍ത്തി.
തന്റെ വെബ്‌സൈറ്റിലാണ് മക്കാര്‍ത്തി ഈ സിദ്ധാന്തം അവതരിപ്പിച്ചത്. തന്‍േറത് അനുമാനങ്ങള്‍ മാത്രമാണെന്നു പറയുന്ന മക്കാര്‍ത്തി ഇതിനാധാരമായ തെളിവുകളും നിരത്തുന്നുണ്ട്. മക്കാര്‍ത്തി പറയുന്നതിങ്ങനെ: ചിമ്പാന്‍സികളിലെ പല സ്വഭാവങ്ങളും മനുഷ്യനില്‍ കാണാം. എന്നാല്‍, മറ്റൊരു ആള്‍ക്കുരങ്ങുകളിലും കാണാത്ത പല സ്വഭാവങ്ങളും മനുഷ്യനിലുണ്ട്. മനുഷ്യരിലെ സ്വഭാവവൈവിധ്യം സൂചിപ്പിക്കുന്നത് അത് ഒരു സങ്കര ഇനമാണെന്നാണ്. പന്നിക്കും മനുഷ്യനുമിടയിലും ഒരുപാട് സമാനതകളുണ്ട്. ഇതാണ് തന്റെ വാദങ്ങള്‍ക്ക് ബലമേകുന്നത്.
മനുഷ്യന്റെ തൊലിയുടെ ഘടന, ചില അവയവങ്ങള്‍ എന്നിവ പന്നിയുടേതിന് സമാനമാണ്. ചിമ്പാന്‍സികള്‍ക്കും പന്നികള്‍ക്കുമിടയില്‍ നിരവധി തലമുറകളുടെ സങ്കര പ്രത്യുത്പാദനം നടന്നിരിക്കാം. ഇത്തരം സങ്കരസന്തതികള്‍ വീണ്ടും വീണ്ടും ഇണചേര്‍ന്നത് മനുഷ്യന്റെ ആവിര്‍ഭാവത്തിന് കാരണമായിട്ടുണ്ടാവാം.
മക്കാര്‍ത്തിയുടെ സിദ്ധാന്തത്തിന് ഏറെ എതിര്‍പ്പുകളും ഇതിനകം വന്നുകഴിഞ്ഞു. ചിമ്പാന്‍സിക്കും പന്നിക്കും തമ്മില്‍ ഇണചേരാനാവില്ലെന്നതാണ് അതില്‍ പ്രധാനം.
11/30/2013
വർണ്ണവെറി
ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ അഭിമുഖപരീക്ഷയ്ക്ക് പി.എസ്.സി തയ്യാറാക്കിയ ലിസ്റ്റിലെ 13 പിന്നാക്കവിഭാഗക്കാരെ തരംതാഴ്ത്തിയതിന്റെ വിശദാംശങ്ങൾ ആരാഞ്ഞാൽ ഓർമ്മയിൽ എത്തുക ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന വർണ്ണവെറിയാണ്. ഇന്ത്യക്കാർ അടക്കമുള്ള അവർണ്ണരോട് കോളനി വാഴ്ചക്കാലം മുതൽ ദക്ഷിണാഫ്രിക്കയിൽ വിവേചനം കാട്ടിയിരുന്നു. എന്നിട്ടും മതിയായില്ല. എന്തും ചെയ്യാനുള്ള അന്തരീക്ഷം ഒത്തുവന്നപ്പോൾ വിവേചനത്തിന് മൂർച്ച കൂട്ടാൻവേണ്ടി കുറച്ച് ഞായങ്ങൾ കണ്ടെത്തുകയും അത് ഒരു നിയമസംഹിതയാക്കി മാറ്റുകയും ചെയ്തു. കലാപങ്ങൾക്ക് വഴിവച്ചത് ഈ വർണ്ണവെറിയാണ്. അതുപോലെ ചില ഞായങ്ങൾ കണ്ടെത്തി എട്ട് മുസ്ളിങ്ങളെയും അഞ്ച് ഈഴവരെയും തെരഞ്ഞുപിടിച്ച് തരംതാഴ്ത്തിയിരിക്കുകയാണ് പി.എസ്.സി.
പി.എസ്.സിയുടെ തരംതാഴ്ത്തൽ എന്തിനെന്ന് പരിശോധിച്ചാൽ സങ്കുചിതമനോഭാവം പുലർത്താത്ത ആർക്കും സംശയം തോന്നും, ഇതൊക്കെ ഇക്കാലത്തും നടക്കുമോയെന്ന്.
ഡെപ്യൂട്ടി കളക്ടർ തസ്തികയിലേക്ക് ഒരു ലക്ഷത്തിലേറെപ്പേർ അപേക്ഷിച്ചതിനാൽ പി.എസ്.സി ഒരു പ്രാഥമികപരീക്ഷ നടത്തി. പ്രാഥമികപരീക്ഷയുടെ അടിസ്ഥാനത്തിൽ മുഖ്യപരീക്ഷയ്ക്കായി 3000 പേരുടെ ഒരു ലിസ്റ്റ് തയ്യാറാക്കി. സപ്ളിമെന്ററി ലിസ്റ്റിലൂടെ ഉൾപ്പെടുത്തിയ പിന്നാക്കവിഭാഗക്കാരുമുണ്ടായിരുന്നു ആ 3000 പേരിൽ. മുഖ്യപരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ 51 പേരുടെ ഒരു ലിസ്റ്റ് അഭിമുഖ പരീക്ഷയ്ക്കുവേണ്ടി തയ്യാറാക്കി. അതിൽ നിന്നാണ് 13 പിന്നാക്കക്കാരെ പി.എസ്.സി ഒഴിവാക്കിയത്.
