10/01/2013

അയേണ്‍ ഗുളിക കഴിച്ച വിദ്യാര്‍ത്ഥികള്‍ ആസ്‌പത്രിയില്‍


അസമില്‍ അയേണ്‍ ഗുളിക കഴിച്ച വിദ്യാര്‍ത്ഥികള്‍ ആസ്‌പത്രിയില്‍കെ.ശ്രീജിത്ത്‌ മാതൃഭൂമി
ഗുവാഹാട്ടി: സംസ്ഥാനത്തെ നല്‍ബാരി ജില്ലയിലെ കൊയ്താല്‍കുച്ചി ഹൈസ്‌കൂളില്‍ അയേണ്‍ ഗുളിക കഴിച്ച അമ്പതോളം വിദ്യാര്‍ത്ഥികളെ ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് സ്‌കൂളിലെ അധ്യാപകരാണ് ഇവര്‍ക്ക് ഗുളിക നല്‍കിയത്. ഗുളിക കഴിച്ചതിനെത്തുടര്‍ന്ന് വയറുവേദനയും തലവേദനയും അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളെ അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍തന്നെ അടുത്തുള്ള ആസ്പത്രിയിലെത്തിക്കുകയായിരുന്നു.

കുട്ടികളുടെ നില ഭേദപ്പെട്ടെന്നും ചികിത്സ തുടരുകയാണെന്നും ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു. ഒഴിഞ്ഞ വയറില്‍ ഗുളിക കഴിച്ചതാണ് വയറുവേദനയ്ക്ക് കാരണമെന്ന് ആസ്പത്രി സൂപ്രണ്ട് എ.ആര്‍.ശര്‍മ പറഞ്ഞു.

എന്നാല്‍ കുട്ടികള്‍ ഭക്ഷണം കഴിച്ചെന്ന് ഉറപ്പ് പറഞ്ഞതിനെത്തുടര്‍ന്നാണ് അധ്യാപകര്‍ ഗുളിക നല്‍കിയതെന്ന് നല്‍ബാരി ഡെപ്യൂട്ടി കമ്മീഷണര്‍ ഓംപ്രകാശ് പറഞ്ഞു. ആസ്പത്രിയിലെത്തിയ രക്ഷിതാക്കളോട് ചോദിച്ചപ്പോഴും കുട്ടികള്‍ ഭക്ഷണം കഴിച്ച ശേഷമാണ് സ്‌കൂളില്‍ വന്നതെന്നായിരുന്നു ഉത്തരമെന്നും ഓംപ്രകാശ് പറഞ്ഞു.

ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെ ' നാഷണല്‍ അയേണ്‍ പ്ലസ് ഇനീഷ്യേറ്റീവ്' എന്ന പദ്ധതിയ്ക്ക് കീഴിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ അയേണ്‍ ഗുളിക നല്‍കിത്തുടങ്ങിയത്. സപ്തംബര്‍ ഒന്നിന് ഗുവാഹാട്ടിയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദ് ആണ് ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത്. പത്തിനും പത്തൊമ്പത് വയസ്സിനുമിടയിലുള്ള കുട്ടികളിലെ രക്തക്കുറവ് പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സര്‍ക്കാര്‍ സ്‌കൂളുകളിലെയും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെയും ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അയേണ്‍ ഗുളിക നല്‍കുന്നത്. നേരത്തെ സോനിത്പൂര്‍, ദരങ് ജില്ലകളിലെ മുന്നൂറോളം കുട്ടികള്‍ക്കും അയേണ്‍ ഗുളിക കഴിച്ചതിനുശേഷം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.                                        ഇതിനെ കുറിച്ച് മോഹനന്‍ വൈദ്യര്‍               പറയുന്നത് കേള്‍ക്കൂ http://www.youtube.com/watch?v=bywb52PpCqs&list=PLan8QKlBh1Y8T1KMfEHNM9tNq8Md7r4j2

9/27/2013

കുറ്റവാളികളായ ജനപ്രതിനിധികളെ സംരക്ഷിക്കുന്ന ഓർഡിനൻസ് രാഷ്ട്രപതി മടക്കി


കുറ്റവാളികളായ ജനപ്രതിനിധികളെ സംരക്ഷിക്കുന്ന ഓർഡിനൻസ് രാഷ്ട്രപതി മടക്കി 
കേന്ദ്രത്തിന് തിരിച്ചടി
കൌമുദി , മനോരമ , മാതൃഭൂമി 27/10/2013


ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ കോടതി ശിക്ഷിച്ച എം.പിമാരെയും എം.എൽ.എമാരെയും സംരക്ഷിക്കുന്ന തരത്തിലുള്ള ഓർഡിനൻസ് രാഷ്ട്രപതി പ്രണാബ് കുമാർ മുഖർജി സർക്കാരിന് മടക്കി അയച്ചു. ഇത്തരമൊരു ഓർഡിനൻസ് തിരക്കിട്ട് കൊണ്ടുവന്നതിലുള്ള നീതീകരണമെന്തെന്ന് ആഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിൻഡെ, പാർലമെന്ററി കാര്യമന്ത്രി കമൽ നാഥ്, നിയമമന്ത്രി കപിൽ സിബൽ എന്നിവർ നേരിട്ടെത്തി വിശദീകരിക്കാനാണ് രാഷ്ട്രപതിയുടെ നിർദ്ദേശം. ഈ നടപടി സർക്കാരിന് കനത്ത തിരിച്ചടിയാണ്.

അത്യാവശ്യസന്ദർഭങ്ങളിൽ ഉപയോഗിക്കേണ്ട ഓർഡിനൻസ് ഇത്തരമൊരു കാര്യത്തിന് ഉപയോഗിച്ചതിനെ ബി.ജെ.പിയും സി.പി.എമ്മും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ചോദ്യം ചെയ്തിരുന്നു. ഓർഡിനൻസ് തള്ളണമെന്ന് അവർ രാഷ്ട്രപതിയോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. ഈ ആവശ്യം ഉന്നയിച്ച് എൽ.കെ അദ്വാനിയുടെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപതിയെ കാണുകയും ചെയ്തിരുന്നു.


പാർലമെന്റ് നടക്കാത്ത സമയത്ത് അത്യാവശ്യഘട്ടങ്ങളിൽ നിയമം നിർമ്മിക്കാനുള്ളതാണ് ഓർഡിനൻസുകൾ. അവയ്ക്ക് ആറുമാസമേ കാലാവധിയുള്ളു. അതിനകം പാർലമെന്റ് ചേർന്ന് ഓർഡിനൻസിനു പകരം ബിൽ കൊണ്ടുവന്ന് നിയമമാക്കണം. എന്നാൽ ഇത് മറികടന്നാണ് ശിക്ഷിക്കപ്പെട്ടജനപ്രതിനികളെ തുടരാൻ അനുവദിക്കുന്ന ഓർഡിനൻസ് സർക്കാർ കൊണ്ടുവന്നത്.


കാലിത്തീറ്റക്കേസിൽ ലാലു പ്രസാദ് യാദവിനെതിരെ തിങ്കളാഴ്ച കോടതി വിധി വരുമെന്നുറപ്പായിരിക്കെ അതിൽ നിന്ന് രക്ഷിക്കാനാണ് ഓർഡിനൻസെന്നാണ് സംശയം. ജനപ്രതിനിധികളെ ശിക്ഷിക്കുന്ന നിമിഷം മുതൽ അവരുടെ അംഗത്വം റദ്ദാകുമെന്ന് അടുത്തിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അപ്പീൽ നൽകി എം.പിയായും എം.എൽ.എയായും തുടരാനുള്ള വ്യവസ്ഥ കോടതി എടുത്തുകളയുകയും ചെയ്തിരുന്നു. ഇത് മറികടക്കാനാണ് ഓർഡിനൻസ് കൊണ്ടുവന്നത്.

നിഷേധവോട്ടിന് സുപ്രീം കോടതി അനുമതി നല്‍കി മാതൃഭൂമി


നിഷേധവോട്ടിന് സുപ്രീം കോടതി അനുമതി നല്‍കി മാതൃഭൂമി 
ന്യൂഡല്‍ഹി: ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശം ഉള്‍പ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ഇതുപ്രകാരം വോട്ടിങ് യന്ത്രത്തിലും ബാലറ്റ് പേപ്പറിലും ഇതിനുള്ള അവകാശം രേഖപ്പെടുത്തണമെന്നും ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. 

പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ഒമ്പത് വര്‍ഷമായി കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയിലാണ് ഇന്ന് വിധിപറഞ്ഞത്. 


ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്താന്‍ ഇത് ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പില്‍ 13 പേര്‍ മത്സരിക്കുന്നുണ്ടെങ്കില്‍ പതിനാലാമതായി 'ഇതൊന്നുമല്ല' എന്നതു കൂടി ഉള്‍പ്പെടുത്തി വോട്ടവകാശം വിനിയോഗിക്കാന്‍ സമ്മതിദായകരെ അനുവദിക്കണമന്നാണ് ഉത്തരവ്. ഏറ്റവും അടുത്ത തിരഞ്ഞെടുപ്പില്‍തന്നെ നിഷേധ വോട്ടിനുള്ള സംവിധാനം ഉണ്ടാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള ജനപ്രാതിനധ്യ നിയമമനുസരിച്ച് വോട്ട് ചെയ്യാന്‍ താല്‍പര്യമില്ലത്ത വോട്ടര്‍മാര്‍ റിട്ടേണിങ് ഓഫീസറുടെ അടുത്തെത്തി വിവരം അറിയിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. ഇതൊഴിവാക്കാനാണ് ഇപ്പോള്‍ സംവിധാനമൊരുങ്ങുന്നത്.


ഹര്‍ജിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ , നിഷേധ വോട്ട് രേഖപ്പെടുത്താനുള്ള അവസരം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നതായി വ്യക്തമാക്കിയിരുന്നു. നിഷേധ വോട്ട് നടപ്പാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് ശുപാര്‍ശചെയ്ത് 2001 ഡിസംബര്‍ 10നും 2004 ജൂലായ് 5നും കേന്ദ്രത്തിന് കത്തുനല്‍കിയതായും സത്യവാങ്മൂലത്തില്‍ കമ്മീഷന്‍ വിശദീകരിച്ചിരുന്നു.

9/24/2013

സൗരോര്‍ജ്ജ പാനലിനുള്ളില്‍ സംഭരണസംവിധാനം വരുന്നു


സൗരോര്‍ജ്ജ പാനലിനുള്ളില്‍ സംഭരണസംവിധാനം വരുന്നു

    |    Sep 24, 2013
അമൃതപുരി: രാജ്യത്തെമ്പാടുമായി മാതാ അമൃതാനന്ദമയിമഠം ദത്തെടുത്ത 101 ഗ്രാമങ്ങളില്‍ വെളിച്ചം വിതറാന്‍ നൂതന സൗരോര്‍ജ്ജ സംവിധാനം.

സൗരോര്‍ജ്ജ പാനലുകള്‍ക്കൊപ്പംതന്നെ ഊര്‍ജ്ജസംഭരണ സംവിധാനവുമുള്ള സോളാര്‍ സംവിധാനമാണ് അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സസ് ആന്‍ഡ് മോളിക്യുലാര്‍ മെഡിസിന്‍ തങ്ങളുടെ സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ്ങിന്റെ സഹകരണത്തോടെ നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്തിരിക്കുന്നത്. നിലവിലുള്ള സൗരോര്‍ജ്ജ സംവിധാനങ്ങളുടെ വലിയ പോരായ്മയാണ് ഇതോടെ പരിഹരിക്കപ്പെടുന്നതെന്നാണ് പറയുന്നത്.

ഇപ്പോള്‍ ഊര്‍ജ്ജം ശേഖരിച്ചുവയ്ക്കാനുള്ള ചെലവേറിയ പ്രത്യേക സംവിധാനം സൗരോര്‍ജ്ജ സംവിധാനങ്ങളില്‍ അനിവാര്യമാണ്. അമൃതയില്‍ വികസിപ്പിച്ചെടുത്ത സംവിധാനത്തില്‍ പാനലിനുള്ളില്‍ത്തന്നെ സംഭരണസംവിധാനവും സജ്ജീകരിക്കുന്നതിനാല്‍ പ്രത്യേക സംഭരണസംവിധാനം ആവശ്യമില്ല. ചെലവുകുറഞ്ഞതും കൂടുതല്‍ ഗുണമേന്മയുള്ളതുമായ ഈ സൗരോര്‍ജ്ജ സംവിധാനം എല്ലാ വൈദ്യുതോപകരണങ്ങള്‍ക്കുവേണ്ടിയും പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സസ് ആന്‍ഡ് മോളിക്യുലാര്‍ മെഡിസിന്‍ ഡയറക്ടര്‍ ഡോ. ശാന്തികുമാര്‍ നായര്‍ പറഞ്ഞു.

മൂന്ന് ഘടകങ്ങളാണ് ഈ പുതിയ സൗരോര്‍ജ്ജ സംവിധാനത്തിലുണ്ടാകുക. ഫോട്ടോ വോള്‍ട്ടേയ്ക് സെല്ലുകള്‍ ഉപയോഗിച്ചുള്ള ചെലവുകുറഞ്ഞ സോളാര്‍ പാനല്‍, നാനോ മെറ്റീരിയലുകള്‍ ഉപയോഗിച്ച് നിര്‍മിച്ച, ഉയര്‍ന്ന സംഭരണശേഷിയും കൂടിയ ഊര്‍ജ്ജവും ലഭ്യമാക്കുന്ന കൃത്രിമ കപ്പാസിറ്റര്‍, പാനലിനുള്ളില്‍ത്തന്നെ ഇവയെ രണ്ടിനെയും ചേര്‍ത്തുവയ്ക്കുന്ന ഇലക്‌ട്രോണിക് ഇന്റര്‍ലേയര്‍ എന്നിവയാണവ. പരമ്പരാഗത സിലിക്കണ്‍ സെല്ലുകള്‍ക്കും ചെറിയ ബാറ്ററികള്‍ക്കുമൊപ്പം ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കാനാകും.

നൂതനമായ ഈ സംവിധാനത്തിന്റെ ഔപചാരികമായ സമര്‍പ്പണം അമൃതവര്‍ഷം 60-നോടനുബന്ധിച്ച് നടക്കും. അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് സര്‍വകലാശാലയിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വകുപ്പില്‍ 31 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. ശാന്തികുമാര്‍ നായര്‍ അമൃത സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ്ങിലെ ഡോ. വിനോദ് ഗോപാലുമായി ചേര്‍ന്നാണ് പുതിയ സംവിധാനം വികസിപ്പിച്ചെടുത്തത്. ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ 2011ലെ നാഷണല്‍ റിസര്‍ച്ച് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയുമാണ് ഡോ. ശാന്തികുമാര്‍ നായര്‍.

ചെലവ് കുറവായതിനാല്‍ തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാനും മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും മറ്റും ചാര്‍ജ് ചെയ്യാനും ഇതുപയോഗിക്കാനാകും. മഠം ദത്തെടുക്കുന്ന 101 ഗ്രാമങ്ങളിലും പ്രത്യേക വിദ്യാഭ്യാസപരിപാടികള്‍ക്കായി ഉപയോഗിക്കുന്ന ടാബ്‌ലെറ്റുകള്‍ ചാര്‍ജ് ചെയ്യാനും അവിടത്തെ തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാനും ഈ സോളാര്‍ സംവിധാനമായിരിക്കും ഉപയോഗിക്കുക.

കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിന്റെയും പാരമ്പര്യേതര ഊര്‍ജ്ജമന്ത്രാലയത്തിന്റെയും ധനസഹായത്തോടെയാണ് ഈ സംവിധാനത്തിന്റെ ആദ്യരൂപം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

9/23/2013

'ലോകത്തിന്റെ വാര്‍ത്താവിനിമയം അമേരിക്കയുടെ കൈപ്പിടിയില്‍ '


'ലോകത്തിന്റെ വാര്‍ത്താവിനിമയം അമേരിക്കയുടെ കൈപ്പിടിയില്‍ '
    mathrubumi


മുംബൈ: ലോകത്തിന്റെ വാര്‍ത്താവിനിമയം ലോകപോലീസായ അമേരിക്കയുടെ പിടിയിലാണെന്ന് പ്രമുഖ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ വക്താവ് നേവല്‍ റോയ് സിംഗം പറഞ്ഞു.

ഇന്‍റര്‍നെറ്റിലുടെ പോകുന്ന എല്ലാവിളികളും നമ്മുടെ ഫോണ്‍ വിളിയും അന്‍ഡ്രോയിഡ്, മൈക്രോസ്ഫ്റ്റ് സോഫ്റ്റ്‌വേറിലൂടെ എല്ലാ കാര്യങ്ങളും അമേരിക്കയിലെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ പക്കലെത്തുന്നുന്നെും നേവല്‍ റോയ് വ്യക്തമാക്കി.

മുംബൈയിലെത്തിയ നേവല്‍ റോയ് സിംഗം പത്രലേഖകരുമായുള്ള കുടിക്കാഴ്ചയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയിലെപ്പോലും ഇന്‍റര്‍നെറ്റ് സംബന്ധമായ കാര്യങ്ങള്‍ ഇന്ത്യയുടെ പക്കലല്ല. ആഗോളതലത്തില്‍ നടക്കുന്ന ഒരു മിനിറ്റില്‍ നടക്കുന്നത് 2010 മില്യണ്‍ ട്രാഫിക്കാണ്. ഇന്‍റര്‍നെറ്റിലെ ഏഴുപത് ശതമാനം സന്ദേശങ്ങളും മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്ത വിധത്തില്‍ രഹസ്യകോഡില്‍ സൂക്ഷിക്കുന്ന രീതി ഇപ്പോള്‍ത്തന്നെ അമേരിക്കയിലുണ്ട്.

കഴിഞ്ഞ മാര്‍ച്ച് വരെ തൊണ്ണൂറ്റി ഏഴായിരം കോടി അതിവിവരങ്ങള്‍ അടങ്ങിയ ഇന്‍റര്‍നെറ്റ് പേജുകളാണ് അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ കൈയില്‍ ഉള്ളത്. ഇന്ത്യയില്‍ നിന്നുള്ള ആറ് ബില്യണ്‍ പേജുകള്‍ ഇപ്പോള്‍ ഈ ഏജന്‍സിയുടെ പക്കലുണ്ട്.

രണ്ടാംലോക മഹായുദ്ധത്തിന് ശേഷം വാര്‍ത്താവിനിമയരംഗത്തിലൂടെ ലോകം കൈയടക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കൃത്യമായ നിരീക്ഷണത്തിലൂടെ ആളുകളെ നിശ്ശബ്ദമാക്കാനും സര്‍ക്കാറിന് പുതിയ വാര്‍ത്താവിനിമയ രീതികളുടെ വളര്‍ച്ചയോടെ സാധ്യമായിട്ടുണ്ടെന്നും നേവല്‍ റോയ് സിംഗം വ്യക്തമാക്കി.

ലോകത്തിന്റെ ഇന്‍റര്‍നെറ്റ് സംവിധാനത്തിന്റെ എഴുപത്തിയഞ്ച് ശതമാനവും പത്ത് വന്‍ കമ്പനികളുടെ കൈപ്പിടിയിലാണ്. അമേരിക്കന്‍ വാര്‍ത്താ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് വിരലിലെണ്ണാവുന്ന കോര്‍പ്പറേറ്റുകളാണെന്നും അദ്ദേഹം പറഞ്ഞു.
mathrubumi

8/23/2013

ഫോണ്‍ കോളിന് 5000 രൂപ സമ്മാനം


അനാവശ്യ കോളുകള്‍ക്ക്   കമ്പനികള്‍ 5000 രൂപ                      പിഴ നല്‍കണം  

ന്യൂഡല്‍ഹി: അനാവശ്യ കോളുകള്‍ക്കും എസ്.എം.എസ് സന്ദേശങ്ങള്‍ക്കും മൊബൈല്‍ കമ്പനികളില്‍ നിന്ന് പിഴ ഈടാക്കാന്‍ ട്രായ്(ടെലികോം റെഗുലേറ്ററി അതോറിറ്റി) തീരുമാനിച്ചു. ഇത്തരം കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും 5000 രൂപ വീതം പിഴ ഈടാക്കാനാണ് ട്രായ് തീരുമാനം. 


ഇത്തരം കോളുകള്‍ക്കെതിരായ നിരോധനം നിലനില്‍ക്കെ വീണ്ടും കോളുകളും സന്ദേശങ്ങളും അയക്കുന്ന ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ എന്നിവരെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യും.


ഉപഭോക്താക്കളുടെ അനുമതിയില്ലാതെ മാര്‍ക്കറ്റിങ് കോളുകളും സന്ദേശങ്ങളും പതിവായതോടെയാണ് ട്രായ് പിഴ ഈടാക്കാന്‍ തീരുമാനിച്ചത്. എല്ലാ മാസവും 15 ാം തീയതിയോടെ തൊട്ടുതലേമാസം എത്ര ബള്‍ക്ക് കണക്ഷനുകള്‍ നല്‍കി എന്നും ട്രായിയെ അറിയിക്കണം. 


പിഴ ഈടാക്കുമെന്ന വ്യവസ്ഥ ആഗസ്ത് 22 വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്നു. അതായത് ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈലിലേക്ക് താത്പര്യപ്പെടാതെ എത്തുന്ന മാര്‍ക്കറ്റിങ് കോളുകളെക്കുറിച്ചും എസ്.എം.എസ്സുകളെക്കുറിച്ചും പരാതി നല്‍കാം. 


പരാതി സത്യമാണെന്ന് തെളിഞ്ഞാല്‍ ഓരോ കോളിനും 5000 രൂപ വീതം കമ്പനികള്‍ പിഴ നല്‍കേണ്ടി വരും. ടെലിമാര്‍ക്കറ്റിങ് കോളുകളെക്കുറിച്ച് വ്യാപകമായി പരാതികള്‍ ഉയര്‍ന്നതോടെ കഴിഞ്ഞ നവംബറിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. 


അതിന് ശേഷവും ഇത് തുടര്‍ന്നതോടെയാണ് പിഴ കര്‍ശനമാക്കാന്‍ ട്രായ് തീരുമാനിച്ചത്. അനാവശ്യ എസ്.എം.എസ് സന്ദേശങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നവംബറില്‍ എസ്.എം.എസ് പരിധി ദിവസവും 100 വീതമാക്കി ആക്കി കുറിച്ചിരുന്നു

8/10/2013

കേരളത്തിൽ ഉടനെ

കേരളത്തിൽ ഉടനെ ജപ്പാനിലെ വന്‍കിട വാഹനക്കമ്പനികള്‍ ഇപ്പോള്‍ ഒരു കാര്യത്തിനു വേണ്ടി ശത്രുത മറന്ന് ഒന്നിച്ചിരിക്കുന്നുരാജ്യത്തുടനീളം വൈദ്യുതവാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള ഇലക്ട്രിക് പമ്പുകള്‍ തുറക്കണം. അതിന് ഒത്തൊരുമിച്ചുള്ള ഭഗീരഥപ്രയത്‌നം തുടങ്ങിക്കഴിഞ്ഞു അവര്‍. ഒപ്പം സര്‍വ പിന്തുണയുമായി സര്‍ക്കാരുമുണ്ട്.


ടൊയോട്ട, നിസ്സാന്‍, ഹോണ്ട, മിത്സുബിഷി എന്നീ കമ്പനികളാണ് കൂടുതല്‍ ചാര്‍ജിങ് കേന്ദ്രങ്ങള്‍ തുറക്കുന്നതിനുള്ള പദ്ധതികളുമായി രംഗത്തുവന്നിട്ടുള്ളത്. ഇപ്പോള്‍ 5000 ചാര്‍ജിങ് സ്‌റ്റേഷനുകളാണ് രാജ്യത്ത് ആകെ ഉള്ളത്. ഇത് 12000 ആക്കി ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.


ചാര്‍ജിങ് കേന്ദ്രങ്ങളുടെ അഭാവം മൂലമാണ് ആളുകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ മടിക്കുന്നത്. ഇലക്ട്രിക് പമ്പുകള്‍ ധാരാളമായി വന്നുകഴിഞ്ഞാല്‍ ഇലക്ട്രിക് മോട്ടോര്‍ വാഹനങ്ങളുടെ വില്‍പനയും കൂടുമെന്നാണ് വാഹനക്കമ്പനികളുടെ കണക്കുകൂട്ടല്‍.
http://www.mathrubhumi.com/auto/story.php?id=382623

7/12/2013

കസ്റ്റഡിയിലും ജയിലിലുമുള്ളവര്‍ക്ക് മത്സരിക്കാനാവില്ല


12/7/2013കസ്റ്റഡിയിലും ജയിലിലുമുള്ളവര്‍ക്ക് മത്സരിക്കാനാവില്ലസുപ്രീം കോടതി

ന്യൂഡല്‍ഹി: ജയിലിലോ പോലീസ് കസ്റ്റഡിയിലോ ഉള്ളവര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ നിയമനിര്‍മാണസഭകളിലെ പ്രതിനിധികളുടെ അംഗത്വം റദ്ദാകുമെന്ന ഉത്തരവിന് പിന്നാലെയാണ് മറ്റൊരു കേസിലെ വിധി.