അഭിമുഖ പരീക്ഷയ്ക്കുവേണ്ടി റാങ്ക്‌ലിസ്റ്റ് തയ്യാറാക്കാൻ പ്രാഥമിക പരീക്ഷയിൽ നേടിയ മാർക്ക് പരിഗണിക്കാറില്ല. മുഖ്യപരീക്ഷയിലെ മാർക്ക് കുറഞ്ഞുപോയതുകൊണ്ടല്ല പിന്നാക്കക്കാരെ ഒഴിവാക്കിയത്, പ്രാഥമിക പരീക്ഷയിൽ മാർക്ക് കുറവായിരുന്നുവെന്ന കാരണത്താലാണ്! ഒരു കായികമത്സരത്തിൽ പ്രാഥമിക റൗണ്ടിൽ മൂന്നാംസ്ഥാനം നേടിയ ആൾ ഫൈനൽ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയാൽ അനുവദിക്കില്ലെന്ന് പറയുന്നതും ഇതും തമ്മിൽ എന്താണ് വ്യത്യാസം. സിവിൽസർവീസിലേക്ക് തിരഞ്ഞെടുക്കുമ്പോൾ മുഖ്യപരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ ഒരു ഉദ്യോഗാർത്ഥിയെ പ്രിലിമിനറി പരീക്ഷയിൽ മാർക്ക് കുറവാണെന്ന കാരണത്താൽ ഒഴിവാക്കുമോ?
പ്രാഥമിക പരീക്ഷ 100 മാർക്കിന്റെ കറക്കിക്കുത്തും മെയിൻ 200 മാർക്കിന്റെ വിവരണാത്മക എഴുത്തുപരീക്ഷയുമാണ്. പ്രാഥമികപരീക്ഷയ്ക്ക് പ്രത്യേകിച്ച് ഒരു മേന്മയുമില്ലെന്ന് അർത്ഥം. ഇനി, പ്രാഥമികപരീക്ഷ പ്രധാനവും അതിലെ മാർക്കുകുറവ് ഒരു അയോഗ്യതയുമാണെങ്കിൽ ഈ 13 പേരെ എന്തിന് മുഖ്യപരീക്ഷ എഴുതാൻ അനുവദിച്ചു?
പി.എസ്.സിയുടെ റാങ്ക്‌ലിസ്റ്റിൽ അനർഹർ കടന്നുകൂടിയെങ്കിൽ പരാതി നൽകേണ്ടത് ഉദ്യോഗാർത്ഥികളാണ്. എന്നാൽ, പിന്നാക്ക വിഭാഗക്കാരായ 13 പേരെ ഒഴിവാക്കിയത് ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലല്ല, പി.എസ്.സിയിലെ ചില അംഗങ്ങളുടെയും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും കുതന്ത്രങ്ങളുടെ ഫലമായിട്ടാണെന്നാണ് അറിയാൻ കഴിഞ്ഞത്.
പി.എസ്.സിയിൽ പിന്നാക്ക വിഭാഗക്കാരായ അംഗങ്ങളുമില്ലേയെന്ന് ചോദിച്ചാൽ ഉവ്വ് എന്നാണ് ഉത്തരം. എന്നാൽ, പിന്നാക്ക പ്രാതിനിദ്ധ്യത്തിന്റെയും സാമൂഹികനീതിയുടെയും പേര് പറഞ്ഞും രാഷ്‌ട്രീയ നേതാക്കളെ സേവപിടിച്ചുമൊക്കെ പി.എസ്.സിയിൽ അംഗത്വം നേടുന്നവർക്ക് ഈ കുതന്ത്രങ്ങൾ തിരിച്ചറിയാനുള്ള കെല്പുണ്ടോയെന്ന് ചോദിച്ചാൽ ഉറപ്പിച്ച് ഒരു ഉത്തരം പറയാൻ കഴിയില്ല. സാമൂഹികനീതിയുടെ പേരിൽ ഉന്നതപദവികൾക്ക് ശ്രമിക്കുന്നവർ അത് ലഭിച്ചുകഴിയുമ്പോൾ, സാമൂഹികനീതിയെ ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിൽ എറിയുന്നതാണ് പതിവെന്ന് മാത്രം ഉറപ്പിച്ച് പറയാൻ കഴിയും.
നീ അല്ലെങ്കിൽ നിന്റെ അമ്മ വെള്ളം കലക്കിക്കാണുമെന്ന് ഒരു ഊളൻ ഞായം കണ്ടെത്തിയെന്ന കഥ പ്രസിദ്ധമാണ്. ദക്ഷിണാഫ്രിക്കയിലെ വർണ്ണവെറിയന്മാർ ചെയ്തതും അതാണ്. വർണ്ണവെറിക്ക് ആ ഊളനെ പോലെ ഞായങ്ങൾ കണ്ടെത്തി. പി.എസ്.സി അതുപോലെ കണ്ടെത്തിയ ഞായം കോടതിയിൽ വിലപ്പോകുമോയെന്ന് അറിയില്ല. കോടതിയിൽ വിലപ്പോകില്ലെന്ന് അറിഞ്ഞുകൊണ്ടാണ് പുതിയ ഞായം നടപ്പാക്കിയതെങ്കിൽ ഡെപ്യൂട്ടി കളക്ടർ നിയമനം അട്ടിമറിക്കുകയെന്ന ഗൂഢലക്ഷ്യം കൂടിയുണ്ടായിരുന്നുവെന്ന് സംശയിക്കേണ്ടിവരും.
ദക്ഷിണാഫ്രിക്കയിൽ വർണ്ണവെറി തുടരാനായില്ല. വർണ്ണവെറിയുടെ ഞായങ്ങൾ നടപ്പാക്കിയവർ പ്രതീക്ഷിക്കാത്ത തീക്ഷ്ണതയോടെയായിരുന്നു അവിടെ ഭൂരിപക്ഷ ജനതയുടെ പ്രതികരണം. കേരളത്തിൽ വർണ്ണവെറി കാട്ടുന്നവരുടെ സ്വകാര്യഅഹന്തയ്ക്ക് കാരണം ഇവിടെ അങ്ങനെ ഒന്നും സംഭവിക്കുകയില്ലെന്ന വിശ്വാസമാണ്. ലോകചരിത്രം അറിയാത്ത ഊളന്മാർക്കേ ജനങ്ങളിൽ ഭൂരിപക്ഷം വരുന്നവർ എക്കാലവും പരാതിപറഞ്ഞും നിലവിളിച്ചും നടക്കുമെന്ന വിശ്വസത്തിൽ അഭിരമിക്കാനാവൂ.