2004ല്‍ പട്‌ന ഹൈക്കോടതി പുറപ്പെടുവിച്ച വിധി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ എ.കെ. പട്‌നായിക്ക്, എസ്.ജെ. മുഖോപാധ്യായ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കുറ്റപത്രംപോലും ലഭിച്ചിട്ടില്ലാത്ത നിരവധി രാഷ്ട്രീയക്കാര്‍ ജയിലിലുണ്ടായിരിക്കെ രാഷ്ട്രീയ ശത്രുക്കള്‍ പുതിയ വിധി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ കരുതുന്നു.

ജയിലില്‍ കഴിയുന്ന ഒരാള്‍ക്ക് വോട്ടു ചെയ്യാന്‍ അവകാശമില്ലെങ്കില്‍ ജയിലിലുള്ള വ്യക്തിക്ക് മത്സരിക്കാനും അവകാശമില്ലെന്ന് കോടതി പറഞ്ഞു. ജയിലിലുള്ളവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്ന പട്‌ന ഹൈക്കോടതി നിര്‍ദേശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി തീരുമാനം. ജയിലിലും കസ്റ്റഡിയിലുമുള്ളവരുടെ പേരുകള്‍ അവസാനനിമിഷം വോട്ടര്‍പട്ടികയില്‍ നിന്നൊഴിവാക്കണമെന്ന നിര്‍ദേശം പ്രായോഗികമല്ലെന്നായിരുന്നു കമ്മീഷന്റെ വാദം.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 62ാം വകുപ്പില്‍ അഞ്ചാം ഉപവകുപ്പ് പ്രകാരം വോട്ടുചെയ്യാന്‍ ഒരു വ്യക്തിക്ക് അവകാശമില്ലെങ്കില്‍, പാര്‍ലമെന്റിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനും അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കരുതല്‍ തടങ്കല്‍ ഒഴിച്ച് ജയിലിലും പോലീസ് കസ്റ്റഡിയിലുമുള്ളവര്‍ക്ക് വോട്ടു ചെയ്യാന്‍ അവകാശമില്ലെന്നാണ് ഈ വകുപ്പില്‍ പറയുന്നത്.

''നിയമമാണ് അവകാശം നല്‍കുന്നത്. തിരിച്ചെടുക്കുന്നതും നിയമമാണ്. കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറ്റില്ല. ഭരണഘടനയും നിയമവും വ്യാഖ്യാനിച്ചാല്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളവര്‍ക്ക് 1951ലെ നിയമപ്രകാരം വോട്ടു ചെയ്യാന്‍ അവകാശമില്ല. ആ സാഹചര്യത്തില്‍ മത്സരിക്കാനും അവകാശമില്ല. തിരഞ്ഞെടുപ്പ് രംഗത്തേക്ക് പോകുന്നതില്‍ നിന്ന് ഇത്തരക്കാര്‍ക്കുള്ള അവകാശം നിയമം തത്കാലത്തേക്ക് എടുത്തുകളയുകയാണ്''കോടതി ചൂണ്ടിക്കാട്ടി.

പേര് വോട്ടര്‍പട്ടികയില്‍ നിന്നൊഴിവാക്കിയില്ലെങ്കിലും വോട്ടു ചെയ്യാനുള്ള യോഗ്യത പോലീസ് കസ്റ്റഡിയിലാകുമ്പോള്‍ ഇല്ലാതാവുകയാണെന്ന പട്‌ന ഹൈക്കോടതിയുടെ കണ്ടെത്തലും സുപ്രീം കോടതി ശരിവെച്ചു.

    ഞാൻ പറഞ്ഞ പത്തിൽ രണ്ടാമത്തെ കാര്യമാണ് ഇപ്പോൾ  സുപ്രീം കോടതിയിലൂടെ നിയമമാകുന്നത് . ബാക്കി ഉള്ളത് കൂടി നിയമമകട്ടെ ,തീര്ച്ചയായും ജനാധിപത്യം രക്ഷപ്പെടും ഇന്നല്ലെങ്കിൽ നാളെ മറ്റുള്ളവയും നിയമമാകും  

7/10/2013

ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട എം.എൽ.എമാർക്കും എം.പിമാർക്കും തുടരാനാവില്ല: സുപ്രീംകോടതി 10/7/ 2013


ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട എം.എൽ.എമാർക്കും എം.പിമാർക്കും തുടരാനാവില്ല: സുപ്രീംകോടതി 10/7/ 2013 

ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ വിചാരണക്കോടതി ശിക്ഷിച്ച എം.എൽ.എമാർക്കും എം.പിമാർക്കും തുടരാനാവില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇത്തരക്കാരെ ശിക്ഷിക്കപ്പെട്ട ദിവസം തന്നെ അയോഗ്യരാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്നവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പരിരക്ഷ നൽകുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 8(4)​ ചട്ടം റദ്ദാക്കി കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

എന്നാൽ സുപ്രീംകോടതിയുടെ ഈ വിധി വരുന്നതിന് തന്നെ ശിക്ഷിച്ചതിനെതിരെ മേൽക്കോടതികളിൽ അപ്പീൽ നൽകിയ എം.പിമാർ,​ എം.എൽ.എമാർ മറ്റു ജനപ്രതിനിധികൾ എന്നിവർക്ക് ഈ ഉത്തരവ് ബാധകമല്ലെന്ന് ജസ്റ്റീസുമാരായ എ.​കെ.പട്നായ്ക്,​ എസ്.ജെ.മുഖോപദ്ധ്യായ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.  

സുപ്രീംകോടതിയുടെ വിധിയോടെ നിലവിൽ ഏതെങ്കിലും ജനപ്രതിനിധി ക്രിമിനൽ കേസിൽ രണ്ടു വർഷത്തിൽ കൂടുതൽ ശിക്ഷിക്കപ്പെടുകയും കോടതി ഉത്തരവിന് മുന്പ് അപ്പീൽ നൽകാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അംഗത്വം നഷ്ടമാകും. നിലവിൽ ജനപ്രതിനിധികളുടെ അപ്പീലിൽ സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നത് വരെ അധികാരത്തിൽ തുടരാമെന്ന അവസ്ഥയാണുള്ളത്.

ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടവരെ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ലില്ലി തോമസ് എന്ന സ്ത്രീയും എൻ.ജി.ഒ സംഘടനയായ ലോക് പ്രഹരിയും നൽകിയ ഹർജിയിന്മേലാണ് കോടതിയുടെ ഈ നടപടി.

ബലാത്സംഗക്കുറ്റം: യുവതിയും പോലീസും 'പാഠം' പഠിച്ചു

mathrubumi 10/7/13
ബലാത്സംഗക്കുറ്റം: യുവതിയും പോലീസും 'പാഠം' പഠിച്ചു
കൊച്ചി: ബലാത്സംഗ കുറ്റത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ നിര്‍വചനങ്ങള്‍ കാറ്റില്‍പറത്തിക്കൊണ്ട് ജോസ് തെറ്റയിലിന് എതിരെ കേസ് എടുത്തപ്പോള്‍ പരാതിക്കാരിയായ യുവതിയും പോലീസും 'പാഠം' പഠിച്ചു.

ഒരു സ്ത്രീയുടെ സമ്മതമില്ലാതെ, അല്ലെങ്കില്‍ ഭീഷണിക്ക് വിധേയമാക്കി സമ്മതിപ്പിക്കുകയോ അവളുടെ ഇഷ്ടത്തിന് വിരുദ്ധമായോ നടത്തുന്ന കുറ്റകൃത്യമാണ് ബലാത്സംഗം. ആലുവയിലെ ഒരു ഫ്ലാറ്റില്‍ തനിയെ താമസിക്കുന്ന 30 വയസ്സുകാരിയായ യുവതി തന്റെ കിടപ്പറയിലേക്ക് എം.എല്‍.എ.യെ കൂട്ടിക്കൊണ്ടുവന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇക്കാര്യം ആലുവ റൂറല്‍ പോലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ യുവതി സമ്മതിച്ചിട്ടുണ്ട്. എം.എല്‍.എ. ബലപ്രയോഗം നടത്തിയതായോ ഭീഷണിപ്പെടുത്തി താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായോ ആരോപിക്കുന്നില്ല. മാത്രമല്ല ഭയവും നീരസവും തോന്നിയെങ്കിലും എം.എല്‍.എ.യുടെ ചെയ്തികള്‍ മുറിയില്‍ ഘടിപ്പിച്ചിരുന്ന വെബ് ക്യാമറയില്‍ പകര്‍ത്തണമെന്ന ആഗ്രഹത്തോടെ താന്‍ കാര്യമായ എതിര്‍പ്പൊന്നും പ്രകടിപ്പിക്കാതെ നിന്നുവെന്നും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. ബലാത്സംഗ കുറ്റം എങ്ങനെ എം.എല്‍.എ.യ്ക്ക് എതിരെ നിലനില്‍ക്കുമെന്ന സംശയം ഹൈക്കോടതി ചൊവ്വാഴ്ചയും ഉന്നയിച്ചത് അതുകൊണ്ടാണ്.

'എം.എല്‍.എ.യുടെ മകനുമായി വിവാഹം യുവതിക്ക് ആലോചിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്ന് പിന്മാറിയ എം.എല്‍.എ. തന്നെ വഞ്ചിക്കുകയാണെന്ന് തോന്നി. അതിനുശേഷം തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത് സഹിക്കാന്‍ കഴിഞ്ഞില്ല. വല്ലാത്ത നിരാശ തോന്നി. അവസരം കിട്ടിയാല്‍ എം.എല്‍.എ.യെ ഒരു പാഠം പഠിപ്പിക്കണമെന്ന് തോന്നി'. യുവതി പോലീസ് മുമ്പാകെ നല്‍കിയ പരാതിയില്‍ പറഞ്ഞു. അങ്ങനെ പരാതി നല്‍കിയ യുവതിയും കേസ് എടുത്ത പോലീസും ചൊവ്വാഴ്ച ഉണ്ടായ ഹൈക്കോടതി ഉത്തരവോടെ 'പാഠം' പഠിക്കുകയും ചെയ്തു.

എം.എല്‍.എ.യെ യുവതി ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുവന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും വെബ്ക്യാമറ കിടപ്പുമുറിയില്‍ ഘടിപ്പിച്ചത് കരുതിക്കൂട്ടി എം.എല്‍.എ.യെ കുടുക്കാനാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എം.കെ. ദാമോദരന്‍ വാദിച്ചിരുന്നു.

സ്വന്തം കിടപ്പറ രഹസ്യം വെബ്ക്യാമറയില്‍ പകര്‍ത്തി അത് പുറത്തുവിടുന്ന യുവതിയുടെ കേസ് ഒരു പക്ഷേ ഇന്ത്യയില്‍ തന്നെ ആദ്യത്തേതായിരിക്കുമെന്ന് അഡ്വ. ദാമോദരന്‍ കേസ് വാദത്തിനിടയില്‍ പറഞ്ഞിരുന്നു.

യുവതി പരാതിയില്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ പലതും വിശ്വസനീയമായി ഹൈക്കോടതിക്കും തോന്നിയില്ല. പൊള്ളയായ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത പോലീസ് നടപടിയിലും ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു.

ബലാത്സംഗ കുറ്റം നിലനില്‍ക്കില്ലെന്ന് ബോധ്യപ്പെട്ട പോലീസ് എം.എല്‍.എ.ക്ക് എതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 354ാം വകുപ്പ് അനുസരിച്ച് (സ്ത്രീത്വത്തെ അപമാനിക്കല്‍) കേസ് എടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ഉണ്ടായ ഉത്തരവോടെ അതും ഉപേക്ഷിച്ചു.