10/31/2013
ഭൂഖണ്ഡാന്തര തുരങ്കത്തിലൂടെ തീവണ്ടികള്‍ ഓടിത്തുടങ്ങി
ഭൂഖണ്ഡാന്തര തുരങ്കത്തിലൂടെ തീവണ്ടികള്‍ ഓടിത്തുടങ്ങി മാതൃഭൂമി 31/10/2013
ഇസ്താംബൂള്‍ : ഏഷ്യയേയും യൂറോപ്പിനേയും ബന്ധിപ്പിച്ച് തുര്‍ക്കിയില്‍ കടലിനടിയിലൂടെ നിര്‍മിച്ച തുരങ്കത്തിലൂടെ തീവണ്ടികള്‍ ഓടിത്തുടങ്ങി. എന്നാല്‍ ബുധനാഴ്ച സര്‍വീസിനിടെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടത് കല്ലുകടിയായി.
രണ്ട് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ച് കടലിനടിയിലൂടെയുള്ള തുരങ്കം ലോകത്ത് ആദ്യമാണ്. നൂറ്റാണ്ടിലെ പദ്ധതി എന്നാണ് ഇതറിയപ്പെടുന്നത്.
13.6 കിലോമീറ്ററുള്ള ഇതിന്റെ നിര്‍മാണത്തിന് 400 കോടി ഡോളര്‍ ചെലവായി. തുര്‍ക്കി റിപ്പബ്ലിക്കായതിന്റെ നവതി ആഘോഷിച്ച ചൊവ്വാഴ്ച തന്നെയാണ് തുരങ്കത്തിന്റെ ഉദ്ഘാടനവും നടന്നത്.
150 വര്‍ഷം മുമ്പ് സുല്‍ത്താന്‍ അബ്ദുല്‍ മെദ്ജിദ് ആണ് തുരങ്കമെന്ന ആശയം ആദ്യം ഉയര്‍ത്തിയത്. പക്ഷെ, നിര്‍മാണം തുടങ്ങാനായത് 2004 ല്‍ മാത്രമാണ്.
10/19/2013
നോട്ടിന്റെ പുറത്തു കിടക്കുന്ന നേതാവ്
സ്വന്തം പണം: കേറി കിടന്നാൽ പാർട്ടിക്കെന്ത് ചേതം? 19/10/2013
അഗർത്തല: ബാങ്കിൽനിന്ന് പണം പിൻവലിച്ച് നോട്ടുകെട്ടുകൾ കിടക്കയാക്കിയ പാർട്ടി നേതാവിന്റെ പ്രവൃത്തി അധാർമ്മികമെന്ന് സി.പി.എം.ത്രിപുരയിൽ പാർട്ടിയുടെ ജോഗേന്ദ്രനഗർ കമ്മിറ്റിയംഗം സമർ ആചാർജിയാണ് വിമർശനത്തിന് വിധേയനായിരിക്കുന്നത്. സമർ സ്വന്തം ബാങ്ക് അക്കൗണ്ടിൽനിന്ന് 20 ലക്ഷം പിൻവലിച്ചശേഷം അതെല്ലാം നോട്ടുകെട്ടുകളടങ്ങുന്ന കിടക്കയാക്കുകയും അതിന്മേൽ കയറിക്കിടന്ന് വീഡിയോയിൽ പകർത്തുകയും ചെയ്തു. തന്റെ ജീവിതാഭിലാഷമാണിതെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇങ്ങനെ ചെയ്തത്. ജോഗേന്ദ്രനഗറിൽ കരാറുകാരനാണ് സമർ.പക്ഷേ ഈ ദൃശ്യങ്ങൾ ആരോ ഒരു ടിവി ചാനലിന് നൽകിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ചാനൽ ഇത് സംപ്രേഷണം ചെയ്തു. തന്രെ ജീവിതാഭിലാഷം പൂർത്തീകരിച്ചു എന്ന് ദൃശ്യങ്ങളിൽ സമർ പറയുകയും ചെയ്യുന്നുണ്ടായിരുന്നു.സമർ പക്ഷേ ഇക്കാര്യത്തിൽ പശ്ചാത്താപമൊന്നും പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല സ്വന്തം നേതാക്കൾക്കിട്ട് കുത്തുകയും ചെയ്തതോടെ സംഗതി വഷളായി. തൊഴിലാളി സ്‌നേഹികളായി അഭിനയിക്കുന്ന മറ്റുള്ള പണക്കാരായ പാർട്ടിയംഗങ്ങളെപ്പോലെ തനിക്ക് കാപട്യമില്ലെന്ന് സമർ ഒരു ടിവി ചാനലിൽ വച്ചുകാച്ചി.ഇതിനെതിരെ പാർട്ടി സംസ്ഥാന സെക്രട്ടറി ബിജൻ ധർ രംഗത്തുവരികയും ഇത്തരം അധാർമ്മികമായ നടപടികളെ പിന്തുണക്കുന്നില്ലെന്ന് അദ്ദേഹത്തിന് പറയുകയും ചെയ്യേണ്ടിവന്നു. ഏതായാലും സംഭവത്തെക്കുറിച്ച് പാർട്ടി അന്വേഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
10/18/2013
കറിക്കരിയുമ്പോള്‍ പേറ്റുനോവ്; ബിജിക്ക് വീട്ടില്‍ സുഖപ്രസവം
കറിക്കരിയുമ്പോള്‍ പേറ്റുനോവ്; ബിജിക്ക് വീട്ടില്‍ സുഖപ്രസവംസെലിം മാതൃഭുമി 18/10/2013
കോട്ടയം: പ്രകൃതിയോട് അലിഞ്ഞുചേര്‍ന്ന ജീവിതത്തിന് പ്രസവവും ഒരു സ്വാഭാവിക പ്രക്രിയയാണ്. പേറ്റുനോവിനുമുമ്പേ ലേബര്‍ റൂമിലേക്ക് എത്തുന്ന തലമുറയ്ക്ക് ഒരുപക്ഷേ, വിശ്വസിക്കാനേ പറ്റില്ലായിരിക്കും. പക്ഷേ, ബിജിയെന്ന എന്‍ജിനിയറിങ് ഡിപ്ലോമക്കാരിക്ക് പ്രസവം പ്രകൃതിജന്യമായ ഒരു ശാരീരികാവസ്ഥയാണ്. നാലാമത്തെ കുഞ്ഞിന് ബിജി ജന്മം നല്‍കിയത് തന്റെ വീടിന്റെ സുരക്ഷയിലാണ്; ഒരു വയറ്റാട്ടിയുടെ സഹായംപോലും ഇല്ലാതെ. കൂട്ടുകാരി മാത്രമായിരുന്നു ഒപ്പം. ഭര്‍ത്താവും പ്രകൃതികൃഷിയുടെ പ്രചാരകനുമായ ഹിലാല്‍ അപ്പോള്‍ യാത്രയിലായിരുന്നു.