5/20/2013

ശ്രീശാന്തേ നീ ചെയ്തതാ ശരി


ശ്രീശാന്തേ  നീ ചെയ്തതാ ശരി .
കഴിഞ്ഞ എട്ടു വര്ഷം കൊണ്ട് ഒരു ഇരുപത്തഞ്ചു കോടി രൂപയെങ്കിലും ശ്രീശാന്ത്‌ ക്രിക്കറ്റിൽ നിന്ന് ഉണ്ടാക്കിയിട്ടുണ്ടാകും .അതായതു വര്ഷം ശരാശരി മൂന്ന് കോടി രൂപ .മാസം ഇരുപത്തഞ്ചു ലക്ഷം രൂപ .ഇത്രയും കിട്ടുന്ന എത്ര പേര് ഉണ്ട്  ഈ കേരളത്തില്‍ .
പിന്നെ പത്തു ലക്ഷം കോഴ വാങ്ങി അകത്തു പോയാല്‍ പോലും അവിടെ കൃത്യമായി  ഭക്ഷണം കിട്ടും ആഴ്ചയില്‍ നാലു ദിവസം ഇറച്ചി ഒരു ദിവസം മീന്‍ രണ്ടു ദിവസം പച്ചകറി  രാത്രി ചപ്പാത്തി രാവിലെയും . (ഗോവിന്ദ ചാമി യെ നോക്ക് എന്നും  ബിരിയാണി വേണം എന്ന് പറഞ്ഞു സമരം നടത്തി അത് നേടിയെടുത്തു എന്നാണ് തോനുന്നത് )വര്‍ഷത്തില്‍ മുന്നു ആഴ്ച പരോള്‍ .പോരെ .
നാട്ടുകാരേം വീട്ടുകാരേം വിട്ടു ഗള്‍ഫില്‍ പോയി പണി എടുക്കുന്നവരുടെ അവസ്ത ഒന്ന് നോക്ക് . രാവിലെ മുന്ന് മൂനര ക്ക് എഴുന്നേറ്റു അഞ്ചേകാലിനു സൈറ്റില്‍ ചെന്ന് ക്യു നിന്ന് പഞ്ച് ചെയ്തു അഞ്ചരക്ക് ( ചില സ്ഥലങ്ങളില്‍ അഞ്ചു മണിക്ക് ) പണി തുടങ്ങണം. രാത്രി 7 .30 വരെ ആണ് ജോലി അത് കഴിഞ്ഞു റൂമില്‍ തിരിച്ചു എത്തുമ്പോള്‍ ഒന്‍പതു മണിയാകും ഇങ്ങനെ ഒരു ദിവസം പോലും ഒഴിവില്ലാതെ പണി എടുത്തിട്ടാണ് ഗള്‍ഫ്‌ കാര് നാട്ടിലക്ക് 15,000 -20,000 രൂപ മാസാമാസം അയക്കുന്നത് . നല്ലൊരു ഭക്ഷണം കഴിക്കുന്നത്‌ സാലറി കിട്ടുന്ന ആ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ആണ് .അത് കഴിഞ്ഞാല്‍    മിക്ക ആളുകളും കുപ്പുസു കഴിച്ചു ആണ് കഴിയുന്നത്‌ .ഇവിടെ ചുടു മെയ്‌ മുതല്‍ ജൂലായ്‌ വരെ 35 -40 ഡിഗ്രി ആണ് ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ 40- 50 ഡിഗ്രി യാണ് ചില സമയങ്ങളില്‍ അന്‍പതിനു മേലെയും ആകും .കേരളത്തില്‍ പാലക്കാടാണ് ഏറ്റവും ഉയര്‍ന്ന ചുടു രേഖ പ്പെടുത്തിയിട്ടുള്ളത് 42. അപ്പോള്‍ ഇവിടെ എന്താ അവസ്ഥ എന്ന് മനസിലാക്കുക . പിന്നെ പൊടിക്കാറ്റു , മഞ്ഞു ,മഴ ഇത് എല്ലാം ഉള്ളപ്പോള്‍ അത് എല്ലാം കൊണ്ട് കൊണ്ടാണ് പണിയെടുക്കുന്നത് .പണി യെടുക്കാതിരിക്കാന്‍ പറ്റില്ല , ഇനി പണിക്കു വന്നില്ലങ്കില്‍ മുന്നു ദിവസം മുടങ്ങിയാല്‍ ആ മാസം സാലറി കിട്ടില്ല . ഇതെല്ലം സഹിച്ചു ഗള്‍ഫുകാര്‍ വര്‍ഷത്തില്‍ ഒരു മാസമോ രണ്ടു വര്‍ഷത്തില്‍  കൂടി മൂന്ന് മാസമോ ആണ് ലീവ് കിട്ടി നാട്ടില്‍ വരുന്നത് നാട്ടുകാരേം വീട്ടുകാരേം കാണുന്നത് .( അപ്പോള്‍ പിരിവു കാരുടെയും രാഷ്ട്രീയക്കാരുടെയും ശല്യം വേറെ ) ശ്രീശാന്തേ നിനക്ക് ജയിലില്‍ (പോകേണ്ടിവന്നാല്‍ ) പരമ സുഖമായിരിക്കും ഗില്ഫ് പ്രവാസികളുടെ പോലെ അത്രയും സമയം പണിയെടുക്കേണ്ട , ച്ചുടില്ല , തണുപ്പില്ല ,പൊടിക്കാറ്റു ഇല്ല പോരാത്തതിനു സാലറി മുന്‍കൂട്ടി വാങ്ങിയും കഴിഞ്ഞു .കൂടാതെ ലീവ് എപ്പോള്‍ വേണമെങ്കിലും കിട്ടും , വീട്ടുകാര്‍ക് എപ്പോള്‍ വേണമെങ്കിലും കാണാം  അപ്പോള്‍ ശ്രീ ശാന്തേ നീ യാണ് ശരി. ഇനി ഈ കേസുകള്‍ എല്ലാം കഴിയുമ്പോള്‍ സമാധാനമായി ഒരു പണിയും എടുക്കാതെ സുഖമായി ജീവിക്കാം .......... 

5/17/2013

ഹല്ലോ , ശ്രീ കോന്തൻ , താൻ ഇന്നലെ പറഞ്ഞത് എനിക്ക് സമ്മതമാ


ഹല്ലോ , ശ്രീ കോന്തൻ , താൻ ഇന്നലെ പറഞ്ഞത് എനിക്ക് സമ്മതമാ , എന്താ താങ്കള്ക്ക് സമ്മതമാണോ . ?. 4 ആണെങ്കിൽ ആദ്യത്തേതും 6 ആണെങ്കിൽ രണ്ടാമത്തേതും.ok ?
ശ്രീകോന്തൻ; എനിക്കും സമ്മതമാ തോണി സിങ്കെ. .നമുക്ക് നാളെ ഹോട്ടൽ ടാജിനു മുന്പിലെ തട്ടുകടയിൽ
കാണാം .athinu ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം .
തോണി സിംഗ് ; താങ്കൾ എപ്പോൾ അവിടെ എത്തും. പിന്നെ ഇതാരും അറിയണ്ട . അറിഞ്ഞാൽ നമ്മൾ നാലാളും ജയിലിൽ പോകേണ്ടിവരും .വ്യാജ വാതു വെപ്പിന്.
ഇപ്പോൾ നിങ്ങള്ക്ക് സംശയം ഉണ്ടാകും ഇന്നലെ അവര് എന്താണ് ഫോണിൽ പറഞ്ഞതെന്ന് .അത് താഴെ
തോണി സിംഗ് തട്ടുകടയിൽ വച്ച് ശ്രീ കോന്തനെ കണ്ടപ്പോൾ പഴയ കാമുകിയുടെ മോളെ കണ്ടെന്നും അവൾ   4 ൽ ആണ് പഠിക്കുന്നതെന്നും പറഞ്ഞു .അപ്പോൾ  ശ്രീ കൊന്താൻ പറഞ്ഞു അവൾ 6 ൽ ആണ് പഠിക്കുന്നതെന്നു . അവര്  തര്ക്കമായി ഒടുവില്‍ വൈകിട്ട് വിളിക്കാം എന്ന് പറഞ്ഞു അവര്‍ പിരിഞ്ഞു  .അതിനു ശേഷം അവര് ഫോണിൽ വിളിച്ചു  4 ൽ ആണങ്കിൽ  ഒരു പരിപ്പുവട അങ്ങോട്ടും അതല്ല 6 ൽ ആണെങ്കിൽ ഒരു മസാല ദോശഇങ്ങോട്ടും വേണം എന്ന് വാതു വച്ച് ഫോണ്‍ കട്ട് ചെയ്തു .
ഇനി നിങ്ങൾ പറയു അവർ ചെയ്തത് ശരിയാണോ ? ആണെങ്കിൽ YES  എന്നും അല്ലങ്കിൽ NO എന്നും SMS  അയക്കുക മൈ ഫോർമാറ്റ്‌ ഈസ്‌ http://krishnanunni40.blogspot.com/

4/19/2013


1/1/2010

PUTHIYA JANADHIPATHYAM


PUTHIYA JANADHIPATHYAM

...........................................................................................................................                  .ചിന്തിക്കുന്നവന്ടെ  ഉത്തരങ്ങള്‍ ,,.............................................................................................................................................................. .............................................................................................................................................................. നിങ്ങളും ചിന്തിക്കൂ ,നിങ്ങള്‍ ക്കും കിട്ടും ഉത്തരങ്ങ ള്‍                    ഉണ്ണികൃഷ്ണ ന്‍ കൊടുങ്ങല്ലൂ ര്‍    KRISHNANUNNI40@YAHOO.COM . . .                   .                                        ഈ പുസ്തകം ഭാരതത്തി ന്‍റെ സ്വാതന്ത്ര്യ സമരത്തി ല്‍ പങ്കെടുത്തു വീരമൃത്യു വരിച്ച ദേശ സ്നേഹികള്‍ക്ക് സമ ര്‍പിക്കുന്നു. ഭാരതത്തിലെ രാഷ്ട്രീയ രംഗത്തുനിന്നും അഴിമതി, കാലുമാറ്റം ,അക്രമം എന്നിവ ഇല്ലാതാക്കി ജനാതിപത്യ സംസ്കൃതി നിലനിര്‍ത്താന്‍ ലോകത്തിനുപോലും മാതൃക യാക്കാവുന്ന പത്തു രക്ഷാ കവജങ്ങളാണ് താഴെ ഉള്ളത് . ഉണരുക .................................................................................................................................................................................................. ഇപ്പോഴുള്ള ഈ ഇലക്ഷ ന്‍ രീതി അടിമുടി മാറ്റേണ്ട കാലം കഴിഞ്ഞിരിക്കുന്നു എ ന്‍റെ . ഇത്രയും കാലത്തെ ജീവിതത്തില്‍ നിന്നും നിഷ്പക്ഷമായി ആലോചിച്ചപ്പോ ള്‍ കിട്ടിയ കാര്യങ്ങളാണ്‌ താഴെ ഉള്ളത്. താങ്കള്ക്കും വായിക്കാം വിലയിരുത്താം തികച്ചും നിഷ്പക്ഷമായി . . മുന്നണിയുടെ കണ്ണടയിലൂടെ നോക്കരുതേ . വേണമെങ്കില്‍ പാര്ടി കളുടെ കണ്ണട വച്ച് കേരളത്തിന്‍റെ നന്മയിലേക്ക് നോക്കുക, ചിന്തിക്കുക, പ്രവര്ത്തിക്കുക.ഇപ്പോള്‍ തന്നെ സമയം കഴിഞ്ഞിരിക്കുന്നു   .                                           ഇനി കളയാനില്ല സമയം , ……………………………………….ജാഗ്രത.                               .       1.ഇലക്ഷന്‍ ഘടന1A. ഇപ്പോള്‍ അഞ്ചു വര്ഷം കൂടുമ്പോ ള്‍ ആണ് ഇലക്ഷ ന്‍.പാര്‍ലി മെന്ടിലേക്കു 545 സീറ്റിലേക്കും കേരളത്തിലെ നിയമസഭയിലേക്ക്140സീറ്റിലേക്കും. ഇപ്പോള്‍ ആര്ക്കുവേണമെങ്കിലും എപ്പോ ള്‍ വേണമെങ്കിലും എങ്ങിനെ വേണമെങ്കിലും എത്ര വേണമെങ്കിലും എവിടേക്ക് വേണമെങ്കിലും മത്സരിക്കാം ,അത് പാടില്ല . ഒരു സ്ഥാനത്ത് ഇരിക്കുന്നവര്‍ അത് രാജി വച്ച് അടുത്ത സ്ഥാനത്തേക്ക് മത്സരിക്കരുത് . MP സ്ഥാനം രാജിവച്ചു MLA ആകാന്‍ മല്സ‍രിക്കുന്നത് ,MLA സ്ഥാനം രാജിവച്ചു MPആകാന്‍മല്സരിക്കുന്നത് , MP സ്ഥാനം രാജിവച്ചു മുഖ്യമന്ത്രി ആകാ ന്‍ മല്സ‍രിക്കുന്നത്, മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു MP ആകാന്‍ മല്സ‍രിക്കുന്നത് അങ്ങനെ ഉള്ള മത്സരമെല്ലാം നിരോധിക്കണം.                                                             1.B ഒരാള്‍ ഒരു സ്ഥാനത്ത് എത്തിയാ ല്‍ ഭരിച്ചാലും രാജിവച്ചാലും അഞ്ചു വര്ഷം കഴിഞ്ഞു മാത്രമേ അടുത്ത ഇലക്ഷനില്‍ മത്സരിക്കാ ന്‍ പാടുള്ളൂ , പറ്റുള്ളൂ എന്ന നിയമം വേണം . . .                                                  1.C ഇനി രാജി വയ്ക്കുകയാണെങ്കി ല്‍ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ആളെ വിജയിയായി പ്രഖ്യാപിക്കണം .                                                                                     1.D രാജി വച്ച ആളെ അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഒരു ഇലക്ഷനിലും മത്സരിക്കാ ന്‍ അനുവദിക്കരുത്‌ 2.സ്ഥാനാര്‍ഥിത്വം 2A. ഇപ്പോ ള്‍ എന്ത് കുറ്റം ചെയ്താലും, എത്ര കുറ്റം ചെയ്താലും പിന്നെയും പിന്നെയും മത്സരിക്കാം .അത് പാടില്ല .                                 2.B ഒരാ ള്‍ ഒരു കേസി ല്‍ തടവി ല്‍ കഴിയുന്ന അവസരത്തില്‍ വിചാരണ നടന്നിട്ടില്ലങ്കിലുംമത്സരിക്കാന്‍ അനുവദിക്കരുത്                      2.C ശിക്ഷ കഴിഞ്ഞു വരുന്ന ആള്‍ക് പത്തു വര്‍ഷത്തിനു ശേഷ മേ മത്സരിക്കാ ന്‍ അനുവാദം കൊടുക്കാവു.                                                                                            2.D വെറുതെ വിടുന്ന ആളെ അടുത്ത ഇലക്ഷനില്‍ മത്സരിപ്പിക്കുന്നതി ല്‍ തെറ്റില്ല.                                                                     2D കൊലപാതകം, കൊള്ള, പീഡനം എന്നിവയാല്‍ ശിക്ഷ കിട്ടിയവര്ക് പിന്നീട് മത്സരിക്കാന്‍ അനുവദിക്കരുത് .                                                     3.ജയവുംതോല്‍വിയും 3A. ഇപ്പോ ള്‍ സ്ഥാനാര്ഥിക്ക് ജയിക്കുന്നതിന് മിനിമം ഇത്ര% വോട്ട് ലഭിക്കണം എന്നോ ഒരു ഇലക്ഷന്‍ സാധു ആകുന്നതിന്നു മിനിമം ഇത്ര% വോട്ട് ചെയ്യണമെന്നോ നിയമമില്ല .ഒരു വോട്ട് കിട്ടിയാലും എതിരാളിക്ക് വോട്ട് ഇല്ലങ്കില്‍ ജയിക്കും .അത് അനുവദിക്കരുത് . 3.B വോട്ട് ലിസ്റ്റിലെ 51% പേര് വോട്ട് ചെയ്യുകയും അതില്‍ 51% ആളുകളുടെ വോട്ട് കിട്ടുകയും ചെയ്യുന്നവനാകണം വിജയി . 3.C 51% വോട്ട് കിട്ടിയില്ലെങ്കി ല്‍ 51% വോട്ട് കിട്ടാന്‍ എത്ര സ്ഥാനാര്ഥിക ള്‍വേണോ അത്രയും സ്ഥാനാര്‍ത്ഥികളെ മാത്രം ഉ ള്‍ പെടുത്തി 15 ദിവസത്തിനുള്ളില്‍ വീണ്ടും ഇലക്ഷ ന്‍ നടത്തുകയും അതില്‍ ഒന്നാം സ്ഥാനത്തു വരുന്ന ആളെ വിജയിയായി പ്രഖ്യാപിക്കകയും വേണം. 3.D ഇപ്പോ ള്‍ രണ്ടു പേര് നില്കുന്നു. അവര്‍ രണ്ടു പേരെയുംഇഷ്ടമല്ലെങ്കിലുംമെഷീ ന്‍ വന്നതിനാല്‍ ഒരാള്‍ക്ക് വോട്ട് കൊടുത്തുപോകും പണ്ടായിരുന്നെങ്കില്‍ രണ്ടു ആ ളുകള്ക്കും വോട്ട് കുത്തിയാല്‍ അസാധുവാക്കി മാറ്റമായിരുന്നു ഇപ്പോള്‍ അസാധു ഇല്ല ഒരാള്ക്ആ വോട്ട് പോകും അല്ലങ്കില്‍ വോട്ട് ചെയ്യാതിരിക്കണം അത് മര്യാദയല്ല അതിനാല്‍ എല്ലാവരും വോട്ട് ചെയ്യാന്‍ വരും ഇഷ്ടമല്ലെങ്കിലും ഓരോരുത്തരും മാറിമാറി ജയിക്കും ഇത് പാടില്ല നില്കുന്നവരെ ആരെയും ഇഷ്ടമല്ലെങ്കില്‍ “ഇവരെ ഇഷ്ടമല്ല” എന്നൊരു ബട്ടന്‍ വേണം. അങ്ങനെ ആ ബട്ടണില്‍ വോട്ട് ചെയ്തു അതിനു 51% വോട്ട് കിട്ടിയാ ല്‍ അവിടെ മത്സരിച്ച എല്ലാവരേയുംഅടുത്ത രണ്ടു ഇലക്ഷനില്‍ നിന്ന് മാറ്റിനിര്ത്തണണം.അവിടെ ഒരു മാസത്തിനുള്ളില്‍ ഇലക്ഷന്‍ നടത്തണം .ഇത് ജനങ്ങള്ക്ണ വലിയൊരു അനുഗ്രഹമാകും ഇഷ്ടമില്ലാത്തവരെ വോട്ടിങ്ങിലൂടെ മാറ്റിനിര്ത്താ ന്‍ കിട്ടുന്ന ഒരു അവസരമാണ് .അപ്പോള്‍ രാഷ്ട്രീയരംഗം വളരെ ശുദ്ധവും ശക്തവും ആകും .                                                                  4.പേരും വോട്ടും 4A .കഴിഞ്ഞ അഞ്ചു വര്ഷമായി എവിടെയാണോ താമസിച്ചത് അവിടുത്തെ വോട്ടര്‍ ലി സ്റ്റി ല്‍ ആയിരിക്കണം പേരും ,വോട്ടും. 4.B. സ്ഥാനാര്ഥി കള്ക്ക് എവിടെയാണോ വോട്ടും പേരും അവിടെയാകേണം മത്സരിക്കേണ്ടതും. 4.C പരസഹായം കൂടാതെ നടക്കാ ന്‍ പറ്റാത്തവരേയും കണ്ണ് കാണാത്തവരെയും മത്സരിക്കാന്‍ അനുവ ദി ക്കരുത് .                                                                                          5.രാജിയും കുറ്റവും 5.A ജയിച്ചവ ര്‍ അടുത്ത അഞ്ചു വര്ഷവത്തിനുള്ളി ല്‍ എന്തെങ്കിലും കുറ്റം ചെയ്തു ജയിലില്‍ പോകുകയോ മരണപ്പെടുകയോ രാജിവയ്ക്കുകയോ ചെയ്താല്‍ അന്നുമുത ല്‍ അയാളുടെ ഔദ്യോഗിക പദവിക ള്‍ റദ്ദു ആകുന്നതും ഇലക്ഷനി ല്‍ അയാള്ക്കെ തിരെ മത്സരിച്ച ആളെ വിജയിയായി പ്രഖ്യാപിക്കുകയും വേണം . ഇങ്ങനെ യായാല്‍ ഒരു ജനപ്രധി നിധിയും ഒരു കുറ്റവും ചെയ്യില്ല . 