'കഴിഞ്ഞ 13ന് ഉച്ചയ്ക്ക് ചോറിന് അവിയല്‍ കൂട്ടാനുണ്ടാക്കാന്‍വേണ്ടി കറിക്കരിഞ്ഞുകൊണ്ടിരുന്നപ്പോഴാ എനിക്ക് നോവ് തുടങ്ങീത്. അപ്പോള്‍ത്തന്നെ അടുത്തുള്ള ഒരു കൂട്ടുകാരിയെ വിളിച്ചു. ഇരുപത് മിനുട്ടുകൊണ്ട് പ്രസവം നടന്നു...' ബിജി പറഞ്ഞു.
'ഞാന്‍ യാത്രയിലായിരുന്നു. അവളുടെ പരിചയത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടി മാത്രമേ സഹായത്തിനായുണ്ടായിരുന്നുള്ളൂ... അല്ലെങ്കില്‍ത്തന്നെ പ്രസവിക്കുക എന്ന പ്രകൃതിജന്യമായ ശാരീരികാവസ്ഥയെ എന്തിനാണ് പേടിക്കുന്നത്? ' ഹിലാല്‍ ചോദിക്കുന്നു.
അങ്ങനെ നോനുവിനും നൈനയ്ക്കും നൈസയ്ക്കും പിന്‍ഗാമിയായി ഒരാണ്‍കുഞ്ഞുകൂടി ഹിലാല്‍ബിജി ദമ്പതിമാര്‍ക്ക്. ഗര്‍ഭിണിയായപ്പോള്‍ അത് ഉറപ്പാക്കാന്‍ ആസ്പത്രിയില്‍ പോയില്ല, സ്‌കാന്‍ ചെയ്തില്ല, മരുന്ന് കഴിച്ചില്ല, വിശ്രമമെടുത്തില്ല. പേറ്റുനോവ് ഉണ്ടായപ്പോള്‍ വേദനയൊഴിവാക്കാന്‍ സിസേറിയനെപ്പറ്റി ചിന്തിച്ചില്ല. ഡ്രിപ്പിടാന്‍ ഒരാസ്പത്രിയെയും സമീപിച്ചില്ല.
'പ്രസവം പേടിക്കേണ്ട ഒന്നല്ല. ആള്‍ക്കാര്‍ പറഞ്ഞുപേടിപ്പിക്കുകയാണ്. വീട്ടുജോലികള്‍ ചെയ്യുക, കൃഷിപ്പണികള്‍ ചെയ്യുക, നന്നായി ഉറങ്ങുക, പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുക...'
ഹിലാലിന്റെ അഭിപ്രായങ്ങള്‍തന്നെയാണ് ഭാര്യ ബിജിക്കുമുള്ളത്. പ്രസവദിവസം കരിക്കിന്‍വെള്ളം മാത്രം കുടിക്കുക. കടയില്‍നിന്ന് വാങ്ങുന്ന 'വിഷം ചേര്‍ത്ത' പഴങ്ങളെ മാത്രം ആശ്രയിക്കാതെ ഓരോ കാലത്തും നമ്മുടെ തൊടിയില്‍ കിട്ടുന്ന വാഴപ്പഴമോ ചക്കപ്പഴമോ മാമ്പഴമോ കഴിക്കുക. ഗര്‍ഭിണിയായിക്കഴിഞ്ഞശേഷം 'നോണ്‍വെജ്' ആവരുത്. പശുവിന്‍പാലും ഒഴിവാക്കണം.
'പശുവിന്‍പാല്‍ മനുഷ്യശരീരത്തില്‍ ദഹിക്കില്ല... എന്റെ കുഞ്ഞുങ്ങള്‍ക്കൊരാള്‍ക്കും കൊടുത്തിട്ടുമില്ല...' ഹിലാല്‍ പറഞ്ഞു.
ഇവരുടെ മറ്റു കുഞ്ഞുങ്ങള്‍ ജനിച്ചത് ആസ്പത്രിയില്‍വച്ചാണെങ്കിലും മരുന്നോ ഡ്രിപ്പോ പോലും ബിജി സ്വീകരിച്ചില്ല. എല്ലാം സ്വാഭാവിക പ്രസവത്തിലൂടെയായിരുന്നു. ഹിലാല്‍ ആരാണെന്നറിയേണ്ടേ...? എറണാകുളത്ത് 'ലെമണ്‍ ഗ്രാഫിക്‌സ്' എന്ന ഗ്രാഫിക്‌സ് ഡിസൈനിങ് സ്ഥാപനം തുടങ്ങി, ഒടുവില്‍ കമ്പ്യൂട്ടറുകള്‍ 'ഷട്ട്ഡൗണ്‍' ചെയ്ത് പാടത്തിറങ്ങി പ്രകൃതികൃഷിരീതിയുടെ പ്രചാരകനായി മാറിയ ആലപ്പുഴക്കാരന്‍.
മാത്രമല്ല, കോട്ടയത്ത് പഠിക്കാനെത്തിയപ്പോള്‍ എസ്.എഫ്.ഐ.യുടെ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മക്കളെ ആരെയും നിലവിലുള്ള സ്‌കൂള്‍ പഠനരീതിക്ക് വിട്ടിട്ടില്ല.
'ഒരു സ്‌കൂളിലും എന്റെ മക്കള്‍ പഠിച്ചിട്ടില്ല. ഇനി പഠിക്കുകയുമില്ല. അവര്‍ പ്രകൃതിയില്‍നിന്ന് തനിയെ അറിഞ്ഞ് ജീവിക്കാന്‍ പഠിക്കുന്നു. ഒരസുഖത്തിനും അവര്‍ക്കിതുവരെ മരുന്നും വാങ്ങിച്ചിട്ടില്ല. വാക്‌സിനേഷനും നല്‍കിയിട്ടില്ല.'