5.B രണ്ടാമനും ഇതുപോലെ ഈ കാലയളവില്‍ കുറ്റം ചെയ്തു ജയിലില്‍ പോകുകയോ മരിക്കുകയോ ആരോഗ്യം മോശമവുകയോ ചെയ്തിട്ടുണ്ടങ്കില്‍,അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പുതിയ ഇലക്ഷ ന്‍ നടത്തണം അതും മുന്നത്തെ ഇലക്ഷന്‍ മുത ല്‍ അഞ്ചു വ ര്‍ ഷം കലവുധി കണക്കാക്കി ഇനി ആറു മാസം ബാക്കി ഉണ്ടെങ്കി ല്‍ മാത്രം മതി ഇലക്ഷന്‍                                                                                                                               6. നാമനിര്‍ദ്ദേശത്തോടൊപ്പമുള്ള ഫീസ്‌ :                        6A. പഞ്ചായത്ത്‌ തലത്തി ല്‍ 5,000 രൂപ, നിയമസഭയിലേക്ക് 50,000രൂപ, പാര്ളി മെന്റിലേക്ക് 5,00,000രൂപ. 6.B സംവരണവിഭാഗങ്ങള്ക്ക് പഞ്ചായത്ത്‌ തലത്തില്‍ 2,500 രൂപ, നിയമസഭയിലേക്ക് 25,000രൂപ,പാര്ലിമെന്റിലേക്ക് 2,50,000രൂപ. 6.C കഴിഞ്ഞ അഞ്ചു വര്ഷ മായി മണ്ഡലത്തിലെ പ്രവര്ത്ത നത്തിന്റെ ഫലമായി ഓരോ വര്ഷ,ത്തേയും വിത്യസ്ഥങ്ങളായ, മത്സരിക്കുന്ന ആളുടെ പേരും പടവും ഉള്ള ഈരണ്ടു പേപ്പ ര്‍ കട്ടിംങ്ങുക ള്‍ ഹാജരാക്കിയാല്‍ ഫീസ്‌ ഒഴിവാക്കിക്കിട്ടും ( ഓരോ വര്ഷ വുംരണ്ടുഎണ്ണംവീതം, മത്സരിക്കുന്ന ആളുടെ പേരും പടവും വേണം ) 6.D ഇനി അഞ്ചു വര്ഷ ത്തെ പത്തു എണ്ണം കിട്ടിയില്ല ,ഒന്നോ രണ്ടോ എണ്ണമേ കിട്ടിയുള്ളങ്കില്‍ ഒരു പേപ്പര്‍ കട്ടിങ്ങിന് 10% വച്ച് ഇളവ്‌ കിട്ടും (ഒന്നില്‍ കൂടുതല്‍ നല്കു്ന്ന ഓരോനിനും ആറുമാസം ഗാപ്പു ഉണ്ടാകണം .) 6.E 25%നു മേല്‍ വോട്ട് കിട്ടുന്നവര്ക് അവരുടെ ഫീസ്‌ തിരിച്ചു കിട്ടും 6.F 2 സ്ഥലത്ത് മത്സരിക്കുന്നവ ര്‍ ഒരു സ്ഥലത്തെ ഫീസ്‌ മുഴുവനായും അടക്കുകയും രണ്ടു സ്ഥലത്തും 25%ല്‍ അധികം വോട്ട് കിട്ടിയാല്‍ രണ്ടു സ്ഥലത്തും ഫീസ്‌ തിരിച്ചു കിട്ടും . എന്നാല്‍ രണ്ടു സ്ഥലത്തും ജയിച്ചാ ല്‍ ഒരു സ്ഥലത്തെ സ്ഥാനം ഒരു മാസത്തിനുള്ളില്‍ രാജി വക്കുകയും രാജി വയ്ക്കുന്ന സ്ഥലത്തെ മുഴുവന്‍ ഫീസ്‌ അടക്കുകയും വേണം ..അതു തിരിച്ചു കിട്ടുന്നതല്ല                             .                      7. ഇലക്ഷന്‍ സമയം 7A. ഇപ്പോ ള്‍ നിയമസഭയിലേക്കാണെങ്കി ല്‍140 സീറ്റിലേക്കും ഒന്നിച്ചാണ് ഇലക്ഷന്‍ അതുപോലെ പാര്ലി്മെണ്ടിലേക്ക് 545 സീറ്റിലേക്കും ഒന്നിച്ചാണ് ഇലക്ഷന്‍ . അതിനു പ്രത്യേക സമയമൊന്നുമില്ല. അതു പോര കൃത്യ സമയം വേണം ഇലക്ഷന് . എല്ലാ വര്ഷവും വും ഫെബ്രുവരി ഒന്ന് ഇലക്ഷ ന്‍ ഇലക്ഷന് . എല്ലാ വര്ഷവും ഫെബ്രുവരി ഒന്ന് ഇലക്ഷ ന്‍ . 7.B പാര്‍ലി മെന്റിലേക്ക് എല്ലാ വര്ഷവും 25% സീറ്റില്‍ ഇലക്ഷ ന്‍ വേണം അത് ഓരോ സ്റ്റേറ്റില്‍25%സീറ്റില്‍ ആകണം . അതുപോലെ അസംബ്ലിയിലെക്കും ഓരോ വര്ഷവും 25% സീറ്റിലേക്ക് ആകണം ഇലക്ഷന്‍ . അത് ഓരോ ജില്ലയ്ക്കും 25% വീതമായിരിക്കണം. ഇങ്ങനെ വരുമ്പോള്‍ എല്ലാ വര്ഷകവും ഭാരതത്തി ന്റെ എല്ലാ ഭാഗത്തും ഇലക്ഷന്‍ നടക്കും . എല്ലാ വര്ഷവും ഇലക്ഷനി ല്‍ ജയിക്കുന്നതിന് വേണ്ടി നല്ലനല്ല പ്രവര്ത്ത നങ്ങ ള്‍ വരും പുരോഗതി വരും അഴിമതി കുറയും. ഓരോ വര്ഷ വും ഭരണം ജനങ്ങള്ക് വിലയിരുത്താം . .. 7.C തുടര്ച്ച യായോ അല്ലാതെയോ പത്തു വര്ഷം ജയിച്ചാല്‍ അടുത്ത പത്തു വ ര്‍ ഷം ... മത്സരിക്കാന്‍ അനുവദിക്കരുത് .അത് കഴിഞ്ഞാല്‍ മത്സരിക്കാം .പഞ്ചായത്ത്, മുനിസിപ്പല്‍ ഇലക്ഷനി ല്‍ എത്ര വേണമെങ്കിലും മത്സരിക്കാം ജയിക്കാം ഭരിക്കാം.                                                                                                   8. രാഷ്ട്രീയ പാര്ടികളുടെ അംഗീകാരം:                                     8A. സംസ്ഥാനത്ത് നിയമസഭാ ഇലക്ഷനില്‍ ആകെ ചെയ്ത വോട്ടിന്റെ‍ 10% വോട്ടോ ,ആകെ ഉള്ള MLA മാരില്‍ 10% MLA മാരോ ഉണ്ടങ്കില്‍ ആ പാര്ട്ടി യെ സംസ്ഥാന പാര്ട്ടിയായി അംഗീകരിക്കും .                                8.B ഭാരതത്തില്‍ പാര്ലിമെന്റിലേക്ക് ഉള്ള ഇലക്ഷനില്‍ ആകെ ചെയ്ത വോട്ടിന്റെ 10% വോട്ടോ ,ആകെ ഉള്ള MP മാരില്‍ 10% MP മാരോ ഉണ്ടങ്കില്‍ ആ പാര്ട്ടി യെ ദേശീയ പാര്ട്ടി യായി അംഗീകരിക്കും. 8.C അംഗീകാരം ഇല്ലാത്ത പാര്ട്ടി കളിലെ അംഗങ്ങളെ സ്വതന്ത്രന്മാര്‍ ആയിട്ടേ പരിഗണിക്കാവൂ.                                                                                                                                           9 പിളര്പ് , കൂറുമാറ്റം , ലയനം : 9.A പിളര്പ്പ് : അംഗീകാരം ഉള്ള പാര്ട്ടി പിളര്ന്നാ ല്‍ ഏതെല്ലാം ഭാഗത്തിനാ ആകെ ചെയ്ത വോട്ടിന്റെ 10%വോട്ടോ ,സഭയിലെ ആകെ MLA മാരില്‍ 10% MLAമാരോ ,സഭയിലെ ആകെ MP മാരില്‍ 10%MPമാരോ ഉള്ളത് ആ വിഭാഗങ്ങളെ രാഷ്ട്രീയപാര്ട്ടി യായി അംഗീകാരം നല്കാം . മറ്റുള്ളവര്‍ എല്ലാവരെയും സ്വതന്ത്രന്മാര്‍ ആയിട്ടേ പരിഗണിക്കാവൂ . 9.B കൂറുമാറ്റം : ഒരു രാഷ്ട്രീയപാര്ട്ടി യി ല്‍ ഉള്ള MLAമാരിലോ , MPമാരിലോ ഒരു വിഭാഗം പാര്ട്ടി തീരുമാനത്തിന് വിരുദ്ധമായി സഭയില്‍ വോട്ട് ചെയ്താല്‍ -വിരുദ്ധമായി വോട്ട് ചെയ്ത വിഭാഗത്തിന് ആ പാര്ട്ടിയിലെ അംഗങ്ങളുടെ 51% അംഗ ബലം ഇല്ലങ്കി ല്‍ വിരുദ്ധ വിഭാഗത്തിന്റെ ഔദ്യോഗിക സ്ഥാനങ്ങ ള്‍ (MP/MLAസ്ഥാനങ്ങള്‍) റദ്ദ്‌ ആകുന്നതാണ് . ബാക്കിയുള്ള ഔദ്യോഗിക വിഭാഗത്തിന് സഭയിലെ ആകെ അംഗങ്ങളുടെ 10%അംഗങ്ങ ള്‍ ഇല്ലാതെ വന്നാല്‍ ആ വിഭാഗത്തിന്റെ പാര്ട്ടി അംഗീകാരം നഷ്ടപ്പെടുന്നതും അവ രും സ്വതന്ത്രന്മാര്‍ ആയി മാറുന്നതാ ണ്. 9.C അംഗീകാരമുള്ള രണ്ടു രാഷ്ട്രീയപാര്ട്ടി ക ള്‍ ലയിച്ചു ഒന്നാകുമ്പോള്‍ അവര്ക് നിലവിലെ പേര് സ്വീകരിക്കുകയോ പുതിയ പേര് സ്വീകരിക്കുകയോ ചെയ്യാം .ഇങ്ങനെ ഒന്നായത്തിനു ശേഷം വീണ്ടും പഴയ രണ്ടു പാര്ടി്ക ള്‍ അയാ ല്‍ അവര്ക് 9A,9B വകുപ്പുകള്‍ പ്രകാരമേ പിന്നെ നിലനില്പ്പ്ഉണ്ടാകൂ 9.D ജയിച്ചു വരുന്ന സ്വതന്ത്രന്മാ ര്‍ റിസള്ട് പ്രഖ്യാപിച്ചു ഒരു മാസത്തിനുള്ളി ല്‍ ഏതെങ്കിലും പാര്ട്ടി യെയോ മുന്നണിയെയോ പിന്തുണക്കുന്നതായി ഇലക്ഷന്‍ കമ്മിഷനെ അറിയിക്കണം .ഇങ്ങനെ പിന്തുണക്കുന്നവര്‍ ഇടയ്ക്കു പിന്തുണ പിന്‍വലി ച്ചാ ല്‍ അവര്ക്ക് 9A,9B വകുപ്പുക ള്‍ പ്രകാരമേ പിന്നെ നിലനില്പുള്ളൂ .                                                                     10 മന്ത്രി സ്ഥാനങ്ങ ള്‍ : 10.A സഭയിലെ ആകെ അംഗങ്ങളുടെ 15%അംഗങ്ങളോ ഭരണകക്ഷിയുടെ/ഭരണ മുന്നണിയുടെ ആകെ അംഗങ്ങളുടെ 25% അംഗങ്ങളോ അതില്‍ ഏതാണ് കുറവ് അതിനു താഴെ ആയിരിക്കണം ആകെ മന്ത്രിമാരുടെ എണ്ണം . 10.B പ്രധാന പാര്ട്ടിയെ കൂടാതെ ഓരോ പാര്ടിക്കും ആകെ എത്ര അംഗങ്ങ ള്‍ ഉണ്ടോ അതിന്റെ9 24% മന്ത്രിമാരെ പരമാവുധി പാടുള്ളൂ . 10.C സ്വതന്ത്രന്മാരെ എല്ലാവരെയും കൂടി ഒരു പാര്ട്ടി യായി കണക്കാക്കി ആകെ എത്ര അംഗങ്ങള്‍ ഉണ്ടോ അതിന്റെ് 24% മന്ത്രിമാരെ പരമാവുധി പാടുള്ളൂ 10.D പ്രധാന പാര്ട്ടിക്ക് , മറ്റു പാര്ട്ടിയകള്ക്ക് കൊടുത്തിട്ട് (10B+10C) ബാക്കി 10A പ്രകാരം എത്രയുണ്ടോ അത്രയുമാകാം അവരുടെ മന്ത്രിമാരുടെ എണ്ണം . .........1 സൂക്ഷിച്ചു നോക്കൂ, ഈ പത്തു രക്ഷാ കവചങ്ങള്‍ മനോഹരമല്ലേ.. അവ പൊട്ടാതെ നോക്കിയാല്‍ ജനാധിപത്യം ജനങ്ങളുടെ കൈയ്യില്‍ ഭദ്രമല്ലേ.. ഭരണം നാടിന്നു ഗുണപ്രദമാകില്ലേ ... നിങ്ങ ള്‍ പറയൂ . ഇത് പൂര്ണരമെന്നു ഞാ ന്‍ അവകാശപ്പെടുന്നില്ല നിങ്ങളുംചിന്തിക്കൂനിങ്ങള്ക്കും കിട്ടും ഉത്തരങ്ങ ള്‍. ഞാ ന്‍ വീണ്ടും പറയുന്നു കിട്ടിയ ഉത്തരങ്ങ ള്‍ വച്ച് നിങ്ങ ള്‍ ഭാരതത്തിന്റെടയും കേരളത്തിന്റെയയും നന്മയിലേക്കായി നോക്കൂ ..........................................പ്രവര്ത്തിക്കൂ.ശരിക്കും ഗോഡ്സ്‌ ഓ ണ്‍ കണ്ട്രി ആകാ ന്‍ ഉണ്ണികൃഷ്ണന്‍ കൊടുങ്ങല്ലൂ ര്‍ , krishnanunni40@yahoo.com ചിന്തിത്തരങ്ങ ള്‍............................................................................................................................................................... ചിന്തിക്കുന്നവ ന്‍റെ. ഉത്തരങ്ങ ള്‍

.ചിന്തിക്കുന്നവന്ടെ ഉത്തരങ്ങള്‍


1/1/2010

PUTHIYA JANADHIPATHYAM


PUTHIYA JANADHIPATHYAM

...........................................................................................................................                  .ചിന്തിക്കുന്നവന്ടെ  ഉത്തരങ്ങള്‍ ,,.............................................................................................................................................................. .............................................................................................................................................................. നിങ്ങളും ചിന്തിക്കൂ ,നിങ്ങള്‍ ക്കും കിട്ടും ഉത്തരങ്ങ ള്‍                    ഉണ്ണികൃഷ്ണ ന്‍ കൊടുങ്ങല്ലൂ ര്‍    KRISHNANUNNI40@YAHOO.COM . . .                   .                                        ഈ പുസ്തകം ഭാരതത്തി ന്‍റെ സ്വാതന്ത്ര്യ സമരത്തി ല്‍ പങ്കെടുത്തു വീരമൃത്യു വരിച്ച ദേശ സ്നേഹികള്‍ക്ക് സമ ര്‍പിക്കുന്നു. ഭാരതത്തിലെ രാഷ്ട്രീയ രംഗത്തുനിന്നും അഴിമതി, കാലുമാറ്റം ,അക്രമം എന്നിവ ഇല്ലാതാക്കി ജനാതിപത്യ സംസ്കൃതി നിലനിര്‍ത്താന്‍ ലോകത്തിനുപോലും മാതൃക യാക്കാവുന്ന പത്തു രക്ഷാ കവജങ്ങളാണ് താഴെ ഉള്ളത് . ഉണരുക .................................................................................................................................................................................................. ഇപ്പോഴുള്ള ഈ ഇലക്ഷ ന്‍ രീതി അടിമുടി മാറ്റേണ്ട കാലം കഴിഞ്ഞിരിക്കുന്നു എ ന്‍റെ . ഇത്രയും കാലത്തെ ജീവിതത്തില്‍ നിന്നും നിഷ്പക്ഷമായി ആലോചിച്ചപ്പോ ള്‍ കിട്ടിയ കാര്യങ്ങളാണ്‌ താഴെ ഉള്ളത്. താങ്കള്ക്കും വായിക്കാം വിലയിരുത്താം തികച്ചും നിഷ്പക്ഷമായി . . മുന്നണിയുടെ കണ്ണടയിലൂടെ നോക്കരുതേ . വേണമെങ്കില്‍ പാര്ടി കളുടെ കണ്ണട വച്ച് കേരളത്തിന്‍റെ നന്മയിലേക്ക് നോക്കുക, ചിന്തിക്കുക, പ്രവര്ത്തിക്കുക.ഇപ്പോള്‍ തന്നെ സമയം കഴിഞ്ഞിരിക്കുന്നു   .                                           ഇനി കളയാനില്ല സമയം , ……………………………………….ജാഗ്രത.                               .       1.ഇലക്ഷന്‍ ഘടന1A. ഇപ്പോള്‍ അഞ്ചു വര്ഷം കൂടുമ്പോ ള്‍ ആണ് ഇലക്ഷ ന്‍.പാര്‍ലി മെന്ടിലേക്കു 545 സീറ്റിലേക്കും കേരളത്തിലെ നിയമസഭയിലേക്ക്140സീറ്റിലേക്കും. ഇപ്പോള്‍ ആര്ക്കുവേണമെങ്കിലും എപ്പോ ള്‍ വേണമെങ്കിലും എങ്ങിനെ വേണമെങ്കിലും എത്ര വേണമെങ്കിലും എവിടേക്ക് വേണമെങ്കിലും മത്സരിക്കാം ,അത് പാടില്ല . ഒരു സ്ഥാനത്ത് ഇരിക്കുന്നവര്‍ അത് രാജി വച്ച് അടുത്ത സ്ഥാനത്തേക്ക് മത്സരിക്കരുത് . MP സ്ഥാനം രാജിവച്ചു MLA ആകാന്‍ മല്സ‍രിക്കുന്നത് ,MLA സ്ഥാനം രാജിവച്ചു MPആകാന്‍മല്സരിക്കുന്നത് , MP സ്ഥാനം രാജിവച്ചു മുഖ്യമന്ത്രി ആകാ ന്‍ മല്സ‍രിക്കുന്നത്, മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു MP ആകാന്‍ മല്സ‍രിക്കുന്നത് അങ്ങനെ ഉള്ള മത്സരമെല്ലാം നിരോധിക്കണം.                                                             1.B ഒരാള്‍ ഒരു സ്ഥാനത്ത് എത്തിയാ ല്‍ ഭരിച്ചാലും രാജിവച്ചാലും അഞ്ചു വര്ഷം കഴിഞ്ഞു മാത്രമേ അടുത്ത ഇലക്ഷനില്‍ മത്സരിക്കാ ന്‍ പാടുള്ളൂ , പറ്റുള്ളൂ എന്ന നിയമം വേണം . . .                                                  1.C ഇനി രാജി വയ്ക്കുകയാണെങ്കി ല്‍ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ആളെ വിജയിയായി പ്രഖ്യാപിക്കണം .                                                                                     1.D രാജി വച്ച ആളെ അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഒരു ഇലക്ഷനിലും മത്സരിക്കാ ന്‍ അനുവദിക്കരുത്‌ 2.സ്ഥാനാര്‍ഥിത്വം 2A. ഇപ്പോ ള്‍ എന്ത് കുറ്റം ചെയ്താലും, എത്ര കുറ്റം ചെയ്താലും പിന്നെയും പിന്നെയും മത്സരിക്കാം .അത് പാടില്ല .                                 2.B ഒരാ ള്‍ ഒരു കേസി ല്‍ തടവി ല്‍ കഴിയുന്ന അവസരത്തില്‍ വിചാരണ നടന്നിട്ടില്ലങ്കിലുംമത്സരിക്കാന്‍ അനുവദിക്കരുത്                      2.C ശിക്ഷ കഴിഞ്ഞു വരുന്ന ആള്‍ക് പത്തു വര്‍ഷത്തിനു ശേഷ മേ മത്സരിക്കാ ന്‍ അനുവാദം കൊടുക്കാവു.                                                                                            2.D വെറുതെ വിടുന്ന ആളെ അടുത്ത ഇലക്ഷനില്‍ മത്സരിപ്പിക്കുന്നതി ല്‍ തെറ്റില്ല.                                                                     2D കൊലപാതകം, കൊള്ള, പീഡനം എന്നിവയാല്‍ ശിക്ഷ കിട്ടിയവര്ക് പിന്നീട് മത്സരിക്കാന്‍ അനുവദിക്കരുത് .                                                     3.ജയവുംതോല്‍വിയും 3A. ഇപ്പോ ള്‍ സ്ഥാനാര്ഥിക്ക് ജയിക്കുന്നതിന് മിനിമം ഇത്ര% വോട്ട് ലഭിക്കണം എന്നോ ഒരു ഇലക്ഷന്‍ സാധു ആകുന്നതിന്നു മിനിമം ഇത്ര% വോട്ട് ചെയ്യണമെന്നോ നിയമമില്ല .ഒരു വോട്ട് കിട്ടിയാലും എതിരാളിക്ക് വോട്ട് ഇല്ലങ്കില്‍ ജയിക്കും .അത് അനുവദിക്കരുത് . 3.B വോട്ട് ലിസ്റ്റിലെ 51% പേര് വോട്ട് ചെയ്യുകയും അതില്‍ 51% ആളുകളുടെ വോട്ട് കിട്ടുകയും ചെയ്യുന്നവനാകണം വിജയി . 3.C 51% വോട്ട് കിട്ടിയില്ലെങ്കി ല്‍ 51% വോട്ട് കിട്ടാന്‍ എത്ര സ്ഥാനാര്ഥിക ള്‍വേണോ അത്രയും സ്ഥാനാര്‍ത്ഥികളെ മാത്രം ഉ ള്‍ പെടുത്തി 15 ദിവസത്തിനുള്ളില്‍ വീണ്ടും ഇലക്ഷ ന്‍ നടത്തുകയും അതില്‍ ഒന്നാം സ്ഥാനത്തു വരുന്ന ആളെ വിജയിയായി പ്രഖ്യാപിക്കകയും വേണം. 3.D ഇപ്പോ ള്‍ രണ്ടു പേര് നില്കുന്നു. അവര്‍ രണ്ടു പേരെയുംഇഷ്ടമല്ലെങ്കിലുംമെഷീ ന്‍ വന്നതിനാല്‍ ഒരാള്‍ക്ക് വോട്ട് കൊടുത്തുപോകും പണ്ടായിരുന്നെങ്കില്‍ രണ്ടു ആ ളുകള്ക്കും വോട്ട് കുത്തിയാല്‍ അസാധുവാക്കി മാറ്റമായിരുന്നു ഇപ്പോള്‍ അസാധു ഇല്ല ഒരാള്ക്ആ വോട്ട് പോകും അല്ലങ്കില്‍ വോട്ട് ചെയ്യാതിരിക്കണം അത് മര്യാദയല്ല അതിനാല്‍ എല്ലാവരും വോട്ട് ചെയ്യാന്‍ വരും ഇഷ്ടമല്ലെങ്കിലും ഓരോരുത്തരും മാറിമാറി ജയിക്കും ഇത് പാടില്ല നില്കുന്നവരെ ആരെയും ഇഷ്ടമല്ലെങ്കില്‍ “ഇവരെ ഇഷ്ടമല്ല” എന്നൊരു ബട്ടന്‍ വേണം. അങ്ങനെ ആ ബട്ടണില്‍ വോട്ട് ചെയ്തു അതിനു 51% വോട്ട് കിട്ടിയാ ല്‍ അവിടെ മത്സരിച്ച എല്ലാവരേയുംഅടുത്ത രണ്ടു ഇലക്ഷനില്‍ നിന്ന് മാറ്റിനിര്ത്തണണം.അവിടെ ഒരു മാസത്തിനുള്ളില്‍ ഇലക്ഷന്‍ നടത്തണം .ഇത് ജനങ്ങള്ക്ണ വലിയൊരു അനുഗ്രഹമാകും ഇഷ്ടമില്ലാത്തവരെ വോട്ടിങ്ങിലൂടെ മാറ്റിനിര്ത്താ ന്‍ കിട്ടുന്ന ഒരു അവസരമാണ് .അപ്പോള്‍ രാഷ്ട്രീയരംഗം വളരെ ശുദ്ധവും ശക്തവും ആകും .                                                                  4.പേരും വോട്ടും 4A .കഴിഞ്ഞ അഞ്ചു വര്ഷമായി എവിടെയാണോ താമസിച്ചത് അവിടുത്തെ വോട്ടര്‍ ലി സ്റ്റി ല്‍ ആയിരിക്കണം പേരും ,വോട്ടും. 4.B. സ്ഥാനാര്ഥി കള്ക്ക് എവിടെയാണോ വോട്ടും പേരും അവിടെയാകേണം മത്സരിക്കേണ്ടതും. 4.C പരസഹായം കൂടാതെ നടക്കാ ന്‍ പറ്റാത്തവരേയും കണ്ണ് കാണാത്തവരെയും മത്സരിക്കാന്‍ അനുവ ദി ക്കരുത് .                                                                                          5.രാജിയും കുറ്റവും 5.A ജയിച്ചവ ര്‍ അടുത്ത അഞ്ചു വര്ഷവത്തിനുള്ളി ല്‍ എന്തെങ്കിലും കുറ്റം ചെയ്തു ജയിലില്‍ പോകുകയോ മരണപ്പെടുകയോ രാജിവയ്ക്കുകയോ ചെയ്താല്‍ അന്നുമുത ല്‍ അയാളുടെ ഔദ്യോഗിക പദവിക ള്‍ റദ്ദു ആകുന്നതും ഇലക്ഷനി ല്‍ അയാള്ക്കെ തിരെ മത്സരിച്ച ആളെ വിജയിയായി പ്രഖ്യാപിക്കുകയും വേണം . ഇങ്ങനെ യായാല്‍ ഒരു ജനപ്രധി നിധിയും ഒരു കുറ്റവും ചെയ്യില്ല . 