പ്രകൃതിയോടുള്ള ഈ അടുപ്പംമൂലം സാക്ഷാല്‍ മമ്മൂട്ടിപോലും തന്റെ കുമരകം ചീര്‍പ്പുങ്കലിലെ 17 ഏക്കറില്‍ പ്രകൃതികൃഷിക്കായി കണ്ടെത്തിയതും ഹിലാലിനെത്തന്നെ. കുഞ്ഞുണ്ടായതിന്റെ ഔദ്യോഗികരേഖകള്‍ ശരിയാക്കാന്‍ അയര്‍ക്കുന്നം പഞ്ചായത്തില്‍ ഭാര്യയെയും കുട്ടികളെയും കൂട്ടി അടുത്ത ദിവസംതന്നെ പോകുമെന്നും ഹിലാല്‍ പറഞ്ഞു.
ലൈഫൈ ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്ക് എല്‍ഇഡി വിദ്യ
ലൈഫൈ ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്ക് എല്‍ഇഡി വിദ്യ
മാതൃഭുമി 18/10/2013
ഇന്‍ര്‍നെറ്റ് കണക്ടിവിറ്റിക്ക് വൈഫൈയ്ക്ക് പകരം ചെലവുകുറഞ്ഞ പുതിയൊരു വിദ്യ ചൈനീസ് ഗവേഷകര്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ട്. പരമ്പരാഗത റേഡിയോ ഫ്രീക്വന്‍സിക്ക് പകരം ബള്‍ബുകളിലെ പ്രകാശമുപയോഗിച്ച് കണക്ടിവിറ്റി സാധ്യമാക്കുന്ന നൂതനമാര്‍ഗമാണത്.
ഒരു വാട്ട് എല്‍ഇഡി ബള്‍ബുപയോഗിച്ച് നാല് കമ്പ്യൂട്ടറുകളെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞതായി, ഷാങ്ഹായിയില്‍ ഫ്യൂഡന്‍ സര്‍വകലാശാലയിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്രൊഫസര്‍ ചി നാന്‍ അറിയിച്ചു.
വൈഫൈ പോലുള്ള പരമ്പരാഗത സാങ്കേതികവിദ്യക്ക് പകരമുള്ള സംഭവമാകയാല്‍ അതിന് 'ലൈഫൈ' ( ഗയഎയ ) എന്നാണ് പേരിട്ടിരിക്കുന്നത്. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ഷാങ്ഹായി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നിക്കല്‍ ഫിസിക്‌സിലെ ഗവേഷകരും ഈ മുന്നേറ്റത്തില്‍ പങ്കാളിയായി.
മൈക്രോചിപ്പ് പതിപ്പിച്ച എല്‍ഇഡി ബള്‍ബുകള്‍ക്ക് സെക്കന്‍ഡില്‍ 150 മെഗാബൈറ്റ്‌സ് ഡേറ്റ വീതം വിനിമയം ചെയ്യാന്‍ കഴിവുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇത് ചൈനയിലെ ശരാശരി ബ്രോഡ്ബാന്‍ഡിന്റെ ഡേറ്റാവിനിമയ ശേഷിയെക്കാള്‍ കൂടുതലാണ് ചി പറഞ്ഞു.
വൈഫൈ പോലെ നെറ്റ്‌വര്‍ക്കിങിനും, മൊബൈലിനും വേഗമേറിയ കമ്മ്യൂണിക്കേഷന്‍ മാര്‍ഗം തുറന്നു തരുന്ന പുതിയ വിദ്യയ്ക്ക് എഡിന്‍ബറോ സര്‍വകലാശാലയിലെ ഹരാള്‍ഡ് ഹാസ് ആണ് 'ലൈഫൈ' എന്ന പേരിട്ടത്. ദൃശ്യപ്രകാശത്തെ കമ്യൂണിക്കേഷന്‍ ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യ ( ല്‍യറയധവഫ വയഭമര്‍ ഋസശശന്‍ഷയഋദര്‍യസഷ ര്‍ഫഋമഷസവസഭസ്ര ) ആണിത്.
നിലവിലുള്ള വയര്‍ലെസ്സ് സിഗ്നല്‍ വിനിമയ ഉപകരണങ്ങള്‍ വളരെ ചെലവുകൂടിയതും ക്ഷമത കുറഞ്ഞവയുമാണ് ചി ചൂണ്ടിക്കാട്ടി.
'സെല്‍ഫോണുകളുടെ കാര്യത്തില്‍ സിഗ്നലുകള്‍ ശക്തിപ്പെടുത്താനായി ലക്ഷക്കണക്കിന് ബേസ് സ്റ്റെഷനുകള്‍ ലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം ബേസ് സ്റ്റേഷനുകളില്‍ ഏറ്റവുമധികം ഊര്‍ജം ഉപയോഗിക്കപ്പെടുന്നത് അവയിലെ ശീതീകരണ സംവിധാനത്തിലാണ്'അവര്‍ പറഞ്ഞു.
ബേസ് സ്റ്റേഷനുകളുമായി താരതമ്യം ചെയ്താല്‍ , ഉപയോഗിക്കാന്‍ കഴിയുന്ന ലൈറ്റ് ബള്‍ബുകളുടെ എണ്ണം പ്രായോഗികമായി എണ്ണമറ്റതാണ്. 'എവിടെ ഒരു എല്‍ഇഡി ബള്‍ബ് ഓണാക്കുന്നോ, അവിടെ ഇന്‍ര്‍നെറ്റ് സിഗ്നലുമുണ്ടാകും. ബള്‍ബ് അണയ്ക്കുമ്പോള്‍ സിഗ്നലും പോകും'ചി വിശദീകരിച്ചു. 'പ്രകാശം തടസ്സപ്പെടുത്തിയാലും സിഗ്നല്‍ നഷ്ടമാകും'.
ഇപ്പോള്‍ പ്രാരംഭഘട്ടമേ ആയിട്ടുള്ളു. ലൈഫൈ വിദ്യ വാണിജ്യാടിസ്ഥാനത്തില്‍ രംഗത്തെത്തിക്കാന്‍ ഇനിയും ഏറെ മുന്നേറേണ്ടതായിട്ടുണ്ട്. ഷാങ്ഹായിയില്‍ നടക്കുന്ന ചൈന ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രി ഫെയറില്‍ അടുത്ത മാസം പുതിയ സാങ്കേതികവിദ്യ പ്രദര്‍ശിപ്പിക്കും.
10/17/2013
ഇതാണ് കാർബൈക്ക്
ഇതാണ് കാർബൈക്ക്
ലണ്ടൻ : ഇത് കാറാണോ? അല്ല. എങ്കിൽപ്പിന്നെ ബൈക്കാണോ? അതുമല്ല. കാറും ബൈക്കും ചേർന്ന ഒരു ഐറ്റം. ടൊയോട്ട പുറത്തിറക്കുന്ന മുച്ചക്ര വാഹനമാണ് കാണുന്നവരെ അത്ഭുതംകൊണ്ട് കണ്ണ് തള്ളിക്കുന്നത്. ടൊയോട്ട ഐ റോഡ് എന്നാണ് ഈ ഇലക്ട്രിക് വാഹനത്തിന്റെ പേര്. എത്ര കിടിലൻ ട്രാഫിക് ബ്ളോക്കായാലും ഒരു ബൈക്കിന്റെ സൗകര്യത്തോടെ അതിനിടയിലൂടെ ഈസിയായി നുഴഞ്ഞുകയറാം. ഒപ്പം മഴയും വെയിലും മഞ്ഞുമൊന്നും കൊള്ളാതെ കാറിലിരിക്കുന്നതുപോലെ രണ്ടുപേർക്ക് യാത്ര ചെയ്യാനുമാകും. ഹെൽമറ്റും വേണ്ട.
കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഇതിന് സാധാരണ ബൈക്കിനെക്കാൾ അല്പംപോലും വീതികൂടുതലില്ല. ആക്ടീവ് ലീൻ എന്ന ടെക്നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനമാണിത്. കൊടുംവളവുകളിലും മറ്റും മുൻ വീലുകളെ മുകളിലേക്കും താഴേക്കും അഡ്ജസ്റ്റ് ചെയ്ത് വാഹനമോടിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. കാറിനെപ്പോലെ ഓടിക്കുമ്പോൾ തന്നെ ബൈക്കിനെപ്പോലെ വാഹനം നിയന്ത്രിക്കാൻ ഈ സംവിധാനം സഹായിക്കുന്നു. ചുരുക്കത്തിൽ ബാലൻസിനെക്കുറിച്ച് ഒട്ടും ആശങ്ക വേണ്ടെന്നർത്ഥം. 2.35 മീറ്റർ നീളവും 1.45 മീറ്റർ ഉയരവുമുള്ള ഈ വാഹനത്തിന് 85 സെന്റീമീറ്റർ മാത്രമാണ് വീതി.
ഒരുതവണ ചാർജ്ജ് ചെയ്താൽ മുപ്പതു മൈൽ വരെ ഇത് ഓടിക്കാനാവും. മണിക്കൂറിൽ 60 കിലോമീറ്ററാണ് പരമാവധി വേഗം. ഈ വാഹനം ഓടിക്കാൻ പ്രത്യേക പരിശീലനമൊന്നും വേണ്ട. വളവുകളിൽ വാഹനം എത്രത്തോളം ചരിയണമെന്നത് സ്റ്റിയറിംഗിന്റെ ചലനത്തിൽ നിന്ന് എൻജിൻ യൂണിറ്റ് കൃത്യമായി മനസ്സിലാക്കും. അതുപോലെ എങ്ങനെയുള്ള വഴിയിലും വാഹനം നിറുത്തുകയുമാവാം.
എന്നുമുതൽ വാഹനം പുറത്തിറങ്ങുമെന്നോ അതിന്റെ വില എത്രയാണെന്നതിനെപ്പറ്റിയോ ഉള്ള കൂടുതൽ വിവരങ്ങൾ വ്യ
10/13/2013
നിഷേധ വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍മാര്‍ക്കു സൌകര്യം
നിഷേധ വോട്ടിനു കളമായി
സ്വന്തം ലേഖകന്‍
മനോരമ
ന്യൂഡല്‍ഹി . നിഷേധ വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍മാര്‍ക്കു സൌകര്യം ചെയ്യണമെന്ന സുപ്രീം കോടതി നിര്‍ദേശാനുസരണം തിരഞ്ഞെടുപ്പു നടപടിക്രമ ചട്ടങ്ങള്‍ പരിഷ്കരിച്ചു തിരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദേശമിറക്കി. ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍, വോട്ടര്‍ വോട്ട് രേഖപ്പെടുത്താതെ തിരികെ നല്‍കുന്ന ബാലറ്റ് പേപ്പര്‍ രഹസ്യമായി സൂക്ഷിക്കുന്ന രീതി തുടരും.
മണ്ഡലത്തില്‍ ഭൂരിപക്ഷവും നിഷേധ വോട്ടാണെങ്കിലും ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന സ്ഥാനാര്‍ഥിയെയാണു വിജയിയായി പ്രഖ്യാപിക്കേണ്ടതെന്നു സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഒാഫിസര്‍മാര്‍ക്കു കമ്മിഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എഫ്. വില്‍ഫ്രഡ് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
പീപ്പിള്‍ യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ (പിയുസിഎല്‍) കേസില്‍ കഴിഞ്ഞ മാസം 27നു നല്‍കിയ വിധിയിലാണു നിഷേധവോട്ടിനു വ്യവസ്ഥചെയ്യാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളിലാര്‍ക്കും വോട്ട് ചെയ്യാന്‍ വോട്ടര്‍ താല്‍പര്യപ്പെടുന്നില്ലെങ്കില്‍ ആ നടപടിയുടെ രഹസ്യാത്മകത ഇപ്പോഴത്തെ സംവിധാനത്തില്‍ സംരക്ഷിക്കപ്പെടുന്നില്ലെന്നാണു ഹര്‍ജിക്കാര്‍ വാദിച്ചത്. വോട്ടിങ് യന്ത്രത്തില്‍ത്തന്നെ നിഷേധ വോട്ടിനു വ്യവസ്ഥ ചെയ്താല്‍ രഹസ്യാത്മകത ഉറപ്പാക്കാനാകുമെന്നു കോടതി വിലയിരുത്തി.
വോട്ടിങ് യന്ത്രത്തില്‍, മണ്ഡലത്തിലെ എല്ലാ സ്ഥാനാര്‍ഥികളുടെയും പേരിനുശേഷം, മുകളിലുള്ള ആരുമല്ല (നണ്‍ ഒാഫ് ദി എബവ് - നോട്ട) എന്നു രേഖപ്പെടുത്തിയിരിക്കും. അതാണു നിഷേധ വോട്ടിനുള്ള സ്ഥാനം. ഉദാഹരണത്തിന്, 12 സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ 13-ാമതായിരിക്കും നിഷേധ വോട്ടിന്റെ ഇടം.