5.B രണ്ടാമനും ഇതുപോലെ ഈ കാലയളവില്‍ കുറ്റം ചെയ്തു ജയിലില്‍ പോകുകയോ മരിക്കുകയോ ആരോഗ്യം മോശമവുകയോ ചെയ്തിട്ടുണ്ടങ്കില്‍,അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പുതിയ ഇലക്ഷ ന്‍ നടത്തണം അതും മുന്നത്തെ ഇലക്ഷന്‍ മുത ല്‍ അഞ്ചു വ ര്‍ ഷം കലവുധി കണക്കാക്കി ഇനി ആറു മാസം ബാക്കി ഉണ്ടെങ്കി ല്‍ മാത്രം മതി ഇലക്ഷന്‍                                                                                                                               6. നാമനിര്‍ദ്ദേശത്തോടൊപ്പമുള്ള ഫീസ്‌ :                        6A. പഞ്ചായത്ത്‌ തലത്തി ല്‍ 5,000 രൂപ, നിയമസഭയിലേക്ക് 50,000രൂപ, പാര്ളി മെന്റിലേക്ക് 5,00,000രൂപ. 6.B സംവരണവിഭാഗങ്ങള്ക്ക് പഞ്ചായത്ത്‌ തലത്തില്‍ 2,500 രൂപ, നിയമസഭയിലേക്ക് 25,000രൂപ,പാര്ലിമെന്റിലേക്ക് 2,50,000രൂപ. 6.C കഴിഞ്ഞ അഞ്ചു വര്ഷ മായി മണ്ഡലത്തിലെ പ്രവര്ത്ത നത്തിന്റെ ഫലമായി ഓരോ വര്ഷ,ത്തേയും വിത്യസ്ഥങ്ങളായ, മത്സരിക്കുന്ന ആളുടെ പേരും പടവും ഉള്ള ഈരണ്ടു പേപ്പ ര്‍ കട്ടിംങ്ങുക ള്‍ ഹാജരാക്കിയാല്‍ ഫീസ്‌ ഒഴിവാക്കിക്കിട്ടും ( ഓരോ വര്ഷ വുംരണ്ടുഎണ്ണംവീതം, മത്സരിക്കുന്ന ആളുടെ പേരും പടവും വേണം ) 6.D ഇനി അഞ്ചു വര്ഷ ത്തെ പത്തു എണ്ണം കിട്ടിയില്ല ,ഒന്നോ രണ്ടോ എണ്ണമേ കിട്ടിയുള്ളങ്കില്‍ ഒരു പേപ്പര്‍ കട്ടിങ്ങിന് 10% വച്ച് ഇളവ്‌ കിട്ടും (ഒന്നില്‍ കൂടുതല്‍ നല്കു്ന്ന ഓരോനിനും ആറുമാസം ഗാപ്പു ഉണ്ടാകണം .) 6.E 25%നു മേല്‍ വോട്ട് കിട്ടുന്നവര്ക് അവരുടെ ഫീസ്‌ തിരിച്ചു കിട്ടും 6.F 2 സ്ഥലത്ത് മത്സരിക്കുന്നവ ര്‍ ഒരു സ്ഥലത്തെ ഫീസ്‌ മുഴുവനായും അടക്കുകയും രണ്ടു സ്ഥലത്തും 25%ല്‍ അധികം വോട്ട് കിട്ടിയാല്‍ രണ്ടു സ്ഥലത്തും ഫീസ്‌ തിരിച്ചു കിട്ടും . എന്നാല്‍ രണ്ടു സ്ഥലത്തും ജയിച്ചാ ല്‍ ഒരു സ്ഥലത്തെ സ്ഥാനം ഒരു മാസത്തിനുള്ളില്‍ രാജി വക്കുകയും രാജി വയ്ക്കുന്ന സ്ഥലത്തെ മുഴുവന്‍ ഫീസ്‌ അടക്കുകയും വേണം ..അതു തിരിച്ചു കിട്ടുന്നതല്ല                             .                      7. ഇലക്ഷന്‍ സമയം 7A. ഇപ്പോ ള്‍ നിയമസഭയിലേക്കാണെങ്കി ല്‍140 സീറ്റിലേക്കും ഒന്നിച്ചാണ് ഇലക്ഷന്‍ അതുപോലെ പാര്ലി്മെണ്ടിലേക്ക് 545 സീറ്റിലേക്കും ഒന്നിച്ചാണ് ഇലക്ഷന്‍ . അതിനു പ്രത്യേക സമയമൊന്നുമില്ല. അതു പോര കൃത്യ സമയം വേണം ഇലക്ഷന് . എല്ലാ വര്ഷവും വും ഫെബ്രുവരി ഒന്ന് ഇലക്ഷ ന്‍ ഇലക്ഷന് . എല്ലാ വര്ഷവും ഫെബ്രുവരി ഒന്ന് ഇലക്ഷ ന്‍ . 7.B പാര്‍ലി മെന്റിലേക്ക് എല്ലാ വര്ഷവും 25% സീറ്റില്‍ ഇലക്ഷ ന്‍ വേണം അത് ഓരോ സ്റ്റേറ്റില്‍25%സീറ്റില്‍ ആകണം . അതുപോലെ അസംബ്ലിയിലെക്കും ഓരോ വര്ഷവും 25% സീറ്റിലേക്ക് ആകണം ഇലക്ഷന്‍ . അത് ഓരോ ജില്ലയ്ക്കും 25% വീതമായിരിക്കണം. ഇങ്ങനെ വരുമ്പോള്‍ എല്ലാ വര്ഷകവും ഭാരതത്തി ന്റെ എല്ലാ ഭാഗത്തും ഇലക്ഷന്‍ നടക്കും . എല്ലാ വര്ഷവും ഇലക്ഷനി ല്‍ ജയിക്കുന്നതിന് വേണ്ടി നല്ലനല്ല പ്രവര്ത്ത നങ്ങ ള്‍ വരും പുരോഗതി വരും അഴിമതി കുറയും. ഓരോ വര്ഷ വും ഭരണം ജനങ്ങള്ക് വിലയിരുത്താം . .. 7.C തുടര്ച്ച യായോ അല്ലാതെയോ പത്തു വര്ഷം ജയിച്ചാല്‍ അടുത്ത പത്തു വ ര്‍ ഷം ... മത്സരിക്കാന്‍ അനുവദിക്കരുത് .അത് കഴിഞ്ഞാല്‍ മത്സരിക്കാം .പഞ്ചായത്ത്, മുനിസിപ്പല്‍ ഇലക്ഷനി ല്‍ എത്ര വേണമെങ്കിലും മത്സരിക്കാം ജയിക്കാം ഭരിക്കാം.                                                                                                   8. രാഷ്ട്രീയ പാര്ടികളുടെ അംഗീകാരം:                                     8A. സംസ്ഥാനത്ത് നിയമസഭാ ഇലക്ഷനില്‍ ആകെ ചെയ്ത വോട്ടിന്റെ‍ 10% വോട്ടോ ,ആകെ ഉള്ള MLA മാരില്‍ 10% MLA മാരോ ഉണ്ടങ്കില്‍ ആ പാര്ട്ടി യെ സംസ്ഥാന പാര്ട്ടിയായി അംഗീകരിക്കും .                                8.B ഭാരതത്തില്‍ പാര്ലിമെന്റിലേക്ക് ഉള്ള ഇലക്ഷനില്‍ ആകെ ചെയ്ത വോട്ടിന്റെ 10% വോട്ടോ ,ആകെ ഉള്ള MP മാരില്‍ 10% MP മാരോ ഉണ്ടങ്കില്‍ ആ പാര്ട്ടി യെ ദേശീയ പാര്ട്ടി യായി അംഗീകരിക്കും. 8.C അംഗീകാരം ഇല്ലാത്ത പാര്ട്ടി കളിലെ അംഗങ്ങളെ സ്വതന്ത്രന്മാര്‍ ആയിട്ടേ പരിഗണിക്കാവൂ.                                                                                                                                           9 പിളര്പ് , കൂറുമാറ്റം , ലയനം : 9.A പിളര്പ്പ് : അംഗീകാരം ഉള്ള പാര്ട്ടി പിളര്ന്നാ ല്‍ ഏതെല്ലാം ഭാഗത്തിനാ ആകെ ചെയ്ത വോട്ടിന്റെ 10%വോട്ടോ ,സഭയിലെ ആകെ MLA മാരില്‍ 10% MLAമാരോ ,സഭയിലെ ആകെ MP മാരില്‍ 10%MPമാരോ ഉള്ളത് ആ വിഭാഗങ്ങളെ രാഷ്ട്രീയപാര്ട്ടി യായി അംഗീകാരം നല്കാം . മറ്റുള്ളവര്‍ എല്ലാവരെയും സ്വതന്ത്രന്മാര്‍ ആയിട്ടേ പരിഗണിക്കാവൂ . 9.B കൂറുമാറ്റം : ഒരു രാഷ്ട്രീയപാര്ട്ടി യി ല്‍ ഉള്ള MLAമാരിലോ , MPമാരിലോ ഒരു വിഭാഗം പാര്ട്ടി തീരുമാനത്തിന് വിരുദ്ധമായി സഭയില്‍ വോട്ട് ചെയ്താല്‍ -വിരുദ്ധമായി വോട്ട് ചെയ്ത വിഭാഗത്തിന് ആ പാര്ട്ടിയിലെ അംഗങ്ങളുടെ 51% അംഗ ബലം ഇല്ലങ്കി ല്‍ വിരുദ്ധ വിഭാഗത്തിന്റെ ഔദ്യോഗിക സ്ഥാനങ്ങ ള്‍ (MP/MLAസ്ഥാനങ്ങള്‍) റദ്ദ്‌ ആകുന്നതാണ് . ബാക്കിയുള്ള ഔദ്യോഗിക വിഭാഗത്തിന് സഭയിലെ ആകെ അംഗങ്ങളുടെ 10%അംഗങ്ങ ള്‍ ഇല്ലാതെ വന്നാല്‍ ആ വിഭാഗത്തിന്റെ പാര്ട്ടി അംഗീകാരം നഷ്ടപ്പെടുന്നതും അവ രും സ്വതന്ത്രന്മാര്‍ ആയി മാറുന്നതാ ണ്. 9.C അംഗീകാരമുള്ള രണ്ടു രാഷ്ട്രീയപാര്ട്ടി ക ള്‍ ലയിച്ചു ഒന്നാകുമ്പോള്‍ അവര്ക് നിലവിലെ പേര് സ്വീകരിക്കുകയോ പുതിയ പേര് സ്വീകരിക്കുകയോ ചെയ്യാം .ഇങ്ങനെ ഒന്നായത്തിനു ശേഷം വീണ്ടും പഴയ രണ്ടു പാര്ടി്ക ള്‍ അയാ ല്‍ അവര്ക് 9A,9B വകുപ്പുകള്‍ പ്രകാരമേ പിന്നെ നിലനില്പ്പ്ഉണ്ടാകൂ 9.D ജയിച്ചു വരുന്ന സ്വതന്ത്രന്മാ ര്‍ റിസള്ട് പ്രഖ്യാപിച്ചു ഒരു മാസത്തിനുള്ളി ല്‍ ഏതെങ്കിലും പാര്ട്ടി യെയോ മുന്നണിയെയോ പിന്തുണക്കുന്നതായി ഇലക്ഷന്‍ കമ്മിഷനെ അറിയിക്കണം .ഇങ്ങനെ പിന്തുണക്കുന്നവര്‍ ഇടയ്ക്കു പിന്തുണ പിന്‍വലി ച്ചാ ല്‍ അവര്ക്ക് 9A,9B വകുപ്പുക ള്‍ പ്രകാരമേ പിന്നെ നിലനില്പുള്ളൂ .                                                                     10 മന്ത്രി സ്ഥാനങ്ങ ള്‍ : 10.A സഭയിലെ ആകെ അംഗങ്ങളുടെ 15%അംഗങ്ങളോ ഭരണകക്ഷിയുടെ/ഭരണ മുന്നണിയുടെ ആകെ അംഗങ്ങളുടെ 25% അംഗങ്ങളോ അതില്‍ ഏതാണ് കുറവ് അതിനു താഴെ ആയിരിക്കണം ആകെ മന്ത്രിമാരുടെ എണ്ണം . 10.B പ്രധാന പാര്ട്ടിയെ കൂടാതെ ഓരോ പാര്ടിക്കും ആകെ എത്ര അംഗങ്ങ ള്‍ ഉണ്ടോ അതിന്റെ9 24% മന്ത്രിമാരെ പരമാവുധി പാടുള്ളൂ . 10.C സ്വതന്ത്രന്മാരെ എല്ലാവരെയും കൂടി ഒരു പാര്ട്ടി യായി കണക്കാക്കി ആകെ എത്ര അംഗങ്ങള്‍ ഉണ്ടോ അതിന്റെ് 24% മന്ത്രിമാരെ പരമാവുധി പാടുള്ളൂ 10.D പ്രധാന പാര്ട്ടിക്ക് , മറ്റു പാര്ട്ടിയകള്ക്ക് കൊടുത്തിട്ട് (10B+10C) ബാക്കി 10A പ്രകാരം എത്രയുണ്ടോ അത്രയുമാകാം അവരുടെ മന്ത്രിമാരുടെ എണ്ണം . .........1 സൂക്ഷിച്ചു നോക്കൂ, ഈ പത്തു രക്ഷാ കവചങ്ങള്‍ മനോഹരമല്ലേ.. അവ പൊട്ടാതെ നോക്കിയാല്‍ ജനാധിപത്യം ജനങ്ങളുടെ കൈയ്യില്‍ ഭദ്രമല്ലേ.. ഭരണം നാടിന്നു ഗുണപ്രദമാകില്ലേ ... നിങ്ങ ള്‍ പറയൂ . ഇത് പൂര്ണരമെന്നു ഞാ ന്‍ അവകാശപ്പെടുന്നില്ല നിങ്ങളുംചിന്തിക്കൂനിങ്ങള്ക്കും കിട്ടും ഉത്തരങ്ങ ള്‍. ഞാ ന്‍ വീണ്ടും പറയുന്നു കിട്ടിയ ഉത്തരങ്ങ ള്‍ വച്ച് നിങ്ങ ള്‍ ഭാരതത്തിന്റെടയും കേരളത്തിന്റെയയും നന്മയിലേക്കായി നോക്കൂ ..........................................പ്രവര്ത്തിക്കൂ.ശരിക്കും ഗോഡ്സ്‌ ഓ ണ്‍ കണ്ട്രി ആകാ ന്‍ ഉണ്ണികൃഷ്ണന്‍ കൊടുങ്ങല്ലൂ ര്‍ , krishnanunni40@yahoo.com ചിന്തിത്തരങ്ങ ള്‍............................................................................................................................................................... ചിന്തിക്കുന്നവ ന്‍റെ. ഉത്തരങ്ങ ള്‍

AMARANAVATHE ARABI NATTIL


ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1