നിലവില്‍ ഒരു വോട്ടിങ് യന്ത്രത്തില്‍ പരമാവധി 16 സ്ഥാനാര്‍ഥികളുടെ പേരുകളാണ് ഉള്‍പ്പെടുത്താനാവുക. അപ്പോള്‍, മണ്ഡലത്തില്‍ 16 സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ രണ്ടു ബാലറ്റ് യൂണിറ്റ് വേണ്ടിവരും. ആദ്യത്തേതില്‍ സ്ഥാനാര്‍ഥികളുടെ പേര്, രണ്ടാമത്തേതില്‍ നിഷേധ വോട്ടിനുള്ള ഇടം.
സ്ഥാനാര്‍ഥികളുടെ പേരിന്റെ അതേ വലുപ്പത്തിലും ഭാഷയിലുമായിരിക്കണം നിഷേധവോട്ടിന്റെ ഇടം വ്യക്തമാക്കേണ്ടത്. വോട്ടെണ്ണുമ്പോള്‍ സ്ഥാനാര്‍ഥികളുടെ വോട്ടിനൊപ്പം നിഷേധ വോട്ടിന്റെ എണ്ണവും രേഖപ്പെടുത്തണം. ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറം സംസ്ഥാനങ്ങളില്‍ അടുത്ത രണ്ടു മാസങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നിഷേധ വോട്ടിന് അവസരമുണ്ടാവ
നിഷേധ വോട്ട് ആണ് ബൂരിപക്ഷമെങ്കില്‍ അത് അങ്ങീകരിക്കണം , അവിടെ മത്സരിച്ചവരെ അയോഗ്യരാക്കി വേറെ ആളുകളെ നിര്‍ത്തി വീണ്ടും മത്സരിപ്പിക്കണം . എങ്കിലേ മാറ്റി നിര്‍ത്തണം എന്ന് വിജാരിക്കുന്ന വ്യക്തികളെ ജനങ്ങള്‍ക്ക് മാറ്റി നിര്‍ത്താന്‍ പറ്റുകയുള്ളു
10/01/2013
അയേണ്‍ ഗുളിക കഴിച്ച വിദ്യാര്‍ത്ഥികള്‍ ആസ്‌പത്രിയില്‍
അസമില്‍ അയേണ്‍ ഗുളിക കഴിച്ച വിദ്യാര്‍ത്ഥികള്‍ ആസ്‌പത്രിയില്‍കെ.ശ്രീജിത്ത് മാതൃഭൂമി
ഗുവാഹാട്ടി: സംസ്ഥാനത്തെ നല്‍ബാരി ജില്ലയിലെ കൊയ്താല്‍കുച്ചി ഹൈസ്‌കൂളില്‍ അയേണ്‍ ഗുളിക കഴിച്ച അമ്പതോളം വിദ്യാര്‍ത്ഥികളെ ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് സ്‌കൂളിലെ അധ്യാപകരാണ് ഇവര്‍ക്ക് ഗുളിക നല്‍കിയത്. ഗുളിക കഴിച്ചതിനെത്തുടര്‍ന്ന് വയറുവേദനയും തലവേദനയും അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളെ അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍തന്നെ അടുത്തുള്ള ആസ്പത്രിയിലെത്തിക്കുകയായിരുന്നു.
കുട്ടികളുടെ നില ഭേദപ്പെട്ടെന്നും ചികിത്സ തുടരുകയാണെന്നും ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു. ഒഴിഞ്ഞ വയറില്‍ ഗുളിക കഴിച്ചതാണ് വയറുവേദനയ്ക്ക് കാരണമെന്ന് ആസ്പത്രി സൂപ്രണ്ട് എ.ആര്‍.ശര്‍മ പറഞ്ഞു.
എന്നാല്‍ കുട്ടികള്‍ ഭക്ഷണം കഴിച്ചെന്ന് ഉറപ്പ് പറഞ്ഞതിനെത്തുടര്‍ന്നാണ് അധ്യാപകര്‍ ഗുളിക നല്‍കിയതെന്ന് നല്‍ബാരി ഡെപ്യൂട്ടി കമ്മീഷണര്‍ ഓംപ്രകാശ് പറഞ്ഞു. ആസ്പത്രിയിലെത്തിയ രക്ഷിതാക്കളോട് ചോദിച്ചപ്പോഴും കുട്ടികള്‍ ഭക്ഷണം കഴിച്ച ശേഷമാണ് സ്‌കൂളില്‍ വന്നതെന്നായിരുന്നു ഉത്തരമെന്നും ഓംപ്രകാശ് പറഞ്ഞു.
ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെ ' നാഷണല്‍ അയേണ്‍ പ്ലസ് ഇനീഷ്യേറ്റീവ്' എന്ന പദ്ധതിയ്ക്ക് കീഴിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ അയേണ്‍ ഗുളിക നല്‍കിത്തുടങ്ങിയത്. സപ്തംബര്‍ ഒന്നിന് ഗുവാഹാട്ടിയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദ് ആണ് ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത്. പത്തിനും പത്തൊമ്പത് വയസ്സിനുമിടയിലുള്ള കുട്ടികളിലെ രക്തക്കുറവ് പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സര്‍ക്കാര്‍ സ്‌കൂളുകളിലെയും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെയും ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അയേണ്‍ ഗുളിക നല്‍കുന്നത്. നേരത്തെ സോനിത്പൂര്‍, ദരങ് ജില്ലകളിലെ മുന്നൂറോളം കുട്ടികള്‍ക്കും അയേണ്‍ ഗുളിക കഴിച്ചതിനുശേഷം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതിനെ കുറിച്ച് മോഹനന്‍ വൈദ്യര്‍ പറയുന്നത് കേള്‍ക്കൂ http://www.youtube.com/watch?v=bywb52PpCqs&list=PLan8QKlBh1Y8T1KMfEHNM9tNq8Md7r4j2
ലേബലുകള്‍:
അറിവ്,
ആയുര്‍വേദം,
പ്രകൃതി,
വികസനം,
arogyam
9/27/2013
കുറ്റവാളികളായ ജനപ്രതിനിധികളെ സംരക്ഷിക്കുന്ന ഓർഡിനൻസ് രാഷ്ട്രപതി മടക്കി
കുറ്റവാളികളായ ജനപ്രതിനിധികളെ സംരക്ഷിക്കുന്ന ഓർഡിനൻസ് രാഷ്ട്രപതി മടക്കി
കേന്ദ്രത്തിന് തിരിച്ചടി
കൌമുദി , മനോരമ , മാതൃഭൂമി 27/10/2013
ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ കോടതി ശിക്ഷിച്ച എം.പിമാരെയും എം.എൽ.എമാരെയും സംരക്ഷിക്കുന്ന തരത്തിലുള്ള ഓർഡിനൻസ് രാഷ്ട്രപതി പ്രണാബ് കുമാർ മുഖർജി സർക്കാരിന് മടക്കി അയച്ചു. ഇത്തരമൊരു ഓർഡിനൻസ് തിരക്കിട്ട് കൊണ്ടുവന്നതിലുള്ള നീതീകരണമെന്തെന്ന് ആഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിൻഡെ, പാർലമെന്ററി കാര്യമന്ത്രി കമൽ നാഥ്, നിയമമന്ത്രി കപിൽ സിബൽ എന്നിവർ നേരിട്ടെത്തി വിശദീകരിക്കാനാണ് രാഷ്ട്രപതിയുടെ നിർദ്ദേശം. ഈ നടപടി സർക്കാരിന് കനത്ത തിരിച്ചടിയാണ്.
അത്യാവശ്യസന്ദർഭങ്ങളിൽ ഉപയോഗിക്കേണ്ട ഓർഡിനൻസ് ഇത്തരമൊരു കാര്യത്തിന് ഉപയോഗിച്ചതിനെ ബി.ജെ.പിയും സി.പി.എമ്മും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ചോദ്യം ചെയ്തിരുന്നു. ഓർഡിനൻസ് തള്ളണമെന്ന് അവർ രാഷ്ട്രപതിയോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. ഈ ആവശ്യം ഉന്നയിച്ച് എൽ.കെ അദ്വാനിയുടെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപതിയെ കാണുകയും ചെയ്തിരുന്നു.
പാർലമെന്റ് നടക്കാത്ത സമയത്ത് അത്യാവശ്യഘട്ടങ്ങളിൽ നിയമം നിർമ്മിക്കാനുള്ളതാണ് ഓർഡിനൻസുകൾ. അവയ്ക്ക് ആറുമാസമേ കാലാവധിയുള്ളു. അതിനകം പാർലമെന്റ് ചേർന്ന് ഓർഡിനൻസിനു പകരം ബിൽ കൊണ്ടുവന്ന് നിയമമാക്കണം. എന്നാൽ ഇത് മറികടന്നാണ് ശിക്ഷിക്കപ്പെട്ടജനപ്രതിനികളെ തുടരാൻ അനുവദിക്കുന്ന ഓർഡിനൻസ് സർക്കാർ കൊണ്ടുവന്നത്.
കാലിത്തീറ്റക്കേസിൽ ലാലു പ്രസാദ് യാദവിനെതിരെ തിങ്കളാഴ്ച കോടതി വിധി വരുമെന്നുറപ്പായിരിക്കെ അതിൽ നിന്ന് രക്ഷിക്കാനാണ് ഓർഡിനൻസെന്നാണ് സംശയം. ജനപ്രതിനിധികളെ ശിക്ഷിക്കുന്ന നിമിഷം മുതൽ അവരുടെ അംഗത്വം റദ്ദാകുമെന്ന് അടുത്തിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അപ്പീൽ നൽകി എം.പിയായും എം.എൽ.എയായും തുടരാനുള്ള വ്യവസ്ഥ കോടതി എടുത്തുകളയുകയും ചെയ്തിരുന്നു. ഇത് മറികടക്കാനാണ് ഓർഡിനൻസ് കൊണ്ടുവന്നത്.
നിഷേധവോട്ടിന് സുപ്രീം കോടതി അനുമതി നല്‍കി മാതൃഭൂമി
നിഷേധവോട്ടിന് സുപ്രീം കോടതി അനുമതി നല്‍കി മാതൃഭൂമി
ന്യൂഡല്‍ഹി: ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശം ഉള്‍പ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ഇതുപ്രകാരം വോട്ടിങ് യന്ത്രത്തിലും ബാലറ്റ് പേപ്പറിലും ഇതിനുള്ള അവകാശം രേഖപ്പെടുത്തണമെന്നും ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.
പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ഒമ്പത് വര്‍ഷമായി കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയിലാണ് ഇന്ന് വിധിപറഞ്ഞത്.
ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്താന്‍ ഇത് ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പില്‍ 13 പേര്‍ മത്സരിക്കുന്നുണ്ടെങ്കില്‍ പതിനാലാമതായി 'ഇതൊന്നുമല്ല' എന്നതു കൂടി ഉള്‍പ്പെടുത്തി വോട്ടവകാശം വിനിയോഗിക്കാന്‍ സമ്മതിദായകരെ അനുവദിക്കണമന്നാണ് ഉത്തരവ്. ഏറ്റവും അടുത്ത തിരഞ്ഞെടുപ്പില്‍തന്നെ നിഷേധ വോട്ടിനുള്ള സംവിധാനം ഉണ്ടാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള ജനപ്രാതിനധ്യ നിയമമനുസരിച്ച് വോട്ട് ചെയ്യാന്‍ താല്‍പര്യമില്ലത്ത വോട്ടര്‍മാര്‍ റിട്ടേണിങ് ഓഫീസറുടെ അടുത്തെത്തി വിവരം അറിയിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. ഇതൊഴിവാക്കാനാണ് ഇപ്പോള്‍ സംവിധാനമൊരുങ്ങുന്നത്.
ഹര്‍ജിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ , നിഷേധ വോട്ട് രേഖപ്പെടുത്താനുള്ള അവസരം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നതായി വ്യക്തമാക്കിയിരുന്നു. നിഷേധ വോട്ട് നടപ്പാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് ശുപാര്‍ശചെയ്ത് 2001 ഡിസംബര്‍ 10നും 2004 ജൂലായ് 5നും കേന്ദ്രത്തിന് കത്തുനല്‍കിയതായും സത്യവാങ്മൂലത്തില്‍ കമ്മീഷന്‍ വിശദീകരിച്ചിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)